Followers

Sunday, October 24, 2010

ഇസ്‌ലാമും ക്രിസ്തുമതവും


(ഇത്      മറ്റൊരു ബ്ലോഗില്‍  തുടങ്ങിയ ചര്‍ച്ചയാണ്‌. ഇനി ഇവിടെ തുടരാം എന്ന് കരുതുന്നു.)


സന്തോഷ്‌ said...


പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം താങ്കളോടും ആവര്‍ത്തിക്കുന്നു.

ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന്‍ ആണ്. അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനു ശേഷം വന്ന പിന്‍ഗാമി ആണ് മുഹമ്മദ്‌ നബി എന്ന് സ്ഥാപിക്കുവാന്‍ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും ചില വചനങ്ങള്‍ (യേശു ശിഷ്യര്‍ക്ക് സഹായകനെ വാഗ്ദാനം ചെയ്യുന്നവ‍) ഉദ്ധരിക്കാറുണ്ട്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു പഠിപ്പിച്ച മറ്റു വിഷയങ്ങള്‍ അവഗണിക്കാറാണ് പതിവ്. ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌ നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?
October 23, 2010 9:59 AM


KK Alikoya said...


സന്തോഷ്,
നിരവധി മുനകളുള്ള "ഒരു" ചോദ്യമാണ്‌ താങ്കള്‍ ചോദിച്ചത്.
1. ക്രിസ്തു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു; മുസ്‌ലിംകള്‍ ഇത് അംഗീകരിക്കുന്നില്ല.
2. ക്രിസ്തു ഒരു പ്രവാചകനാണെന്നാണ്‌ അവര്‍ വിശ്വസിക്കുന്നത്. ക്രിസ്ത്യനികള്‍ക്ക് (യഹൂദന്മാര്‍ക്കും) ഇത് സമ്മതമല്ല.
3. പ്രവാചകനായ യേശുവിന്റെ പിന്‍ഗാമിയാണ്‌ മുഹമ്മദ് നബിയെന്ന് മുസ്‌ലിംകള്‍ വിശ്വസികുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നില്ല.
4. ഈ വാദത്തിന്ന് തെളിവായി മുസ്‌ലിംകള്‍ ബൈബിളില്‍ നിന്ന് ചില വാക്യങ്ങള്‍ ഉദ്ധരികുന്നു. അതിന്നവര്‍ നല്‍കുന്ന വിവക്ഷ ക്രൈസ്തവര്‍ അംഗീകരിക്കുന്നില്ല.
5. അതേസമയം ക്രിസ്തു പഠിപ്പിച്ച മറ്റു പാഠങ്ങള്‍ മുസ്‌ലിംകള്‍ അംഗീകരിക്കുന്നില്ല.
6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ്‌ ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ധ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്‌?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

"മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം" എന്ന് ചോദ്യത്തെ താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ ഞാന്നൊന്ന് ഞെട്ടിപ്പോയിരുന്നു. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്, അതിന്നിടയില്‍, ഒരു കമന്റിലൂടെ ഇതിന്ന് മറുപടി പറയണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടാല്‍ ആരും കുഴങ്ങിപ്പോകും.
ഇവയെല്ലാം കൂടി ഒരു കമന്റിലെന്നല്ല; സ്വതന്ത്രമായ ഒരു പോസ്റ്റില്‍ പോലും തൃപ്തികരമായി വിശദീകരിക്കാനാവില്ല. അത്കൊണ്ട് ഇതില്‍ ഏറ്റവും അടിസ്ഥാന പരമായ കാര്യം നമുക്ക് ആദ്യം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. ഞാന്‍ കരുതുന്നത് ക്രിസ്തു ദൈവമാണോ എന്നതാണ്‌ അടിസ്ഥാന പ്രശ്നമെന്നാണ്‌. ഇതിനെ കുറിച്ച് താങ്കള്‍ ഒരു കുറിപ്പ് അയച്ചു തന്നാല്‍, അത് എന്റെ മറുപടിയോട് കൂടി, എന്റെ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു.
October 23, 2010 7:21 PM

സന്തോഷ്‌ said...
ക്രിസ്തു പ്രവാചകന്‍ ആണ് എന്ന വിശ്വാസത്തില്‍ നിന്നുകൊണ്ട് താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ.

6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ്‌ ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ധ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്‌?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

(മറ്റു ചിലരോട് എന്ന് പറഞ്ഞത് ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനെ ഉദ്ദേശിച്ചല്ല, ലത്തീഫ് ഉള്‍പ്പെടെയുള്ളവരോട് ചോദിച്ചിരുന്നു എന്നാണ്)
October 23, 2010 7:34 PM

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു

344 comments:

  1. പോസ്റ്റില്‍ എഴുതിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് താങ്കളില്‍ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നു.

    (ഓ.ടോ. കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു)

    ReplyDelete
  2. 6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്‍മാരാണ്‌ ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ധ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്‌?

    = അത് സ്വാഭവികമാണ്‌. അതിന്ന് മുമ്പും പ്രവാചകന്മാരുടെ കാലത്ത് നിയമങ്ങള്‍ മാറിയിട്ടുണ്ട്. മോസസിന്റെ കാലത്തെ ചില നിയമങ്ങള്‍ ക്രിസ്തുവിന്റെ കാലത്ത് മാറ്റിയിട്ടില്ലേ? മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ആദ്യമുണ്ടായിരുന്ന നിയമങ്ങള്‍ പിന്നീട് മാറിയത് കാണാം.

    7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?

    = വിവാഹ മോചനം ക്രിസ്തു നിരുപാധികം വിലക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമവുമായി കൃസ്ത്യന്‍ സമൂഹം പെടാപാട് പെടുന്നത് ആര്‍ക്കാണറിയാത്തത്? ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് വ്യക്തികള്‍ തമ്മില്‍ പൊരുത്തക്കേട് പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ പിരിയുന്നതാണ്‌ അവര്‍ക്കും കുടുംബത്തിനും നല്ലത്. ഒത്തു പോകാന്‍ കഴിയാത്ത ഭാര്യക്കെതിരില്‍ 'അവിഹിത ബന്ധം' ആരോപിച്ച് അവരെ സമൂഹത്തിന്‌ മുമ്പില്‍ വഷളാക്കി, വിവാഹ മോചനത്തിന്ന് കാരണം ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് അത്യാവശ്യ ഘട്ടത്തില്‍ വേര്‍ പിരിയാന്‍ അവസരം ഉണ്ടാകുന്നതാണ്‌. ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നുണ്ട്.

    8. ബഹുഭാര്യത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?

    = ബഹുഭാര്യത്വം ക്രിസ്തു വിലക്കിയിട്ടുണ്ടെന്ന് ആദ്യം താങ്കള്‍ തെളിയിക്കണം.

    9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

    = ക്രിസ്തു ഭരണം നടത്തിയിട്ടില്ലാത്തതിനാല്‍ യുദ്ധവും ചെയ്തിട്ടില്ല. എന്നാല്‍ യുദ്ധം ക്രിസ്തു വിലക്കിയതായി അറിയില്ല. ഉണ്ടെങ്കില്‍ തെളിയിക്കണം.

    ReplyDelete
  3. @ ആലിക്കോയ മാഷ്‌

    മോസസിന്റെ കാലത്തെ ഏതൊക്കെ നിയമങ്ങള്‍ ആണ് ക്രിസ്തുവിന്റെ കാലത്ത് മാറ്റപ്പെട്ടത് എന്ന് വിശദമാക്കാമോ? മോസ്സസ്സിനു ലഭിച്ച കല്പപനകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ക്രിസ്തു അവയെ രണ്ടു കല്പ്പനകളായി ചുരുക്കി എന്നേയുള്ളൂ, ആ രണ്ടു കല്‍പ്പനകളില്‍ മറ്റെല്ലാ കല്‍പ്പനകളും അടങ്ങിയിരിക്കുന്നു. അതില്‍ ഒന്നാമത്തേത് എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക എന്നതും രണ്ടാമത്തേത് തന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കുക എന്നതും.

    വിവാഹമോചനം അരുത് എന്ന് ക്രിസ്തു വ്യക്തമായി തന്നെ പഠിപ്പിച്ചിട്ടുണ്ട്, ബഹുഭാര്യത്വവും ക്രിസ്തു അനുവദിക്കുന്നില്ല.

    "ഫരിസേയര്‍ അടുത്തുചെന്ന്‌ അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല". (മത്തായി 19 : 3-8)

    ഇപ്പോള്‍ നിലവിലുള്ള നിയമവുമായി കൃസ്ത്യന്‍ സമൂഹം ഏതെങ്കിലും തരത്തില്‍ പെടാപ്പാട് പെടുന്നുണ്ട് എന്ന് എനിയ്ക്ക് തോന്നുന്നില്ല. കാരണം ക്രിസ്തുമതത്തില്‍ പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹം ചെയ്യുന്നതിന് മുന്‍പ് അവര്‍ പങ്കെടുക്കെണ്ടുന്ന വിവാഹ ഒരുക്ക സെമിനാറുകള്‍ നടത്താറുണ്ട്‌. ഇത്തരം സെമിനാറുകളില്‍ വിവാഹ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്നും അവ എങ്ങനെയാണ് തരണം ചെയ്യേണ്ടതെന്നും വളരെ വ്യക്തമായി പഠിപ്പിക്കാറുണ്ട്. അടുക്കള മുതല്‍ കിടപ്പറ വരെയുള്ള എല്ലാ വിഷയങ്ങളിലും ഓരോ വിഷയങ്ങളിലും അറിവ് നേടിയവര്‍ തന്നെ ക്ലാസുകള്‍ നല്‍കാറുണ്ട്. പുരോഹിതനും വക്കീലും ഡോക്ടറും എല്ലാം ഇത്തരം ക്ലാസുകളുടെ അദ്ധ്യാപകര്‍ ആകാറുണ്ട്. വിവാഹിതര്‍ ആകുവാന്‍ പോകുന്നവര്‍ നിര്‍ബ്ബന്ധമായും ഒരുമിച്ചു തന്നെയാണ് ഇത്തരം ക്ലാസുകളില്‍ പങ്കെടുക്കേണ്ടത്. ഈ സെമിനാര്‍ പൂര്ത്തിയാക്കിയിട്ടില്ലാത്തവര്‍ക്ക് വിവാഹം ചെയ്യുവാന്‍ അനുവാദം ഇല്ല. കത്തോലിക്ക സഭയില്‍ ഈ ക്ലാസിനു സമാന്തരമായി തന്നെ അതില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും മാതാപിതാക്കളും പങ്കെടുക്കെണ്ടുന്ന മറ്റൊരു സെമിനാര്‍ കൂടി നടത്താറുണ്ട്‌. ഞാനും ഈ സെമിനാര്‍ പൂര്‍ത്തികരിച്ച ശേഷമാണ് വിവാഹം ചെയ്തത്. മൂന്നു ദിവസ്സം ആയിരുന്നു സെമിനാറിന്റെ ദൈര്‍ഘ്യം. സെമിനാറിന്റെ അവസാന ദിവസ്സം ആയിരുന്നു മാതാപിതാക്കളുടെ കൂട്ടായ്മ.

    ക്രിസ്തുമതത്തില്‍, വിശേഷിച്ചു കത്തോലിക്ക സഭയില്‍ വിവാഹം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്. വിവാഹവും കുടുംബ ജീവിതവും - ക്രിസ്തീയ കാഴ്ചപ്പാടില്‍

    (തുടരും...)

    ReplyDelete
  4. ( തുടര്‍ച്ച )

    ക്രിസ്തു ഒരു ഭരണകര്‍ത്താവായിരുന്നു, ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഈ ലോകത്തുള്ള മറ്റേതെങ്കിലും സാമ്രാജ്യം പോലെ ആയിരുന്നില്ല ക്രിസ്തുവിന്റെ സാമ്രാജ്യം. ഭരണകര്‍ത്താവല്ല എന്ന് താങ്കള്‍ പറയുന്നത് അറിവില്ലായ്മ മൂലം ആണ്, ക്രിസ്തു യുദ്ധം വിലക്കിയിട്ടുണ്ടെങ്കില്‍ തെളിയിക്കൂ എന്ന് ആവശ്യപ്പെടുന്നതും ഇതേ അറിവില്ലായ്മ കൊണ്ട് തന്നെയാണ്. യുദ്ധം മാത്രം അല്ല മറ്റൊരുവന് വേദനയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും അരുത് എന്ന് വളരെ വ്യക്തമായി ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. ബൈബിളിലെ സുവിശേഷങ്ങള്‍ (മത്തായി / മാര്‍ക്കോസ് / ലൂക്കാ / യോഹന്നാന്‍) വായിച്ചു നോക്കിയാല്‍ താങ്കള്‍ക്കു സ്വയം ഇത് ബോധ്യമാകും.

    "യേശു പറഞ്ഞു: എന്‍െറ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക്‌ ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്‍െറ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍െറ രാജ്യം ഐഹികമല്ല. പീലാത്തോസ്‌ ചോദിച്ചു: അപ്പോള്‍ നീ രാജാവാണ്‌ അല്ലേ? യേശു പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്‌. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്‌. ഇതിനുവേണ്ടിയാണ്‌ ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്‍െറ സ്വരം കേള്‍ക്കുന്നു". (യോഹന്നാന്‍ 18 : 36-37)

    യേശുവിനുമുന്‍പ് ഉണ്ടായിരുന്ന ഒരു നിയമവും യേശു മാറ്റിയതായി എനിയ്ക്ക് അറിവില്ല, മാത്രവുമല്ല അവ കൂടുതല്‍ കഠിനമാക്കുകയാണ് യേശു ചെയ്തത്. (എന്റെ അറിവ് പൂര്‍ണ്ണമായും ബൈബിള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഖുര്‍ആനില്‍ യേശു ഇത്തരം മാറ്റങ്ങള്‍ ഏതെങ്കിലും നിയമങ്ങളില്‍ വരുത്തിയിട്ടുണ്ടെങ്കില്‍ ദയവായി അവ താങ്കള്‍ ചൂണ്ടികാണിക്കുക).

    കൊല്ലരുത്‌; കൊല്ലുന്നവന്‍ ന്യായവിധിക്ക്‌ അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക്‌ അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപ സംഘത്തിന്‍െറ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്‌ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക്‌ ഇരയായിത്തീരും (മത്തായി 5: 21-22)

    വ്യഭിചാരംചെയ്യരുത്‌ എന്നു കല്‍പിച്ചിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു (മത്തായി 5: 27-28)

    കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തു കരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. (മത്തായി 5: 38-39)

    അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. (മത്തായി 5: 38-39)

    മോശയുടെ കൊല്ലരുത് എന്ന കല്‍പ്പനയുടെ വ്യാപ്തി മറ്റൊരുവന്റെ ജീവന്‍ നഷ്ട്ടപെടുത്തുന്നതില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ യേശു ക്രിസ്തു മറ്റൊരുവനോട് മോശമായി പെരുമാറുന്നത് പോലും കൊലപാതകം ആണ് എന്ന് വികസിപ്പിച്ചു. വ്യഭിചാരം എന്നത് ശാരീരികബന്ധം മൂലം മാത്രമേ സംഭവിക്കൂ എന്നത് ലൈംഗീകാസക്തിയോടുള്ള നോട്ടവും വ്യഭിചാരം ആണ് എന്ന് യേശു തിരുത്തി. തങ്ങളെ ഉപദ്രവിക്കുവാന്‍ വരുന്നവരോട് പകരത്തിനുപകരം എന്ന രീതിയില്‍ പെരുമാറരുത് എന്ന് യേശു പറഞ്ഞു. തങ്ങളുടെ ശത്രുക്കള്‍ക്ക് നാശം വരുത്തണം എന്നല്ല യേശു പറഞ്ഞത് അവരെ സ്നേഹിക്കുക എന്നായിരുന്നു.

    ഇത്തരം മാറ്റങ്ങള്‍ മൂലം ആളുകളുടെ പ്രവര്‍ത്തികളില്‍ മാത്രം അല്ല ചിന്താരീതികള്‍ക്ക് പോലും പരിവര്‍ത്തനം വരുത്തുവാന്‍ യേശുവിനു സാധിച്ചു. ഇത് തീര്‍ച്ചയായും വലിയ മാറ്റം തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള മാറ്റം ആണോ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ആദ്യമുണ്ടായിരുന്ന നിയമങ്ങള്‍ പിന്നീട് മാറിയത് മൂലം സംഭവിച്ചത് എന്നുള്ളത് എനിയ്ക്ക് അറിയില്ല. അങ്ങനെയാണ് എങ്കില്‍ താങ്കള്‍ അതു വിശദീകരിക്കൂ.

    താങ്കള്‍ എന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല.

    എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ പല വിഷയങ്ങളിലും വ്യത്യസ്തമാകുന്നു?

    ReplyDelete
  5. ഭരണം 

    സന്തോഷ്‌: "ക്രിസ്തു ഒരു ഭരണകര്‍ത്താവായിരുന്നു, ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഈ ലോകത്തുള്ള മറ്റേതെങ്കിലും സാമ്രാജ്യം പോലെ ആയിരുന്നില്ല ക്രിസ്തുവിന്റെ സാമ്രാജ്യം. ഭരണകര്‍ത്താവല്ല എന്ന് താങ്കള്‍ പറയുന്നത് അറിവില്ലായ്മ മൂലം ആണ്, ക്രിസ്തു യുദ്ധം വിലക്കിയിട്ടുണ്ടെങ്കില്‍ തെളിയിക്കൂ എന്ന് ആവശ്യപ്പെടുന്നതും ഇതേ അറിവില്ലായ്മ കൊണ്ട് തന്നെയാണ്. യുദ്ധം മാത്രം അല്ല മറ്റൊരുവന് വേദനയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും അരുത് എന്ന് വളരെ വ്യക്തമായി ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. ബൈബിളിലെ സുവിശേഷങ്ങള്‍ (മത്തായി / മാര്‍ക്കോസ് / ലൂക്കാ / യോഹന്നാന്‍) വായിച്ചു നോക്കിയാല്‍ താങ്കള്‍ക്കു സ്വയം ഇത് ബോധ്യമാകും."

    = ക്രിസ്തുവിന്റെ ഭരണത്തെക്കുറിച്ച് താങ്കള്‍ നല്‍കിയിരിക്കുന്ന പ്രസ്താവന ചിരിയ്ക്കാന്‍ വക നല്‍കുന്നതാണ്‌. ഞാന്‍ പറഞ്ഞത് ക്രിസ്തു ഈ ലോകത്ത് ഒരു പ്രദേശവും ഭരിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്ന് യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല എന്നാണ്‌. ഭരിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്ന് യുദ്ധം ചെയ്യാണ്ടി വരുമായിരുന്നു. ക്രിസ്തുവിന്റെ അനുയായികള്‍ക്ക് അവര്‍ ഭരിച്ചപ്പോള്‍ യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. വെട്ടിപ്പിടിക്കാന്‍ വേണ്ടി നടത്തിയതും ഇപ്പോഴും നടത്തിക്കൊണ്ടിരികുന്നതുമായ യുദ്ധങ്ങള്‍ താങ്കള്‍ക്ക് തന്നെ അറിയാമല്ലോ. ക്രിസ്ത്യാനികള്‍ കൊന്നിട്ടുള്ള അത്രയും ആളുകളെ ഈ ലോകത്ത് മറ്റാരെങ്കിലും കൊന്നിട്ടുണ്ടോ?

    ക്രിസ്തുവിന്റെ ഭരണത്തെക്കുറിച്ചും, യുദ്ധം വിലക്കിയതിനെ കുറിച്ചും ഞാന്‍ തെളിവ് ചോദിക്കുമ്പോള്‍, എന്നില്‍ അറിവില്ലായ്മ ആരോപിച്ച് താങ്കള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് എന്ത് കൊണ്ടാണെന്ന് താങ്കള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു.

    സന്തോഷ്‌: "താങ്കള്‍ എന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല.

    എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ പല വിഷയങ്ങളിലും വ്യത്യസ്തമാകുന്നു?"

    = താങ്കള്‍ കണ്ണടച്ചത് കൊണ്ട് ലോകം മുഴുവന്‍ ഇരുട്ടായിപ്പോകുമെന്ന് കരുതരുത്. വാദപ്രതിവാദ കലയിലെ വിദഗ്ദന്മാരുടെ പതിവ് ചെപടി വിദ്യ മാത്രമാണ്‌ താങ്കളുടെ ഈ വാക്കുകളില്‍ കാണുന്നത്.

    മാറ്റം തിരിച്ചറിയാന്‍ ഈ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക: ഒരു യഹൂദന്‍ ജീവിക്കുന്നത് പോലെയാണോ ഒരു ക്രിസ്ത്യാനി ജീവിക്കുന്നത്? അവരുടെ വിശ്വാസം, ദൈവശാസ്ത്രം, ആരാധന, ആചാരം, ആഘോഷങ്ങള്‍, വിവാഹം, ഭക്ഷണ നിയമം, മുതലായവയെല്ലാം ഒന്നു തന്നെയാണോ? അതല്ല രണ്ടും തമ്മില്‍ മാറ്റമുണ്ടോ?
    ആ മാറ്റം ആരുണ്ടാക്കി?
    അവ ക്രിസ്തുവിലൂടെയും ക്രിസ്തു കാരണമായും ഉണ്ടായതാണോ?
    അതല്ല പില്‍കാലത്ത് മറ്റാരെങ്കിലും മാറ്റിയോ?

    ReplyDelete
  6. സന്തോഷ്‌: "മോസസിന്റെ കാലത്തെ ഏതൊക്കെ നിയമങ്ങള്‍ ആണ് ക്രിസ്തുവിന്റെ കാലത്ത് മാറ്റപ്പെട്ടത് എന്ന് വിശദമാക്കാമോ?"

    = ഈ ചോദ്യത്തിന്ന് താങ്കള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്; ഇതാ: "വിവാഹമോചനം അരുത് എന്ന് ക്രിസ്തു വ്യക്തമായി തന്നെ പഠിപ്പിച്ചിട്ടുണ്ട്, ബഹുഭാര്യത്വവും ക്രിസ്തു അനുവദിക്കുന്നില്ല."

    മാറ്റിയിട്ടുണ്ടെന്നതിന്ന് തെളിവായി ഈ ബൈബിള്‍ വാക്യവും താങ്കള്‍ ഉദ്ധരിച്ചിരുന്നു:

    ""ഫരിസേയര്‍ അടുത്തുചെന്ന്‌ അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല". (മത്തായി 19 : 3-8)"

    മാറ്റിയിട്ടുണ്ടെന്നോ ഇല്ലെന്നാണോ എന്താണ്‌ താങ്കള്‍ പറയുന്നത്?

    വിവാഹമോചനം ക്രിസ്തു 'നിരുപാധികം' നിരോധിച്ചിട്ടില്ല എന്നാണ്‌ ഞന്‍ പറഞ്ഞത്. അതിന്നര്‍ത്ഥം ഉപാധിയോടെ അനുവദിച്ചിരിക്കുന്നു എന്ന് തന്നെയാണ്‌. എന്നാല്‍ ഇതിന്ന് മറുപടി പറയവേ താങ്കള്‍ മത്തായി 19 ആം അദ്ധ്യായം 3 മുതല്‍ 8 വരെ വാക്യങ്ങള്‍ ഉദ്ധരിക്കുകയും 9 ആം വാക്യം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ഒരു ഉപാധിയോട് കൂടി വിവാഹമോചനം അനുവദിച്ചത് അവിടെ കാണാം. 'അവിഹിത ബന്ധം' കാരണമായല്ലാതെ വിവാഹമോചനം ചെയ്യുന്നതേ വിലകിയിട്ടുള്ളൂ. ഈ നിയമത്തിന്റെ കാര്‍ക്കശ്യം മൂലം പലരും ഇല്ലാത്ത 'അവിഹിതബന്ധം' ആരോപിച്ച് വിവാഹമോചനത്തിന്ന് കളമൊരുക്കാറുണ്ട്. താങ്കള്‍ അത് അറിഞ്ഞിട്ടില്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുക. എന്നേ എനിക്ക് പറയാനുള്ളു.

    'ബഹുഭാര്യത്വം ക്രിസ്തു വിലക്കിയതായി തെളിവുണ്ടോ' എന്നാണ്‌ ഞാന്‍ ചോദിച്ചിരുന്നത്. അതിന്ന് താങ്കളുടെ പ്രസ്താവനയല്ല; തെളിവാണ്‌ മറുപടിയായി നല്‍കേണ്ടത്.

    ReplyDelete
  7. ആലിക്കോയ മാഷേ,

    താങ്കള്‍ നേരായ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് എന്നാണു ഇപ്പോഴും ഞാന്‍ വിശ്വസ്സിക്കുന്നത്. താങ്കള്‍ എനിയ്ക്കായി എഴുതിയ ആദ്യത്തെ മറുപടിയിലെ പരിഹാസ രൂപത്തിലുള്ള പല വാക്കുകളും ഞാന്‍ അവഗണിച്ചതും ഇതുകൊണ്ട് തന്നെയാണ്. പക്ഷെ ഇപ്പോഴും താങ്കള്‍ എഴുതുന്ന പല വാക്കുകളും അനാവശ്യപരവും നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധം ഇല്ലാത്തവയും ആണ്.
    ----------

    ക്രിസ്തു ഈ ലോകത്തിലേയ്ക്ക് വന്നത് ഇവിടെ യുദ്ധത്തിലൂടെ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുവാന്‍ അല്ല. വഴിതെറ്റിപ്പോയ മനുഷ്യരെ നേര്‍വഴിയില്‍ ആക്കുക എന്നതായിരുന്നു അവിടുത്തെ ദൌത്യം. ഇസ്ലാം മതവിശ്വാസ പ്രകാരവും പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നത് ദൈവത്തിന്റെ സന്ദേശം മനുഷ്യരെ അറിയിക്കുവാന്‍ ആണ് എന്നതല്ലേ? ക്രിസ്തു ഈ ലോകത്ത് ഒരു പ്രദേശവും ഭരിച്ചിട്ടില്ല, സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ക്രിസ്തുവിനു ഇല്ലായിരുന്നു കാരണം ക്രിസ്തുവിനു ഈ ലോകത്തിന്റെതായ ഒന്നും ആവശ്യമില്ലായിരുന്നു. എന്നാല്‍ അവിടുന്ന് അനേകം ആളുകളുടെ ഹൃദയങ്ങളെ ഭരിചിട്ടുണ്ടായിരുന്നു, ഈ ഹൃദയങ്ങള്‍ അവിടുന്ന് കീഴടക്കിയത് വാളിലൂടെയോ യുദ്ധത്തിലൂടെയോ ആയിരുന്നില്ല. ഇതായിരുന്നു ക്രിസ്തുവിന്റെ ഭരണം എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ താങ്കള്‍ക്കു ചിരിക്കുവാന്‍ വക നല്‍കി എങ്കില്‍ അത് താങ്കള്‍ക്കു ബൈബിളിലെ ക്രിസ്തുവിനെ അറിയില്ല എന്നതു കൊണ്ടാണ്. അതുകൊണ്ട് താങ്കളോട് ഞാന്‍ ബൈബിളിലെ സുവിശേഷങ്ങള്‍ വായിക്കുവാന്‍ വീണ്ടും ആവശ്യപ്പെടുന്നു.

    ലോകത്തുള്ള മനുഷ്യരില്‍ ഭൂരിഭാഗവും ഏതെങ്കിലും മതത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആകുമ്പോള്‍ അവര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ എല്ലാം അവരുടെ മതവിശ്വാസത്തിന്റെ മുകളിലും ആരോപിക്കപ്പെടും. ക്രിസ്ത്യാനികള്‍ കൊന്നിട്ടുള്ള അത്രയും ആളുകളെ ഈ ലോകത്ത് മറ്റാരെങ്കിലും കൊന്നിട്ടുണ്ടാവില്ലായിരിക്കാം. പക്ഷെ, ഈ കൊലപാതകങ്ങളുടെ പാപം ക്രിസ്തുവിനുമേല്‍ ആരോപിക്കണം എങ്കില്‍ ക്രിസ്തു പറഞ്ഞതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് തെളിയിക്കുവാന്‍ സാധിക്കണം. ബൈബിളിലെ ക്രിസ്തു ആരെയും വധിക്കുവാന്‍ ആവശ്യപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞതുകൊണ്ടാത് ക്രിസ്തു മതവിശ്വാസികളായ ആളുകള്‍ മറ്റുള്ള മതവിശ്വാസികളെയും സ്വന്തം മതവിശ്വാസികളെ തന്നെയും കൊല്ലുന്നത് എന്ന് താങ്കള്‍ക്കു തെളിയിക്കുവാന്‍ സാധിക്കുമോ?

    (തുടരും..)

    ReplyDelete
  8. (... തുടര്‍ച്ച)

    താങ്കള്‍ എന്നോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാനോ രക്ഷപെടുവാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. താങ്കളുടെ അറിവില്ലായ്മ എന്ന് ഞാന്‍ പറഞ്ഞതു താങ്കളുടെ വാക്കുകളില്‍ നിന്നും എനിയ്ക്ക് മനസ്സിലായ കാര്യം ആണ്. അതു ഇപ്പോഴും ഞാന്‍ ആവര്‍ത്തിക്കുന്നു ബൈബിളിലെ സുവിശേഷങ്ങളിലെ യേശുക്രിസ്തുവിനെ താങ്കള്‍ക്കു അറിയില്ല.

    ഞാന്‍ കണ്ണടച്ചാല്‍ എനിയ്ക്ക് മാത്രമേ ഇരുട്ടാവൂ എന്ന് എനിയ്ക്ക് നന്നായി അറിയാം. വാദപ്രതിവാദകലയിലെ ഏതെങ്കിലും വിദഗ്ദന്മാരുടെ ചെപ്പടി വിദ്യയും അല്ല എന്റെ ഈ (എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ പല വിഷയങ്ങളിലും വ്യത്യസ്തമാകുന്നു?) ചോദ്യത്തിന്റെ കാരണം. മുഹമ്മദ്‌ നബി എന്ന ഇസ്ലാം മതപ്രവാചകന്‍, യേശു ക്രിസ്തു തന്റെ ശിഷ്യര്‍ക്കായി വാദാനം ചെയ്ത സഹായകന്‍ ആണ് എന്ന് തെളിയിക്കുവാന്‍ ബൈബിളിലെ സുവിശേഷ വചനങ്ങള്‍ ഉപയോഗിച്ച് തന്നെ പല ബ്ലോഗ്ഗര്‍മാരും വ്യാഖ്യാനങ്ങള്‍ എഴുതുകയുണ്ടായി. ഇത്തരം ലേഖനങ്ങള്‍ എല്ലാം അവസാനിക്കുന്നത് മുഹമ്മദ്‌ നബി, യേശുക്രിസ്തുവിന്റെ പിന്‍ഗാമിയാണ്‌ എന്ന സന്ദേശം നല്‍കി കൊണ്ടാണ്. സി.കെ. ലത്തീഫ്, ചിന്തകന്‍, ബീമാപള്ളി തുടങ്ങിയ വ്യക്തികളുടെ ബ്ലോഗുകളില്‍ ഇപ്പോഴും ഈ ലേഖനങ്ങള്‍ ലഭ്യവുമാണ്. ഇത്തരം ആളുകള്‍ വ്യാഖ്യാനം ചെയ്തു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവയാണ് ശരിയായ കാര്യങ്ങള്‍ എങ്കില്‍ യേശുക്രിസ്തു എന്താണോ പഠിപ്പിച്ചത് അതുതന്നെയാവണം മുഹമ്മദ്‌ നബിയും പഠിപ്പിചിട്ടുണ്ടാവുക. എന്നാല്‍ എന്റെ അന്വേഷണത്തില്‍നിന്നും എനിയ്ക്ക് മനസ്സിലായ കാര്യം "ഏകദൈവ വിശ്വാസം" എന്ന വിഷയത്തില്‍ ഒഴികെ മറ്റുള്ളവയില്‍ ഭൂരിഭാഗവും വിപരീതമായവ ആണ് എന്നുള്ളതാണ്.

    മോശയ്ക്കു ദൈവം നല്‍കിയ കല്‍പ്പനകള്‍ ഒന്നും തന്നെ യേശുക്രിസ്തു മാറ്റിയിട്ടില്ല എന്ന് ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മത്തായിയുടെ സുവിശേഷത്തിലെ പത്തൊന്‍പതാം അധ്യായത്തില്‍ നിന്നും ഞാന്‍ എഴുതിയ വചനങ്ങളില്‍ വളരെ വ്യക്തമായി യേശുക്രിസ്തു പറയുന്നുണ്ട് :

    " നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല"

    ദൈവം അല്ല മോശ ആണ് ഭാര്യയെ ഉപേക്‌ഷിക്കാന്‍ അനുമതി നല്‍കിയത് എന്ന്. ദൈവത്തിനു ആദിമുതലേ വിവാഹം എന്നതില്‍ ഒരേഒരു അഭിപ്രായമേ ഉള്ളൂ. അതും യേശുക്രിസ്തു ഇവിടെ പറയുന്നുണ്ട്:

    "സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ".

    ബഹുഭാര്യത്വം ക്രിസ്തു വിലക്കിയതായി തെളിവുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം മേല്‍ പറഞ്ഞ വചനങ്ങളില്‍ ഉണ്ട്. സ്രഷ്‌ടാവ് സൃഷ്‌ടിച്ചപ്പോള്‍ പുരുഷന് ഇണകളായി സ്ത്രീകളെ അല്ല സൃഷ്‌ടിച്ചത്, ഇണയായി സ്ത്രീയെ ആണ്. പുരുഷന്‍ ഭാര്യമാരോട് ചേരും എന്നല്ല ദൈവം പറഞ്ഞതു "പുരുഷന്‍ ഭാര്യയോടു ചേര്‍ന്നിരിക്കും" എന്നാണു. ഇതു എന്റെ പ്രസ്താവന അല്ല, ബൈബിളിലെ ദൈവത്തിന്റെ വാക്കുകള്‍ ആണ്. എന്റെ വിശ്വാസത്തിന്റെ തെളിവുകള്‍ എനിയ്ക്ക് ബൈബിളില്‍നിന്നും ആണ് തരുവാന്‍ സാധിക്കുക.

    മത്തായിയുടെ സുവിശേഷത്തിലെ പത്തൊന്‍പതാം അധ്യായത്തില്‍ വിവാഹമോചനത്തെ സംബന്ധിച്ച് തുടര്‍ന്നുള്ള വചനങ്ങള്‍ ഇവയാണ്

    "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. (മത്തായി 19: 9-11)"

    ഈ വചനങ്ങളിലൂടെ യേശുക്രിസ്തു ഉപാധികളോടെയുള്ള വിവാഹമോചനം അനുവദിയ്ക്കുകയല്ല ചെയ്തത്. അങ്ങനെയായിരുന്നു എങ്കില്‍ ഇങ്ങനെ ശിഷ്യന്‍മാര്‍ പറയില്ലായിരുന്നു: "ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം." അല്‍പ്പം എങ്കിലും നമ്യുള്ള ഒരു മനുഷ്യനും സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ഭാര്യയില്‍ 'അവിഹിതബന്ധം' പോലെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയില്ല.

    (തുടരും..)

    ReplyDelete
  9. (... തുടര്‍ച്ച)

    വിവാഹമോചനം എന്ന ഏര്‍പ്പാട് ക്രിസ്തുമതത്തില്‍ ഇല്ല എന്ന് ആലിക്കോയ മാഷ്‌ ആദ്യം മനസ്സിലാക്കുക. ഏതെങ്കിലും സിവില്‍കോടതി വഴി വിവാഹമോചനം നേടിയവര്‍ക്ക് ക്രിസ്തുമതവിശ്വാസ പ്രകാരം പുനര്‍വിവാഹം ചെയ്യുവാനുള്ള അനുവാദവും ഇല്ല. ഏതെങ്കിലും കാരണങ്ങളാല്‍ ഒന്നിച്ചു താമസിക്കുക പ്രായോഗികമായി അസാധ്യമായി തീരുന്ന സാഹചര്യങ്ങളില്‍ ദമ്പതികള്‍ ശാരീരികമായി വേര്പിരിയുന്നതിനും സഹവാസം അവസ്സാനിപ്പിക്കുന്നതിനും ക്രിസ്തുമതം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ പിരിഞ്ഞു ജീവിക്കുന്നവര്‍ക്ക് പുതിയൊരു വിവാഹബന്ധം നടത്തുന്നതിനു അനുവാദം ഇല്ല.

    <> മാറ്റം തിരിച്ചറിയാന്‍ ഈ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക: ഒരു യഹൂദന്‍ ജീവിക്കുന്നത് പോലെയാണോ ഒരു ക്രിസ്ത്യാനി ജീവിക്കുന്നത്? അവരുടെ വിശ്വാസം, ദൈവശാസ്ത്രം, ആരാധന, ആചാരം, ആഘോഷങ്ങള്‍, വിവാഹം, ഭക്ഷണ നിയമം, മുതലായവയെല്ലാം ഒന്നു തന്നെയാണോ? അതല്ല രണ്ടും തമ്മില്‍ മാറ്റമുണ്ടോ? ആ മാറ്റം ആരുണ്ടാക്കി? അവ ക്രിസ്തുവിലൂടെയും ക്രിസ്തു കാരണമായും ഉണ്ടായതാണോ?
    അതല്ല പില്‍കാലത്ത് മറ്റാരെങ്കിലും മാറ്റിയോ? <>

    താങ്കള്‍ പറയുന്നപോലെ എനിയ്ക്ക് ഉത്തരം കണ്ടെത്തെണ്ടുന്ന ചോദ്യങ്ങള്‍ അല്ല ഇവയൊന്നും. ഇവയുടെ ഉത്തരം ബൈബിളില്‍ തന്നെ ഉണ്ട്. പഴയ നിയമവും പുതിയ നിയമവും വെറുതെ വായിച്ചാല്‍ തന്നെ ഇതിനുള്ള ഉത്തരം ലഭിക്കും. ഒരു യഹൂദന്‍ ജീവിക്കുന്നത് പോലെ അല്ല ഒരു ക്രിസ്ത്യാനി ജീവിക്കുന്നത്. എന്നാല്‍ യഹൂദരും ക്രിസ്ത്യാനികളും ഏക ദൈവ വിശ്വാസികള്‍ ആണ്. യഹൂദമതത്തിന്റെ ചെറുതല്ലാത്ത സ്വാധീനം ക്രിസ്തുമതത്തിന്റെ പല ആഘോഷങ്ങളിലും കാണുവാനും സാധിച്ചേക്കും. എന്നാല്‍ എന്താണ് ക്രിസ്തുവിലൂടെയും ക്രിസ്തു കാരണമായും ഉണ്ടായ മാറ്റം എന്ന് ചോദിച്ചാല്‍ അവിടുന്ന് മനുഷ്യന്റെ മനോഭാവത്തിനു ആണ് മാറ്റം വരുത്തിയത് എന്നതാണ് ഉത്തരം. യേശുവിന്റെ കാലത്ത് യഹൂദര്‍ കുഷ്ഠരോഗികളെയും വികലാംഗരേയും മറ്റും ദൈവം വെറുത്തിരുന്നവര്‍ എന്നാണു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ യേശു അവരെ ദൈവത്തിനു പ്രിയപ്പെട്ടവര്‍ ആക്കി. സമൂഹം വലിചെറിയുന്നവരെ ഉപേക്ഷിക്കരുത് എന്നും അവരില്‍ ദൈവത്തെ കണ്ടെത്തണം എന്നും അവിടുന്ന് പഠിപ്പിച്ചു. ഈ മാതൃക ഇന്നും വളരെ വിജയകരമായി പിന്തുടരുന്ന അനേകം ക്രിസ്ത്യാനികള്‍ ഈ ലോകത്ത് ഉണ്ട്. ക്രിസ്തു പഠിപ്പിച്ചത് ദൈവത്തെ വേദനിക്കുന്ന മനുഷ്യന്‍ ആയി കാണുവാന്‍ ആണ്. (മത്തായി 25 :31-46 വായിക്കുക ഇതു കൂടുതല്‍ വ്യക്തമാകും)

    ReplyDelete
  10. സന്തോഷ്: "താങ്കള്‍ നേരായ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് എന്നാണു ഇപ്പോഴും ഞാന്‍ വിശ്വസ്സിക്കുന്നത്."

    = എന്നെക്കുറിച്ചുള്ള ഈ വിശ്വാസം എപ്പോഴും നിലനില്‍ക്കണമെന്നാണ്‌ എന്റെ ആഗ്രഹം. വിഷയം വിട്ട് താങ്കള്‍ മറ്റുവഴിക്ക് പോകുന്നത് കണ്ടപ്പോഴാണ്‌ എനിക്ക് ഇത്തിരി കടുപ്പത്തില്‍ ചില കാര്യങ്ങള്‍ പറയേണ്ടി വന്നത്. ഒരു പാട് മുനകളുള്ള ഒരു ചോദ്യമാണ്‌ താങ്കള്‍ ചോദിച്ചതെന്നും അതില്‍ ക്രിസ്തു മനുഷ്യനോ എന്ന വിഷയമാണ്‌ നമ്മള്‍ തമ്മില്‍ ആദ്യം ചര്‍ച്ച നടക്കേണ്ടതെന്നും ഞാന്‍ ആമുഖമായി തന്നെ ചൂണ്ടിക്കാണിച്ചിരുന്നത് ഓര്‍ക്കുമല്ലോ. അതൊക്കെ മാറ്റി വച്ച് ക്രിസ്തു മനുഷ്യനായ പ്രവാചകനാണെന്ന സങ്കല്‍പ്പത്തില്‍ ചര്‍ച്ച തുടങ്ങാം എന്നാണ്‌ താങ്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതൊക്കെ മറന്ന്കൊണ്ട് താങ്കള്‍ പറയുന്നു: സുവിശേഷത്തിലെ ക്രിസ്തുവിനെ എനിക്ക് മനസ്സിലായിട്ടില്ലെന്ന്. അതെ, ഇത് തങ്കള്‍ പറയുമെന്ന്, ക്രൈസ്തവരുമായി ഞാന്‍ നടത്തിയ ചര്‍ച്ചകളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, എനിക്ക് അറിയാമായിരുന്നു. ഞാന്‍ ആശങ്കിച്ചത് തന്നെയാണ്‌ ഇവിടെയും സംഭവിച്ചത്. ഞാന്‍ വിശ്വസിക്കുന്നത് മനുഷ്യനായ ഒരു ക്രിസ്തുവിലാണ്‌. ഈസാ മസീഹ് അല്ലാഹുവിന്റെ ദൂതനാണ്‌. അദേഹത്തെ നിഷേധിക്കാന്‍ ഒരു മുസ്‌ലിമിന്ന് സാധ്യമല്ല. അദ്ദേഹത്തിന്റെ പ്രവാചകത്വം നിഷേധിക്കുന്നവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താകും. ദൈവപുത്രന്‍, പിശാചിന്റെ പുത്രന്‍ തുടങ്ങിയുള്ള ബൈബിള്‍ പ്രയോഗങ്ങള്‍ ആലങ്കാരിക പ്രയോഗങ്ങളാണ്‌. അത് തിരിച്ചരിയാത്തതാണ്‌ താങ്കളുടെ കുഴപ്പം. അതോടൊപ്പം നമ്മള്‍ തമ്മിലുള്ള മുഖ്യ തര്‍ക്ക വിഷയമായ ഇത് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് താങ്കള്‍ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. എന്നിട്ട് ഞാന്‍ 'ക്രിസ്തുവിനെ അറിയാത്തവനാണ്‌' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു.

    ReplyDelete
  11. സന്തോഷ്: "ക്രിസ്തു ഈ ലോകത്തിലേയ്ക്ക് വന്നത് ഇവിടെ യുദ്ധത്തിലൂടെ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുവാന്‍ അല്ല. വഴിതെറ്റിപ്പോയ മനുഷ്യരെ നേര്‍വഴിയില്‍ ആക്കുക എന്നതായിരുന്നു അവിടുത്തെ ദൌത്യം. ഇസ്ലാം മതവിശ്വാസ പ്രകാരവും പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നത് ദൈവത്തിന്റെ സന്ദേശം മനുഷ്യരെ അറിയിക്കുവാന്‍ ആണ് എന്നതല്ലേ? ക്രിസ്തു ഈ ലോകത്ത് ഒരു പ്രദേശവും ഭരിച്ചിട്ടില്ല,"

    = ഭരിച്ചിട്ടില്ല; അത്കൊണ്ട് യുദ്ധവും ചെയ്തിട്ടില്ല. ഭരിച്ചിരുന്നുവെങ്കില്‍ യുദ്ധവും വേണ്ടിവരുമായിരുന്നു. പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍. എല്ലാ പ്രവാചകന്മാര്‍ക്കും ഇവ അഞ്ചും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക. ക്രിസ്തുവിന്റെയും മുഹമ്മദിന്റെയും ചരിത്രം വ്യത്യസ്തമാകുന്നത് ഇവിടെയാണ്‌. ക്രിസ്തു ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ മാത്രമല്ല; ഇവ അഞ്ചും പൂര്‍ത്തീകരിക്കാനും അദ്ദേഹത്തിന്ന് സാധിച്ചു. ഇത് തിരച്ചറിയാതെ മുഹമ്മദ് വേറെ ക്രിസ്തു വേറെ എന്ന് പറയുന്നതാണ്‌ അജ്ഞത.

    സന്തോഷ്: "എന്നാല്‍ അവിടുന്ന് അനേകം ആളുകളുടെ ഹൃദയങ്ങളെ ഭരിചിട്ടുണ്ടായിരുന്നു, ഈ ഹൃദയങ്ങള്‍ അവിടുന്ന് കീഴടക്കിയത് വാളിലൂടെയോ യുദ്ധത്തിലൂടെയോ ആയിരുന്നില്ല."

    = വാളിലൂടെ ആരും ആരുടെ ഹൃദയവും കീഴടക്കിയിട്ടില്ല; കാരണം, അത് അസാധ്യമാണ്‌.

    സന്തോഷ്: "ലോകത്തുള്ള മനുഷ്യരില്‍ ഭൂരിഭാഗവും ഏതെങ്കിലും മതത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആകുമ്പോള്‍ അവര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ എല്ലാം അവരുടെ മതവിശ്വാസത്തിന്റെ മുകളിലും ആരോപിക്കപ്പെടും. ക്രിസ്ത്യാനികള്‍ കൊന്നിട്ടുള്ള അത്രയും ആളുകളെ ഈ ലോകത്ത് മറ്റാരെങ്കിലും കൊന്നിട്ടുണ്ടാവില്ലായിരിക്കാം."

    = ഇങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് പോയാല്‍ പോരാ. ചില കൊലകളുടെയും മറ്റും പേരില്‍ പോപ്പ് മാപ്പ ചോദിച്ചത് താങ്കള്‍ മറന്നു കാണില്ല എന്ന് ഞാന്‍ കരുതുന്നു. അതായത് താങ്കള്‍ പറയുന്നത് പോലെയല്ല; ക്രിസ്തു മതത്തിന്റെ പേരിലും ആ മതത്തിന്‌ വേണ്ടിയും തന്നെയാണ്‌ പല കൊലകളും യുദ്ധങ്ങളും നടന്നിട്ടുള്ളത്. കുരിശുയുദ്ധം താങ്കള്‍ മറന്നു കാണില്ല എന്ന് ഞാന്‍ വിശ്വസികുന്നു. ഇറാഖില്‍ അമേരിക്ക യുദ്ധം ചെയ്തപ്പോള്‍ അവര്‍ സ്വീകരിച്ച ഒരു ക്രമം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം ബോംബ് വര്‍ഷം, പിന്നെ ഭക്ഷണ വിതരണം, തുടര്‍ന്നു ബൈബിളും ലഘുലേഖകളും. എന്നിട്ടും ക്രിസ്ത്യാനികള്‍ യുദ്ധം ചെയ്തു കീഴടക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അവകാശ വാദവും.

    ReplyDelete
  12. സന്തോഷ്: "ഞാന്‍ കണ്ണടച്ചാല്‍ എനിയ്ക്ക് മാത്രമേ ഇരുട്ടാവൂ എന്ന് എനിയ്ക്ക് നന്നായി അറിയാം. വാദപ്രതിവാദകലയിലെ ഏതെങ്കിലും വിദഗ്ദന്മാരുടെ ചെപ്പടി വിദ്യയും അല്ല എന്റെ ഈ (എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ പല വിഷയങ്ങളിലും വ്യത്യസ്തമാകുന്നു?) ചോദ്യത്തിന്റെ കാരണം."

    = ഈ വ്യത്യാസം തന്നെയാണ്‌ നാം ഇവിടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്; അതുമായി ബന്ധപ്പെട്ട് പലതും ഞാന്‍ പറഞ്ഞു കഴിഞ്ഞു; ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നിട്ടും 'എന്റെ ചോദ്യത്തിന്ന് ഉത്തരം കിട്ടിയില്ല' എന്ന് പറയുന്നത് വാദപ്രതിവാദ കലയിലെ അഭ്യാസമല്ലാതെ മറ്റെന്താണ്‌?
    ക്രിസ്തു മനുഷ്യനായ പ്രവാചകനാണെന്ന സങ്കല്‍പ്പത്തില്‍ നിന്നു കൊണ്ട് സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് താങ്കള്‍ തന്നെയല്ലേ? എന്നിരിക്കെ എനിക്ക് ക്രിസ്തുവിനെ മനസ്സിലായിട്ടില്ലെന്ന് താങ്കള്‍ക്കെങ്ങനെ പറയാന്‍ കഴിയും?

    ക്രിസ്തു മനുഷ്യനോ അതോ ദൈവമോ എന്ന മുഖ്യ വിഷയം ചര്‍ച്ചക്കെടുക്കാന്‍ ഒരിക്കല്‍ കൂടി താങ്കളെ ഞാന്‍ ക്ഷണിക്കുന്നു.

    ReplyDelete
  13. സന്തോഷ്: "ഈ വചനങ്ങളിലൂടെ യേശുക്രിസ്തു ഉപാധികളോടെയുള്ള വിവാഹമോചനം അനുവദിയ്ക്കുകയല്ല ചെയ്തത്. അങ്ങനെയായിരുന്നു എങ്കില്‍ ഇങ്ങനെ ശിഷ്യന്‍മാര്‍ പറയില്ലായിരുന്നു: "ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം." അല്‍പ്പം എങ്കിലും നമ്യുള്ള ഒരു മനുഷ്യനും സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ഭാര്യയില്‍ 'അവിഹിതബന്ധം' പോലെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയില്ല.'

    * "ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം."

    = ഇങ്ങനെയൊരു തോന്നല്‍ സമൂഹത്തിനുടാകാതിരിക്കാന്‍ സഹായിക്കുന്ന നിയമങ്ങളാണ്‌ ഇസ്‌ലാം സമര്‍പ്പിച്ചിരിക്കുന്നത്.
    വിവാഹത്തിന്‌ മുമ്പ് വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിക്കുകയും, ആ ബന്ധത്തില്‍ കുട്ടികളുണ്ടാവുകയും എല്ലാം ചെയ്തതിന്ന് ശേഷവും 'ഇണകള്‍' വിവാഹം നടത്താതെ വേര്‍പിരിയുന്ന സമ്പ്രദായം പാശ്ചാത്യന്‍ ലോകത്തുണ്ടാകാന്‍ കാരണം ഈ കാര്‍ക്കശ്യം തന്നെയല്ലേ എന്ന് ശാന്തമായൊന്ന് ആലോചിച്ചു നോക്കണം.

    ReplyDelete
  14. സന്തോഷ്: "വിവാഹമോചനം എന്ന ഏര്‍പ്പാട് ക്രിസ്തുമതത്തില്‍ ഇല്ല എന്ന് ആലിക്കോയ മാഷ്‌ ആദ്യം മനസ്സിലാക്കുക. ഏതെങ്കിലും സിവില്‍കോടതി വഴി വിവാഹമോചനം നേടിയവര്‍ക്ക് ക്രിസ്തുമതവിശ്വാസ പ്രകാരം പുനര്‍വിവാഹം ചെയ്യുവാനുള്ള അനുവാദവും ഇല്ല. ഏതെങ്കിലും കാരണങ്ങളാല്‍ ഒന്നിച്ചു താമസിക്കുക പ്രായോഗികമായി അസാധ്യമായി തീരുന്ന സാഹചര്യങ്ങളില്‍ ദമ്പതികള്‍ ശാരീരികമായി വേര്പിരിയുന്നതിനും സഹവാസം അവസ്സാനിപ്പിക്കുന്നതിനും ക്രിസ്തുമതം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ പിരിഞ്ഞു ജീവിക്കുന്നവര്‍ക്ക് പുതിയൊരു വിവാഹബന്ധം നടത്തുന്നതിനു അനുവാദം ഇല്ല."

    = ഇങ്ങനെയൊക്കെ മനുഷ്യനെ കൊല്ലാക്കൊല നടത്തുന്നതെന്തിന്‌? അത്കൊണ്ടല്ലേ ആളുകള്‍ "ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം." എന്ന് ചോദിച്ചത്?

    ReplyDelete
  15. സന്തോഷ്: "ഒരു യഹൂദന്‍ ജീവിക്കുന്നത് പോലെ അല്ല ഒരു ക്രിസ്ത്യാനി ജീവിക്കുന്നത്. "

    = രണ്ടും രണ്ട് നിയമമനുസരിച്ച് ജീവിക്കുന്നു എന്ന് തന്നെ. എന്നിട്ടും മാറ്റിയിട്ടില്ലെന്ന് പറയാന്‍ താങ്കള്‍ക്കെങ്ങനെ കഴിയുന്നു. യഹൂദന്‍മാര്‍ക്ക് ശനിയാഴ്ചയാണ്‌ ആഴ്ചയിലെ മുഖ്യ ആരാധനാദിനം. ക്രൈസ്തവര്‍ക്ക് ഞായറാഴ്ചയും. ആരാണിത് മാറ്റിയത്? ആര്‍ക്കു വേണ്ടിയായിരുന്നു മാറ്റിയത്?

    ReplyDelete
  16. ഇസ്രയേല്യരുടെ ഗോത്ര പിതാമഹനായിരുന്ന യാക്കോബിന് നാലു ഭാര്യമാരും, ദാവീദിന് പതിനെട്ടു ഭാര്യമാരും അദ്ദേഹത്തിന്റെ പുത്രന്‍ ശലമോന് എഴുപത് ഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിളില്‍ ഉള്ളതായി വായിച്ചിടുണ്ട്. മാത്രമല്ല രാജ്യം ഭരിച്ച പ്രവാചകന്മാരായ ദാവീദും ശലമോനും ധാരാളം യുദ്ധങ്ങള്‍ നടത്തിയ വീര കൃത്യങ്ങള്‍ ശമൂവേല്‍ -ഒന്നാം പുസ്തകം വിവരിക്കുന്നു.

    പ്രിയ സന്തോഷ്‌ എന്തുകൊണ്ടാണ് യേശുവുമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ യോജിച്ചു പോകാത്തത്?

    ReplyDelete
  17. ഒരു കാര്യം താങ്കളെ ഞാന്‍ ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് മനുഷ്യരായ, പ്രവാചകന്മാര്‍ ആയ യേശുവിനെയും നബിയും പറ്റി ആണ്. അല്ലാതെ ഇസ്ലാം മതവിശ്വാസികളെയോ ക്രിസ്തുമത വിശ്വാസികളെയോ അവരുടെ ആചാര അനുഷ്ഠാനങ്ങളെ പറ്റിയോ അല്ല. അതുകൊണ്ട് തന്നെ ക്രിസ്തു മനുഷ്യനോ അതോ ദൈവമോ, പോപ്പ് മാപ്പ് ചോദിക്കുന്നു എന്നതോ, കുരിശുയുദ്ധം എന്തായിരുന്നു എന്നതോ, ഇറാഖില്‍ അമേരിക്ക യുദ്ധം ചെയ്യുന്നില്ലേ, യഹൂദര്‍ക്ക് ശനിയാഴ്ചയാണോ ആരാധനദിനം എന്നിവയൊന്നും നമ്മുടെ വിഷയത്തിന്റെ ഇടയിലേക്ക് കൂട്ടികുഴയ്ക്കുവാന്‍ എനിയ്ക്ക് താല്പര്യം ഇല്ല. കഴിവതും താങ്കളുടെ മറുപടികള്‍ കാര്യമാത്ര പ്രസക്തമായാല്‍ നന്നായിരുന്നു.
    -----------------

    ബൈബിള്‍ അനുസരിച്ച് ദൈവം മോശയിലൂടെ യഹൂദ ജനതയ്ക്ക് നല്‍കിയ ദൈവീക നിയമങ്ങള്‍ ഇവയാണ്:

    ദൈവത്തെ സംബന്ധിച്ച് : നിന്‍െറ ദൈവമായ കര്‍ത്താവു ഞാനാണ്‌, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് / നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമം വൃഥാ ഉപയോഗിക്കരുത്‌ / നിന്‍െറ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക - വിശുദ്‌ധമായി കൊണ്ടാടുക.

    മനുഷ്യരെ സംബന്ധിച്ച് : നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക / നീ കൊല്ലരുത്‌ / വ്യഭിചാരം ചെയ്യരുത്‌ / നീ മോഷ്‌ടിക്കരുത് / അയല്‍ക്കാരനെതിരായി നീ കള്ളസാക്‌ഷ്യം നല്‍കരുത് / നിന്‍െറ അയല്‍ക്കാരന്‍െറ ഭാര്യയെ നീമോഹിക്കരുത്‌ / അവന്‍െറ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.

    ഈ നിയമങ്ങളില്‍ ഏതെങ്കിലും ലംഘിക്കപ്പെടുന്ന രീതിയില്‍, അവയ്ക്ക് വിരുദ്ധമായവ ഒന്നും യേശുക്രിസ്തു പഠിപ്പിച്ചിട്ടില്ല. ഇവയില്‍ പലതിന്റെയും അര്‍ത്ഥവ്യാപ്തി കൂടുതല്‍ വിശാലമാക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിന് ബൈബിളില്‍ നിന്നും ചില ഉദാഹരണങ്ങള്‍ ഞാന്‍ മുന്‍ കമന്റുകളില്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ യേശു പഠിപ്പിച്ചവയുടെ വിപരീതമായ പലതും ഈ നിയമങ്ങളുടെ കാര്യത്തില്‍, 'യേശു തന്നെ വാഗ്ദാനം ചെയ്ത തന്റെ പിന്‍ഗാമി' എന്ന് മുസ്ലിം മതവിശ്വാസികള്‍ കരുതുന്ന മുഹമ്മദ്‌ നബിയുടെ പ്രബോധനങ്ങളില്‍ കാണുവാന്‍ സാധിക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാണു ഞാന്‍ ചോദിച്ചത്.

    (തുടരും...)

    ReplyDelete
  18. (തുടര്‍ച്ച...)

    <> ഭരിച്ചിട്ടില്ല; അത്കൊണ്ട് യുദ്ധവും ചെയ്തിട്ടില്ല. ഭരിച്ചിരുന്നുവെങ്കില്‍ യുദ്ധവും വേണ്ടിവരുമായിരുന്നു. പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍. എല്ലാ പ്രവാചകന്മാര്‍ക്കും ഇവ അഞ്ചും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക. ക്രിസ്തുവിന്റെയും മുഹമ്മദിന്റെയും ചരിത്രം വ്യത്യസ്തമാകുന്നത് ഇവിടെയാണ്‌. ക്രിസ്തു ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ മാത്രമല്ല; ഇവ അഞ്ചും പൂര്‍ത്തീകരിക്കാനും അദ്ദേഹത്തിന്ന് സാധിച്ചു. ഇത് തിരച്ചറിയാതെ മുഹമ്മദ് വേറെ ക്രിസ്തു വേറെ എന്ന് പറയുന്നതാണ്‌ അജ്ഞത. <>

    യുദ്ധത്തിന്റെ കാര്യത്തില്‍ താങ്കള്‍ എനിയ്ക്ക് നല്‍കിയ വിശദീകരണം യേശു ഒരു ഭരണകര്‍ത്താവ് അല്ലായിരുന്നത് കൊണ്ടായിരുന്നു യുദ്ധത്തിനു എതിരായിരുന്നത് എന്നതാണ്. മുഹമ്മദ്‌ നബി ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ഒരു ഭരണകര്‍ത്താവ് / രാജാവ് ആയിരുന്നില്ല എന്നതാണ് എന്റെ അറിവ്. മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത് (ഇതില്‍ ഏതെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ താങ്കള്‍ക്കു തിരുത്താം). എന്നാല്‍ ക്രിസ്തു തന്റെ പ്രബോധനം പ്രചരിപ്പിച്ചത് ആയുധം ഉപയോഗിച്ചോ യുദ്ധം ചെയ്തോ ആയിരുന്നില്ല. തന്നെ ഉപദ്രവിച്ചവരോട് പോലും ക്രിസ്തു വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിച്ചില്ല.

    ബൈബിളിലെ യേശുക്രിസ്തു ഇവയൊക്കെയും നടപ്പാക്കുന്നുണ്ട്:

    പ്രബോധനം - യേശു ഉപമകളിലൂടെ ജനങ്ങളെ പഠിപ്പിച്ചു. തന്റെ അദ്ധ്യാപനങ്ങള്‍ ബലപ്രയോഗത്തിലൂടെ അല്ല യേശു മറ്റുള്ളവരിലേക്ക് പകര്‍ന്നത്. തന്റെ വാക്കുകളിലൂടെയും പ്രവര്ത്തികളിലൂടെയും ആയിരുന്നു.

    സംസ്കരണം - തന്റെ അധ്യാപനങ്ങളിലൂടെ അനേകം ജനങ്ങളുടെ മനോഭാവത്തില്‍ വ്യത്യാസം വരുത്തുവാന്‍ യേശുവിനു സാധിച്ചു. മനുഷ്യനായ യേശു മറ്റൊരു മനുഷ്യന്റെ വേദന എന്താണ് എന്ന് മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആരെയും വേദനിപ്പിക്കരുത് എന്ന്
    യേശു പഠിപ്പിച്ചു.

    സംഘാടനവും നേതൃത്വം നല്‍കലും - യേശുവിനു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു, അവരില്‍ത്തന്നെ പന്ത്രണ്ടു പേരെ യേശു പ്രത്യേകം തിരഞ്ഞെടുത്തു അവര്‍ക്ക് യേശു നേതൃത്വം നല്‍കി.

    വിമോചനം - തെറ്റായ വഴികളിലൂടെ സഞ്ചരിച്ചിരുന്ന പലരെയും യേശു ആ വഴികളില്‍ നിന്നും മോചിപ്പിച്ചു.

    ഭരണം നടത്തല്‍ - തിന്മയുടെ മേല്‍ ഭരണം നടത്തുന്ന നന്മയുടെ പ്രതീകം ആയിരുന്നു മനുഷ്യനായ യേശു, അന്നത്തെ സമൂഹം "തെറ്റ്" എന്ന് പറഞ്ഞു പുറംതള്ളിയ പലരെയും ദൈവത്തിന്റെ "ശരി" എന്നു വിധിച്ചുകൊണ്ട് അവന്‍ സമൂഹത്തിലേക്കു തിരികെ കൊണ്ടുവന്നു.

    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും? (മത്തായി 16:26) - ഇതായിരുന്നു യേശുക്രിസ്തു ചോദിച്ചിരുന്നത്. ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടവ അവിടുന്ന് പഠിപ്പിച്ചു. ഇതിനുവേണ്ടി യേശുക്രിസ്തു പൂര്‍ണ്ണമായും സമാധാനപരമായ മാര്‍ഗ്ഗം മാത്രമാണ് അവലംബിച്ചത്. മറ്റൊരു മനുഷ്യന്റെയും ജീവന്‍ നഷ്ട്ടപ്പെടുന്നതിനോ രക്തം ചിന്തുന്നതിനോ യേശുക്രിസ്തു ഇടയാക്കിയില്ല.

    (തുടരും...)

    ReplyDelete
  19. (തുടര്‍ച്ച...)

    വിവാഹമോചനം എന്നത് ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങള്‍ അനുസ്സരിച്ച് തെറ്റാണ്. ഇതിന്റെ വിശദീകരണം ബൈബിളില്‍ നിന്നും തന്നെ ഞാന്‍ എന്റെ മുന്‍ കമന്റുകളില്‍ നല്‍കിയതുമാണ്, മാത്രവുമല്ല ക്രിസ്തുമതത്തില്‍ എന്താണ് വിവാഹം എന്നത് വിശദമാക്കുന്ന ചില ലേഖനങ്ങളിലേയ്ക്കുള്ള ലിങ്കും നല്‍കിയിരുന്നു. ഏതെങ്കിലും മനുഷ്യര്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസ്സരിച്ച് തങ്ങളുടെ ജീവിതപങ്കാളി പ്രവര്‍ത്തിക്കുന്നില്ല എന്ന കാരണത്താല്‍ ജീവിതപങ്കാളിയെ ഉപേക്ഷിക്കുവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ ആ ആവശ്യം നിറവേറ്റി നല്‍കുന്നത് ആണോ ഉചിതം അതോ തന്റെ ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ക്കും ഇഷ്ട്ടങ്ങള്‍ക്കും പരസ്പരം വിലകല്‍പ്പിച്ചു കൊണ്ട് ജീവിക്കുവാന്‍ അവരെ പഠിപ്പിക്കുന്നതാണോ ഉചിതം? ദാമ്പത്യ ജീവിതത്തില്‍ തന്റെ ജീവിതപങ്കാളി തനിയ്ക്ക് എന്താണോ ചെയ്തു തരണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നത് അതുതന്നെയാണ് ജീവിതപങ്കാളിക്കും ഓരോരുത്തരും നല്‍കേണ്ടത് എന്നും ക്രിസ്തു പഠിപ്പിക്കുന്നു. ഇത് അപ്രായോഗികമായ കാര്യം അല്ല. മനുഷ്യര്‍ക്ക്‌ പ്രായോഗികമായ കാര്യം തന്നെയാണ്.

    <> വിവാഹത്തിന്‌ മുമ്പ് വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിക്കുകയും, ആ ബന്ധത്തില്‍ കുട്ടികളുണ്ടാവുകയും എല്ലാം ചെയ്തതിന്ന് ശേഷവും 'ഇണകള്‍' വിവാഹം നടത്താതെ വേര്‍പിരിയുന്ന സമ്പ്രദായം പാശ്ചാത്യന്‍ ലോകത്തുണ്ടാകാന്‍ കാരണം ഈ കാര്‍ക്കശ്യം തന്നെയല്ലേ എന്ന് ശാന്തമായൊന്ന് ആലോചിച്ചു നോക്കണം. <>

    വിവാഹത്തിന്‌ മുമ്പ് വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിക്കുക എന്നതിനെക്കുറിചല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ എല്ലാം കാര്‍ക്കശ്യം ഉള്ളവ തന്നെയാണ്. എന്നാല്‍ അവ മനുഷ്യര്‍ നശിച്ചുപോകാതിരിക്കുവാന്‍ വേണ്ടി ഉള്ളവ ആണ്. ആരെങ്കിലും ബോധപൂര്‍വ്വം തന്നെ ഇവയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നു എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ക്രിസ്തുവിനു അല്ല. പാശ്ചാത്യ ലോകത്ത് ഏതെങ്കിലും തിന്മകള്‍ നിലനില്‍ക്കുന്നതിന്റെ ഉത്തരവാദിത്വം യേശുക്രിസ്തുവില്‍ ആരോപിക്കുന്നത് എന്തിനാണ്?

    ReplyDelete
  20. <> ഇസ്രയേല്യരുടെ ഗോത്ര പിതാമഹനായിരുന്ന യാക്കോബിന് നാലു ഭാര്യമാരും, ദാവീദിന് പതിനെട്ടു ഭാര്യമാരും അദ്ദേഹത്തിന്റെ പുത്രന്‍ ശലമോന് എഴുപത് ഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിളില്‍ ഉള്ളതായി വായിച്ചിടുണ്ട്. മാത്രമല്ല രാജ്യം ഭരിച്ച പ്രവാചകന്മാരായ ദാവീദും ശലമോനും ധാരാളം യുദ്ധങ്ങള്‍ നടത്തിയ വീര കൃത്യങ്ങള്‍ ശമൂവേല്‍ -ഒന്നാം പുസ്തകം വിവരിക്കുന്നു.

    പ്രിയ സന്തോഷ്‌ എന്തുകൊണ്ടാണ് യേശുവുമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ യോജിച്ചു പോകാത്തത്? <>

    കമര്‍,

    ഇവിടെ ചര്‍ച്ച ചെയ്യുന്നത് യേശുക്രിസ്തു - മുഹമ്മദ്‌ നബി എന്നീ രണ്ടു വ്യക്തികളെക്കുറിച്ച് മാത്രം ആണ്. ഈ പോസ്റ്റിലോ ഇതിന്റെ കമന്റുകളിലോ വിഷയ സംബന്ധമായി എഴുതപ്പെടുന്ന അഭിപ്രായങ്ങളില്‍ വിഷയത്തില്‍നിന്നും മാറിപോകാതെ ഇടപെടുന്നതാവും ഉചിതം എന്ന് ഞാന്‍ കരുതുന്നു. ബൈബിള്‍ പഴയ നിയമത്തിലെ യുദ്ധങ്ങളെപറ്റിയും യാക്കോബിനെപറ്റിയും ദാവീദിനെയും സോളമനെയും പറ്റിയും ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ ഞാന്‍ ആഗ്രഹികുന്നില്ല. ഇവ ഉചിതമായ മറ്റേതെങ്കിലും ലേഖനങ്ങളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

    ReplyDelete
  21. Suresh said: "യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

    എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?"

    = ഇതിന്ന് മറുപടി എഴുതിയപ്പോഴാണ്‌ ഞാന്‍ ക്രിസ്തുവിന്റെയും മോസസസിന്റെയും നിയമങ്ങള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചത്; ഖമര്‍ ചെയ്തതും ഇത് തന്നെയാണ്‌. ക്രിസ്തുവും മുന്‍പ്രവാചകന്‍മാരും  തമ്മില്‍ നിയമകാര്യത്തില്‍ വ്യത്യാസം ആകാമെങ്കില്‍; ക്രിസ്തുവും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മുഹമ്മദും തമ്മില്‍ എന്ത് കൊണ്ട് വ്യത്യാസം ആയിക്കൂടാ എന്നാണ്‌ ഞങ്ങള്‍ ചോദിക്കുന്നത്.

    ReplyDelete
  22. Sursh said: "ഇവിടെ ചര്‍ച്ച ചെയ്യുന്നത് യേശുക്രിസ്തു - മുഹമ്മദ്‌ നബി എന്നീ രണ്ടു വ്യക്തികളെക്കുറിച്ച് മാത്രം ആണ്. ഈ പോസ്റ്റിലോ ഇതിന്റെ കമന്റുകളിലോ വിഷയ സംബന്ധമായി എഴുതപ്പെടുന്ന അഭിപ്രായങ്ങളില്‍ വിഷയത്തില്‍നിന്നും മാറിപോകാതെ ഇടപെടുന്നതാവും ഉചിതം എന്ന് ഞാന്‍ കരുതുന്നു. ബൈബിള്‍ പഴയ നിയമത്തിലെ യുദ്ധങ്ങളെപറ്റിയും യാക്കോബിനെപറ്റിയും ദാവീദിനെയും സോളമനെയും പറ്റിയും ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ ഞാന്‍ ആഗ്രഹികുന്നില്ല. ഇവ ഉചിതമായ മറ്റേതെങ്കിലും ലേഖനങ്ങളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം."

    = യേശുവും മുഹമ്മദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉദാഹരണമായും ഉന്നയിക്കുന്ന വാദങ്ങള്‍ക്കുള്ള തെളിവായും യാക്കോബ്, ദാവീദ്, സോളമന്‍ തുടങ്ങി പലരെയും ഉദ്ധരിക്കേണ്ടി വരില്ലേ? അത് പാടില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?
    ഇത് വിഷയത്തില്‍ നിന്ന് വ്യതിചലനമായി കണക്കാക്കുന്നത് ശരിയാണോ?

    ReplyDelete
  23. Suresh said" "വിവാഹത്തിന്‌ മുമ്പ് വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിക്കുക എന്നതിനെക്കുറിചല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ എല്ലാം കാര്‍ക്കശ്യം ഉള്ളവ തന്നെയാണ്. എന്നാല്‍ അവ മനുഷ്യര്‍ നശിച്ചുപോകാതിരിക്കുവാന്‍ വേണ്ടി ഉള്ളവ ആണ്. ആരെങ്കിലും ബോധപൂര്‍വ്വം തന്നെ ഇവയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നു എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ക്രിസ്തുവിനു അല്ല. പാശ്ചാത്യ ലോകത്ത് ഏതെങ്കിലും തിന്മകള്‍ നിലനില്‍ക്കുന്നതിന്റെ ഉത്തരവാദിത്വം യേശുക്രിസ്തുവില്‍ ആരോപിക്കുന്നത് എന്തിനാണ്?"

    = ക്രിസ്ത്യന്‍ വൈവാഹിക നിയമത്തിന്റെ അപ്രായോഗികതയാണോ അവരെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് പരിശോധിക്കണം എന്നാണ്‌ ഞാന്‍ പറഞ്ഞത്.

    ReplyDelete
  24. Suresh said: "വിവാഹമോചനം എന്നത് ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങള്‍ അനുസ്സരിച്ച് തെറ്റാണ്. ഇതിന്റെ വിശദീകരണം ബൈബിളില്‍ നിന്നും തന്നെ ഞാന്‍ എന്റെ മുന്‍ കമന്റുകളില്‍ നല്‍കിയതുമാണ്"

    = താങ്കളുടെ ആ കുറിപ്പിനുള്ള മറുപടിയില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു: "വിവാഹമോചനം ക്രിസ്തു 'നിരുപാധികം' നിരോധിച്ചിട്ടില്ല എന്നാണ്‌ ഞന്‍ പറഞ്ഞത്. അതിന്നര്‍ത്ഥം ഉപാധിയോടെ അനുവദിച്ചിരിക്കുന്നു എന്ന് തന്നെയാണ്‌. എന്നാല്‍ ഇതിന്ന് മറുപടി പറയവേ താങ്കള്‍ മത്തായി 19 ആം അദ്ധ്യായം 3 മുതല്‍ 8 വരെ വാക്യങ്ങള്‍ ഉദ്ധരിക്കുകയും 9 ആം വാക്യം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ഒരു ഉപാധിയോട് കൂടി വിവാഹമോചനം അനുവദിച്ചത് അവിടെ കാണാം. 'അവിഹിത ബന്ധം' കാരണമായല്ലാതെ വിവാഹമോചനം ചെയ്യുന്നതേ വിലകിയിട്ടുള്ളൂ. ഈ നിയമത്തിന്റെ കാര്‍ക്കശ്യം മൂലം പലരും ഇല്ലാത്ത 'അവിഹിതബന്ധം' ആരോപിച്ച് വിവാഹമോചനത്തിന്ന് കളമൊരുക്കാറുണ്ട്. താങ്കള്‍ അത് അറിഞ്ഞിട്ടില്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുക. എന്നേ എനിക്ക് പറയാനുള്ളു."

    അത് പൂര്‍ണ്ണമായി ഇവിടെ വായിക്കാം:

    ReplyDelete
  25. Suresh said: " ബൈബിള്‍ അനുസരിച്ച് ദൈവം മോശയിലൂടെ യഹൂദ ജനതയ്ക്ക് നല്‍കിയ ദൈവീക നിയമങ്ങള്‍ ഇവയാണ്:

    ദൈവത്തെ സംബന്ധിച്ച് : നിന്‍െറ ദൈവമായ കര്‍ത്താവു ഞാനാണ്‌, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് / നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമം വൃഥാ ഉപയോഗിക്കരുത്‌ / നിന്‍െറ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക - വിശുദ്‌ധമായി കൊണ്ടാടുക.

    മനുഷ്യരെ സംബന്ധിച്ച് : നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക / നീ കൊല്ലരുത്‌ / വ്യഭിചാരം ചെയ്യരുത്‌ / നീ മോഷ്‌ടിക്കരുത് / അയല്‍ക്കാരനെതിരായി നീ കള്ളസാക്‌ഷ്യം നല്‍കരുത് / നിന്‍െറ അയല്‍ക്കാരന്‍െറ ഭാര്യയെ നീമോഹിക്കരുത്‌ / അവന്‍െറ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.

    ഈ നിയമങ്ങളില്‍ ഏതെങ്കിലും ലംഘിക്കപ്പെടുന്ന രീതിയില്‍, അവയ്ക്ക് വിരുദ്ധമായവ ഒന്നും യേശുക്രിസ്തു പഠിപ്പിച്ചിട്ടില്ല. "

    = ഇവയാണ്‌ ആകെയുള്ള നിയമങ്ങളെങ്കില്‍ അവയില്‍ മുഹമ്മദ് നബി അനുസരിക്കാത്തത് ഒന്നേയുള്ളൂ. സാബത്ത് ആചരണം. മുഹമ്മദ് ലംഘിച്ച ഈ നിയമം ക്രിസ്തു ലംഘിച്ചിരുന്നില്ല; എന്നാല്‍ ക്രിസ്ത്യാനികളില്‍ ഒന്നോ രണ്ടോ ചെറു സഭകളൊഴികെ മറ്റാരും ഇന്നത് പാലിക്കുന്നില്ല. എന്നിരിക്കെ ഇത് ചോദ്യം ചെയ്യാന്‍ താങ്കള്‍ക്ക് ധാര്‍മ്മികമായ അവകാശമെവിടെ?

    അവസാനമായി പറയട്ടെ: മോസസിലൂടെ ദൈവം ജനതയ്ക്ക് നല്‍കിയ നിയമം ഈ പത്തില്‍ അവസാനിച്ചുവെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്‌.
    ഇത് മാറാന്‍ പുറപ്പട് പുസ്തകം 19-40 അദ്ധ്യായങ്ങളും ലേവ്യ പുസ്തകവും സംഖ്യാ പുസ്തകം 5-8 അദ്ധ്യായങ്ങളും ആവര്‍ത്തന്‍ പുസ്തകം 5-26 അദ്ധ്യായങ്ങളും വായിച്ചു നോക്കണം. അവിടെയെല്ലാം നിരവധി നിയമങ്ങളും നിര്‍ദ്ദേശങ്ങളും താങ്കള്‍ക്ക് കാണന്‍ കഴിയും.

    ReplyDelete
  26. Suresh said: " വിമോചനം - തെറ്റായ വഴികളിലൂടെ സഞ്ചരിച്ചിരുന്ന പലരെയും യേശു ആ വഴികളില്‍ നിന്നും മോചിപ്പിച്ചു.

    ഭരണം നടത്തല്‍ - തിന്മയുടെ മേല്‍ ഭരണം നടത്തുന്ന നന്മയുടെ പ്രതീകം ആയിരുന്നു മനുഷ്യനായ യേശു, അന്നത്തെ സമൂഹം "തെറ്റ്" എന്ന് പറഞ്ഞു പുറംതള്ളിയ പലരെയും ദൈവത്തിന്റെ "ശരി" എന്നു വിധിച്ചുകൊണ്ട് അവന്‍ സമൂഹത്തിലേക്കു തിരികെ കൊണ്ടുവന്നു."

    = പ്രവാചകന്‍മാരുടെ അജണ്ടയിലുണ്ടായിരുന്ന അഞ്ചു കാര്യങ്ങളില്‍ എല്ലാം ചെയ്യാന്‍ ക്രിസ്തുവിന്ന് സാധിച്ചിരുന്നില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിന്നുള്ള മറുപടിയായി താങ്കള്‍ എഴുതിയതില്‍ നിന്നാണ്‌ ഞാന്‍ ഇത് ഉദ്ധരിച്ചത്. താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായിട്ടില്ല എന്ന് വരുമോ? അതല്ല; മനസ്സിലായാലും ഇങ്ങനെയൊക്കെ പൊട്ടന്‍ കളിക്കാതെ തരമില്ല എന്ന് വന്നത് കൊണ്ടാണോ?

    'വിമോചനം' എന്നാല്‍ മോസസ് ഇസ്രയേല്യരെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ചത് പോലെയുള്ള മോചനം. അല്ലാതെ സാങ്കല്‍പ്പികവും ആലങ്കാരികവുമായ വിമോചനമല്ല; യേശു ചെയ്തത് പോലെ. ഭരണം എന്നാല്‍ ദാവീദ് ഭരിച്ചത് പോലെ ഭൂമിയിലെ ഭരണം. കേവലം സാങ്കല്‍പ്പികവും ആലങ്കാരികവുമായ ഭരണമല്ല; യേശു നടത്തിയത് പോലെ.
    വിമോചനം, ഭരണം എന്നീ തലക്കെട്ടുകളില്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ തൊട്ട് മുകളില്‍ പ്രബോധനം, സംസ്കരണം എന്ന തലക്കെട്ടുകളില്‍ പറഞ്ഞവയുടെ ആലങ്കാരിക ഭാഷയിലുള്ള ആവര്‍ത്തനം മാത്രമാണെന്നും കാണാം.

    ReplyDelete
  27. Santhosh said: "ബൈബിളിലെ ക്രിസ്തു ആരെയും വധിക്കുവാന്‍ ആവശ്യപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞതുകൊണ്ടാത് ക്രിസ്തു മതവിശ്വാസികളായ ആളുകള്‍ മറ്റുള്ള മതവിശ്വാസികളെയും സ്വന്തം മതവിശ്വാസികളെ തന്നെയും കൊല്ലുന്നത് എന്ന് താങ്കള്‍ക്കു തെളിയിക്കുവാന്‍ സാധിക്കുമോ?"
    " ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടവ അവിടുന്ന് പഠിപ്പിച്ചു. ഇതിനുവേണ്ടി യേശുക്രിസ്തു പൂര്‍ണ്ണമായും സമാധാനപരമായ മാര്‍ഗ്ഗം മാത്രമാണ് അവലംബിച്ചത്. മറ്റൊരു മനുഷ്യന്റെയും ജീവന്‍ നഷ്ട്ടപ്പെടുന്നതിനോ രക്തം ചിന്തുന്നതിനോ യേശുക്രിസ്തു ഇടയാക്കിയില്ല."

    = മോസസ് പഠിപ്പിച്ചത്: "നിങ്ങളുടെ സഹോദരന്‍, മകന്‍, മകള്‍, അടുത്ത സുഹൃത്ത് തുടങ്ങി ആരെങ്കിലും അന്യ ദൈവങ്ങളെ ആരാധിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചാല്‍ അത് നിങ്ങള്‍ ചെയ്യരുത്. .... നിങ്ങളെ സ്വാധീനിക്കാന്‍ അവനെ അനുവദിക്കരുത്: അവന്ന് ചെവി കൊടുക്കരുത്. അവനോട് ദയയോ കരുണയോ കാണിക്കരുത്; അവനെ സംരക്ഷിക്കരുത്; അവനെ കൊല്ലണം. അവനെ കല്ലെറിയുന്നവരില്‍ ഒന്നാമന്‍ ആകണം. മരിക്കുവോളം അവനെ കല്ലെറിയുക. ...." (ആവര്‍ത്തനം 13: 6-10)

    അപ്പോള്‍ മോസസിന്റെ നിയമം ക്രിസ്തു മാറ്റിയില്ലെന്ന് താങ്കള്‍ പറയുന്നതെന്ത് കൊണ്ടാണ്‌?

    ReplyDelete
  28. Santhosh said:
    "മുഹമ്മദ്‌ നബി ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ഒരു ഭരണകര്‍ത്താവ് / രാജാവ് ആയിരുന്നില്ല എന്നതാണ് എന്റെ അറിവ്. മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത് (ഇതില്‍ ഏതെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ താങ്കള്‍ക്കു തിരുത്താം) "
    ആലിക്കോയ സര്‍ ഇതിനൊരു മറുപടി പറയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  29. Santhosh said:
    "മുഹമ്മദ്‌ നബി ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ഒരു ഭരണകര്‍ത്താവ് / രാജാവ് ആയിരുന്നില്ല എന്നതാണ് എന്റെ അറിവ്. മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത് (ഇതില്‍ ഏതെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ താങ്കള്‍ക്കു തിരുത്താം) "

    = ഈ പ്രസ്താവന ഒന്ന് വിശകലനം ചെയ്യാം:
    1. മുഹമ്മദ് അദ്ദേഹത്തിന്റെ പ്രബോധനവുമായി രംഗത്ത് വരുന്നു.
    2. ആരും അദ്ദേഹത്തെ സ്വീകരിക്കുന്നില്ല.
    3. ഉടനെ അദ്ദേഹം വാളെടുക്കുന്നു.
    4. അതോടെ ആളുകള്‍ ഇസ്‌ലാമില്‍ ചേരുന്നു.
    5. അങ്ങനെ പ്രവാചകന്‍ ജനപിന്തുണ നേടിയെടുക്കുകയും അവിടത്തെ ഭരണാധികാരി ആവുകയും ചെയ്തു.

    ഇത് ചരിത്രത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണോ?
    അന്ന് വാളിന്റെ പേറ്റന്റ് മുഹമ്മദ് ന്നബിക്കായിരുന്നോ?
    അത്കൊണ്ട് മറ്റുള്ളവര്‍ക്ക് വാള്‍ നിര്‍മ്മിക്കാന്‍ കഴിയാതെ പോവുകയും അവര്‍ പ്രവാചകന്ന് കീഴടങ്ങേണ്ടി വരുകയും ചെയ്തുവോ?

    എന്താണ്‌ മി. സന്തോഷ്, ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അല്‍പ്പമെങ്കിലും വിശ്വസിക്കപ്പെടാന്‍ സദ്ധ്യതയുള്ള വല്ലതും പറയണ്ടേ?

    ReplyDelete
  30. <> ഈ പ്രസ്താവന ഒന്ന് വിശകലനം ചെയ്യാം:

    1. മുഹമ്മദ് അദ്ദേഹത്തിന്റെ പ്രബോധനവുമായി രംഗത്ത് വരുന്നു.
    2. ആരും അദ്ദേഹത്തെ സ്വീകരിക്കുന്നില്ല.
    3. ഉടനെ അദ്ദേഹം വാളെടുക്കുന്നു.
    4. അതോടെ ആളുകള്‍ ഇസ്‌ലാമില്‍ ചേരുന്നു.
    5. അങ്ങനെ പ്രവാചകന്‍ ജനപിന്തുണ നേടിയെടുക്കുകയും അവിടത്തെ ഭരണാധികാരി ആവുകയും ചെയ്തു.

    ഇത് ചരിത്രത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണോ?
    അന്ന് വാളിന്റെ പേറ്റന്റ് മുഹമ്മദ് ന്നബിക്കായിരുന്നോ?
    അത്കൊണ്ട് മറ്റുള്ളവര്‍ക്ക് വാള്‍ നിര്‍മ്മിക്കാന്‍ കഴിയാതെ പോവുകയും അവര്‍ പ്രവാചകന്ന് കീഴടങ്ങേണ്ടി വരുകയും ചെയ്തുവോ?

    എന്താണ്‌ മി. സന്തോഷ്, ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അല്‍പ്പമെങ്കിലും വിശ്വസിക്കപ്പെടാന്‍ സദ്ധ്യതയുള്ള വല്ലതും പറയണ്ടേ? <>

    ആലിക്കോയ മാഷ്‌ ഇങ്ങനെയാണ് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതെങ്കില്‍ എനിയ്ക്ക് കൂടുതല്‍ ഒന്നും പറയുവാന്‍ ഇല്ല. ഞാന്‍ എഴുതിയത് മുഹമ്മദ്‌ നബി എന്ന വ്യക്തിയെക്കുറിച്ച് എനിയ്ക്കുള്ള ധാരണയാണ്, അല്ലാതെ ഒരു ആരോപണം അല്ല. ഇതില്‍ ഏതെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ആണ് ഞാന്‍ താങ്കളോട് ആവശ്യപ്പെട്ടത്.

    മുഹമ്മദ്‌ നബി ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ഒരു ഭരണകര്‍ത്താവ് / രാജാവ് ആയിരുന്നില്ല എന്നതാണ് എന്റെ അറിവ്. മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത് (ഇതില്‍ ഏതെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ താങ്കള്‍ക്കു തിരുത്താം)

    ReplyDelete
  31. Santhosh Said
    "മുഹമ്മദ്‌ നബി ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ഒരു ഭരണകര്‍ത്താവ് / രാജാവ് ആയിരുന്നില്ല എന്നതാണ് എന്റെ അറിവ്. മുഹമ്മദ്‌ നബി ആദ്യമായി
    ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിന്നീടാണ് മുഹമ്മദ്‌ നബി
    താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത് (ഇതില്‍ ഏതെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ താങ്കള്‍ക്കു തിരുത്താം)"

    1. "മുഹമ്മദ്‌ നബി ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ഒരു ഭരണകര്‍ത്താവ് / രാജാവ് ആയിരുന്നില്ല എന്നതാണ് എന്റെ അറിവ്."

    മുഹമ്മദ്‌ നബി ഒരു രാജ കുടുമ്പത്തില്‍ ആണ് ജനിച്ചത് എന്നാണ് താങ്കള്‍ അര്‍ത്ഥമാകുന്നത് എങ്കില്‍ ജന്മം കൊണ്ട് എന്ന് താങ്കള്‍ ഉദ്ദേശിച്ചത് ശരിയായിരിക്കാം.
    എന്നാല്‍ ഗോത്ര മഹിമയില്‍ അഹങ്കരിച്ചിരുന്ന ഒരു സമൂഹത്തിലെ ഒരു ഉയര്‍ന്ന ഗോത്രത്തിലാണ് മുഹമ്മദ്‌ നബി ജനിച്ചത്.

    കര്‍മ്മം കൊണ്ട്‌ ശതുക്കള്‍ പോലും മുഹമ്മദ്‌ നബിയെ അഗീകരിച്ചിരുന്നു. അന്നാട്ടുകാര്‍ ഒന്നടങ്കം അദ്ധേഹത്തെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്നാണ് വിളിച്ചിരുന്നത്.
    ചുരുക്കി പറഞ്ഞാല്‍ നുബുവത്തിനു മുന്‍പും ശേഷവും ധാരാളം മനസുകളില്‍ ഉന്നത സ്ഥാനം ഉണ്ടായിരുന്നു.
    (ഇതിനു ഭരണം നടത്തുക എന്ന് താങ്കള്‍ ഉപയോഗിച്ചത് പോലെ ഞാന്‍ ഉപയോകിക്കുന്നില്ല - അങ്ങിനെയെങ്കില്‍ ഇന്നും ഒരു ഉന്നത ഭരണാധികാരി തന്നെയാണ്. ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്ന പദപ്രയോകങ്ങള്‍ ഒഴിവാകുന്നതാണ് താങ്കള്‍ക്കും നല്ലത്.)

    ReplyDelete
  32. 2. "മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്."
    താങ്കള്‍ എവിടെനിന്നാണ് ഇങ്ങിനെ മനസിലകിയത് എന്ന് വ്യക്തമാക്കണം. അതിനു തെളിവ് ഉദ്ധരിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. അല്ലെങ്കില്‍ തെറ്റിദ്ധാരണ തിരുത്താം.

    3."പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത്"

    100% വും തെറ്റാണ്. ഇത് മുകളിലെ പ്രസ്താവനകള്‍ക്ക് (2 ന്) താങ്കള്‍ നല്‍കുന്ന തെളിവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    മദീനയിലെ ഭരണാധികാരിയായ ശേഷമാണു മദീനയുടെ പ്രതിരോധാവശ്യര്‍ത്ഥം, മദീനയെ ആക്രമിക്കാന്‍ വന്ന ശത്രുക്കള്‍ക്കെതിരില്‍ യുദ്ധം ചെയ്തത്.

    മുഹമ്മദ്‌ നബി ക്രിസ്തുവിന്‍റെ പിന്ഗാമിയല്ല എന്ന് വരുത്തി തീര്‍കുവാനുള്ള കുപ്രചരണങ്ങളാണ് ഇതെല്ലാം എന്നാണ് ഞാന്‍ മനസിലാകുന്നത്.
    ഞാന്‍ മുന്‍പ് ഒരു ചോദ്യം ചോദിച്ചിരുന്നു. അത് വിഷയവുമായി ബന്‍ദ്ധപെട്ടത്‌ തന്നെയാണ്.
    യേശു ദാവീദിന്റെയും സോളമന്റെയും പിന്തുടര്‍ച്ചക്കാരനെന്കില്‍ മുഹമ്മദ്‌ നബി യേശുവിന്റെയും പിന്‍ഗാമിയാണ്. അതിനാല്‍ ഇവിടെത്തന്നെ താങ്കള്‍ക് മറുപടി നല്‍കാം.

    യുക്തിവാദികള്‍ ഇപ്പോള്‍ ആഘോഷിക്കുന്ന ഒരു ചോദ്യം ശ്രദ്ദയില്‍ പെട്ടു. വിഷയം ആദമിന്റെ മക്കളുടെ സദാചാരം. ആദമിന് നല്‍കിയ സദാചാര നിയമങ്ങളല്ല യേശുവിനും മുഹമ്മദിനും നല്‍കിയത്‌.
    മുഹമ്മദിനും അദ്ദേഹത്തിനു ശേഷമുള്ള ജനങ്ങള്‍ക്കുമുള്ള ഖുര്‍ആനിലെ സദാചാര നിയമങ്ങലോടാണ് യുക്തിവാദികള്‍ താരതമ്യം നടത്തുന്നത്.
    ആദിയിലെ നിയമങ്ങള്‍ മാറില്ല എന്ന് വാശിപിടിച്ചാല്‍ ഇത്തരം കാര്യങ്ങളും നിങ്ങള്‍ക്ക് അനുവദനീയമാകും.

    ReplyDelete
  33. Santhosh Said
    "ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന്‍ ആണ്.
    അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു."

    ഈ വാചകത്തില്‍ നിന്നും യേശു ദൈവമാണ് എന്ന് ക്രിസ്ത്യാനികള്‍ / സന്തോഷ്‌ വിശ്വസിക്കുനതായി ഞാന്‍ മനസിലാക്കുന്നു.

    സന്തോഷ്‌ (ബൈബിളില്‍ നിന്നും) വീണ്ടും പറയുന്നു ..

    "ബൈബിള്‍ അനുസരിച്ച് ദൈവം മോശയിലൂടെ യഹൂദ ജനതയ്ക്ക് നല്‍കിയ ദൈവീക നിയമങ്ങള്‍ ഇവയാണ്:
    ദൈവത്തെ സംബന്ധിച്ച് : നിന്‍െറ ദൈവമായ കര്‍ത്താവു ഞാനാണ്‌, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് /
    നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമം വൃഥാ ഉപയോഗിക്കരുത്‌ / നിന്‍െറ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക -
    വിശുദ്‌ധമായി കൊണ്ടാടുക."

    ഒരു മനുഷ്യന്‍ മുസ്ലിമാകുന്നതിനു വേണ്ട ഒന്നാമത്തെ പ്രതിക്ഞ്ഞയാണ് " (لا اله الا الله)-അള്ളാഹു വല്ലാതെ മറ്റൊരു ദൈവമില്ല " എന്നത്.

    സന്തോഷ്‌ ഉദ്ധരിച്ച രണ്ടു പ്രസ്താവനകള്‍ വായിച്ചാല്‍ ഒന്നാമത്തെ അടിസ്ഥാന നിയമത്തില്‍ തന്നെ ബൈബിള്‍ മാറ്റം വരുത്തിയതായി മനസിലാകുന്നു.
    യേശു ഇങ്ങിനെ പ്രബോധനം ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന നിയമം "അള്ളാഹു വല്ലാതെ മറ്റൊരു ദൈവമില്ല" എന്നാണ് ഖുര്‍ആന്‍ വ്യക്തമാകുന്നത്.

    ReplyDelete
  34. Kamar said: "ഒരു മനുഷ്യന്‍ മുസ്ലിമാകുന്നതിനു വേണ്ട ഒന്നാമത്തെ പ്രതിക്ഞ്ഞയാണ് " (لا اله الا الله)-അള്ളാഹു വല്ലാതെ മറ്റൊരു ദൈവമില്ല " എന്നത്.

    സന്തോഷ്‌ ഉദ്ധരിച്ച രണ്ടു പ്രസ്താവനകള്‍ വായിച്ചാല്‍ ഒന്നാമത്തെ അടിസ്ഥാന നിയമത്തില്‍ തന്നെ ബൈബിള്‍ മാറ്റം വരുത്തിയതായി മനസിലാകുന്നു.
    യേശു ഇങ്ങിനെ പ്രബോധനം ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന നിയമം "അള്ളാഹു വല്ലാതെ മറ്റൊരു ദൈവമില്ല" എന്നാണ് ഖുര്‍ആന്‍ വ്യക്തമാകുന്നത്."

    = ഈ പ്രസ്താവനയ്ക്ക് അല്‍പ്പം വിശദീകരണം ആവശ്യമാണ്‌; അല്ലാഹു ഒരു പാഗാന്‍ ഗോത്ര ദൈവമാണ്‌ എന്നൊരു പ്രചരണം നിലവിലുള്ളതിനാല്‍ വിശേഷിച്ചും.
    ഉല്‍പ്പത്തി പുസ്തകം ഒന്നാമദ്ധ്യായം ഒന്നാം വാക്യം:
    "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." (മലയാളം)
    In the beginning God created the heaven and the earth. (English)
    في البدء خلق الله السماوات والأرض
    ഫില്‍ ബദ്‌ഇ ഖലഖ അല്ലാഹു സ്സമാവാതി വല്‍ അര്‍ദ. (അറബി)
    ആകാശവും ഭൂമിയും സൃഷ്ടിച്ചവനെ മലയാളത്തില്‍ ദൈവമെന്നും ഇംഗ്ലീഷില്‍ ഗോഡ് എന്നും വിളിച്ചപ്പോള്‍ അറബി ബൈബിളില്‍ അല്ലാഹു എന്നാണ്‌ വിളിച്ചിരിക്കുന്നത്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമല്ലാതെ വേറെ ദൈവമില്ലല്ലോ. അപ്പോള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു = അല്ലാഹു അല്ലാതെ വേറെ ദൈവമില്ല' എന്നത് ക്രൈസ്തവരും യഹൂദരും ഉള്‍പ്പെടെ എല്ലാ ഏകദൈവ വിശ്വാസികള്‍ക്കും ഏറ്റു പറയാവുന്ന ഒരു വചനമാണ്‌. ഈ വചനത്തിലേക്ക് അഥവാ ഈ ആദര്‍ശത്തിലേക്കാണ്‌ വേദവിശ്വാസികളെ വിശുദ്ധ ഖുര്‍ആന്‍ (3:64) ക്ഷണിക്കുന്നത്.

    ReplyDelete
  35. അല്ലാഹു എന്നത് അല്‍, ഇലാഹ് എന്നീ രണ്ട് അറബി പദങ്ങള്‍ ചേര്‍ന്നുണ്ടായതാണ്‌. 'അല്‍ + ഇലാഹ്' ലോപിച്ച് 'അല്ലാഹു'വായി. അല്‍ = The, ഇലാഹ് = God. അല്ലാഹു = The God. സാക്ഷാല്‍ ദൈവം എന്ന അര്‍ത്ഥമാണ്‌ ഈ പദത്തിന്നുള്ളത്. അപ്പോള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നാല്‍ സാക്ഷാല്‍ ദൈവമല്ലാതെ വേറെ ദൈവമില്ല  എന്നര്‍ത്ഥം. അല്ലാഹു എന്നത് രണ്ട് രീതിയില്‍ വായിക്കാറുണ്ട്. ഒന്ന് മലയാളത്തിലെ അല്ലാഹു തന്നെ. രണ്ടാമത്തേത് അള്ളാഹു എന്നതിനോട് കുറച്ചു കൂടി അടുത്ത് വരുന്ന മറ്റൊരു വായന. എന്നാല്‍ അറബിയില്‍ രണ്ടും രണ്ട് രീതിയില്‍ എഴുതാറില്ല; الله എന്നേ എഴുതുകയുള്ളു.

    ReplyDelete
  36. താങ്കള്‍ എഴുതിയ മറുപടിയില്‍ ഒരു പ്രവാചകന്‍ അഞ്ചു കാര്യങ്ങള്‍ പൂര്‍ത്തീകരിക്കണം എന്നു ആദ്യം എഴുതിയിരുന്നല്ലോ. മോശ എന്ന പ്രവാചകന്‍ മാത്രം ആണ് അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്നും വിമോചിപ്പിച്ചു കാനാന്‍ ദേശത്തേക്ക് നയിച്ചത്. എന്നാല്‍ ഒരു ജനത എന്ന നിലയില്‍ ഒരു രാജ്യവും ഭരണാധികാരിയും ഉണ്ടായ ശേഷം ഇസ്രായേലില്‍ നിയോഗിക്കപ്പെട്ട ഒരു പ്രവാചകന്‍ പോലും ദൈവത്തിന്റെ സന്ദേശം മനുഷ്യരില്‍ എത്തിക്കുക, തെറ്റില്‍ നിന്നും ശരിയിലേക്കും തിന്മയില്‍ നിന്നും നന്മയിലേക്കും ജനത്തെ നയിക്കുക എന്നതില്‍ കവിഞ്ഞു മറ്റൊന്നും ചെയ്തിരുന്നില്ല. ഇവരൊക്കെയും ഇക്കാര്യങ്ങള്‍ ചെയ്തിരുന്നത് തങ്ങളുടെ പ്രബോധനങ്ങളിലൂടെയാണ്. അല്ലാതെ ആയുധം ഉപയോഗിച്ചോ രക്തചൊരിചിലുകള്‍ നടത്തിയോ അല്ല. യേശുക്രിസ്തു പോലും അന്നത്തെ ഭരണാധികാരികള്‍ക്കും നിയമജ്ഞര്‍ക്കും എതിരെ രൂക്ഷമായ വാക്കുകള്‍ കൊണ്ട് മാത്രം പ്രതികരിച്ചു. അല്ലാതെ അവര്‍ക്കെതിരെ ആയുധം എടുത്തു യുദ്ധം നടത്തുവാന്‍ തന്റെ വാക്കുകള്‍ കേട്ടവരോട് ആവശ്യപ്പെട്ടില്ല.

    എന്റെ ചോദ്യങ്ങള്‍ മനുഷ്യരെ സംബന്ധിച്ച ഈ നിയമങ്ങളുടെ കാര്യത്തില്‍ ആയിരുന്നു.

    <> മനുഷ്യരെ സംബന്ധിച്ച് : നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക / നീ കൊല്ലരുത്‌ / വ്യഭിചാരം ചെയ്യരുത്‌ / നീ മോഷ്‌ടിക്കരുത് / അയല്‍ക്കാരനെതിരായി നീ കള്ളസാക്‌ഷ്യം നല്‍കരുത് / നിന്‍െറ അയല്‍ക്കാരന്‍െറ ഭാര്യയെ നീമോഹിക്കരുത്‌ / അവന്‍െറ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌. <>

    എന്നാല്‍ ആലിക്കോയ മാഷും കമറും മറുപടികള്‍ എഴുതുന്നത്‌ മറ്റു പലതിനും. മറ്റുള്ള വിഷയങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം, പക്ഷെ ആദ്യം എന്റെ ഈ സംശയങ്ങള്‍ക്ക് മറുപടി തരൂ.

    * നീ കൊല്ലരുത്‌ - മുഹമ്മദ്‌ നബി അനേകരെ വധിക്കുവാന്‍ നേതൃത്വം നല്‍കിയ വ്യക്തി ആണ്.

    * വ്യഭിചാരം ചെയ്യരുത് - മുഹമ്മദ്‌ നബിയ്ക്ക് ഒരേ സമയം തന്നെ ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു.

    * നിന്‍െറ അയല്‍ക്കാരന്‍െറ ഭാര്യയെ നീമോഹിക്കരുത്‌ - മുഹമ്മദ്‌ നബി യുദ്ധത്തിലൂടെ സ്വന്തമാക്കിയ അടിമ സ്ത്രീകളില്‍ മറ്റുള്ള വ്യക്തികളുടെ ഭാര്യമാരും ഉണ്ടായിരുന്നു.

    * അവന്‍െറ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌ - തങ്ങള്‍ ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങളിലെ സമ്പാദ്യങ്ങള്‍ മുഹമ്മദ്‌നബിയും കൂട്ടാളികളും പങ്കിട്ടെടുത്തിരുന്നു.

    ബൈബിളിലെ പഴയ നിയമത്തില്‍ ഇതുപോലെ ഉണ്ടല്ലോ, പ്രവാചകന്‍ ആയ ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ ദൈവം ആക്കിയില്ലേ, ക്രിസ്തുവും നബിയും പഠിപ്പിച്ചത് ഒരേ ദൈവത്തെ ആരാധിക്കുവാന്‍ അല്ലെ എന്നുള്ള മറുപടികള്‍ ഒന്നും എന്റെ സംശയത്തിനുള്ള വിശദീകരണങ്ങള്‍ അല്ല.

    ക്രിസ്തു പഠിപ്പിച്ചവ അനുസ്സരിച്ചു ജീവിച്ചിരുന്ന ഒരു ജനത മുഹമ്മദ്‌ നബി ജനിച്ചു വളര്‍ന്ന നാട്ടിലും മുഹമ്മദ്‌ നബി വ്യാപാരാവശ്യങ്ങള്‍ക്ക്‌ സഞ്ചരിച്ചിരുന്ന നാടുകളിലും ഉണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ പിന്ഗാമി ആണ് നബി എന്ന് വിസ്വസ്സിക്കണം എങ്കില്‍ ഇരുവരുടെയും വാക്കുകളും പ്രവര്‍ത്തികളും ഒരേപോലെ ആയിരിക്കണം. എന്നാല്‍ ഒരു മനുഷ്യന്‍ തന്റെ സഹജീവികളോട് എങ്ങനെയാണ് ഇടപഴകേണ്ടത് എന്നു ക്രിസ്തു പഠിപ്പിച്ചതിന്റെ നേര്‍ വിപരീതമായ കാര്യങ്ങള്‍ ആണ് മുഹമ്മദ്‌ നബിയുടെ ജീവിതത്തില്‍ ഉള്ളത്.

    എന്തുകൊണ്ട്?

    ReplyDelete
  37. സന്തോഷ്‌,
    ഒരു ചെറിയ സംശയം ചോദിച്ചോട്ടെ.
    ദാവീദും സോളമനും കൃസ്ത്യൻ വിശ്വാസപ്രകാരം പ്രവാചകരാണോ? അതോ യേശുവിന്റെ പൂർവ്വികരും നല്ല ഭരണാധികാരികളും എന്നതിലുപരി പ്രത്യേകതകളൊന്നുമില്ലാത്തവരാണോ?

    Kamar-ന്റെ ഈ പരാമർശം കണ്ടതിനാൽ ചോദിച്ചതാണ്‌.
    യേശു ദാവീദിന്റെയും സോളമന്റെയും പിന്തുടർച്ചക്കാരനെങ്കിൽ മുഹമ്മദ്‌ നബി യേശുവിന്റെയും പിൻഗാമിയാണ്‌.

    ReplyDelete
  38. സന്തോഷ്‌ said...
    "താങ്കള്‍ എഴുതിയ മറുപടിയില്‍ ഒരു പ്രവാചകന്‍ അഞ്ചു കാര്യങ്ങള്‍ പൂര്‍ത്തീകരിക്കണം എന്നു ആദ്യം എഴുതിയിരുന്നല്ലോ."

    = ഞാനെഴുതുയത് ഇതാണ്‌:
    "പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍. എല്ലാ പ്രവാചകന്മാര്‍ക്കും ഇവ അഞ്ചും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക. ക്രിസ്തുവിന്റെയും മുഹമ്മദിന്റെയും ചരിത്രം വ്യത്യസ്തമാകുന്നത് ഇവിടെയാണ്‌. ക്രിസ്തു ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ മാത്രമല്ല; ഇവ അഞ്ചും പൂര്‍ത്തീകരിക്കാനും അദ്ദേഹത്തിന്ന് സാധിച്ചു. ഇത് തിരച്ചറിയാതെ മുഹമ്മദ് വേറെ ക്രിസ്തു വേറെ എന്ന് പറയുന്നതാണ്‌ അജ്ഞത."

    ReplyDelete
  39. santhoss:
    "എന്റെ ചോദ്യങ്ങള്‍ മനുഷ്യരെ സംബന്ധിച്ച ഈ നിയമങ്ങളുടെ കാര്യത്തില്‍ ആയിരുന്നു.

    <> മനുഷ്യരെ സംബന്ധിച്ച് : നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക / നീ കൊല്ലരുത്‌ / വ്യഭിചാരം ചെയ്യരുത്‌ / നീ മോഷ്‌ടിക്കരുത് / അയല്‍ക്കാരനെതിരായി നീ കള്ളസാക്‌ഷ്യം നല്‍കരുത് / നിന്‍െറ അയല്‍ക്കാരന്‍െറ ഭാര്യയെ നീമോഹിക്കരുത്‌ / അവന്‍െറ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌. <>

    എന്നാല്‍ ആലിക്കോയ മാഷും കമറും മറുപടികള്‍ എഴുതുന്നത്‌ മറ്റു പലതിനും. മറ്റുള്ള വിഷയങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം, പക്ഷെ ആദ്യം എന്റെ ഈ സംശയങ്ങള്‍ക്ക് മറുപടി തരൂ."

    = മോസസ് നല്‍കിയ നിയമങ്ങള്‍ ഇവ മാത്രമല്ല. ഞാന്‍ നേരത്തെ നല്‍കിയ റഫറന്‍സുകള്‍ പരിശോധിക്കുക.

    ReplyDelete
  40. അപ്പൂട്ടന്‍,

    ബൈബിള്‍ അനുസരിച്ച് ദാവീദ് പ്രവാചകന്‍ അല്ല. ദാവീദ് ഒരു ആട്ടിടയന്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ഇസ്രായേലിന്റെ രാജാവാകുവാന്‍ സാമുവല്‍ പ്രവാചകന്‍ വഴി ദാവീദ് നിയോഗിക്കപ്പെട്ടു. ദാവീദിന്റെ മകനായ സോളമനും ഇസ്രയേല്‍ രാജാവ് ആയിരുന്നു. ബൈബിളിലെ 'സങ്കീര്‍ത്തനങ്ങള്‍' എന്ന പുസ്തകവും 'ഉത്തമഗീതം' എന്ന പുസ്തകവും യഥാക്രമം ദാവീദുമായും സോളമനുമായും ബന്ധപ്പെട്ടിരിക്കുന്നു.

    ഇവര്‍ മാത്രമല്ല, ഖുര്‍ആന്‍ പ്രവാചകര്‍ എന്ന് പരിചയപ്പെടുത്തുന്ന പലരും ബൈബിള്‍ അനുസരിച്ച് പ്രവാചകര്‍ അല്ല. ആദം, അബ്രഹാം, നോഹ, ലോത്ത് തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍ ആണ്.

    ReplyDelete
  41. സന്തോഷ്:
    "* നീ കൊല്ലരുത്‌ - മുഹമ്മദ്‌ നബി അനേകരെ വധിക്കുവാന്‍ നേതൃത്വം നല്‍കിയ വ്യക്തി ആണ്."

    = കൊല്ലരുതെന്ന കല്‍പ്പന നല്‍കിയ, ബൈബിളിലെ അതേ ദൈവം തന്നെ കൊല്ലാനുള്ള കല്‍പ്പനയും നല്‍കിയിട്ടുണ്ട്. (ബൈബിള്‍ കാണുക,) കൊല്ലേണ്ടതാരെ കൊല്ലാന്‍ പാടില്ലാത്തത് ആരെ എന്ന് വിവേക പൂര്‍വ്വം തിരിച്ചറിയുകയാണ്‌ വിശ്വാസികള്‍ ചെയ്യേണ്ടത്. ഒരിടത്ത് കൊല്ലണമെന്നും മറ്റൊരിടത്ത് കൊല്ലരുതെന്നും പറഞ്ഞാല്‍ ഇത് വൈരുദ്ധ്യമാണോ എന്നും താങ്കള്‍ക്ക് ഗവേഷണം നടത്താവുന്നതാണ്‌. (ഞാന്‍ ആ ഗവേഷണത്തിന്ന് മുതിരുന്നില്ല; കാരണം, വിവേക പൂര്‍വ്വം ദൈവ കല്‍പ്പനകളെ സമീപിക്കാനാണ്‌ എനിക്ക് താല്‍പര്യം.)
    ദൈവ കല്‍പ്പന അനുസരിച്ച് നടന്ന നിരവധി യുദ്ധങ്ങളുടെ ചരിത്രം ബൈബിളില്‍ ഉണ്ട്. പുതുതായി വരുന്ന പ്രവാചകന്‍ നിയമം മാറ്റാന്‍ പാടില്ലെങ്കില്‍ ഈ നിയമങ്ങള്‍ ഒന്നും ക്രിസ്തു മാറ്റിയിരിക്കുകയില്ലല്ലോ. പിന്നെ ഈ കൊലകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ക്രിസ്തു മാത്രം മുക്തനാകുന്നതെങ്ങനെ? കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്നവനും, താങ്കളുടെ കാഴ്ചപ്പടനുസരിച്ച്, 'കുറ്റവാളി' തന്നെ ആവേണ്ടതല്ലേ?

    ReplyDelete
  42. <> കൊല്ലരുതെന്ന കല്‍പ്പന നല്‍കിയ, ബൈബിളിലെ അതേ ദൈവം തന്നെ കൊല്ലാനുള്ള കല്‍പ്പനയും നല്‍കിയിട്ടുണ്ട്. (ബൈബിള്‍ കാണുക,) കൊല്ലേണ്ടതാരെ കൊല്ലാന്‍ പാടില്ലാത്തത് ആരെ എന്ന് വിവേക പൂര്‍വ്വം തിരിച്ചറിയുകയാണ്‌ വിശ്വാസികള്‍ ചെയ്യേണ്ടത്. ദൈവ കല്‍പ്പന അനുസരിച്ച് നടന്ന നിരവധി യുദ്ധങ്ങളുടെ ചരിത്രം ബൈബിളില്‍ ഉണ്ട്. <>

    ആലിക്കോയ മാഷേ,

    ബൈബിള്‍ എന്ന് പറയുന്ന വേദപുസ്തകത്തില്‍ നാടോടികളായി അടിമത്വത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു ജനതയുടെ ചരിത്രവും വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ നിയമ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഇത് മനസ്സിലാക്കുവാന്‍ സാധിക്കും. തങ്ങളുടെ നേതാക്കന്മാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം തങ്ങളുടെ ദൈവത്തില്‍ ഏല്‍പ്പിക്കുന്ന ഒരു ജനതയാണ് പഴയനിയമ ചരിത്രത്തിലെ യഹൂദ സമൂഹം.മറ്റുള്ള വംശങ്ങളോട് വളരെ ക്രൂരമായി പെരുമാറുന്ന ഇസ്രയേല്‍ സമൂഹത്തെ ബൈബിള്‍ പഴയ നിയമം വരച്ചുകാട്ടുന്നുണ്ട്. ഇസ്രയേല്‍ ജനത്തിന്റെ ചരിത്രം അവരുടെ ദൈവവിശ്വാസവുമായി ബന്ധപെട്ടത് ആയതുകൊണ്ട് അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ദൈവം അവരിലൂടെ അവര്‍ക്കുവേണ്ടി ചെയ്യിച്ചവയാണ് എന്ന് അവര്‍ എഴുതിവച്ചു. അതുകൊണ്ട് തന്നെ ദൈവത്തിനു ക്രൂരനായ ഭരണാധികാരിയുടെ വേഷവും കെട്ടേണ്ടി വരുന്നു.

    സീനായ് മലയില്‍ വച്ച് മോശയ്ക്കു ദൈവം നല്‍കിയ കല്‍പ്പനകള്‍ എല്ലാം ക്രിസ്തുവിന്റെ കാലത്തും ഇസ്രയേല്‍ സമൂഹം തങ്ങളുടെ ഇടയില്‍ പാലിച്ചു പോന്നിരുന്നവയാണ്. എന്നാല്‍ മറ്റുള്ള വംശങ്ങളില്‍പെട്ട ജനങ്ങളോട് അവര്‍ യാതൊരു ദയവും കാട്ടിയിരുന്നില്ല. ഈ മനോഭാവം മാറ്റുവാന്‍ ആണ് യേശുക്രിസ്തു ഇസ്രയേല്‍ സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നത്. ബൈബിളിലെ "നല്ല സമരിയാക്കാരന്‍" എന്ന ഉപമ താങ്കളും വായിച്ചിട്ടുണ്ടാവുമല്ലോ? സമരിയാക്കാരോട് അയിത്തം കല്‍പ്പിച്ചിരുന്ന യഹൂദരോട് അവര്‍ നിങ്ങളുടെ നല്ല അയല്‍ക്കാര്‍ ആണ് എന്നാണു ക്രിസ്തു പഠിപ്പിച്ചത്.

    <> പുതുതായി വരുന്ന പ്രവാചകന്‍ നിയമം മാറ്റാന്‍ പാടില്ലെങ്കില്‍ ഈ നിയമങ്ങള്‍ ഒന്നും ക്രിസ്തു മാറ്റിറ്റിരിക്കുകയില്ലല്ലോ.<>

    ബൈബിളിലെ കഥാപാത്രങ്ങള്‍ എല്ലാം പ്രവാചകന്മാര്‍ ആണ് എന്നുള്ള തെറ്റിദ്ധാരണയാണ് താങ്കളുടെ ഈ അഭിപ്രായത്തിനു കാരണം. പ്രവാചകന്മാരെയോ നിയമത്തെയോ അസാധുവാക്കുവാന്‍ അല്ല താന്‍ വന്നിരിക്കുന്നത് എന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്.

    ReplyDelete
  43. Santhosh:

    "* വ്യഭിചാരം ചെയ്യരുത് - മുഹമ്മദ്‌ നബിയ്ക്ക് ഒരേ സമയം തന്നെ ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു.

    = ബൈബിള്‍ പ്രവാചകന്‍മാരെയും ഈ കൂട്ടത്തില്‍ കാണാം. ക്രിസ്തു ബഹുഭാര്യത്വം നിരോധിച്ചതിന്ന് തെളിവ് ചോദിച്ചിട്ട് താങ്കള്‍ തന്നിട്ടില്ലെന്നും ഓര്‍ക്കുക. അല്ലെങ്കിലും  മുന്‍ പ്രവാചാകന്‍മാരുടെ നിയമം ഒരു പ്രവാചകനും റദ്ദ് ചെയ്യാന്‍ പാടില്ലെന്നും ഏതെങ്കിലും പ്രവാചകന്‍ അങ്ങനെ ചെയ്തത് കണ്ടാല്‍ അയാളെ പ്രവാചകനായി അംഗീകരിച്ചു കൂടാ എന്നുമാണല്ലോ സുരേഷിന്റെ വാദം.
    ക്രിസ്തു ബൈബില്‍ പ്രവാചകന്‍മാരുടെ പിന്‍ഗാമി ആണോ? ആണെങ്കില്‍ ബഹുഭാര്യത്വം സംബന്ധിച്ച് പ്രയോഗത്തിലുണ്ടായിരുന്ന നിയമം അദ്ദേഹം റദ്ദ് ചെയ്യുന്നതെങ്ങനെ?

    ReplyDelete
  44. Santhosh:
    * നിന്‍െറ അയല്‍ക്കാരന്‍െറ ഭാര്യയെ നീമോഹിക്കരുത്‌ - മുഹമ്മദ്‌ നബി യുദ്ധത്തിലൂടെ സ്വന്തമാക്കിയ അടിമ സ്ത്രീകളില്‍ മറ്റുള്ള വ്യക്തികളുടെ ഭാര്യമാരും ഉണ്ടായിരുന്നു.

    * അവന്‍െറ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌ - തങ്ങള്‍ ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങളിലെ സമ്പാദ്യങ്ങള്‍ മുഹമ്മദ്‌നബിയും കൂട്ടാളികളും പങ്കിട്ടെടുത്തിരുന്നു."

    = മറ്റുള്ളവന്റെ രാജ്യം അങ്ങനെത്തന്നെ വെട്ടിപ്പിടിക്കാന്‍ ആഹ്വാനം നല്‍കുന്ന ബൈബിള്‍ കയ്യില്‍ പിടിച്ചുകൊണ്ടാണോ ഈ വിടുവായത്തം?

    ReplyDelete
  45. ആലിക്കോയ മാഷേ,

    താങ്കളോട് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമാണ് താങ്കള്‍ എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ എങ്കില്‍ എനിയ്ക്കിത് തുടരുവാന്‍ താല്പര്യം ഇല്ല. താങ്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കണം എന്നാല്‍ ഞാന്‍ ചോദിക്കുന്നവയ്ക്കുള്ള ഉത്തരം എന്നോടുള്ള ചോദ്യങ്ങളും.. ഇതെങ്ങനെ ശരിയാകും? ഒന്നുകില്‍ താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വ്യക്തമായി നല്‍കുക, അതിനു ശേഷം താങ്കള്‍ ചോദിക്കുന്നവയ്ക്ക് ഞാന്‍ മറുപടി നല്‍കാം. അല്ലെങ്കില്‍ നമുക്ക് ഇത് ഇവിടെ അവസ്സാനിപ്പിക്കാം.

    <> അല്ലെങ്കിലും മുന്‍ പ്രവാചാകന്‍മാരുടെ നിയമം ഒരു പ്രവാചകനും റദ്ദ് ചെയ്യാന്‍ പാടില്ലെന്നും ഏതെങ്കിലും പ്രവാചകന്‍ അങ്ങനെ ചെയ്തത് കണ്ടാല്‍ അയാളെ പ്രവാചകനായി അംഗീകരിച്ചു കൂടാ എന്നുമാണല്ലോ സുരേഷിന്റെ വാദം. <>

    ബൈബിളില്‍ ക്രിസ്തു ഏതെങ്കിലും പ്രവാചകന്മാരുടെ പ്രവചനങ്ങളെ അസാധുവാക്കിയതായി ഞാന്‍ വായിച്ചിട്ടില്ല. താങ്കള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടി കാണിക്കുക.

    <> മറ്റുള്ളവന്റെ രാജ്യം അങ്ങനെത്തന്നെ വെട്ടിപ്പിടിക്കാന്‍ ആഹ്വാനം നല്‍കുന്ന ബൈബിള്‍ കയ്യില്‍ പിടിച്ചുകൊണ്ടാണോ ഈ വിടുവായത്തം? <>

    മാന്യമായ മറുപടികളാണ് താങ്കളില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്. മുഹമ്മദ്‌ നബിയെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം തേടി നിങ്ങള്‍ ബൈബിളിലേക്ക് ഓടുന്നത് എന്തിനാണ്? ബൈബിളിലെ വെട്ടിപിടിത്തത്തിന്റെ ഒരു ചെറിയ വിശദീകരണം ഞാന്‍ കുറച്ചു മുകളില്‍ എഴുതിയിരുന്നു. ദയവായി അത് വായിക്കുക. ബൈബിളിലെ വെട്ടിപിടുത്തം വിശദമായി നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.

    ഞാന്‍ എഴുതിയത് വിടുവായിത്തം ആണ് എന്ന് താങ്കള്‍ക്കു തോന്നിയെങ്കില്‍ അത് എന്റെ തെറ്റല്ല. മുഹമ്മദ്‌ നബി തന്റെ ജീവിത കാലത്ത് ചെയ്തവ അല്ലെ ഞാന്‍ എന്റെ വാക്കുകളില്‍ എഴുതിയത്?

    ReplyDelete
  46. santhosh said
    " മുഹമ്മദ്‌ നബി തന്റെ ജീവിത കാലത്ത് ചെയ്തവ അല്ലെ ഞാന്‍ എന്റെ വാക്കുകളില്‍ എഴുതിയത്?"

    അല്ല.

    ധാരാളം കുപ്രചരണങ്ങള്‍ താങ്കളുടെ മുന്‍ കമന്റുകളില്‍ ഉണ്ടായിരുന്നു. അതിന്റെയ്യെല്ലാം തെളിവുകള്‍ ഞാന്‍ ചോദിച്ചിരുന്നു.
    അത് നല്‍കാതെ ഈ കുപ്രചരണങ്ങള്‍ പുതിയ പദങ്ങളിലൂടെ വീണ്ടും ആവര്‍ത്തിക്കുന്നു?

    SO BRING YOUR PROOF.

    * "നീ കൊല്ലരുത്‌ - മുഹമ്മദ്‌ നബി അനേകരെ വധിക്കുവാന്‍ നേതൃത്വം നല്‍കിയ വ്യക്തി ആണ്."

    = നബി അന്യായമായി ഒരു വ്യക്തിയെ കൊന്നിട്ടില്ല. താങ്കള്‍ തെളിയിക്കാന്‍ ബാധ്യസ്ഥനാണ്.
    ക്രിസ്തു ഭരണം നടത്തിയിട്ടില്ലാത്തതിനാല്‍ യുദ്ധവും ചെയ്തിട്ടില്ല. എന്നാല്‍ യുദ്ധം ക്രിസ്തു വിലക്കിയതായി അറിയില്ല. ഉണ്ടെങ്കില്‍ തെളിയിക്കണം.
    താങ്കളുടെ പഴയ കമന്റും അതിനു നല്‍കിയ മറുപടിയും ഇവിടെ ചേര്‍ത്ത വായിക്കാം.

    2. "മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്."
    താങ്കള്‍ എവിടെനിന്നാണ് ഇങ്ങിനെ മനസിലകിയത് എന്ന് വ്യക്തമാക്കണം. അതിനു തെളിവ് ഉദ്ധരിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. അല്ലെങ്കില്‍ തെറ്റിദ്ധാരണ തിരുത്താം.

    3."പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത്"

    100% വും തെറ്റാണ്. ഇത് മുകളിലെ പ്രസ്താവനകള്‍ക്ക് (2 ന്) താങ്കള്‍ നല്‍കുന്ന തെളിവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    മദീനയിലെ ഭരണാധികാരിയായ ശേഷമാണു മദീനയുടെ പ്രതിരോധാവശ്യര്‍ത്ഥം, മദീനയെ ആക്രമിക്കാന്‍ വന്ന ശത്രുക്കള്‍ക്കെതിരില്‍ യുദ്ധം ചെയ്തത്.

    ReplyDelete
  47. santhosh said
    * "വ്യഭിചാരം ചെയ്യരുത് - മുഹമ്മദ്‌ നബിയ്ക്ക് ഒരേ സമയം തന്നെ ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു."
    = ബഹുഭാര്യത്വം ക്രിസ്തു വിലക്കിയിട്ടുണ്ടെന്ന് ആദ്യം താങ്കള്‍ തെളിയിക്കണം. ബഹുഭാര്യത്വതിന് വ്യഭിചാരം എന്നര്‍ത്ഥമുണ്ടോ ?
    താങ്കളുടെ വാദമനുസരിച് അര്‍ഥം നല്‍കുന്ന പരിപാടി നിര്‍ത്തുക.
    ആലിക്കോയ മാഷ് മുന്‍പ്‌ ചോദിച്ചത് ഓര്ക്കുക..
    "ബഹുഭാര്യത്വം ക്രിസ്തു വിലക്കിയതായി തെളിവുണ്ടോ' എന്നാണ്‌ ഞാന്‍ ചോദിച്ചിരുന്നത്. അതിന്ന് താങ്കളുടെ പ്രസ്താവനയല്ല; തെളിവാണ്‌ മറുപടിയായി നല്‍കേണ്ടത്"

    താങ്കള്‍ തെളിയിക്കാന്‍ ബാധ്യസ്ഥനാണ്.

    Please stop BLUNDERING without proof....Otherwise I dont want to continue with you.

    (തുടരും )

    ReplyDelete
  48. @ Kamar

    <> നബി അന്യായമായി ഒരു വ്യക്തിയെ കൊന്നിട്ടില്ല. താങ്കള്‍ തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. ക്രിസ്തു ഭരണം നടത്തിയിട്ടില്ലാത്തതിനാല്‍ യുദ്ധവും ചെയ്തിട്ടില്ല. എന്നാല്‍ യുദ്ധം ക്രിസ്തു വിലക്കിയതായി അറിയില്ല. ഉണ്ടെങ്കില്‍ തെളിയിക്കണം. <>

    ശത്രുക്കളെയും സ്നേഹിക്കുക എന്നാണു യേശുക്രിസ്തു പഠിപ്പിച്ചത്. പിന്നെ എങ്ങനെ മനുഷ്യനെ കൊല്ലുന്നതിനു ന്യായീകരണം നല്‍കുവാന്‍ സാധിക്കും? യേശുക്രിസ്തു ലോകത്ത് ഭൌതീകമായ സാമ്രാജ്യം സ്ഥാപിക്കുവാന്‍ വേണ്ടി അല്ല വന്നത്. അതുകൊണ്ടാണ് മുഹമ്മദ്‌ നബി ഭരിച്ചതുപോലെ യേശുക്രിസ്തു ഭരണാധികാരി ആകാഞ്ഞത്. യേശുക്രിസ്തുവിനെ സംരക്ഷികുവാന്‍ ആയുധമെടുത്ത ശിഷ്യനോട് അരുത് എന്നാണു യേശുക്രിസ്തു പറഞ്ഞത്. "വാളെടുത്തവന്‍ വാളാല്‍ നശിക്കും" എന്ന വാക്കുകള്‍ താങ്കളും കേട്ടിട്ടുണ്ടാവുമല്ലോ?

    <> മദീനയിലെ ഭരണാധികാരിയായ ശേഷമാണു മദീനയുടെ പ്രതിരോധാവശ്യര്‍ത്ഥം, മദീനയെ ആക്രമിക്കാന്‍ വന്ന ശത്രുക്കള്‍ക്കെതിരില്‍ യുദ്ധം ചെയ്തത്.<>

    മക്കയിൽ ഖുറൈഷി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തിൽ അബ്ദുല്ലായുടെയും ആമിനയുടേയും മകനായി ജനിച്ച മുഹമ്മദ് ഇബ്‌നു അബ്ദുല്ല എങ്ങനെയാണ് മദീനയിലെ ഭരണാധികാരിയായത്‌?

    <> 'ബഹുഭാര്യത്വം ക്രിസ്തു വിലക്കിയതായി തെളിവുണ്ടോ' എന്നാണ്‌ ഞാന്‍ ചോദിച്ചിരുന്നത്. അതിന്ന് താങ്കളുടെ പ്രസ്താവനയല്ല; തെളിവാണ്‌ മറുപടിയായി നല്‍കേണ്ടത്. <>

    സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ (മത്തായി 19: 4-6).

    ബഹുഭാര്യത്വം ക്രിസ്തു വിലക്കിയതായി തെളിവുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം മേല്‍ പറഞ്ഞ വചനങ്ങളില്‍ ഉണ്ട്. സ്രഷ്‌ടാവ് സൃഷ്‌ടിച്ചപ്പോള്‍ പുരുഷന് ഇണകളായി സ്ത്രീകളെ അല്ല സൃഷ്‌ടിച്ചത്, ഇണയായി സ്ത്രീയെ ആണ്. "പുരുഷന്‍ ഭാര്യമാരോട് ചേരും" എന്നല്ല ദൈവം പറഞ്ഞതു "പുരുഷന്‍ ഭാര്യയോടു ചേര്‍ന്നിരിക്കും" എന്നാണു.

    തിരിച്ചൊന്നു ചോദിച്ചോട്ടെ - ബഹുഭാര്യത്വം ക്രിസ്തു അനുവദിച്ചിരുന്നു എന്നതിന് താങ്കളുടെ പക്കല്‍ തെളിവുണ്ടോ?

    ReplyDelete
  49. തെളിവ് ചോദിച്ചാല്‍ തിരികെ ചോദ്യം ചോദിച്ച് - ആടിനെ പട്ടിയാക്കുന്ന ഈ സംവാദ രീതി ആദ്യം നിര്‍ത്തുക.

    1. "മക്കയിൽ ഖുറൈഷി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തിൽ അബ്ദുല്ലായുടെയും ആമിനയുടേയും മകനായി ജനിച്ച മുഹമ്മദ് ഇബ്‌നു അബ്ദുല്ല എങ്ങനെയാണ് മദീനയിലെ ഭരണാധികാരിയായത്‌? "

    SO WHAT ???? യുദ്ധത്തിലൂടെ യാണ് എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രം!!!

    2. " യേശുക്രിസ്തു ലോകത്ത് ഭൌതീകമായ സാമ്രാജ്യം സ്ഥാപിക്കുവാന്‍ വേണ്ടി അല്ല വന്നത്. "
    പ്രവാചകന്‍ മാരുടെ നിയോഗ ലകഷ്യങ്ങള്‍ മുന്പ് ആലിക്കോയ സര്‍ വിശദീകരിച്ചല്ലോ..മറന്നു പോയെങ്കില്‍ ഒന്നുകൂടി വായിക്കാം.

    ReplyDelete
  50. 3. "തിരിച്ചൊന്നു ചോദിച്ചോട്ടെ - ബഹുഭാര്യത്വം ക്രിസ്തു അനുവദിച്ചിരുന്നു എന്നതിന് താങ്കളുടെ പക്കല്‍ തെളിവുണ്ടോ?"
    താങ്കളുടെ ദയനീയാവസ്ഥ ഇതില്‍ തന്നെ വ്യക്തമാണ് ‌. തെളിയിക്കല്‍ എന്റെ ജോലിയല്ല. അനുവദനീയമല്ല എന്ന് പറഞ്ഞവന്റെ ജോലിയാണ്. മാത്രമല്ല അതിനു വ്യഭിചാരത്തെയല്ലേ താങ്കള്‍ കൂട്ട് പിടിച്ചത്.
    നിയമങ്ങള്‍ മാറില്ല എന്ന് വാദിച്ച താങ്കള്‍ ഉത്തരം മുട്ടിയപ്പോള്‍ പത്തു നിയമങ്ങളിലേക്ക് ചുരുക്കുകയും, അവിടെനിന്നു നാലിലേക്കും.. അതി‍നാല്‍ മുകളില്‍ നിന്ന് ഒന്നുകൂടി ആവര്‍ത്തിച്ചു വായിക്കുക.
    മോശക്ക് നല്‍കിയ പത്തു നിര്‍ദേശങ്ങളില്‍ വിട്ടു പോയതായിരിക്കും...!!!!!
    അതിന്ന് താങ്കളുടെ പ്രസ്താവനയല്ല; തെളിവാണ്‌ മറുപടിയായി നല്‍കേണ്ടത്

    4. ബഹുഭാര്യത്വതിന് വ്യഭിചാരം എന്നര്‍ത്ഥമുണ്ടോ ? താങ്കളുടെ വാദമനുസരിച് അര്‍ഥം നല്‍കുന്ന പരിപാടി നിര്‍ത്തുക.
    ഈ ചോദ്യം ചോദിച്ചാല്‍ താങ്കള്‍ പറയും...എന്തിനു എന്നോട് ചോദ്യം ചോദിക്കുന്നു. എനിക്ക് ഉത്തരം ലഭിച്ചില്ല!!!
    ഇതാണ് സാക്ഷാല്‍ ആടിനെ പട്ടിയാക്കല്‍.

    ReplyDelete
  51. 1. "മക്കയിൽ ഖുറൈഷി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തിൽ അബ്ദുല്ലായുടെയും ആമിനയുടേയും മകനായി ജനിച്ച മുഹമ്മദ് ഇബ്‌നു അബ്ദുല്ല എങ്ങനെയാണ് മദീനയിലെ ഭരണാധികാരിയായത്‌? "
    SO WHAT ????
    അഭിമാനത്തോടെ പറയാന്‍ കഴിയും അതിനു വേണ്ടി ഒരെറ്റ തുള്ളി രക്തം ചിന്തീട്ടില്ല

    ReplyDelete
  52. @ കമര്‍,

    <> യുദ്ധത്തിലൂടെയാണ് എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രം <>

    മുഹമ്മദ്‌ നബി മദീനയുടെ ഭരണകര്‍ത്താവ് ആകുവാന്‍ ഒറ്റ തുള്ളി രക്തം പോലും ചിന്തീട്ടില്ല എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഭരണകര്‍ത്താവ് ആയ ശേഷം അനേകരുടെ ജീവന്‍ നഷ്ട്ടപ്പെടുത്തിയ യുദ്ധങ്ങള്‍ നടത്തേണ്ടി വന്നത്? ഭരണകര്‍ത്താവ് ആകുവാന്‍ അക്രമത്തിന്റെ മാര്‍ഗ്ഗം വേണ്ടി വന്നില്ല എങ്കില്‍ പിന്നെ അത് നിലനിറുത്തുവാന്‍ വേണ്ടി എന്തിനു അക്രമം പ്രവര്‍ത്തിക്കണം?

    <> പ്രവാചകന്‍മാരുടെ നിയോഗ ലകഷ്യങ്ങള്‍ മുന്പ് ആലിക്കോയ സര്‍ വിശദീകരിച്ചല്ലോ..മറന്നു പോയെങ്കില്‍ ഒന്നുകൂടി വായിക്കാം. <>

    ആലിക്കോയ സാറിന്റെ വിശദീകരണം ഇതല്ലേ :

    ## പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍. എല്ലാ പ്രവാചകന്മാര്‍ക്കും ഇവ അഞ്ചും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക. ##

    പക്ഷെ എന്റെ വിശ്വാസം അനുസരിച്ച് ഇത് അംഗീകരിക്കുവാന്‍ എനിയ്ക്ക് സാധിക്കില്ല. കാരണം ദൈവം ഒരു വ്യക്തിയെ പ്രവാചകന്‍ ആയി നിയോഗിക്കുമ്പോള്‍ ആ വ്യക്തിയുടെ ഉത്തരവാദിത്വം എന്താണെന്നും അത് എങ്ങനെയാണ് നിര്‍വഹിക്കേണ്ടത് എന്നും ദൈവം അവരോടു പറയാറുണ്ട്‌. ദൈവം നിയോഗിക്കുന്ന കര്‍മ്മം ചെയ്യുന്നതില്‍ ഏതെങ്കിലും പ്രവാചകര്‍ പരാജയപ്പെട്ടു എന്ന് ഞാന്‍ പഠിച്ചിട്ടില്ല. മാത്രവുമല്ല ഒരു പ്രവാചകനും തനിക്കു സാധ്യമായവ അല്ല തന്നിലൂടെ ദൈവത്തിനു എന്താണോ ചെയ്യുവാനുള്ളത് അതാണ്‌ ചെയ്തിരുന്നത് എന്നാണു ഞാന്‍ പഠിച്ചിട്ടുള്ളത്.

    <> താങ്കളുടെ ദയനീയാവസ്ഥ ഇതില്‍ തന്നെ വ്യക്തമാണ് ‌. തെളിയിക്കല്‍ എന്റെ ജോലിയല്ല. അനുവദനീയമല്ല എന്ന് പറഞ്ഞവന്റെ ജോലിയാണ്. മാത്രമല്ല അതിനു വ്യഭിചാരത്തെയല്ലേ താങ്കള്‍ കൂട്ട് പിടിച്ചത്. <>

    വായിക്കുമ്പോള്‍ മുഴുവനായും വായിക്കുക. താങ്കള്‍ മുറിച്ചുമുറിച്ചു മറുപടി എഴുതിയ എന്റെ കമന്റില്‍ ഇങ്ങനെ ഒരു ഭാഗം കൂടി ഉണ്ടായിരുന്നു.

    ## സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ (മത്തായി 19: 4-6).

    ബഹുഭാര്യത്വം ക്രിസ്തു വിലക്കിയതായി തെളിവുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം മേല്‍ പറഞ്ഞ വചനങ്ങളില്‍ ഉണ്ട്. സ്രഷ്‌ടാവ് സൃഷ്‌ടിച്ചപ്പോള്‍ പുരുഷന് ഇണകളായി സ്ത്രീകളെ അല്ല സൃഷ്‌ടിച്ചത്, ഇണയായി സ്ത്രീയെ ആണ്. "പുരുഷന്‍ ഭാര്യമാരോട് ചേരും" എന്നല്ല ദൈവം പറഞ്ഞതു "പുരുഷന്‍ ഭാര്യയോടു ചേര്‍ന്നിരിക്കും" എന്നാണു ##

    വ്യഭിചാരംചെയ്യരുത്‌ എന്നു കല്‍പിച്ചിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു (മത്തായി 5: 27-28)

    മറ്റൊരു സ്ത്രീയെ ആസക്തിയോടെ നോക്കുന്നത് പോലും വ്യഭിചാരം ആണ് എന്നാണു ക്രിസ്തു പഠിപ്പിച്ചത്. അപ്പോള്‍ ഒരു പുരുഷനോ സ്ത്രീയ്ക്കോ ഒരേ സമയം ഒന്നിലധികം ജീവിതപങ്കാളികള്‍ ഉണ്ടാവുന്നതിനെ വിശേഷിപ്പിക്കുവാന്‍ ഏറ്റവും നല്ല വാക്ക് "വ്യഭിചാരം" എന്നത് തന്നെയാണ്.

    ReplyDelete
  53. @ കമര്‍,

    <> നിയമങ്ങള്‍ മാറില്ല എന്ന് വാദിച്ച താങ്കള്‍ ഉത്തരം മുട്ടിയപ്പോള്‍ പത്തു നിയമങ്ങളിലേക്ക് ചുരുക്കുകയും, അവിടെനിന്നു നാലിലേക്കും. അതി‍നാല്‍ മുകളില്‍ നിന്ന് ഒന്നുകൂടി ആവര്‍ത്തിച്ചു വായിക്കുക. മോശക്ക് നല്‍കിയ പത്തു നിര്‍ദേശങ്ങളില്‍ വിട്ടു പോയതായിരിക്കും...!!!!! അതിന്ന് താങ്കളുടെ പ്രസ്താവനയല്ല; തെളിവാണ്‌ മറുപടിയായി നല്‍കേണ്ടത് <>

    ദൈവം നല്‍കിയ നിയമങ്ങള്‍ മാറില്ല എന്നു തന്നെ ഞാന്‍ ഇപ്പോഴും പറയുന്നു. എണ്ണം വേണമെങ്കില്‍ ഇനിയും കുറയ്ക്കാം.

    നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്‍പ്പന: നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഇവയേക്കാള്‍ വലിയ കല്‍പ്പനയൊന്നുമില്ല. (മാര്‍ക്കോസ് 12: 31-32)

    ReplyDelete
  54. സന്തോഷ്‌ പറഞ്ഞു
    ## സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ (മത്തായി 19: 4-6).
    പ്രസ്തുത വാചകം ബഹുഭാര്യത്തം നിരോധിക്കുന്നതല്ല. താങ്കളെ മലയാളം പഠിപ്പിക്കല്‍ എന്റെ ജോലിയെല്ല. വീണ്ടും വീണ്ടും ആടിനെ പട്ടിയാക്കല്ലേ സന്തോഷേ.

    എന്നാല്‍ ഇതാ ബഹുഭാര്യത്തം അനുവദിച്ചതിന് വ്യക്തമായ തെളിവ് പിടിച്ചോ...

    1. സന്തോഷ്‌ പറയുന്നു. "ദൈവം നല്‍കിയ നിയമങ്ങള്‍ മാറില്ല എന്നു തന്നെ ഞാന്‍ ഇപ്പോഴും പറയുന്നു"
    2. ഇസ്രയേല്യരുടെ ഗോത്ര പിതാമഹനായിരുന്ന യാക്കോബിന് നാലു ഭാര്യമാരും, ദാവീദിന് പതിനെട്ടു ഭാര്യമാരും അദ്ദേഹത്തിന്റെ പുത്രന്‍ ശലമോന് എഴുപത് ഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിളില്‍ പറയുന്നു
    ഈ രണ്ടു വാചകങ്ങളും ചേര്‍ത്ത് വായിച്ചാല്‍ ഇസ്രായേല്‍ വംശത്തില്‍ ബഹുഭാര്യത്വം നില നിന്നിരുന്നു എന്നും യേശു അത് നിരോധിചിട്ടില്ലെന്നും വ്യക്തമാണ്‌.
    ഇത് ഞാന്‍ മുന്‍പ് പറഞ്ഞപ്പോള്‍ സന്തോഷ്‌ തന്ത്രപൂര്‍വം ഒഴിഞ്ഞു മാറി.

    ReplyDelete
  55. സന്തോഷ്‌ വീണ്ടും പറയുന്നു..
    "അപ്പോള്‍ ഒരു പുരുഷനോ സ്ത്രീയ്ക്കോ ഒരേ സമയം ഒന്നിലധികം ജീവിതപങ്കാളികള്‍ ഉണ്ടാവുന്നതിനെ വിശേഷിപ്പിക്കുവാന്‍ ഏറ്റവും നല്ല വാക്ക് "വ്യഭിചാരം" എന്നത് തന്നെയാണ്."
    സന്തോഷിന്റെ ആടിനെ പട്ടിയാക്കുന്ന ഭാഷയില്‍ പറഞ്ഞാല്‍ മുകളില്‍ ഉദ്ധരിച്ച യാക്കോബ്,ദാവീദ്, സോളമന്‍ ....എല്ലാം വ്യഭിചരിച്ചവരായിരുന്നു!!!

    ReplyDelete
  56. 1. ബൈബിള്‍ പ്രവാചകന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ടായിരുന്നോ?
    2. ഉണ്ടായിരുന്നുവെങ്കില്‍ ആ നിയമം ക്രിസ്തു റദ്ദാക്കിയോ?
    3. മുന്‍ പ്രവാചകന്‍മാര്‍ ബഹുഭാര്യത്വം അംഗീകരിച്ചിരുന്നോ?
    4. ഉണ്ടായിരുന്നുവെങ്കില്‍ ആ നിയമം ക്രിസ്തു റദ്ദാക്കിയോ?
    5. മുന്‍ പ്രവാചകന്‍മാര്‍ വിവാഹമോചനം അനുവദിച്ചിരുന്നോ?
    6. ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തു അത് റദ്ദാക്കിയിട്ടുണ്ടോ?
    7. മുന്‍ പ്രവാചകന്‍മാര്‍  പഠിപ്പിച്ച അതേ പാഠം തന്നെയാണ്‌ ക്രിസ്തുവും പഠിപ്പിച്ചത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
    8. യുദ്ധം, വിവാഹമോചനം, ബഹുഭാര്യത്വം ഈ വിഷയങ്ങളില്‍  ക്രിസ്തുവിന്റെയും മുന്‍ പ്രവാചകന്‍മരുടെയും നിലപാട് ഒന്ന് തന്നെയാണോ?
    9. മോസസ് പഠിപ്പിച്ച നിയമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ആ ചര്‍ച്ച പത്ത് കല്‍പ്പനകളില്‍ ഒതുക്കി നിറുത്താന്‍ താങ്കള്‍ ശ്രമിക്കാന്‍ കാരണമെന്ത്?
    10. ഈ പത്തിന്‌ പുറമെ മോസസ് നല്‍കിയ കല്‍പ്പനകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
    11. പത്തിന്‌ പുറമെ മോസസ് നല്‍കിയ കല്‍പ്പനകളെ ക്രിസ്തു പാലിച്ചുവോ അല്ലെങ്കില്‍ ലംഘിച്ചുവോ? അതല്ല റദ്ദാക്കിയിട്ടുണ്ടോ?
    12. ഈ വിഷയത്തെ കുറിച്ച് ഞാന്‍ നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയാത്തത് എന്ത് കൊണ്ട്?
    13. മുഹമ്മദിനെ മാത്രം ചര്‍ച്ചാ വിഷയമാക്കിയാല്‍ മതി; ക്രിസ്തുവിനെ കുറിച്ച് ചര്‍ച്ച വേണ്ട എന്ന് താങ്കള്‍ പറയാന്‍ കാരണമെന്ത്?
    14. ക്രിസ്തു ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി മുഹമ്മദ് നബി വല്ലതും ചെയ്തത് കാണുമ്പോള്‍ മുഹമ്മദിന്റെ പ്രവാചകത്വത്തെ താങ്കള്‍ ചോദ്യം ചെയ്യാന്‍ കാരണമെന്ത്?
    15. മുന്‍ പ്രവാചകന്‍മാര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്തു വല്ലതും ചെയ്തത് കണ്ടാല്‍ ക്രിസ്തുവിന്റെ പ്രവാചകത്വവും താങ്കള്‍ ചോദ്യം ചെയ്യുമോ?
    16. മുഹമ്മദിന്റെയും ക്രിസ്തുവിന്റെയും കാര്യത്തില്‍ താങ്കള്‍ രണ്ട് മാനദണ്ഡങ്ങള്‍  സ്വീകരിക്കാന്‍ കാരണമെന്ത്?
    17. താങ്കള്‍ ചോദിച്ച ഏത് ചോദ്യത്തിന്നണ്‌ ഉത്തരം ​ലഭിക്കാതെ പോയത്?

    ReplyDelete
  57. santhosh said
    "മുഹമ്മദ്‌ നബി മദീനയുടെ ഭരണകര്‍ത്താവ് ആകുവാന്‍ ഒറ്റ തുള്ളി രക്തം പോലും ചിന്തീട്ടില്ല എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഭരണകര്‍ത്താവ് ആയ ശേഷം അനേകരുടെ ജീവന്‍ നഷ്ട്ടപ്പെടുത്തിയ യുദ്ധങ്ങള്‍ നടത്തേണ്ടി വന്നത്? ഭരണകര്‍ത്താവ് ആകുവാന്‍ അക്രമത്തിന്റെ മാര്‍ഗ്ഗം വേണ്ടി വന്നില്ല എങ്കില്‍ പിന്നെ അത് നിലനിറുത്തുവാന്‍ വേണ്ടി എന്തിനു അക്രമം പ്രവര്‍ത്തിക്കണം? "
    ഞാന്‍ എന്റെ പഴയ കമന്റ്‌ കോപ്പി ചെയ്യുന്നു. സന്തോഷിന്റെ സങ്കോച വികാസങ്ങള്‍ നേരില്‍ ആസ്വദിക്കാം.

    2. santhos said : "മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്."
    താങ്കള്‍ എവിടെനിന്നാണ് ഇങ്ങിനെ മനസിലകിയത് എന്ന് വ്യക്തമാക്കണം. അതിനു തെളിവ് ഉദ്ധരിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. അല്ലെങ്കില്‍ തെറ്റിദ്ധാരണ തിരുത്താം.

    3. santhos said: "പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത്"

    100% വും തെറ്റാണ്. ഇത് മുകളിലെ പ്രസ്താവനകള്‍ക്ക് (2 ന്) താങ്കള്‍ നല്‍കുന്ന തെളിവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    മദീനയിലെ ഭരണാധികാരിയായ ശേഷമാണു മദീനയുടെ പ്രതിരോധാവശ്യര്‍ത്ഥം, മദീനയെ ആക്രമിക്കാന്‍ വന്ന ശത്രുക്കള്‍ക്കെതിരില്‍ യുദ്ധം ചെയ്തത്.

    ഖുര്‍ആന്‍ പറയുന്നു :
    'അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു' (22:40)
    'ഇപ്രകാരം അല്ലാഹു ഓരോ ജനക്കൂട്ടങ്ങളെ മറ്റു ജനക്കൂട്ടങ്ങളാല്‍ പ്രതിരോധിക്കുന്നില്ലെങ്കില്‍ ഭൂലോകം അമ്പേ താറുമാറായിപ്പോകുമായിരുന്നു. എന്നാല്‍ അല്ലാഹു ലോകത്തോട് ഏറെ കാരുണ്യമുറ്റവനാണ്' (2:251)
    'അവര്‍ യുദ്ധത്തിന്റെ അഗ്നി ജ്വലിപ്പിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ നാശം പരത്തുവാന്‍ യത്‌നിക്കുകയായിരുന്നു. അല്ലാഹുവോ നാശമുണ്ടാക്കുന്നവരെ ആശേഷം ഇഷ്ടപ്പെടുന്നില്ല.' (5:64)
    'ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ അവര്‍ക്കനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ.' (22:39)

    ReplyDelete
  58. ### പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍. എല്ലാ പ്രവാചകന്മാര്‍ക്കും ഇവ അഞ്ചും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക. ###
    ദൈവം നിയോഗിക്കുന്ന കര്‍മ്മം ചെയ്യുന്നതില്‍ ഏതെങ്കിലും പ്രവാചകര്‍ പരാജയപ്പെട്ടു എന്ന് ഇതിനര്ത്മുണ്ടോ ?
    യേശു തന്നെ പറഞ്ഞത്‌ കാണുക
    "എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് താങ്ങാന്‍ നിങ്ങള്ക്ക് കഴിവില്ല. ദൈവത്തെപറ്റിയുള്ള സത്യം വെളിപെടുത്തുന്ന സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ എല്ലാ കാര്യങ്ങളും പഠിപ്പിക്കും" യോഹാ 16:12 -13
    "എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്" എന്നു വെച്ചാല്‍ യേശു പൂര്ത്തിയാക്കീട്ടില്ല.
    "എന്നാല്‍ ഇപ്പോള്‍ അത് താങ്ങാന്‍ നിങ്ങള്ക്ക് കഴിവില്ല." എന്നു വെച്ചാല്‍ "അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക."

    ReplyDelete
  59. @ കമര്‍,

    <> ഇസ്രയേല്യരുടെ ഗോത്ര പിതാമഹനായിരുന്ന യാക്കോബിന് നാലു ഭാര്യമാരും, ദാവീദിന് പതിനെട്ടു ഭാര്യമാരും അദ്ദേഹത്തിന്റെ പുത്രന്‍ ശലമോന് എഴുപത് ഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിളില്‍ പറയുന്നു <>

    പ്രാചീന കാലത്ത് ഇസ്രായേലില്‍ മാത്രമല്ല എല്ലാ വംശങ്ങളിലും ഇതുപോലെ അനേകം ഭാര്യമാരുള്ള നേതാക്കന്മാരെയും ഭരണാധികാരികളെയും ധാരാളം കാണുവാന്‍ സാധിക്കും. അതിന്റെ അര്‍ഥം അവര്‍ക്ക് പ്രതീകമായി ദൈവം ഈ സൌകര്യം നല്‍കിയതാണ് എന്നല്ല. ഇസ്രായേല്‍ വംശത്തില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നു, എന്നാല്‍ ദൈവം ആദിമുതലേ പുരുഷന് ഇണയായി സ്ത്രീകളെ അല്ല നല്‍കിയത് "സ്ത്രീ"യെ ആണ്. ഇസ്രയേല്‍ ജനത്തിന്റെ ഹൃദയ കാഠിന്യം നിമിത്തം മോശ അവര്‍ക്ക് പലതിലും ഇളവു അനുവദിക്കുന്നുണ്ട്. അതിന്റെ അര്‍ഥം ദൈവം നല്‍കിയ നിയമങ്ങള്‍ മോശയിലൂടെ ദൈവം തന്നെ തിരുത്തി എന്നല്ല.

    <> യാക്കോബ്,ദാവീദ്, സോളമന്‍ ....എല്ലാം വ്യഭിചരിച്ചവരായിരുന്നു!!! <>

    തീര്‍ച്ചയായും അതെ.

    ReplyDelete
  60. @ ആലിക്കോയ,

    <> ബൈബിള്‍ പ്രവാചകന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍ ആ നിയമം ക്രിസ്തു റദ്ദാക്കിയോ? മുന്‍ പ്രവാചകന്‍മാര്‍ ബഹുഭാര്യത്വം അംഗീകരിച്ചിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍ ആ നിയമം ക്രിസ്തു റദ്ദാക്കിയോ? മുന്‍ പ്രവാചകന്‍മാര്‍ വിവാഹമോചനം അനുവദിച്ചിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തു അത് റദ്ദാക്കിയിട്ടുണ്ടോ? മുന്‍ പ്രവാചകന്‍മാര്‍ പഠിപ്പിച്ച അതേ പാഠം തന്നെയാണ്‌ ക്രിസ്തുവും പഠിപ്പിച്ചത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ? യുദ്ധം, വിവാഹമോചനം, ബഹുഭാര്യത്വം ഈ വിഷയങ്ങളില്‍ ക്രിസ്തുവിന്റെയും മുന്‍ പ്രവാചകന്‍മരുടെയും നിലപാട് ഒന്ന് തന്നെയാണോ? <>

    ബൈബിളിലെ ഏതെങ്കിലും പ്രവാചകന്മാര്‍ നല്‍കിയ ദൈവീക സന്ദേശത്തിന് വിരുദ്ധമായവ എന്തെങ്കിലും താങ്കള്‍ സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ വാക്കുകളിലോ പ്രവര്ത്തിയിലോ കണ്ടുവെങ്കില്‍ അതു ചൂണ്ടികാട്ടുക. വൈരുദ്ധ്യമുള്ളവയാണ് എന്ന് തോന്നുന്നവയൊക്കെയും ഓരോന്നായി നമുക്ക് ചര്‍ച്ച ചെയ്യാം.

    <> മോസസ് പഠിപ്പിച്ച നിയമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ആ ചര്‍ച്ച പത്ത് കല്‍പ്പനകളില്‍ ഒതുക്കി നിറുത്താന്‍ താങ്കള്‍ ശ്രമിക്കാന്‍ കാരണമെന്ത്? <>

    മോസസ് പഠിപ്പിച്ച നിയമങ്ങളെക്കുറിച്ച് അല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്, ദൈവം ഇസ്രായേലിനു നല്‍കിയ നിയമങ്ങളെക്കുറിച്ചാണ്.

    <> ഈ പത്തിന്‌ പുറമെ മോസസ് നല്‍കിയ കല്‍പ്പനകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? പത്തിന്‌ പുറമെ മോസസ് നല്‍കിയ കല്‍പ്പനകളെ ക്രിസ്തു പാലിച്ചുവോ അല്ലെങ്കില്‍ ലംഘിച്ചുവോ? അതല്ല റദ്ദാക്കിയിട്ടുണ്ടോ? ഈ വിഷയത്തെ കുറിച്ച് ഞാന്‍ നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയാത്തത് എന്ത് കൊണ്ട്? <>

    മോസ്സാസ് തന്റെ ജനത്തിനായി അനേകം നിയമങ്ങള്‍ നല്‍കിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് വന്ന ഒരു ജനതയ്ക്ക് അന്നത്തെ സാമൂഹിക ചുറ്റുപാടില്‍ നേര്‍വഴിയില്‍ നടക്കുവാന്‍ അവയൊക്കെയും ആവ്യശ്യവുമായിരുന്നു. അതുകൊണ്ടാണ് തെറ്റുകള്‍ക്കുള്ള കഠിനശിക്ഷകളും മറ്റും നിയമങ്ങളില്‍ കടന്നുവന്നത്. എന്നാല്‍ ദൈവം അത്തരം ശിക്ഷകള്‍ ആഗ്രഹിക്കുകയോ നടപ്പാകുകയോ ചെയ്യുവാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്ന് യേശു വ്യക്തമാക്കുന്നുണ്ട്. "നിങ്ങളില്‍ പാപം ചെയ്യാത്തവല്‍ ആദ്യം ഇവളെ കല്ലെറിയട്ടെ" എന്നുള്ള വചനം താങ്കള്‍ക്കും അറിയാം എന്നു കരുതുന്നു.

    <> മുഹമ്മദിനെ മാത്രം ചര്‍ച്ചാ വിഷയമാക്കിയാല്‍ മതി; ക്രിസ്തുവിനെ കുറിച്ച് ചര്‍ച്ച വേണ്ട എന്ന് താങ്കള്‍ പറയാന്‍ കാരണമെന്ത്? <>

    ചര്‍ച്ച മുഹമ്മദിനെയും ക്രിസ്തുവിനെയും കുറിച്ചാണല്ലോ.

    <> ക്രിസ്തു ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി മുഹമ്മദ് നബി വല്ലതും ചെയ്തത് കാണുമ്പോള്‍ മുഹമ്മദിന്റെ പ്രവാചകത്വത്തെ താങ്കള്‍ ചോദ്യം ചെയ്യാന്‍ കാരണമെന്ത്? <>

    ക്രിസ്തു അരുത് എന്നു പറയുന്ന മുഹമ്മദ് നബി എന്ന മനുഷ്യന്‍ ചെയ്യുന്നുടോ എന്നതല്ല അത്തരം പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം ദൈവത്തില്‍ ആരോപിക്കുന്നതാണ് എന്റെ ചോദ്യങ്ങളുടെ കാരണം.

    <> മുന്‍ പ്രവാചകന്‍മാര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്തു വല്ലതും ചെയ്തത് കണ്ടാല്‍ ക്രിസ്തുവിന്റെ പ്രവാചകത്വവും താങ്കള്‍ ചോദ്യം ചെയ്യുമോ? <>

    പ്രവാചകന്‍മാര്‍ എല്ലാവരും മനുഷ്യര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ മാനുഷികമായി അവര്‍ക്ക് തെറ്റുകള്‍ സംഭവിച്ചിരിക്കാം. എന്നാല്‍ ദൈവം മറ്റെല്ലാ പ്രവാചകന്മാരിലൂടെയും നല്‍കിയ സന്ദേശങ്ങള്‍ക്ക് വ്യത്യസ്തമായ എന്തെങ്കിലും ക്രിസ്തു പറഞ്ഞതായി താങ്കള്‍ക്കു അറിയാമെങ്കില്‍ അവ ചൂണ്ടി കാട്ടുക.

    <> മുഹമ്മദിന്റെയും ക്രിസ്തുവിന്റെയും കാര്യത്തില്‍ താങ്കള്‍ രണ്ട് മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ കാരണമെന്ത്? <>

    മുഹമ്മദിന്റെയും ക്രിസ്തുവിന്റെയും കാര്യത്തില്‍ ഒരേ മാനദണ്ഡം സ്വീകരിച്ചപ്പോള്‍ ആണ് എനിയ്ക്ക് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നത്.

    <> താങ്കള്‍ ചോദിച്ച ഏത് ചോദ്യത്തിന്നണ്‌ ഉത്തരം ​ലഭിക്കാതെ പോയത്? <>

    ഏതു ചോദ്യത്തിനാണ് ഒരു നല്ല വിശദീകരം താങ്കള്‍ നല്‍കിയത്.

    ReplyDelete
  61. @ കമര്‍,

    <> അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു (ഖുര്‍ആന്‍ - 22:40) <>

    എന്തിനാണ് ദൈവത്തിനു ഇങ്ങനെ ഒരു പ്രതിരോധം? മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും എല്ലാം മനുഷ്യര്‍ തന്നെ ദൈവത്തിന്റെ സ്മരണ നിലനിറുത്തുവാന്‍ ഉണ്ടാക്കി വയ്ക്കുന്നവ അല്ലെ? ഇവ ഇല്ലെങ്കില്‍ താന്‍ ആരാലും ഓര്‍ക്കപ്പെടില്ല എന്നു ദൈവം ഭയപ്പെടുന്നുവോ?

    ഇവിടെയും ക്രിസ്തുവും നബിയും വ്യത്യസ്തരാണ്.

    <> എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് താങ്ങാന്‍ നിങ്ങള്ക്ക് കഴിവില്ല. ദൈവത്തെപറ്റിയുള്ള സത്യം വെളിപെടുത്തുന്ന സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ എല്ലാ കാര്യങ്ങളും പഠിപ്പിക്കും" യോഹാ 16:12 -13. "എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്" എന്നു വെച്ചാല്‍ യേശു പൂര്ത്തിയാക്കീട്ടില്ല. "എന്നാല്‍ ഇപ്പോള്‍ അത് താങ്ങാന്‍ നിങ്ങള്ക്ക് കഴിവില്ല." എന്നു വെച്ചാല്‍ "അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക." <>

    യേശു തന്റെ ദൌത്യം എങ്ങനെയാണ് പൂര്‍ത്തിയാക്കിയത് എന്നും യോഹന്നാന്‍ സുവിഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുവിശേഷം വായിക്കുമ്പോള്‍ മുഴുവനായും വായിക്കുക. സത്യത്തിന്റെ ആത്മാവ് വന്നപ്പോള്‍ ശിഷ്യന്മാര്‍ക്ക് എന്ത് മാറ്റം സംഭവിച്ചു എന്നും അവരവരുടെ സാഹചര്യത്തിനനുസരിച്ച് അവര്‍ എന്ത് ചെയ്തു എന്നും ബൈബിളില്‍ ഉണ്ട്. "അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍" വായിച്ചാല്‍ മനസ്സിലാകും യഹൂദ പ്രമാണിമാരെ ഭയന്ന് ഓടിയൊളിച്ച ശിഷ്യന്മാര്‍ക്ക് പിന്നീടു എന്ത് മാറ്റമാണ് വന്നത് എന്നു.

    ReplyDelete
  62. Santhosh:
    "ബൈബിളിലെ ഏതെങ്കിലും പ്രവാചകന്മാര്‍ നല്‍കിയ ദൈവീക സന്ദേശത്തിന് വിരുദ്ധമായവ എന്തെങ്കിലും താങ്കള്‍ സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ വാക്കുകളിലോ പ്രവര്ത്തിയിലോ കണ്ടുവെങ്കില്‍ അതു ചൂണ്ടികാട്ടുക. വൈരുദ്ധ്യമുള്ളവയാണ് എന്ന് തോന്നുന്നവയൊക്കെയും ഓരോന്നായി നമുക്ക് ചര്‍ച്ച ചെയ്യാം."

    = എങ്കില്‍  എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയാണ്‌ താങ്കള്‍ വേണ്ടത്.

    ReplyDelete
  63. To Santhosh.
    = മോസസ് നല്‍കിയ നിയമങ്ങള്‍ ദൈവിക നിയമങ്ങള്‍ ആണെന്ന് ബൈബിള്‍ സാക്‌ഷ്യപ്പെടുത്തുന്നു. പുറപ്പാട് 24:3, ലേവ്യ 26:46, 27:34, ആവര്‍ത്തനം 5:1, 6:1, 12:1 കാണുക.
    1. പത്ത് കല്‍പ്പനകള്‍ക്ക് പുറമെ ദൈവം ഒരു കല്‍പ്പനയും നല്‍കിയിറ്റില്ല എന്ന് ബൈബില്‍ കൊണ്ട് തെളിയിക്കമോ?
    2. പത്തിന്‌ പുറമെയുള്ള കല്‍പ്പനകള്‍ മോസസ് സ്വയം നല്‍കുകയും എന്നിട്ട് ദൈവത്തിന്റേത് എന്ന് വ്യാജവാദം ഉന്നയിക്കുകയുമായിരുന്നോ?
    3. താങ്കള്‍ ഒരു ക്രിസ്തു മത വിശ്വാസി ആണോ?

    ReplyDelete
  64. സന്തോഷ്: <> യാക്കോബ്,ദാവീദ്, സോളമന്‍ ....എല്ലാം വ്യഭിചരിച്ചവരായിരുന്നു!!! <>
    തീര്‍ച്ചയായും അതെ.

    = മഹാന്‍മാരെ കുറിച്ച് സംസാരിക്കുമ്പോള്‍ അല്‍പ്പം സൂക്ഷ്മത നല്ലതാണ്‌. വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയാനുള്ള ചങ്കൂറ്റം നരകത്തിലേക്കുള്ള മാര്‍ഗ്ഗമായിരിക്കും.

    യാക്കോബിന്ന് രണ്ട് ഭാര്യമാരും അവരുടെ രണ്ട് ദാസികളും ഉണ്ടായിരുന്നു. ഈ നാല്‌ പേരില്‍ നിന്നാണ്‌ ഇസ്രായേലിന്റെ 12 ഗോത്ര പിതാക്കള്‍ ജനിച്ചത്. (ഉല്‍പ്പത്തി 29, 30 അദ്ധ്യായങ്ങള്‍.) ഇവരൊക്കെ അല്ലെങ്കില്‍ ഭൂരിഭാഗവും ജാര സന്തതികളാണെന്നാണോ താങ്കള്‍ പറയുന്നത്?

    ReplyDelete
  65. (sajan jcb ഇവിടെ പോസ്റ്റ് ചെയ്യേണ്ടിയിരുന്ന കമന്റ് മറ്റൊരു ബ്ലോഗിലാണ്‌ പോസ്റ്റ് ചെയ്തത്. അത് ഞാന്‍ കോപ്പി ആന്റ് പെയ്‌സ്റ്റ് ചെയ്യുന്നു.)

    sajan jcb said...
    ചോദ്യം സന്തോഷിനോടാനെങ്കിലും എനിക്കറിയുന്നതിനു ഞാന്‍ മറുപടി പറയട്ടെ ?

    1. ബൈബിള്‍ പ്രവാചകന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ടായിരുന്നോ?
    എന്റെ അറിവില്‍ ഇല്ല. പക്ഷെ രാജാക്കന്മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. ഉദ്ദാ : ദാവീദ്‌

    2. ഉണ്ടായിരുന്നുവെങ്കില്‍ ആ നിയമം ക്രിസ്തു റദ്ദാക്കിയോ?
    യുദ്ധം ചെയ്യണമെന്നോ ചെയ്യരുത്‌ എന്നോ ക്രിസ്തു പഠിപ്പിച്ചതായി അറിയില്ല.
    എന്നിരുന്നാലും "വാളെടുത്തവന്‍ വാളാല്‍ ", "ശത്രുക്കളെ സ്നേഹിക്കണം" എന്നും പഠിപ്പിച്ചിട്ടുണ്ട്
    3. മുന്‍ പ്രവാചകന്‍മാര്‍ ബഹുഭാര്യത്വം അംഗീകരിച്ചിരുന്നോ?
    ഒരു പ്രത്യേക നിലപാട്‌ ഇല്ലായിരുന്നു എന്നാണറിവ്‌ .
    എങ്കിലും പ്രവാച്ചകരായ മോശ -ഒന്ന് കെട്ടിയിട്ടുണ്ട്. ഏലിയ - അറിയില്ല.
    രാജാക്കന്മാരും (ദാവീദ്‌, സോളമന്‍) പൂര്‍വ്വ പിതാക്കന്മാരും (യാക്കോബ് ) ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ട്
    4. ഉണ്ടായിരുന്നുവെങ്കില്‍ ആ നിയമം ക്രിസ്തു റദ്ദാക്കിയോ?
    കൃത്യമായി ബഹുഭാര്യത്വത്തെ പറ്റി യേശു പറഞ്ഞതായി അറിയില്ല. എങ്കിലും പ്രോത്സാഹിപ്പിചിരുന്നതായി കാണുന്നില്ല.

    5. മുന്‍ പ്രവാചകന്‍മാര്‍ വിവാഹമോചനം അനുവദിച്ചിരുന്നോ?
    ഉവ്വ്. നിബന്ധനകളോട് കൂടി .( മോശ പ്രത്യേകിച്ച് )
    6. ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തു അത് റദ്ദാക്കിയിട്ടുണ്ടോ?
    യേശു മോശയുടെ നിയമങ്ങളെ കര്‍ശനമാക്കിയിട്ടുണ്ട്. റദ്ദാക്കിയതായി അറിവില്ല.
    7. മുന്‍ പ്രവാചകന്‍മാര്‍ പഠിപ്പിച്ച അതേ പാഠം തന്നെയാണ്‌ ക്രിസ്തുവും പഠിപ്പിച്ചത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
    ഇല്ല. പുതിയ നിയമങ്ങളാണ് അധികവും.
    8. യുദ്ധം, വിവാഹമോചനം, ബഹുഭാര്യത്വം ഈ വിഷയങ്ങളില്‍ ക്രിസ്തുവിന്റെയും മുന്‍ പ്രവാചകന്‍മരുടെയും നിലപാട് ഒന്ന് തന്നെയാണോ?
    യേശുവിനു യുദ്ധത്തില്‍ താത്പര്യമുണ്ടായിരുന്നതായി കാണുന്നില്ല.
    വിവാഹ മോചനം യേശു വെറുക്കുന്നു.
    ബഹുഭാര്യത്വം യേശുവിന്റെ പ്രബോധനം ഓര്‍മ്മയില്ല/അറിയില്ല.
    9. മോസസ് പഠിപ്പിച്ച നിയമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ ആ ചര്‍ച്ച പത്ത് കല്‍പ്പനകളില്‍ ഒതുക്കി നിറുത്താന്‍ താങ്കള്‍ ശ്രമിക്കാന്‍ കാരണമെന്ത്?
    ഈ പത്തു കല്പനകലാണ് പ്രധാനപ്പെട്ടവ. കാലാകാലത്തെക്ക് അനുസരിക്കാന്‍ യോഗ്യമായവ.
    ക്രിസ്ത്യാനികളെ സബന്ധിച്ചിടത്തോള്ളം , ദൈവപുത്രന്‍ പറഞ്ഞതിനപ്പുറം ഒരു നിയമത്തിന്റെയും ആവശ്യവും ഇല്ല.

    10. ഈ പത്തിന്‌ പുറമെ മോസസ് നല്‍കിയ കല്‍പ്പനകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
    പലത്തിനേയും പറ്റി ക്രിസ്ത്യാനികള്‍ക്ക് ഒരു അറിവും ഇല്ല.അറിയേണ്ട ആവസ്യമുണ്ടെന്നു തോന്നിയിട്ടില്ല.

    11. പത്തിന്‌ പുറമെ മോസസ് നല്‍കിയ കല്‍പ്പനകളെ ക്രിസ്തു പാലിച്ചുവോ അല്ലെങ്കില്‍ ലംഘിച്ചുവോ? അതല്ല റദ്ദാക്കിയിട്ടുണ്ടോ?
    പേരെടുത്ത്‌ പറഞ്ഞു ഒന്നും റദ്ദാക്കിയതായി അറിയില്ല. എങ്കിലും വിവാഹമോചനം പോലുള്ളവ കൂടുതല്‍ കഠിനമാക്കിയിട്ടുണ്ട്. (പരസംഗം അല്ലാതെ മറ്റൊന്നും വിവാഹ മോചനത്തിന് കാരണമായികൂടാ)

    വ്യഭിചാരിണിയെ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ ഒരു പുതിയ നിബന്ധകൂടി വച്ചു എന്ന് മാത്രം. റദ്ദാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല

    15. മുന്‍ പ്രവാചകന്‍മാര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്തു വല്ലതും ചെയ്തത് കണ്ടാല്‍ ക്രിസ്തുവിന്റെ പ്രവാചകത്വവും താങ്കള്‍ ചോദ്യം ചെയ്യുമോ?

    സ്വന്തം ഇഷ്ടത്തിനാണ് (അല്ലെങ്കില്‍ തനിക്ക് മാത്രമായിട്ടാണ് ) ക്രിസ്തു ഈ മാറ്റം വരുത്തിയതെങ്കില്‍ , തീര്‍ച്ചയായും .

    മറ്റുള്ളവ വ്യക്തിപരമായ ചോദ്യങ്ങാളായത് കൊണ്ട് എനിക്കൊന്നും പറയാനില്ല

    ReplyDelete
  66. ഒരു ഓഫ്. താങ്കള്‍ ലത്തീഫിനെ പോലെയല്ല. ലത്തീഫ് ഇതിനോടകം കമന്റു മോഡറേഷന്‍ വച്ചിരിക്കും.

    ReplyDelete
  67. @ ആലിക്കോയ,


    <> മോസസ് നല്‍കിയ നിയമങ്ങള്‍ ദൈവിക നിയമങ്ങള്‍ ആണെന്ന് ബൈബിള്‍ സാക്‌ഷ്യപ്പെടുത്തുന്നു. പുറപ്പാട് 24:3, ലേവ്യ 26:46, 27:34, ആവര്‍ത്തനം 5:1, 6:1, 12:1 കാണുക. <>

    ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും വിമോചിതരായി കാണാന്‍ ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് പുസ്തകത്തില്‍ ഉള്ളത്. കൂടാരങ്ങളില്‍ ഒരുമിച്ചു പാര്‍ത്തിരുന്ന പ്രവാസികളായ ജനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായ ശുദ്ധീകരണ കര്‍മ്മങ്ങളും ബലികളും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ലേവ്യര്‍. ഒരു ദൈവം, ഒരു ജനം, ഒരു ഭൂമി, ഒരു ആരാധനാ സ്ഥലം എന്നെ ആദര്‍ശങ്ങളാല്‍ ഒരുമയിലേക്കു വിളിക്കപ്പെട്ട ജനത്തിന് തങ്ങളുടെ കലഹങ്ങളാലും മറ്റു തിന്മകളാലും കഷ്ട്ടതകള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍, ആ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി നല്‍കപ്പെടുന്ന ശാസനകള്‍ ആണ് നിയമാവര്‍ത്തനം എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഈ പുസ്തകങ്ങളില്‍ ഒക്കെയും ധാരാളം നിയമങ്ങളും കല്‍പ്പനകളും കാണുവാന്‍ സാധിക്കും. എന്നാല്‍ അവ ഏതു സാഹചര്യത്തില്‍ നല്കപ്പെട്ടവയാണ് എന്ന് മനസ്സിലാക്കുക വളരെ പ്രധാനം ആണ്.

    യേശുക്രിസ്തു ഏറ്റവും അധികം ഉദ്ധരിച്ചിരുന്ന ഗ്രന്ഥവും നിയമാവര്‍ത്തനം ആയിരുന്നു. - കൊല്ലരുത്‌; കൊല്ലുന്നവന്‍ ന്യായവിധിക്ക്‌ അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.... വ്യഭിചാരംചെയ്യരുത്‌ എന്നു കല്‍പിച്ചിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ..... കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.... അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.... - ഇവയിലൊക്കെയും യേശുക്രിസ്തു എന്ത് തിരുത്തലുകള്‍ ആണ് വരുത്തിയത് എന്നും സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

    <> പത്ത് കല്‍പ്പനകള്‍ക്ക് പുറമെ ദൈവം ഒരു കല്‍പ്പനയും നല്‍കിയിറ്റില്ല എന്ന് ബൈബില്‍ കൊണ്ട് തെളിയിക്കമോ? പത്തിന്‌ പുറമെയുള്ള കല്‍പ്പനകള്‍ മോസസ് സ്വയം നല്‍കുകയും എന്നിട്ട് ദൈവത്തിന്റേത് എന്ന് വ്യാജവാദം ഉന്നയിക്കുകയുമായിരുന്നോ? <>

    താങ്കള്‍ എതടിസ്ഥാനത്തില്‍ ആണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്ന് എനിയ്ക്കറിയില്ല. ദൈവം നല്‍കിയത് രണ്ടു കല്‍പ്പനകളെ ഉള്ളൂ - ദൈവത്തെ സ്നേഹിക്കുക, തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. മറ്റെല്ലാ കല്‍പ്പനകളും നിയമങ്ങളും ഈ കല്‍പ്പനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ബൈബിള്‍ അനുസരിച്ച് ദൈവം സീനായ് മലയില്‍ വച്ചല്ല ആദ്യമായി മനുഷ്യന് കല്‍പ്പന നല്‍കുന്നത്; ഏദന്‍ തോട്ടത്തില്‍ വച്ചാണ്.

    <> താങ്കള്‍ ഒരു ക്രിസ്തു മത വിശ്വാസി ആണോ? <>

    താങ്കള്‍ക്ക് എന്ത് തോന്നുന്നു? ആണെന്നോ അതോ അല്ലെന്നോ?

    ReplyDelete
  68. @ ആലിക്കോയ,

    <> മഹാന്‍മാരെ കുറിച്ച് സംസാരിക്കുമ്പോള്‍ അല്‍പ്പം സൂക്ഷ്മത നല്ലതാണ്‌. വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയാനുള്ള ചങ്കൂറ്റം നരകത്തിലേക്കുള്ള മാര്‍ഗ്ഗമായിരിക്കും. യാക്കോബിന്ന് രണ്ട് ഭാര്യമാരും അവരുടെ രണ്ട് ദാസികളും ഉണ്ടായിരുന്നു. ഈ നാല്‌ പേരില്‍ നിന്നാണ്‌ ഇസ്രായേലിന്റെ 12 ഗോത്ര പിതാക്കള്‍ ജനിച്ചത്. (ഉല്‍പ്പത്തി 29, 30 അദ്ധ്യായങ്ങള്‍.) ഇവരൊക്കെ അല്ലെങ്കില്‍ ഭൂരിഭാഗവും ജാര സന്തതികളാണെന്നാണോ താങ്കള്‍ പറയുന്നത്? <>

    യാക്കോബ്,ദാവീദ്, സോളമന്‍ ....എല്ലാം വ്യഭിചരിച്ചവരായിരുന്നു എന്ന് പറഞ്ഞത് ഞാന്‍ അല്ല കമര്‍ ആണ്. ഇസ്രയേല്‍ ജനത്തിന്റെ ചരിത്രം ബൈബിളില്‍ തന്നെ ഉള്ളപ്പോള്‍ അവയില്‍ നിന്നും എടുത്തെഴുതുന്നവയുടെ സാമൂഹിക പശ്ചാത്തലം എന്താണ് എന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കാത്തവരോട് വിശദീകരണം നല്‍കിയാലും തൃപ്തരാവില്ല എന്ന് തോന്നിയത് കൊണ്ട് കമറിന്റെ അഭിപ്രായം ആണ് ശരി എന്ന് ഞാനും പറഞ്ഞു.

    -----------

    ബൈബിളിലെ ഉത്പത്തി മുതലുള്ള ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ വിവാഹത്തെ സംബന്ധിച്ച് പ്രധാനമായും നാല് രീതികള്‍ നിലനിന്നിരുന്നതായി കാണാം. ഭാര്യയുടെ ഗൃഹത്തില്‍ ഭര്‍ത്താവ് വസിക്കുന്നത്, ഭര്‍ത്താവിന്റെ ഗൃഹത്തില്‍ ഭാര്യ വസിക്കുന്നത്, ഏതെങ്കിലും സ്ത്രീയുടെ ഭര്‍ത്താവ് അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുംമുന്‍പ് മരിച്ചുപോയാല്‍ അവരെ ഭര്‍ത്താവിന്റെ സഹോദരന്‍ വിവാഹം ചെയ്യുന്നത്, പിന്നെ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടാവുന്ന ബഹുഭാര്യാത്വം. എന്നാല്‍ കാലക്രമത്തില്‍ ബഹുഭാര്യാത്വം എന്നത് തങ്ങളുടെ സമൂഹത്തില്‍ നിന്നും യഹൂദര്‍ ഒഴിവാക്കി. യേശുക്രിസ്തുവിന്റെ കാലത്ത് ബഹുഭാര്യാത്വം യഹൂദരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നില്ല, എന്നാല്‍ കുഞ്ഞുണ്ടാവും മുന്‍പ് വിധവയാകുന്ന സ്ത്രീയെ മരിച്ചുപോയ ഭര്‍ത്താവിന്റെ അവിവാഹിതനായ സഹോദരന്‍ വിവാഹം ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നു. അതുകൊണ്ടാണ് പുനരുദ്ധാനത്തെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തില്‍ (മത്തായി 22: 23-33) യഹൂദര്‍ യേശുവിനോട് ഏഴു സഹോദരന്മാരെ വിവാഹം ചെയ്ത ഒരു സ്തീയുടെ മരണാന്തര ജീവിതത്തെപറ്റി ചോദിക്കുന്നത്. എന്ത്കൊണ്ട് ക്രിസ്തു ബഹുഭാര്യാത്വം / ബഹുഭര്തൃത്വം എന്നിവയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ക്രിസ്തുവിന്റെ കാലത്ത് ബഹുഭാര്യാത്വം / ബഹുഭര്തൃത്വം എന്നിവ യഹൂദരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നില്ല എന്നത്. ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും യഹൂദപ്രമാണിമാര്‍ അത് സംബന്ധിച്ച എന്തെങ്കിലും ചോദ്യങ്ങള്‍ ക്രിസ്തുവിനോട് ചോദിക്കുമായിരുന്നു. എന്നാല്‍ വിവാഹമോചനവും, കുഞ്ഞില്ലാത്ത വിധവയെ ഭര്‍ത്താവിന്റെ സഹോദരന്‍ വിവാഹം ചെയ്യുന്നതും നിലവില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇവയെ സംബന്ധിച്ച് ക്രിസ്തുവിനോട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍.

    (നേരത്തെ എഴുതിയ കമന്റു കാണാതെ പോയതിനാല്‍ ആവര്ത്തിച്ചവയാണ്‌ ഈ രണ്ടു കമന്റുകളും)

    ReplyDelete
  69. ഒരു കാര്യം തുടക്കത്തിലേ പറയാന്‍ ആഗ്രഹിക്കുന്നു.

    ദാവീദോ അബ്രഹാമോ ക്രിസ്ത്യാനികള്‍ക്ക് പ്രവാചകന്മാരെ അല്ല. അവര്‍ രാജാക്കന്മാരും പൂര്‍വ്വ പിതാക്കന്മാരും ആണ്. ഒരു പക്ഷെ ഖുറാന്‍ അങ്ങിനെ പറയുന്നുണ്ടാകും.

    ദാവീദ്‌ അന്യന്റെ ഭാര്യയെ മോഹിച്ചു സ്വന്തമാക്കിയവന്‍ ആണ് (ബൈബിള്‍ പ്രകാരം). മോശ ഒരിക്കല്‍ ദൈവത്തെ ധിക്കരിച്ചതായും കാണാം. (അതിന്റെ പേരിലാണ് കാനാന്‍ ദേശം കാണുവാന്‍ കഴിയാതെ വന്നത്). ഇതൊക്കെ ഇവര്‍ ചെയ്തു. ഇതൊന്നും ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്നൊന്നും ഇവര്‍ പറഞ്ഞിട്ടില്ല.

    ഇനി കാര്യത്തിലേക്ക് കടക്കാം.
    ചോദ്യം 1.
    അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന്‍ പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .

    താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന്‍ ... അതുകൊണ്ട് യേശു പ്രവാചകന്‍ ആണോ?
    അബ്രാഹം/ഇസഹാക്ക്‌/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന്‍ പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?

    ReplyDelete
  70. ചോദ്യം 2.
    ബൈബിള്‍ പ്രകാരം ഒരു പ്രവാചകനും മറ്റുള്ളവര്‍ക്ക് ഒരു നിയമവും തനിക്ക്‌ മറ്റൊരു നിയവും കൊണ്ട് വന്നിട്ടില്ല. എന്തേ നബിക്ക്‌ പ്രത്യേകത? ഉദാഹരണത്തിന്. ബാക്കിയുള്ളവര്‍ക്ക്‌ ഭാര്യമാര്‍ നാലും അവനവന് ഇഷ്ടമുള്ളത്രയും. പക്ഷപാതമല്ലേ അത്? എന്ത് കൊണ്ടാണ് ഈ പ്രത്യേക ഇളവുകള്‍ ?

    ചോദ്യം 3.
    അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന്‍ മോശ മുതല്‍ ഉള്ള നിയമം ആണ്.
    എന്ത് കൊണ്ടാണ് യുദ്ധ തടവുകാരുടെ ഭാര്യമാരെയും അടിമകളുടെ ഭാര്യമാരെയും ഭോഗിക്കാന്‍ നബി നിയമം കൊണ്ട് വന്നത്?
    (സന്തോഷ്‌ ഇത് നേരത്തേ ചോദിച്ചിരുന്നു.)

    ചോദ്യം 4
    ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
    മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു.
    യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് )
    (മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.)
    എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല?
    (ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.)

    ചോദ്യം 5.
    ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല.
    എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?

    ReplyDelete
  71. ചോദ്യം 6.
    ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ?
    (ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)

    ചോദ്യം ഏഴ്.
    പ്രയോഗ്യകത! യേശു പറഞ്ഞു, വിവാഹമോചനം പരസംഗം മൂലമല്ലാതെ അരുത് എന്ന്.
    ഇതില്‍ എന്ത് അപ്രായോഗിഗത ആണ് താങ്കള്‍ കാണുന്നത്. ഭാര്യയെ ഉപേക്ഷിക്കുന്നുവരുണ്ടാകും , പക്ഷെ അത് തുലോം തുച്ചമല്ലേ? ക്രിസ്ത്യാനികളുടെ കാര്യം വിട്. മുസ്ലീമുകള്‍ തന്നെ കുറെ പേരുണ്ടല്ലോ ഒരു ഭാര്യയുമായി ജീവിക്കുന്നവര്‍ . അതിന്റെ കണക്കുകള്‍ അവിടെ നില്‍ക്കട്ടെ .. മദ്യപാനം നബി നിറുത്തലാക്കി എന്ന് പറയുന്നു.മുസ്ലീമുകളില്‍ തന്നെ മദ്യപിക്കുന്നവര്‍ ഇല്ലേ? അപ്പോള്‍ അത് പ്രായാഗികമായിരുന്നോ? നിയമം എന്ന് പറയുന്നത് നിയമമാണ്. അനുസരിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമെങ്കിലും.എന്താ ശരിയല്ലേ?

    ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
    നബി പറഞ്ഞു, ഒന്നിലധികം ഭാര്യമാരെ തുല്യമായി പരിഗണിക്കാന്‍ കഴിയുന്നവരെ ഒന്നിലധികം വിവാഹം ചെയ്യാവൂ എന്ന്. അങ്ങിനെ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ എന്ന അനുബന്ധവും നബി ചേര്‍ക്കുന്നുണ്ട്. എന്നിട്ടും നബി എത്ര കെട്ടി? എന്തൊരു പ്രായോഗികത അല്ലെ? അവനവന്‍ പോലും താന്‍ പറഞ്ഞതിന് വില കൊടുക്കുന്നില്ല എന്നര്‍ത്ഥം ! ശരിയല്ലേ?

    ReplyDelete
  72. ചോദ്യം ഒമ്പത്‌.(ആവര്‍ത്തനം )
    അല്ലാഹുവിന്റെ പ്രബോധനമാണ് താന്‍ പറയുന്നത് എന്ന്‍ ഓരോ 'നാഴിക'യിലും നബി ആവര്‍ത്തിക്കുന്നത് കാണാം.
    യേശുവോ മൂസയോ അങ്ങിനെ ആവര്‍ത്തിക്കുന്നില്ല. പകരം തെളിവുകള്‍ കാണിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ എന്ന നിലപാട്‌. നബിയാണെങ്കില്‍ ആത്മ വിശ്വാസം ഇല്ലാത്തവനെ പോലെയാണ് പെരുമാറുന്നത്. അല്ലാഹുവിന്റെ വചനമാണ് താന്‍ പറയുന്നത് എന്ന്‍ ആവര്‍ത്തിച്ച് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?

    ചോദ്യം പത്ത്.
    ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക്‌ കഴിയാതെ പോയത്‌?

    ഇത് വളരെ നീണ്ടു പോയെന്നു തോന്നുന്നു. സൗകര്യം പോലെ ഓരോന്നായി മറുപടി പറയുമല്ലോ?

    ReplyDelete
  73. santhosh said
    " യാക്കോബ്,ദാവീദ്, സോളമന്‍ ....എല്ലാം വ്യഭിചരിച്ചവരായിരുന്നു എന്ന് പറഞ്ഞത് ഞാന്‍ അല്ല കമര്‍ ആണ്."

    ഗതികെട്ടാല്‍ പുലി പുല്ലും തിന്നും... ഉത്തരം മുട്ടിയപ്പോള്‍ കുറ്റക്കാരന്‍ ഞാന്‍ . എന്റെ വാചകം പൂര്‍ണമായി ഉദ്ധരിക്കാന്‍ എന്ത്യാ ധൈര്യം ചോര്‍ന്നു പോയോ ?
    എന്നാല്‍ ഒന്നുകൂടി വായിച്ചോ ...
    <>
    സന്തോഷ്‌ വീണ്ടും പറയുന്നു..
    "അപ്പോള്‍ ഒരു പുരുഷനോ സ്ത്രീയ്ക്കോ ഒരേ സമയം ഒന്നിലധികം ജീവിതപങ്കാളികള്‍ ഉണ്ടാവുന്നതിനെ വിശേഷിപ്പിക്കുവാന്‍ ഏറ്റവും നല്ല വാക്ക് "വ്യഭിചാരം" എന്നത് തന്നെയാണ്."
    സന്തോഷിന്റെ ആടിനെ പട്ടിയാക്കുന്ന ഭാഷയില്‍ പറഞ്ഞാല്‍ മുകളില്‍ ഉദ്ധരിച്ച യാക്കോബ്,ദാവീദ്, സോളമന്‍ ....എല്ലാം വ്യഭിചരിച്ചവരായിരുന്നു!!!


    <>
    മുകളിലുള്ള കമന്റുകള്‍ വായിച്ചാല്‍ ഗതി കിട്ടാതെ അലയുന്ന സന്തോഷിനെ നേരില്‍ കാണാം.
    പല തവണ ഞാന്‍ ആവര്‍ത്തിച്ചു "വീണ്ടും വീണ്ടും ആടിനെ പട്ടിയാക്കല്ലേ സന്തോഷേ."

    ReplyDelete
  74. @ കമര്‍

    ഒരേ കമന്റു മുഴുവനായും വീണ്ടും ആവര്‍ത്തിക്കേണ്ട എന്നതുകൊണ്ടാണ് താങ്കളുടെ മുന്‍ കമന്റിലേക്ക് ഞാന്‍ ലിങ്ക് നല്‍കിയത്. അത് താങ്കള്‍ക്കു മനസ്സിലായില്ല എന്നതിന്റെ പേരില്‍ വീണ്ടും ആടിനെയും പട്ടിയെയും എഴുതി വയ്ക്കുന്നത് എന്തിനാണ്? ഇവിടെ ഞാന്‍ ഗതികേട് തീര്‍ക്കുവാണോ അലച്ചില്‍ നിര്‍ത്തുവാനോ ഒന്നുമല്ല ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്. എനിയ്ക്ക് അറിവില്ലാത്ത ചില അവകാശ വാദങ്ങളുടെ സത്യാവസ്ഥ എന്താണ് എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. താങ്കള്‍ക്കു സാധിക്കുമെങ്കില്‍ സഭ്യമായ ഭാഷയില്‍ നല്ല രീതിയില്‍ വിശദീകരണങ്ങള്‍ നല്‍കുക.
    ------------------

    ഇതിന്റെ മറുപടി ഇതുവരെയും കണ്ടില്ല....

    "അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു (ഖുര്‍ആന്‍ - 22:40)"

    എന്തിനാണ് ദൈവത്തിനു ഇങ്ങനെ ഒരു പ്രതിരോധം? മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും എല്ലാം മനുഷ്യര്‍ തന്നെ ദൈവത്തിന്റെ സ്മരണ നിലനിറുത്തുവാന്‍ ഉണ്ടാക്കി വയ്ക്കുന്നവ അല്ലെ? ഇവ ഇല്ലെങ്കില്‍ താന്‍ ആരാലും ഓര്‍ക്കപ്പെടില്ല എന്നു ദൈവം ഭയപ്പെടുന്നുവോ?

    ReplyDelete
  75. സന്തോഷ്‌ പറഞ്ഞു
    "ഒരേ കമന്റു മുഴുവനായും വീണ്ടും ആവര്‍ത്തിക്കേണ്ട എന്നതുകൊണ്ടാണ് താങ്കളുടെ മുന്‍ കമന്റിലേക്ക് ഞാന്‍ ലിങ്ക് നല്‍കിയത്."
    ലിങ്ക് വേണ്ടിയിരുന്നത് അവിടെയല്ല, മറിച്ച്
    ഇവിടെ യായിരുന്നു. വെട്ടിമാറ്റിയത് ഇവിടെയല്ലേ.
    ഏതായാലും ഇതൊരു ഇഷ്യൂ ആക്കാന്‍ താല്പര്യമില്ല.

    ReplyDelete
  76. 3/11/2010 നു ഞാന്‍ എഴുതിയ മറുപടിയില്‍ തുടരും എന്ന് എഴുതിയിരുന്നു. പ്രസ്തുത മറുപടിയില്‍ 2 point കൂടി ചര്‍ച്ച ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. അത് ഞാന്‍ ഇവിടെ സംഗ്രഹിക്കുന്നു.
    * നിന്‍െറ അയല്‍ക്കാരന്‍െറ ഭാര്യയെ നീമോഹിക്കരുത്‌ - മുഹമ്മദ്‌ നബി യുദ്ധത്തിലൂടെ സ്വന്തമാക്കിയ അടിമ സ്ത്രീകളില്‍ മറ്റുള്ള വ്യക്തികളുടെ ഭാര്യമാരും ഉണ്ടായിരുന്നു.
    = നബി ഇപ്രകാരം വിവാഹം ചെയ്തിട്ടുള്ള സ്ത്രീ വിധവയായിരുന്നു.
    കൂടുതല്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കൂടുതല്‍ വായനക്ക് യുക്തിവാദികളും ഇസ്ലാമും (by O.Abdu Rahiman) എന്ന പുസ്തകം പരിശോധിക്കാവുന്നതാണ്.

    ReplyDelete
  77. * അവന്‍െറ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌ - തങ്ങള്‍ ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങളിലെ സമ്പാദ്യങ്ങള്‍ മുഹമ്മദ്‌നബിയും കൂട്ടാളികളും പങ്കിട്ടെടുത്തിരുന്നു.
    = ഇസ്ലാം സമഗ്രമായ മതമാണ്. ആയതിനാല്‍ യുദ്ധത്തിന്റെയും അതിരടയാളങ്ങള്‍ വ്യക്തമാക്കപെട്ടിടുണ്ട്. ഏതാനും ചിലത്
    "മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു.12 മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു." 60: 8-9
    "പ്രവാചകാ, ശത്രുജനം സന്ധിയിലേക്കും സമാധാനത്തിലേക്കും ചായുന്നുവെങ്കില്‍ നീയും അതിനു സന്നദ്ധനാവുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിശ്ചയം, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അപ്പോള്‍ നിനക്ക് അല്ലാഹു മതി." 8: 61
    "അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍.29 ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്. അല്ലാഹുവിനോടു ഭക്തിയുള്ളവരായി വര്‍ത്തിക്കുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. " 5:7-8
    "നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്കു വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല.8 നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു." 5:2
    യുദ്ധത്തില്‍ ഇത്രയേറെ കണിശമായ നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിച്ച ഖുര്‍ആനിന്റെ മാതൃക ലോകത്തിന് സമര്‍പിച്ച പ്രവാചകന്‍ കൊള്ളയടിക്കാനും മതം പ്രചരിപ്പിക്കാനും യുദ്ധം ചെയ്തുവെന്ന് വാദിക്കാന്‍ സത്യത്തോട് അല്പമെങ്കിലും പ്രതിബദ്ധത പുലര്‍ത്തുന്ന ആര്‍കും സാധ്യമല്ല.

    ReplyDelete
  78. സന്തോഷുമായി നടക്കുന്ന ചര്‍ച്ചയുമായി ബന്ധപെട്ട് ക്രിസ്തു മത വിശ്വാസിയായ സാജന്‍ നല്‍കിയ മറുപടി ശ്രെദ്ധേയമാണ്.
    * യുദ്ധത്തെ കുറിച്ച്
    "യുദ്ധം ചെയ്യണമെന്നോ ചെയ്യരുത്‌ എന്നോ ക്രിസ്തു പഠിപ്പിച്ചതായി അറിയില്ല."
    *ബഹുഭാര്യത്വത്തെ കുറിച്ച്
    "ഒരു പ്രത്യേക നിലപാട്‌ ഇല്ലായിരുന്നു എന്നാണറിവ്‌ ..... കൃത്യമായി ബഹുഭാര്യത്വത്തെ പറ്റി യേശു പറഞ്ഞതായി അറിയില്ല. എങ്കിലും പ്രോത്സാഹിപ്പിചിരുന്നതായി കാണുന്നില്ല."

    യേശു തന്നെ പറഞ്ഞതനുസരിച് പൂര്‍ണമല്ലാത്ത ആ പ്രവാചകന്‍റെ പ്രബോധനതില്‍നിന്നും ഈ കാര്യങ്ങളില്‍ തര്‍കിക്കുനതു ഒരു വലിയ വങ്കത്തമല്ലാതെ മറ്റെന്താണ്?

    ReplyDelete
  79. "എനിയ്ക്ക് അറിവില്ലാത്ത ചില അവകാശ വാദങ്ങളുടെ സത്യാവസ്ഥ എന്താണ് എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. താങ്കള്‍ക്കു സാധിക്കുമെങ്കില്‍ സഭ്യമായ ഭാഷയില്‍ നല്ല രീതിയില്‍ വിശദീകരണങ്ങള്‍ നല്‍കുക."

    യേശു പഠിപ്പിച്ചത് വെച്ച് നോക്കുമ്പോള്‍ മുഹമ്മദ്‌ നബി(സ) യേശുവിന്റെ പിന്‍ഗാമിയാണോ എന്ന വിഷയത്തില്‍ നടന്ന ഈ ചര്‍ച്ച ഞാന്‍ സംഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു, സന്തോഷിന്‍റെ മുകളിലെ ആരോപണതിനു ഏറ്റവും നല്ല മറുപടി അതായിരിക്കും.

    1.വിവിധ പ്രവാചകന്മാര്‍ക്ക് നല്‍കിയ നിയമം മാറില്ല എന്ന് പറഞ്ഞ സന്തോഷ്‌ , നിയമം മാറിയതായി ആലിക്കോയ സര്‍ തെളിയിച്ചപ്പോള്‍ മോശക്ക് നല്‍കിയ പത്തു നിയമങ്ങളിലേക്ക് ചര്‍ച്ച ചുരുക്കി.

    2.ആ പത്ത് കല്‍പനകളില്‍ സമ്പത്ത് ആചരണം ഒഴികെ ബാക്കിയെല്ലാം മുഹമ്മദ്‌ നബി (സ) പിന്‍പറ്റീട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ , സന്തോഷ്‌ മുഹമ്മദ്‌ നബിക്കെതിരെ കുപ്രചാരണങ്ങളുമായി രംഗത്തിറങ്ങി.

    3. ആ കുപ്രചരണങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം എന്നും സന്തോഷ്‌ പറഞ്ഞു.

    4. കുപ്രചാരണങ്ങള്‍ക്ക് പ്രയോഗിഗമായി ആലിക്കോയ സര്‍ ചോദ്യരൂപേന മറുപടി നല്‍കിയപ്പോള്‍ സന്തോഷ്‌ അത് തള്ളി വീണ്ടും ആവര്‍ത്തിച്ചു.

    ReplyDelete
  80. 5. ഈ സന്ദര്‍ഭത്തിലാണ് കുപ്രചാരണങ്ങള്‍ക്ക് ഞാന്‍ തെളിവ് ആവശ്യപെട്ടത്‌. ഇല്ലെങ്കില്‍ അത് തിരുത്താം എന്നും പറഞ്ഞു.

    6. തിരുത്തുന്നതിനു പകരം അസഭ്യമായി , ബൈബിളിനെ ദുര്‍വ്യാഖ്യാനിച് സന്തോഷ്‌ കുപ്രചാരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

    7. ഇത് ശരിയായ വ്യാഖ്യാനമല്ല എന്ന് ഞാന്‍ പല തവണ ആവര്തിചെന്കിലും , സന്തോഷ്‌ എത്തിപ്പെടുന്ന ഭവിഷ്യത്ത് അവനു തന്നെ മനസിലാക്കാന്‍ പറ്റിയില്ല.

    8. തന്‍റെ ദുര്‍വ്യാഖ്യാനം കാരണം മോശയും യേശുവും ഉള്‍പെടുന്ന ഇസ്രായേല്‍ സമുദായം ജാര സന്തതികളാണ് എന്ന് സമ്മതിക്കേണ്ടി വന്നപോഴാണ് കുറ്റം എന്റെ മേലില്‍ ചുമത്തിയത്‌. ഞാന്‍ അത് ക്ഷമിക്കുന്നു.

    9. സന്തോഷിനു മാനസാന്തരം വന്ന സ്ഥിതിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ് എന്ന് തോനുന്നില്ല. മാത്രമല്ല സാജന്റെ മറുപടി സന്തോഷിനെ തിരുത്തുന്നതും കൂടിയാണ്.

    10. ചുരുക്കി പറഞ്ഞാല്‍ മുഹമ്മദ്‌ നബി (സ) യേശുവിന്‍റെ പിന്‍ഗാമി യാണ് എന്ന് ഇവിടെ തെളിയിക്കപെട്ടു

    ReplyDelete
  81. എന്റെ വല്ല കമന്റും താങ്കളെ വിഷമിപിചെന്കില്‍ അതില്‍ ക്ഷമ ചോദിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കൂടുതല്‍ കൂടുതല്‍ ദുര്‍വ്യാഖ്യാനിപ്പിക്കാനും അബദ്ധത്തില്‍ ചെന്ന് ചാടാനും ഞാന്‍ കാരണമാകുന്നില്ല.

    ReplyDelete
  82. @ കമര്‍,

    ഇതിന്റെ മറുപടി ഇതുവരെയും കണ്ടില്ല....

    "അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു (ഖുര്‍ആന്‍ - 22:40)"

    എന്തിനാണ് ദൈവത്തിനു ഇങ്ങനെ ഒരു പ്രതിരോധം? മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും എല്ലാം മനുഷ്യര്‍ തന്നെ ദൈവത്തിന്റെ സ്മരണ നിലനിറുത്തുവാന്‍ ഉണ്ടാക്കി വയ്ക്കുന്നവ അല്ലെ? ഇവ ഇല്ലെങ്കില്‍ താന്‍ ആരാലും ഓര്‍ക്കപ്പെടില്ല എന്നു ദൈവം ഭയപ്പെടുന്നുവോ?

    ReplyDelete
  83. സന്തോഷ്‌ ചോദിച്ചു
    "എന്തിനാണ് ദൈവത്തിനു ഇങ്ങനെ ഒരു പ്രതിരോധം? മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും എല്ലാം മനുഷ്യര്‍ തന്നെ ദൈവത്തിന്റെ സ്മരണ നിലനിറുത്തുവാന്‍ ഉണ്ടാക്കി വയ്ക്കുന്നവ അല്ലെ? ഇവ ഇല്ലെങ്കില്‍ താന്‍ ആരാലും ഓര്‍ക്കപ്പെടില്ല എന്നു ദൈവം ഭയപ്പെടുന്നുവോ? "

    ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്.
    കൂടുതല്‍ താങ്കള്‍ക് സഹോദരന്‍ ലത്തീഫിന്റെ blogil വായിക്കാം. താങ്കളുടെ കമന്റും അവിടെയുണ്ട്.

    ReplyDelete
  84. @ കമര്‍,

    <> നബി ഇപ്രകാരം വിവാഹം ചെയ്തിട്ടുള്ള സ്ത്രീ വിധവയായിരുന്നു. കൂടുതല്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കൂടുതല്‍ വായനക്ക് യുക്തിവാദികളും ഇസ്ലാമും (by O.Abdu Rahiman) എന്ന പുസ്തകം പരിശോധിക്കാവുന്നതാണ്. <>

    ആ സ്ത്രീ എങ്ങനെയാണ് വിധവയായത്‌ എന്ന് കൂടി വിശദീകരിക്കാതെ താങ്കളുടെ മറുപടി പൂര്‍ണ്ണമാകും എന്നു കരുതുവാന്‍ വയ്യ.

    ReplyDelete
  85. @ കമര്‍,

    <> യുദ്ധത്തില്‍ ഇത്രയേറെ കണിശമായ നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിച്ച ഖുര്‍ആനിന്റെ മാതൃക ലോകത്തിന് സമര്‍പിച്ച പ്രവാചകന്‍ കൊള്ളയടിക്കാനും മതം പ്രചരിപ്പിക്കാനും യുദ്ധം ചെയ്തുവെന്ന് വാദിക്കാന്‍ സത്യത്തോട് അല്പമെങ്കിലും പ്രതിബദ്ധത പുലര്‍ത്തുന്ന ആര്‍കും സാധ്യമല്ല. <>

    2 :216 - "യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക്‌ അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും ( യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത്‌ ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല".

    4 :74 - "ഇഹലോകജീവിതത്തെ പരലോകജീവിതത്തിന്‌ പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട്‌ അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന്‌ മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌. "

    4:104 - "ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത്‌ പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്‌. നിങ്ങളാകട്ടെ അവര്‍ക്ക്‌ പ്രതീക്ഷിക്കാനില്ലാത്തത്‌ ( അനുഗ്രഹം ) അല്ലാഹുവിങ്കല്‍ നിന്ന്‌ പ്രതീക്ഷിക്കുന്നുമുണ്ട്‌. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു"

    9:5 - "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌"

    9:29 - "വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ."

    9:41 - "നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന്‌ ) ഇറങ്ങിപുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍."

    47:4 - "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല"

    ReplyDelete
  86. @ കമര്‍,

    <> യേശു തന്നെ പറഞ്ഞതനുസരിച് പൂര്‍ണമല്ലാത്ത ആ പ്രവാചകന്‍റെ പ്രബോധനതില്‍നിന്നും ഈ (യുദ്ധത്തെകുറിച്ച് / ബഹുഭാര്യത്വത്തെകുറിച്ച്) കാര്യങ്ങളില്‍ തര്‍കിക്കുനതു ഒരു വലിയ വങ്കത്തമല്ലാതെ മറ്റെന്താണ്?<>

    യുദ്ധം ചെയ്യേണ്ടി വരുന്നത് ശത്രുക്കളോടു അല്ലെ? അല്ലാതെ സ്നേഹിതരോട് അല്ലല്ലോ? ശത്രുക്കളോടു എങ്ങനെയാണ് പെരുമാറേണ്ടതു എന്നു യേശുക്രിസ്തു വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.

    "അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍". (മത്തായി 5: 43-44)

    "യുദ്ധം" എന്ന വാക്ക് ആകാം സാജനെ തെറ്റിദ്ധരിപ്പിച്ചത് എന്നു ഞാന്‍ കരുതുന്നു.

    ഇസ്രായേലിലെ ബഹുഭാര്യത്വത്തെകുറിച്ച് എനിയ്ക്ക് പറയുവാനുള്ളത് ഇങ്ങനെ എഴുതിയിരുന്നു.

    "ബൈബിളിലെ ഉത്പത്തി മുതലുള്ള ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ വിവാഹത്തെ സംബന്ധിച്ച് പ്രധാനമായും നാല് രീതികള്‍ നിലനിന്നിരുന്നതായി കാണാം. ഭാര്യയുടെ ഗൃഹത്തില്‍ ഭര്‍ത്താവ് വസിക്കുന്നത്, ഭര്‍ത്താവിന്റെ ഗൃഹത്തില്‍ ഭാര്യ വസിക്കുന്നത്, ഏതെങ്കിലും സ്ത്രീയുടെ ഭര്‍ത്താവ് അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുംമുന്‍പ് മരിച്ചുപോയാല്‍ അവരെ ഭര്‍ത്താവിന്റെ സഹോദരന്‍ വിവാഹം ചെയ്യുന്നത്, പിന്നെ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടാവുന്ന ബഹുഭാര്യാത്വം. എന്നാല്‍ കാലക്രമത്തില്‍ ബഹുഭാര്യാത്വം എന്നത് തങ്ങളുടെ സമൂഹത്തില്‍ നിന്നും യഹൂദര്‍ ഒഴിവാക്കി. യേശുക്രിസ്തുവിന്റെ കാലത്ത് ബഹുഭാര്യാത്വം യഹൂദരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നില്ല, എന്നാല്‍ കുഞ്ഞുണ്ടാവും മുന്‍പ് വിധവയാകുന്ന സ്ത്രീയെ മരിച്ചുപോയ ഭര്‍ത്താവിന്റെ അവിവാഹിതനായ സഹോദരന്‍ വിവാഹം ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നു. അതുകൊണ്ടാണ് പുനരുദ്ധാനത്തെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തില്‍ (മത്തായി 22: 23-33) യഹൂദര്‍ യേശുവിനോട് ഏഴു സഹോദരന്മാരെ വിവാഹം ചെയ്ത ഒരു സ്തീയുടെ മരണാന്തര ജീവിതത്തെപറ്റി ചോദിക്കുന്നത്. എന്ത്കൊണ്ട് ക്രിസ്തു ബഹുഭാര്യാത്വം / ബഹുഭര്തൃത്വം എന്നിവയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ക്രിസ്തുവിന്റെ കാലത്ത് ബഹുഭാര്യാത്വം / ബഹുഭര്തൃത്വം എന്നിവ യഹൂദരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നില്ല എന്നത്. ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും യഹൂദപ്രമാണിമാര്‍ അത് സംബന്ധിച്ച എന്തെങ്കിലും ചോദ്യങ്ങള്‍ ക്രിസ്തുവിനോട് ചോദിക്കുമായിരുന്നു. എന്നാല്‍ വിവാഹമോചനവും, കുഞ്ഞില്ലാത്ത വിധവയെ ഭര്‍ത്താവിന്റെ സഹോദരന്‍ വിവാഹം ചെയ്യുന്നതും നിലവില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇവയെ സംബന്ധിച്ച് ക്രിസ്തുവിനോട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍."

    ReplyDelete
  87. @ കമര്‍,

    <> 1.വിവിധ പ്രവാചകന്മാര്‍ക്ക് നല്‍കിയ നിയമം മാറില്ല എന്ന് പറഞ്ഞ സന്തോഷ്‌ , നിയമം മാറിയതായി ആലിക്കോയ സര്‍ തെളിയിച്ചപ്പോള്‍ മോശക്ക് നല്‍കിയ പത്തു നിയമങ്ങളിലേക്ക് ചര്‍ച്ച ചുരുക്കി. <>

    ദൈവീക നിയമങ്ങള്‍ പത്ത് എന്നല്ല രണ്ട് എന്നാണു ചുരുക്കി എഴുതിയത്. അതും എന്റെ വാക്കുകള്‍ അല്ല ബൈബിളിലെ യേശുക്രിസ്തുവിന്റെ വാക്കുകള്‍ ആണ്.

    "അവന്‍ പറഞ്ഞു നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക. ഇതാണ് പ്രഥമവും പ്രാധനവുമായ കല്‍പ്പന. രണ്ടാമത്തെ കല്‍പ്പനയും ഇതിനു തുല്യം തന്നെ. അതായത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഈ രണ്ട് കല്‍പ്പനകളില്‍ സമസ്ത നിയമവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു". (മത്തായി 22 : 37-40)

    ഈ രണ്ടു നിയമങ്ങളില്‍ ഏതെങ്കിലും മാറിയതായി ആലിക്കോയ സര്‍ ഇവിടെ തെളിയിച്ചു എങ്കില്‍ താങ്കള്‍ അത് ചൂണ്ടി കാട്ടുക.

    <> 2.ആ പത്ത് കല്‍പനകളില്‍ സമ്പത്ത് ആചരണം ഒഴികെ ബാക്കിയെല്ലാം മുഹമ്മദ്‌ നബി (സ) പിന്‍പറ്റീട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ , സന്തോഷ്‌ മുഹമ്മദ്‌ നബിക്കെതിരെ കുപ്രചാരണങ്ങളുമായി രംഗത്തിറങ്ങി. <>

    ഞാന്‍ കുപ്രചരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഞാന്‍ എഴുതിയത് "നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക" എന്ന രണ്ടാമത്തെ കല്‍പ്പന പാലിക്കുവാന്‍ മുഹമ്മദ്‌ നബിയ്ക്ക് സാധിച്ചില്ല എന്നാണു.

    <> 3. ആ കുപ്രചരണങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം എന്നും സന്തോഷ്‌ പറഞ്ഞു. <>

    ഞാന്‍ പറഞ്ഞത് ഇതായിരുന്നു:

    മുഹമ്മദ്‌ നബി ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ ഒരു ഭരണകര്‍ത്താവ് / രാജാവ് ആയിരുന്നില്ല എന്നതാണ് എന്റെ അറിവ്. മുഹമ്മദ്‌ നബി ആദ്യമായി ആയുധം എടുത്തതു തന്നെ തന്റെ പ്രബോധനം പ്രചരിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിന്നീടാണ് മുഹമ്മദ്‌ നബി താങ്കള്‍ പറയുന്ന രീതിയിലുള്ള 'ഭൂമിയിലെ പ്രദേശങ്ങള്‍ ഭരിക്കുന്ന ഭരണ കര്‍ത്താവ്' ആയത് (ഇതില്‍ ഏതെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ താങ്കള്‍ക്കു തിരുത്താം)

    <> 4. കുപ്രചാരണങ്ങള്‍ക്ക് പ്രയോഗിഗമായി ആലിക്കോയ സര്‍ ചോദ്യരൂപേന മറുപടി നല്‍കിയപ്പോള്‍ സന്തോഷ്‌ അത് തള്ളി വീണ്ടും ആവര്‍ത്തിച്ചു. <>

    സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് വിശദീകരണങ്ങളിലൂടെ ആവണം; അല്ലാതെ സംശയങ്ങള്‍ ചോദിക്കുന്നവരോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാവരുത്. അതാണ്‌ പ്രായോഗിക രീതി. അല്ലാതെ തിരികെ ചോദിച്ച ചോദ്യമാണ് ഉന്നയിക്കപ്പെട്ട സംശയത്തിന്റെ ഉത്തരം എന്നു പറഞ്ഞാല്‍ മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്.

    <> 5. ഈ സന്ദര്‍ഭത്തിലാണ് കുപ്രചാരണങ്ങള്‍ക്ക് ഞാന്‍ തെളിവ് ആവശ്യപെട്ടത്‌. ഇല്ലെങ്കില്‍ അത് തിരുത്താം എന്നും പറഞ്ഞു. <>

    ഏതെങ്കിലും തരത്തിലുള്ള "കുപ്രചാരണങ്ങള്‍" ഇവിടെ ഞാന്‍ എഴുതിയവയില്‍ ഉണ്ട് എന്നു താങ്കള്‍ക്കു തോന്നിയാല്‍ അതിന്റെ തെളിവ് എന്താണ് എന്നു തിരികെ ചോദിക്കുകയല്ല മറിച്ചു ഞാന്‍ എഴുതിയതിലെ തെറ്റ് ചൂണ്ടികാട്ടി ഒപ്പം ശരിയായവ എന്താണ് എന്നു വിശദീകരിക്കുകയാണ് ചെയ്യേണ്ടത്.

    <> 6. തിരുത്തുന്നതിനു പകരം അസഭ്യമായി , ബൈബിളിനെ ദുര്‍വ്യാഖ്യാനിച് സന്തോഷ്‌ കുപ്രചാരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. <>

    എന്റെ ധാരണകളെ തിരുത്തുവാനുള്ള ഒരു വിശദീകരണങ്ങങ്ങളും താങ്കള്‍ ഇതുവരെയും നല്‍കിയതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഞാന്‍ ശ്രദ്ധിക്കാതെ പോയ ഏതെങ്കിലും വിശദീകരണങ്ങള്‍ ഉണ്ടെങ്കില്‍ അവ താങ്കള്‍ ദയവായി ചൂണ്ടികാട്ടുക. ബൈബിളിനെ ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്നു താങ്കള്‍ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?

    <> 7. ഇത് ശരിയായ വ്യാഖ്യാനമല്ല എന്ന് ഞാന്‍ പല തവണ ആവര്തിചെന്കിലും , സന്തോഷ്‌ എത്തിപ്പെടുന്ന ഭവിഷ്യത്ത് അവനു തന്നെ മനസിലാക്കാന്‍ പറ്റിയില്ല. <>

    ബൈബിളിനെ ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്നു താങ്കള്‍ക്കു തോന്നിയ ഭാഗവും എന്താണ് അവയുടെ ശരിയായ വ്യാഖ്യാനം എന്നതും നല്‍കിയാല്‍ നന്നായിരുന്നു.

    ReplyDelete
  88. @ കമര്‍,

    <> 8. തന്‍റെ ദുര്‍വ്യാഖ്യാനം കാരണം മോശയും യേശുവും ഉള്‍പെടുന്ന ഇസ്രായേല്‍ സമുദായം ജാരസന്തതികളാണ് എന്ന് സമ്മതിക്കേണ്ടി വന്നപോഴാണ് കുറ്റം എന്റെ മേലില്‍ ചുമത്തിയത്‌. ഞാന്‍ അത് ക്ഷമിക്കുന്നു. <>

    മോശയും യേശുവും ഉള്‍പെടുന്ന ഇസ്രായേല്‍ സമുദായം ജാരസന്തതികളാണ് എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ എഴുതിയവയ്ക്ക് താങ്കള്‍ സ്വന്തം വാക്കുകളില്‍ അങ്ങനെ ഒരു അര്‍ഥം നല്‍കി. താങ്കളുടെ ആ സ്വാതന്ത്ര്യത്തെ ഞാന്‍ എതിര്‍ത്തില്ല എന്നെ ഉള്ളൂ. "ജാരസന്തതികള്‍" എന്ന നിഗമനത്തിന് താങ്കള്‍ക്കായി ഇങ്ങനെ ഒരു മറുപടി ഞാന്‍ നല്‍കിയിരുന്നു.

    "പ്രാചീന കാലത്ത് ഇസ്രായേലില്‍ മാത്രമല്ല എല്ലാ വംശങ്ങളിലും ഇതുപോലെ അനേകം ഭാര്യമാരുള്ള നേതാക്കന്മാരെയും ഭരണാധികാരികളെയും ധാരാളം കാണുവാന്‍ സാധിക്കും. അതിന്റെ അര്‍ഥം അവര്‍ക്ക് പ്രത്യേകമായി ദൈവം ഈ സൌകര്യം നല്‍കിയതാണ് എന്നല്ല. ഇസ്രായേല്‍ വംശത്തില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നു, എന്നാല്‍ ദൈവം ആദിമുതലേ പുരുഷന് ഇണയായി സ്ത്രീകളെ അല്ല നല്‍കിയത് "സ്ത്രീ"യെ ആണ്. ഇസ്രയേല്‍ ജനത്തിന്റെ ഹൃദയ കാഠിന്യം നിമിത്തം മോശ അവര്‍ക്ക് പലതിലും ഇളവു അനുവദിക്കുന്നുണ്ട്. അതിന്റെ അര്‍ഥം ദൈവം നല്‍കിയ നിയമങ്ങള്‍ മോശയിലൂടെ ദൈവം തന്നെ തിരുത്തി എന്നല്ല."

    <> 9. സന്തോഷിനു മാനസാന്തരം വന്ന സ്ഥിതിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ് എന്ന് തോനുന്നില്ല. മാത്രമല്ല സാജന്റെ മറുപടി സന്തോഷിനെ തിരുത്തുന്നതും കൂടിയാണ്. <>

    എന്നോട് ആലിക്കോയ മാഷ്‌ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് സാജന്‍ തന്റെ ഉത്തരങ്ങള്‍ നല്‍കി എന്നുള്ളതല്ലാതെ സാജന്‍ എനിയ്ക്കുവേണ്ടി ഒരു മറുപടിയും ഇവിടെ എഴുതിയിട്ടില്ല എന്നു മനസ്സിലാക്കുക. ആ ഉത്തരങ്ങളില്‍ "അറിയില്ല" എന്ന രീതിയില്‍ സാജന്‍ എഴുതിയയവയ്ക്ക് ഞാന്‍ സാജന് വിശദീകരണം നല്‍കുകയും ചെയ്തു. മാത്രവുമല്ല ഞാന്‍ ചോദിച്ചവയെക്കാള്‍ ഉപരിയായി കൂടുതല്‍ ചോദ്യങ്ങള്‍ ആണ് സാജന്‍ തന്റെ അവസാന കമന്റുകളില്‍ ചോദിച്ചിരിക്കുന്നതും.

    "സന്തോഷിനു മാനസാന്തരം വന്ന സ്ഥിതിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ് എന്ന് തോനുന്നില്ല" - എന്താണ് ഈ വാക്കുകള്‍ കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്നു എനിയ്ക്ക് മനസ്സിലായില്ല. ഞാന്‍ ഈ കമന്റുകള്‍ക്ക് മുന്‍പ് കഴിഞ്ഞ ദിവസം അവസാനമായി എഴുതിയത് ഇങ്ങനെയായിരുന്നു:

    "ഇവിടെ ഞാന്‍ ഗതികേട് തീര്‍ക്കുവാണോ അലച്ചില്‍ നിര്‍ത്തുവാനോ ഒന്നുമല്ല ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്. എനിയ്ക്ക് അറിവില്ലാത്ത ചില അവകാശ വാദങ്ങളുടെ സത്യാവസ്ഥ എന്താണ് എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. താങ്കള്‍ക്കു സാധിക്കുമെങ്കില്‍ സഭ്യമായ ഭാഷയില്‍ നല്ല രീതിയില്‍ വിശദീകരണങ്ങള്‍ നല്‍കുക"

    ഇത് വായിച്ചിട്ട് ചര്‍ച്ച അവസാനിപ്പിക്കുവാന്‍ ഞാന്‍ താല്പര്യം പ്രകടിപ്പിച്ചതായി ആണോ താങ്കള്‍ക്കു മനസ്സിലായത്‌?

    <> 10. ചുരുക്കി പറഞ്ഞാല്‍ മുഹമ്മദ്‌ നബി (സ) യേശുവിന്‍റെ പിന്‍ഗാമിയാണ് എന്ന് ഇവിടെ തെളിയിക്കപെട്ടു <>

    ????????????????

    ReplyDelete
  89. @ കമര്‍,

    <> എന്റെ വല്ല കമന്റും താങ്കളെ വിഷമിപിചെന്കില്‍ അതില്‍ ക്ഷമ ചോദിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കൂടുതല്‍ കൂടുതല്‍ ദുര്‍വ്യാഖ്യാനിപ്പിക്കാനും അബദ്ധത്തില്‍ ചെന്ന് ചാടാനും ഞാന്‍ കാരണമാകുന്നില്ല. <>

    വ്യക്തിപരമായ എന്നെ വിഷമിപ്പിക്കുന്നുണ്ടോ എന്നതിലുപരിയായി മോശമായ അര്‍ഥം വരുന്ന രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്നു ചിന്തിക്കുന്നതാണ് കൂടുതല്‍ ഉചിതം. താങ്കളുടെയോ മറ്റാരുടെയെങ്കിലുമോ വാക്കുകള്‍ ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു എങ്കില്‍ അവയുടെ ശരിയായ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

    ReplyDelete
  90. @ കമര്‍,

    <> ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. <>

    എന്റെ മതവിശ്വാസപ്രകാരം ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ വിശ്വാസികള്‍ കായികമായി പ്രതിരോധിക്കുവാന്‍ പാടില്ല. ഇത്തരം ഒരു പ്രതിരോധം എന്റെ ദൈവം അനുവദിക്കുകയോ അതിനു കൂട്ട് നില്‍ക്കുകയോ ചെയ്യുന്നില്ല. "ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ" ഇതാവണം പ്രതിരോധം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്‌.

    <> അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്. <>

    ഈ വാക്കുകള്‍ ഒന്നും എന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല. ഞാന്‍ ചോദിച്ചത് ദൈവത്തിന്റെ ആരാധനാലയങ്ങള്‍ മറ്റു മനുഷ്യരില്‍ നിന്നും സംരക്ഷിക്കുവാന്‍ ദൈവം വിശ്വാസികളോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു. താങ്കള്‍ എഴുതിയ ഖുര്‍ആന്‍ സൂക്തത്തില്‍ അള്ളാഹു പറയുന്നത് ഇങ്ങനെയാണ്:

    "മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു"

    - കല്ലോ മരമോ മറ്റേതെങ്കിലും ജീവനില്ലാത്ത വസ്തുക്കളോ കൊണ്ട് നിര്‍മ്മിച്ച ഏതെങ്കിലും കെട്ടിടങ്ങള്‍ തകര്‍ന്നാല്‍ അല്ലാഹുവിന്റെ ഓര്‍മ്മയും അതോടെ ഇല്ലാതാവും എന്നുള്ളത് കൊണ്ടാണോ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിനെതിരെ ഇത്തരത്തില്‍ ഒരു പ്രതിരോധം?

    സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും ഇസ്ലാം മതവുമായി ബന്ധപ്പെട്ടവ അല്ല എന്നതും ഇവയൊക്കെയും തകര്‍ക്കുവാന്‍ മുസ്ലിം മതവിശ്വാസികളും ശ്രമിക്കാറുണ്ട് എന്നതും താങ്കള്‍ക്കും അറിവുള്ള കാര്യം ആയിരിക്കുമല്ലോ? ഇവിടെയൊക്കെയും പ്രകീര്‍ത്തിക്കപ്പെടുന്നത് അല്ലാഹുവിന്റെ നാമവും അല്ല.

    <> കൂടുതല്‍ താങ്കള്‍ക് സഹോദരന്‍ ലത്തീഫിന്റെ blogil വായിക്കാം. താങ്കളുടെ കമന്റും അവിടെയുണ്ട്. <>

    ലത്തീഫിന്റെ ബ്ലോഗില്‍ ഉള്ള എന്റെ കമന്റുകള്‍ മുഴുവനും താങ്കള്‍ വായിച്ചിട്ടുണ്ടാവും എന്നു കരുതുന്നു.

    ReplyDelete
  91. ഇസ്ലാമിനെയും യുദ്ധത്തെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ സന്തോഷ്‌ ഇവിടെ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചിരുന്നു.
    അതില്‍ 2:216 എന്ന നമ്പരില്‍ വരുന്ന ആദ്യത്തേതിന്‍റെ തുടര്‍ന്ന് വരുന്ന ഭാഗങ്ങള്‍ ഞാന്‍ ഇവിടെ നല്‍കുന്നു. ബാക്കിയുള്ളവ വായനക്കാര്‍ക്ക്‌ www.thafheem.net എന്നാ സൈറ്റില്‍ നേരിട്ട് വായിക്കാം.
    കണ്ണുള്ളവര്‍ക്കെ അത് ഉപകരപ്പെടൂ.
    2:217-218
    "എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൌരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്നഃ.232 കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. "
    പ്രസ്തുത വചനത്തിന്റെ കൂടുതല്‍ വിശദീകരണം ഇവിടെ വായിക്കാം.

    ReplyDelete
  92. സന്തോഷ്‌ ഇവിടെ നടത്തിയ ദുര്‍വ്യാഖ്യാനങ്ങളും, നിയമങ്ങള്‍ മാറ്റിയതിനു ആലിക്കോയ സര്‍ നല്‍കിയ തെളിവുകളും , കുപ്രചരണങ്ങള്‍ക്ക് ഞാന്‍ നല്‍കിയ വിശദീകരണങ്ങളും, 10 പൊയന്റിലാക്കി ഞാന്‍ ചുരുക്കിയ എല്ലാത്തിന്റെയും വിശദീകരണങ്ങളും ഈ ബ്ലോഗില്‍ തന്നെയുണ്ട്
    കണ്ണുള്ളവരെ കാണിചിട്ടെ കാര്യമുള്ളൂ. വീണ്ടും കോപ്പി - പേസ്റ്റ് ചെയ്യുന്നതുകൊണ്ട് വലിയ പ്രയോജനമുണ്ട് എന്ന് തോനുന്നില്ല.
    ഏതായാലും വായനക്കാര്‍ക്ക്‌ ഉപകാരപ്പെടും.
    "എനിയ്ക്ക് അറിവില്ലാത്ത ചില അവകാശ വാദങ്ങളുടെ സത്യാവസ്ഥ എന്താണ് എന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. "
    ഉദാഹരണത്തിന് ഒരു മറുപടി ഇതാ:"ഈ വാക്കുകള്‍ ഒന്നും എന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല. "
    താങ്കള്‍ ആഗ്രഹിക്കുന്ന ഉത്തരം പറയലല്ല എന്റെ ജോലി. വേണെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളാം. കുതര്‍ക്കത്തിനു താല്പര്യമില്ല.
    ഒരു കുതര്‍ക്കതിന്റെ ഗതി നമ്മള്‍ നേരില്‍ കണ്ടല്ലോ.
    "സന്തോഷിനു മാനസാന്തരം വന്ന സ്ഥിതിക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ് എന്ന് തോനുന്നില്ല"
    പൂര്‍വ പിതാക്കളുടെ ബഹുഭാര്യതെപറ്റിയും/വ്യഭിചാരത്തെപറ്റിയും ചോദിച്ചപ്പോള്‍ "തീര്‍ച്ചയായും അതെ." എന്ന് ഉത്തരം നല്‍കുകയും, പിന്നീട് പറഞ്ഞത്‌ തെറ്റാണു എന്ന് മനസിലായപ്പോള്‍ കുറ്റം എന്റെമേല്‍ ചുമത്തുകയും ചെയ്തു.
    ലത്തീഫിന്റെ ബ്ലോഗില്‍ താങ്കളുടെ കമന്റും വായിച്ചു - കുതര്‍ക്കമാല്ലാതെ മറ്റൊന്നും കണ്ടില്ല.

    ReplyDelete
  93. എന്റെ ചോദ്യങ്ങള്‍ നീണ്ടു പോയതിനാല്‍ അതൊരു പോസ്റ്റാക്കിയിട്ടുണ്ട്. ഇവിടെ കാണാം

    അവിടെ മറുപടി പറയുമല്ലോ ?

    ആമുഖമായി ഇത്രയും കൊടുക്കുന്നു.

    ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക്‌ കഴിയാതെ പോയത്‌?


    തെറ്റ് ചെയ്തതിനു മോശയെ ദൈവം ശിക്ഷിക്കുന്നത് കാണാം. ഖുറാന്‍ എന്ന ദൈവീക പുസ്തകത്തില്‍ പിശാചിന്റെ വചനങ്ങള്‍ തിരുകി കയറ്റിയ നബിയെ എന്ത് കൊണ്ട് അല്ലാഹു ശിക്ഷിച്ചില്ല?

    ഖുറാന്‍ ദൈവവചനങ്ങള്‍ ആയിരുന്നാലല്ലേ, പിശാചിന്റെ വചനങ്ങള്‍ തിരുകി കയറ്റിയാല്‍ അല്ലാഹു ശിക്ഷികെണ്ടതുള്ളൂ ! അങ്ങിനെയല്ലാത്തത് കൊണ്ടാകും അല്ലാഹുവിനു യാതൊരു പരാതിയും ഇല്ലാതിരുന്നത് !!

    ReplyDelete
  94. @ സാജന്‍
    "ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം."
    ആ പരിതപിക്കുന്ന ഭാഗം ഇവിടെ ഉദ്ധരിച്ചാല്‍ ഉത്തരം പറയുന്നവര്‍ക്ക് എളുപ്പമായിരിക്കും എന്ന് തോനുന്നു.

    ReplyDelete
  95. Sajan said:
    "ചോദ്യം 1.
    അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന്‍ പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .

    താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന്‍ ... അതുകൊണ്ട് യേശു പ്രവാചകന്‍ ആണോ?
    അബ്രാഹം/ഇസഹാക്ക്‌/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന്‍ പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?"

    = ഞാന്‍  എഴുതിയത് ഇങ്ങനെയാണ്‌: "പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍. എല്ലാ പ്രവാചകന്മാര്‍ക്കും ഇവ അഞ്ചും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരവരുടെ സാഹചര്യത്തിനനുസരിച്ച് സാധ്യമാകുന്നതാണ്‌ അവര്‍ ചെയ്യുക. ക്രിസ്തുവിന്റെയും മുഹമ്മദിന്റെയും ചരിത്രം വ്യത്യസ്തമാകുന്നത് ഇവിടെയാണ്‌. ക്രിസ്തു ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ മാത്രമല്ല; ഇവ അഞ്ചും പൂര്‍ത്തീകരിക്കാനും അദ്ദേഹത്തിന്ന് സാധിച്ചു. ഇത് തിരച്ചറിയാതെ മുഹമ്മദ് വേറെ ക്രിസ്തു വേറെ എന്ന് പറയുന്നതാണ്‌ അജ്ഞത."

    ഇതേ ചോദ്യം നേരത്തെ സന്തോഷ് ചോദിക്കുകയും ഞാനതിന്ന് ഉത്തരം പറയുകയും ചെയ്തിട്ടുമുണ്ട്.

    ReplyDelete
  96. എന്റെ പുതിയ പോസ്റ്റ്:
    അബ്രഹാമിന്റെ ബലി: ഇസ്‌മാഈല്‍ / ഇസ്‌ഹാഖ്?
    വായിക്കുകയും പ്രതികരിക്കുകയും ചെയ്യുമല്ലോ.

    ReplyDelete
  97. സന്തോഷ്: "പ്രവാചകന്മാരെയോ നിയമത്തെയോ അസാധുവാക്കുവാന്‍ അല്ല താന്‍ വന്നിരിക്കുന്നത് എന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്."

    = യുദ്ധം സംബന്ധിച്ചുള്ള ബൈബിള്‍ നിയമം കാണുക:

    "കര്‍ത്താവ് മോശെയോട് അരുള്‍ചെയ്തു: 'ഇസ്രയേല്‍ക്കാര്‍ക്ക് വേണ്ടി മിദ്യാന്‍ കാരോട് പകപോക്കുക. പിന്നീട് നീ നിന്റെ പൂര്‍വികരോട് ചേരും.' മോശെ ജനങ്ങളോട് പറഞ്ഞു: 'മിദ്യാനിയരോട് കര്‍ത്താവിന്റെ പ്രതികാരം നിറവേറ്റാന്‍ മിദ്യാനിയര്‍ക്കെതിരെ പുറപ്പെടുന്നതിന്ന് നിങ്ങളുടെ ആളുകളെ യുദ്ധ സജ്ജരാക്കുക. ഓരോ ഇസ്രയേല്‍ ഗോത്രത്തില്‍ നിന്നും ആയിരം പേരെ വീതം യുദ്ധത്തിന്നയക്കണം. ആയിരക്കണക്കായ ഇസ്രയേല്‍ക്കാരില്‍ നിന്ന് ഒരോ ഗോത്രത്തില്‍ നിന്നും ആയിരം പേര്‍ വീതമുള്ള ഇവരെ പുരോഹിതനായ എലെയസറിന്റെ പുത്രന്‍ ഫിനെഹാസിനോടൊപ്പം യുദ്ധത്തിന്നയച്ചു. വിശുദ്ധ സ്ഥലത്തിലെ പാത്രങ്ങളും ആപല്‍സൂചനയ്ക്കുള്ള കാഹളങ്ങളും അയാള്‍ കയ്യില്‍ എടുത്തു.
    കര്‍ത്താവ് മോശെയോട് കല്‍പ്പിച്ച പ്രകാരം അവര്‍ മിദ്യാനിയര്‍ക്കെതിരെ യുദ്ധം ചെയ്തു. പുരുഷന്‍മാരെയെല്ലാം കൊന്നൊടുക്കി. വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ മിദ്യാനിലെ രാജാക്കന്‍മാരായ ഏവി, റെകെം, സൂര്‍, ഹൂര്‍, റെബ എന്നീ അഞ്ചു രാജാക്കന്മാരും ഉണ്ടായിരുന്നു. ബെയോമിന്റെ പുത്രനായ ബിലെയാമിനെയും അവര്‍ വാളിന്നിരയാക്കി. മിദ്യാനിലെ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേല്‍ക്കാര്‍ തടവുകാരാക്കി.
    ആടുമാടുകളും സകല സമ്പത്തും അവര്‍ കൊള്ളയടിച്ചു. അവര്‍ പാര്‍ത്തിരുന്ന എല്ലാ നഗരങ്ങളും എല്ലാ പാളയങ്ങളും ഇസ്രയേല്‍ക്കാര്‍ ചൂട്ടെരിച്ചു. മനുഷ്യരും മൃഗങ്ങളും ആയി എല്ലാ അപഹൃത വസ്തുക്കളും കൊള്ള മുതലും അവരെടുത്തു. യെറീക്കോയുടെ സമീപത്തുള്ള യോര്‍ദ്ദാന്റെ മറുകരയില്‍ ഉള്ള മോവാബ് സമതലത്തില്‍ പാളയമടിച്ചിരുന്ന മോശെയുടെയും പുരോഹിതനായ എലെയാസറിന്റെയും ഇസ്രയേല്‍ സമൂഹത്തിന്റെയും അടുക്കലേക്ക് പിടിക്കപ്പെട്ടവരെ അപഹൃത വസ്തുക്കളോടും കൊള്ള മുതലോടും കൂടെ അവര്‍ കൊണ്ടു ചെന്നു. അവരെ എതിരേല്‍ക്കാന്‍ മോശെയും പുരോഹിതനായ എലെയാസറും സമൂഹ നായകരും പാളയത്തിന്ന് പുറത്ത് ചെന്നു.
    എന്നാല്‍ യുദ്ധം കഴിഞ്ഞു മടങ്ങി വന്ന സേനാപതികളോട് - സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും - മോശെ കോപിച്ചു. 'നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വിട്ടിരിക്കുന്നുവോ? കേള്‍ക്കൂ, ഇവരാണ്‌ ബിലെയാമിന്റെ ഉപദേശമനുസരിച്ച് പെയോറിന്റെ കാര്യത്തില്‍ കര്‍ത്താവിനോട് വഞ്ചന കാട്ടാന്‍ ഇസ്രയേല്‍ക്കാര്‍ക്ക് ഇടവരുത്തിയത്. അങ്ങനെ കര്‍ത്താവിന്റെ സമൂഹത്തില്‍ ബാധ വന്നുകൂടി; അത്കൊണ്ട് എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക. പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടിലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക. നിങ്ങള്‍ പാളയത്തിന് പുറത്ത് ഏഴ് ദിവസം താമസിക്കണം. നിങ്ങളില്‍ കൊല നടത്തിയവരും വധിക്കപ്പെട്ടവരെ സ്പര്‍ശിച്ചവരും തങ്ങളെയും തങ്ങളുടെ ബന്ദികളെയും മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരിക്കണം. (തുടരും)

    ReplyDelete
  98. (തുടര്‍ച്ച)

    വസ്ത്രങ്ങളും തോല്‌ കൊണ്ടുള്ള സാധനങ്ങളും കോലാടിന്റെ രോമം കൊണ്ടുള്ള വസ്തുക്കളും മരസ്സാമാനങ്ങളും ഒന്നൊഴിയാതെ നിങ്ങള്‍ ശുദ്ധീകരിക്കണം.
    യുദ്ധത്തിന്ന് പോയിരുന്ന പോരാളികളോട് പുരോഹിതനായ എലെയാസര്‍ പറഞ്ഞു: കര്‍ത്താവ് മോശെയോട് കല്‍പ്പിച്ച നിയമത്തിലെ ചട്ടം ഇതാണ്‌: സ്വര്‍ണ്ണം, വെള്ളി, ഓട്, ഇരുമ്പ്, വെളുത്തീയം, കാരീയം എന്നിങ്ങനെ തീയില്‍ നശിച്ചു പോകാത്തതെന്തും തീയിലിട്ട് എടുക്കണം. അപ്പോള്‍ അത് ശുദ്ധമാകും. ശുദ്ധീകരണ ജലം കൊണ്ട് അത് ശുദ്ധീകരിക്കണം. തീയില്‍ നശിച്ചു പോകുന്നതെല്ലാം വെള്ളത്തില്‍ മുക്കി എടുക്കണം. ഏഴാം ദിവസം വസ്ത്രം അലക്കുക.; നിങ്ങള്‍ ശുദ്ധിയുള്ളവരാകും. പിന്നീട് നിങ്ങള്‍ക്ക് പാളയത്തിലേക്ക് മടങ്ങാം.
    കര്‍ത്താവ് മോശെയോട് അരുള്‍ ചെയ്തു: നീയും പുരോഹിതനായ എലെയാസറും സമൂഹത്തിലെ പിതൃ ഗോത്രത്തലവന്‍മാരും ചേര്‍ന്നു മനുഷ്യരായും മൃഗങ്ങളായും ഉള്ള കൊള്ള വസ്തുക്കളുടെ കണക്കെടുക്കുക. യുദ്ധത്തിന്ന് പോയ പോരാളികള്‍ക്കും സര്‍വ്വ സമൂഹത്തിനുമായി കൊള്ളമുതല്‍ രണ്ടായി പങ്ക് വയ്ക്കുക. യുദ്ധത്തിന്ന് പോയ പോരാളികളോട് ആള്‍, കഴുത, കാള, ആട് എന്നിവയില്‍ നിന്ന് അഞ്ഞൂറിന്ന് ഒന്നു വച്ച് കര്‍ത്താവിന്നുള്ള വിഹിതം വാങ്ങുക. അത് അവര്‍ക്കുള്ള പകുതിയില്‍ നിന്നെടുത്ത് കര്‍ത്താവിന്നുള്ള ഒരു വഴിപാടായി പുരോഹിതനായ എലെയാസറിന്റെ അടുത്ത് ഏല്‍പ്പിക്കണം. ഇസ്രയേല്‍ക്കാര്‍ക്കുള്ള പകുതിയില്‍ നിന്ന് ആള്‍, കാള, കഴുത, ആട് എന്നിങ്ങനെയുള്ള എല്ലാ കാലികളുടെയും അമ്പതില്‍ ഒന്ന് കര്‍ത്താവിന്റെ വിശുദ്ധകൂടാരത്തിലെ കാര്യ വിചാരകരായ ലേവിയര്‍ക്ക് നല്‍കണം. കര്‍ത്താവ് മോശെയോട് കല്‍പ്പിച്ച പോലെ മോശെയും പുരോഹിതനായ എലെയാസറും പ്രവര്‍ത്തിച്ചു. പോരാളികള്‍ കൈവശപ്പെടുത്തിയത്തിന്ന് പുറമെയുണ്ടായിരുന്ന കൊള്ളമുതല്‍: ആറു ലക്ഷത്തെഴുപത്തയ്യായിരം ആട്, എഴുപത്തീരായിരം കന്നുകാലികള്‍, അറുപത്തോരായിരം കഴുത, പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ആകെ മുപ്പത്തീരായിരം. യുദ്ധത്തിന്ന് പോയവരുടെ ഓഹരിയായ പകുതി: മൂന്നുലക്ഷത്തിമുപ്പത്തേഴായിരത്തഞ്ഞൂറ്‌ ആട്, ഇതില്‍ കര്‍ത്താവിന്നുള്ള ഓഹരിയായിരുന്നു അറുനൂറ്റെഴുപത്തഞ്ച് എണ്ണം. മുപ്പത്താറായിരം കന്നുകാലികള്‍, ഇതില്‍ കര്‍ത്താവിന്നുള്ള ഓഹരി എഴുപത്തിരണ്ടെണ്ണം. മുപ്പതിനായിരത്തഞ്ഞൂറ്‌ കഴുത, ഇതില്‍ കര്‍ത്താവിന്നുള്ള അറുപത്തിയൊന്നെണ്ണം. പതിനാറായിരം ആളുകള്‍ ഇവരില്‍ കര്‍ത്താവിന്നുള്ള ഓഹരി മുപ്പത്തിരണ്ടു പേര്‍, കര്‍ത്താവ് മോശെയോട് കല്‍പ്പിച്ചതനുസരിച്ച് കര്‍ത്താവിന്ന് അര്‍പ്പിച്ച ഓഹരി മോശെ പുരോഹിതനായ എലെയാസറിന്ന് നല്‍കി. പോരാളികളുടെ പങ്കില്‍ നിന്ന് വേര്‍തിരിച്ച് ഇസ്രയേല്‍ക്കാര്‍ക്ക് മോശെ കൊടുത്ത പകുതി- സമൂഹത്തിന്നുള്ള പകുതി- മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ്‌ ആട്, മുപ്പത്താറായിരം കന്നുകാലികള്‍, മുപ്പതിനായിരത്തഞ്ഞൂറ്‌ കഴുത, പതിനാറായിരം ആളുകള്‍. ഇസ്രയേള്‍ക്കാര്‍ക്ക് ലഭിച്ച പകുതിയില്‍ ഉള്‍പ്പെട്ട മനുഷ്യരിലും മൃഗങ്ങളിലും നിന്ന് അമ്പതിന്ന് ഒന്നു വീതം മോശെ വേര്‍തിരിച്ചു. അവ കര്‍ത്താവ് കല്‍പ്പിച്ചിരുന്നതനുസരിച്ച് മോശെ കര്‍ത്താവിന്റെ വിശുദ്ധകൂടാരത്തിലെ കാര്യവിചാരകരായ ലേവിയര്‍ക്ക് നല്‍കി." (സംഖ്യ 31: 1 - 47)

    സന്തോഷ്: "പ്രവാചകന്മാരെയോ നിയമത്തെയോ അസാധുവാക്കുവാന്‍ അല്ല താന്‍ വന്നിരിക്കുന്നത് എന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്."

    = അപ്പോല്‍ ഈ യുദ്ധനിയമങ്ങളും അദ്ദേഹം അസാധുവാക്കിയിട്ടുണ്ടാവില്ല; അല്ലേ?

    ReplyDelete
  99. sajan jcb said...
    ചോദ്യം 2.
    ബൈബിള്‍ പ്രകാരം ഒരു പ്രവാചകനും മറ്റുള്ളവര്‍ക്ക് ഒരു നിയമവും തനിക്ക്‌ മറ്റൊരു നിയവും കൊണ്ട് വന്നിട്ടില്ല. എന്തേ നബിക്ക്‌ പ്രത്യേകത? ഉദാഹരണത്തിന്. ബാക്കിയുള്ളവര്‍ക്ക്‌ ഭാര്യമാര്‍ നാലും അവനവന് ഇഷ്ടമുള്ളത്രയും. പക്ഷപാതമല്ലേ അത്? എന്ത് കൊണ്ടാണ് ഈ പ്രത്യേക ഇളവുകള്‍ ?


    മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍:

    1. ഖദീജ. അദ്ദേഹത്തിന്ന് 25 വയസുള്ളപ്പോള്‍ അന്ന് നാല്‍പതു കാരിയായ, രണ്ട് മുന്‍വിവാഹങ്ങളിലായി നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള, ഖദീജയുമായുള്ള വിവാഹം. 65-ആം വയസ്സില്‍ (പ്രവാചകന്ന് 50) അവര്‍ മരണപ്പെടും വരെ പ്രവാചകന്ന് വേറെ ഭാര്യമാരോ അടിമസ്ത്രീകളോ ഉണ്ടായിരുന്നില്ല. 25 വര്‍ഷക്കാലം അവര്‍ ഒരുമിച്ച് ജീവിച്ചു. അവരില്‍ നിന്ന് ഖാസിം, അബ്ദുല്ല (ആണ്‍), സൈനബ്, റുഖിയ്യ, ഉമ്മു കുല്‍സൂം, ഫാത്വിമ (പെണ്‍) എന്നിങ്ങനെ ആറ്‌ മക്കളുണ്ടായിട്ടുണ്ട്. ഹിജ്‌റയ്ക്ക് 28 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് 65-ആം വയസ്സില്‍ മരണം.

    2. സൌദ. ഖദീജയുടെ മരണശേഷം ശേഷം 66 കാരിയായ സൌദയെ ആണ്‌ നബി കല്യാണം കഴിച്ചത്. ആദ്യ കാല മുസ്‌ലിംകളില്‍ പെട്ട അവര്‍ക്ക് ഭര്‍ത്താവൊഴികെ മുസ്‌ലിമായ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മരണത്തോടെ ഇസ്‌ലാം ത്യജിക്കാന്‍ ബന്ധുക്കള്‍ അവരെ നിര്‍ബന്ധിച്ച് വരുകയായിരുന്നു. അവരെ പ്രവാചകന്‍ കല്യാണം കഴിച്ചു. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 22 ഇല്‍, 91-ആം വയസ്സില്‍ മരണം.

    3. ആയിശ. അബൂബകറിന്റെ മകള്‍ ആയിശ. അവര്‍ക്ക് ആറ്‌ വയസ്സുള്ളപ്പോഴാണ്‌ പ്രവാചകനുമായുള്ള വിവാഹം നടന്നത്. 9-ആം വയസ്സിലണ്‌ ഒരുമിച്ച് താമസം തുടങ്ങിയത്. അവരുടെ പ്രായം സംബന്ധിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നികാഹ് നടന്നപ്പോള്‍ 14 ഓ 15 ഓ വയസ്സായിരുന്നുവെന്നും അഭിപ്രായമുണ്ട്. പ്രവാചചകനും അവരും തമ്മില്‍ സന്തുഷ്ടമായ കുടുംബ ജീവിതമാണ്‌ നയിച്ചിരുന്നത്. ഇവരില്‍ നിന്ന് 2210 ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചക പത്നി എന്നതിലുപരി ഒരു തികഞ്ഞ പണ്ടിതയായിരുന്നു അവര്‍. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 58 ഇല്‍, 70/ 61-ആം വയസ്സില്‍ മരണം.

    4. ഹഫ്‌സ. ഹിജ്‌റയ്ക്ക് ശേഷം പ്രവാചകന്‍ ആദ്യമായി വിവാഹം ചെയ്തത് ഉമറീന്റെ മകള്‍ ഹഫ്‌സയെ ആണ്‌. ബദര്‍ യുദ്ധത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. അവരെ വേള്‍ക്കാന്‍ ഉമര്‍ അബൂബകറിനോട് ആവശ്യപ്പെട്ടിരുന്നു; എന്നാല്‍ അദ്ദേഹം തയ്യാറായില്ല. പിന്നെ നബി അവരെ സ്വീകരിച്ചപ്പോള്‍ അവരും ഉമറും സന്തുഷ്ടരായി. പ്രവാചകനുമായുള്ള വിവഹ വേളയില്‍ അവര്‍ക്ക് 19 വയസ്സ് പ്രായമുണ്ട്. 60 ഹ്ദീസുഅകള്‍ അവര്‍ രിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്‌റ 3 ഇല്‍ വിവാഹം. ഹിജ്‌റ 45 ഇല്‍, 62-ആം വയസ്സില്‍ മരണം.

    5. ഖുസൈമയുടെ മകള്‍ സൈനബ. ഉഹ്‌ദ് യുദ്ധത്തില്‍ ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ്‌ നബി ഇവരെ വേട്ടത്. അപ്പോഴവര്‍ക്ക് 30 വയസ്സായിരുന്നു. വിവാഹാനന്തരം മൂന്ന് മാസത്തിനകം,
    ഹിജ്‌റ 3 ഇല്‍, 30-ആം വയസ്സില്‍ അവര്‍ മരണപ്പെട്ടു.

    6. ഉമ്മു സലമ. അബൂ സലമയുടെ വിധവ. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്തു വന്നവരാണിവര്‍. കുടുംബനാഥന്റെ മരണത്തോടെ ഈ വിധവയും നാലു മക്കളും ഗതിയില്ലാത്തവരായി. നബി അവരെ ഏറ്റെടുത്തു. ഹിജ്‌റ 4 ഇല്‍ വിവാഹം. ഹിജ്‌റ 63 ഇല്‍, 84-ആം വയസ്സില്‍ മരണം.

    7. ജഹ്‌ശിന്റെ മകള്‍ സൈനബ്. നബിയുടെ അമ്മാവിയുടെ പുത്രിയും ദത്തു പുത്രന്‍ സൈദിന്റെ വിവാഹമോചിതയുമാണ്‌. ഖുറൈശി കുലത്തില്‍ പിറന്ന സൈനബും അടിമത്തത്തില്‍ നിന്ന് മോചിതനായ സൈദും തമ്മിലുള്ള വിവാഹം ഇസ്‌ലാം പഠിപ്പിക്കുന്ന സമത്വത്തിന്റെ പ്രയോഗവല്‍ക്കരണമായിരുന്നു. ഉച്ച നീചത്വത്തിന്റെ നിരാകരണത്തിന്ന് നിരവധി ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ലഭ്യമാണെങ്കിലും ഇത് വിജയിച്ചില്ല. അവസാനം നബി അവരെ വിവാഹം ചെയ്തു. 'സ്വന്തം മകന്റെ ഭാര്യായിരുന്നവളെ' വിവാഹം ചെയ്തുവെന്ന് വിമര്‍ശകര്‍ ഒച്ചപ്പാടുണ്ടാക്കി. ദത്തുപുത്രന്‍ പുത്രനല്ലെന്ന കാര്യം കൂടി ഉറപ്പിച്ചു പറയാന്‍ നബിയും അവരും തമ്മിലുള്ള വിവാഹം ഹേതുവായി. ഹിജ്‌റ 5 ഇല്‍ വിവാഹം. ഹിജ്‌റ 20 ഇല്‍ 53 -ആം വയസ്സില്‍ മരണം.

    8. ജുവൈരിയ. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപെട്ടവരാണിവര്‍. നബി മദീനയിലെത്തിയ ശേഷം അവരെ മോചിപ്പിക്കാന്‍ മോചന മൂല്യവുമായി പിതാവ് ഹാരിസ് എത്തി. നബി അവരെ പ്രതിഫലം കൂടാതെ മോചിപ്പിച്ചു. അതോടെ ഹാരിസും രണ്ട് പുത്രന്‍ന്‍മാരും ഇസ്‌ലാം സ്വീകരിക്കുകയും മകളെ പ്രവാചകന്ന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. നബി ഇവരെ മോചിപ്പിച്ചത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ 100 ഓളം തടവുകാരെ മോചിപ്പിച്ചു. ഹിജ്‌റ 5 ഇല്‍ വിവാഹം. ഹിജ്‌റ 56 ഇല്‍ 65 -ആം വയസ്സില്‍ മരണം.
    (തുടരും)

    ReplyDelete
  100. (തുടര്‍ച്ച)
    9. ഉമ്മു ഹബീബ. ഇവര്‍ നബിയുടെ ശത്രുവായിരുന്ന അബൂ സുഫ്‌യാന്റെ പുത്രിയാണ്‌. അവര്‍ ഭര്‍ത്താവിനൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്തിരുന്നു. അവിടെ വച്ച് ഭര്‍ത്താവ് ക്രിസ്തുമതത്തിലേക്ക് മാറി. അവരതിന്ന് തയ്യാറായിരുന്നില്ല. സംരക്ഷിക്കാനാളില്ലാതെ അവര്‍ പ്രയാസപ്പെട്ടപ്പോള്‍ നബി അവരെ ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ വിവാഹത്തെ സന്തോഷത്തോടെയാണ്‌ അന്നും അവിശ്വാസിയായിരുന്ന, പിതാവ് അബൂസുഫ്‌യാന്‍ സ്വീകരിച്ചത്. അതിന്ന് ശേഷം അദേഹം നബിയുമായി യുദ്ധം ചെയ്തിട്ടില്ല. ഹിജ്‌റ 7 ഇല്‍ വിവാഹം. ഹിജ്‌റ 44 ഇല്‍ 73 -ആം വയസ്സില്‍ മരണം.

    10. സഫിയ്യ. ഖൈബര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട വരില്‍ ഒരാളാണിവര്‍. നബി ഇവരെ മോചിപ്പിക്കുകയും കല്യാണം കഴിക്കുകയും ചെയ്തു. ഹിജ്‌റ 7 ഇല്‍ വിവാഹം. ഹിജ്‌റ 50 ഇല്‍ 60 -ആം വയസ്സില്‍ മരണം.

    11. മൈമൂന. അബ്ദുര്‍റഹ്‌മാന്റെ വിധവയാണിവര്‍. ഹിലാല്‍ ഗോത്രവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിച്ചു. ഹിജ്‌റ 7 ഇല്‍ വിവാഹം. ഹിജ്‌റ 51 ഇല്‍ 95 -ആം വയസ്സില്‍ മരണം.
    .....

    1. 25-ആം വയസ്സില്‍ ഒരു 40 കാരി വിധവയെ വിവാഹം കഴിച്ചു.
    2. 25 വര്‍ഷം അവരോടൊത്ത് ജീവിച്ചു.
    3. തന്റെ 50-ആം വയസ്സില്‍ അവര്‍ മരണപെട്ടപ്പോള്‍ ഒരു 66 കാരിയെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചത്. (മരിക്കുമ്പോള്‍ ഖദീജക്കുണ്ടായിരുന്നതിനേക്കാള്‍ ഒരു വയസ്സ് കൂടുതല്‍.)
    4. ഇതേ സമയത്ത് ആറ്‌ വയസ്സുകാരി ആയിശയെ വിവാഹം കഴിച്ചുവെങ്കിലും അവര്‍ ഒരുമിച്ച് ജീവിച്ചത് 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌.
    5. പിന്നീട് അദേഹം വിവാഹം കഴിക്കുന്നത് ഹിജ്‌റ 3-ആം വര്‍ഷത്തിലാണ്‌. ആ വര്‍ഷം രണ്ട് വിവാഹം കഴിച്ചു. അന്നദേഹം 56 കാരനാണെന്നോര്‍ക്കണം.
    6. പിന്നെ ഹിജ്‌റ 4-ആം വര്‍ഷം ഒന്ന്, 5-ആം വര്‍ഷം ഒന്ന്, 7-ആം വര്‍ഷം മൂന്ന് എന്നിങ്ങനെയാണ്‌ അദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടന്നത്.

    ഈ വിവാഹചരിത്രം മുമ്പില്‍ വച്ച്കൊണ്ട് അദ്ദേഹത്തിനെതിരെ സ്ത്രീലമ്പടത്തം ആരോപിക്കുന്നത് എത്ര മാത്രം അര്‍ത്ഥശൂന്യമാണ്‌? വിവാഹത്തിന്റെ ലക്‌ഷ്യങ്ങളില്‍ ഭോഗമല്ലാതെ മറ്റൊന്നും ഉണ്ടാകാന്‍ പാടില്ല എന്നുണ്ടോ?

    മൌലാനാ മൌദൂദി എഴുതുന്നു:
    "തിരുമേനിയെ ചുമതലപ്പെടുത്തിയ ദൌത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമിക വീക്ഷണത്തില്‍ മാത്രമല്ല സാധാരണ സാംസ്കാരിക നാഗരിക വീക്ഷണത്തില്‍ പോലും പ്രാകൃതമായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്കാരവും പരിഷ്കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്‌ഷ്യം സാധിക്കാന്‍ പുരുഷന്‍മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ. സ്ത്രീകള്‍ക്ക് കൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷെ, ഏതൊരു സംസ്കാരത്തിന്റെയും നാകരികതയുടെയും തത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീ പുരുഷന്‍മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന്` സാധ്യമല്ലായിരുന്നു. അത്കൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന്ന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിന്നൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മദ്ധ്യവയസ്കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളേയും ദീന്‍ പഠിപ്പിക്കുകയും സാംസ്കാരിക നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു." (തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 33-ആം അദ്ധ്യായം ​ 90-ആം അടിക്കുറിപ്പില്‍ നിന്ന്)

    മുഹമ്മദിനെ ഒരു പ്രവാചകനായി കാണാതെ, വെറും സാധാരണക്കാരനായി കാണുന്നവര്‍ക്കും വിവാഹം വെറും ഭോഗത്തിനു മാത്രമുള്ളതാണെന്ന് കരുതുന്നവര്‍ക്കും ഇതൊന്നും ബോധിച്ചു കൊള്ളണമെന്നില്ല.

    ReplyDelete
  101. Sajan:
    "ചോദ്യം 3.
    അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന്‍ മോശ മുതല്‍ ഉള്ള നിയമം ആണ്.
    എന്ത് കൊണ്ടാണ് യുദ്ധ തടവുകാരുടെ ഭാര്യമാരെയും അടിമകളുടെ ഭാര്യമാരെയും ഭോഗിക്കാന്‍ നബി നിയമം കൊണ്ട് വന്നത്?
    (സന്തോഷ്‌ ഇത് നേരത്തേ ചോദിച്ചിരുന്നു."

    = മറുപടി ഇവിടെ കാണാം.
    ONE
    TWO
    അന്യന്റെ ഭാര്യയെ മോഹിക്കുക എന്നതും യുദ്ധം ചെയ്യുക എന്നതും രണ്ടാണ്‌. ഇവ രണ്ടും സംബന്ധിച്ചുള്ള വ്യത്യസ്ത നിയമങ്ങള്‍ മോശെ പഠിപ്പിച്ചിട്ടുമുണ്ട്. മുഹമ്മദ് ചെയ്തതും അത് തനെയാണ്‌. അന്യന്റേത് മോഹിക്കരുതെന്ന് മാത്രമല്ല; അന്യനെക്കുറിച്ച് മോശമായ ഒരു വിചാരം മനസ്സിലുണ്ടാകാന്‍ പോലും പാടില്ലെന്നാണ്‌ മുഹമ്മദ് നബി പഠിപ്പിച്ചത്.

    ReplyDelete
  102. Sajan:
    "ചോദ്യം 4
    ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
    മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു.
    യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് )
    (മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.)
    എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല?
    (ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.)"

    = Quran Chapter 29: Verses 48-52: "(പ്രവാചകാ) നീ ഇതിനു മുമ്പ് ഒരു ഗ്രന്ഥവും വായിച്ചിരുന്നില്ല. സ്വകരംകൊണ്ട് എഴുതിയിരുന്നുമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു. വാസ്തവത്തില്‍ ജ്ഞാനം ലഭിച്ചവരുടെ ഹൃദയങ്ങളില്‍ ഇത് തെളിഞ്ഞ ദിവ്യസൂക്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ, നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്നില്ല. `ഇയാള്‍ക്ക് തന്റെ റബ്ബില്‍നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടാത്തതെന്ത്` എന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. പറയുക: `ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കലാകുന്നു. ഞാനോ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രം.` അവര്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദം നിനക്ക് നാം അവതരിപ്പിച്ചു എന്നത് (ദൃഷ്ടാന്തമായി) അവര്‍ക്ക് മതിയാകുന്നില്ലയോ? നിശ്ചയം, വിശ്വസിക്കുന്ന ജനത്തിന് അതില്‍ അനുഗ്രഹവും ഉദ്ബോധനവുമുണ്ട്. പ്രവാചകന്‍ പറയുക: `എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. വാന-ഭുവനങ്ങളിലുള്ളതൊക്കെയും അവനറിയുന്നു. മിഥ്യയില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്യുന്നവര്‍ നഷ്ടത്തിലകപ്പെട്ടവര്‍ തന്നെയാകുന്നു."

    ഈ സൂക്തങ്ങള്‍ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാന ത്തില്‍ നിന്ന്: " നിരക്ഷരനായ ഒരാള്‍ ഖുര്‍ആന്‍ പോലൊരു ഗ്രന്ഥം അവതരിപ്പിക്കുക, വല്ല തയ്യാറെടുപ്പും നടത്തുന്നതിന്റെ യാതൊരു ലക്ഷണവും നേരത്തെ അയാളില്‍ ആരും കണ്ടിട്ടില്ലാതിരിക്കെ പെട്ടെന്ന് അയാള്‍ മഹത്തായ യോഗ്യതകള്‍ പ്രകടമാക്കുക, ഇതുതന്നെ ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് അയാളുടെ പ്രവാചകത്വത്തിനുള്ള വ്യക്തമായ തെളിവാകുന്നു. ലോകത്തിലെ ഏതൊരു ചരിത്രപുരുഷനെ എടുത്തുപരിശോധിച്ചു നോക്കിയാലും അയാളുടെ വ്യക്തിത്വരൂപീകരണത്തിലും അയാളില്‍ പ്രകടമാകുന്ന യോഗ്യതകള്‍ക്കായി അയാളെ സന്നദ്ധനാക്കുന്നതിലും പ്രവര്‍ത്തിച്ച ചില കരുക്കള്‍ അയാളുടെ ചുറ്റുപാടുകളിലുണ്ടായിരുന്നുവെന്ന് കാണാം. അയാളുടെ വ്യക്തിത്വഘടകങ്ങളും ചുറ്റുപാടുകളും തമ്മില്‍ തികഞ്ഞ യോജിപ്പുണ്ടായിരിക്കും. പക്ഷേ, മുഹമ്മദ് നബി(സ)യുടെ അത്ഭുതാവഹമായ യോഗ്യതകളടങ്ങിയ വ്യക്തിത്വത്തിന്റെ യാതൊരാധാരവും അദ്ദേഹത്തിന്റെ സാഹചര്യങ്ങളില്‍ കാണാന്‍ സാധ്യമല്ല. അക്കാലത്തെ അറബികളില്‍നിന്ന് മാത്രമല്ല, അറബികളുമായി ബന്ധം പുലര്‍ത്തിയിരുന്ന പരിസര രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തില്‍നിന്നും മുഹമ്മദീയ വ്യക്തിത്വത്തിന്റെ ഘടകങ്ങളുമായി യോജിക്കുന്ന ധാതുക്കള്‍ ചികഞ്ഞെടുക്കാനാവില്ല. ഈ യാഥാര്‍ഥ്യത്തെ ആധാരമാക്കിയാണ് ഇവിടെ മുഹമ്മദ് നബി(സ) സ്വയം ഒരു ദൃഷ്ടാന്തം മാത്രമല്ല, വളരെ തെളിഞ്ഞ നിരവധി ദൃഷ്ടാന്തങ്ങളുടെ സമുച്ചയമാണ് എന്ന് പ്രസ്താവിച്ചത്. അജ്ഞന്മാര്‍ അദ്ദേഹത്തില്‍ ദൃഷ്ടാന്തമൊന്നും ദര്‍ശിച്ചില്ലെങ്കില്‍ വേണ്ട. പക്ഷേ, വിജ്ഞന്മാര്‍ ഈ ദൃഷ്ടാന്തങ്ങള്‍ കണ്ട്, ഈ അവസ്ഥ ഒരു പ്രവാചകന് മാത്രമേ ഉണ്ടാകൂ എന്ന് മനസ്സാ അംഗീകരിച്ചിരിക്കുന്നു."

    "അതായത്, നിരക്ഷരനായിരിക്കെ താങ്കള്‍ക്ക് ഖുര്‍ആന്‍ പോലൊരു വേദമവതരിച്ചു എന്നതുതന്നെ താങ്കളുടെ പ്രവാചകത്വം ബോധ്യപ്പെടുത്താന്‍ മതിയായ ദിവ്യാല്‍ഭുതമല്ലേ? ഇനിയും വല്ല ദിവ്യാല്‍ഭുതവും ആവശ്യമുണ്ടോ? മറ്റ് ദിവ്യാല്‍ഭുതങ്ങളാകട്ടെ, അവ കാണുന്നവര്‍ക്കേ ദൃഷ്ടാന്തമാകൂ. പക്ഷേ, ഈ ദൃഷ്ടാന്തം എപ്പോഴും നിങ്ങളുടെ മുമ്പിലുണ്ട്. ദിനേന നിങ്ങള്‍ വായിച്ചു കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഏതവസരത്തിലും നിങ്ങള്‍ക്കത് കാണാന്‍ കഴിയും." (തഫ്‌ഹീമുല്‍ ഖുര്‍ആന്‍)

    ഖുര്‍ആന്‍ സ്വയം തന്നെ ഒരു അല്‍ഭുത അടയാളമാണ്‌. മുഹമ്മദിന്റെ പ്രവാചകത്വത്തിന്റെ സാക്‌ഷ്യം അതാണ്‌. അല്ലാതെ, ഖുര്‍ആന്‍ നല്‍കപ്പെടുന്നത് ആരെങ്കിലും കണ്ടോ ഇല്ലേ എന്നതല്ല ഇവിടെ സൂചിപ്പിക്കുന്ന കാര്യം. നല്‍കപ്പെട്ട ഖുര്‍ആന്‍ എല്ലാവരും കാണുന്നുണ്ടല്ലോ. അത് പഠിക്കാന്‍ ശ്രമിച്ച പലരും അതൊരു അല്‍ഭുത അടയാളമായ ദൈവകൃതിയാണെന്ന് മനസ്സിലാക്കി ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ട്. ആ പ്രക്രിയ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ വിമര്‍ശകര്‍ എഴുതിയത് വായിച്ച് അതില്‍ നിന്ന് ചോദ്യം രൂപപ്പെടുത്തി കാലം കഴിക്കുന്നതിന്ന് പകരം ഖുര്‍ആന്‍ പഠിക്കാന്‍ ഒന്ന് ശ്രമിച്ചു നോക്കുക.
    (തുടരും)

    ReplyDelete
  103. (തുടര്‍ച്ച)
    ബൈബിള്‍ പ്രവാചകനായ മോസസിന്റെ കൈയില്‍ ഒരു വടിയുണ്ടായിരുന്നല്ലോ.
    1. ഫറൊവയ്ക്ക് മുമ്പിലെത്തിഅയപ്പോള്‍ അയാള്‍ അടയാളം ചോദിച്ചു. മോസസ് വടി താഴെയിട്ടു; അത് പാമ്പായി മാറി. ഇത് ഫറോവയ്ക്ക് മുമ്പില്‍ തന്റെ പ്രവാചകത്വം ബോധ്യപ്പെടുത്താന്‍ വേണ്ടി ചെയ്തത് ആയിരുന്നു.
    2. പിന്നീട് അവര്‍ നാടുവിടുന്ന ഘട്ടമെത്തി. സംഘം ചെങ്കടലിന്നരികിലെത്തിയപ്പോള്‍ പിന്നില്‍ ഫറോവയും സൈന്യവും. അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവര്‍ പിശാചിന്നും കടലിന്നുമിടയിലകപ്പെട്ടു. ദൈവകല്‍പ്പനപ്രകാരം മോസസ് തന്റെ വടികൊണ്ട് കടലിലടിച്ചു. അത് പിളര്‍ന്നു; അവര്‍ അക്കരെക്കടന്നു. പിന്നാലെയിറങ്ങിയ ഫറോവയും സൈന്യവും മുങ്ങി മരിച്ചു. ഈ അല്‍ഭുതം മോസസ് കാണിച്ചത് ആരുടെയും മുമ്പില്‍ പ്രവാചകത്വം തെളിയിക്കാനായിരുന്നില്ല; ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പടാന്‍ വേണ്ടിയായിരുന്നു.
    3. അതിനു ശേഷം അവര്‍ മരുഭൂമിയിലെത്തിയപ്പോള്‍; അവിടെ കുടിവെള്ളമില്ലെന്ന പരാതി ഉയര്‍ന്നു. മോസസിന്ന്റ്റെ വടി വീണ്ടും അല്‍ഭുതം കാണിച്ചു. പാറയില്‍ ആ വടി കൊണ്ട് അടിച്ചപ്പോള്‍ 12 ഉറവകള്‍ ഒഴുകി. ഈ അല്‍ഭുതം മോസസ് കാണിച്ചത് ആരുടെയും മുമ്പില്‍ പ്രവാചകത്വം തെളിയിക്കാനായിരുന്നില്ല; ഒരു ആവശ്യം നിര്‍വ്വഹിക്കാന്‍ വേണ്ടിയായിരുന്നു.

    ഈ മൂന്നടയാളങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഇനത്തില്‍ പെട്ട പല അല്‍ഭുതങ്ങളും മുഹമ്മദും കാണിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാചകത്വത്തിന്ന് സാക്‌ഷ്യം ചോദിച്ചപ്പോള്‍ ഇത്തരം അല്‍ഭുതങ്ങള്‍ ഒന്നും കാണിച്ചില്ല; മറിച്ച് ആ അടയാളം ഖുര്‍ആനാണെന്ന് മറുപടി നല്‍കാനാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. അതാണ്‌ മേല്‍പറഞ്ഞ സൂക്തങ്ങളിലുള്ളത്.

    ഇനി ചോദിക്കട്ടെ: ജീസസിന്റെയോ മോസസിന്റെയോ പ്രവാചകത്വത്തിന്റെ അടയാളം ഇന്ന് ആരെകിലും ചോദിച്ചാല്‍ അവന്‍ പണ്ട് അല്‍ഭതം കാണിച്ചിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ മാത്രം മതിയോ? പ്രവാചകന്റെ അടയാളം നിലനില്‍ക്കുന്ന അടയാളം കാണിച്ചു കൊടുക്കേണ്ടതില്ലേ? മുസ്‌ലിംകളുടെ കയ്യില്‍ അങ്ങനെ കാണിക്കാന്‍ പറ്റിയ അടയാളമുണ്ട്; അതാണ്‌ ഖുര്‍ആന്‍.

    Visit: thafheem.net & tafheem.net

    ReplyDelete
  104. സാജന്‍:
    "ചോദ്യം 5.
    ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല.
    എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?"

    = ബൈബിള്‍ പ്രവാചകന്‍മാര്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞുവോ എന്ന കാര്യം എനിക്ക് വലിയ നിശ്ചയമില്ല; അത് പിന്നീട് പറയാം. എന്നാല്‍ മുഹമ്മദ് നബിയുടെ കാര്യത്തില്‍ ആക്ഷേപാര്‍ഹമായ ഒരു മാറ്റിപ്പറയല്‍ ഉണ്ടായിട്ടില്ല. ബൈബിള്‍ പ്രവാചകന്‍മാര്‍ക്ക് ലഭിച്ചിരുന്നത് ഒരു പാരമ്പര്യ സമുദായത്തെയായിരുന്നു. മുഹമ്മദിന്ന് കിട്ടിയതോ എ.ബി.സി.ഡി. മുതല്‍ പഠിപ്പിക്കേണ്ട ഒരു ജനതയെയും. അവരെ സംസ്കരിക്കുനതിന്റെ ഭാഗമായി ചില നല്ല നയങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. ഉദാഹരണമായി: ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നത് അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു; എന്നിട്ട് പറഞ്ഞു: അത് മരണത്തെയും  പരലോകത്തെയും ഓര്‍മ്മിപ്പിക്കും എന്ന്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അദ്ദേഹം ഇത് വിലക്കിയിരുന്നു. കാരണം അവര്‍ ശവകുടീരങ്ങള്‍ പൂജിക്കുന്ന ഒരു ജനതയായിരുന്നു. അവരെ ഖബര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ അവര്‍ ശവകുടീര പൂജ നടത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു. പിന്നീട് അവരുടെ മനസ്സില്‍ ഏകദൈവവിശ്വാസം വേണ്ടത്ര ഉറച്ചതിന്ന് ശേഷമാണ്‌ അവരെ അതിന്ന് അനുവദിച്ചതും പ്രോല്‍സാഹിപ്പിച്ചതും. ഈ സംഭവം ചൂണ്ടിക്കാണിച്ച് മുഹമ്മദ് ഒരിക്കല്‍ പറഞ്ഞത് പിന്നീട് മാറ്റിപ്പറയുന്ന ആളാണ്‌ എന്ന് കുറ്റപ്പെടുത്തുകയാണോ വേണ്ടത്? അതല്ല, സമര്‍ത്ഥനായ ഒരു പരിഷ്‌കര്‍ത്താവായി അദ്ദേഹത്തെ അംഗീകരിക്കുകയോ? ഇത് സമീപനത്തിന്റെ പ്രശ്‌നമാണ്‌.

    ReplyDelete
  105. ചോദ്യം ഒന്ന് - ചര്‍ച്ച. (പ്രവാചകന്‍ നിര്‍വചനം)

    സന്തോഷിനുള്ള മറുപടി ശ്രദ്ധിച്ചില്ലായിരുന്നു.

    ഒരു കാര്യം കൂട്ടി ചേര്‍ക്കട്ടെ ...
    (ചോദ്യം - പതിനൊന്ന്)
    എവിടെ നിന്നാണ് പ്രവാചകന്റെ നിര്‍വചനം ലഭിച്ചത്?
    എന്ത് കൊണ്ടാണ് രാജ്യഭരണം പ്രവാചകന്റെ കടമയായി താങ്കള്‍ കരുതുന്നത്?
    എന്തില്‍ നിന്നുള്ള വിമോചനമാണ് പ്രവാചകന്റെ കടമ?
    എന്ത് കൊണ്ട് പ്രവചിക്കുക എന്നത്‌ പ്രവാചകന്റെ കടമയായി താങ്കള്‍ കാണുന്നില്ല?
    എന്താണ് സംസ്കരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

    ചോദ്യം രണ്ട് - ചര്‍ച്ച. (പക്ഷപാതം - എന്ത് കൊണ്ട് നബിക്ക്‌ ഒരു നിയമം മറ്റുള്ളവര്‍ക്ക് വേറെ നിയമം)

    നബിയുടെ സ്ത്രീലമ്പടത്വത്തിനെ പറ്റിയല്ല ഞാന്‍ ചോദിച്ചത്.
    എന്തുകൊണ്ടാണ് ഇത്രയും വിവാഹം നബി ചെയ്തത് എന്നും അല്ല ഞാന്‍ ചോദിച്ചത്.
    എന്തുകൊണ്ടാണ് നബിയ്ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും ? അതാണ്‌ ഞാന്‍ ചോദിച്ചത് .
    വിധവകളെ രക്ഷിക്കാനാണ് ഇങ്ങിനെ വിവാഹം ചെയ്തതെങ്കില്‍ എന്തുകൊണ്ട് അനുയായികള്‍ക്കും ആ സത്പ്രവര്‍ത്തി ചെയ്തു കൂടാ?
    എന്നാണു ഞാന്‍ ചോദിച്ചത്.

    ചോദ്യം മൂന്ന്‍ - ചര്‍ച്ച. (അന്യന്റെ ഭാര്യ)


    ചോദ്യം യുദ്ധത്തിനെ കുറിചായിരുന്നില്ല.
    ശത്രുക്കളില്‍ നിന്ന്‍ സ്വന്തം ജനതയെ രക്ഷിക്കാന്‍ നബി യുദ്ധം ചെയ്തു. അതില്‍ എനിക്ക് പരാതിയില്ല.
    അന്യന്റെ ഭാര്യയെ മോഹിക്കുക എന്നതും യുദ്ധം ചെയ്യുക എന്നതും രണ്ടാണ്‌ എന്നത് എനിക്കും അറിയാം.
    അന്യനെ കുറിച്ച് മോശമായി ഒരു വിചാരം പോലും ഉണ്ടാകരുത് എന്ന്‍ പഠിപ്പിച്ച നബി എന്ത് കൊണ്ട്
    അവരുടെ ഭാര്യമാരെ ഭോഗിക്കുന്നതില്‍ തെറ്റില്ല എന്ന്‍ പഠിപ്പിക്കുന്നത്?
    അടിമകളുടെ ഭാര്യമാരെയും യജമാനന് ഭോഗിക്കാം എന്ന്‍ എന്ത് കൊണ്ട് നിയമം കൊണ്ട് വന്നു?
    അതായിരുന്നു ചോദ്യം.

    ചോദ്യം നാല് - ചര്‍ച്ച. (അടയാളം)
    നബി നിരക്ഷരന്‍ ആയിരിക്കാം. അത് കൊണ്ട് തന്നെ ഖുറാന്‍ എഴുതാനോ അനുയായികള്‍ എഴുതിയ ഖുറാന്‍ വായിക്കാനോ സാധിച്ചിരിക്കില്ല. അതില്‍ എനിക്ക് ഒരു ആക്ഷേപവും ഇല്ല.
    പക്ഷെ നബി മന്ദബുദ്ധി ആരിരുന്നു എന്ന്‍ നിങ്ങള്‍ പറയില്ലല്ലോ? മറ്റുള്ളവര്‍ പറഞ്ഞത് കേള്‍ക്കാനോ മനസിലാക്കാനോ കഴിവില്ലെന്ന് പറയില്ലല്ലോ ?കവിതകള്‍ കേട്ടാല്‍ ആസ്വദിക്കാന്‍ നബിക്ക്‌ കഴിവില്ലായിരുന്നോ?
    ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് രണ്ടോ മൂന്നോ മാസങ്ങള്‍ നീളുന്ന കച്ചവട യാത്രകള്‍ നബി നടത്തിയിരുന്നു. ഖദീജയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നില്ലേ?
    ഈ യാത്രകളില്‍ നിന്നും അവരില്‍ നിന്നും ബൈബിള്‍ കഥകള്‍ നബി കേട്ടിരുന്നില്ല എന്ന്‍ ഉറപ്പായി പറയാന്‍ കഴിയുമോ?
    അങ്ങിനെയോരാള്‍ക്ക് ഖുറാന്‍ പോലെ ഒരു സാഹിത്യം (അതും ബൈബിള്‍ കഥകള്‍ ഉള്‍പ്പെടെയുള്ളത്) ഉച്ചരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ , ക്ഷമിക്കണം.
    എനിക്കത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

    ചോദ്യം അഞ്ച് - ചര്‍ച്ച. (മാറ്റിയ നിയമങ്ങള്‍ )
    താങ്കള്‍ പറഞ്ഞ ഉദാഹരണം മാത്രമല്ലല്ലോ മാറ്റിയത്‌.
    നിസ്കാരങ്ങളുടെ എണ്ണം കുറച്ചു, നോമ്പു ദിനങ്ങളില്‍ രാത്രി ഭാര്യയെ ഭോഗിക്കാം എന്നിങ്ങനെ പലതും മാറ്റിയിട്ടുണ്ടല്ലോ.
    അതിലൊക്കെ എന്ത് സാമൂഹിക പരിഷ്കാരങ്ങള്‍ ആയിരുന്നു താങ്കള്‍ കാണുന്നത് ?

    ReplyDelete
  106. സാജന്‍:
    "ചോദ്യം 6.
    ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ?
    (ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)"

    = ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടതിനെ സംബന്ധിച്ച അജ്ഞതയില്‍ നിന്നാണ്‌ ഈ ചോദ്യം ഉടലെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഖുര്‍ആന്‍ പ്രവാചകന്‍ തന്നെ തന്റെ ചില ശീഷ്യന്‍മാരെ കൊണ്ട് എഴുതി വയ്പ്പിച്ചിരുന്നു. എന്നല്‍ അത് രണ്ട് ചട്ടയ്ക്കുള്ളിലുള്ള ഒരു പുസ്തകം ആയി എഴു സൂക്ഷിച്ചിരുന്നില്ല. പലഭാഗങളും പലതിലും ആണ്‌ ഉണ്ടായിരുന്നത്. അതോടോപ്പം അനേകര്‍ അത് മനപ്പാഠമാകുകയും ചെയ്തിരുന്നു. അന്ന് അറബികള്‍ മനപ്പാഠത്തെയാണ്‌ കൃതികളുടെ കാര്യത്തില്‍ ആശ്രയിച്ചിരുന്നത്. ഇങ്ങനെ ഖുര്‍ആന്‍ മനഃപാഠമുള്ള കുറേ പേര്‍ ഒരു യുദ്ധത്തില്‍ രക്തസാക്ഷികളായപ്പോഴാണ്‌ ഖുര്‍ആന്‍ ഗ്രന്‍ഥ രൂപത്തില്‍ എഴുതി സൂക്ഷിക്കണമെന്ന ചിന്ത മുസ്‌ലിംകള്‍ക്കുണ്ടായത്. ഇത് നടന്നത് ഖലീഫഃ അബൂബകര്‍ ഭരിക്കുമ്പോഴാണ്‌.

    ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും പഴയ കോപ്പി ഉള്‍പ്പെടെ സകല ഖുര്‍ആനും, എല്ലാ തരം റെക്കൊഡുകളും നശിപ്പിച്ചു കളഞ്ഞാലും ഖുര്‍ആന്‍ നഷ്ടപ്പെടുകയില്ല. ലക്ഷങ്ങളുടെ മനസ്സില്‍ അത് ഭദ്രമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അത്കൊണ്ട് തന്നെ, ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഖുര്‍ആനിന്റെ പുതിയ പ്രിന്റുകള്‍ പുറത്തിറക്കാന്‍ കഴിയുന്നതാണ്‌.

    ബൈബിളിന്റെ എല്ലാ കോപ്പികളും എല്ലാ രൂപത്തിലുമുള്ളത് നശിപ്പിച്ചാല്‍ ഇതേ പോലെ മനുഷ്യ മനസ്സില്‍ നിന്ന് അവ പുറത്ത് കൊണ്ട് വരാനും പുനഃപ്രസിദ്ധീകരിക്കാനും സാദ്ധ്യമാണോ? ബൈബിള്‍ മനപ്പാഠമുള്ള ആരെങ്കിലും ലോകത്തുണ്ടോ? അതല്ല; കടലാസിലും മറ്റുമുള്ള രേഖകളില്‍ മാത്രമാണോ ബൈബിള്‍ സംരക്ഷിക്കപ്പെടുന്നത്?
    "ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു." (ഖുര്‍ആന്‍ 15:9) ദൈവം സംരക്ഷണമേറ്റെടുത്ത ഒരു ഗ്രന്‍ഥത്തിന്‌ നാശം സംഭവിക്കുകയോ?

    ബൈബിളിന്റെ കാര്യത്തില്‍ ക്രിസ്തുവിന്റെ കാലം കഴിഞ്ഞ് മൂന്ന് നൂറ്റണ്ടിന്‌ ശേഷമുള്ളതേ സൂക്ഷിപ്പുള്ളു എന്ന് താങ്കള്‍ സമ്മതിക്കുന്നു. അത് മതിയെന്ന് താങ്കള്‍ തൃപ്തിയടയുകയും ചെയ്യുന്നു. എന്നാല്‍ ഖുര്‍ആനിന്റെ കാര്യത്തില്‍ ഒരു വര്‍ഷത്തിന്റെ ഇളവു പോലും പാടില്ല; പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞ 632-ലെ കയ്യെഴുത്ത് പ്രതി തന്നെ കിട്ടണം. അതെന്താ അങ്ങനെ? ബൈബിളിന്റെ കര്യത്തില്‍ സൂക്ഷ്മത വല്ലാതെ കുറഞ്ഞു പോയില്ലേ? ഖുര്‍ആനിന്റെ കാര്യത്തില്‍ അത് ഇത്തിരി കൂടിയും പോയില്ലേ? 632 ന്‌ ശേഷമല്ലേ അത് ഗ്രന്‍ഥരൂപത്തിലാക്കിയിട്ടുള്ളൂ.

    ReplyDelete
  107. സാജന്‍: "ചോദ്യം രണ്ട് - ചര്‍ച്ച. (പക്ഷപാതം - എന്ത് കൊണ്ട് നബിക്ക്‌ ഒരു നിയമം മറ്റുള്ളവര്‍ക്ക് വേറെ നിയമം)

    നബിയുടെ സ്ത്രീലമ്പടത്വത്തിനെ പറ്റിയല്ല ഞാന്‍ ചോദിച്ചത്.
    എന്തുകൊണ്ടാണ് ഇത്രയും വിവാഹം നബി ചെയ്തത് എന്നും അല്ല ഞാന്‍ ചോദിച്ചത്.
    എന്തുകൊണ്ടാണ് നബിയ്ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും ? അതാണ്‌ ഞാന്‍ ചോദിച്ചത് .
    വിധവകളെ രക്ഷിക്കാനാണ് ഇങ്ങിനെ വിവാഹം ചെയ്തതെങ്കില്‍ എന്തുകൊണ്ട് അനുയായികള്‍ക്കും ആ സത്പ്രവര്‍ത്തി ചെയ്തു കൂടാ?
    എന്നാണു ഞാന്‍ ചോദിച്ചത്."

    = വിധവകളെ സംരക്ഷിക്കാനാണെന്ന് ആരാ പറഞ്ഞത്? ഞാന്‍ പറഞ്ഞത് മനസ്സിലാക്കിയിട്ട് പ്രതികരിച്ചല്‍ നന്നായിരിക്കും.

    ?: "എന്തുകൊണ്ടാണ് നബിയ്ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും ? അതാണ്‌ ഞാന്‍ ചോദിച്ചത് ."
    = അതിന്ന് തന്നെയാണ്‌ ഞാന്‍ മറുപടി പറഞ്ഞത്. സശ്രദ്ധം വായിച്ച് മനസ്സിലാക്കുക.

    ReplyDelete
  108. സാജന്‍: "ചോദ്യം ഏഴ്.
    പ്രയോഗ്യകത! യേശു പറഞ്ഞു, വിവാഹമോചനം പരസംഗം മൂലമല്ലാതെ അരുത് എന്ന്.
    ഇതില്‍ എന്ത് അപ്രായോഗിഗത ആണ് താങ്കള്‍ കാണുന്നത്. ഭാര്യയെ ഉപേക്ഷിക്കുന്നുവരുണ്ടാകും , പക്ഷെ അത് തുലോം തുച്ചമല്ലേ? ക്രിസ്ത്യാനികളുടെ കാര്യം വിട്. മുസ്ലീമുകള്‍ തന്നെ കുറെ പേരുണ്ടല്ലോ ഒരു ഭാര്യയുമായി ജീവിക്കുന്നവര്‍ . അതിന്റെ കണക്കുകള്‍ അവിടെ നില്‍ക്കട്ടെ .. മദ്യപാനം നബി നിറുത്തലാക്കി എന്ന് പറയുന്നു.മുസ്ലീമുകളില്‍ തന്നെ മദ്യപിക്കുന്നവര്‍ ഇല്ലേ? അപ്പോള്‍ അത് പ്രായാഗികമായിരുന്നോ? നിയമം എന്ന് പറയുന്നത് നിയമമാണ്. അനുസരിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമെങ്കിലും.എന്താ ശരിയല്ലേ?"

    = ക്രിസ്തു മതം വിവാഹമോചനത്തിന്ന് പരസംഗമല്ലാത്ത മറ്റൊരു കാരണം അനുവദിക്കുനില്ല. അതിനാല്‍, വിവാഹമോചനം നടത്തേണ്ടി വരുന്ന ചീലര്‍ പതിവ്രതയായ ഭാര്യക്ക് മേല്‍ പരസംഗം ആരോപിച്ച് വിവാഹമോചനത്തിന്റെ കാരണം ഒപ്പിച്ചെടുക്കുന്നത് കാണാറുണ്ട്. അതാണ്‌ ഞാന്‍ സൂചിപ്പിച്ചത്. വ്യവസ്ഥ അല്‍പ്പം കൂടി ഉദാരമായിരുന്നുവെങ്കില്‍ ഈ ക്രൂരത കാണിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുമയിരുന്നില്ല.

    ReplyDelete
  109. ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
    നബി പറഞ്ഞു, ഒന്നിലധികം ഭാര്യമാരെ തുല്യമായി പരിഗണിക്കാന്‍ കഴിയുന്നവരെ ഒന്നിലധികം വിവാഹം ചെയ്യാവൂ എന്ന്. അങ്ങിനെ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ എന്ന അനുബന്ധവും നബി ചേര്‍ക്കുന്നുണ്ട്. എന്നിട്ടും നബി എത്ര കെട്ടി? എന്തൊരു പ്രായോഗികത അല്ലെ? അവനവന്‍ പോലും താന്‍ പറഞ്ഞതിന് വില കൊടുക്കുന്നില്ല എന്നര്‍ത്ഥം ! ശരിയല്ലേ?

    ="നിങ്ങള്‍ നീതി പാലിക്കുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ അപ്പോള്‍ വിവാഹം ഒന്നേ പാടുള്ളു." (ഖുര്‍ആന്‍ 4:3)
    "നിങ്ങള്‍ ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കാന്‍ നിങ്ങള്‍ക്കാവില്ല; അത് കൊണ്ട് ഒരുവളെ ബന്ധിതയെ പോലെ ഉപേക്ഷിച്ച് മറ്റവളിലേക്ക് ചായരുത്. നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്താല്‍ അല്ലാഹു മാപ്പേകുന്നവനും കാരുണ്യവാനുമാകുന്നു".(ഖുര്‍ആന്‍ 4:129)

    എന്തിലും ഏതിലും കുറ്റവും തെരഞ്ഞു നടക്കുനവര്‍ക്ക് ഇതൊന്നും തലയ്ക്കകത്ത് കയറുകയില്ല. അതിന്ന് ഖുര്‍ആനെയല്ല; ചൊറി പിടിച്ച മനസ്സിനെയണ്‌ പഴിക്കേണ്ടത്.

    ReplyDelete
  110. ചോദ്യം ഒമ്പത്‌.(ആവര്‍ത്തനം )
    അല്ലാഹുവിന്റെ പ്രബോധനമാണ് താന്‍ പറയുന്നത് എന്ന്‍ ഓരോ 'നാഴിക'യിലും നബി ആവര്‍ത്തിക്കുന്നത് കാണാം.
    യേശുവോ മൂസയോ അങ്ങിനെ ആവര്‍ത്തിക്കുന്നില്ല. പകരം തെളിവുകള്‍ കാണിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ എന്ന നിലപാട്‌. നബിയാണെങ്കില്‍ ആത്മ വിശ്വാസം ഇല്ലാത്തവനെ പോലെയാണ് പെരുമാറുന്നത്. അല്ലാഹുവിന്റെ വചനമാണ് താന്‍ പറയുന്നത് എന്ന്‍ ആവര്‍ത്തിച്ച് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?
    = = എന്താണ്‌ ഉദ്ദേശിച്ചതെന്ന്, ഉദാഹരണ സഹിതം, ഒന്ന് കൂടി വിശദമാക്കുക. എന്നിട്ട് മറുപടി പറയാം.

    ReplyDelete
  111. സാജന്‍: "ചോദ്യം പത്ത്.
    ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക്‌ കഴിയാതെ പോയത്‌?"

    = പച്ചക്കള്ളമാണിത്. നബി അങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ തെളിയിക്കുക.

    ReplyDelete
  112. To Sajan & Santhosh:

    1. ആര്‍ക്കാണ്‌ പ്രവാചകന്‍ എന്ന് പറയുന്നത്? Define it.
    2. ബൈബിളിന്റെ മൂലഭാഷയില്‍ ഈ അര്‍ത്ഥത്തില്‍ ഉപയോഗിച്ച പദം/ പദങ്ങള്‍ ഏതാണ്‌?
    3. ദൈവത്തിന്റെ നിയമം എന്നാല്‍ എന്താണ്‌?
    4. പ്രവാചകന്‍ നല്‍കുന്ന നിയമവും ദൈവത്തിന്റെ നിയമവും തമ്മില്‍ വ്യത്യാസം ഉണ്ടോ? ഉണ്ടെങ്കില്‍  വ്യത്യാസമെന്താണ്‌?
    5. ബൈബിള്‍ ദൈവത്തിന്റെ വചനമാണോ? അതല്ല; മനുഷ്യ രചനയോ?

    ReplyDelete
  113. ഒരു മണവാളന് വേണ്ടി കാത്തുനില്‍ക്കുന്ന പുതിയ നിയമത്തിലെ പത്തു കന്യകകളുടെ ഉപമ ഇവിടെ ശ്രേദ്ധേയമാണ്. നിരോധിച്ച കാര്യങ്ങളെ ആരെങ്കിലും ഉപമയാക്കാറുണ്ടോ?
    യേശു ബഹുഭാര്യത്വം നിരോധിച്ചിട്ടില്ല എന്നതിന് ഇത് വ്യക്തമായ തെളിവാണ്.
    മത്തായി 25: 1- 10 ഇങ്ങിന വായിക്കാം
    1 സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
    2 അവരില്‍ അഞ്ചുപേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.
    3 ബുദ്ധിയില്ലാത്തവര്‍ വിളക്കു എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.
    4 ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.
    5 പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
    6 അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി.
    7 അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു.
    8 എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.
    9 ബുദ്ധിയുള്ളവര്‍: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊൾവിന്‍ എന്നു ഉത്തരം പറഞ്ഞു.
    10 അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു.

    കാര്യങ്ങള്‍ മനസിലാക്കാന്‍ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. കാര്യങ്ങള്‍ അത്രയും വ്യക്തമാണ്‌.

    ReplyDelete
  114. സാജന്റെ പത്ത് ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍:
    1
    2/1
    2/2
    3
    4/1
    4/2
    5
    6
    7
    8
    9
    10

    ReplyDelete
  115. ചോദ്യം അഞ്ചു വരെയുള്ള ചര്‍ച്ച ഇവിടെ കണ്ടുകാണും എന്ന് കരുതുന്നു.

    ReplyDelete
  116. ചോദ്യം 6 ചര്‍ച്ച (ഖുര്‍ആനിന്റെ ആദ്യ പ്രതി)

    ഒന്ന് മനസ്സിലാക്കുക, ഖുറാന്‍ സ്വയം അവകാശപ്പെട്ടിട്ടുള്ളത് അത്
    ദൈവത്തില്‍ നിന്നും ആണെന്നുള്ളതാണ്. അതിലെ ഒരു വാക്കും മാറില്ല എന്നതാണ്
    അതിന്റെ അവകാശ വാദം. അത് നശിച്ചുപോകാതെ അല്ലാഹു കാത്തു സൂക്ഷിക്കുമെന്നും
    ഖുറാന്‍ സ്വയം അവകാശപെടുന്നു.

    ബൈബിള്‍ അങ്ങിനെ അവകാശപെട്ടിട്ടില്ല എന്ന് മാത്രമല്ല, ഈ ഗ്രന്ഥം പലരും
    അവരവരുടെ അറിവിലേക്ക് ആണ് സൂക്ഷിച്ചു വച്ചിട്ടുള്ളത്.
    അത് പുണ്യ ഗ്രന്ഥമായി ക്രിസ്ത്യാനികള്‍ കാണുന്നു എന്ന്‍ മാത്രം.
    ഇപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ വച് ഏറ്റവും പഴക്കമുള്ള പ്രതി എ.ഡി.350
    എഴുതപ്പെട്ടതാണെന്ന് ഞാന്‍ സൂചിപ്പിച്ചു.
    അത് നെറ്റില്‍ ലഭ്യമാണ്. അതായത്‌ ഞങ്ങള്‍ക്ക്‌ അത്രയും ഉറപ്പിച്ചു പറയാം,
    അവിടുന്നങ്ങോട്ട് ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന്‍.

    എന്റെ ചോദ്യം ഇതാണ്.
    ഏതാണ് ഏറ്റവും പഴയ ഖുറാന്‍? എന്താണ് അതിന്റെ പഴക്കം? അത് നെറ്റില്‍ എന്ത്
    കൊണ്ട് ലഭ്യമല്ല?
    ഇന്നുള്ള ഖുറാനില്‍ നിന്ന് മാറ്റമുള്ള ഒരു പ്രതിയാണ് അത് എന്നുള്ളത്
    കൊണ്ടാണ് അത് നെറ്റില്‍ ലഭ്യമാക്കാന്‍ അധികാരികള്‍ ഭയക്കുന്നത് എന്ന്‍
    ഞാന്‍ സംശയിക്കുന്നു . നബിയുടെയും നബിയുടെ അനുയായികളുടെ ഓര്‍മ്മയാണ്
    താങ്കളുടെ ഉറപ്പ്‌.

    ഞാന്‍ ചോദിക്കട്ടെ, ഇന്നത്തെ രൂപത്തിലുള്ള ഖുറാന്‍ (സയ്ദ് ഇബന്‍ താബിറ്റ്
    ക്രോഡീകരിച്ച പുസ്തകം) മുഹമ്മദ്‌ നബി കണ്ടിട്ടില്ല.
    (പുതിയ നിയമം യേശു കണ്ടിട്ടില്ല എന്ന്‍ മുസ്ലീമുകള്‍ പറയുന്നത് പോലെ തന്നെ). മുഹമദ് നബി പറഞ്ഞ
    കാര്യങ്ങള്‍ തന്നെയല്ലേ നബിയുടെ കാലത്ത്‌ ശിഷ്യരെ കൊണ്ട് എഴുതി വയ്പിച്ചു
    എന്ന് താങ്കള്‍ പറഞ്ഞത്‌? അപ്പോള്‍ ഒരു ക്രോദീകരണത്തിന്റെ ആവശ്യം
    എന്തായിരുന്നു? വ്യത്യസ്ത പ്രതികള്‍ പലരുടെ കൈവശം വരുമ്പോഴാണ് ക്രോഡീകരണം
    ആവശ്യമായി വരുന്നത്.

    ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
    ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
    സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
    ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
    ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
    ആവശ്യമില്ലാത്ത വെസ്റ്റ്‌ ആയിരുന്നോ?
    ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
    പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?

    ReplyDelete
  117. ചോദ്യം ഏഴ്. ചര്‍ച്ച
    "വ്യവസ്ഥ അല്‍പ്പം കൂടി ഉദാരമായിരുന്നുവെങ്കില്‍ ഈ ക്രൂരത കാണിക്കാന്‍
    ആളുകള്‍ നിര്‍ബന്ധിതരാകുമയിരുന്നില്ല. "
    ഈ ചോദ്യം ബാലിസമായി തോന്നുന്നു.
    ഒരു ഉദാഹരണം പറയാം. "കൊല്ലരുത്" എന്നത് ഒരു പഴയ നിയമമാണ്.പക്ഷെ പലരും
    കൊലപാതകം ചെയ്യുന്നുണ്ട്. ഈ നിയമം ഉദാരമാക്കിയിരുന്നെങ്കില്‍ എത്ര
    നന്നായിരുന്നു? "മറ്റുള്ളവര്‍ കാണ്‍കെ നിങ്ങള്‍ കൊല്ലരുത് " എന്ന
    രീതിയില്‍ ഈ നിയമം ഉദരമാക്കിയിരുന്നെങ്കില്‍ എത്ര ന്നായിരുന്നു. ആരും
    കൊലപാതകികളെ ആവുമായിരുന്നില്ല.

    നിയമം മറ്റുള്ളവര്‍ക്ക് വേണ്ടി വെള്ളം ചേര്‍ക്കാവുന്നതാണോ എന്ന് താങ്കള്‍ ചിന്തിക്കുക.

    വിവാഹത്തിന്റെ പവിത്രതയും പ്രാധാന്യവും ഉറപ്പിച്ചു കൊണ്ടുള്ള നിയമമാണ്
    യേശു വിവാഹ മോചന നിയമത്തിലൂടെ വരച്ചു കാണിക്കുന്നത്.അത്രയും
    ആലോചിച്ചുറപ്പിച് വിവാഹം ചെയ്‌താല്‍ മതിയെന്ന്. മൂന്നു തലാക്കില്‍ കാര്യം
    അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന്.

    ReplyDelete
  118. ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
    "അതിന്ന് ഖുര്‍ആനെയല്ല; ചൊറി പിടിച്ച മനസ്സിനെയണ്‌ പഴിക്കേണ്ടത്. "
    താങ്കളുടെ മറുപടി വ്യക്തിപരമായ ആക്രമനതിലെക്ക് നീങ്ങികൊണ്ടിരിക്കുന്നു.
    അത് ഞാന്‍ കാര്യമാക്കുന്നില്ല.

    നിങ്ങള്‍ നീതി പാലിക്കുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ അപ്പോള്‍
    വിവാഹം ഒന്നേ പാടുള്ളു." (ഖുര്‍ആന്‍ 4:3)
    താങ്കള്‍ എന്താണ് ഉദേശിക്കുന്നത്? നീതി പാലിക്കുകയില്ലെന്ന് എനിക്ക്
    ഭയമില്ലെങ്കില്‍ വിവാഹം എത്ര വേണമെങ്കിലും ആകാം എന്നോ?

    "നിങ്ങള്‍ ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കാന്‍
    നിങ്ങള്‍ക്കാവില്ല; (ഖുര്‍ആന്‍ 4:129 ആദ്യഭാഗം )
    ഇതിന്റെ അര്‍ഥം എന്താണ്? ഇത് അള്ളാഹു എല്ലാ കാലതെക്കുമുള്ള മനുഷ്യരോട്
    പറയുന്ന വചനം തന്നെയല്ലേ? അതായത്‌ നബിയടക്കം ഒരു മനുഷ്യനും എത്ര
    ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയില്ല എന്ന്
    തന്നെയല്ലേ?
    "അത് കൊണ്ട് ഒരുവളെ ബന്ധിതയെ പോലെ ഉപേക്ഷിച്ച് മറ്റവളിലേക്ക് ചായരുത്.
    നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്താല്‍
    അല്ലാഹു മാപ്പേകുന്നവനും കാരുണ്യവാനുമാകുന്നു".(ഖുര്‍ആന്‍ 4:129 അവസാന
    ഭാഗം )
    അതായത്‌ എത്ര കെട്ടിയാലും കുഴപ്പമില്ല , നന്മ പ്രവര്‍ത്തിച്ചാല്‍ മതിയെന്നോ?

    എന്തിലും ഏതിലും നന്മ കാണുവാന്‍ കഴിയുന്ന താങ്കള്‍ വിവരിചാലും. എന്ത്
    കൊണ്ടാണ്, "നിങ്ങള്‍ ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി
    പാലിക്കാന്‍ നിങ്ങള്‍ക്കാവില്ല" എന്ന വചനം മറികടന്നു നബി പത്തില്‍
    കൂടുതല്‍ വിവാഹങ്ങള്‍ നടത്തിയത്‌?

    ReplyDelete
  119. ചോദ്യം ഒമ്പത്‌.(ആവര്‍ത്തനം )

    എന്ത് ഉദാഹരണമാണ് തരിക?
    ആവര്‍ത്തിച്ചു പറയുന്നത് ആ പറയുന്ന കാര്യം മനസിലുറപ്പിക്കാനാണ് . ശരിയല്ലേ?
    ഉറപ്പില്ല എന്ന് തോന്നും തോറും പിന്നെയും പിന്നെയും മനസ്സില്‍
    ഉറപ്പിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ശരിയല്ലേ?
    മലയാളത്തില്‍ ഒരു പഴയ ചൊല്ലുണ്ടെന്നു തോന്നുന്നു. ഒരു നുണ നൂറു പ്രാവശ്യം
    ആവര്‍ത്തിച്ചാല്‍ അത് സത്യമായി തീരും എന്നോ സത്യമായി മറ്റുള്ളവര്‍ക്ക്
    തോന്നിക്കും എന്നോ (ശരിയായ പഴഞ്ചൊല്ല് ഓര്‍മ്മയില്ല )


    ചോദ്യം പത്ത്. (ഒഴിവാക്കിയ ആയത്ത്)
    ഹദീസുകളും ആദ്യ കാല മുസ്ലീം പണ്ഡിതരും കള്ളം പറയുന്നുവെങ്കില്‍ അങ്ങിനെയാകട്ടെ ‌.
    ഒഴിവാക്കിയ ആയത്ത് ഖുറാനില്‍ കിട്ടില്ലല്ലോ? പിന്നെന്ത് റെഫെറന്‍സ് ആണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?

    ReplyDelete
  120. ചോദ്യം രണ്ട് - ചര്‍ച്ച

    നബിയുടെ വിവാഹങ്ങളുടെ ലിസ്റ്റ് പ്രസധീകരിച്ചു കണ്ടപ്പോള്‍ വിധവാ വിവാഹത്തിനാണ് താങ്കള്‍ ഊന്നല്‍ കൊടുത്തത്‌ എന്ന്‍ ഞാന്‍ തെറ്റായി ധരിച്ചു.

    വിവാഹം കഴിച്ചു കൊണ്ട് മാത്രമേ സ്ത്രീകളെ ദീന്‍ പഠിപ്പിക്കുക ശിക്ഷണം സാധ്യമാവുക എന്ന് പറഞ്ഞാല്‍ ! താങ്കള്‍ എന്താണ് പറയുന്നത്. (അത് ബാലിശമായി തോന്നിയതിനാലാണ് ഇത് ഞാന്‍ മുമ്പത്തെ കമന്റില്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ചത് ).

    താങ്കളുടെ തൊണ്ണൂറാം അടികുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലായത്‌ മറ്റൊന്നാണ്.

    നബിയുടെ വിവാഹങ്ങളെ പറ്റി ഖുറാന്‍ പറയുന്നത് "യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍" എന്നാണെന്നിരിക്കെ എന്തിനാണ് ഈ മലക്കം മറിച്ചില്‍ ? താങ്കള്‍ പറഞ്ഞ കാരണം ഖുറാനില്‍ വേരെയോരിടത്തും അവ്യക്തമായി പോലും പറയുന്നില്ല. ഖുറാന്‍ നേരിട്ട് കാരണം പറഞ്ഞിട്ടും അത് താങ്കള്‍ക്ക് വിശ്വാസ യോഗ്യമല്ല. പിന്നെ ആര് പറഞ്ഞാലാണ് താങ്കള്‍ വിശ്വസിക്കുക?

    ReplyDelete
  121. 1. ആര്‍ക്കാണ്‌ പ്രവാചകന്‍ എന്ന് പറയുന്നത്? Define it.
    ദൈവത്തിന്റെ വക്താക്കള്‍ ആയിട്ടാണ് പ്രവാചകരെ കണക്കാക്കുന്നത്.പ്രവാചകന്റെ പ്രത്യേകത അവരുടെ പ്രവചനങ്ങള്‍ ആണ്.
    എന്താണ് പ്രവചനം?
    നിഗമനങ്ങള്‍ ചെറിയ പ്രവചനങ്ങള്‍ ആയി തോന്നാമെങ്കിലും അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മാനുഷികമായ നിഗമനങ്ങള്‍ക്കപ്പുറമുള്ളതാണ് പ്രവചനം. ഉദാഹരണം. ഫെഡറര്‍ നദാല്‍ ടെന്നീസ്‌ കളിക്കുന്നു. അതില്‍ നദാല്‍ ജയിക്കും എന്ന് കളി തുടങ്ങുന്നതിനു മുമ്പേ പറയുന്നത് നിഗമനമാണ്.പ്രവചനമല്ല. (അല്ലെങ്കില്‍ നീരാളി പോളിനെയും പ്രവാചകന്‍ ആക്കേണ്ടി വന്നേനെ)

    പ്രവചിക്കുന്ന കാലത്ത്‌ നടക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യം ഒരു നൂറ്റാണ്ടിനപ്പുറം, അല്ലെങ്കില്‍ ഭാവിയില്‍ നടക്കും എന്ന്‍ പറയുന്നത് പ്രവചനമായി കണക്കാക്കാം.പ്രവചനം എന്ന് പറയുന്നത് സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേടുന്നതാവരുത്. (അതിനെ ലക്ഷ്യങ്ങള്‍ എന്നാണു പറയുക). ലിഖിത രൂപത്തില്‍ എഴുതപ്പെട്ടതിനു ശേഷം നടപ്പാവുന്ന പ്രവചനങ്ങളളാണ് പ്രവചനങ്ങളായി അംഗീകരിക്കാന്‍ പറ്റുകയുള്ളൂ.

    ഉദാ: യേശു പറഞ്ഞു ജറൂസലം ദേവാലയം കല്ലില്‍ മേല്‍ കല്ല്‌ ശേഷിക്കാതെ തകരും എന്ന്‍.
    ശരിയാണ്. യേശുവിന്റെ മരണശേഷം എ.ഡി. എഴുപതില്‍ അത് സംഭവിച്ചു.
    പക്ഷെ ലിഖിത രൂപത്തില്‍ എഴുതപ്പെട്ട പ്രവചനം അന്നില്ലായിരുന്നതിനാല്‍ അത് പ്രവചനമായി കണക്കിലെടുക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.

    ഇതിനൊക്കെ പുറമേ തെറ്റായ പ്രവചനങ്ങള്‍ ഒരു കള്ള പ്രവാചകനെ തിരിച്ചറിയാന്‍ ഉപയോഗിക്കാം.

    2. ബൈബിളിന്റെ മൂലഭാഷയില്‍ ഈ അര്‍ത്ഥത്തില്‍ ഉപയോഗിച്ച പദം/ പദങ്ങള്‍ ഏതാണ്‌?
    എനിക്ക് അറിയില്ല.
    3. ദൈവത്തിന്റെ നിയമം എന്നാല്‍ എന്താണ്‌?
    എക്കാലത്തെയും മനുഷ്യര്‍ എങ്ങിനെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ അതാണ്‌ ദൈവത്തിന്റെ നിയമമായി ഞാന്‍ മനസിലാക്കിയത്.
    4. പ്രവാചകന്‍ നല്‍കുന്ന നിയമവും ദൈവത്തിന്റെ നിയമവും തമ്മില്‍ വ്യത്യാസം ഉണ്ടോ? ഉണ്ടെങ്കില്‍ വ്യത്യാസമെന്താണ്‌?
    ചോദ്യം മനസിലായില്ല.

    5. ബൈബിള്‍ ദൈവത്തിന്റെ വചനമാണോ? അതല്ല; മനുഷ്യ രചനയോ?
    ബൈബിള്‍ നാല്പത്തോളം വരുന്ന മനുഷ്യരുടെ രചനയാണ്.
    അതില്‍ ദൈവ വചനം അടങ്ങിയിരിക്കുന്നു എന്ന്‍ അതിനെ ദൈവീകമായി കണക്കാക്കുന്നവര്‍ കരുതുന്നു.

    ReplyDelete
  122. To Sajan:
    * പ്രവാചകന്‍മാരുടെ ജീവചരിത്രം മൊത്തത്തില്‍ പരിശോധിച്ചാല്‍ ആ അഞ്ചും അവരുടെ അജണ്ടയിലുണ്ടായിരുന്നു എന്ന് കാണാം. എല്ലാം ചെയ്യാന്‍ എല്ലാവര്‍കും സാധിച്ചിരിക്കില്ല. അത് വേറെ കാര്യം.
    * പ്രവാചകന്‍ പ്രവചിച്ചെന്നുമിരിക്കും.
    * ദൈവത്തില്‍ നിന്ന് കിട്ടിയ നിയമം ജനങ്ങളെ പഠിപ്പിച്ച് അത് പാലിക്കുന്നവരാക്കി അവരെ മാറ്റുക, ഇതാണ്‌ പ്രവാചകന്‍മാര്‍ നടത്തിയ സംസ്കരണം.

    * മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമില്ലാത്ത പലതും നബിക്ക് നിര്‍ബന്ധമായിരുന്നു. മറ്റുള്ളവര്‍ക്ക് അനുവദനീയമായ ചിലത് നബിക്ക് അനുവദനീയമായിരുന്നില്ല. അതേ പോലെ മറ്റുള്ളാവര്‍ക്കില്ലാത്ത ഇളവ് നബിക്കുണ്ടായിരുന്നു.
    * അന്യന്റ ഭാര്യയെ ഭോഗിക്കാന്‍ നബി കല്‍പ്പിച്ചെന്നത് പ്രവാചകനെക്കുറിച്ചുള്ള വെറും തെറിയഭിഷേകം മാത്രമാണ്‌.
    * അടിമയുടെ ഭാര്യയെ ഭോഗിക്കാന്‍ ഉടമയെ അനുവദിച്ചുവെന്നതും പച്ചക്കള്ളം.
    * ബൈബിള്‍ കഥകള്‍ അതേ പടിയല്ല ഖുര്‍ആനിലുള്ളത്. ബൈബിളിലെ തെറ്റ് ഒന്നും ഖുര്‍ആനിലില്ല. താങ്കള്‍ തന്നെ സമ്മതിക്കും പ്രകാരം ബൈബിള്‍ ദൈവവചനമാണെന്ന് ചിലര്‍ വെറുതെ ധരിക്കുകയാണ്‌. എന്നാല്‍ ചില ദൈവവചനങ്ങള്‍ അതിലുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.
    * നിയമം മാറ്റുന്നത് ദൈവമാണ്‌. അത് സംസ്കരണപ്രക്രിയക്ക് ആവശ്യമായ രീതിയില്‍ ചെയ്യുനു.
    * വ്രതവുമായി ബന്ധപ്പെട്ട് താങ്കള്‍ പറഞ്ഞത്: രാത്രിയില്‍ ഭാര്യാ സംസര്‍ഗം പാടില്ലെന്ന് ഖുര്‍ആന്‍ ആദ്യം പറഞ്ഞെന്നും പിന്നെ അത് മാറ്റിയെന്നുമാണെങ്കില്‍ അത് താങ്കളുടെ തെറ്റിദ്ധാരണയാണ്‌.

    * തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു വന്നതാണ്‌ ഖുര്‍ആന്‍. പ്രവാചന്‍ മുതല്‍ ഒരിക്കലും ഒരു വിടവും അതില്‍ സംഭവിച്ചിട്ടില്ല. ഏതെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിക്കപെട്ട പ്രതിയല്ല ഞങ്ങള്‍ക്ക് അവലംബം.
    * ഖുര്‍ആം ക്രോഡീകരണം എന്നാല്‍ എന്താണെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. പ്രവാചകന്റെ കാലത്ത് തന്നെ അവ എഴുതി സൂക്ഷിക്കുകയും മനഃപാഠമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പുസ്തകത്തില്‍ ഒരുമിച്ച് ചേര്‍ത്തിരുന്നില്ല. അത് ചെയ്തത് അബൂബകറിന്റെ ഭരണകാലത്താണ്‌. ഇതിനെയാണ്‌ ഖുറ്റര്‍ആന്‍ ക്രോഡീകരണം എന്ന് പറയുന്നത്. جمع القرآن ജംഉല്‍ ഖുര്‍ആന്‍ എന്നാണ്‌ അറബിയില്‍ പറയുക. ഖുര്‍ആന്‍ ശേഖരണം എന്നര്‍ത്ഥം.

    * പുതിയ നിയമ പുസ്തകം ക്രിസ്തു കണ്ടിട്ടില്ല. അത് പോലെ ഖുര്‍ആന്‍ മുഹമ്മദും കണ്ടിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. ഇവയില്‍ താരതമ്യമില്ല. കാരണം, പുതിയ നിയമം രചിക്കപ്പെടുന്നത് തന്നെ ക്രിസ്തുവിന്ന് ശേഷമാണ്‌. ക്രിസ്തു അത് കണ്ടിട്ടില്ല; പാരായണം ചെയ്തിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍ ഒറ്റ പുസ്തകത്തില്‍ ഒരുമിച്ച് ചേര്‍ത്തത് മാത്രമേ മുഹമ്മദ് നബി കാണാത്തതായുള്ളൂ. അതിന്റെ ഓരോ ഭാഗവും എഴുതി വച്ചത് നബി കണ്ടിട്ടുണ്ട്. മാത്രമല്ല നബി പറഞ്ഞ് കൊടുത്ത് എഴുതിച്ചതാണത്. നബിക്കത് മനഃപാഠമുണ്ടായിരുന്നു. നബി ആ ഗ്രന്‍ഥം പാരായണം ചെയ്തിട്ടുണ്ട്. പുതിയ നിയമവും ഖുര്‍ആനും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കണുമല്ലോ.

    ReplyDelete
  123. (തുടര്‍ച്ച.)
    * പുതിയനിയമം ശിഷ്യന്‍മാരുടെയോ ശിഷ്യന്‍മാരെന്ന് കരുതപ്പെടുന്നവരുടെയോ ശത്രു ശിഷ്യരൂപമെടുത്തയാളുടെയോ എല്ലാം രചനയാണ്‌. എന്നല്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്‌. അവ നബിക്ക് അറിയിക്കപെട്ടു; നബി മനഃപാഠമാക്കി; എഴുതി വയ്പ്പിച്ചു; മറ്റുള്ളവര്‍ക്ക് ഉരുവിട്ട് കൊടുത്ത് പഠിപ്പിച്ചു. പുതിയ നിയമത്തിന്റെ കാര്യത്തില്‍ ക്രിസ്തു ഇതൊന്നും ചെയ്തിട്ടില്ല.
    * വിവാഹമോചനത്തിന്റെ നിയമം ഉദാരമാക്കണം എന്ന് പറഞ്ഞാല്‍ കൊലയുടെ നിയമം ഉദാരമാക്കണമെന്ന് തിരിച്ച് വാദിച്ച് ഉത്തരം മുട്ടിക്കാമെന്നാവും വിചാരം. വിവാഹം ഇസ്‌ലാമിലും പവിത്രമാണ്‌. എന്നാല്‍ മനുഷ്യനും അവന്റെ ജീവിതവും അതിലേറെ പവിത്രമാണ്‌. അത് തിരിച്ചറിയാത്തതാണ്‌ താങ്കളുടെ കുഴപ്പം.
    * വിവാഹത്തിന്റെ ബഹുത്വവും നീതിയുമായി ഖുര്‍ആനിലെ രണ്ട് സൂക്തങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമേതുമില്ല. മനസ്സില്‍ തോന്നുന്ന ഇഷ്ടമുള്‍പ്പെടെ എല്ലാ കാര്യത്തിലും നീതി പുലര്‍ത്താനാവില്ലെന്നാണ്‌ ഒരു സൂക്തത്തില്‍ ഖുര്‍ആന്‍ പറഞ്ഞത്. എന്നാല്‍ പ്രത്യക്ഷത്തില്‍ നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ ഒന്നിലേറെ കല്യാണം കഴിക്കരുതെന്നാണ്‌ മറ്റേ സൂക്തത്തില്‍ പറഞ്ഞത്. ഇത് ഇപ്രകാരം നബി വിശദീകരിച്ചിട്ടുണ്ട്. പിന്നെ എന്താണ്‌ വൈരുദ്ധ്യം?

    * നബിയുടെ വിവാഹത്തിന്റെ കാര്യം ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു.
    * ഒരു കാര്യം ഒരാള്‍ ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് അയാള്‍ക്ക് ഉറപ്പില്ലാത്ത കാര്യമണെന്ന് താങ്കള്‍ ഉറപ്പിക്കുന്നത് എങ്ങനെയാണ്‌? എവിടെയോ കേട്ടതുകം മറന്നു പോയതുമായ പഴഞ്ചൊല്ലാണോ ഇതിന്ന് തെളിവ്?
    * ഭാര്യമാരുടെ എണ്ണത്തില്‍ നബിക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ എന്ന്‍ പറഞ്ഞതില്‍ നിന്ന്‍ താങ്കള്‍ എന്തണ്‌ മനസ്സിലാക്കിയതെന്ന് വിശദീകരിക്കുക. ഞാന്‍ മനസ്സിലാക്കിയത് വിശദീകരിച്ചു കഴിഞ്ഞു.

    * പ്രവാചക പത്നിമാര്‍ അദ്ദേഹത്തിന്റെ ഭാര്യാ പദവിയിലൂടെ ലക്‌ഷ്യം വെക്കുന്നത് കേവലം ഐഹിക ജീവിതം ആകരുതെന്നും പരലോകമായിരിക്കണമെന്നും അല്ലാത്തവര്‍ പ്രവാചകന്റെ പത്നിയുടെ പദവി അര്‍ഹിക്കുന്നില്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ReplyDelete
  124. * തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു വന്നതാണ്‌
    ഖുര്‍ആന്‍. പ്രവാചന്‍ മുതല്‍ ഒരിക്കലും ഒരു വിടവും അതില്‍
    സംഭവിച്ചിട്ടില്ല. ഏതെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിക്കപെട്ട പ്രതിയല്ല
    ഞങ്ങള്‍ക്ക് അവലംബം.
    * ഖുര്‍ആം ക്രോഡീകരണം എന്നാല്‍ എന്താണെന്ന് താങ്കള്‍
    തെറ്റിദ്ധരിച്ചിരിക്കുന്നു. പ്രവാചകന്റെ കാലത്ത് തന്നെ അവ എഴുതി
    സൂക്ഷിക്കുകയും മനഃപാഠമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍
    ഒറ്റപ്പുസ്തകത്തില്‍ ഒരുമിച്ച് ചേര്‍ത്തിരുന്നില്ല. അത് ചെയ്തത്
    അബൂബകറിന്റെ ഭരണകാലത്താണ്‌. ഇതിനെയാണ്‌ ഖുറ്റര്‍ആന്‍ ക്രോഡീകരണം എന്ന്
    പറയുന്നത്. جمع القرآن ജംഉല്‍ ഖുര്‍ആന്‍ എന്നാണ്‌ അറബിയില്‍ പറയുക.
    ഖുര്‍ആന്‍ ശേഖരണം എന്നര്‍ത്ഥം.
    * പുതിയ നിയമ പുസ്തകം ക്രിസ്തു കണ്ടിട്ടില്ല. അത് പോലെ ഖുര്‍ആന്‍
    മുഹമ്മദും കണ്ടിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. ഇവയില്‍ താരതമ്യമില്ല.
    കാരണം, പുതിയ നിയമം രചിക്കപ്പെടുന്നത് തന്നെ ക്രിസ്തുവിന്ന് ശേഷമാണ്‌.
    ക്രിസ്തു അത് കണ്ടിട്ടില്ല; പാരായണം ചെയ്തിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍
    ഒറ്റ പുസ്തകത്തില്‍ ഒരുമിച്ച് ചേര്‍ത്തത് മാത്രമേ മുഹമ്മദ് നബി
    കാണാത്തതായുള്ളൂ. അതിന്റെ ഓരോ ഭാഗവും എഴുതി വച്ചത് നബി കണ്ടിട്ടുണ്ട്.
    മാത്രമല്ല നബി പറഞ്ഞ് കൊടുത്ത് എഴുതിച്ചതാണത്. നബിക്കത്
    മനഃപാഠമുണ്ടായിരുന്നു. നബി ആ ഗ്രന്‍ഥം പാരായണം ചെയ്തിട്ടുണ്ട്. പുതിയ
    നിയമവും ഖുര്‍ആനും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കണുമല്ലോ.


    == ആട് തിന്നു പോയ ഖുറാന്‍ സൂക്തങ്ങളെ പറ്റി ഞാന്‍ ചോദിച്ചിരുന്നു. അത്
    നബി കണ്ടിരിക്കാം . പക്ഷെ താങ്കള്‍ക്ക് കാണുവാന്‍ സാധിച്ചിട്ടുണ്ടോ? അത്
    ഖുറാനിലെ വേസ്റ്റ് ആയിരുന്നോ? ആ സൂക്തങ്ങള്‍ വേണ്ട എന്ന്‍ നബി
    പറഞ്ഞിരുന്നോ? നബി മറന്നു പോയ ചില സൂക്തങ്ങളെ കുറിച്ചും ചില ഹദീസുകള്‍
    പറയുന്നു. അതിനെ
    പറ്റി താങ്കള്‍ മറുപടി തന്നില്ലല്ലോ?

    നബി പറഞ്ഞു എഴുതിച്ച തുകല്‍ കഷ്ണങ്ങള്‍ തുന്നി ചേര്‍ത്താല്‍
    പോരായിരുന്നോ? ഒറ്റ പുസ്തകത്തില്‍ ചേര്‍ക്കാന്‍ എന്തിനാ രണ്ടു സാക്ഷികള്‍ ?

    മ്യൂസിയത്തില്‍ ഖുര്‍ആനിന്റെ പഴയ കോപ്പിയ്യുണ്ടെങ്കില്‍ പുറം ലോകത്തെ
    കാണിക്കണം. ലോക്ക് ഇടരുത്‌. എന്തിനാണ് മടിക്കുന്നത്? വല്ല കുത്തും കോമയും
    ചിലപ്പോള്‍ ചില അദ്ധ്യായങ്ങള്‍ വരെയും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന്‍
    ബാക്കിയുള്ളവര്‍ കൂടി കാണട്ടെന്ന്‍.

    * പുതിയനിയമം ശിഷ്യന്‍മാരുടെയോ ശിഷ്യന്‍മാരെന്ന് കരുതപ്പെടുന്നവരുടെയോ
    ശത്രു ശിഷ്യരൂപമെടുത്തയാളുടെയോ എല്ലാം രചനയാണ്‌. എന്നല്‍ ഖുര്‍ആന്‍
    അല്ലാഹുവിന്റെ വചനങ്ങളാണ്‌. അവ നബിക്ക് അറിയിക്കപെട്ടു; നബി
    മനഃപാഠമാക്കി; എഴുതി വയ്പ്പിച്ചു; മറ്റുള്ളവര്‍ക്ക് ഉരുവിട്ട് കൊടുത്ത്
    പഠിപ്പിച്ചു. പുതിയ നിയമത്തിന്റെ കാര്യത്തില്‍ ക്രിസ്തു ഇതൊന്നും
    ചെയ്തിട്ടില്ല.
    == എന്നിട്ടും ക്രിസ്തു പഠപ്പിച്ചതിന്റെ വചനങ്ങള്‍ ഇന്നും സുലഭം. നബി
    പഠപ്പിച്ചത് ചിലത് ആടിന് ഭക്ഷണമായി എന്നെങ്കിലും ആശ്വസിക്കാം.

    (പൌലോസ് ആകും ആ ശത്രു ശിഷ്യന്‍ അല്ലെ? അദേഹം സുവിശേഷം ഒന്നും എഴുതിയിട്ടില്ല. )

    ReplyDelete
  125. * വിവാഹമോചനത്തിന്റെ നിയമം ഉദാരമാക്കണം എന്ന് പറഞ്ഞാല്‍ കൊലയുടെ നിയമം
    ഉദാരമാക്കണമെന്ന് തിരിച്ച് വാദിച്ച് ഉത്തരം മുട്ടിക്കാമെന്നാവും വിചാരം.
    വിവാഹം ഇസ്‌ലാമിലും പവിത്രമാണ്‌. എന്നാല്‍ മനുഷ്യനും അവന്റെ ജീവിതവും
    അതിലേറെ പവിത്രമാണ്‌. അത് തിരിച്ചറിയാത്തതാണ്‌ താങ്കളുടെ കുഴപ്പം.
    ==
    മറുപടി ഇല്ലാത്തതിന് ഉത്തരം മുട്ടി എന്നും പറയും. ഇസ്ലാമിലെ
    വിവാഹത്തിന്റെ പവിത്രത മൂന്നു തലാക്ക്‌ വരയല്ലേ ഉള്ളൂ. മടുത്തു
    കഴിഞ്ഞാല്‍ വേറെ ഒന്നില്‍ പവിത്ര കാണുന്ന തരം പവിത്രത. എന്തിനു നബിയുടെ
    പത്നി പോലും പ്രവാചക പത്നി പദം നഷ്ടപെടാതിരിക്കാന്‍ തനിക്ക് അവകാശപ്പെട്ട
    രാത്രി പോലും നബിയുടെ പ്രിയ പത്നി ആയിഷയ്ക്ക് കൊടുത്തു. അത്രയ്ക്കും
    പവിത്രത!

    * വിവാഹത്തിന്റെ ബഹുത്വവും നീതിയുമായി ഖുര്‍ആനിലെ രണ്ട് സൂക്തങ്ങള്‍
    തമ്മില്‍ വൈരുദ്ധ്യമേതുമില്ല. മനസ്സില്‍ തോന്നുന്ന ഇഷ്ടമുള്‍പ്പെടെ എല്ലാ
    കാര്യത്തിലും നീതി പുലര്‍ത്താനാവില്ലെന്നാണ്‌ ഒരു സൂക്തത്തില്‍ ഖുര്‍ആന്‍
    പറഞ്ഞത്. എന്നാല്‍ പ്രത്യക്ഷത്തില്‍ നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍
    ഒന്നിലേറെ കല്യാണം കഴിക്കരുതെന്നാണ്‌ മറ്റേ സൂക്തത്തില്‍ പറഞ്ഞത്. ഇത്
    ഇപ്രകാരം നബി വിശദീകരിച്ചിട്ടുണ്ട്. പിന്നെ എന്താണ്‌ വൈരുദ്ധ്യം?
    == വൈരുദ്ധ്യമല്ല ഞാന്‍ ചോദിച്ചില്ല. ഞാന്‍ ചോദിച്ചത് മറ്റൊന്നാണ്
    ."നിങ്ങള്‍ ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കാന്‍
    നിങ്ങള്‍ക്കാവില്ല" എന്ന ഖുറാന്‍ വചനം മറികടന്നു നബി പത്തില്‍ കൂടുതല്‍
    വിവാഹങ്ങള്‍ നടത്തിയത്‌? നീതി പാലിക്കാന്‍ പറ്റില്ലെന്ന് ഖുറാന്‍ തന്നെ
    പറഞ്ഞ നിലയ്ക്ക്.

    ReplyDelete
  126. * നബിയുടെ വിവാഹത്തിന്റെ കാര്യം ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു.
    * ഭാര്യമാരുടെ എണ്ണത്തില്‍ നബിക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ എന്ന്‍
    പറഞ്ഞതില്‍ നിന്ന്‍ താങ്കള്‍ എന്തണ്‌ മനസ്സിലാക്കിയതെന്ന് വിശദീകരിക്കുക.
    ഞാന്‍ മനസ്സിലാക്കിയത് വിശദീകരിച്ചു കഴിഞ്ഞു.
    ==

    താങ്കള്‍ എന്താണ് വിശദീകരിച്ചത്. വിവാഹം കഴിച്ചു കൊണ്ട് മാത്രമേ
    സ്ത്രീകളെ ദീന്‍ പഠിപ്പിക്കുക സാധ്യമാവുകയുള്ളൂ എന്നല്ലേ താങ്കള്‍
    വിശദീകരിച്ചത് ?
    [33:50.....സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം
    ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും
    ( അനുവദിച്ചിരിക്കുന്നു. ) ...]
    സ്വദേഹം നബിക്ക്‌ ദാനം ചെയ്യാന്‍ വരുന്ന സ്ത്രീയെ എന്ത് ദീന്‍
    പഠിപ്പിക്കാന്‍ ആണ് നബി ഉദ്ദേശിക്കുന്നത്. വല്ലത്തിന്റെയും HOWTO
    പഠിപ്പിക്കാന്‍ ആണോ?

    "യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍" എന്ന് പറഞ്ഞത്‌ ഞാനല്ല.
    ഖുറാന്‍ തന്നെയാണ്.
    33:50 :....ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു.
    അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും
    കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം.
    നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌.
    .
    താങ്കള്‍ ഖുറാന്‍ ഹൃദ്യസ്ഥമാക്കിയിട്ടില്ല അല്ലേ?


    * ഒരു കാര്യം ഒരാള്‍ ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് അയാള്‍ക്ക്
    ഉറപ്പില്ലാത്ത കാര്യമണെന്ന് താങ്കള്‍ ഉറപ്പിക്കുന്നത് എങ്ങനെയാണ്‌?
    എവിടെയോ കേട്ടതുകം മറന്നു പോയതുമായ പഴഞ്ചൊല്ലാണോ ഇതിന്ന് തെളിവ്?
    == തെളിവ്‌ അല്ലല്ലോ താങ്കള്‍ ചോദിച്ചത് , ഉദാഹരണമല്ലേ? അതേ ഞാന്‍ കൊടുത്തുള്ളൂ.

    * പ്രവാചക പത്നിമാര്‍ അദ്ദേഹത്തിന്റെ ഭാര്യാ പദവിയിലൂടെ ലക്‌ഷ്യം
    വെക്കുന്നത് കേവലം ഐഹിക ജീവിതം ആകരുതെന്നും പരലോകമായിരിക്കണമെന്നും
    അല്ലാത്തവര്‍ പ്രവാചകന്റെ പത്നിയുടെ പദവി അര്‍ഹിക്കുന്നില്ലെന്നും
    ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
    == ഇത് ഏതു ചര്‍ച്ചയുടെ ഭാഗം?

    * അന്യന്റ ഭാര്യയെ ഭോഗിക്കാന്‍ നബി കല്‍പ്പിച്ചെന്നത്
    പ്രവാചകനെക്കുറിച്ചുള്ള വെറും തെറിയഭിഷേകം മാത്രമാണ്‌.
    * അടിമയുടെ ഭാര്യയെ ഭോഗിക്കാന്‍ ഉടമയെ അനുവദിച്ചുവെന്നതും പച്ചക്കള്ളം.
    * വ്രതവുമായി ബന്ധപ്പെട്ട് താങ്കള്‍ പറഞ്ഞത്: രാത്രിയില്‍ ഭാര്യാ
    സംസര്‍ഗം പാടില്ലെന്ന് ഖുര്‍ആന്‍ ആദ്യം പറഞ്ഞെന്നും പിന്നെ അത്
    മാറ്റിയെന്നുമാണെങ്കില്‍ അത് താങ്കളുടെ തെറ്റിദ്ധാരണയാണ്‌.
    ==ഹദീസുകള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നതാണോ? അതില്‍ നിന്ന് ഇവിടെ
    ഉദ്ദരിച്ചാല്‍ മതിയാകുമോ? താങ്കള്‍ പറഞ്ഞിട്ടാവാം തെളിവുകള്‍ .
    "യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍" എന്നതിന്റെ ചര്‍ച്ചയില്‍
    എനിക്ക് മനസ്സിലായി ഖുറാന്‍ തന്നെ താങ്കള്‍ക്ക് വിശ്വാസ യോഗ്യമല്ലന്ന്‍.
    ആ നിലയ്ക്ക് ഞാന്‍ ഹദീസ്‌ വലിച്ചു വാരിയിട്ടാല്‍ എന്താവും തരം.

    ReplyDelete
  127. ചോദ്യം പന്ത്രണ്ട്

    സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.

    33:52 ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

    താങ്കള്‍ തന്ന ലിസ്റ്റ് പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ? 33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?

    അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?

    ReplyDelete
  128. (ഈ കമന്റ് കാണാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു)

    ആശാനേ, ചര്‍ച്ചയുടെ നമ്പര്‍ ഒന്നും കാണുന്നില്ലല്ലോ? ചര്‍ച്ച ചെയ്യാന്‍
    ഇനി അതേ പടി പകര്‍ത്തേണ്ടി വരും.
    == ചിഹ്നങ്ങള്‍ ശ്രദ്ധിക്കുക

    * പ്രവാചകന്‍മാരുടെ ജീവചരിത്രം മൊത്തത്തില്‍ പരിശോധിച്ചാല്‍ ആ അഞ്ചും
    അവരുടെ അജണ്ടയിലുണ്ടായിരുന്നു എന്ന് കാണാം. എല്ലാം ചെയ്യാന്‍
    എല്ലാവര്‍കും സാധിച്ചിരിക്കില്ല. അത് വേറെ കാര്യം.
    * പ്രവാചകന്‍ പ്രവചിച്ചെന്നുമിരിക്കും.
    * ദൈവത്തില്‍ നിന്ന് കിട്ടിയ നിയമം ജനങ്ങളെ പഠിപ്പിച്ച് അത്
    പാലിക്കുന്നവരാക്കി അവരെ മാറ്റുക, ഇതാണ്‌ പ്രവാചകന്‍മാര്‍ നടത്തിയ
    സംസ്കരണം.

    ==കനമുള്ള പ്രവചനം ഒന്നും നബി നടത്തിയില്ല അല്ലേ? അത് കൊണ്ട് പ്രവാചകന്‍
    പ്രവചില്ലെങ്കിലും ഒന്നുമില്ല. എന്നിട്ടും പ്രവാചകന്‍ എന്ന്‍ പേരും !
    ചില പ്രവചനങ്ങള്‍ ഞാന്‍
    ഇവിടെ
    കൊടുത്തിട്ടുണ്ട്‌. സൌകര്യപെടുമ്പോള്‍ വായിക്കുക.

    * മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമില്ലാത്ത പലതും നബിക്ക്
    നിര്‍ബന്ധമായിരുന്നു. മറ്റുള്ളവര്‍ക്ക് അനുവദനീയമായ ചിലത് നബിക്ക്
    അനുവദനീയമായിരുന്നില്ല. അതേ പോലെ മറ്റുള്ളാവര്‍ക്കില്ലാത്ത ഇളവ്
    നബിക്കുണ്ടായിരുന്നു.

    = എന്താണ് മറ്റുള്ളവര്‍ക്കില്ലാത്ത നബിക്ക് മാത്രമായ നിര്‍ബന്ധങ്ങള്‍ .
    ഒന്ന് രണ്ടു സാമ്പിള്‍ തരുമോ?
    മറ്റുള്ളവര്‍ക്കുള്ള നിബന്ധനകളുമായി ഒന്ന് തട്ടിച്ചു നോക്കുവാന്‍ അത് വഴി
    സാധിക്കും.

    * ബൈബിള്‍ കഥകള്‍ അതേ പടിയല്ല ഖുര്‍ആനിലുള്ളത്. ബൈബിളിലെ തെറ്റ് ഒന്നും
    ഖുര്‍ആനിലില്ല. താങ്കള്‍ തന്നെ സമ്മതിക്കും പ്രകാരം ബൈബിള്‍
    ദൈവവചനമാണെന്ന് ചിലര്‍ വെറുതെ ധരിക്കുകയാണ്‌. എന്നാല്‍ ചില ദൈവവചനങ്ങള്‍
    അതിലുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.

    == അത് ശരി തന്നെ . ബൈബിള്‍ കഥകള്‍ അതെ പടി ഓര്‍ത്തിരിക്കാന്‍ നബി
    ശ്രദ്ധിച്ചില്ല. അതിന്റെ ആവശ്യം ആദ്യം തോന്നിയിട്ടുണ്ടാവില്ല.
    ഒരു സാമ്പിള്‍
    ഇവിടെ
    .
    എവിടെയൊക്കെ ബൈബിള്‍ തിരുത്തിയിട്ടുണ്ടാകും എന്ന്‍ താങ്കള്‍ക്ക് ഒരു
    ഏകദേശ രൂപവും കിട്ടും.
    കൂട്ടത്തില്‍ പറയട്ടെ "അതില്‍ ദൈവ വചനം അടങ്ങിയിരിക്കുന്നു എന്ന്‍ അതിനെ
    ദൈവീകമായി കണക്കാക്കുന്നവര്‍ കരുതുന്നു. " എന്ന് ഞാന്‍ പറഞ്ഞപ്പോള്‍
    അത് ചിലര്‍ "വെറുതെ ധരിക്കുന്നു" എന്നാക്കിയല്ലേ? ഒരു രസം. അല്ലേ? സാരമില്ലെന്നേ.

    * നിയമം മാറ്റുന്നത് ദൈവമാണ്‌. അത് സംസ്കരണപ്രക്രിയക്ക് ആവശ്യമായ
    രീതിയില്‍ ചെയ്യുനു.
    == അതെയതെ രാവിലെ ഒന്ന്‍, ഉച്ചയ്ക്ക് ഒന്ന്‍, രാത്രി ഒന്ന്‍ വീതം എന്നീ
    ക്രമത്തില്‍ അല്ലേ?

    ReplyDelete
  129. ഇപ്പോള്‍ അത് അവിടെ ഉണ്ട്. വീണ്ടും കമന്റെണ്ടി വന്നതിനാല്‍ ഖേദിക്കുന്നു.

    ReplyDelete
  130. ഖുര്‍ആനിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു പോയതായി ഒരു ഹദീസിലും ഇല്ല. നബി എഴുതിച്ചത് തുകലില്‍ മാത്രമായിരുന്നില്ല; ഒട്ടകത്തിലും തോളെല്ല്‌ തുടങ്ങി പലതിലും ആയിരുന്നു. അത് കൂട്ടിത്തുന്നുന്ന വിദ്യ ആ കാലത്തെന്നല്ല ഈ കാലത്തും ആരും കണ്ടു പിടിച്ചതായി അറിയില്ല. പിന്നെ, ഇത്ര പോലും  കയ്യിലില്‍ ഇല്ലാത്തവര്‍ക്ക്, ക്രിസ്ത്യാനികള്‍ക്ക് ഇതൊക്കെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികാകാശമെവിടെ? ആ വഴിക്കും ഒരു ആലോചന നടക്കണമല്ലോ. യേശു എഴുതിച്ചതാണെന്ന് കരുതപ്പെടുകയെങ്കിലും  വല്ലതും നിങ്ങളുടെ പക്കലുണ്ടോ? ഇല്ലല്ലോ. പില്‍ക്കാലത്ത് ആരോ എഴുതിയത്; ശിഷ്യന്‍മാരാണ്‌ രചയിതാക്കള്‍ എന്നത് പോലും ഉറപ്പില്ലാത്ത കാര്യം. സ്വന്തം കണ്ണില്‍ കോല്‌ വച്ചിട്ട് അന്യന്റെ കണ്ണിലെ കരട് തിരയുന്നുവോ?

    ReplyDelete
  131. സാജന്‍: "മ്യൂസിയത്തില്‍ ഖുര്‍ആനിന്റെ പഴയ കോപ്പിയ്യുണ്ടെങ്കില്‍ പുറം ലോകത്തെ
    കാണിക്കണം. ലോക്ക് ഇടരുത്‌. എന്തിനാണ് മടിക്കുന്നത്? വല്ല കുത്തും കോമയും
    ചിലപ്പോള്‍ ചില അദ്ധ്യായങ്ങള്‍ വരെയും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന്‍ ബാക്കിയുള്ളവര്‍ കൂടി കാണട്ടെന്ന്‍."

    = അന്വേഷിച്ച് കണ്ടെത്തിക്കോളൂ. പ്രവാചകന്‍ പാരായണം ചെയ്ത ഖുര്‍ആന്‍ ഇന്ന് ഞങ്ങളുടെ കൈവശമുണ്ട്. ക്രിസ്തു പാരായണം ചെയ്ത പുതിയനിയമം നിങ്ങളുടെ കയ്യിലുണ്ടോ? ഇത് ചോദിക്കുമ്പോള്‍ ഉത്തരം പറയാതെ ഒളിച്ചൂടരുത്.

    ReplyDelete
  132. സാജന്‍: "== എന്നിട്ടും ക്രിസ്തു പഠപ്പിച്ചതിന്റെ വചനങ്ങള്‍ ഇന്നും സുലഭം. നബി
    പഠപ്പിച്ചത് ചിലത് ആടിന് ഭക്ഷണമായി എന്നെങ്കിലും ആശ്വസിക്കാം.

    (പൌലോസ് ആകും ആ ശത്രു ശിഷ്യന്‍ അല്ലെ? അദേഹം സുവിശേഷം ഒന്നും എഴുതിയിട്ടില്ല. )"

    = മുഹമ്മദ് പഠിപ്പിച്ചതിന്റെ എത്രയില്‍ ഒരു അംശം വരും സുലഭമായ ആ വചനങ്ങള്‍ എന്ന് കൂടി പറയണം. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളും സ്പര്‍ശിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് പഠിപ്പിച്ചതിലുണ്ട്. അതിനോട് താരതമ്യം ചെയ്യാന്‍ മാത്രമുണ്ടോ ക്രിസ്തുവിന്റേതായി നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളവ എന്ന് കൂടി പറയണം. (ക്രിസ്തുവിനെ കൊച്ചാക്കാനോ അദ്ദേഹവും മുഹമ്മദ് നബിയും തമ്മില്‍ താരതമ്യം ചെയ്യാനോ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. മറിച്ച് മുഹമ്മദിന്റെയും അദ്ധ്യാപനങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ടപ്പോള്‍ ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളില്‍ നിന്ന് എത്ര മാത്രം സംരക്ഷിക്കപ്പെട്ടു എന്ന ചോദ്യം മത്രമാണിത്.)

    ReplyDelete
  133. Sajan: "(പൌലോസ് ആകും ആ ശത്രു ശിഷ്യന്‍ അല്ലെ? അദേഹം സുവിശേഷം ഒന്നും എഴുതിയിട്ടില്ല. )"
    = ഇന്നത്തെ ക്രിസ്തു മതത്തിന്റെ വിശ്വാസ കാര്യങ്ങള്‍ മുതല്‍ ആചാരങ്ങളും ആഘോഷങ്ങളും വരെ സകലതും നെയ്തുണ്ടാക്കിയത് പൌലോസാണല്ലോ. അപ്പോള്‍  പിന്നെ ശത്രു ശിഷ്യനായത് എങ്ങനെ മാറ്റിവയ്ക്കും? ക്രിസ്തു
    പരിച്ഛേദന ഏറ്റിരുന്നു; പൌലോസ് അത് വേണ്ടെന്ന് പഠിപ്പിച്ചു. അതോടെ അബ്രഹാമിന്റെ പിന്‍ഗാമിയാകാനുള്ള യോഗ്യതയാണ്‌ നിങ്ങള്‍ക്ക് നഷ്ടമാകുന്നത്. അങ്ങനെ പലതും പൌലോസില്‍ നിന്നാണല്ലോ കിട്ടിയത്. പിന്നെ അദ്ദേഹം സുവിശേഷം എഴുതിയീട്ടില്ല എന്ന് പറയുന്നത് എന്തിനാണ്‌? ഇന്ന് നിലനില്‍ക്കുന്നത് പൌലോസ് മതമാണ്‌; ക്രിസ്തു മതമല്ല.

    ReplyDelete
  134. To Sajan:
    "ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും പഴയ കോപ്പി ഉള്‍പ്പെടെ സകല ഖുര്‍ആനും, എല്ലാ തരം റെക്കൊഡുകളും നശിപ്പിച്ചു കളഞ്ഞാലും ഖുര്‍ആന്‍ നഷ്ടപ്പെടുകയില്ല. ലക്ഷങ്ങളുടെ മനസ്സില്‍ അത് ഭദ്രമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അത്കൊണ്ട് തന്നെ, ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഖുര്‍ആനിന്റെ പുതിയ പ്രിന്റുകള്‍ പുറത്തിറക്കാന്‍ കഴിയുന്നതാണ്‌.

    ബൈബിളിന്റെ എല്ലാ കോപ്പികളും എല്ലാ രൂപത്തിലുമുള്ളത് നശിപ്പിച്ചാല്‍ ഇതേ പോലെ മനുഷ്യ മനസ്സില്‍ നിന്ന് അവ പുറത്ത് കൊണ്ട് വരാനും പുനഃപ്രസിദ്ധീകരിക്കാനും സാദ്ധ്യമാണോ? ബൈബിള്‍ മനപ്പാഠമുള്ള ആരെങ്കിലും ലോകത്തുണ്ടോ? അതല്ല; കടലാസിലും മറ്റുമുള്ള രേഖകളില്‍ മാത്രമാണോ ബൈബിള്‍ സംരക്ഷിക്കപ്പെടുന്നത്?"

    = ഇങ്ങനെ ചിലതൊക്കെ ഞാന്‍ ചോദിച്ചിരുന്നു. കണ്ടിരുന്നില്ലേ?

    ReplyDelete
  135. To Sajan:
    "ബൈബിളിന്റെ കാര്യത്തില്‍ ക്രിസ്തുവിന്റെ കാലം കഴിഞ്ഞ് മൂന്ന് നൂറ്റണ്ടിന്‌ ശേഷമുള്ളതേ സൂക്ഷിപ്പുള്ളു എന്ന് താങ്കള്‍ സമ്മതിക്കുന്നു. അത് മതിയെന്ന് താങ്കള്‍ തൃപ്തിയടയുകയും ചെയ്യുന്നു. എന്നാല്‍ ഖുര്‍ആനിന്റെ കാര്യത്തില്‍ ഒരു വര്‍ഷത്തിന്റെ ഇളവു പോലും പാടില്ല; പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞ 632-ലെ കയ്യെഴുത്ത് പ്രതി തന്നെ കിട്ടണം. അതെന്താ അങ്ങനെ? ബൈബിളിന്റെ കര്യത്തില്‍ സൂക്ഷ്മത വല്ലാതെ കുറഞ്ഞു പോയില്ലേ? ഖുര്‍ആനിന്റെ കാര്യത്തില്‍ അത് ഇത്തിരി കൂടിയും പോയില്ലേ? 632 ന്‌ ശേഷമല്ലേ അത് ഗ്രന്‍ഥരൂപത്തിലാക്കിയിട്ടുള്ളൂ."

    = ഇതിനോടും താങ്കള്‍ പ്രതികരിച്ചു കണ്ടില്ല.

    ReplyDelete
  136. സാജന്‍: "== എന്നിട്ടും ക്രിസ്തു പഠപ്പിച്ചതിന്റെ വചനങ്ങള്‍ ഇന്നും സുലഭം. നബി
    പഠപ്പിച്ചത് ചിലത് ആടിന് ഭക്ഷണമായി എന്നെങ്കിലും ആശ്വസിക്കാം.

    (പൌലോസ് ആകും ആ ശത്രു ശിഷ്യന്‍ അല്ലെ? അദേഹം സുവിശേഷം ഒന്നും എഴുതിയിട്ടില്ല. )"

    = മുഹമ്മദ് പഠിപ്പിച്ചതിന്റെ എത്രയില്‍ ഒരു അംശം വരും സുലഭമായ ആ വചനങ്ങള്‍ എന്ന് കൂടി പറയണം. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളും സ്പര്‍ശിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് പഠിപ്പിച്ചതിലുണ്ട്. അതിനോട് താരതമ്യം ചെയ്യാന്‍ മാത്രമുണ്ടോ ക്രിസ്തുവിന്റേതായി നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളവ എന്ന് കൂടി പറയണം. (ക്രിസ്തുവിനെ കൊച്ചാക്കാനോ അദ്ദേഹവും മുഹമ്മദ് നബിയും തമ്മില്‍ താരതമ്യം ചെയ്യാനോ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. മറിച്ച് മുഹമ്മദിന്റെ അദ്ധ്യാപനങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ടപ്പോള്‍ ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളില്‍ നിന്ന് എത്ര മാത്രം സംരക്ഷിക്കപ്പെട്ടു എന്ന ചോദ്യം മത്രമാണിത്.)

    ReplyDelete
  137. Sajan: "അത് ശരി തന്നെ . ബൈബിള്‍ കഥകള്‍ അതെ പടി ഓര്‍ത്തിരിക്കാന്‍ നബി
    ശ്രദ്ധിച്ചില്ല. അതിന്റെ ആവശ്യം ആദ്യം തോന്നിയിട്ടുണ്ടാവില്ല."

    = ഖുര്‍ആനിനോ ബൈബിളിനോ എവിടെയാണ്‌ അബദ്ധം സംഭവിച്ചത് എന്ന് പരിശോധിക്കാന്‍ പറ്റുന്ന നല്ല ഒരുദാഹണം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് താങ്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ട് ആ വഴിക്കൊന്നും വന്നത് കണ്ടില്ലല്ലോ. ഇത് ഒരു ശാഖാപരമായ ചര്‍ച്ചയല്ല. ആരാണ്‌ ബലിപുത്രന്‍ എന്ന അടിസ്ഥാന പരമായ ചര്‍ച്ചയാണ്‌. താങ്കള്‍ വരണം; അഭിപ്രായം പറയണം.

    ReplyDelete
  138. സാജന്‍: "കൂട്ടത്തില്‍ പറയട്ടെ "അതില്‍ ദൈവ വചനം അടങ്ങിയിരിക്കുന്നു എന്ന്‍ അതിനെ
    ദൈവീകമായി കണക്കാക്കുന്നവര്‍ കരുതുന്നു. " എന്ന് ഞാന്‍ പറഞ്ഞപ്പോള്‍
    അത് ചിലര്‍ "വെറുതെ ധരിക്കുന്നു" എന്നാക്കിയല്ലേ? ഒരു രസം. അല്ലേ? സാരമില്ലെന്നേ."

    = തമാശയല്ല; കാര്യമായിട്ട് തന്നെയാണ്‌ പറഞ്ഞത്. മനുഷ്യര്‍ രചിച്ച കൃതികളെ ദൈവവചനമായി കണക്കാക്കുകയാണ്‌ നിങ്ങള്‍ ചെയ്യുന്നത്. "സ്വന്തം കരങ്ങള്‍ കൊണ്ട് ഗ്രന്‍ഥങ്ങള്‍ എഴുതിയുണ്ടാക്കുകയും എന്നിട്ട് - തുച്ഛമായ വില നേടുന്നതിന്ന് വേണ്ടി - അത് ദൈവത്തില്‍ നിന്നുള്ളതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശം! അവരെഴുതുയത് മൂലം അവര്‍ക്ക് നാശം! അവര്‍ സമ്പാദിച്ചത് മൂലവും അവര്‍ക്ക് നാശം! (ഖുര്‍ആന്‍ 2:79)

    ReplyDelete
  139. സാജന്‍: "നിയമം മാറ്റുന്നത് ദൈവമാണ്‌. അത് സംസ്കരണപ്രക്രിയക്ക് ആവശ്യമായ
    രീതിയില്‍ ചെയ്യുനു.
    == അതെയതെ രാവിലെ ഒന്ന്‍, ഉച്ചയ്ക്ക് ഒന്ന്‍, രാത്രി ഒന്ന്‍ വീതം എന്നീ
    ക്രമത്തില്‍ അല്ലേ?"

    = മുഹമ്മദ് നബിയുടെ ചരിത്രം സംരക്ഷിക്കപ്പെട്ടത് പോലെ, പ്രവാചാകന്‍മാരാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നവരുടെ ചരിത്രം നിങ്ങളുടെ പക്കലുണ്ടോ? ഇല്ലല്ലോ. പിന്നെങ്ങനെയാണ്‌ അവരുടെ കാലത്ത് ഒരു കാര്യം  നടന്നെന്നോ ഇല്ലെന്നോ തീര്‍ത്തു പറയുക. ഒരു പ്രവാചകന്റെ നിയമം മറ്റൊരു പ്രവാചകന്‍ മാറ്റാന്‍ പാടില്ലെന്ന് താങ്കള്‍ വാദിച്ചത് കണ്ടു. ക്രിസ്തു ആരുടെയും നിയമം റദ്ദാക്കിയിട്ടില്ലെന്നും താങ്കള്‍ സമ്മതിക്കുന്നു.
    എങ്കില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഈ നിയമം ( one , two ) ഇപ്പോഴും താങ്കളുടെ മതമായ ക്രിസ്തു മതത്തില്‍ ഉണ്ടെന്ന് കരുതമോ? ഈ നിയമം ഇല്ലെങ്കില്‍ മോസസിന്റെ നിയമം ക്രിസ്തു മാറ്റി എന്ന് താങ്കള്‍ സമ്മതിക്കുമോ? രണ്ടാണെങ്കിലും വൈരുദ്ധ്യം ഉറപ്പാണ്‌.

    ReplyDelete
  140. മുഹമ്മദ്‌ നബി(സ) യേശുവിന്റെ പിന്‍ഗാമിയാണോ എന്ന ചോദ്യത്തെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചയില്‍ പിന്‍ഗാമി യല്ല എന്ന് വരുത്തി തീര്‍ക്കാന്‍ സന്തോഷ്‌ നാലു കാര്യങ്ങളാണ്‌ അവസാനമായി ഉദ്ധരിച്ചത്. അവ ഇവയാണ്-
    യുദ്ധം, ബഹുഭാര്യത്തം, വ്യഭിചാരം, അന്ന്യന്‍റെ സമ്പത്ത് മോഹിക്കള്‍ / തട്ടിയെടുക്കല്‍.
    ഇതില്‍ മൂന്നാമത്തേതും നാലാമത്തേതും യഥാക്രമം ബഹുഭാര്യത്വതോടും യുദ്ധതോടും ബന്ധപ്പെടുത്തിയാണ് സന്തോഷ്‌ വാദിച്ചിരിക്കുന്നത്. അതിനാല്‍ പ്രധാനമായും രണ്ടു കാര്യങ്ങളില്‍ ഊന്നിയാണ് ഞാന്‍ ഇവിടെ നടന്ന ചര്‍ച്ച വായനക്കാര്‍ക്ക്‌ എളുപ്പം മനസില്ലക്കാന്‍ വേണ്ടി ഏകോപിപ്പിക്കുന്നത്.
    സന്തോഷ്‌ പറഞ്ഞു: "ദൈവം നല്‍കിയ നിയമങ്ങള്‍ മാറില്ല എന്നു തന്നെ ഞാന്‍ ഇപ്പോഴും പറയുന്നു. എണ്ണം വേണമെങ്കില്‍ ഇനിയും കുറയ്ക്കാം." ഇത് പ്രത്യാകം ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്.

    ReplyDelete
  141. യുദ്ധം
    ========
    യുദ്ധം ക്രിസ്തു നിരോധിച്ചു എന്നതിന് തെളിവായി സന്തോഷ്‌ ഉദ്ധരിച്ചത് മോശക്ക് നല്‍കിയ പത്ത് നിയമങ്ങളില്‍ പെട്ട "നീ കൊല്ലരുത്‌" എന്ന കല്‍പ്പനയാണ്‌. ഈ കല്‍പ്പനയെ ദുര്‍വ്യാഖ്യാനിച്ചാണ് സന്തോഷ്‌ യുദ്ധതിലേക്ക് ആനയിച്ചത്. മാത്രമല്ല ശത്രുക്കളോട് പെരുമാറാന്‍ യേശു പഠിപ്പിച്ച വചനങ്ങളും സന്തോഷ്‌ ഉദ്ധരിക്കുകയുണ്ടായി. ഈ വചനങ്ങള്‍ ഞാന്‍ വ്യാഖ്യാനിച്ചില്ല എന്നതാണ് സന്തോഷ്‌ പറയുന്ന കുറ്റം. എന്നാല്‍ വ്യാഖ്യാനങ്ങള്‍ പല സ്ഥലങ്ങളിലായി ഈ ബ്ലോഗില്‍ തന്നെ കാണാന്‍ കഴിയും.
    "നീ കൊല്ലരുത്‌" എന്നാ കല്‍പ്പന ദൈവം മോശക്കാണല്ലോ നല്‍കിയത്‌. പിന്നീട് യേശു അത് ഒരു കല്‍പനയുടെ ഭാഗമാക്കുകയായിരുന്നു എന്നാണല്ലോ സന്തോഷ്‌ പറഞ്ഞത്.
    ഇതിനെ ഞാന്‍ മനസിലാക്കുന്നത് "അന്ന്യായമായി ഒന്നിനേയും കൊല്ലരുത്" എന്നാണ്. ഉദാഹരണമായി ഒരു രാഷ്ട്ര ഭരണഘടനയനുസരിച്ച് കുറ്റവാളിയെ ശിക്ഷിക്കുന്നതും, യുദ്ധത്തിലെ ശത്രു പക്ഷവും ഇതിന്റെ പരിധിയില്‍ വരില്ല. ബൈബിളില്‍ തന്നെ ഇത് വ്യക്തമാണ്‌.
    ചെങ്കടല്‍ കടന്ന് പലസ്തീനിലെത്തിയ മോശ ദൈവത്തിന്റെ ഏകത്വം അഗീകരിക്കാത്തവരോട് യുദ്ധം ചെയ്യാന്‍ കല്‍പ്പിക്കുന്നതും,
    "നീ കൊല്ലരുത്‌" എന്ന് നിയമം ലഭിച്ച മോശയുടെ ബൈബിളിലെ യുദ്ധങ്ങളും സന്തോഷ്‌ കാണാതെ പോയി.
    ഈ കല്‍പ്പന ലഭിച്ച മോശ തന്നെ ഇത് ലംഘിച്ചു എന്ന് നിങ്ങളാരും വിശ്വസിക്കില്ലല്ലോ.

    ReplyDelete
  142. ഈജിപ്തില്‍ നിന്നുള്ള വിമോചനത്തിന് ശേഷം ഇസ്രയീല്യരെ ഉപദ്രവിച്ചവരോട് ഖുര്‍ആന്‍ ശത്രുക്കളോട് എങ്ങിനെ പെരുമാറണമെന്ന് കല്പിച്ചോ അതിലും തീവ്രമായി യുദ്ധം ചെയ്യാന്‍ ബൈബിളില്‍ കല്‍പ്പിച്ചതായി നാം വായിച്ചല്ലോ.
    വിമോചനത്തിന് മുന്പ് ക്രുരനായ ഫരോവയുമായി ഇങ്ങിനെ ഒരു യുദ്ധത്തിന് മോശ ആഹ്വാനം ചെയ്യാതെ ഈജിപ്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
    മുഹമ്മദ്‌ നബി(സ)യുടെ ചരിത്രവും ഇതുപോലെ തന്നെ ബന്ധപെട്ടിരിക്കുന്നു. മക്കയില്‍ വെച്ച് മുഹമ്മദ്‌ നബിയും അനുയായികളും ബഹുദൈവ വിശ്വാസികളാല്‍ ക്രൂരമായ മര്‍ദ്ധനങ്ങല്‍ക്കിരയായി. അവസാനം ശത്രുക്കള്‍ കൊല്ലാന്‍ തീരുമാനിച്ചു. ഈ അവസരങ്ങളിലെല്ലാം മുഹമ്മദ്‌ നബി അനുയായികക്ക് നല്‍കിയ ഉപദേശം യേശുവിന്റെ ഉപടെഷങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നില്ല.
    തുടര്‍ന്ന് അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം നാടും വീടും ഉപേക്ഷിച്ച് മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ (പലായനം) പോയി.
    അനുയായികളും നബിയോടൊപ്പം മദീനയില്‍ എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തില്‍ ഇതൊരു മഹത്തായ വിമോചനമാണ്. തുടര്‍ന്ന് മദീനയുടെ ഭരണാധികാരിയായി അവരോധിക്കപെട്ടു.
    ശേഷം മദീനയെ ആക്രമിക്കാന്‍ എത്തിയ ശത്രുക്കളോട് പ്രധിരോധാവശ്യാര്‍ത്ഥം യുദ്ധം ചെയ്യേണ്ടി വന്നു. മോശ ചെയ്തതായി ബൈബിളില്‍ പറയുന്ന പോലെ.

    ReplyDelete
  143. ഇതില്‍ നിന്നും മനസിലാക്കാവുന്ന കാര്യങ്ങള്‍ ഇവയാണ്
    1. മോശക്കും മുഹമ്മദ്‌ നബിക്കും വിമോചനത്തിന് മുന്‍പ്‌ യുദ്ധം ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ല.
    2. വിമോചനത്തിന് ശേഷം രണ്ടു പ്രവാചകന്മാരും ശത്രുവിനോടുള്ള (യുദ്ധ) നയത്തില്‍ ദൈവ കല്പന പ്രകാരം മാറ്റം വരുത്തി.
    3. യേശു ഇങ്ങിനെ ഒരു വിമോചനം നടത്തിയതായി ബൈബിളിലും, ഖുര്‍ആനിലും പറയുന്നില്ല. അതിനാല്‍ യേശുവിന് യുദ്ധ നിയമങ്ങള്‍ ദൈവം നല്‍കീട്ടില്ല.
    4. അതിനാല്‍ "നീ കൊല്ലരുത്" എന്ന കല്‍പ്പനയും,ശത്രുവിനോടുള്ള യേശുവിന്‍റെ നയങ്ങളും യുദ്ധതിനെതിരയുള്ള തെളിവുകളായി ഉദ്ധരിക്കുന്നത് തികഞ്ഞ അക്ഞ്ഞതയാണ്.

    ReplyDelete
  144. ബഹുഭാര്യത്വം.
    ==========
    ഈ വിഷയവുമായി ബന്ധപെട്ട് ധാരാളം കമന്റുകള്‍ ഇവിടെയുണ്ട്. ബഹുഭാര്യത്വം യേശു നിരോധിച്ചതായി പല തവണ ആവര്‍ത്തിച്ചു എന്നല്ലാതെ വിഷയവുമായി ബന്ധപെട്ട ഒരു വരിപോലും ബൈബിളില്‍ നിന്ന് ഉദ്ധരിക്കാന്‍ സന്തോഷിനായില്ല. മറിച്ച് അനുമാനങ്ങളും അവന്‍റെ തന്നെ പ്രസ്താവനകളും, ഇല്ലാത്ത ചരിത്രങ്ങളും എല്ലാമായിരുന്നു സന്തോഷ്‌ ഉദ്ധരിച്ചത്.
    മറ്റൊരു വാദം ബഹുഭാര്യത്വം മോശ ഇസ്രയീല്യര്‍ക്കു നല്‍കിയ ഒരു ഇളവ്‌ ആണെന്നായിരുന്നു!!!?
    = നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ചു മരിച്ച പിതാമഹന്‍ മാര്‍ക്ക് മോശ ഇളവ്‌ നല്‍കി പോലും.
    ഇസ്രായേല്‍ ഗോത്ര പിതാമഹന്‍മാരുള്‍പെടെ ബൈബിള്‍ ഉദ്ധരിച്ച ഒട്ടേറെ മഹാന്മാരെ ഈ വിഷയത്തില്‍ സന്തോഷിനു തള്ളിപറയേണ്ടിവന്നു. എന്ന് വെച്ചാല്‍ അവരെല്ലാം മുഹമ്മദിന്റെ പാതയില്‍ ആയിരുന്നു എന്ന്.
    മോശക്ക് നല്‍കിയ പത്ത് കല്‍പനകളില്‍ ബഹുഭാര്യത്വം ഇല്ല എന്നത് വേറെ കാര്യം. അതിനായി ബഹുഭാര്യതത്തിനു വ്യഭിചാരം എന്നര്‍ത്ഥം നല്‍കുകയായിരുന്നു.

    ReplyDelete
  145. പത്ത് കല്‍പന നല്‍കപെട്ട മോശ തന്നെ ഒന്നിലധികം വിവാഹം കഴിച്ചതായി ബൈബിളില്‍ കാണാം.
    “When they were in Hazeroth, Miriam and Aaron spoke against Moses because of the Cushite woman he had married: “He married a Kushite woman!” They said, “Has the Lord God spoken only through Moses? Has God not spoken through us as well?” (Numbers 11:35-12:2)

    "When the king heard about what had happened, he tried to have Moses killed, but Moses fled and went to live in the land of Midian. One day, when Moses was sitting by a well, seven daughters of Jethro, the priest of Midian, came to draw water and fill the troughs for their father's sheep and goats." Exodus 2:15-16
    "1 Jethro, priest of Midian and father-in-law to Moses, heard the report of all that God had done for Moses and Israel his people, the news that God had delivered Israel from Egypt. 2 Jethro, Moses' father-in-law, had taken in Zipporah, Moses' wife who had been sent back home, 3 and her two sons. The name of the one was Gershom (Sojourner) for he had said, "I'm a sojourner in a foreign land"; 4 the name of the other was Eliezer (God's-Help) because "The God of my father is my help and saved me from death by Pharaoh." 5 Jethro, Moses' father-in-law, brought Moses his sons and his wife there in the wilderness where he was camped at the mountain of God. 6 He had sent a message ahead to Moses: "I, your father-in-law, am coming to you with your wife and two sons." exodus 18:1-6

    ചുരുക്കി പറഞ്ഞാല്‍ നിയമങ്ങള്‍ ലഭിച്ച മോശയും ഇവര്‍ക്ക് പുറത്ത്.

    ReplyDelete
  146. ഇനി സാക്ഷാല്‍ പുതിയ നിയമത്തില്‍ തന്നെ കാണാം
    നന്‍മയെ നന്‍മകൊണ്ടേ ഉപമിക്കാറുള്ളു. മത്തായി സുവിശേഷത്തിലെ പത്ത് കന്യകമാരുടെ ഉപമ ഇവിടെ എടുത്തു പറയേണ്ടതാണ്‌. അതിവിടെ വായിക്കാം
    കാലഘട്ടത്തിലെ ആചാരങ്ങളായിരിക്കുമല്ലോ അവര്‍ ഉദാഹരണമായി ഉദ്ധരിച്ചത്.
    ചുരുക്കി പറഞ്ഞാല്‍ ഇവര്‍ മുഹമ്മദ്‌ നബി(സ)ക്കെതിരെ ഉദ്ധരിച്ച തെളിവുകള്‍ തന്നെ അദ്ദേഹം മോശയുടെയും യേശുവിന്റെയും പിന്‍ഗാമിയാണ് എന്ന് വിശ്വസിക്കാന്‍ ധാരാളമാണ്.

    കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

    ReplyDelete
  147. = രണ്ടു സഹോദരിമാരെ ഒരേ സമയത്ത് ഭാര്യമാരാക്കരുതെന്ന് ലേവ്യ 18:18 ഇല്‍ കാണാം.
    എന്നാല്‍ ലേയ, റാഹേല്‍ എന്നീ രണ്ട് സഹോദരിമാര്‍ ഒരേ സമയത്ത് ജേക്കബിന്റെ ഭാര്യമാരായി ഉണ്ടായിരുന്നു. രണ്ട് ദാസികള്‍ വേറെയും. (ഉല്‍പ്പത്തി 29-ആം അദ്ധ്യായം)
    ജേക്കബിന്റെ കാലത്തുണ്ടായിരുന്ന നിയമം മാറ്റിയൊ? നിയമം മാറ്റാന്‍ പാടില്ലെന്നല്ലേ കൈസ്തവ വീക്ഷണം?

    ReplyDelete
  148. "ഖുര്‍ആനിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു പോയതായി ഒരു ഹദീസിലും ഇല്ല. "

    ഹദീസില്‍ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു .
    അലിയും നബിയും തെറ്റായി ശിക്ഷ നടപ്പാക്കുകയായിരുന്നുവോ .. ഇതാ ഹദീസുകള്‍ ...

    Narrated Ash-Sha'bi: from 'Ali when the latter stoned a lady to death on a Friday. 'Ali said, "I have stoned her according to the tradition of Allah's Apostle



    നബി വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു എന്നതിന്റെ തെളിവുകള്‍ ഇതാ ബുഖാരിയില്‍ നിന്ന്
    http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/050.sbt.html#003.050.885
    http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/034.sbt.html#003.034.421
    http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/063.sbt.html#007.063.195

    http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/muslim/017.smt.html#017.4216
    Jabir b. 'Abdullah reported that Allah's Apostle (may peace be upon him) stoned (to death) a person from Banu Aslam, and a Jew and his wife.

    ആട് തിന്നു പോയ വിവരണം ആയിഷയില്‍ നിന്ന് ...
    It was narrated that ‘A’ishah said: “The Verse of stoning and breastfeeding of AN ADULT ten times was revealed, and the paper was with me under my pillow. When the Messenger of Allah died, we were preoccupied with his death, and a tame sheep came in and ate it.” (Hasan) (English Translation of Sunan Ibn Majah – Compiled by Imam Muhammad Bin Yazeed Ibn Majah Al-Qazwini [Darussalam Publishers & Distributors, First Edition: June 2007], ahadith edited & referenced by Hafiz Abu Tahir Zubair ‘Ali Za’i, translated by Nasiruddin al-Khattab (Canada), final review by Abu Khaliyl (USA), Volume 3, From Hadith No. 1783 to 2718, Chapter 36. Breastfeeding An Adult, pp. 113-114; capital and underline emphasis ours)


    വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്‍ ഖുറാനില്‍ ഉണ്ടോ?
    ഇല്ലെങ്കില്‍ നബി സ്വന്തം ഇഷ്ടപ്രകാരം ശിക്ഷ വിധിക്കുകയായിരുന്നോ?
    അതോ ആയിഷ പറഞ്ഞ പോലെ ഈ സൂക്തങ്ങള്‍ നബിയുടെ വീട്ടിലെ ആട് തിന്നു പോയോ?

    ഇപ്പോള്‍ ആരാണ് കള്ളം പറയുന്നത്? താങ്കളോ അയിഷയോ ഹദീസ്‌ എഴുതിയവരോ? ഇതൊക്കയാണോ പ്രവാചക ചരിത്രം?

    ReplyDelete
  149. യേശു എഴുതിച്ചതാണെന്ന് കരുതപ്പെടുകയെങ്കിലും വല്ലതും നിങ്ങളുടെ പക്കലുണ്ടോ? ഇല്ലല്ലോ.

    വല്ലവരും അങ്ങിനെ അവകാശപ്പെട്ടതായി താങ്കള്‍ക്കറിയാമോ?

    പ്രവാചകന്‍ പാരായണം ചെയ്ത ഖുര്‍ആന്‍ ഇന്ന് ഞങ്ങളുടെ കൈവശമുണ്ട്. ക്രിസ്തു പാരായണം ചെയ്ത പുതിയനിയമം നിങ്ങളുടെ കയ്യിലുണ്ടോ? ഇത് ചോദിക്കുമ്പോള്‍ ഉത്തരം പറയാതെ ഒളിച്ചൂടരുത്.

    ആര് ഒളിച്ചോടി? യേശു പാരായണം ചെയ്തു എന്നോ എഴുതി എന്നോ ഞങ്ങള്‍ അവകാശപ്പെടുന്നില്ല. ഖുര്‍ആനിന്റെ കാര്യത്തില്‍ അങ്ങിനെയല്ലല്ലോ. നബി തന്നെ ഏതു സൂക്തം ഏതു കഴിഞ്ഞു വരണം എന്ന് നമ്പരിട്ട് തന്നു എന്ന് നിങ്ങള്‍ അവകാശപ്പെടുമ്പോള്‍ അത് തെളിയിക്കാന്‍ നിങ്ങള്‍ക്കാകണം.

    അതിലേക്ക് ആദ്യം വേണ്ടത് ക്രോഡീകരിച്ചു എന്ന് നിങ്ങള്‍ പറയുന്ന മൂലഗ്രന്ഥം ഹാജരാക്കണം. ഇനി അന്നത്തെ കോപ്പി കൈയ്യില്‍ ഇല്ലെങ്കില്‍ ലഭ്യമായതില്‍ പഴയത് കൊണ്ട് വരണം. (A.D. 350 ലെ ബൈബിള്‍ ഞങ്ങള്‍ ഹാജരാക്കിയത് പോലെ ). ഞങ്ങള്‍ എന്തെങ്കിലും പഴയ ഖുറാന്‍ തപ്പിയെടുതിട്ടു കാര്യമെന്ത്‌. മുസ്ലീം ശത്രുക്കള്‍ കള്ളത്തരം വരുത്തിയാണ് അത് നെറ്റില്‍ ഇട്ടതെന്ന് മുസ്ലീമുകള്‍ പറയില്ലേ? അതുകൊണ്ട് നിങ്ങള്‍ക്ക്‌ ബോധ്യമായ കോപ്പി കൊണ്ട് വരൂ.

    (ക്രിസ്തുവിനെ കൊച്ചാക്കാനോ അദ്ദേഹവും മുഹമ്മദ് നബിയും തമ്മില്‍ താരതമ്യം ചെയ്യാനോ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. മറിച്ച് മുഹമ്മദിന്റെയും അദ്ധ്യാപനങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ടപ്പോള്‍ ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളില്‍ നിന്ന് എത്ര മാത്രം സംരക്ഷിക്കപ്പെട്ടു എന്ന ചോദ്യം മത്രമാണിത്.)

    ക്രിസ്തുവിന്റെ അധ്യാപനം ഒന്ന് പോലും നഷ്ടപെടാതെ പുതിയ നിയമത്തില്‍ ഉണ്ടെന്ന്‍ ഞാന്‍ പറയുന്നു. എന്തെങ്കിലും നഷ്ടപ്പെട്ടു എന്ന് താങ്കള്‍ കണ്ടെത്തിയാല്‍ അത് ഹാജരാക്കൂ. ഖുറാനില്‍ നഷ്ടപ്പെട്ടത്‌ ഹദീസുകളില്‍ നിന്ന് ഞാന്‍ കണ്ടെത്തി തന്നത് പോലെ.

    ക്രിസ്തു പരിച്ഛേദന ഏറ്റിരുന്നു; പൌലോസ് അത് വേണ്ടെന്ന് പഠിപ്പിച്ചു. അതോടെ അബ്രഹാമിന്റെ പിന്‍ഗാമിയാകാനുള്ള യോഗ്യതയാണ്‌ നിങ്ങള്‍ക്ക് നഷ്ടമാകുന്നത്. അങ്ങനെ പലതും പൌലോസില്‍ നിന്നാണല്ലോ കിട്ടിയത്. പിന്നെ അദ്ദേഹം സുവിശേഷം എഴുതിയീട്ടില്ല എന്ന് പറയുന്നത് എന്തിനാണ്‌? ഇന്ന് നിലനില്‍ക്കുന്നത് പൌലോസ് മതമാണ്‌; ക്രിസ്തു മതമല്ല.

    ക്രിസ്തു പഠിപ്പിച്ചതിനു വിരുദ്ധമായി പൌലോസ് പഠിപ്പിചിട്ടുണ്ടെന്കില്‍ താങ്കള്‍ ഇവിടെ നിരത്തു. അതല്ലേ അതിന്റെ ഒരു രീതി. പിന്നെ താങ്കളോട് ആരാണ് പറഞ്ഞത്‌ പരിച്ഛേദന ചെയ്താല്‍ അബ്രഹാമിന്റെ പിന്‍ഗാമിയാകം എന്ന്. ബൈബിളില്‍ ഞാന്‍ നോക്കിയിട്ട് ഞാന്‍ കണ്ടില്ല. താങ്കള്‍ കണ്ടുവോ? അത് പോട്ടെ ഖുറാനില്‍ അങ്ങിനെ വല്ലതും താങ്കള്‍ കണ്ടുവോ?

    ബൈബിളിന്റെ എല്ലാ കോപ്പികളും എല്ലാ രൂപത്തിലുമുള്ളത് നശിപ്പിച്ചാല്‍ ഇതേ പോലെ മനുഷ്യ മനസ്സില്‍ നിന്ന് അവ പുറത്ത് കൊണ്ട് വരാനും പുനഃപ്രസിദ്ധീകരിക്കാനും സാദ്ധ്യമാണോ? ബൈബിള്‍ മനപ്പാഠമുള്ള ആരെങ്കിലും ലോകത്തുണ്ടോ? അതല്ല; കടലാസിലും മറ്റുമുള്ള രേഖകളില്‍ മാത്രമാണോ ബൈബിള്‍ സംരക്ഷിക്കപ്പെടുന്നത്?"

    എല്ലാ രൂപതിലുമുള്ളത് നശിപ്പിച്ചാല്‍ പിന്നെങ്ങിനെയാണ് അത് പുനരുദ്ധരിക്കുക. കടലാസില്‍ മാത്രമല്ല ബൈബിള്‍ ഇന്നുള്ളത്. A.D. 350 ലെ ഗ്രീക്ക്‌ ബൈബിള്‍ വരെ ഇന്റര്‍ നെറ്റില്‍ സസുഖം വാഴുന്നു. ഇനി അതും ക്രാഷ് ആയി പോയാല്‍ ഒന്നും ചെയ്യാനില്ല. തിരിച്ച് ഞാന്‍ ചോദിക്കട്ടെ, ഖുര്‍ആനിന്റെ എല്ലാ രൂപത്തിലുമുള്ള കോപ്പികള്‍ , അതായത്‌, കടലാസിലും, നെറ്റിലും എന്തിനു മനുഷ്യന്റെ ഓര്‍മ്മയിലുമുള്ള കോപ്പികള്‍ നശിപ്പിക്കപ്പെട്ടാല്‍ അത് പുന ക്രമീകരികാന്‍ താങ്കള്‍ക്ക് കഴിയുമോ? ഈ ചോദ്യം ചോദിച്ചത് താങ്കളുടെ ചോദ്യത്തിലുള്ള നിരര്‍ഥകത താങ്കളെ ബോധ്യപ്പെടുത്താന്‍ മാത്രം.

    ReplyDelete
  150. ബൈബിളിന്റെ കാര്യത്തില്‍ ക്രിസ്തുവിന്റെ കാലം കഴിഞ്ഞ് മൂന്ന് നൂറ്റണ്ടിന്‌ ശേഷമുള്ളതേ സൂക്ഷിപ്പുള്ളു എന്ന് താങ്കള്‍ സമ്മതിക്കുന്നു. അത് മതിയെന്ന് താങ്കള്‍ തൃപ്തിയടയുകയും ചെയ്യുന്നു. എന്നാല്‍ ഖുര്‍ആനിന്റെ കാര്യത്തില്‍ ഒരു വര്‍ഷത്തിന്റെ ഇളവു പോലും പാടില്ല; പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞ 632-ലെ കയ്യെഴുത്ത് പ്രതി തന്നെ കിട്ടണം. അതെന്താ അങ്ങനെ? ബൈബിളിന്റെ കര്യത്തില്‍ സൂക്ഷ്മത വല്ലാതെ കുറഞ്ഞു പോയില്ലേ? ഖുര്‍ആനിന്റെ കാര്യത്തില്‍ അത് ഇത്തിരി കൂടിയും പോയില്ലേ? 632 ന്‌ ശേഷമല്ലേ അത് ഗ്രന്‍ഥരൂപത്തിലാക്കിയിട്ടുള്ളൂ.


    632 ല്‍ ഖുറാന്‍ പുസ്തക രൂപ്പത്തില്‍ ആക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ പുസ്തകം കാണിക്കണം ! ഇല്ലെങ്കില്‍ കൈയ്യിലുള്ള ഏറ്റവും പഴയ രൂപം കാണിക്കണം. എന്നിട്ട് പോരെ സൂക്ഷ്മതയുടെ ഏറ്റകുറിച്ചിലുകളെ കുറിച്ച ഗീര്‍വാണമടിക്കാന്‍ ? ഞാന്‍ പറഞ്ഞത്‌ A.D. 350 മാത്രമാണ് ബൈബിള്‍ പുസ്തക രൂപത്തില്‍ ആക്കിയത് എന്നല്ല, ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും പഴയത് എന്നാണു. ആയതിലേകുള്ള തെളിവാണ് ഈ ലിങ്ക്.
    അതിലും പഴയത് ഞങ്ങടെ ഉപ്പാപ്പാന്റെ കാലത്ത്‌ ഉണ്ടായിരുന്നു എന്ന്‍ ഞങ്ങള്‍ ഗീര്‍വാണമടിക്കാറില്ല.

    ഖുര്‍ആനിനോ ബൈബിളിനോ എവിടെയാണ്‌ അബദ്ധം സംഭവിച്ചത് എന്ന് പരിശോധിക്കാന്‍ പറ്റുന്ന നല്ല ഒരുദാഹണം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് താങ്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ട് ആ വഴിക്കൊന്നും വന്നത് കണ്ടില്ലല്ലോ. ഇത് ഒരു ശാഖാപരമായ ചര്‍ച്ചയല്ല. ആരാണ്‌ ബലിപുത്രന്‍ എന്ന അടിസ്ഥാന പരമായ ചര്‍ച്ചയാണ്‌. താങ്കള്‍ വരണം; അഭിപ്രായം പറയണം.

    താങ്കളെ പോലെ പല സ്ഥലത്തും ഓടി നടന്നു ചര്‍ച്ച ചെയ്യാനുള്ള കഴിവ്‌ എനിക്കില്ല. ഒരെണ്ണം കഴിയട്ടെ. സുബൈറും ഒരു പോസ്റ്റ്‌ തയാറാക്കി വച്ചിട്ടുണ്ട്. അങ്ങോട്ടും പോണം എന്നുണ്ട്.

    തമാശയല്ല; കാര്യമായിട്ട് തന്നെയാണ്‌ പറഞ്ഞത്. മനുഷ്യര്‍ രചിച്ച കൃതികളെ ദൈവവചനമായി കണക്കാക്കുകയാണ്‌ നിങ്ങള്‍ ചെയ്യുന്നത്. "സ്വന്തം കരങ്ങള്‍ കൊണ്ട് ഗ്രന്‍ഥങ്ങള്‍ എഴുതിയുണ്ടാക്കുകയും എന്നിട്ട് - തുച്ഛമായ വില നേടുന്നതിന്ന് വേണ്ടി - അത് ദൈവത്തില്‍ നിന്നുള്ളതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് നാശം! അവരെഴുതുയത് മൂലം അവര്‍ക്ക് നാശം! അവര്‍ സമ്പാദിച്ചത് മൂലവും അവര്‍ക്ക് നാശം! (ഖുര്‍ആന്‍ 2:79)

    ഇപ്പോള്‍ എനിക്ക് തമാശയായി തോന്നുന്നു. ഒരു മനുഷ്യന്‍ ദൈവം പറഞ്ഞതാണെന്നും പറഞ്ഞു മറ്റുള്ളവരെ കുരങ്ങ് കളിപ്പിച്ച അത്രയൊന്നും ബൈബിള്‍ എഴുതിയവര്‍ ചെയ്തിട്ടില്ലല്ലോ? അവര്‍ ഒരു അവകാശ വാദവും ഉന്നയിച്ചിട്ടില്ല. അവര്‍ അവര്‍ക്കും അവരുടെ അനുയായികള്‍ക്കും വേണ്ടി അവര്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ എഴുതിയുണ്ടാക്കി. വേണ്ടവര്‍ക്ക് വിശ്വസിക്കാം. ഈ എഴുതിയവര്‍ ഒന്നും ആരുടേയും പുറകെ വാളായി ചെന്നില്ലല്ലോ?

    ReplyDelete
  151. മുഹമ്മദ് നബിയുടെ ചരിത്രം സംരക്ഷിക്കപ്പെട്ടത് പോലെ, പ്രവാചാകന്‍മാരാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നവരുടെ ചരിത്രം നിങ്ങളുടെ പക്കലുണ്ടോ?

    നബിയുടെ ചരിത്രം എന്ന് പറയുന്നത് ഖുറാനും ഹദീസുകളും തന്നെയല്ലേ? അതിനെ പറ്റി ചര്‍ച്ച തുടങ്ങമ്പോള്‍ മറിച്ചു പറയരുത്. ഞങ്ങള്‍ പ്രവാചകര്‍ എന്ന് വിശ്വസിക്കുന്നവരുടെയും പൂര്‍വ പിതാക്കളുടെയും പഴയ രാജാക്കന്മാരുടെയും ചരിത്രം രേഖപെടുത്തി വച്ചിരിക്കുന്നത് താങ്കള്‍ പഴയ നിയമപുസ്തകങ്ങളില്‍ കാണുന്നില്ലേ?

    ക്രിസ്തു ആരുടെയും നിയമം റദ്ദാക്കിയിട്ടില്ലെന്നും താങ്കള്‍ സമ്മതിക്കുന്നു.
    എങ്കില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഈ നിയമം ( one , two ) ഇപ്പോഴും താങ്കളുടെ മതമായ ക്രിസ്തു മതത്തില്‍ ഉണ്ടെന്ന് കരുതമോ? ഈ നിയമം ഇല്ലെങ്കില്‍ മോസസിന്റെ നിയമം ക്രിസ്തു മാറ്റി എന്ന് താങ്കള്‍ സമ്മതിക്കുമോ? രണ്ടാണെങ്കിലും വൈരുദ്ധ്യം ഉറപ്പാണ്‌.


    ആഴത്തില്‍ പഠിച്ചതിനു ശേഷം മറുപടി പറയാം. എന്നിരുന്നാലും എങ്ങിനെ പലരും തെറ്റിദ്ധരിക്കുന്നത് എന്ന്‍ എനിക്ക് തോന്നിയ കാര്യങ്ങള്‍ ഇപ്പോള്‍ പറയാം.

    നിയമം ഒന്ന്‍) മോസ പറഞ്ഞു.: മിത്രങ്ങളെ സ്നേഹിക്കണം , ശത്രുക്കളെ വെറുക്കണം എന്ന്.
    യേശു പറഞ്ഞു. ശത്രുക്കളെയും സ്നേഹിക്കണം എന്ന്‍.

    രണ്ടു തരത്തില്‍ ഇത് എടുക്കാം.
    ഒന്നാമത്തേത് ഞാന്‍ പറഞ്ഞ പ്രകാരം മോശയുടെ നിയമം പരിഷ്കരിക്കുകയാണ് യേശു ചെയ്തത് എന്ന്. കാരണം മിത്രക്കളെ സ്നേഹിക്കരുത് എന്ന്‍ യേശു പറഞ്ഞിട്ടില്ല.
    രണ്ടാമത്തേത്‌. യേശു തിരുത്തി എന്ന്‍ പറയാം . അത് ശരിയാണ്. ശത്രുക്കളെ എങ്ങിനെ കാണണം എന്ന് രണ്ടു പേരും രണ്ടു തരത്തിലാണ് പറഞ്ഞിരിക്കുന്നത് .

    നിയമം രണ്ട്) മോശ പത്തു നിയമങ്ങള്‍ കൊണ്ട് വന്നു
    യേശു പറഞ്ഞു , രണ്ടേ രണ്ടെണ്ണം നിങ്ങള്‍ അനുസരിച്ചാല്‍ മതിയെന്ന്.

    ഒന്നാമത്തെ മെത്തേഡ് പ്രകാരം യേശു മോശയുടെ നിയമങ്ങളെ മറ്റൊരു തരത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. രണ്ടാമത്തേത് പ്രകാരം ഒരു പക്ഷെ അത് വെട്ടി കുറയ്കലായി തോന്നാം.

    പിന്നെ യുദ്ധം. സന്തോഷിന്റെ അഭിപ്രായവുമായി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക് യോജിപ്പില്ല എന്നത് വാസ്തവമാണ്. പക്ഷെ മോശയുമായി നബിയുടെ യുദ്ധങ്ങള്‍ താരതമ്യം ചെയ്‌താല്‍ വലിയ വൈരുദ്ധ്യം മനസിലാകും.
    ഒന്ന്) യുദ്ധമുതലിന്റെ ഒരു ഭാഗവും മോശക്ക് ലഭിച്ചിരുന്നില്ല. നബി അഞ്ചില്‍ ഒന്ന് കൈപറ്റിയിരുന്നു
    രണ്ട്) യുദ്ധ തടവുകാരികളെ ഭാര്യയായത്തിനു ശേഷം ഭോഗിക്കാനേ യഹോവ അനുവാദം കൊടുത്തിട്ടുള്ളൂ. ആ ഭാര്യയെ വില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. നബിയാണെങ്കില്‍ യുദ്ധ തടവുകാരികളെ ഭാര്യയാക്കാതെ തന്നെ ഭോഗിച്ചിരുന്നു. അവരെ വില്‍ക്കുകയും ചെയ്തിരുന്നു.

    പെട്ടന്ന് മനസ്സില്‍ വന്നത് എഴുതി എന്ന് മാത്രം. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ... മോശയും യേശുവും അവനവന് വേണ്ടി ഒരു നിയമവും മാറ്റിയിട്ടില്ല. നബിയാനെന്കില്‍ ഇഷ്ടം പോലെ ഇളവുകള്‍ ആസ്വദിചിരിന്നു. നബിയ്ക്കു മാത്രമായുള്ള നിര്‍ബന്ധനകള്‍ താന്കള്‍ വിവരിച്ചില്ല.

    ReplyDelete
  152. രണ്ടു സഹോദരിമാരെ ഒരേ സമയത്ത് ഭാര്യമാരാക്കരുതെന്ന് ലേവ്യ 18:18 ഇല്‍ കാണാം. ...
    ജേക്കബിന്റെ കാലത്തുണ്ടായിരുന്ന നിയമം മാറ്റിയൊ? നിയമം മാറ്റാന്‍ പാടില്ലെന്നല്ലേ കൈസ്തവ വീക്ഷണം?


    ഒന്നാമത്‌ ജേക്കബ്‌ ഒരു പ്രവാചകനല്ല. രണ്ടാമത്‌ ജേക്കബിനെ ഭാര്യാപിതാവ്‌ ചതിയില്‍ വീഴ്ത്തിയാണ് രണ്ടു മക്കളെയും വിവാഹം ചെയ്തു കൊടുത്തത്‌.

    മുഹമ്മദ് പഠിപ്പിച്ചതിന്റെ എത്രയില്‍ ഒരു അംശം വരും സുലഭമായ ആ വചനങ്ങള്‍ എന്ന് കൂടി പറയണം.

    താങ്കള്‍ സ്വയം പരിശോധിക്കൂ... നബിയുടെ നിയമങ്ങളിളില്‍ എത്രയെണ്ണം നബിയ്ക്ക് വേണ്ടിയുള്ള ഇളവുകലായി ഉണ്ടെന്ന്. എത്രയെണ്ണം സ്വയം പിന്നീട് മാറ്റം വരുത്തിയെന്ന്. മോശയുടെയും യേശുവിന്റെയും നിയമങ്ങള്‍ പരിശോദിക്കുക . ഒരേ ഒരണ്ണം അവനവന് വേണ്ടി എഴുതിയുണ്ടാക്കിയത് കാണിച്ചു തരിക.അവരവര്‍ക്ക് വേണ്ടിയുള്ള ഒരേ ഒരു ഇളവ്‌ ! അവര്‍ പറഞ്ഞതില്‍ ഒരേ ഒരെണ്ണം സ്വയം മാറ്റം വരുത്തിയത്‌ കാണിച്ചു തരിക. എന്നിട്ട് മതിയില്ലേ മോശയും യേശുവുമായി നബിയെ താരതമ്യം ചെയ്യാന്‍ മുതിരേണ്ടാത്?

    പെട്ടന്ന് തയാറാക്കിയത് കാരണം എന്തൊക്കെ വിട്ടു പോയി എന്നറിയില്ല.
    ഞാന്‍ എന്തെന്കിലും ഉത്തരം പറയാതെ വിട്ടു പോയെന്നു കണ്ടെത്തുകയാണെങ്കില്‍ വീണ്ടും എടുത്തെഴുതൂ. ഞാന്‍ മറുപടി പറയാന്‍ ശ്രമിക്കാം.

    ReplyDelete
  153. Kamar,

    പത്ത് കല്‍പന നല്‍കപെട്ട മോശ തന്നെ ഒന്നിലധികം വിവാഹം കഴിച്ചതായി ബൈബിളില്‍ കാണാം.
    രണ്ടു പേരെയും ഒരേ സമയം ഭാര്യയായി കൊണ്ട് നടക്കണം. അന്നാലെ ബഹുഭാര്യാത്വം ആകുകയുള്ളൂ.
    അങ്ങിനെ മോശ നടന്നിട്ടുണ്ടോ എന്ന് പരിശോദിച്ചതിനു ശേഷം പറയുമല്ലോ?

    Kamar/Reaz,
    പത്ത് കന്യകമാരുടെ ഉപമ ഇവിടെ എടുത്തു പറയേണ്ടതാണ്‌.

    ഈ ഉപമയില്‍ എവിടെയാണ് ബഹു ഭാര്യാത്വം?
    "അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു."

    കല്യാണ സദ്യക്ക് ചെന്നു എന്ന് പറഞ്ഞാല്‍ കല്യാണം കഴിച്ചു എന്നാണോ? വാതില്‍ അടച്ചു എന്ന് പറഞ്ഞാല്‍ മണിയറയുടെ വാതില്‍ അടച്ചു എന്നായോ?

    ReplyDelete
  154. ചോദ്യം പതിമൂന്ന്‍

    ഖുറാന്‍ പറയുന്നു.

    2:222 ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.

    ഇതൊന്നും നബിക്ക്‌ ബാധകമല്ലേ?ഉണ്ടെങ്കില്‍ ആ ഒഴിവ്കിഴിവ്‌ നബിക്ക്‌ കൊടുത്തതായി പറയുന്ന ഖുറാന്‍ സൂക്തം തരുമോ?

    Sahih Bukhari
    Volume 1, Book 6, Number 298:

    Narrated 'Aisha:

    The Prophet and I used to take a bath from a single pot while we were Junub. During the menses, he used to order me to put on an Izar (dress worn below the waist) and used to fondle me. While in Itikaf, he used to bring his head near me and I would wash it while I used to be in my periods (menses).


    നബിക്ക്‌ എന്തും ആകാം എന്നാണോ അതിനര്‍ത്ഥം?

    ചോദ്യം പതിനാല്.

    ഖുറാന്‍ പറയുന്നു.
    2:187 നോമ്പിന്‍റെരാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. ( ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌ ) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന്‌ അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, ( വൈവാഹിക ജീവിതത്തില്‍ ) അല്ലാഹു നിങ്ങള്‍ക്ക്‌ നിശ്ചയിച്ചത്‌ തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന്‌ തെളിഞ്ഞ്‌ കാണുമാറാകുന്നത്‌ വരെ. എന്നിട്ട്‌ രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്‍റെഅതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്‍റെദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ വ്യക്തമാക്കികൊടുക്കുന്നു.

    2:197 ഹജ്ജ്‌ കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ്‌ കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട്‌ സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. ( ഹജ്ജിനു പോകുമ്പോള്‍ ) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്‌ സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച്‌ ജീവിക്കുക.

    Abu Dawud Book 10, Number 1837
    Nubaih b. Wahb, brother of Banu Abd al-Dar said: Umar b. Ubaid Allah sent someone to Aban b. Uthman b. Affan, asking him (to participate in the marriage ceremony). Aban in those days was the chief of pilgrims, and both were in the sacred state (wearing ihram). I want to give the daughter of Shaibah b. Jubair to Talhah b. Umar in marriage. I wish that you may attend it. Aban refused and said: I heard my father Uthman b. Affan narrating a tradition from the Apostle of Allah (may peace be upon him) as saying: A pilgrim may not marry and give someone in marriage in the sacred state (while wearing ihram).

    Abu Dawud Book 10, Number 1840
    Ibn Abbas said: The Prophet (may peace be upon him) married Maimunah while he was in the sacred state (wearing ihram).

    താങ്കളുടെ ലിസ്റ്റില്‍ പതിനൊന്നാമത്തെ ഭാര്യ.
    എന്തുകൊണ്ടാണ് നബി വിലക്കപ്പെട്ട മാസത്തില്‍ വിവാഹം കഴിച്ചത്?

    ReplyDelete
  155. ഇവിടെ ഇങ്ങിനെ ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്.
    ക്രിസ്ത്യാനികള്‍ക്ക് പരിച്ഛേദനമോ?
    സമയം കിട്ടുമ്പോള്‍ പരിസോദിക്കുക.

    ReplyDelete
  156. ഉല്പത്തി 17:9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം;

    യേശു അബ്രഹാമിന്റെ തലമുറയില്‍ പെട്ടവനായത് കൊണ്ട് പരിച്ഛേദനം ചെയ്തു. ഞാന്‍ അബ്രാഹത്തിന്റെ തലമുറയില്‍ പെട്ടവനല്ല. അതുകൊണ്ട് എന്നോട് പരിച്ഛേദനം നടത്താന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇത് വളരെ ലളിതമായ ഭാഷയിലുള്ള വിശദീകരണം. കൂടുതല്‍ കാര്യങ്ങള്‍ മുകളില്‍ പറഞ്ഞ ബ്ലോഗില്‍ ഉണ്ട്.

    കൂടുതല്‍ വ്യക്തത്യ്ക്ക് ഇവിടെ ചോദിക്കട്ടെ. പരിച്ഛേദനം ചെയ്യണമെന്ന് ഖുറാനില്‍ പറയുന്നത് എവിടെയാണ്?
    മുഹമ്മദ്‌ നബി പരിച്ഛേദനം ചെയ്തത് എന്നായിരുന്നു? എട്ടുദിവസം പ്രായമായിരുന്നപ്പോള്‍ ആയിരുന്നോ ആ പരിച്ഛേദന കര്‍മ്മം നടത്തിയത്‌?
    അതിനെ പറ്റി പ്രതിപാദിക്കുന്ന ഖുറാന്‍ വചനമോ ഹദീസോ നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ? എന്റെ അറിവിലേക്ക് ഇവിടെ ചേര്‍ക്കുമല്ലോ?

    ReplyDelete
  157. sajan said: 1. "Q3.മുന്‍ പ്രവാചകന്‍മാര്‍ ബഹുഭാര്യത്വം അംഗീകരിച്ചിരുന്നോ?
    ഒരു പ്രത്യേക നിലപാട്‌ ഇല്ലായിരുന്നു എന്നാണറിവ്‌ .
    എങ്കിലും പ്രവാച്ചകരായ മോശ -ഒന്ന് കെട്ടിയിട്ടുണ്ട്. ഏലിയ - അറിയില്ല. "
    sajan says after :
    <>പത്ത് കല്‍പന നല്‍കപെട്ട മോശ തന്നെ ഒന്നിലധികം വിവാഹം കഴിച്ചതായി ബൈബിളില്‍ കാണാം.
    "രണ്ടു പേരെയും ഒരേ സമയം ഭാര്യയായി കൊണ്ട് നടക്കണം. അന്നാലെ ബഹുഭാര്യാത്വം ആകുകയുള്ളൂ.
    അങ്ങിനെ മോശ നടന്നിട്ടുണ്ടോ എന്ന് പരിശോദിച്ചതിനു ശേഷം പറയുമല്ലോ?"

    ഹലോ സാജന്‍,
    മോശയുടെ രണ്ടാമത്തെ വിവാഹം നടന്നത് ആദ്യ വിവാഹം നില നില്‍ക്കെ തന്നെയായിരുന്നു എന്ന് ബൈബിളില്‍ നിന്നും മനസിലാക്കാന്‍ പറ്റും.
    ഈ വിവാഹത്തിന്‍റെ കാലം മനസിലാക്കാന്‍ ഞാന്‍ ഉദ്ധരിച്ച Numbers 11:35-12:2 with Numbers 33:1-49 (17), Numbers 12:1-15 and Numbers 12:16 എന്നിവ കാണുക.
    ഈ കാലഘട്ടം മദിയനില്‍ നിന്നും Zipporah യെ വിവാഹ ചെയ്തതിനു ശേഷമാണു. exodus 18:1-6 അവസാന ഭാഗം ഒന്നുകൂടി വായിക്കുക.
    അതിനാല്‍ വ്യത്യസ്ത സ്ഥലങ്ങളിലായി ഒരേ സമയം രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നതായി ബൈബിളില്‍ നിന്നും മനസിലാക്കാം.
    ഇതൊന്നും എന്റെ വിശ്വാസങ്ങള്‍ക്കുള്ള പ്രമാണങ്ങളല്ല എന്ന് പ്രത്യകം മനസിലാക്കുക.

    ReplyDelete
  158. പത്തു കന്ന്യകമാര്‍ ഒരു മണവാളണ് വേണ്ടിയല്ലേ കാത്തിരുന്നത്. സ്വര്‍ഗം കാണാന്‍ മാത്രമേ ക്രിസ്ത്യാനികള്‍ ഉദ്ദേശിക്കുന്നുള്ളൂ? അല്ലെങ്കിന്‍ പത്തു പേരും ഒരാളെ കെട്ടാനല്ലേ ഉദ്ദേശിച്ചത്.
    സാജന്‍ പറഞ്ഞു "ബഹുഭാര്യത്വം യേശുവിന്റെ പ്രബോധനം ഓര്‍മ്മയില്ല/അറിയില്ല. " സാജന്റെ മറുപടി ഇതായതിനാല്‍ ഈ വിഷയത്തില്‍ എനിക്കും കൂടുതല്‍ വ്യത്യസ്തമായ ഒരു അഭി പ്രായമില്ല.
    എന്നാല്‍ സന്തോഷിന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു.

    ReplyDelete
  159. Kamar,

    മോശയുടെ വിവാഹങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട്.
    ഒരാള്‍ Zipporah ആണെന്ന് മനസിലായി. ഈജിപ്തില്‍ നിന്ന്‍ ഓടി പോയപ്പോള്‍ അഭയം കൊടുത്തത്‌ Zipporah യുടെ പിതാവായിരുന്നു. അവിടെ വച്ചാണ് മോശയുടെ വിവാഹം. ആരാണ് രണ്ടാമതവള്‍ ? ഇവരോട്‌ രണ്ടു പേരോടോപ്പമാണോ മോശ കഴിഞ്ഞിരുന്നത്? ഇവരില്‍ ആരെയാണ് മോശ ആദ്യം വിവാഹം കഴിച്ചത്? എവിടെ ആയിരുന്നപ്പോള്‍ ?

    ഇതൊന്നും എന്റെ വിശ്വാസങ്ങള്‍ക്കുള്ള പ്രമാണങ്ങളല്ല എന്ന് പ്രത്യകം മനസിലാക്കുക.
    താങ്കളുടെ വിശ്വാസ പ്രമാണങ്ങളെ കുറിച്ച് ഞാന്‍ ചിലത് ചോദിച്ചിരുന്നു. മറുപടി താങ്കള്‍ക്കറിയാമെങ്കില്‍ ഇവിടെ പങ്കു വയ്ക്കാം

    പത്തു കന്ന്യകമാര്‍ ഒരു മണവാളണ് വേണ്ടിയല്ലേ കാത്തിരുന്നത്.

    അതെ. ഒരേ മണവാളനെ സ്വീകരിക്കാന്‍ തന്നെയാണ് അവര്‍ തയ്യാറെടുത്തത്. പക്ഷെ വിവാഹം കഴിക്കാന്‍ ആയിരുന്നില്ല എന്ന് മാത്രം. വിവാഹ വീട്ടിലേക്ക്‌ ആനയിക്കാനായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. ഈ ഉപമ സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ചാണ്. മണവാളന്‍ ക്രിസ്തുവും. അന്തിമ വിധിക്കായി ക്രിസ്തു എന്നു വേണമെങ്കിലും വരും. അപ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങള്‍ അനുസരിച്ച് കാത്തിരുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം അല്ലാത്തവര്‍ പുറത്തു നില്‍ക്കേണ്ടി വരും എന്നാണ് ഞാന്‍ മനസിലാക്കിയാടതോളം ഈ ഉപമയുടെ അര്‍ഥം.

    അന്നാട്ടില്‍ സാധാരണ നടക്കുന്ന സംഗതികളാണ് ഉപമകളായി പറയുക. താങ്കള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ പത്തു പേരെ ഒരുമിച്ചു വിവാഹം കഴിക്കുന്നതും അഞ്ചു പേരോടൊപ്പം ഒരിമിച്ചു ശയിക്കുന്നതും ?

    അതെ സമയം ഒരാളെ സ്വീകരിക്കാന്‍ ധാരാളം പേര്‍ കാത്തു നില്‍ക്കും. അകലെ നിന്ന് വരുന്ന മണവാളന്‍ എപ്പോഴാണ് കൃത്യം വീട്ടിലെത്തുക എന്നത് വീട്ടുകാര്‍ക്ക്‌ അറിയില്ല. മണവാളന്‍ വരുന്നതോട് കൂടി ഒരാഴ്ചയോളം നീളുന്ന ആഘോഷങ്ങള്‍ തുടങ്ങുകയായി. മണവാളന്റെ വരവ് പോലെയായിരിക്കും ക്രിസ്തുവും വരിക. ഒരുങ്ങിയിരുന്നാല്‍ അവനോടു കൂടി സ്വര്‍ഗത്തില്‍ പ്രവാസിക്കാം എന്ന്‍ രത്ന ചുരുക്കം.

    മണവാളന്‍ , കന്യകകള്‍ , കല്യാണ xxxx, വാതിലടച്ചു. എന്ന പദങ്ങള്‍ കണ്ടപ്പോഴേ നമ്മള്‍ വിശദീകാരത്തിന്റെ ആവശ്യം ഇല്ലാതെ തന്നെ അതില്‍ തീരുമാനമായി, അവിടെ ഭോഗം തന്നെ എന്ന്‍!

    ക്രിസ്തു പറഞ്ഞു. "നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. അങ്ങിനെ മറ്റുള്ളവര്‍ മനസിലാക്കണം നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ ആണെന്ന് ". ഓരോരുത്തരുടെ പ്രവര്‍ത്തിയില്‍ നിന്ന് മനസിലാക്കാം അവര്‍ ആരുടെ അനുയായികളാണെന്ന്.

    ReplyDelete
  160. 5 പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
    6 അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി.

    ഈ വരികളില്‍ നിന്ന്‍ താങ്കള്‍ എന്താണ് മനസിലാക്കിയത് എന്ന്‍ അറിഞ്ഞാല്‍ കൊള്ളാം

    ReplyDelete
  161. To Sajan:
    "മുഹമ്മദ് പഠിപ്പിച്ചതിന്റെ എത്രയില്‍ ഒരു അംശം വരും സുലഭമായ ആ വചനങ്ങള്‍ എന്ന് കൂടി പറയണം."
    ഇതിന്ന് ഉത്തരം പറയാതെ ഞാന്‍ നേരത്തെ മറുപടി പറഞ്ഞ കാര്യങ്ങള്‍ ഇതിന്റെ മറുപടിയാണെന്ന നിലയില്‍ ആവര്‍ത്തിക്കുന്നതെന്തിനാണ്‌?

    ReplyDelete
  162. മുഹമ്മദ് പഠിപ്പിച്ചതിന്റെ എത്രയില്‍ ഒരു അംശം വരും സുലഭമായ ആ വചനങ്ങള്‍ എന്ന് കൂടി പറയണം.

    താങ്കളുടെ കൈയ്യില്‍ ശതമാന കണക്കുണ്ടെങ്കില്‍ പറയൂ. എന്റെ കൈയ്യില്‍ ഇല്ല. ഞാന്‍ നോക്കിയിട്ടില്ല.

    ReplyDelete
  163. ഇനി വല്ലതും ഞാന്‍ മറുപടി പറയാതെ വിട്ടു പോയിട്ടുണ്ടോ ? എല്ലാം കൂടി ഒരൊറ്റ ലിസ്റ്റാക്കി തന്നാല്‍ മറുപടി പറയാന്‍ സൌകര്യമായിരിക്കും.

    ReplyDelete
  164. സാജന്‍: "ക്രിസ്തു പഠിപ്പിച്ചതിനു വിരുദ്ധമായി പൌലോസ് പഠിപ്പിചിട്ടുണ്ടെന്കില്‍ താങ്കള്‍ ഇവിടെ നിരത്തു. അതല്ലേ അതിന്റെ ഒരു രീതി. പിന്നെ താങ്കളോട് ആരാണ് പറഞ്ഞത്‌ പരിച്ഛേദന ചെയ്താല്‍ അബ്രഹാമിന്റെ പിന്‍ഗാമിയാകം എന്ന്. ബൈബിളില്‍ ഞാന്‍ നോക്കിയിട്ട് ഞാന്‍ കണ്ടില്ല. താങ്കള്‍ കണ്ടുവോ? അത് പോട്ടെ ഖുറാനില്‍ അങ്ങിനെ വല്ലതും താങ്കള്‍ കണ്ടുവോ?"

    = "പരിച്ഛേദന ചെയ്താല്‍ അബ്രഹാമിന്റെ പിന്‍ഗാമിയാകം" = "അഗ്രചര്‍മ്മിയായ ഏതെങ്കിലും പുരുഷന്‍ പരിച്ഛേദനം സ്വീകരിക്കാതിരിക്കുന്ന പക്ഷം അയാളെ സ്വ ജനത്തില്‍ നിന്ന് പുറം തള്ളണം. അയാള്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. (ഉല്‍പ്പത്തി 17:14)

    * ക്രിസ്തു പഠിപ്പിച്ചതിന്ന് വിരുദ്ധമായിട്ടല്ലാതെ പൌലോസ് പഠിപ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ എനിക്ക് പറഞ്ഞു തരുമോ?
    * ഇനി പോളിന്റെ പേരില്‍ എഴുതപ്പെട്ട കാര്യങ്ങള്‍ പഠിപ്പിച്ചത് പോളാണെന്നത് തന്നെ തീര്‍ച്ചയുള്ള കാര്യമാണോ?
    * ക്രിസ്തു ആഴ്ചയിലെ പ്രത്യേക്ക ആരാധന നടത്തിയത് ശനിയാഴ്ചയായിരുന്നു; ഇത് ഞായറിലേക്ക് മാറ്റിയത് ആര്‌? എന്തിന്‌/ ആര്‍ക്ക് വേണ്ടി?
    * ഏകദൈവവിശ്വാസം പഠിപ്പിച്ച ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളില്‍ ബഹുത്വത്തിന്റെ (ത്രിത്വത്തിന്റെ) ചേരുവ ചേര്‍ത്തതാര്‌? എന്തിന്‌/ ആര്‍ക്ക് വേണ്ടി?
    * നിങ്ങളുടെ വേണ്ടപ്പെട്ട ഒരാളെ മറ്റൊരാള്‍ വധിച്ചാല്‍ അതിന്നുപയോഗിച്ച ആയുധം  താങ്കള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുമോ? ഇല്ലെങ്കില്‍ കുരിശ് ക്രിസ്തു മതത്തിന്റെ ചിഹ്നമായതെങ്ങനെ? ആരാണ്‌ അത് ചിഹ്നമാക്കിയത്? എന്തിന്‌/ ആര്‍ക്ക് വേണ്ടി?
    * ഡിസംബര്‍ 25 ന്നാണ്‌ ക്രിസ്തു ജനിച്ചതെന്നതിന്‌ എന്ത് തെളിവാണുള്ളത്? ആ ദിവസം ആഘോഷദിനമാക്കിയത് ആര്‌?
    * പരിച്ഛേദന ആത്മാവില്‍ ഏറ്റാല്‍ മതിയെന്നും അത് ശരീരത്തില്‍ വേണ്ടെന്നും പഠിപ്പിച്ചത് ക്രിസ്തുവല്ല; പിന്നെ ആരാണ്‌?എന്തിന്‌/ ആര്‍ക്ക് വേണ്ടി?

    ReplyDelete
  165. ഞാന്‍ ചോദിച്ചതിനു പലതിനും മറുപടി പറയാതെ എന്നോട് പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടിരിക്കുന്നത് നല്ല പരിപാടി തന്നെ.ഒരു രസം തോന്നുന്നു.

    "പരിച്ഛേദന ചെയ്താല്‍ അബ്രഹാമിന്റെ പിന്‍ഗാമിയാകം" = "അഗ്രചര്‍മ്മിയായ ഏതെങ്കിലും പുരുഷന്‍ പരിച്ഛേദനം സ്വീകരിക്കാതിരിക്കുന്ന പക്ഷം അയാളെ സ്വ ജനത്തില്‍ നിന്ന് പുറം തള്ളണം. അയാള്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. (ഉല്‍പ്പത്തി 17:14)

    == എന്തെ ഉത്പത്തി 17:14 നു മുമ്പത്തെ വചനങ്ങളൊന്നും വായിച്ചില്ല. വായിച്ച് നോക്ക്. അബ്രാഹതിനോട് അദ്ദേഹത്തിന്റെ തലമുറയെ കുറിച്ചാണ് ഇത് പറയുന്നത്. താങ്കളുടെ തലമുറ അബ്രാഹത്തിന്റെതാണോ?

    * ക്രിസ്തു പഠിപ്പിച്ചതിന്ന് വിരുദ്ധമായിട്ടല്ലാതെ പൌലോസ് പഠിപ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ എനിക്ക് പറഞ്ഞു തരുമോ?
    == ഒരെണ്ണം പറഞ്ഞാല്‍ പോരേ? ഞാന്‍ പറയാം.
    സ്നേഹത്തെ കുറിച്ച് യേശു പഠിപ്പിച്ചിട്ടുണ്ട് . അത് തന്നെ പൌലോസും പഠിപ്പിച്ചിട്ടുണ്ട്.
    ഇനി താങ്കള്‍ പറയൂ. യേശു പഠിപിച്ചതിനു വിരുദ്ധമായി പൌലോസ് പഠിപ്പിച്ച ഒരെണ്ണം പറയൂ.

    * ഇനി പോളിന്റെ പേരില്‍ എഴുതപ്പെട്ട കാര്യങ്ങള്‍ പഠിപ്പിച്ചത് പോളാണെന്നത് തന്നെ തീര്‍ച്ചയുള്ള കാര്യമാണോ?
    തീര്‍ച്ചയാണ്. അല്ലെങ്കില്‍ താങ്കള്‍ തെളിയിക്കൂ.

    * ക്രിസ്തു ആഴ്ചയിലെ പ്രത്യേക്ക ആരാധന നടത്തിയത് ശനിയാഴ്ചയായിരുന്നു; ഇത് ഞായറിലേക്ക് മാറ്റിയത് ആര്‌? എന്തിന്‌/ ആര്‍ക്ക് വേണ്ടി?

    == അതേ. യേശു നടത്തിയിരുന്നു. കാരണം മോശ പ്രവചിച്ച പിന്‍ഗാമി അത് ചെയ്തതില്‍ ഒരത്ഭുതവും ഇല്ല.
    സാബത്ത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന് പഠിപ്പിച്ചതും യേശുവാണ്.
    ബലിയല്ല കരുണയാണ് അവിടുന്ന് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമായി യേശു പഠിപ്പിച്ചിട്ടുണ്ട്.
    അതുകൊണ്ട് ഞങ്ങള്‍ ഞായരോ തിങ്കലോ വെള്ളിയോ, എന്നാണ് ഞങ്ങള്‍ക്ക്‌ സൌകര്യമായി തോന്നുന്നത് അന്ന് ഞങ്ങള്‍ പ്രത്യേക ആരാധന നടത്തും.
    എന്തെ നിങ്ങള്‍ സാബത്ത് ആചാരിക്കാത്തത് ? മോശയുടെ പിന്‍ഗാമിയല്ലേ മുഹമ്മദ്‌? ആണെന്ന് നിങ്ങളുടെ നബിയ്ക്ക് പോലും തോന്നിയില്ലേ?

    ReplyDelete
  166. * ഏകദൈവവിശ്വാസം പഠിപ്പിച്ച ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളില്‍ ബഹുത്വത്തിന്റെ (ത്രിത്വത്തിന്റെ) ചേരുവ ചേര്‍ത്തതാര്‌? എന്തിന്‌/ ആര്‍ക്ക് വേണ്ടി?
    == പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്നാനം നല്‍കാന്‍ പഠിപ്പിച്ചത് യേശുവാണ്. (Matt. 28:19)
    അതിനെ ഞങ്ങള്‍ ഒരു പേരിട്ടു എന്നേയുള്ളൂ. ത്രിത്വം! എന്തെ പേര് കൊള്ളാമോ? ക്യൂട്ട് പേരല്ലേ?

    * നിങ്ങളുടെ വേണ്ടപ്പെട്ട ഒരാളെ മറ്റൊരാള്‍ വധിച്ചാല്‍ അതിന്നുപയോഗിച്ച ആയുധം താങ്കള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുമോ?
    ഇല്ലെങ്കില്‍ കുരിശ് ക്രിസ്തു മതത്തിന്റെ ചിഹ്നമായതെങ്ങനെ? ആരാണ്‌ അത് ചിഹ്നമാക്കിയത്? എന്തിന്‌/ ആര്‍ക്ക് വേണ്ടി?

    == ഞങ്ങടെ ശീലം അങ്ങിനെയാണ്. അവരുടെ ഒരു ഓര്‍മ്മയ്ക്ക്‌ ഞങ്ങള്‍ അത് ഞങ്ങടെ ചിഹ്നമാക്കും.
    അവര്‍ മരിച്ചത്‌ എനിക്ക് വേണ്ടിയാണ് എന്തിനു വേണ്ടിയാണ് എന്നതിന്റെ ഒരു ഓര്‍മ്മയ്ക്ക്‌ .
    നിങ്ങടെ ശീലം എങ്ങിനെയാണ്. ദൈവമാണോ നിങ്ങളുടെ ചിഹ്നം. ചന്ദ്രകല നിങ്ങളുടെ ചിഹ്നമായത്‌ അത് ദൈവമായത് കൊണ്ടാണോ?
    ചന്ദ്രകല നിങ്ങള്‍ ഭംഗിക്കാണോ നിങ്ങളുടെ ദേവാലയങ്ങളില്‍ വച്ച് പിടിപ്പിച്ചിരിക്കുന്നത് ?


    * ഡിസംബര്‍ 25 ന്നാണ്‌ ക്രിസ്തു ജനിച്ചതെന്നതിന്‌ എന്ത് തെളിവാണുള്ളത്? ആ ദിവസം ആഘോഷദിനമാക്കിയത് ആര്‌?
    == ചുമ്മാ. ഒരു സുവിശേഷകനും അവരുടെ രചന നടത്തുമ്പോള്‍ ഡിസംബര്‍, ജനുവരി എന്നുള്ള മാസങ്ങള്‍ കണ്ടു പിടിച്ചിരുന്നില്ല.
    അത് കൊണ്ട് അവര്‍ അത് എഴുതി വച്ചില്ല. അത് കൊണ്ട് ഞങ്ങളങ്ങു ഒരു ദിവസം ഗണിചെടുത്തു.
    നിങ്ങടെ ബലി പെരുന്നാള്‍ എങ്ങിനെയാ? ഇസ്മയെലിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത്‌ നവമ്പര്‍ പതിനെഴിനായിരുന്നു എന്ന് ഉറപ്പാണോ ?
    പിന്നെന്തിനാണ് ആ ദിവസം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്?

    * പരിച്ഛേദന ആത്മാവില്‍ ഏറ്റാല്‍ മതിയെന്നും അത് ശരീരത്തില്‍ വേണ്ടെന്നും പഠിപ്പിച്ചത് ക്രിസ്തുവല്ല; പിന്നെ ആരാണ്‌?എന്തിന്‌/ ആര്‍ക്ക് വേണ്ടി?
    == പരിച്ഛേദന ഏല്‍ക്കണം എന്ന് ക്രിസ്തു പഠിപ്പിച്ചിട്ടുണ്ടോ? എങ്കില്‍ താങ്കള്‍ ആ വചനം കാണിക്കണം.
    പിന്നെ ഏറ്റാല്‍ എന്താണ്? എറ്റില്ലെന്കില്‍ എന്താണ്?
    താങ്കളോട് നബി പറഞ്ഞിട്ടുണ്ടോ പരിച്ഛേദനം ഏല്‍ക്കണം എന്ന് ? ഉണ്ടെങ്കില്‍ ഖുറാന്‍ സൂക്തം കാണിച്ചു തരണം.
    ഇല്ലെങ്കില്‍ പിന്നെന്തിനാണ് താങ്കള്‍ പരിച്ഛേദനം നടത്തുന്നത്? നബി തന്നെ പരിച്ഛേദനം നടത്തിയിട്ടുണ്ടോ? എങ്കില്‍ അതിന്റെ തെളിവും കൊണ്ട് വരണം.

    "പിന്നെ ആരാണ്‌?എന്തിന്‌/ ആര്‍ക്ക് വേണ്ടി? " എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കണ്ടു. ഉത്തരങ്ങള്‍ കൃത്യമായി എനിക്ക് അറിയില്ല.

    താങ്കള്‍ ചോദിച്ചതിനു മറുപടി പറഞ്ഞതിന് ശേഷമാണ് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. അതെ മാന്യത ഞാന്‍ തിരിച്ചു പ്രതീക്ഷിക്കണോ?

    ReplyDelete
  167. ഇനി പോളിന്റെ പേരില്‍ എഴുതപ്പെട്ട കാര്യങ്ങള്‍ പഠിപ്പിച്ചത് പോളാണെന്നത് തന്നെ തീര്‍ച്ചയുള്ള കാര്യമാണോ?


    മുഹമ്മദ്‌ നബിയ്ക്ക് എഴുത്തും വായനയും അറിയുമായിരുന്നോ?
    ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്, നബിയോട്‌ ആദ്യ വചനമായി അല്ലാഹു "വായിക്ക്" എന്ന് പറഞ്ഞത്‌? നബിയോട് തന്നെയല്ലേ വായിക്കാന്‍ പറഞ്ഞത്‌? ഈ ചങ്ങാതി എഴുത്തും വായനയും അറിവില്ലാത്ത നിരക്ഷരനായ ഒരു കച്ചവടക്കാരന്‍ ആയിരുന്നു എന്ന് അല്ലാഹുവിനു അറിവില്ലായിരുന്നോ?അതോ നബിയെ അല്ലാഹു കളിയാക്കിയതോ ? (ഈ അല്ലാഹുവിന്റെ കൈ വെട്ടാന്‍ ഇവിടെ ആരും ഇല്ലേ?)

    താങ്കള്‍ക്ക് തീര്‍ച്ചയാണോ? നബിക്ക്‌ വായിക്കാന്‍ അറിയില്ലായിരുന്നു എന്ന്?

    ReplyDelete
  168. sajan said : "നബിക്ക്‌ എന്തും ആകാം എന്നാണോ അതിനര്‍ത്ഥം?"
    =2:222 ഇങ്ങിനെ വിശദീകരിക്കാം :-
    ഇത്തരം വിഷയങ്ങള്‍ സൂചനകളും ഉപമാലങ്കാരങ്ങളും വഴിയാണ് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കാറുള്ളത്. അതുകൊണ്ടാണ് `അകന്നുനില്‍ക്കുക`, സമീപിക്കരുത് എന്നിങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ യഹൂദന്മാരിലും ഹിന്ദുക്കളിലും മറ്റും നടപ്പുള്ളപോലെ, ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ഒരു വിരിപ്പിലിരിക്കുന്നതും ഒരിടത്ത് ഭക്ഷണം കഴിക്കുന്നതും വര്‍ജ്ജിക്കണമെന്നോ അവരെ തികച്ചും തീണ്ടിക്കൂടാത്തവരായി കണക്കാക്കണമെന്നോ ഇതിനര്‍ഥമില്ല. ആര്‍ത്തവകാലത്ത് സംഭോഗം മാത്രം വര്‍ജിക്കണമെന്നും മറ്റെല്ലാ ബന്ധങ്ങളും പഴയപടി നിലനിറുത്തണമെന്നുമാണ് ഈ വിധിക്ക് നബി(സ) തിരുമേനി നല്‍കിയ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നത്.
    Thafheem.net
    എന്നാല്‍ 2:187 ലെ
    "എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌."
    =നബി (സ) വിന്റെ പള്ളിയെ കുറിച്ചും, വീടിനെ കുറിച്ചും ഒരു ചെറിയ അറിവ് പോലും ഇല്ലാത്തത്‌ കൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത്. വിമര്‍ശനങ്ങള്‍ക്ക് വേണ്ടിയാണല്ലോ പഠിക്കുന്നത്.

    ? sajan said : "താങ്കളുടെ ലിസ്റ്റില്‍ പതിനൊന്നാമത്തെ ഭാര്യ.എന്തുകൊണ്ടാണ് നബി വിലക്കപ്പെട്ട മാസത്തില്‍ വിവാഹം കഴിച്ചത്?"
    ഒരു മാസത്തിലും ഇസ്ലാമില്‍ വിവാഹത്തിന് വിലക്കില്ല. ഹിജ്‌റ 7 ഇല്‍ നബി ഹജ്ജ്‌ നിര്‍വഹിച്ചിട്ടില്ല.
    ഹദീസിന്‍റെ ആധികാരികതയെ കുറിച്ചറിയാന്‍:http://www.islamweb.net/emainpage/index.php?page=showfatwa&Option=FatwaId&Id=83766

    ReplyDelete
  169. 2.187: "നോമ്പിന്‍റെരാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. ( ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌ ) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന്‌ അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു....."
    റമദാനിലെ രാത്രികളില്‍ ഭാര്യാസമ്പര്‍ക്കം പാടില്ലെന്ന് വ്യക്തമായ യാതൊരു വിധിയും മുമ്പുണ്ടായിരുന്നില്ലെങ്കിലും അത് തെറ്റാണെന്ന് ജനങ്ങള്‍ സ്വയം ധരിച്ചുപോന്നിരുന്നു. എന്നാല്‍ അത് തെറ്റാണെന്നോ നല്ലതല്ലെന്നോ ധരിച്ചുകൊണ്ടുതന്നെ ചിലപ്പോഴെല്ലാം അവര്‍ തങ്ങളുടെ ഭാര്യമാരെ സമീപിക്കുകയും ചെയ്തിരുന്നു. മനസ്സാക്ഷിയെ വഞ്ചിക്കുമാറുള്ള ഈ പ്രവൃത്തിമൂലം തെറ്റുകള്‍ ചെയ്യാനുള്ള മനഃസ്ഥിതി അവരില്‍ വളര്‍ന്നുവരുമെന്ന് ഭയപ്പെടേണ്ടിയിരുന്നു. അതിനാല്‍ അല്ലാഹു ആദ്യമായി പ്രസ്തുത ആത്മവഞ്ചനയെക്കുറിച്ച് താക്കീത് നല്‍കി. അനന്തരം, അത് നിങ്ങള്‍ക്കനുവദനീയമാണെന്നും അതിനാല്‍ ദുഷ്കൃത്യമാണെന്ന ധാരണയോടുകൂടി പ്രവര്‍ത്തിക്കുന്നതിന് പകരം അല്ലാഹുവിന്റെ അനുവാദത്തെ ഉപയോഗപ്പെടുത്തി ഹൃദയത്തിന്റെയും മനസ്സാക്ഷിയുടെയും പൂര്‍ണമായ പരിശുദ്ധിയോടെ ഭാര്യമാരെ സമീപിച്ചുകൊള്‍കയെന്നും അരുള്‍ചെയ്തു.
    thafheem.net

    ReplyDelete
  170. Sajan said:
    "മുഹമ്മദ് പഠിപ്പിച്ചതിന്റെ എത്രയില്‍ ഒരു അംശം വരും സുലഭമായ ആ വചനങ്ങള്‍ എന്ന് കൂടി പറയണം.

    താങ്കളുടെ കൈയ്യില്‍ ശതമാന കണക്കുണ്ടെങ്കില്‍ പറയൂ. എന്റെ കൈയ്യില്‍ ഇല്ല. ഞാന്‍ നോക്കിയിട്ടില്ല."

    = ഇത്തരം മറുപടികള്‍ക്കാണ്‌ ഞഞ്ഞാമിഞ്ഞ മറുപടി എന്ന് പറയുന്നത്.
    മുഹമ്മദിന്റെ അദ്ധ്യാപനങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളെ സ്പര്‍ശിക്കുന്നതും ലഭിച്ചിട്ടുണ്ട്. (ഉദാ: ആത്മീയത, ആരാധന, ആചാരം, ആഘോഷം, വ്യക്തി, കുടുംബം, സമൂഹം, സമ്പത്ത്, നിയമം, രാഷ്ട്രീയം, ഭരണം, യുദ്ധം, സന്ധി, സമധാനം, അന്യ മതക്കാരായ പൌരന്‍മാര്‍, അന്താരാഷ്ട്ര ബന്ധം എന്നിങ്ങനെ എല്ലാം.) ക്രിസ്തുവില്‍ നിന്ന് എന്ത് കിട്ടി എന്നതിന്ന് എന്താണ്‌ താങ്കള്‍ക്ക് പറയാനുള്ളത്? സുവിശേഷം എന്നോ? അതില്‍ തന്നെ ക്രിസ്തുവിന്റെ വാക്കുകള്‍ എത്രയുണ്ടാവും? അതും ഞാന്‍ ശതമാനക്കണക്കില്‍ പറഞ്ഞു തരണോ? ശിഷ്യന്‍മാരാണെന്ന് പോലും തീര്‍ച്ചയില്ലാത്തവര്‍ ക്രിസ്തുവിന്റെ ചരിത്രമെഴുതുകയായിരുന്നു അത്. അതിന്റെ അനുബന്ധമായുള്ള അപ്പോസ്തലപ്രവൃത്തികളോ അപ്പോസ്തലന്‍മാര്‍ എന്ന് കരുതപ്പെടുന്നവരുടെയോ 'സെല്‍ഫ് അപ്പോയിന്റെഡ് അപ്പോസ്റ്റലി'ന്റെയോ എഴുത്തുകളോ അതല്ല യോഹനാനുണ്ടായ വെളിപാടോ എന്താണ്‌ എന്താണ്‌ ഇതിന്ന് പകരം വയ്ക്കാന്‍ ക്രൈസ്തവരുടെ പക്കലുള്ളത്?

    മുസ്‌ലിംകളുടെ പക്കല്‍ എന്തെല്ലാമാണുള്ളതെന്ന് നോക്കാം:
    1. മുസ്‌ലിംകളുടെ പക്കല്‍  ഇസ്‌ലാമിന്റെ വേദമുണ്ട്; ഒന്നാം സ്ഥാനത്ത്. അത് മുഹമ്മദ് പാരായണം ചെയ്ത ഗ്രന്‍ഥമാണ്‌; അദ്ദേഹം എഴുതി വയ്പ്പിച്ചതും ചൊല്ലിപ്പഠിപ്പിച്ചതുമാണ്‌. ഇതിന്ന് സമാനമായി ക്രൈസ്തവരുടെ പക്കല്‍ ഒന്നുമില്ല.
    2. പ്രവാചക വചനങ്ങളുടെയും കര്‍മ്മങ്ങളുടെയും സമാഹാരമുണ്ട് മുസ്‌ലിംകളുടെ പക്കല്‍; ഹദീസുകള്‍ എന്ന് പറയുന്നു; ഇതിന്ന് സമാനമായും നിങ്ങളുടെ ക്രൈസ്തവരുടെ പക്കല്‍ ഒന്നുമില്ല.
    3. പ്രവാചകന്റെ ചരിത്രമുണ്ട് മുസ്‌ലിംകളുടെ കയ്യില്‍. വിശദവും വിശാലവുമായ ചരിത്രം. ലോകത്ത് ഒരു മനുഷ്യന്റെയും ചരിത്രം ഇപ്രകാരം ആരും ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ല; ഇതിന്റെ നിലവാരത്തിലുള്ളതാണ്‌ ക്രൈസ്തവരുടെ പക്കലുള്ള സുവിശേഷ ഗ്രന്‍ഥങ്ങള്‍. അതില്‍ തന്നെ ക്രിസ്തുവിന്റെ ച്രിത്രം വിശദമായിട്ടുണ്ടോ? ഇല്ല. ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ അതില്‍ സമാഹരികപ്പെട്ടിട്ടുണ്ടോ? ഇല്ല. എന്നിട്ട് അതിന്ന് പേര്‌ പറയുന്നതോ വേദഗ്രന്‍ഥമെന്നും. അത് വേദമല്ല; മനുഷ്യര്‍ എഴുതിയുണ്ടാക്കിയ ക്രിസ്തുചരിത്രം മാത്രമാണ്‌.
    മുസ്‌ലിംകളുടെ പക്കല്‍ ഇതിനേക്കാള്‍ നിലവാരം കൂടിയ രണ്ടെണ്ണം വേറെയുണ്ടെന്നത് മറക്കരുത്.
    ഇനി "സത്യവേദപുസ്തക"ത്തില്‍ മൊത്തം എത്ര പുസ്തകങ്ങളുണ്ടെന്ന് ചോദിച്ചല്‍ ലോകത്തുള്ള ക്രിസ്ത്യാനികള്‍ക്ക് ഒരു ഉറച്ച മറുപടി പറയാന്‍ കഴിയുമോ? 66? 73?
    ഇപ്പോഴുള്ള പുതിയ നിയമത്തില്‍ തന്നെ ചില പ്രതികളില്‍ കാണപ്പെടുന്നത് മറ്റൊന്നിലില്ല. ചിലേടത്ത് ചില പദങ്ങളില്ല; ചില വ്വാചകങ്ങളില്ല; കാനോനികമായി കണക്കാക്കുന്നതിനേക്കാള്‍ കൂടുതല്‍ സുവിശേഷങ്ങള്‍ അംഗീകരിക്കാത്തതായി വേറെ നിലനില്‍ക്കുന്നുണ്ട്. ചിലതെല്ലാം ഇപ്പോള്‍ പുറത്ത് വരുന്നുമുണ്ട്. ഉദാ: ശൈശവ സുവിശേഷം, തോമസിന്റെ സുവിശേഷം, യൂദായുടെ സുവിശേഷം, ബര്‍ണബാസിന്റെ സുവിശേഷം .... അതങ്ങനെ നീളുന്നു.
    ഇതൊക്കെയാണ്‌ ക്രൈസ്തവരുടെ അവസ്ഥയുടെ ഒരു സാമ്പിള്‍. എന്നിട്ട് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഖുര്‍ആനിന്റെ ആധികാരികതയുടെ കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ വരുന്നോ?
    ഇതിനേക്കാള്‍ മെച്ചമുള്ളത് കയ്യിലുണ്ടെങ്കില്‍ അത് കാണിക്കൂ; എന്നിട്ടാവാം ചോദ്യം ചെയ്യല്‍.

    ReplyDelete
  171. യുക്തി: >>> "ഈ പന്ത്രണ്ടില്‍ ആരുടെ പരമ്പരയില്‍ ആണ് മുഹമ്മദ് നബി ജനിച്ചത്‌?" = കേദാറിന്റെ പരമ്പരയില്‍ <<<

    ആലിക്കോയ സാറേ, മുഹമ്മദ്‌ നബി കേദാറിന്റെ പരമ്പരയില്‍ ജനിച്ചതാണ് എങ്കില്‍ കേദാര്‍ മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള തലമുറകളുടെ ചരിത്രം കൂടി നല്‍കൂ. ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെങ്കില്‍ ലിങ്ക് നല്‍കിയാലും മതി."

    = കേദാര്‍ മുതല്‍ മുഹമ്മദ് നബി വരെയുള്ള പരമ്പര ലഭ്യമല്ലെന്നാണ്‌ എന്റെ അറിവ്. ഇശ്‌മയേല്യര്‍ എന്നത് അറബികള്‍ എന്നതിന്റെ പര്യായമായി പല ക്രൈസ്തവ പണ്ഡിതന്‍മാരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
    അതിരിക്കട്ടെ: ക്രിസ്തു ജനിച്ചത് ആരുടെ പരമ്പരയിലാണ്‌?
    പുതിയ നിയമത്തിലെ ഒന്നാം പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യത്തില്‍ പറയുന്നു: ക്രിസ്തു അബ്രഹാമിന്റെയും ദാവീദിന്റെയും പരമ്പരയിലാണ്‌ ജനിച്ചതെന്ന്. ഇത് തെളിയിക്കാന്‍ പറ്റുന്ന ചരിത്രപരമായ തെളിവ് നല്‍കാന്‍ താങ്കള്‍ക്ക് സാധ്യമാണോ?
    പോട്ടെ; ബിബ്ലിക്കല്‍ തെളിവ് നല്‍കാന്‍ സാധ്യമാണോ?
    ഖുര്‍ആന്‍ നല്‍കുന്ന വിവരണമനുസരിച്ച് ക്രിസ്തു ജനിച്ചത് ദാവീദിന്റെ പരമ്പരയില്‍ അല്ല. പരമ്പരെ ഏതാണെന്ന് ഞാന്‍ പിന്നീട് പറയാം. ക്രിസ്തുവിനെക്കുറിച്ചുള്ള ചര്‍ച്ച ആദ്യം നടക്കട്ടെ.

    ReplyDelete
  172. @ ആലിക്കോയ,

    ഏറ്റവും മെച്ചമുള്ളത് ഞങ്ങളുടെ കയ്യില്‍ ഉണ്ട് എന്നു അവകാശപ്പെടുന്നവര്‍ക്ക് ആ മെച്ചമുള്ളത് കൊണ്ട് ഇന്നത്തെ സമൂഹത്തില്‍ എന്ത് നന്മ ചെയ്യുവാന്‍ സാധിക്കുന്നു? നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഏതൊക്കെയോ മനുഷ്യര്‍ എവിടെയൊക്കെയോ എഴുതിവച്ച പുസ്തകത്തിനു ഇന്നും "മദര്‍ തെരേസ" യെപ്പോലെയുള്ള മനുഷ്യരെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു എന്നു മനസ്സിലാക്കുക. ഇതുപോലെ ഒരെണ്ണമെങ്കിലും ഇസ്ലാമിന്റെ മികച്ച പുസ്തകത്തിനു ഈ ലോകത്തിനു നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ?

    (പുസ്തകത്തിന്റെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പേരില്‍ പരസ്പരം കൊന്നൊടുക്കിയ ചരിത്രം ഈ ചോദ്യത്തിന്റെ ഉത്തരമായി എഴുതരുത്. അക്കാര്യത്തില്‍ രണ്ടു കൂട്ടരും മോശമല്ല.)

    ReplyDelete
  173. ആലിക്കോയ സാറേ നിങ്ങളുടെ ഉത്തരം വളരെ വളരെ നിലവാരം കുറഞ്ഞതായിപ്പോയി. നിങ്ങള്‍ മറ്റൊരു കമന്റിലെ മറുപടിയില്‍ വേറൊരു വ്യക്തിയോട് പറഞ്ഞതുപോലെ "ഞഞ്ഞാമിഞ്ഞ"മറുപടി. മുസ്ലിങ്ങളുടെ പക്കല്‍ വേദവും, വേറെ പലതും ഉണ്ട് എന്നും സാറ് ഗീര്‍വാണം മുഴക്കുന്നു. പക്ഷെ മുഹമ്മദിന്റെ വംശപാരമ്പര്യത്തെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം "ലഭ്യമല്ല". ഇതിലും ലജ്ജാകരമാണ് അതിനു ശേഷമെഴുതിയ സാറിന്റെ ഈ വാക്കുകള്‍ "ഇശ്‌മയേല്യര്‍ എന്നത് അറബികള്‍ എന്നതിന്റെ പര്യായമായി പല ക്രൈസ്തവ പണ്ഡിതന്‍മാരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്" ഇങ്ങനെ വല്ലവരുമൊക്കെ പറയുന്ന "പര്യായങ്ങള്‍" ആണ് സ്വന്തം മതത്തിലെ ഏറ്റവും ഉന്നതനായ പ്രവാചകന്‍ എന്നു നിങ്ങള്‍ വിശ്വസിക്കുന്ന മനുഷ്യന്റെ പാരമ്പര്യമായി ചൂണ്ടികാണിക്കേണ്ടി വരുന്നത് എന്നതില്‍ നിങ്ങള്‍ക്ക് യാതൊരു മാനക്കേടുമില്ലേ?

    ക്രിസ്തുവിന്റെ പരമ്പര ഏതാണ് എന്നു എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം? അത് ഏതെങ്കിലും ക്രിസ്ത്യാനികളോട് ചോദിക്കൂ. സ്വന്തം കുടുംബത്തിലെ കാരണവര്‍ ആരാണ് എന്നു നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ അതിന്റെ ഉത്തരം കൃത്യമായി പറയുവാന്‍ അറിയില്ല എങ്കില്‍ ചോദ്യം ചോദിച്ചവനോട് അപ്പുറത്തെ വീട്ടിലെ കാരണവര്‍ ആരാണ് എന്നു അറിയാമോ എന്നു തിരിച്ചു ചോദിക്കുന്നതുകൊണ്ട് എന്ത് കാര്യം?

    ഖുര്‍ ആനില്‍ നല്‍കുന്ന വിവരണമനുസരിച്ച് ക്രിസ്തു ജനിച്ചത് ദാവീദിന്റെ പരമ്പരയില്‍ ആണോ അതല്ല വേറെ ആരുടെയെങ്കിലും പരമ്പരയില്‍ ആണോ എന്നല്ലോ ഞാന്‍ ചോദിച്ചത്. "മുഹമ്മദ്‌ നബി" എന്ന വ്യക്തിയുടെ പരമ്പരയെക്കുറിച്ചല്ലേ? ഞാന്‍ ചോദിക്കാത്ത കാര്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുവാന്‍ സാറ് ആവേശം കാണിക്കാതെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഉണ്ടെങ്കില്‍ തരൂ.

    ReplyDelete
  174. Yukthi: "ക്രിസ്തുവിന്റെ പരമ്പര ഏതാണ് എന്നു എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം? അത് ഏതെങ്കിലും ക്രിസ്ത്യാനികളോട് ചോദിക്കൂ. സ്വന്തം കുടുംബത്തിലെ കാരണവര്‍ ആരാണ് എന്നു നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ അതിന്റെ ഉത്തരം കൃത്യമായി പറയുവാന്‍ അറിയില്ല എങ്കില്‍ ചോദ്യം ചോദിച്ചവനോട് അപ്പുറത്തെ വീട്ടിലെ കാരണവര്‍ ആരാണ് എന്നു അറിയാമോ എന്നു തിരിച്ചു ചോദിക്കുന്നതുകൊണ്ട് എന്ത് കാര്യം?"

    = = അപ്പോള്‍ ഈ സംവാദം ഒരു യുക്തിവാദി ക്രൈസ്തവ കൂട്ടു കൃഷി ആണല്ലേ?
    ഒരാള്‍ എപ്പോഴാണ്‌ ക്രിസ്ത്യാനിയാവുക പിന്നെ എപ്പോഴാണ്‌ യുക്തിവാദി ആവുക എന്ന് നിശ്ചയമില്ലാത്ത അവസ്ഥ. താങ്കളെ പോലുള്ള ആണും പെണ്ണും കെട്ടവര്‍ക്ക് ഇതൊക്കെ ചേരുമായിരിക്കാം. സംവാദത്തിന്റെ മാന്യത നിങ്ങള്‍ ആരാണെന്ന് തുറന്ന് പറഞ്ഞിട്ട് സംവാദം നടത്തുന്നതാണ്‌. ഇത് വരെ ഈ പോസ്റ്റിന്` താങ്കളെഴുതിയ മറുപടികള്‍ വായിച്ചാല്‍ താങ്കള്‍ ഒരു ക്രിസ്ത്യാനി ആണെന്നേ മനസ്സിലാകൂ. അത് വച്ചാണ്‌ ഞാന്‍ ക്രിസ്തുവിനെക്കുറിച്ച് ചോദിച്ചത്. ഇനി നിങ്ങളുമായി സംവാദം നടക്കണമെങ്കില്‍ നിങ്ങളുടെ ഐഡെന്റിറ്റി വ്യക്തമാക്കണം. ഇസ്‌ലാമിലുള്ള ഒന്ന് നിങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ സമാനമായ ഒന്നോ അതിലും മെച്ചമായതോ പകരം വയ്ക്കാന്‍ നിങ്ങളുടെ പക്കലുണ്ടാകണം. അതിലാത്ത വിമര്‍ശനം വെറും വാദപ്രതിവാദ വ്യായാമം മാത്രമാണ്‌. സ്വന്തമായി ഒരു വിശ്വസമോ ആദര്‍ശമോ ഇല്ലാതിരിക്കുക; ഇത് വാദപ്രതിവാദ കലയിലെ ഒന്നാം തരം ഞാണിന്‍മേല്‍ കളിയാണ്‌. അതിവിടെ വേണ്ടാ.

    ReplyDelete
  175. Sajan Said "മുഹമ്മദ്‌ നബിയ്ക്ക് എഴുത്തും വായനയും അറിയുമായിരുന്നോ?
    ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്, നബിയോട്‌ ആദ്യ വചനമായി അല്ലാഹു "വായിക്ക്" എന്ന് പറഞ്ഞത്‌? നബിയോട് തന്നെയല്ലേ വായിക്കാന്‍ പറഞ്ഞത്‌? ഈ ചങ്ങാതി എഴുത്തും വായനയും അറിവില്ലാത്ത നിരക്ഷരനായ ഒരു കച്ചവടക്കാരന്‍ ആയിരുന്നു എന്ന് അല്ലാഹുവിനു അറിവില്ലായിരുന്നോ?അതോ നബിയെ അല്ലാഹു കളിയാക്കിയതോ ?
    (ഈ അല്ലാഹുവിന്റെ കൈ വെട്ടാന്‍ ഇവിടെ ആരും ഇല്ലേ?) "

    =കളിയാക്കുന്നത് ആര് ആരെയാണെന്ന് ചോദ്യത്തില്‍ തന്നെ വ്യക്തമാണല്ലോ.
    ഇവ്വിഷയകമായി ഇമാം ബുഖാരി , മുസ്ലിം, അഹ്മദ് എന്നിവരും ഇതര
    ഹദീസ്പണ്ഡിതന്‍മാരും ഹ.ആഇശ(റ)യില്‍നിന്ന് ഉദ്ധരിച്ച പ്രമുഖ ഹദീസിന്റെ പ്രസക്ത ഭാഗങ്ങള്‍
    നുബുവത്തിനു (ദിവ്യ വെളിപാടിന്) മുന്‍പായി അനുഭവ പെട്ട ചില സ്വപ്‌നങ്ങള്‍ കാരണം തിരുമേനി ഏകാന്തതപ്രിയനായി പല ദിനരാത്രങ്ങള്‍ ഹിറാഗുഹയില്‍ കഴിച്ചുകൂട്ടി.
    "....
    ഒരുനാള്‍ അദ്ദേഹം ഹിറാഗുഹയിലായിരിക്കെ പെട്ടെന്നദ്ദേഹത്തിന്
    ദിവ്യസന്ദേശമിറങ്ങി. മലക്ക് വന്ന് അദ്ദേഹത്തോടു പറഞ്ഞു: `വായിക്കുക.`
    അനന്തരം ഹ. ആഇശ റസൂല്‍തിരുമേനിയുടെ വാക്കുകള്‍തന്നെ ഉദ്ധരിക്കുകയാണ്: "ഞാന്‍ പറഞ്ഞു: `ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.` അപ്പോള്‍ ആ മലക്ക് എന്നെ പിടിച്ച്, ഞാന്‍ കഠിനമായി ഞെരിയുമാറ് ആശ്ളേഷിച്ചു. പിന്നെ അത് എന്നെ മോചിപ്പിച്ചുകൊണ്ട് പറഞ്ഞു: `വായിക്കുക.` ഞാന്‍ പറഞ്ഞു: `ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.` അതെന്നെ രണ്ടാമതും പിടിച്ചാശ്ളേഷിച്ചു. ഞാന്‍ കഠിനമായി ഞെരിയുമാറായി. പിന്നെ അതെന്നെ മോചിപ്പിച്ചു. എന്നിട്ടു പറഞ്ഞു:
    `വായിക്കുക.` ഞാന്‍ വീണ്ടും പറഞ്ഞു. `ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.` അത് മൂന്നാമതും, ഞാന്‍ കഠിനമായി ഞെരിയുമാറ് പിടിച്ചാശ്ളേഷിച്ചു. പിന്നെ എന്നെ മോചിപ്പിച്ചുകൊണ്ട് إقْرَأْ بِاسْمِ رَبِّكَ الَّذى خَلَقَ (വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍) മുതല്‍ مَالَمْ يَعْلَمْ (അവന്‍ അറിഞ്ഞിട്ടില്ലാത്തത്) എന്നുവരെ ഓതി..... "
    (തുടരും)

    ReplyDelete
  176. ചില ചോദ്യങ്ങള്‍ ഞാന്‍ നേരത്തെ ചോദിച്ചിരുന്നു. അതൊരു നീണ്ട ലിസ്റ്റ് ആയതിനാല്‍ എന്റെ ബ്ലോഗില്‍ കൊടുത്തിരിക്കുന്നു. അതിനു മറുപടി ലഭിക്കാതെ ഈ ബ്ലോഗിലേക്ക് ഞാനില്ല. മുസ്ലീം സുഹൃത്തുക്കള്‍ എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസിച്ചു കൊണ്ട് വിട വാങ്ങുന്നു.

    ReplyDelete
  177. മലക്ക് തിരുമേനിയോട് `വായിക്കുക` എന്നു പറഞ്ഞപ്പോള്‍ `ഞാന്‍ വായിക്കാന്‍ പഠിച്ചിട്ടില്ല` എന്ന് തിരുമേനി മറുപടി പറഞ്ഞു. മലക്ക് ഈ ദിവ്യസന്ദേശ വചനങ്ങള്‍ ലിഖിതരൂപത്തില്‍ തിരുമേനിയുടെ മുന്നില്‍ കൊണ്ടുവന്ന്, അത് വായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. മലക്ക് ഉദ്ദേശിച്ചത് `ഞാന്‍ പറയുന്നത് അങ്ങ് ഏറ്റുപറയുക` എന്നായിരുന്നുവെങ്കില്‍ `ഞാന്‍ വായിക്കാന്‍ പഠിച്ചിട്ടില്ല` എന്ന് തിരുമേനി പറയേണ്ട കാര്യമില്ലല്ലോ.
    Thafheem.net

    ReplyDelete
  178. Sajan: "ചോദ്യം 11) നബി നിരക്ഷരന്‍ ആയിരിക്കാം. അത് കൊണ്ട് തന്നെ ഖുറാന്‍ എഴുതാനോ അനുയായികള്‍ എഴുതിയ ഖുറാന്‍ വായിക്കാനോ സാധിച്ചിരിക്കില്ല.
    പക്ഷെ നബി മന്ദബുദ്ധി ആരിരുന്നു എന്ന്‍ നിങ്ങള്‍ പറയില്ലല്ലോ? മറ്റുള്ളവര്‍ പറഞ്ഞത് കേള്‍ക്കാനോ മനസിലാക്കാനോ കഴിവില്ലെന്ന് പറയില്ലല്ലോ ?കവിതകള്‍ കേട്ടാല്‍ ആസ്വദിക്കാന്‍ നബിക്ക്‌ കഴിവില്ലായിരുന്നോ?
    ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് രണ്ടോ മൂന്നോ മാസങ്ങള്‍ നീളുന്ന കച്ചവട യാത്രകള്‍ നബി നടത്തിയിരുന്നു. ഖദീജയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നില്ലേ?
    ഈ യാത്രകളില്‍ നിന്നും അവരില്‍ നിന്നും ബൈബിള്‍ കഥകള്‍ നബി കേട്ടിരുന്നില്ല എന്ന്‍ ഉറപ്പായി പറയാന്‍ കഴിയുമോ?"

    = നബി ബൈബിള്‍ കഥകള്‍ കേള്‍ക്കട്ടെ കേള്‍ക്കാതിരിക്കട്ടെ; നബി ബൈബിള്‍ കഥകള്‍ പകര്‍ത്തിയെന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയില്ല. അബ്രഹാമിന്റെ ബലി: ഇസ്‌മാഈല്‍ / ഇസ്‌ഹാഖ്? എന്ന എന്റെ പോസ്റ്റ് താങ്കള്‍ കണ്ടതാണല്ലോ. മാത്രമല്ല അതിന്ന് മറുപടി പറയാന്‍ താങ്കള്‍ ശ്രമിച്ചിട്ടുമുണ്ട്.
    മുഹമ്മദ് നബി ബൈബിള്‍ കോപ്പിയടിക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍ ബൈബിളില്‍ എന്താണോ ഉള്ളത് അത് തന്നെയാകുമായിരുന്നില്ലേ ഇസ്‌ലാമിന്റെ കാഴ്ചപ്പാടും? ക്രിസ്തു ജനിച്ചത് യഹൂദ പരമ്പരയിലാണെന്ന് ബൈബിള്‍ പറയുമ്പോള്‍, അത് ശരിയല്ലെന്നും അദ്ദേഹം ജനിച്ചത് ലേവി കുടുംബത്തിലാണെന്നും ഖുര്‍ആന്‍ പറയുന്നു .ഇതൊന്നും കോപ്പിയടിയല്ലല്ലോ. കോപ്പിയടിക്കുന്നയാള്‍ക്ക് മൂല കൃതിയിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മാത്രമുള്ള യോഗ്യത ഉണ്ടാകുമോ? മൂല കൃതിയിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മാത്രം കഴിവുള്ള ഒരാള്‍ കോപ്പിയടിക്കാന്‍ മുതിരുമോ? അദ്ദേഹത്തിന്ന് അതിന്റെ ആവശ്യമുണ്ടാകുമോ?

    ReplyDelete
  179. Sajan: "12) സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.

    33:52 ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

    താങ്കള്‍ തന്ന ലിസ്റ്റ് പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
    33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?

    അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?"

    = വിവാദ നായിക സൈനബ് നബി അഞ്ചാമത് കല്യാണം കഴിച്ച സൈനബ് അല്ല; ഏഴാമതായി വിവഹം കഴിച്ച സൈനബ് (ജഹ്‌ശിന്റെ മകള്‍) ആണ്‌. ഇക്കാര്യം ഞാന്‍  അവിടെത്തന്നെ വ്യക്തമാക്കിയതുമാണ്‌. ഈ വിവാഹം നടന്നത് ഹിജ്‌റ അഞ്ചാം വര്‍ഷത്തിലാണ്‌. എന്നാല്‍ താങ്കള്‍ ചൂണ്ടിക്കാണിച്ച 33:52 അവതരിച്ചത് സൈനബിന്റെ വിവാഹത്തോടനുബന്ധിച്ചല്ല; ഹിജ്‌റ ഏഴിലാണ്‌. അതായത് സൈനബിനെ വിവാഹം കഴിച്ച ശേഷം ജുവൈരിയ, ഉമ്മു ഹബീബ, സഫിയ്യ, മൈമൂന എന്നിവരെ നബി വിവാഹം കഴിച്ചിട്ടുണ്ട്; അതിനും ശേഷമാണ്‌ ഈ സൂക്തം അവതരിച്ചത്. ഈ സൂക്തം അവതരിച്ചതിന്ന് ശേഷം നബി വിവാഹം ഒന്നും കഴിച്ചിട്ടില്ല.
    എന്നാല്‍ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ക്രിസ്ത്യാനിയായ മുഖൌഖിസ് നബിക്ക് സമ്മാനമായി കൊടുത്തയച്ച മാരിയ എന്ന ദാസിയെ നബി ഉപയോഗിച്ചിട്ടുണ്ട്; അതില്‍ അവര്‍ക്കൊരു കുഞ്ഞ് ജനിച്ചിട്ടുമുണ്ട്. മേല്‍സൂക്തത്തില്‍ ഇത് വിലക്കപ്പെട്ടിട്ടില്ല. ഇതിന്ന് ശേഷം വേറെ ദാസിമാരെയും നബി സ്വീകരിച്ചിട്ടില്ല. വസ്തുത ഇതാണ്‌. എന്നിരിക്കെ നബിയുടെ പേരില്‍ അങ്ങേയറ്റം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ വാക്കുകള്‍ താങ്കള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്‌?

    ഖുര്‍ആന്‍ വായിക്കുക.

    ReplyDelete
  180. Sajan: "13) പ്രാവചകന്റെ ഏറ്റവും കുറഞ്ഞ യോഗ്യത പ്രവചികുക എന്നതാണ് .
    കനമുള്ള പ്രവചനം ഒന്നും നബി നടത്തിയില്ല അല്ലേ?
    കള്ള പ്രവാചകനാണെങ്കില്‍ പ്രവചിച്ചത് തെറ്റും . അത് പോലെ ഒരെണ്ണം ഇവിടെ കൊടുക്കുന്നു. താങ്കളുടെ പ്രവാചകന്റെ പ്രവചനം എന്ത് കൊണ്ടാണ് തെറ്റിയത്?"

    = ഖുര്‍ആന്‍ 59:14 ഇല്‍ ഉള്ളത് പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന ബനൂ നദീര്‍ എന്ന യഹൂദ ഗോത്രത്തെ സംബന്ധിച്ചാണ്‌. ഹിജ്‌റ നാലാം വര്‍ഷത്തിലാണ്‌ സംഭവം. 59:2-5 ഇല്‍ ഇതിന്റെ സൂചന കാണാം. തുടര്‍ന്ന് യുദ്ധാര്‍ജ്ജിത സമ്പത്തിന്റെ വിതരണം സംബന്ധിച്ചുള്ള പരാമര്‍ശമുണ്ട്; അതോടൊപ്പം തന്നെ മദീനയിലെ വിശ്വാസികളെ വിലയിരുത്തുന്നത് കാണാം. അതിന്ന് ശേഷം സൂക്തം 11 ഉം 12 ഉം കപടവിശ്വാസികളെക്കുറിച്ചും അവരും യഹൂദരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ്‌. തുടര്‍ന്ന് 13, 14 സൂക്തങ്ങളില്‍ അവര്‍ക്ക് നിങ്ങളെ പേടിയാണെന്നും അതിനാല്‍ അവര്‍ യുദ്ധത്തിന്ന് വരില്ലെന്നും പറയുന്നു. ഇത് മൊത്തം യഹൂദ ജനതയെക്കുറിച്ചുള്ള പ്രവചനമാണെന്ന് ആരാണ്‌ താങ്കളോട് പറഞ്ഞത്?
    ഈ സംഭവത്തിന്ന് ശേഷം, ഹിജ്‌റ ഏഴാം വര്‍ഷം ഖൈബറിലെ യഹൂദന്‍മാരുമായി നബി തന്നെ യഹൂദന്‍മാരോട് യുദ്ധം ചെയ്തിട്ടുണ്ട്. 18 മുസ്‌ലിംകളും 93 യഹൂദന്‍മാരും ആ യുദ്ധത്തില്‍ മരിച്ചിട്ടുണ്ട്. അപ്പോള്‍ 59:14 ഇല്‍ ഉള്ളത് ഒരു പ്രവചനമാണെങ്കില്‍ അത് പൊളിയാന്‍ 1967 വരെ കാത്തിരിക്കണമെന്നില്ല; 628 ഇല്‍ തന്നെ തകര്‍ന്നെന്ന് പറയാവുന്നതാണ്‌. ഈ രണ്ട് സംഭവങ്ങള്‍ക്കിടയില്‍ നബി വേറെയും ചില സൈനിക നടപടികള്‍ യഹൂദന്‍മാര്‍ക്കെതിരെ സ്വീകരിച്ചിട്ടുണ്ട്.

    59:14 യഹൂദന്‍മരെ സംബന്ധിച്ച് കാലാ കാലത്തേക്കുമുള്ള ഒരു പ്രവചനമാണെന്ന് ഖുര്‍ആനോ നബിയോ വ്യക്തമാക്കിയിട്ടില്ല; അതിനാല്‍ അതുമായി ബന്ധപ്പെട്ടു താങ്കളുന്നയിച്ച സകല വാദങ്ങളും അടിസ്ഥാന രഹിതമാകുന്നു.

    പ്രവാചകന്‍ എന്ന പദത്തിന്റെ നിര്‍വ്വചനം ഞാന്‍ നേരത്തെ താങ്കളോട് ചോദിച്ചിരുന്നു.
    "1. ആര്‍ക്കാണ്‌ പ്രവാചകന്‍ എന്ന് പറയുന്നത്? Define it.
    2. ബൈബിളിന്റെ മൂലഭാഷയില്‍ ഈ അര്‍ത്ഥത്തില്‍ ഉപയോഗിച്ച പദം/ പദങ്ങള്‍ ഏതാണ്‌?"

    പ്രവചനം നടത്തലാണ്‌ പ്രവാചകന്‍മാരുടെ സവിശേഷത എന്നാണ്‌ താങ്കള്‍ മറുപടി നല്‍കിയത്. അത് മലയാള പദത്തില്‍ നിന്ന് ഇതിന്റെ പൊരുള്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ കുഴപ്പമാണ്‌. ഈ കുഴപ്പം താങ്കള്‍ കാണിക്കുമെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു; അതിനാലാണ്‌ പ്രവാചകന്‍ എന്നതിന്റെ ബൈബിള്‍ മൂലഭാഷയിലെ പ്രയോഗം ഏതാണെന്ന് ഞാന്‍ ചോദിച്ചിരുന്നത്. അത് താങ്കള്‍ക്കറിയില്ലെന്നാണ്‌ പറഞ്ഞിരുന്നത്. നബി എന്ന വാക്കാണ്‌ ഹിബ്രുവില്‍ ഉപയോഗിക്കുന്നത്; അറബിയിലും. ദൈവത്താല്‍ നിയോഗിക്കപ്പെടുന്നവനും  ദൈവത്തില്‍ നിന്ന് അവന്റെ സന്ദേശം സ്വീകരിച്ച് മനുഷ്യര്‍ക്ക് കൈമാറുന്നവനും ആ സന്ദേശം പ്രയോഗവല്‍ക്കരിച്ച് പഠിപ്പിക്കുന്നവനും എല്ലാമാണ്‌ ഒരു നബി. 'ദൈവത്തിന്റെ വക്താവ്‌' എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചതും ഇതായിരിക്കും എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതില്‍ ഉറച്ചു നില്‍ക്കാതെ താങ്കള്‍ വളരെ പെട്ടെന്ന് പ്രവാചകന്‍ പ്രവചനം നടത്തുന്നവണാണ്‌ എന്ന വാദത്തിലേക്ക് തിരിഞ്ഞു. മുഹമ്മദ് നബി ഒരു പ്രവചനവും നടത്തിയിട്ടില്ല എന്ന തെറ്റിദ്ധാരണയാകാം ഇതിന്ന് താങ്കളെ പ്രേരിപ്പിച്ചത്. 'പ്രവാചകന്‍ പ്രവചനം നടത്തുന്നവനാണ്‌; മുഹമ്മദ് ഒരു പ്രവചനവും നടത്തിയിട്ടില്ല; അത്കൊണ്ട് അദ്ദേഹം പരവാചകനല്ല' എന്ന അതി ലളിതമായ ഒരു ഫോര്‍മുലക്ക് രൂപം നല്‍കാന്‍ വേണ്ടിയാകാം താങ്കള്‍ ഇത് ചെയ്തത്. പ്രവാചകന്‍ എന്നാല്‍ പ്രവചനം നടത്തുന്നവനാണ്‌ എന്ന നിര്‍വ്വചനം ഇസ്‌ലാമികമല്ല. അത് കൊണ്ടാണ്‌ ആ ചോദ്യത്തിന്ന് പിന്നാലെ ആരും മറുപടിയുമായി വരാത്തത്, എന്നാല്‍ മുഹമ്മദ് പ്രവചനം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം തികച്ചും പ്രസക്തമാണ്‌. ഈയിനത്തില്‍  താങ്കള്‍ക്ക് ഖുര്‍ആനിലുള്ള പ്രവചനങ്ങള്‍ മതിയാകും എന്ന് കരുതുന്നു. 30:2-4, 11:1-3, 3:12, 54:43-44, 17:76, 24:55, 16:41, 60:7 എന്നീ സൂക്തങ്ങള്‍ കാണുക. ചര്‍ച്ച പിന്നിടാകാം. ഖുര്‍ആനിലുള്ളതല്ലാത്ത പ്രവചനങ്ങള്‍ നബി നടത്തിയവ തന്നെയുമുണ്ട്. (ഖുര്‍ആനിലുള്ളവ അല്ലാഹുവിന്റെ പ്രവചനങ്ങളാണ്‌; നബിയുടെയല്ല.)

    ReplyDelete
  181. To KK Alikoya

    വെറുതെ വീരവാദം മുഴക്കുന്ന കാര്യങ്ങള്‍ക്ക് വിശദീകരണങ്ങള്‍ എഴുതുവാന്‍ അറിയില്ല എങ്കില്‍ ഈ പണി ചെയ്യുവാന്‍ നില്‍ക്കരുത്, അറിയാവുന്ന മറ്റെന്തെങ്കിലും പണി ചെയ്യുക. നിങ്ങളെ വ്യക്തിപരമായോ നിങ്ങളുടെ മതവിശ്വാസത്തെ പൊതുവായോ അവഹേളിക്കുന്ന യാതൊരു കാര്യങ്ങളും എന്റെ ഒരു കമന്റുകളിലും ഞാന്‍ എഴുതിയിട്ടില്ല എന്നു എനിയ്ക്ക് ഉറപ്പുണ്ട്. ഏതെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുവാന്‍ സാധിക്കാതെ വരുമ്പോള്‍ ആ ചോദ്യം ചോദിച്ചവരോട് നിങ്ങളുടെ ജാതകം എവിടെ, ഗ്രഹനില എവിടെ, മതമേതാണ്, ജാതി ഏതാണ് എന്നൊക്കെ വ്യക്തമാക്കിയിട്ടു മതി ചോദ്യം ചോദിക്കല്‍ എന്നു പറയുന്നത് കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. ഏതു ജാതിയില്‍ പെട്ടവനായാലും നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ മാന്യമായവയും നിങ്ങളുടെ വിശ്വാസങ്ങളെ സംബന്ധിച്ചുള്ളവയും ആകുമ്പോള്‍ നിങ്ങള്‍ക്ക് മറുപടി പറയുവാന്‍ സാധിക്കണം. അതിനു കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായി അവഹേളിക്കുവാന്‍ മുതിരരുത്. വ്യക്തിപരമായ അവഹേളനങ്ങള്‍ക്ക് അതെ നിലവാരത്തിലുള്ള മറുപടി തന്നെയാവും ലഭിക്കുക എന്നു കൂടി ഓര്‍മ്മിക്കുക. പ്രൊഫൈലില്‍ തൊഴില്‍ മേഖല വിദ്യാഭ്യാസം എന്നു കണ്ടു. നിങ്ങള്‍ ഒരു അദ്ധ്യാപകന്‍ ആണു എങ്കില്‍ വാക്കുകളില്‍ സംയമനം പാലിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കുക.
    ----------

    >>> താങ്കളെ പോലുള്ള ആണും പെണ്ണും കെട്ടവര്‍ക്ക് ഇതൊക്കെ ചേരുമായിരിക്കാം <<<

    സാറിന്റെ ഈ വാക്കുകള്‍ക്കു ഏറ്റവും സഭ്യമായ ഭാഷയില്‍ എനിയ്ക്ക് നല്‍കാവുന്ന മറുപടി ആയിരുന്നു എന്റെ മുന്‍കമന്റില്‍ ഞാന്‍ എഴുതിയിരുന്നത്. അത്തരം ഒരു മറുപടി സാറിനു നല്‍കേണ്ടുന്ന ആവശ്യം ഇല്ല എന്നു ഇപ്പോള്‍ തോന്നിയതുകൊണ്ട് അത് ഞാന്‍ ഇവിടെ നിന്നും ഖേദപൂര്‍വ്വം ഒഴിവാക്കുന്നു.

    ReplyDelete
  182. To Yukthi:
    = താങ്കളോട് ഇത്തിരി കടുത്ത ഭഷയില്‍ പ്രതികരിച്ചതില്‍ എനിക്ക് ഖേദമുണ്ട്. അതിന്‌ എന്നെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഒരു പ്രത്യേക ശൈലിയായിരുന്നു. ക്രിസ്തു മതത്തെ നിങ്ങള്‍ നന്നായി ന്യായീകരിക്കുന്നു; അവര്‍ക്ക് വേണ്ടി തെളിവുദ്ധരിക്കുന്നു; അവര്‍ക്കെതിരില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു; ക്രിസ്തു മത പക്ഷത്ത് നിന്ന് എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു; ഒരു ക്രിസ്ത്യാനിയെപ്പോലെ തന്നെ എല്ലാം ചെയ്യുന്നു. എന്നാല്‍ ക്രിസ്തു മതവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഞാന്‍ ചോദിക്കുമ്പോള്‍ അത് ക്രിസ്ത്യാനികളോട് ചോദിക്കണം എന്ന്‍ പറഞ്ഞ് താങ്കള്‍ ഒഴിഞ്ഞ്മാറുന്നു.

    അവിടെയാണ്‌ ഞാന്‍ ആവശ്യപ്പെട്ടത്: താങ്കള്‍ക്കൊരു സ്റ്റാന്റ് ഉണ്ടായിരിക്കണമെന്ന്.
    താങ്കള്‍ ക്രിസ്ത്യാനിയാണെങ്കില്‍ ഇസ്‌ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം. അങ്ങനെ അല്ലെങ്കില്‍ അക്കാര്യം നോക്കാന്‍ ഇവിടെ സന്തോഷും സാജനും മറ്റും ഉണ്ട്; അവര്‍ ക്രിസ്ത്യാനികളല്ലെന്ന് അവര്‍ വാദിച്ചത് ഞാന്‍ കണ്ടിട്ടില്ല.
    ഇനി തങ്കള്‍ ഒരു യുക്തിവാദിയണെങ്കില്‍ ഇസ്‌ലാമും യുക്തിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് സംസാരിക്കാം.
    ഇനി ഇതൊന്നുമല്ലാത്ത വല്ലതുമാണെങ്കില്‍ അത് വ്യക്തമാക്കുക. ഊരും പേരും അഡ്രസ്സും ഒന്നും വേണ്ടാ; താങ്കളുടെ നിലപാട് എന്താണെന്ന് തുറന്ന് പറയുകയും വേണ്ടാ; പക്ഷെ താങ്കളുടെ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാകണം; അങ്ങനെ വ്യക്തമാകുന്നതില്‍ നിന്ന് പിന്നെ ഓടിയൊളിക്കാന്‍ ശ്രമിക്കരുത്.

    ReplyDelete
  183. ആലിക്കോയാ സാറേ,

    ഞാന്‍ ഇവിടെ ക്രിസ്ത്യാനികളുടെ വക്കാലത്ത് ഏല്‍ക്കാന്‍ വന്നതല്ല. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ അബ്രഹാമിന്റെയും ഇസ്മായെലിന്റെയും ഇസഹാക്കിന്റെയും കഥ ഞാനും വായിച്ചിട്ടുണ്ട്. പക്ഷെ, സാറ് എഴുതിയ പോലെ ഉള്ള വ്യാഖ്യാനങ്ങള്‍ എനിക്ക് അവിടെ കണ്ടെത്തുവാന്‍ സാധിച്ചില്ല. ആ കഥ വായിച്ചപ്പോള്‍ എനിയ്ക്ക് എന്താണോ മനസ്സിലായത്‌ അതാണ്‌ ഞാന്‍ സാറിനോട് ആ പോസ്റ്റിലെ കമന്റുകളില്‍ വ്യക്തമാക്കിയത്. അത് സാറ് മനസ്സിലാക്കിയതിനു എതിരായത് എന്റെ തെറ്റ് അല്ല.

    ഇസ്മായെലിന്റെ സന്തതി പരമ്പരയില്‍ ആണ് മുഹമ്മദ്‌ നബി ജനിച്ചത്‌ എന്നത് എനിയ്ക്ക് ഒരു പുതിയ അറിവാണ്; സാറാണ് അങ്ങനെ അവിടെ എഴുതിയതും. അതുകൊണ്ടാണ് സാറിനോട് അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഞാന്‍ ചോദിച്ചത്. പക്ഷെ, അതിനു സാറ് നല്‍കിയ ഉത്തരം സാറിന്റെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ല, പക്ഷെ പല ക്രിസ്ത്യന്‍ പണ്ഡിതരും അറബികളെ ഇസ്മയേലര്‍ എന്ന് പറയാറുണ്ട്‌ എന്ന് സാറിനു അറിയാം എന്നുമാണ്. അറബികളെക്കുറിച്ച് ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ പറഞ്ഞ ഈ കാര്യം മുഹമ്മദ്‌ നബിയുടെ കാര്യത്തില്‍ ശരിയാണ് എന്ന് സാറ് വിശ്വസിക്കുന്നു എങ്കില്‍ മുഹമ്മദ്‌ നബിയെക്കുറിച്ച് ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ പറയുന്ന മറ്റു പല കാര്യങ്ങളും ശരിയാണ് എന്നും സാറിനു വിശ്വസ്സിക്കേണ്ടി വരും. അതുകൊണ്ടാണ് സാറിന്റെ മറുപടി ശരിയായിരുന്നോ എന്ന് ഞാന്‍ ചോദ്യം ചെയ്തത്. മുഹമ്മദ്‌ നബിയുടെ പൂര്‍വ്വികരുടെ വിഷയത്തില്‍ സാറിനു വ്യക്തമായി യാതൊരു തെളിവുകളും ഇല്ലാത്ത ഒരു കാര്യം ആധികാരികമായി അവതരിപ്പിച്ചതാണ് സാറിനു പറ്റിയ തെറ്റ്.

    മറ്റൊരു മതവിശ്വാസിയുടെ വേദപുസ്തകത്തെ ആധാരമാക്കി രചനകള്‍ നടത്തുവാന്‍ മാത്രം അറിവുള്ള സാറിനു സ്വന്തം മതവിശ്വാസത്തിന്റെ ഏറ്റവും ഉന്നതനായ പ്രവാചകന്റെ വംശപരമ്പരയെക്കുറിച്ച് ആധികാരികമായ യാതൊരു അറിവും ഇല്ല, അല്ലെങ്കില്‍ അറിയുവാന്‍ സാറ് ശ്രമിച്ചിട്ടില്ല എന്നത് പരിഹാസ്യമായി ആണ് എനിയ്ക്ക് തോന്നിയത്. അത് തന്നെയാണ് ഞാന്‍ ഈ കമന്റില്‍ എഴുതിയത്.

    എന്താണ് എന്റെ മതവിശ്വാസം എന്നതോ ഞാന്‍ ഒരു നിരീശ്വരവാദി ആണോ എന്നതോ ഇവിടെ പ്രസക്തമാണ് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഞാന്‍ സാറിനോട് തര്‍ക്കിക്കുവാന്‍ വന്നതല്ല, സാറിന്റെ ഒരു അവകാശവാദത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയതാണ്. എന്റെ ചോദ്യത്തിനു തൃപ്തികരമായ ഒരു ഉത്തരം സാറില്‍നിന്നും ലഭിക്കാത്തത് കൊണ്ടും, എന്റെ ചോദ്യവുമായി ബന്ധമില്ലാത്ത വിഷയത്തെക്കുറിച്ച് തിരിച്ചു എന്നോട് ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടുമാണ് സാറിന്റെ ചോദ്യങ്ങള്‍ ഞാനുമായി ബന്ധമുള്ളവ അല്ല എന്ന് പറയുവാന്‍ കാരണം.

    ഇപ്പോള്‍ സാറിനു കൂടുതല്‍ വ്യക്തമായി എന്ന് കരുതുന്നു.

    ReplyDelete
  184. താങ്കള്‍ ഒരു ക്രിസ്ത്യാനിയാണെന്ന ധാരണയിലാണ്‌ ക്രൈസ്തവ പണ്ഡിതന്‍മാര്‍ അംഗീകരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞത്. അത് വെറുതെ ധരിച്ചതല്ല. ക്രൈസ്തവര്‍ പറയുന്ന കാര്യം അവര്‍ പറയുന്നത് പോലെ താങ്കള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങനെ കരുതിയതാണ്‌. അത് തെറ്റാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നുമില്ല.
    മുഹമ്മദ് നബിയുടെ വംശ പരമ്പരയെ സംബന്ധിച്ച് ക്രൈസ്തവര്‍ പറഞ്ഞ അറിവല്ല എനിക്കുള്ളത്; ഞന്‍ അത് ഇസ്‌ലാമില്‍ നിന്നാണ്‌ പഠിച്ചിട്ടുള്ളത്. എന്നാല്‍ കേദാര്‍ മുതല്‍ മുഹമ്മദ് നബി വരെയുള്ള പരമ്പര ലഭ്യമല്ല. മുഹമ്മദ് മുതല്‍ പിന്നോട്ട് 20 പരമ്പര ലഭ്യമാണ്‌. അതോടൊപ്പം മുഹമ്മദ് ജനിച്ചത് ഇശ്‌മയേലിന്റെ പരമ്പരയിലാണെന്നത് തര്‍ക്കമറ്റ കാര്യമാണ്‌. ഇതെല്ലാം പറയുമ്പോള്‍ മറ്റുള്ളവരുടെ പരമ്പരയുടെ കാര്യവും ചര്‍ച്ച ചെയ്യേണ്ടി വരും. കാരണം ഇസ്‌ലാമിനും അതിന്റെ പ്രവാചകന്നും മാത്രം ഒരു കടുത്ത ഐഡെന്റിറ്റി ചെക്കപ് ആവശ്യമാകാവതല്ലല്ലൊ. മറ്റുള്ളവരുടെ കര്യത്തില്‍ എത്രയാണോ വേണ്ടത് അത്രയൊക്കെ മുഹമ്മദിന്റെ കാര്യത്തിലും മതിയെന്ന് സമ്മതിക്കാന്‍ വിമര്‍ശകര്‍ നിര്‍ബന്ധിതരാണ്‌.

    ക്രിസ്തു മതത്തിന്‌ വേണ്ടി വാദിക്കാന്‍ നിന്നാല്‍ അതിന്നെതിരെയുള്ള വിമര്‍ശനം കേള്‍ക്കാനും അതിന്ന് മറുപടി പറയാനും താങ്കള്‍ ബാധ്യസ്തനാകും; അതിന്ന് പറ്റില്ലെങ്കില്‍ അവര്‍ക്ക് വേണ്ടിയുള്ള വാദവും വേണ്ടാ.

    ReplyDelete
  185. Sajan: "* പ്രവാചക പത്നിമാര്‍ അദ്ദേഹത്തിന്റെ ഭാര്യാ പദവിയിലൂടെ ലക്‌ഷ്യം
    വെക്കുന്നത് കേവലം ഐഹിക ജീവിതം ആകരുതെന്നും പരലോകമായിരിക്കണമെന്നും
    അല്ലാത്തവര്‍ പ്രവാചകന്റെ പത്നിയുടെ പദവി അര്‍ഹിക്കുന്നില്ലെന്നും
    ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
    == ഇത് ഏതു ചര്‍ച്ചയുടെ ഭാഗം?"

    = പ്രവാചമന്റെ വിവാഹം കേവലം വിഷയ താല്‍പര്യം മുന്‍ നിറുത്തി ആയിരുന്നില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ; അതിന്റെ അനുബന്ധം.

    ReplyDelete
  186. Alikoya: "* അന്യന്റ ഭാര്യയെ ഭോഗിക്കാന്‍ നബി കല്‍പ്പിച്ചെന്നത്
    പ്രവാചകനെക്കുറിച്ചുള്ള വെറും തെറിയഭിഷേകം മാത്രമാണ്‌.
    * അടിമയുടെ ഭാര്യയെ ഭോഗിക്കാന്‍ ഉടമയെ അനുവദിച്ചുവെന്നതും പച്ചക്കള്ളം.
    * വ്രതവുമായി ബന്ധപ്പെട്ട് താങ്കള്‍ പറഞ്ഞത്: രാത്രിയില്‍ ഭാര്യാ
    സംസര്‍ഗം പാടില്ലെന്ന് ഖുര്‍ആന്‍ ആദ്യം പറഞ്ഞെന്നും പിന്നെ അത്
    മാറ്റിയെന്നുമാണെങ്കില്‍ അത് താങ്കളുടെ തെറ്റിദ്ധാരണയാണ്‌."

    Sajan:
    "==ഹദീസുകള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നതാണോ? അതില്‍ നിന്ന് ഇവിടെ
    ഉദ്ദരിച്ചാല്‍ മതിയാകുമോ? താങ്കള്‍ പറഞ്ഞിട്ടാവാം തെളിവുകള്‍ .
    "യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍" എന്നതിന്റെ ചര്‍ച്ചയില്‍
    എനിക്ക് മനസ്സിലായി ഖുറാന്‍ തന്നെ താങ്കള്‍ക്ക് വിശ്വാസ യോഗ്യമല്ലന്ന്‍.
    ആ നിലയ്ക്ക് ഞാന്‍ ഹദീസ്‌ വലിച്ചു വാരിയിട്ടാല്‍ എന്താവും തരം."

    = * അന്യന്റെ ഭാര്യയെ ഭോഗിക്കാന്‍ എന്ന താങ്കളുടെ ആരോപണം പച്ചക്കള്ളമാണ്‌; കുര്‍ആനിലോ ഹദീസിലോ അങ്ങനെയൊന്ന് ഇല്ല. കാണീക്കാം എന്ന് പറഞ്ഞാല്‍ പോരാ; കാണിക്കണം.
    * "യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍" എന്നതാണ്‌ മൌലാനാ മൌദൂദിയുടെ തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് ഞാനുദ്ധരിച്ചത്. അതൊന്നുകൂടി വായിക്കുക:
    മൌലാനാ മൌദൂദി എഴുതുന്നു:
    "തിരുമേനിയെ ചുമതലപ്പെടുത്തിയ ദൌത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമിക വീക്ഷണത്തില്‍ മാത്രമല്ല സാധാരണ സാംസ്കാരിക നാഗരിക വീക്ഷണത്തില്‍ പോലും പ്രാകൃതമായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്കാരവും പരിഷ്കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്‌ഷ്യം സാധിക്കാന്‍ പുരുഷന്‍മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ. സ്ത്രീകള്‍ക്ക് കൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷെ, ഏതൊരു സംസ്കാരത്തിന്റെയും നാകരികതയുടെയും തത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീ പുരുഷന്‍മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന്` സാധ്യമല്ലായിരുന്നു. അത്കൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന്ന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിന്നൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മദ്ധ്യവയസ്കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളേയും ദീന്‍ പഠിപ്പിക്കുകയും സാംസ്കാരിക നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു." (തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 33-ആം അദ്ധ്യായം ​ 90-ആം അടിക്കുറിപ്പില്‍ നിന്ന്)

    മുഹമ്മദിനെ ഒരു പ്രവാചകനായി കാണാതെ, വെറും സാധാരണക്കാരനായി കാണുന്നവര്‍ക്കും വിവാഹം വെറും ഭോഗത്തിനു മാത്രമുള്ളതാണെന്ന് കരുതുന്നവര്‍ക്കും ഇതൊന്നും ബോധിച്ചു കൊള്ളണമെന്നില്ല.

    * എനിക്ക് ഖുര്‍ആനില്‍ വിശ്വാസമ്ല്ലെന്നത് താങ്കളുടെ അടിസ്ഥാന രഹിതമായ ആരോപണം മാത്രം!

    ReplyDelete
  187. താങ്കള്‍ എന്താണ് വിശദീകരിച്ചത്. വിവാഹം കഴിച്ചു കൊണ്ട് മാത്രമേ
    സ്ത്രീകളെ ദീന്‍ പഠിപ്പിക്കുക സാധ്യമാവുകയുള്ളൂ എന്നല്ലേ താങ്കള്‍
    വിശദീകരിച്ചത് ?
    [33:50.....സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം
    ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും
    ( അനുവദിച്ചിരിക്കുന്നു. ) ...]
    സ്വദേഹം നബിക്ക്‌ ദാനം ചെയ്യാന്‍ വരുന്ന സ്ത്രീയെ എന്ത് ദീന്‍
    പഠിപ്പിക്കാന്‍ ആണ് നബി ഉദ്ദേശിക്കുന്നത്. വല്ലത്തിന്റെയും HOWTO
    പഠിപ്പിക്കാന്‍ ആണോ?




    * വിവാഹം കഴിച്ചു കൊണ്ട് മാത്രമേ
    സ്ത്രീകളെ ദീന്‍ പഠിപ്പിക്കുക സാധ്യമാവുകയുള്ളൂ എന്നല്ലേ താങ്കള്‍
    വിശദീകരിച്ചത് ?
    = അല്ല; ഏതാനും സ്ത്രീകളെ വിവാഹം കഴിച്ച് അവരെ ദീന്‍ പഠിപ്പിച്ചാല്‍ അവരിലൂടെ കൂടുതല്‍ പേരെ പഠിപ്പിക്കാമെന്നാണ്‌ ഞാന്‍ നല്‍കിയ, മൌദൂദിയുടെ, ഉദ്ധരണിയില്‍ ഉള്ളത്. അല്ലാതെ വല്ല്തിന്റെയും വല്ലതും പഠിപ്പിക്കാനല്ല.

    * "[33:50.....സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം
    ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും
    ( അനുവദിച്ചിരിക്കുന്നു. ) ...]
    സ്വദേഹം നബിക്ക്‌ ദാനം ചെയ്യാന്‍ വരുന്ന സ്ത്രീയെ എന്ത് ദീന്‍
    പഠിപ്പിക്കാന്‍ ആണ് നബി ഉദ്ദേശിക്കുന്നത്. വല്ലത്തിന്റെയും ഃഓവ്വ്ടോ
    പഠിപ്പിക്കാന്‍ ആണോ?"

    = സ്വദേഹം ദാനം ചെയ്താല്‍ എന്നതിന്നര്‍ത്ഥം: വിവാഹ മൂല്യം നല്‍കാതെ വിവാഹം ചേയ്യാനുള്ള ഭ്യര്‍ത്ഥനയുമായി വന്നാല്‍ എന്നാണ്‌.

    * "സ്വദേഹം നബിക്ക്‌ ദാനം ചെയ്യാന്‍ വരുന്ന സ്ത്രീയെ എന്ത് ദീന്‍
    പഠിപ്പിക്കാന്‍ ആണ് നബി ഉദ്ദേശിക്കുന്നത്. വല്ലത്തിന്റെയും ഃ HOWTO
    പഠിപ്പിക്കാന്‍ ആണോ?"

    = കടുത്ത ഇസ്‌ലാം വിരോധത്തില്‍ നിന്നുണ്ടാകുന്നതാണ്‌ ഇത്തരം കുനഷ്ട് ചോദ്യങ്ങള്‍! സദുദ്ദേശ്യമോ അന്വേഷണ ത്വരയോ ഒന്നും ഇതിന്ന് പിന്നിലില്ല.

    ReplyDelete
  188. സാജന്‍: "
    * മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമില്ലാത്ത പലതും നബിക്ക്
    നിര്‍ബന്ധമായിരുന്നു. മറ്റുള്ളവര്‍ക്ക് അനുവദനീയമായ ചിലത് നബിക്ക്
    അനുവദനീയമായിരുന്നില്ല. അതേ പോലെ മറ്റുള്ളാവര്‍ക്കില്ലാത്ത ഇളവ്
    നബിക്കുണ്ടായിരുന്നു."

    = നബി മുന്‍ കൈയെടുത്ത് ഇസ്‌ലാം സ്ഥാപിക്കണം. അതിന്ന് ആവശ്യമായി വരുന്ന എന്തെല്ലാമുണ്ടോ അവയെല്ലാം നബിക്ക് നിര്‍ബന്ധമുള്ള കാര്യങ്ങളാണ്‌. സകാത്തോ ദാനങ്ങളോ വാങ്ങാന്‍ നബിക്ക് അനുവാദമില്ലായിരുന്നു; രാത്രിയിലെ പ്രത്യേക നമസ്‌കാരം നബിക്ക് നിര്‍ബന്ധമായിരുന്നു.

    ReplyDelete
  189. Sajan: "ശത്രുക്കളില്‍ നിന്ന്‍ സ്വന്തം ജനതയെ രക്ഷിക്കാന്‍ നബി യുദ്ധം ചെയ്തു. അതില്‍ എനിക്ക് പരാതിയില്ല.
    അന്യന്റെ ഭാര്യയെ മോഹിക്കുക എന്നതും യുദ്ധം ചെയ്യുക എന്നതും രണ്ടാണ്‌ എന്നത് എനിക്കും അറിയാം.
    അന്യനെ കുറിച്ച് മോശമായി ഒരു വിചാരം പോലും ഉണ്ടാകരുത് എന്ന്‍ പഠിപ്പിച്ച നബി എന്ത് കൊണ്ട്
    അവരുടെ ഭാര്യമാരെ ഭോഗിക്കുന്നതില്‍ തെറ്റില്ല എന്ന്‍ പഠിപ്പിക്കുന്നത്?
    അടിമകളുടെ ഭാര്യമാരെയും യജമാനന് ഭോഗിക്കാം എന്ന്‍ എന്ത് കൊണ്ട് നിയമം കൊണ്ട് വന്നു?
    അതായിരുന്നു ചോദ്യം."

    ശത്രുക്കളില്‍ നിന്ന്‍ സ്വന്തം ജനതയെ രക്ഷിക്കാന്‍ നബി യുദ്ധം ചെയ്തു. അതില്‍ എനിക്ക് പരാതിയില്ല.
    അന്യന്റെ ഭാര്യയെ മോഹിക്കുക എന്നതും യുദ്ധം ചെയ്യുക എന്നതും രണ്ടാണ്‌ എന്നത് എനിക്കും അറിയാം.
    അന്യനെ കുറിച്ച് മോശമായി ഒരു വിചാരം പോലും ഉണ്ടാകരുത് എന്ന്‍ പഠിപ്പിച്ച നബി എന്ത് കൊണ്ട്
    അവരുടെ ഭാര്യമാരെ ഭോഗിക്കുന്നതില്‍ തെറ്റില്ല എന്ന്‍ പഠിപ്പിക്കുന്നത്?
    അടിമകളുടെ ഭാര്യമാരെയും യജമാനന് ഭോഗിക്കാം എന്ന്‍ എന്ത് കൊണ്ട് നിയമം കൊണ്ട് വന്നു?
    അതായിരുന്നു ചോദ്യം.

    = അന്യന്റെ ഭാര്യയെ ഭോഗിക്കാമെന്ന നിയമം ഇസ്‌ലാമില്‍ എവിടെയാണുള്ളത്? അതൊന്ന് കാണിക്കണം.
    അടിമയുടെ ഭാര്യയെ യജമാനന്ന് ഭോഗിക്കാമെന്ന നിയമം എവിടെയാണുള്ളതെന്നും കാണിക്കുക.

    ReplyDelete
  190. സാജന്‍: "ചോദ്യം അഞ്ച് - ചര്‍ച്ച. (മാറ്റിയ നിയമങ്ങള്‍ )
    താങ്കള്‍ പറഞ്ഞ ഉദാഹരണം മാത്രമല്ലല്ലോ മാറ്റിയത്‌.
    നിസ്കാരങ്ങളുടെ എണ്ണം കുറച്ചു, നോമ്പു ദിനങ്ങളില്‍ രാത്രി ഭാര്യയെ ഭോഗിക്കാം എന്നിങ്ങനെ പലതും മാറ്റിയിട്ടുണ്ടല്ലോ.
    അതിലൊക്കെ എന്ത് സാമൂഹിക പരിഷ്കാരങ്ങള്‍ ആയിരുന്നു താങ്കള്‍ കാണുന്നത് ?"

    = നമസ്‌കാരത്തിന്റെ എണ്ണം കുറച്ചു എന്ന് പറഞ്ഞത് മനസ്സിലായില്ല.
    നോമ്പിന്റെ രാത്രിയിലെ ഭാര്യാ ഭര്‍തൃ ബന്ധം സംബന്ധിച്ചുള്ള പ്രശ്‌നം ആളുകളുടെ ഒരു തെറ്റിദ്ധാരണയായിരുന്നു. "നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയ പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു" എന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ മദീനക്കാരായ ചീലര്‍ തെറ്റിദ്ധരിച്ചു; യഹൂദന്‍മാരുടെ സമ്പ്രദായം തന്നെയാണ്‌ തങ്ങള്‍ക്കും നിശ്ചയിക്കപ്പെട്ടത് എന്ന്. ആ തെറ്റിദ്ധാരണ തിരുത്തുകയാണ്‌ ഖുര്‍ആന്‍  ചെയ്തത്. അല്ലാതെ ഈ വിഷയത്തില്‍ ആദ്യം ഒരു നിയമം നല്‍കി പിന്നെ അത് മാറ്റിയിട്ടില്ല.

    ReplyDelete
  191. മനുഷ്യ മനസ്സിന്‌ പുറമെ, ലോകത്ത് സൂക്ഷിക്കപ്പെട്ട, സകല ഖുര്‍ആന്‍ പ്രതികളും നശിപ്പിച്ചാലും മണിക്കൂറുകള്‍ക്കകം മനുഷ്യ മനസ്സുകളില്‍ നിന്ന് ഖുര്‍ആന്‍ പുനഃസൃഷ്ടിക്കാന്‍  കഴിയുമെന്നത് ഖുര്‍ആന്റെ ഒരു പ്രത്യേകതയണ്‌. ഇത് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ട് സാജനോട് ചോദിക്കുകയും ചെയ്തു: ഇതേ പോലെ ബൈബിളിന്റെ എല്ലാ പതിപ്പുകളും നശിപ്പിച്ചാല്‍ മനുഷ്യ മനസ്സുകളില്‍ നിന്ന് അത് പുനഃസൃഷ്ടിക്കാന്‍ സാദ്ധ്യമാണോ എന്ന്.
    അതിന്ന് കഴിയില്ലെന്ന് ലളിതമായി മറുപടി പറയുന്നതിന്ന് പകരം അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചിരിക്കുന്നു. ഖുര്‍ആനിന്റെ പതിപ്പുകള്‍ മനുഷ്യ മനസ്സികളിലുള്ളത് കൂടി നശിപ്പിച്ചാല്‍ അവ പുനഃസൃഷ്ടിക്കാന്‍ സാധ്യമാണോ എന്ന്. ഞാന്‍ ഒരു ചോദ്യം അങ്ങോട്ട് ചോദിക്കട്ടെ: ഒരാളുടെ മനസ്സില്‍ സൂക്ഷിച്ച ഒരു കാര്യം എങ്ങനെയാണ്‌ മറ്റൊരാള്‍ക്ക് നശിപ്പിക്കാന്‍ സാധിക്കുക? ഇനി വല്ല വിധത്തിലും അത് സാധിക്കുമെന്ന് വന്നാലും എന്റെ വിശദീകരണത്തിലൂടെ ഞാന്‍ അറിയിക്കാന്‍ ഉദ്ദേശിച്ചതും എന്റെ ചോദ്യത്തിലൂടെ ഞാന്‍ അന്വേഷിക്കാന്‍ ഉദ്ദേശിച്ചതും മറ്റൊന്നാണ്‌: ഖുര്‍ആന്‍ അല്ലഹുവില്‍ നിന്ന് സ്വീകരിച്ചത് മുഹമ്മദ് നബിയാണ്‌; അദ്ദേഹമാണ്‌ അത് ഒന്നാമതായി മനഃപാഠമാക്കിയത്. അദേഹം തന്റെ ശിഷ്യന്‍മാര്‍ക്ക് അത് ഉരുവിട്ട് പഠിപ്പിച്ച് കൊടുത്തു; മനുഷ്യ മനസ്സുകളില്‍ അത് ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്; ഇതേ പടി ബൈബിള്‍ മനുഷ്യ മനസ്സുകളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടോ?

    ReplyDelete
  192. sajan jcb said...
    "ചോദ്യം 6 ചര്‍ച്ച (ഖുര്‍ആനിന്റെ ആദ്യ പ്രതി)

    ഒന്ന് മനസ്സിലാക്കുക, ഖുറാന്‍ സ്വയം അവകാശപ്പെട്ടിട്ടുള്ളത് അത്
    ദൈവത്തില്‍ നിന്നും ആണെന്നുള്ളതാണ്. അതിലെ ഒരു വാക്കും മാറില്ല എന്നതാണ്
    അതിന്റെ അവകാശ വാദം. അത് നശിച്ചുപോകാതെ അല്ലാഹു കാത്തു സൂക്ഷിക്കുമെന്നും
    ഖുറാന്‍ സ്വയം അവകാശപെടുന്നു.

    ബൈബിള്‍ അങ്ങിനെ അവകാശപെട്ടിട്ടില്ല എന്ന് മാത്രമല്ല, ഈ ഗ്രന്ഥം പലരും
    അവരവരുടെ അറിവിലേക്ക് ആണ് സൂക്ഷിച്ചു വച്ചിട്ടുള്ളത്.
    അത് പുണ്യ ഗ്രന്ഥമായി ക്രിസ്ത്യാനികള്‍ കാണുന്നു എന്ന്‍ മാത്രം."

    = അപ്പോള്‍ ബൈബിള്‍ സംരക്ഷിക്കപ്പെട്ടതിനേക്കാള്‍ ഭദ്രമായി ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് താങ്കളും സമ്മതിക്കുമല്ലോ.

    ReplyDelete
  193. സാജന്‍: "വിവാഹത്തിന്റെ പവിത്രതയും പ്രാധാന്യവും ഉറപ്പിച്ചു കൊണ്ടുള്ള നിയമമാണ്
    യേശു വിവാഹ മോചന നിയമത്തിലൂടെ വരച്ചു കാണിക്കുന്നത്.അത്രയും
    ആലോചിച്ചുറപ്പിച് വിവാഹം ചെയ്‌താല്‍ മതിയെന്ന്. മൂന്നു തലാക്കില്‍ കാര്യം
    അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന്."

    = തീരേ പറ്റില്ലെന്ന് ക്രിസ്തുമതം പഠിപ്പിക്കുന്നില്ല; പാവം ഭാര്യയുടെ മേല്‍ പരസംഗം ആരോപിച്ച് വിവാഹമോചനത്തിന്‌ കാരണം ഉണ്ടാക്കണം എന്നേ പറയുന്നുള്ളു; അതാണ്‌ ചിലര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വിവാഹത്തേക്കാള്‍ പവിത്രമാണ്‌ മനുഷ്യ ജീവിതം. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ ഒരു കുരുക്കായി അനുഭവപ്പെടുന്ന ഏത് വിവാഹ ബന്ധവും ബന്ധനമാണ്‌; അത് അഴിച്ചു മാറ്റാന്‍ അനുവാദം ഉണ്ടാകണം. അതിന്ന് പരസംഗം ആരോപിക്കുന്നത് പോലുള്ള മഹാ പാതകം ചെയ്യാന്‍ മനുഷ്യരെ നിര്‍ബന്ധിതരാക്കരുത്.

    ReplyDelete
  194. ആലിക്കോയ: "5. ബൈബിള്‍ ദൈവത്തിന്റെ വചനമാണോ? അതല്ല; മനുഷ്യ രചനയോ?"
    സാജന്‍: "ബൈബിള്‍ നാല്പത്തോളം വരുന്ന മനുഷ്യരുടെ രചനയാണ്.
    അതില്‍ ദൈവ വചനം അടങ്ങിയിരിക്കുന്നു എന്ന്‍ അതിനെ ദൈവീകമായി കണക്കാക്കുന്നവര്‍ കരുതുന്നു."

    = ഇത്രയേ ഉള്ളൂ; അപ്പോള്‍ ബൈബിള്‍ അവലംബാര്‍ഹമാണെന്ന് എങ്ങനെ ഉറപ്പിക്കും?

    ReplyDelete
  195. Question No: 14 : "ഖുര്‍ആനിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു പോയതായി ഒരു ഹദീസിലും ഇല്ല. " എന്ന് ആലിക്കോയ ബ്ലോഗര്‍ പറയുന്നു.
    ഹലോ സാജന്‍ താങ്കള്‍ ഉദ്ധരിച്ച ഹദീസില്‍ ഇത് ഖുര്‍ആനിന്‍റെ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ടോ ?

    ആട് തിന്ന ഭാഗങ്ങളും സാജന്‍ ഉദ്ധരിച്ച ഹദീസും. (Comment 1)
    ==============================================
    വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പായി ഹദീസ്‌ എന്താണെന്നും, വിവിധ തരം ഹദീസുകളെ കുറിച്ചും മനസിലാക്കുന്നത് നല്ലതാണ്.
    1. എന്താണ് ഹദീസ്‌: - നബി(സ) വിന്‍റെ കല്പനകളും, പ്രവര്‍ത്തനങ്ങളും, അനുയായികള്‍ക്ക് നല്‍കിയ മൌനാനുവാദങ്ങളും - നബി(സ) യുടെ അനുചരന്‍മാരില്‍ നിന്നും, തുടര്‍ന്ന് വിശ്വാസയോഗ്യമായ അവരുടെ പിന്തുടര്ച്ചക്കാരിലൂടെയും ലഭ്യമായ അറിവിനെയാണ് (വിവരത്തെയാണ്)ഹദീസ്‌ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
    2. ഹദീസിന്‍റെ ഭാഗങ്ങള്‍ : -
    (a). ഹദീസിന്‍റെ ഉള്ളടക്കം (Text)
    (b). നിവേദക പരമ്പര (Chain of Reporters)
    3. വിവിധ തരം ഹദീസികള്‍:-
    (a). ഹദീസുല്‍ ഖുദ്സി : :- ഖുദ്സ് എന്ന് പറഞ്ഞാല്‍ sacred എന്നര്‍ത്ഥം. അര്‍ഥം സൂചിപിക്കുന്നത് പോലെ തന്നെ ദിവ്യ വെളിപാടിലൂടെ അല്ലാഹുവില്‍ നിന്നും ലഭിച്ച വചനങ്ങളാണ്. ഈ വചനങ്ങള്‍ ഖുര്‍ആനിന്റെ ഭാഗമല്ല എന്ന് പ്രവാചകന്‍ അനുയായികളോട് പ്രത്യകം പറയാറുണ്ടായിരുന്നു(ഇതിന്റെ തെളിവുകള്‍ താഴെ ഉദ്ധരിച്ചിട്ടുണ്ട്). ഖുര്‍ആനിന്‍റെ അത്ര പ്രാധാന്യം ഈ ഹദീസുകള്‍ക്ക് ഇല്ല.
    ഉദാഹരണം: On the authority of Abu Hurayrah (may Allah be bleased with him) in which it is mentioned that the Prophet (PBUH) said that Allah said: "If My servant likes to meet Me, I like to meet him; and if he dislikes to meet Me, I dislike to meet him." (s.bhukhari)
    ഖുര്‍ആനും -ഖുദ്സി ആയ ഹദീസുകളും തമ്മിലുള്ള വ്യത്യാസം ഇവിടെ വായിക്കാം
    (b). ഹദീസുല്‍ നബവി : : - നബിയില്‍ നിന്ന് നേരിട്ട് ഉദ്ധരിച്ചിട്ടുള്ള ഹദീസുകളാണ് ഹദീസുന്നബവി എന്നത് കൊണ്ടുദ്ദേശിക്കുന്നത്.
    അല്ലാഹുവില്‍ നിന്ന് നബിക്ക് അവതരിച്ചത് മുഴുവന്‍ ഖുര്‍ആനില്‍ ഉണ്ടായിരിക്കണം എന്ന തെറ്റിദ്ധാരണ തിരുത്താനാണ് ഞാന്‍ ഇത് ആമുഖമായി ഇതെഴുതിയത്.

    ReplyDelete
  196. ആട് തിന്ന ഭാഗങ്ങളും സാജന്‍ ഉദ്ധരിച്ച ഹദീസും. (Comment 2)
    ==========================================
    വ്യഭിചാരിയെ കല്ലെറിയുന്നതുമായി ബന്ധപെട്ട മറ്റു ഹദീസുകള്‍ പരിശോദിക്കുന്നത് നല്ലതാണ്. പ്രസ്തുത നിയമം അല്ലാഹുവില്‍ നിന്നും അവതരിച്ചപ്പോള്‍ പ്രവാചകന്‍(സ) അത് ഖുര്‍ആനിന്‍റെ ഭാഗമായി എഴുതാന്‍ അനുവദിച്ചില്ല എന്ന് മനസിലാക്കാം.
    1. About this ‘verse’ Kathir bin Salt says that he, Zaid bin Thabit and Marwan bin Hakam were discussing as to why it is not written in the Quranic manuscript and Umar bin Khattab was present with them and listening to their discussion he said he knew it better than them and told them that he came to Messenger of Allah and said:
    “‘O Messenger of Allah, let the verse about stoning be written for me.’ He (the Prophet) said, ‘I can’t do this.’” (Sunan Al-Kubra Baihiqi 8/211 & Sunan Al-Kubra Nasai Hadith 7148. Albani (in Sahiha 6/412) said Baihiqi pointed to its authenticity)
    2. It is reported in a narration from Kathir bin Salt that: Zaid (bin Thabit) said: ‘I heard the Messenger of Allah say, ‘When a married man or woman commit adultery stone them both (to death)’, (hearing this) ‘When this was revealed I came to Prophet and asked if I could write it, he (the Prophet) disliked it.’ (Mustadrik Al-Hakim, Hadith 8184. Hakim called it Sahih)
    സൈദ്‌ (റ) പ്രവാചകന്‍റെ പ്രധാന പെട്ട ഖുര്‍ആന്‍ എഴുത്തുകാരനായിരുന്നു എന്നത് ഇവിടെ ഓര്‍കേണ്ടതാണ്.

    ReplyDelete