Followers

Sunday, December 26, 2010

ഫലം സുനിശ്ചിതം!

'വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തിക നേട്ടം, വ്യാപാര അഭിവൃദ്ധി,
ശത്രു നാശം തുടങ്ങിയുള്ള ഏത് ആഗ്രഹം സഫലീകരിക്കുന്നതിന്നും ഈ ഏലസ്സ്
ധരിക്കുക; ഫലം സുനിശ്ചിതം.'

ടേപ്പ് റെകോര്‍ഡറിന്‍റെ ശബ്ദം കേട്ടിടത്തേക്ക് നാലാം ക്ലാസ്
വിദ്യാര്‍ത്ഥിയായ നൈസാബ് തിരിഞ്ഞ് നോക്കി. റോഡിന്‍റെ ഓരത്ത് കീറിയ കുട
കൊണ്ട് വെയില്‌ മറക്കാന്‍ പാടുപെട്ട് വിയര്‍ത്തൊലിച്ച് കഴിയുന്ന ഒരു പാവം
കച്ചവടക്കാരന്‍.

നൈസാബ് അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു റൂം വാടകക്കെടുത്തുകൂടേ?
അല്ലെകില്‍ ലോട്ടറിക്കാരെപ്പോലെ ഒരു കാര്‍ വാങ്ങിക്കൂടേ?

അയാള്‍: ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേ; അതിനൊക്കെ കയ്യില്‍ ഒരു പാട് കാഷ്
വേണ്ടേ?

നൈസാബ്: അപ്പോള്‍ ഈ ടേപ്പ് റികോര്‍ഡ് പറയുന്നതൊന്നും ശരിയല്ലേ?

അയാള്‍: എന്ത്?

നൈസാബ്: അല്ല; ഒരു ഏലസ്സ് നിങ്ങള്‍ ധരിച്ചാല്‍ നിങ്ങളുടെ എല്ലാ
ആഗ്രഹങ്ങളും സഫലമാകില്ലേ? അപ്പോള്‍ നിങ്ങള്‍ക്ക് റൂം വാടകക്കെടുക്കുകയോ കാറ്‌ വാങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.
..........

പാവം ഏലസ്സ് കച്ചവടക്കാരന്‍! ഒരു പക്ഷെ ആദ്യമായിട്ടാകാം ഇത്തരം ​ഒരു ചോദ്യം അയാള്‍ നേരിടേണ്ടി വരുന്നത്. ഇത്കൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്ന് അയാള്‍ക്ക് നന്നായറിയാമല്ലോ. എന്നാലും മറ്റൊരാളില്‍ നിന്ന് ആ ചോദ്യം കേള്‍ക്കാന്‍ അയാള്‍ ഇഷ്ടപ്പെടുകയില്ല. അത് നേരിടാനുള്ള ധാര്‍മ്മിക ബലം  അയാള്‍ക്കില്ലെന്നത് മാത്രമാണിതിന്ന് കാരണം.

നമ്മുടെ നാട്ടിലെ വിവിധ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ നിത്യേന ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവ വിശ്വസിക്കാനും ഈയിനത്തില്‍ പണം ചെലവഴിക്കാനും ഇക്കാലത്തും ധാരാളം ആളുകളുണ്ട്; അല്‍ഭുതം തന്നെ! ശാസ്ത്രയുഗം, കമ്പൂട്ടര്‍ യുഗം, വിജ്ഞാനവിസ്‌ഫോടനത്തിന്റെ യുഗം എന്നൊക്കെ നമ്മുടെ കാലത്തെക്കുറിച്ച് നാം വീമ്പു പറയാറുണ്ടെങ്കിലും അതൊക്കെ വെറും പുറംപൂച്ച് മാത്രമാണെന്ന് ഈ തട്ടിപ്പുകാരുടെ വളര്‍ച്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ഏത് പരീക്ഷയും നിഷ്പ്രയാസം ജയിക്കാം, ഏത് ജോലിയും കരസ്തമാക്കാം, പെട്ടെന്ന് പണക്കാരനാകാം, ഇഷ്ടപ്പെട്ട കല്യാണം കഴിക്കാം, ശത്രുവിനെ തോല്‍പ്പിക്കാം, പ്രശസ്തനാകാം, അധികാരം നേടാം .... എന്നിങ്ങനെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ കേള്‍കുമ്പോള്‍ ആളുകള്‍ വീണു പോകുന്നു. എല്ലാം ചുളുവില്‍ നേടണം എന്ന അതിമോഹം ബുദ്ധിയെയും  ചിന്താശേഷിയെയും വിവേകത്തെയും  മരവിപ്പിച്ചിരിക്കുന്നതിനാല്‍ നാലാം ക്ലാസുകാരന്റെ അത്ര പോലും  ബുദ്ധി ഉപയോഗിക്കാനവര്‍ക്ക് സാധിക്കുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിപ്പണിയുമ്പോള്‍ മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങളില്‍  നിന്നെല്ലാം മനുഷ്യന്‍ മോചിതനാവുകയുള്ളു.

Saturday, December 25, 2010

ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, നേരത്തെ എഴുതിയ ചില കുറിപ്പുകളാണിവ. ഇതൊരു ചര്‍ച്ചാ വിഷയമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.)

ജബ്ബാര്‍ എഴുതി:

1. 'ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്. അതു നിഷ്പക്ഷമല്ല. മുഹമ്മദിനോടു ഏറ്റു മുട്ടിയ മക്കയിലെയോ മദീനയിലെയോ എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍ നമുക്ക് അറിയാന്‍ നിവൃത്തിയില്ല, മുഹമ്മദും കൂട്ടരും അവരോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഇസ്ലാമിസ്റ്റുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഏറെക്കുറെ ലഭിക്കുന്നതിനാല്‍ കുറേയേറെ കാര്യങ്ങള്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിച്ചെടുക്കാം. ഇതാണു ഞാന്‍ പറഞ്ഞത്.'

2. 'മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!'

3. 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
..............

ആലിക്കോയ: അപ്പോള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാന്‍ പറ്റുന്ന കാര്യങ്ങളും മുസ്‌ലിംകള്‍ രേഖപ്പെടുത്തിയ ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഉണ്ടെന്നര്‍ത്ഥം. രേഖപ്പെടുത്തുന്ന ചരിത്രം മുസ്‌ലിംകള്‍ക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന ചിന്ത അത് രേഖപ്പെടുത്തിയവരെ സ്വാധീനിച്ചിരുന്നില്ലെന്ന് വ്യക്തം. സത്യസന്ധമായി സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു അവര്‍ ചെയ്തത്. അല്ലായിരുന്നെവെങ്കില്‍ ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒന്നും അതില്‍ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ചരിത്രം പക്ഷപാതപരമായാണ്‌ രേഖപ്പെടുത്തിയത് എന്ന് പറയുന്നതെങ്ങനെ? സത്യ സന്ധമായാണ്‌ അവര്‍ ചരിത്രം രേഖപ്പെടുത്തിയത് എന്നതിന്ന് ഇതില്‍ പരം എന്ത് തെളിവാണ്‌ വേണ്ടത്?

ജബ്ബാറിന്‍റെ മൂന്നാമത്തെ പ്രസ്താവന ഞാന്‍ അല്‍പം എഡിറ്റ് ചെയ്ത് പുനരവതരിപ്പിക്കുന്നു: 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ .... നില നില്‍ക്കുന്ന കാലത്തോളം ... സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'

ഇത് ഞങ്ങളും സമ്മതിക്കുന്നു. താങ്കള്‍ കൂടി ഇത് സമ്മതിച്ചാല്‍ നമ്മള്‍ തമ്മിലുള്ള പ്രശ്നം തീര്‍ന്നു.
........

അവിടെ ജബ്ബാറിനോട് ചോദിച്ചതും, എന്നാല്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ലാത്തതുമായ ചില ചോദ്യങ്ങള്‍.


1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?

2. ഇവ ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ എങ്ങനെ കടന്ന് കൂടി? യുക്തിവാദികളോ മക്കാ മുശ്‌രിക്കുകളോ എഴുതിച്ചേര്‍ത്തതാണോ?

3, ചരിത്രത്തിന്‍റെ കൈപ്പും മധുരവും വേര്‍തിരിക്കണമെന്നും മധുരമുള്ളത് മാത്രം രേഖപ്പെടുത്തണമെന്നും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ തീരുമാനിച്ചിരുന്നാതായും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കാമോ?

4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?

5. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന കൈപ്പുള്ള ചില കാര്യങ്ങള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങളാണോ മധുരമുള്ള കാര്യങ്ങളോ ഏതാണ്‌ കൂടുതല്‍?

6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ്‌ താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?

7. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമ്പോള്‍ എന്ത്‌കൊണ്ടാണ്‌ താങ്കള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്?

8. മധുരമുള്ള നൂറുക്കണക്കിന്‌ സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?

9. ഹിജ്‌റക്ക് മുന്നോടിയായി സംഭവിച്ച അഖബാ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഹിജ്‌റയിലേക്ക് നയിച്ചതും മക്കക്കാരില്‍ നിന്ന് പ്രവാചകന്നും അനുയായികള്‍ക്കും ഉണ്ടായതുമായ കൈപ്പേറിയ നൂറുനൂറനുഭവങ്ങള്‍ താങ്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്‌?
............

ആലിക്കോയ: 6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ്‌ താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
--
ജബ്ബാര്‍: അതു ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ കാക്കത്തൊള്ളായിരം പേരുണ്ടല്ലോ. നിങ്ങള്‍ തിരിച്ചൊന്നു ചിന്തിക്കൂ. എന്തേ കയ്പ്പുള്ള കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ത്തും മറയ്ച്ചു വെയ്ക്കുന്നു? അതു കൊണ്ടു തന്നെ ഞാനും എന്നെപ്പോലുള്ളവരും മറുവശം തുറന്നു കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു.
..........

ആലിക്കോയ: ഇസ്‌ലാമിക ചരിത്രത്തിലെ കൈപ്പുള്ള ഏത് കാര്യമാണ്‌ മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വച്ചത്? അങ്ങനെ മറച്ച് വയ്‌ക്കപെട്ട വല്ലതും താങ്കള്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി താങ്കളുപയോഗിക്കുന്ന സകല 'ചരിത്ര വസ്‌തുത'കളും ഇസ്‌ലാമിക ചരിത്ര കൃതികളിലുള്ളവ തന്നെയല്ലേ? ഖുര്‍ആനില്‍ പോലും പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും ശാസിക്കുന്നതുമായ വചനങ്ങള്‍ ഉണ്ടല്ലോ. താങ്കള്‍ അത് ശ്രദ്ധിച്ചിട്ടില്ലേ? ഹദീസുകളിലും ഇത്തരം സംഭവങ്ങളുണ്ടല്ലോ. അതേ പോലെ ചരിത്ര കൃതികളിലും കാണാം. പിന്നെ ആര്‌ എന്ത് മറച്ചു വച്ചെന്നാണ്‌ താങ്കള്‍ പറയുന്നത്? അതിന്ന് എന്ത് തെളിവാണ്‌ ഉള്ളത്? തെളിവില്ലാത്ത കാര്യങ്ങള്‍ പറയുന്നതിന്നാണോ യുക്തിവാദം എന്ന് പറയുന്നത്?
അതേസമയം, താങ്കള്‍ ചെയ്യുന്നത് കൈപ്പുള്ളവ തുറന്നു കാട്ടുക മാത്രമല്ല; ഇസ്‌ലാമിക ചരിത്രം മൊത്തം തന്നെ കൈപ്പേറിയ സംഭവങ്ങള്‍ മാത്രമാണെന്ന് വാദിക്കുകയും, അതോടൊപ്പം ഇല്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും, സകല നന്‍മകളെയും തമസ്‌കരിക്കുകയും ചെയ്യുന്നു. 'അങ്ങനെ ഊഹിക്കാം, ഇങ്ങനെ ഊഹിക്കാം' എന്നാണ്‌ താങ്കളുടെ കള്ള ന്യായം! ഇവിടെയാണ്‌ താങ്കള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതേപോലെ ഏകപക്ഷീയമായി ചരിത്രം കൈകാര്യം ചെയ്യുമ്പോള്‍ താങ്കളുടെ വിശ്വാസ്യത തകരുകയാണ്‌ ചെയ്യുന്നത്. പക്ഷെ, പ്രവാചക വിരോധത്താലും ഇസ്‌ലാം വിരോധത്താലും ആന്ധ്യം ബാധിച്ചതിനാല്‍ താങ്കള്‍ അത് കാണുന്നില്ലെന്ന് മാത്രം.
..........

ഇത്രയും ഭാഗം ജബ്ബാറിന്റെ ബ്ലോഗില്‍ നേരത്തെ എഴുതിയതാണ്‌. ഇവിടെ പുതുതായി ഒന്നും എഴുതുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചക്കിടയില്‍ പറയാം എന്ന് കരുതുന്നു.

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

Tuesday, December 14, 2010

ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ

" ലേവി വംശജനായ യേശു ക്രിസ്തു " എന്ന ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അവിടെ, ബൈബിളനുസരിച്ച്, ക്രിസ്തു ലേവി വംശജനാണോ എന്ന ചര്‍ച്ചയാണ്‌ യഥര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെ ആണെന്ന് ഖുര്‍ആനിലിണ്ടോ എന്ന ചര്‍ച്ചയാണ്‌ ഇപ്പോള്‍ നടക്കുന്നത്. ആ ചര്‍ച്ചയ്ക്കാകട്ടെ വ്യക്തത കൈവന്നിട്ടുമില്ല. അത്കൊണ്ട് ആ വശം മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നാന്നായിരിക്കും എന്ന് കരുതുന്നു. രണ്ട് കാര്യങ്ങള്‍ക്കാണ്‌ ഈ ചര്‍ച്ച കൊണ്ട് വ്യക്തത കൈവരേണ്ടത്.

1. യേശു ലേവി വംശജനാണെന്നതിന്ന് ഖുര്‍ആനില്‍ തെളിവുണ്ടോ?
2. ഇംറാന്‍, ഹാറൂന്‍, മറിയം ഇവര്‍ തമ്മിലുള്ള ബന്ധമെന്താണ്‌?

* ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന്ന് ഉത്തരം കണ്ടെത്താനാണ്‌ ഇവിടെ നേര്‍ക്ക് നേരെ ശ്രമി ക്കേണ്ടത്. അതിന്റെ ഉത്തരം ​കിട്ടുന്നതോട് കൂടി ഒന്നാമത്തേതിന്റെ ഉത്തരം ​കിട്ടിക്കൊള്ളും.
……………………………………

മൂന്ന് ചോദ്യങ്ങളും ഓരോ ചോദ്യത്തിനും ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളുമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്.

ചോദ്യം:

1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്ന്.

ബി. അവര്‍ ഹാറൂന്‍ നബിയുടെ വംശത്തില്‍ പെട്ടവള്‍ ആണെന്ന്.

സി. മറിയമിന്ന് ഹാറൂന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടെന്ന്.
……………………………………

ചോദ്യം:

2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. അവര്‍ മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്ന്.

ബി. അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആണെന്ന്.

സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്നു തന്നെ ആണെന്ന്.
……………………………………………….

ചോദ്യം:

3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്ന്.

ബി. കന്യാ മറിയം പിറന്നത് ഇംറാന്‍ കുടുംബത്തില്‍ ആണെന്ന്.

സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്ന് തന്നെ ആണെന്ന്.
……………………………………………………

ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളില്‍ ഒന്നാമത്തെ സാദ്ധ്യത (എ.) ആദ്യം പരിഗണിക്കാമെന്ന് കരുതുന്നു. ആ ഉത്തരം ശരിയാണെന്ന് വന്നാല്‍ ചാര്‍ച്ച പിന്നെ നീട്ടേണ്ട ആവശ്യവുമില്ല.

ഈ സാദ്ധ്യതയുടെ ചര്‍ച്ചയ്ക്കുള്ള സൌകര്യത്തിന്ന് ചോദ്യം ഇങ്ങനെ മാറ്റി എഴുതുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു:

ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?

ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?

ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്നാണോ?
.........................................................
# എന്റെ അഭിപ്രയം ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പിന്നീട് പറയുന്നതാണ്‌.




കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു

Thursday, December 9, 2010

ലേവി വംശജനായ യേശു ക്രിസ്തു

ഇസ്‌ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍  യുക്തിവാദികള്‍ കക്ഷികളല്ല. രണ്ട് പക്ഷവും അവര്‍ക്ക് ഒരുപോലെ ആകേണ്ടതാണ്‌. പക്ഷെ സംഭവിക്കുന്നത് അങ്ങനെയല്ല. യുക്തിവാദികള്‍ ക്രൈസ്തവ പക്ഷത്തോട് ചേര്‍ന്ന് നിന്ന് ഇസ്‌ലാമിനെ വിമര്‍ശിക്കുന്നു; അതിന്ന് വേണ്ടി ക്രിസ്തുമതത്തെയും ബൈബിളിനെയും ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉത്തരം മുട്ടുമ്പോള്‍ ക്രിസ്തുമതത്തെയും ബൈബിളിനെയും തള്ളിപ്പറയാന്‍ ഒരു മടിയും അവര്‍ കാണിക്കാറുമില്ല. മലയാളം ബ്ലോഗ് മേഖലയില്‍ ഇതിന്ന് നിരവധി ഉദാഹരണങ്ങള്‍ കാണാം. യുക്തിവാദി സംഘം സംസ്ഥാന നേതാവ് ഇ.എ. ജബ്ബാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില ബ്ലോഗര്‍മാരും ഈ ശൈലി പ്രാവര്‍ത്തികമാക്കുന്നവരാണ്‌. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേയുള്ളു എന്ന് ഇത് വ്യക്തമാക്കുന്നു.

സ്വന്തം ബ്ലോഗില്‍ ജബ്ബാര്‍ എഴുതി:

"*പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്.
*അല്ലാഹുവിന്റെ തന്നെ വേദങ്ങളിലെ തെറ്റ് അല്ലാഹു ചൂണ്ടിക്കാണിച്ചുവെന്നോ? സര്‍വ്വശക്തനായ ദൈവത്തിനു തന്റെ വേദങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ? അസംബന്ധം !"

ഇതിന്ന് ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:
"ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ!
ഖുര്‍ആനില്‍ പൂര്‍വ്വകാലചരിത്രം വിശദീകരിച്ചത് ബൈബിള്‍ കോപ്പിയടിച്ചുകൊണ്ടല്ല. ബൈബിളില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായാണ്‌ ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുന്നിടത്ത് ബൈബിളും ഖുര്‍ആനും തമ്മില്‍ വൈരുദ്ധ്യം കാണുമ്പോള്‍ ഒരു ബൈബിള്‍ വിശ്വാസി കരുതുക ബൈബിളില്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നായിരിക്കും. ഇവിടെ ഒന്ന് ശരിയാണെന്നും മറ്റേത് തെറ്റാണെന്നും അയാള്‍ കരുതുന്നതിന്ന് കാരണം അയാളുടെ വിശ്വാസമാണ്‌. ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ? ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന് പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്‌?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ്‌ അവലംബിക്കുന്നത് എന്ന് ഇത് വ്യക്തമാകുന്നുണ്ട്.)"
...............

ഖുര്‍ആനിലെ തെറ്റും ബൈബിളിലെ ശരിയും ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ജബ്ബാര്‍ എഴുതിയ ഉദാഹരണം കാണുക: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

എന്റെ മറുപടി : "കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള്‌ പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?

ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.

മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്‌ മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?

എന്തിനെക്കുറിച്ചാണ്‌ സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.

മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ്‌ പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന്‌ കഴിയില്ല.

ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രി*യായിരുന്നു എന്നാണ്‌. (* എലിസബത്തിനെ പുത്രിയെന്ന് വിശേഷിപ്പിച്ച അതേ അര്‍ത്ഥത്തിലാണ്‌ ഇവിടെ മറിയമിനെയും അദ്ദേഹത്തിന്റെ പുത്രിയെന്ന് വിശേഷിപ്പിച്ചത്.added) താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.

പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല്‌ പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.

മൂസാ നബിയുടെ കാലത്താണ്‌ മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലന്‍!!"
......

ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് സഹായത്തിനെത്തി: "നമ്മുടെ വിഷയം കന്യാമറിയത്തിന്റെ അച്നര് അമ്മായാരു എന്നതല്ല.

വിഷയം "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?"

എന്റെ മറുപടി : "വിഷയം മാറിയെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ഇസ്‌ലാം പ്രചരിച്ചത് അക്രമം മൂലമല്ല എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സമാധാനപരമായി ഇസ്‌ലാം പ്രചരിച്ചു എന്നാണല്ലോ. സമാധാനപരമായ പ്രചാരണത്തിലൂടെ എങ്ങനെ ഇസ്‌ലാമിന്ന് സ്വീകാര്യത ലഭിച്ചു എന്ന് വ്യക്തമാക്കേണ്ടതുണ്ടല്ലോ. അതിന്‍റെ ഭാഗമായാണ്‌ ഖുര്‍ആനിന്‍റെ അമാനുഷികത വിഷയമാക്കിയത്. പൂര്‍വ്വവേദങ്ങളുടെ തെറ്റ് ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചു എന്ന പോയന്‍റില്‍ നിന്നാണ്‌ മറിയമിന്‍റെ അച്ഛനമ്മാമാര്‍ ചര്‍ച്ചാ വിഷയമായത്. അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത് എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ്‌ ഞാന്‍ ഉദ്ദേശിക്കുനത്. ഈ ചര്‍ച്ച മുമ്പോട്ട് പോകുമ്പോള്‍, പക്ഷപാതിത്തം മനസ്സിനെ ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അത് ബോധ്യം വരുക തന്നെ ചെയ്യും."
......

ഇതോടെ അബദ്ധം മനസ്സിലായ ജബ്ബാര്‍ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുന്നത് കാണുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. ബൈബിളില്‍ കുര്‍ ആന്‍ പോലെത്തന്നെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ധാരാളമുണ്ട്. കന്യാമറിയത്തിന്റെ പിതാവ് ഹേലിയാണെന്നു വ്യാഖ്യാനമുണ്ട്. ഭര്‍ത്താവായ യോസഫിന്റെ പിതാവാണു ഹേലിയെന്നും പറയുന്നു. എന്തായാലും ഇമ്രാന്റെ പുത്രിയാകാന്‍ നിവൃത്തിയില്ല. കാരണം ഇമ്രാന്‍ മൂസയുടെ പിതാവാണ് ബൈബിള്‍ പ്രകാരം. ഹാറൂന്‍ മൂസയുടെ സഹോദരനായിരിക്കെ മറിയത്തെ കുര്‍ ആന്‍ ഹാറൂന്റെ സഹോദരീ എന്നു വിളിക്കുന്നതും ശരിയാവില്ല.
നബിയുടെ കാല്‍ത്തു തന്നെ ഈ തെറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. അപ്പോള്‍ അദ്ദേഹം വീണതു വിദ്യയെന്നോണം ചില വ്യാഖ്യാനങ്ങള്‍ പറഞ്ഞ് ഒപ്പിക്കുകയാണു ചെയ്തത്. സഹോദരി എന്നാല്‍ ആ വംശപരംബരയില്‍ പെട്ടവള്‍ എന്നാണുദ്ദേശ്യമെന്നോ മറ്റോ ആയിരുന്നു വിശദീകരണം.
ഇബ്രാഹിമിന്റെ പിതാവിന്റെ പേര്‍ ബൈബിള്‍ തെറ്റായി കൊടുത്തു എന്ന ആലിക്കോയയുടെ വാദം വിചിത്രമാണ്.
ഈ ചര്‍ച്ച ഇനി മുഖ്യ വിഷയത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്."
...............

ഇവിടെ ഉദ്ധരിച്ചതുള്‍പ്പെടെ ചില കമന്റുകളിലായി വന്ന  ജബ്ബാറിന്‍റെ വാക്കുകള്‍ ചുരുക്കത്തില്‍:

1. "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "

2. " പൂര്‍വകാല'സംഭവ'ങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."

3. " ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

4. " എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"

5. " തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍ കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. "

6. " ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍ തീരുമാനിക്കട്ടെ !"

7. " ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."

8. " ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."

9. " ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍ കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതുമാകാം!"

.................
ആദ്യവാചകം ഒരിക്കല്‍ കൂടി വായിക്കുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
.................

യേശു പിറന്നത് ലേവി വംശത്തിലാണെന്നതിന്റെ തെളിവ് ബൈബിളില്‍ തന്നെ കാണാന്‍ കഴിയും. അല്‍പ്പം വിശദീകരണത്തോടെ:

യാക്കോബിന്‌ 12 മക്കളുണ്ടായിരുന്നു. Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun, Joseph and Benjamin എന്നിവര്‍. ഇതില്‍ ജൂദ (യഹൂദ) എന്ന മകന്‍റെ പരമ്പരയിലാണ്‌ യേശു ജനിച്ചത് എന്നാണ്‌ ബൈബിള്‍ പറയുന്നത്. എന്നാല്‍ ലേവിയുടെ പരമ്പരയില്‍ ജനിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു.

ഒരു സംശയവും വേണ്ട; രണ്ടിലൊന്നേ ശരിയാവുകയുള്ളു. യേശുവിന്ന് പിതാവില്ലെന്ന് ബൈബിളും ഖുര്‍ആനും സമ്മതിക്കുന്ന സ്ഥിതിക്ക് ക്രിസ്തുവിന്ന് ഒരു വംശാവലിയേ ഉണ്ടാവുകയുള്ളു; മാതൃ വഴിക്കുള്ളത് മാത്രം. അപ്പോള്‍ മറിയം ഏത് വംശക്കാരിയാണോ ആ വനംശക്കാരനായിരിക്കും യേശുവും.

മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.

മറിയമിന്‍റെ അച്ഛനമ്മമാരുടെ പേര്‌ പോലും ബൈബിളില്‍ പറഞ്ഞിട്ടില്ല. മറിയം യഹൂദ വംശത്തിലാണ്‌ ജനിച്ചതെന്ന ഒരു വെറും പ്രസ്താവന പോലും ബൈബിളില്‍ ഇല്ല.

എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞതിന്ന്, മറിയം ലേവി വംശക്കാരിയാണെന്നതിന്ന്,   ബൈബിളില്‍ തന്നെ തെളിവുണ്ട് താനും.

1. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്‌. (ലൂക്കോസ് 1:5)
2. എലിസബത്തിന്‍റെ കസിന്‍ ആണ്‌ മറിയം. (ലൂക്കോസ് 1:37)

എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്‌. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. ഈ എലിസബത്തിന്‍റെ കസിനാണ്‌ മറിയം എന്ന് പറഞ്ഞാല്‍ മറിയമും അഹരോന്‍ പരമ്പരയില്‍ പിറന്നവളാണ്‌ എന്ന് വ്യക്തം. അത് കൊണ്ട് യേശുവും ലേവി പരമ്പരയില്‍ പിറന്നവനാണ്‌. ബൈബിളിന്‍റെ സാക്‌ഷ്യം മൂലം തെളിയുന്നത് ഖുര്‍ആനിന്‍റെ പ്രസ്താവനയാണ്‌ ശരിയെന്നാണ്‌.

ചുരുക്കി പറഞ്ഞാല്‍, മനുഷ്യ കൃതിയായ ബൈബിളിലെ തെറ്റ് ദൈവവചനമായ ഖുര്‍ആന്‍ തിരുത്തുകയാണ്‌ ചെയ്യുന്നത്. ബൈബിള്‍ കഥകള്‍, മുഹമ്മദ് നബി കേട്ട് പഠിക്കുകയും എന്നിട്ട് ഖുര്‍ആനില്‍ ചേര്‍ക്കുകയാണ്‌ ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന് തീര്‍ച്ചയാണല്ലോ.

എന്തിനാണവര്‍ ഇവിടെ തെറ്റ് എഴുതി വച്ചത് എന്ന് കൂടി പറയാം. യേശുവിനെ യഥാര്‍ത്ഥത്തില്‍ ദൈവം നിയോഗിച്ചതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്താന്‍, അദ്ദേഹത്തിന്‍റെ കാലശേഷം ക്രിസ്ത്യാനികള്‍ ഉദ്ദേശിച്ചു. അതിന്ന് ലേവി വംശജനായ ഒരു പ്രവാചകന്‍ പോരായിരുന്നു അവര്‍ക്ക്. മറിച്ച് യഹൂദ വംശജനായ പ്രവാചകനും രാജാവും ആകാന്‍ അര്‍ഹതയുള്ള ഒരാളെ വേണമായിരുന്നു. അപ്പോള്‍ പിന്നെ കൃത്രിമം കാണിക്കാതെന്ത്  ചെയ്യും?

ബൈബിളും ഖുര്‍ആനും താരതമ്യ പഠനം നടത്തിയ ക്രൈസ്തവ പണ്ഡിതന്‍മാരില്‍ പലരും, ഇത്തരം വസ്തുതകള്‍ മനസ്സിലാക്കിയ കാരണത്താല്‍, ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി (Prof. അബ്ദുല്‍ അഹദ് ദാവൂദ്) ഇക്കുട്ടത്തില്‍ ഒരാളാണ്‌. അദ്ദേഹം രചിച്ച 'മുഹമ്മദ് ബൈബിളില്‍' എന്ന കൃതി ബൈബിള്‍ ഖുര്‍ആന്‍ താരതമ്യ പഠനത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്.

ഇനി മൂസാ നബിയുടെ സഹോദരി മറിയമും ഈസാ നബിയുടെ മാതാവ് മറിയമും തമ്മില്‍ മുഹമ്മദ് നബിക്ക് മാറിപ്പോയിരുന്നോ എന്ന് നോക്കാം. ഒരു ഹദീസില്‍ ഇങ്ങനെ കാണാം.  മുഗീറഃ ബിന്‍ ശുഅ്‌ബഃ പറഞ്ഞു: ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍  എന്നോട് ചോദിച്ചു: ഈസാ മൂസായുടെ വളരെ കാലം മുമ്പുണ്ടായിരുന്ന ആളാണ്‌. എന്നിട്ടും നിങ്ങള്‍ (ഈസായുടെ മാതാവിനെക്കുറിച്ച്) ഖുര്‍ആനില്‍ يَا أُخْتَ هَارُونَ (ഹാറൂനിന്റെ സഹോദരീ) എന്ന് പാരായണം ചെയ്യാറില്ലേ?
ഞാന്‍ മദീനയില്‍ മടങ്ങിയെത്തിയ ശേഷം നബിയോട് ഇതിനെക്കുറിച്ചന്വേഷിച്ചു.  നബി പറഞ്ഞു: അവര്‍ തങ്ങളുടെ മുന്‍ഗാമികളായ പ്രവാകകന്‍മാരുടെയും മറ്റ് സജ്ജനങ്ങളുടെയും പേര്‌ പേരായി ഉപയോഗിക്കാറുണ്ടായിരുന്നു. (മുസ്‌ലിം 5721)

ഇതിന്നര്‍ത്ഥം രണ്ട് മറിയമും ഒന്നല്ലെന്ന് നബിക്കറിയാമായിരുന്നു എന്നാണല്ലോ. പിന്നെ ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യമെന്താണ്‌?

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍

പ്രവാചകവിമര്‍ശനത്തിന്റെ ഒരു മാതൃക!

ഒരു വേദപഠന ക്ലാസ്! ക്രിസ്തുവിന്റെ വരവും അദേഹത്തെ സ്വന്തം ജനത തള്ളിക്കളഞ്ഞതും വിഷയം! അദ്ധ്യാപകന്‍ വിഷയം കുട്ടികളെ പഠിപ്പിച്ചു. ശേഷം ബന്ധപ്പെട്ട വേദഭാഗം വയിക്കുവാന്‍ ഒരു കുട്ടിയോട് ആവശ്യപ്പെട്ടു. മറ്റുകുട്ടികള്‍ വേദപുസ്തകം നോക്കി ഇരിപ്പാണ്. ഇതിനിടെ പെട്ടെന്ന് വായന നിന്നു. ഉപദേശി കുട്ടികളെ നോക്കി. എല്ലാവരും ക്ലസ് റൂമിന്റെ വാതിലിനു നേരെ നോക്കിയിരിക്കുന്നു. സ്വാഭവികമായും ഉപദേശിയും അങ്ങോട്ട് നോക്കി. ഒരു പട്ടിക്കുഞ്ഞ് ക്ലാസില്‍ കയറി വന്നിരിക്കുന്നു. അദ്ദേഹം ഒച്ച വച്ചു. പട്ടിക്കുട്ടി ഇറങ്ങി ഓടി. വായന തുടരാന്‍ ആവശ്യപ്പെട്ടു. കുട്ടി വേദ പുസ്തകം നോക്കി വായിച്ചു: 'അവന്‍ തന്റെ സ്വന്തക്കാരിലേക്ക് വന്നു; എന്നാല്‍ അവരോ അവനെ ആട്ടിക്കളഞ്ഞു.'

ഇത് സ്വാഭാവികമായും ആ ക്ലസില്‍ ചിരി ഉയര്‍ത്തുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വിചിത്ര ബന്ധമാണ്‌ ഇവിടെ ചിരി ഉയര്‍ത്തിയത്. ഇതേ പോലുള്ള വിചിത്ര ബന്ധങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച്, ഇസ്‌ലാം വിമര്‍ശനം നടത്തുന്ന ചിലരുണ്ട്. ബ്ലോഗര്‍ സാജന്‍ ജെ.സി.ബി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌.

അദ്ദേഹം സ്വന്തം ബ്ലോഗിലൂടെ എന്നോട് ചോദിച്ച ഒരു ചോദ്യം കാണുക: "സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.

33:52 ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

താങ്കള്‍ തന്ന ലിസ്റ്റ് ( 1 , 2 ) പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?

അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?"

= ഈ ചോദ്യം വായിക്കുന്ന, പ്രവാചക ജീവിതത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത ഒരാള്‍ "അയ്യേ" എന്ന് പറഞ്ഞു പോകും. ഇത്രയേ അവര്‍ക്ക് ലക്‌ഷ്യമുള്ളു. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ആരെങ്കിലും മറുപടി നല്‍കുമ്പോള്‍ സാജന്‍ കെട്ടിപ്പൊക്കിയ ഈ സൌധം തകര്‍ന്ന് വീഴുമോ? അതൊന്നും ഇദ്ദേഹത്തിന്‌ ഒട്ടും പ്രശ്‌നമല്ല. പ്രവാചകനെ വിമര്‍ശിക്കണം; പോരാ, വിമര്‍ശിച്ചു കൊണ്ടേയിരിക്കണം. അതിന്ന് ഇത്തരം വിചിത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് തന്നെ അദ്ദേഹത്തിന്ന് ധാരാളമാണ്‌.

ഇനി ഈ ആരോപണത്തിന്റെ പൊരുളെന്താണെന്നറിയാന്‍ അദ്ദേഹത്തിന്ന് ഞാന്‍ നല്‍കിയ മറുപടി വായിക്കുക:
" = വിവാദ നായിക സൈനബ് നബി അഞ്ചാമത് കല്യാണം കഴിച്ച സൈനബ് അല്ല; ഏഴാമതായി വിവഹം കഴിച്ച സൈനബ് (ജഹ്‌ശിന്റെ മകള്‍) ആണ്‌. ഇക്കാര്യം ഞാന്‍ അവിടെത്തന്നെ വ്യക്തമാക്കിയതുമാണ്‌. ഈ വിവാഹം നടന്നത് ഹിജ്‌റ അഞ്ചാം വര്‍ഷത്തിലാണ്‌. എന്നാല്‍ താങ്കള്‍ ചൂണ്ടിക്കാണിച്ച 33:52 അവതരിച്ചത് സൈനബിന്റെ വിവാഹത്തോടനുബന്ധിച്ചല്ല; ഹിജ്‌റ ഏഴിലാണ്‌. അതായത് സൈനബിനെ വിവാഹം കഴിച്ച ശേഷം ജുവൈരിയ, ഉമ്മു ഹബീബ, സഫിയ്യ, മൈമൂന എന്നിവരെ നബി വിവാഹം കഴിച്ചിട്ടുണ്ട്; അതിനും ശേഷമാണ്‌ ഈ സൂക്തം അവതരിച്ചത്. ഈ സൂക്തം അവതരിച്ചതിന്ന് ശേഷം നബി വിവാഹം ഒന്നും കഴിച്ചിട്ടില്ല.
എന്നാല്‍ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ക്രിസ്ത്യാനിയായ മുഖൌഖിസ് നബിക്ക് സമ്മാനമായി കൊടുത്തയച്ച മാരിയ എന്ന ദാസിയെ നബി ഉപയോഗിച്ചിട്ടുണ്ട്; അതില്‍ അവര്‍ക്കൊരു കുഞ്ഞ് ജനിച്ചിട്ടുമുണ്ട്. മേല്‍സൂക്തത്തില്‍ ഇത് വിലക്കപ്പെട്ടിട്ടില്ല. ഇതിന്ന് ശേഷം വേറെ ദാസിമാരെയും നബി സ്വീകരിച്ചിട്ടില്ല. വസ്തുത ഇതാണ്‌. എന്നിരിക്കെ നബിയുടെ പേരില്‍ അങ്ങേയറ്റം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ വാക്കുകള്‍ താങ്കള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്‌?"

1. ആ സൈനബിനെയും ഈ സൈനബിനെയും തമ്മില്‍ മാറ്റുക;
2. ഒരു ഖുര്‍ആന്‍ സൂക്തം അവതരിച്ചത് അത് യഥാര്‍ത്ഥത്തില്‍ അവതരിച്ചതിന്റെ രണ്ട് വര്‍ഷം മുമ്പാണെന്ന് വാദിക്കുക.
3. മേല്‍പറഞ്ഞ വിവാഹമാണ്‌ ഇതിന്റെ അവതരണ പശ്ചാത്തലമെന്ന് വാദിക്കുക;
അപ്പോള്‍ ഈ സൂക്തം അവതരിച്ച ശേഷവും നബി കല്യാണം കഴിച്ചിട്ടുണ്ടെന്ന് വരും; ഇങ്ങനെ ചില വിചിത്ര ബന്ധങ്ങള്‍ ഉണ്ടാക്കിവച്ചിട്ട് പ്രവാചകനെ കുറ്റപ്പെടുത്തുക. ഇവ തെളിയിക്കുന്നതിതാണ്‌: നേര്‍ക്കുനേരെ പ്രവാചകനെ വിമര്‍ശിക്കുന്നതില്‍ വിമര്‍ശകന്‍മാര്‍ അമ്പേ പരാചയപ്പെട്ടിരിക്കുന്നു; ഇനി പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെയേ വഴിയുള്ളൂ; എന്നാലും വിമര്‍ശനം അതിന്റെ മുറയ്ക്ക് നടന്നു കൊണ്ടേയിരിക്കും.



ഖുര്‍ആന്‍ മറന്ന പ്രവാചകന്‍?

ശ്രീ സാജന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയ നബിയും പഴയനിയമവും എന്ന പോസ്റ്റിന്‌ ഞാന്‍ അവിടെത്തന്നെ ലൈന്‍ ബൈ ലൈന്‍ ആയി മറുപടി എഴുതിയിരുന്നു.( 1 , 2 , 3 ) അതില്‍ നിന്ന് രണ്ട് വാചകം അദ്ദേഹം, ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള  ഒരു ആയുധമാക്കിയിരിക്കുകയാണ്‌. ആദ്യം അതും അതിന്റെ പശ്ചാത്തലവും കാണുക:

സാജന്‍: "മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്."
Alikoya = അങ്ങനെയല്ല; ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ സന്ദേശമായ ഖുര്‍ആന്‍ നല്‍കി എന്നാണ്‌ മുസ്‌ലിംകള്‍ വിശ്വസികുന്നത്. അതില്‍ പഴയകാര്യങ്ങളും ഉണ്ടാകാം എന്നേയുള്ളു.

സാജന്‍: "അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും."
= തീര്‍ച്ചയായും. പുതിയ നിയമം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രസം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.

സാജന്‍: "ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. "
= തീര്‍ച്ചയില്ലാത്ത കാര്യം!

സാജന്‍: "നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും."
= വെറും സാദാ ക്രിസ്ത്യാനിയല്ല; ഇന്‍ജീല്‍ പഠിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തുകയും ചെയ്ത ഒരു പണ്ഡിതന്‍.

സാജന്‍: "പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു."
= ഈ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.

സാജന്‍: "എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം."
= ഊഹം! ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സഹയിക്കുന്ന ഒരു പരിശോധനയും ലേഖനത്തിലെവിടെയും നടത്തുന്നില്ല. പരിശോധന നടത്തുന്നതിന്ന് മുമ്പ് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല. അതിനാല്‍ ഈ ഊഹം നിലനില്‍ക്കത്തക്കതല്ല.

സാജന്‍: "ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല."
= നബി ഒരു മനുഷ്യനാണ്‌; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്‌. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."
...............

* പിന്നീട് സാജന്‍, ഇത് ഈ ബ്ലോഗില്‍  ഉദ്ധരിക്കുകയും കൂടുതല്‍ ചര്‍ച്ച നടക്കുകയും ചെയ്തു. നബിയുടെ മറവിയെക്കുറിച്ചുള്ള എന്റെ വിശദീകരണം ഇപ്രകാരമായിരുന്നു.(സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും.):


"Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"

= ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് താങ്കള്‍ക്കൊരു സുഖം കിട്ടുന്നുവെങ്കില്‍ കിട്ടിക്കൊള്ളട്ടെ; അതിന്റെ പാപം വഹിക്കാന്‍ തയ്യറാവുകയും ചെയ്തു കൊള്ളുക; അത് വഹിക്കാന്‍ മറ്റാരും വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ്‌ ഹദീസിലുള്ളത്. എന്നിട്ട് ഞാന്‍ വിശദീകരിച്ചു: ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല; അവന്‍ (അല്ലാഹു) സ്വയം ഏറ്റെടുക്കുകയാണ്‌ ചെയ്തത്. അതിനാല്‍ നബി മറക്കുകയും ഖുര്‍ആന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയില്ല. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: നബിക്ക് നമസ്കാരത്തില്‍ മറവി സംഭവിക്കുകയും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നബി അത് തിരുത്തുകയും ചെയ്തിട്ടുമുണ്ട്. എന്ന് വച്ചാല്‍ താഴെ കൊടുത്ത ഹദീസില്‍ പറഞ്ഞ കാര്യമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്:
Narrated By 'Abdullah: The Prophet prayed (and the subnarrator Ibrahim said, "I do not know whether he prayed more or less than usual"), and when he had finished the prayers he was asked, "O Allah's Apostle! Has there been any change in the prayers?" He said, "What is it?' The people said, "You have prayed so much and so much." So the Prophet bent his legs, faced the Qibla and performed two prostrations (of Sahu) and finished his prayers with Taslim (by turning his face to right and left saying: 'As-Salamu'Alaikum-Warahmat-ullah'). When he turned his face to us he said, "If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you. So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
(Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറേടുക്കുന്ന സ്വഭാവം കാണിച്ചത് കൊണ്ടൊന്നും ഒരു സംവാദത്തിലും ആരും ജയിക്കുകയില്ല; സ്വന്തം വില നഷ്ടപ്പെടുകയേ ഉള്ളൂ.

"അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ്‌ എഴുതിയത്? അത് കാണിക്കണം"
...............

* ഈ കമന്റിലെ അവസാനവാചകത്തില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യം ഇന്ന് വരെ അദ്ദേഹം ചെയ്തിട്ടില്ല.

* എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അദ്ദേഹം എന്റെ ആ വാചകങ്ങള്‍ മാത്രം ഉദ്ധരിക്കാനുള്ള കാരണം വളരെ വ്യക്തമാണ്‌: നേര്‍ക്കു നേരെ ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ല; പിന്നെ ആകെക്കൂടി സാധിക്കുന്നത് ഇത്തരം ചില ചെപ്പടിവിദ്യകള്‍ മാത്രം! അങ്ങനെ അദ്ദേഹം ഖുര്‍ആനിനെ വിമര്‍ശിച്ചു എന്ന് സമാധാനിക്കുന്നു.
...............

നമ്മുടെ ചര്‍ച്ചാവിഷയവുമായി ബന്ധമുള്ളതിനാല്‍ ഈ കമന്റുകൂടി കാണുക. (സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും:):

സാജന്‍: "ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
ആവശ്യമില്ലാത്ത വെസ്റ്റ്‌ ആയിരുന്നോ?
ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?"

= ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിമര്‍ശകന്‍മാരുടെ വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ അവതരിപ്പിച്ചത് അല്ലാഹുവാണ്‌ അതിന്റെ സംരക്ഷണം അവന്‍ ഏറ്റതുമാണ്‌. അത്കൊണ്ട് തന്നെ ആ ഗ്രന്‍ഥത്ത്ന്റെ കാര്യത്തില്‍ ഒരു വേവലാതിയും ആവശ്യമില്ല. ഖുര്‍ആന്‍ എന്ന നിലയില്‍ ഭൂമിയില്‍ എന്ത് അവശേഷിക്കണമെന്നാണോ അല്ലാഹു ഉദ്ദേശിച്ചത് അത് നഷ്ടപ്പെടുകയില്ല.

എന്നാല്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അല്ലാഹു നസ്‌ഖ് (റദ്ദ്) ചെയ്തിട്ടുണ്ട്.
റദ്ദ് ചെയ്യുന്നതിന്ന് മൂന്ന് രീതികളുണ്ട്.
ഒന്ന്: പാരായണവും നിയമവും റദ്ദ് ചെയ്യുക. സൂറഃ അഹ്സാബിലെ ചില ഭാഗങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടിനെ ചില പണ്ഡിതന്‍മാര്‍ ഇതിന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

രണ്ട്: പാരായണം നിലനിറുത്തി നിയമം മാത്രം റദ്ദാക്കുക. ഭര്‍താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഒരു വര്‍ഷമാണെന്ന് സൂചിപ്പിക്കുന്ന സൂക്തം ഈയിനത്തില്‍ പെടുന്നു. നാല്‌ മാസവും 10 ദിവസവുമാണെന്ന വിധി പിന്നീട് വന്നിട്ടുണ്ട്. അതാണ്‌ ഇന്ന് ഇലവിലുള്ളത്.

മൂന്ന്: നിയമം നിലനിറുത്തി പാരായണം റദ്ദാക്കുക. ഉമറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യഭിചരിണിയെ കൊല്ലണമെന്ന സൂക്തം ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇതിന്നുദാഹരണമാണ്‌. ആ നിയമം നിലവിലുണ്ട്; സൂക്തം നിലവിലില്ല.

* നബി ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്‍മ്മിപ്പിച്ചെന്നാണ്‌ റിപ്പോര്‍ട്ട്. ഇത് ഖുര്‍ആന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്.
................

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട്   Kamar എഴുതി:

"അല്ലാഹു ഖുര്‍ആനില്‍ പറയുന്നു "നാം നിന്നെ വായിപ്പിക്കാം. പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്." 87:6
ഈ സൂക്തത്തിന്റെ വിശദീകരണവുമായി ബന്ധപെട്ട ഹദീസ് കൂടി കാണുക "ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ) അത് ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു. മുജാഹിദും കല്‍ബിയും പറയുന്നു: ജിബ്രീല്‍ ദിവ്യസന്ദേശം കേള്‍പ്പിച്ചു തീരുന്നതും നബി(സ) മറന്നുപോകുമെന്നു പേടിച്ച് അതിന്റെ ആദ്യഭാഗം ആവര്‍ത്തിച്ചോതുമായിരുന്നു. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു: ദിവ്യബോധനം അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ നിശ്ശബ്ദനായി അത് കേട്ടുകൊണ്ടിരിക്കണം. നാമതു താങ്കള്‍ക്ക് ഓതിത്തരും. എപ്പോഴും താങ്കളെ അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു പദം പോലും മറന്നുപോകുമെന്ന് പേടിക്കേണ്ടതില്ല."
ജനങ്ങളുടെ സദസില്‍ വെച്ചും നബി(സ)ക്ക് വഹിയ്‌ ലഭിച്ചിരുന്നു. ഖുര്‍ആന്‍ എക്കാലത്തെയും ജനങ്ങള്‍ക്കുള്ള മാര്‍ഗ ദര്‍ശന ഗ്രന്ഥമായതിനാല്‍ അത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. ഇന്ന് ജീവിക്കുന്ന സാജനും എനിക്കും ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല."
..................

* ഇതില്‍ നിന്നൊക്കെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നുണ്ടെങ്കിലും  സാജന്‍ തന്റെ കുല്‍സിത പ്രവര്‍ത്തനം ​ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
..................

ഇപ്പോള്‍ ഇതേ ആരോപണവുമായി അദ്ദേഹം ലത്തീഫിന്റെ ബ്ലോഗിലും എത്തിയിരിക്കുന്നു. ആ ബ്ലോഗില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന പഠനാര്‍ഹമായ   ഏതാനും ലേഖനങ്ങളുണ്ട്.