' പ്രവാചകനിന്ദ ' എന്ന തലക്കെട്ടിലുള്ള, ശ്രീ കാളിദാസന്റെ ലേഖനം വായിച്ചു. മുസ്‌ലിംകള്‍ പ്രവാചകനെ നിന്ദിച്ചു കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. അതാണ് തലക്കെട്ട് സൂചിപ്പിക്കുന്നത്. മുസ്‌ലിംകളില്‍ ചീലര്‍ പ്രവാചകനെ നിന്ദിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പ്രവാചകനെ നിന്ദിക്കുന്നവരെ പറ്റി അദ്ദേഹത്തിന്ന് പരാതിയില്ല. സ്വന്തം നിലയില്‍ പ്രവാചകനെ നിന്ദിക്കുന്നതിന്ന് കാളിദാസന്ന് ഒട്ടും മടിയുമില്ല. അദ്ദേഹത്തിഉന്റെ ബ്ലോഗിലൂടെ മുഖ്യമായി നടക്കുന്ന പ്രവൃത്തി പ്രവാചക നിന്ദ തന്നെയാണ് താനും. പിന്നെ എന്താണ് മുസ്‌ലിംകള്‍ നടത്തുന്ന് പ്രവാചക നിന്ദ? അത് കാളിദാസനെ പ്രയാസപ്പെടുത്താന്‍ കാരണമെന്താണ്?
ഇത് മനസ്സിലാക്കാന്‍ വേണ്ടിയാണ് പ്രസ്തുത ലേഖനം വായിച്ചത്. പക്ഷെ നിരാശയായിരുന്നു ഫലം. കാളിദാസന്‍ തന്നെ കടുത്ത പ്രവാചക നിന്ദകനായാണ് പ്രസ്തുത ലേഖനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രവാചകന്റെ പേര് മുഹമ്മദ് എന്നാണ്. എന്നാല്‍ കാളിദാസന്‍ മൊഹമ്മദ് എന്നാല്ലാതെ അത് എഴുതുകയില്ല. എന്താ കാരണം? മുഹമ്മദ് എന്ന് ആ പേര് എഴുതുന്നവരാരോ അവരാണ് പ്രവാചകനെ നിന്ദിക്കുന്നവര്‍ എന്നാകാം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്. എല്ലാവരും അല്ലാഹു എന്നെഴുതുമ്പോള്‍ കാളിദാസന്‍ അള്ള എന്നെഴുതുന്നു. അത് വിരോധം കൊണ്ടൊന്നുമല്ല കെട്ടോ. അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ്. കാളിദാസനെപ്പോലെ തലകുത്തി നിന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നവര്‍ക്ക് മറ്റൊന്ന് തോന്നാന്‍ ഒരു സാദ്ധ്യതയും ഇല്ലല്ലോ.
ഞാന്‍ ഇത് പറഞ്ഞത് വെറുതെയല്ല. പ്രവാചകന്നും ഖുര്‍ആനിനും നേരെ ഉയരുന്ന കറുത്ത ആരോപണങ്ങളുടെ പുകമറ മാറ്റി വസ്തുത എന്താണെന്ന് മനസ്സിലാക്കാന്‍ തന്റെ ബ്ലോഗുകളിലൂടെ ശ്രമിക്കുന്ന ലതീഫാണ് ഇദ്ദേഹം പേരെടുത്ത് പറഞ്ഞ ഒരു പ്രവാചക നിന്ദകന്‍! ലത്തീഫ് പ്രവാചക നിന്ദകന്‍! കാളിദാസനോ പ്രവാചകന്റെ ആജ്ഞാനുവര്‍ത്തിയും 'ആരാധകനും'!
എന്നാല്‍, ഖുര്‍ആന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നിടത്ത് കാളിദാസന്ന് സാരമായ അബദ്ധം പിണഞ്ഞിരിക്കുന്നു. ഖുര്‍ആന്‍ ലളിതമാണെന്ന ഖുര്‍ആനിന്റെ പ്രസ്താവന അദ്ദേഹം കണ്ടിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനിനെ സംബന്ധിച്ച് ഖുര്‍ആന്‍ വേറെയും പലതും പറഞ്ഞിട്ടുണ്ട്. ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന സൂക്തങ്ങള്‍ ഉള്ളതോടൊപ്പം തന്നെ അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ചീല സൂക്തങ്ങളും ഖുര്‍ആനിലുണ്ടെന്നും അതേ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. (3/7) അത് കാളിദാസന്‍ കണ്ടിട്ടില്ല; കാണേണ്ട ആവശ്യവും അദ്ദേഹത്തിനില്ല. അതൊക്കെ തെരഞ്ഞു നടക്കേണ്ടത് പ്രവാചകനിന്ദകരുടെ ജോലിയാണല്ലോ.
തബ്‌രിയുടെയും ഇബ്‌നു ഇസ്‌ഹാഖിന്റെയും പേര് അനുഭാവ പൂര്‍വ്വം കാളിദാസന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും തന്റെ വാദസമര്‍ത്ഥനത്തിന്ന് ഇവരില്‍ ആരുടെയും ഉദ്ധരണി ഉപയോഗിച്ചത് കാണുന്നില്ല. മഹാന്‍മാര്‍ ഒരു പോലെ ചിന്തിക്കുന്നു എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് പോലും. അപ്പോള്‍ പിന്നെ ഉദ്ധരണിയുടെ ആവശ്യമെന്താണ്? പേര് പറഞ്ഞാല്‍ തന്നെ ധാരാളം. അതും വേണ്ടിയിരുന്നില്ല. കാളിദാസന്റെ വിനയത്തിന്റെ കടുപ്പം കാരണം രണ്ട് പേരുകള്‍ പരാമര്‍ശീച്ചെന്നേയുള്ളു. ഈ പറയുന്നതൊന്നും തന്റെ മാത്രം വീക്ഷണമല്ല; ഇവരുടേത് കൂടിയാണെന്ന് മാലോകര്‍ അറിയുന്നത് കൊണ്ട് തന്റെ മഹത്വം ഒട്ടും കുറയാന്‍ പോകുന്നില്ലല്ലോ. മഹത്വം വര്‍ദ്ധിക്കാനേ വിനയം കാരണമാകൂ.
പ്രവാചകന്‍ ഒരു മനുഷ്യനായിരുന്നു. അങ്ങനെ തന്നെ വിശ്വസിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയതും അങ്ങനെത്തന്നെ. മറിച്ച് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അതവരുടെ കുറ്റം; അല്ലാതെ ഇസ്‌ലാമിന്ന് അതില്‍ ഒരു ഉത്തരവാദിത്തവുമില്ല. ഒരു അമാനുഷനാകാനുള്ള അവസരങ്ങള്‍ മുമ്പില്‍ വന്നപ്പോഴൊക്കെ അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്. 'മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാകുനു' എന്ന പറയാനാണ് അദ്ദേഹം അനുയായികളെ പഠിപ്പിച്ചത്. തന്നെ കാണുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് പോലും പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രവാചകന്റെ മകന്‍ ഇബ്‌റാഹീം മരിച്ച ദിവസം ഒരു സൂര്യഗ്രഹണം സംഭവിച്ചിരുന്നു. അത് കണ്ട അനുചരന്മാരില്‍ ചിലര്‍ അത് പ്രവാചകപുത്രന്റെ മരണത്തിലുള്ള ആകാശത്തിന്റെ ദുഖ പ്രകടനമാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പ്രവാചകന്റെ ചെവിയിലുമെത്തി. മകന്‍ മരിച്ചതില്‍ ദുഖിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലും അദ്ദേഹം ഉടനെ ആളുകളെ വിളിച്ച് കൂട്ടി അവരോട് പ്രസംഗിക്കുകയാണ്. "സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്; ആരുടെയും ജനനമോ മരണമോ കാരണമായി അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല." സത്യവിശ്വാസത്തെ പ്രചരിപ്പിക്കുന്നതോടൊപ്പം മൂഢവിശ്വാസങ്ങളെ പിഴെതെറിയാനും അദ്ദേഹം ശ്രമിച്ചിരുന്നത് കാണാം. ഇതൊരു ഉദാഹരണം മാത്രം.
പ്രവാചകനെ നിരക്ഷരനെന്ന് വിളിക്കുന്നതിലും കാളിദാസന്ന് ക്ഷോഭമുണ്ട്. പ്രവാചകനെ കൊച്ചാക്കണമെന്ന ദുരുദ്ദേശ്യത്തോടെയാണ് ചിലര്‍ അങ്ങനെ പറയുന്നതെന്നാണ് കാളിദാസന്‍ ധരിച്ചത്. എന്നാല്‍ ഒരു വസ്തുത മാത്രമാണത് എന്നറിയുമ്പോള്‍ ഒരു പക്ഷെ അദ്ദേഹം സമാധാനിക്കുമായിരിക്കും. ആ വിഷയം ഇവിടെ വായിക്കാം. നിരക്ഷരനെന്ന് പ്രവാചകനെ വിളിക്കുന്നതിലൂടെ പ്രവാചകനെ പാവയാക്കുകയാണ് ചെയ്യുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രവാചക സ്നേഹത്തിന്റെ കരകവിഞ്ഞൊഴുകലായിട്ടാണ് ഞാന്‍ കാണുന്നത്.
കാളിദാസന്‍ എഴുതി: "1400 വര്‍ഷം മുമ്പുള്ള മൊഹമ്മദല്ല ഇന്നത്തെ മൊഹമ്മദ്. അന്നദ്ദേഹം വെറും മനുഷ്യനായിരുന്നു. ഇന്ന് അദ്ദേഹം അമാനുഷനാണ്, അള്ളാക്കും മുകളിലുള്ള ഒരു സൂപ്പര്‍ ദൈവമാണിന്ന് മൊഹമ്മദ്."
1400 വര്‍ഷം മുമ്പെന്ന പോലെ ഇന്നും മുഹമ്മദ് മനുഷ്യന്‍ തന്നെയാണ്. മുഹമ്മദ് സൂപ്പര്‍ ദൈവം പോയിട്ട് സാധാരണ ദൈവമോ കുട്ടി ദൈവമോ ദൈവാവതാരമോ ഒന്നുമല്ലെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അത് അങ്ങനെ ആയത് കൊണ്ട് ഏറ്റവും കഷ്ടതയനുഭവിക്കുന്നത് ഇസ്‌ലാം വിമര്‍ശകര്‍ തന്നെയാണ്.
കാളിദാസന്‍ എഴുതി: "മൊഹമ്മദിന്റെ ചിത്രം വരയ്ക്കുന്നതു കണ്ടാല്‍ നിയന്ത്രണം വിടുന്ന ഒരു മുസ്ലിമും മറ്റ് പ്രവാചകന്‍മാരുടെ ചിത്രങ്ങള്‍ കണ്ടാല്‍ വാ തുറക്കില്ല."
മറ്റു പ്രവാചകന്‍മാരുടെ ചിത്രം വരക്കുന്നതിനോടും മുസ്‌ലിംകള്‍ക്ക് അശേഷം യോജിപ്പില്ല. യേശുവിന്റേതുള്‍പ്പെടെ ഇന്ന് പ്രചാരത്തിലുള്ള ഒരു പ്രവാചകചിത്രവും വാസ്തവമാണെന്ന് മുസ്‌ലിംകള്‍ അംഗീകരിക്കുന്നുമില്ല. മറ്റു പ്രവാചകന്‍മാരെ ആദരിക്കുന്നവര്‍ തന്നെ അവരുടെ കള്ളച്ചിത്രം വരയ്ക്കാന്‍ മുതിര്‍ന്നാല്‍ ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും?
കാളിദാസന്‍ എഴുതി: "മൊഹമ്മദിന്റെ ഈ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണു ഇവര്‍ അദ്ദേഹമുദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ കുര്‍ആന്‍ വചനങ്ങള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ പടിപടിയായി ഈ വ്യഖ്യാനങ്ങള്‍ പരിണമിച്ചുണ്ടായ ചില സങ്കല്‍പ്പങ്ങളാണ്, ബിഗ് ബാംഗ് തീയറിയും പരിണാമവും കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞിട്ടുണ്ട് എന്ന വാക്കുകളിലൂടെ പുറത്തു വരുന്നതും. ലളിതമായി പറഞ്ഞു തന്നത് നേരേപാട്ടിനു വായിച്ചു മനസിലാക്കിയാല്‍ അതില്‍ ആര്‍ക്കും ബിഗ് ബാംഗോ പരിണാമമോ കാണുവാന്‍ സാധിക്കില്ല."
ഇവിടെ കാളിദാസന്ന് തെറ്റിപ്പോയി. ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടോ? മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? ഇബ്‌നു ഇസ്‌ഹാഖോ തബ്‌രിയോ പറഞ്ഞിട്ടുണ്ടോ? ആരാണ് ഈ വാദത്തിന്ന് തനിക്ക് കൂട്ടുള്ളതെന്ന് കാളിദാസന്‍ വ്യക്തമാക്കിയിട്ടില്ല. അത് വ്യക്തമാക്കാന്‍ അദ്ദേഹത്തോട് നമുക്ക് അഭ്യര്‍ത്ഥിക്കാം. അതോടൊപ്പം ഖുര്‍ആനിലും പ്രവാചകവചനത്തിലും ഇബ്‌നു ഇസ്‌ഹാഖിന്റെയും തബ്‌രിയുടെയും കൃതികളിലും നാം കണ്ടത് ഖുര്‍ആന്‍ ദൈവവചമാണെന്നാണെന്ന് അദ്ദേഹത്തെ ഒന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ ഒരു വാദം ഇക്കാലത്തെ മുസ്‌ലിംകള്‍ ഉന്നയിച്ചതിന്റെ പേരിലാണ് അവരെയദ്ദേഹം പ്രവാചകനിന്ദകരെന്ന് ആക്ഷേപിക്കുന്നത്. ഈ ആക്ഷേപം കേള്‍ക്കാന്‍ ഏറ്റവും യോഗ്യത ആര്‍ക്കാണെന്ന് അദ്ദേഹം തിരിച്ചറിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഖുര്‍ആന്‍ ദൈവവചനമാണ്. അത് മുഹമ്മദിന്റെ പ്രവാചകത്വത്തിന്നുള്ള ദൈവികമായ സാക്‌ഷ്യമാണ്. അത് അന്ന് അല്‍ഭുതമായിരുന്നു. എന്നും അല്‍ഭുതമായി നിലകൊള്ളുകയും ചെയ്യും. അപ്പോള്‍ അന്ന് മനസ്സിലായിട്ടില്ലാത്ത ചിലത്, ഇന്ന് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ ചീലത് അതിലുണ്ടാകണമല്ലോ. മാത്രമല്ല; ഭാവിയില്‍, ലോകാവസാനം വരെ ഖുര്‍ആന്‍ അല്‍ഭുതമായി നിലകൊള്ളണം. മനുഷ്യവിജ്ഞാനം എത്ര പുരോഗമിച്ചാലും അന്നൊന്നും എഴുതിത്തള്ളാന്‍ കഴിയാതെ ഖുര്‍ആന്‍ അല്‍ഭുതമായി തന്നെ നിലകൊള്ളണം. മുഹമ്മദിന്റെ പ്രവാചകത്വത്തിന്റെ അടയാളമെന്നതിന്റെ താല്‍പര്യമാണത്. ബിഗ്‌ബാങ്ങിനെ സംബന്ധിച്ച് ഖുര്‍ആനില്‍ സൂചനയുണ്ട്. എന്നാല്‍ പരിണാമത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് ആരും വാദിച്ചു കാണുകയില്ല; കാളിദാസന്ന് തെറ്റിയതായിരിക്കും എന്ന് കരുതുന്നു.
കാളിദാസന്‍ എഴുതി: "കുര്‍അനില്‍ എല്ലാ കാര്യങ്ങളുമുണ്ട് എന്ന ഒരു വിഡ്ഢിത്തം ഏതോ അഭിശപ്ത നിമിഷത്തില്‍ മൊഹമ്മദ് പറഞ്ഞുപോയി."
ലോകത്തുള്ള സകല വിവരങ്ങളും ഖുര്‍ആനിലുണ്ടെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടില്ല; ഖുര്‍ആനിലും അങ്ങനെയില്ല. പിന്നെ ഉള്ളത് മറ്റൊന്നാണ്. ഖുര്‍ആന്‍ വന്നത് മനുഷ്യന്ന് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ വേണ്ടിയാണ്. ആ വിഷയത്തില്‍ ഖുര്‍ആന്‍ ഒരു വീഴ്‌ചയും വരുത്തിയിട്ടില്ലെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അത് 100% ശരിയുമാണ്. ഈ കാര്യം ഖുര്‍ആന്‍ പറഞ്ഞപ്പോള്‍, ആരെങ്കിലും പരിധി വിട്ട് വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ അതവര്‍ക്ക് പറ്റിയ അബദ്ധമയി കണ്ടാല്‍ മതി.
കാളിദാസന്‍ എഴുതി: "അതുകൊണ്ട് ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും അത് ഏത് വിധേനയും കുര്‍ആനില്‍ തിരുകി കയറ്റും."
അങ്ങനെയൊന്നും ആരും ശ്രമിക്കുന്നില്ല. ചെയ്യുന്നത് മറ്റൊന്നാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. അവയില്‍ ഒന്ന് പോലും ഒരു ശാസ്ത്ര സത്യത്തിന്നും എതിരാകുന്നില്ല എന്നേ വിശ്വാസികള്‍ വാദിക്കാറുള്ളു. ആ കണ്ടുപിടുത്തം ഖുര്‍ആനിലുണ്ടെന്നല്ല. ആ കണ്ടുപിടുത്തവും ഖുര്‍ആനിലെ പരാമര്‍ശത്തിന്ന് വിരുദ്ധമാകുന്നില്ല എന്നാണ് പറയാറുള്ളത്. ഖുര്‍ആന്‍ ദൈവവചനമാണെന്നതിന്റെ തെളിവാണിത്. അത് നേരിടാതിരിക്കാനാണ് കാളിദാസന്‍ ശ്രമിക്കുന്നത്. അതിന്ന് വേണ്ടിയാണ് ഖുര്‍ആനിനെയും പ്രവാചകനെയും അനുകൂലിച്ച് സംസാരിക്കുന്നവരെ പ്രവാചകനിന്ദകരെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഖുര്‍ആന്‍ ദൈവവചനമല്ല; അത് വെറുമൊരു സാഹിത്യസൃഷ്ടിയാണ് എന്ന് പറയുന്നവരെ കാളിദാസന്ന് ഇഷ്ടമാണ്. അങ്ങനെ പറയാത്തവരൊക്കെ പ്രവാചകനിന്ദകരാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍. തലകുത്തി നില്‍ക്കുമ്പോള്‍ തോന്നുന്നതാണ് അദ്ദേഹം എഴുതുന്നത്. "തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവനോ, അതല്ല; നേര്‍മാര്‍ഗ്ഗത്തില്‍ നേരേ ചൊവ്വേ നടക്കുന്നവനോ ആരാണ് നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍?" (ഖുര്‍ആന്‍ 67/22)
കാളിദാസന്‍ എഴുതി: 1. "അവിടന്നുമിവിടന്നും ഒക്കെ എടുത്ത കുറെ പുരാതന കഥകളും, സദാചാര ഉപദേശങ്ങളും, ലളിതമായ കുറെ സാമൂഹ്യ, രാഷ്ട്രീയ, കുടുംബ നിയമങ്ങളും, ചില നിഷിദ്ധ നിര്‍ദ്ദേശങ്ങളും, ഒക്കെ ചേര്‍ന്ന ലളിതമായ ഒരു തത്വസംഹിതയാണ് കുര്‍ആന്‍."
2. "Literary Text എന്ന രീതിയില്‍ കുര്‍ആനെ കാണാത്തതുകൊണ്ടുള്ള കുഴപ്പമാണിത്. Literary Text ആയി കുര്‍ആന്‍ വായിച്ചാല്‍ ഇതുപോലുള്ള ദുര്‍വ്യാഖ്യാനങ്ങളും വാക്കുകള്‍ക്കില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കലും ഒഴിവാക്കാം."
= ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലല്ലോ കാളിദാസന്‍.
കാളിദാസന്‍ എഴുതി: 1. "കൂടെ ലോക ചരിത്രത്തെ സ്വാധീനിച്ച മൊഹമ്മദ് എന്ന വ്യക്തിയെ വെറുമൊരു പാവയായി തരം തഴ്ത്തുകയും ചെയ്യുന്നു."
2. "1400 വര്‍ഷം മുമ്പുള്ള മൊഹമ്മദല്ല ഇന്നത്തെ മൊഹമ്മദ്. അന്നദ്ദേഹം വെറും മനുഷ്യനായിരുന്നു. ഇന്ന് അദ്ദേഹം അമാനുഷനാണ്, അള്ളാക്കും മുകളിലുള്ള ഒരു സൂപ്പര്‍ ദൈവമാണിന്ന് മൊഹമ്മദ്."
= ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലല്ലോ കാളിദാസന്‍.
കാളിദാസന്‍ എഴുതി: "ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലവിലിരുന്ന പ്രാകൃത ആചാരങ്ങളും, ശിക്ഷാരീതികളും, സാമൂഹ്യ നിയമങ്ങളും, ഈ നൂറ്റാണ്ടിലും മുസ്ലിങ്ങള്‍ക്ക് പേറേണ്ടി വരുന്നത്, മൊഹമ്മദിനെ പാടെ അവഗണിച്ചുകൊണ്ട് ദൈവികത എന്ന കയറുകൊണ്ട് ബന്ധിക്കപ്പെട്ടതിനാലാണ്."
ഏഴാം നൂറ്റാണ്ടിലെ ആചാരങ്ങളും അവിടെ ഇസ്‌ലാം വരുത്തിയ മാറ്റങ്ങളും ഒന്ന് വിശകലനം ചെയ്യാന്‍ കാളിദാസന്‍ തയ്യാറാകണം. അത്രയേ ഇപ്പോള്‍ പറയുന്നുള്ളു.
കാളിദാസന്‍ എഴുതി: "മൊഹമ്മദ് പറഞ്ഞ ഓരോ വാക്കും, ചെയ്ത ഓരോ പ്രവര്‍ത്തിയും, അള്ളായുടേതെന്ന വ്യാഖ്യാനം, മൊഹമ്മദിനെ വളരെ ചെറുതാക്കി വെറുമൊരു മന്ദബുദ്ധി എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടുന്നതായേ ആര്‍ക്കും മനസിലാക്കാന്‍ പറ്റൂ."
മന്ദബുദ്ധി = അമാനുഷന്‍ = സൂപ്പര്‍ ദൈവം?
മുഹമ്മദ് നബി പറഞ്ഞ ഒരു വാക്കും അല്ലാഹുവിന്റേതാണെന്ന് മുസ്‌ലിംകള്‍ക്ക് വാദമില്ല. അത് കാളിദാസനും അറിയാത്തതല്ല. പക്ഷെ ഇങ്ങനെയൊക്കെ എഴുതുന്നതാണ് വിമര്‍ശിക്കാന്‍ നല്ലത്. അത്കൊണ്ട് ഈ രീതി സ്വീകരിച്ചെന്ന് മാത്രം. അല്ലാഹുവിന്റെ വാക്ക് അല്ലാഹുവിന്റേതായും നബിയുടെ വാക്ക് നബിയുടേതായുമാണ് മുസ്‌ലിംകള്‍ മനസ്സിലാക്കുന്നത്. ഖുര്‍ആനും ഹദീസും തമ്മിലുള്ള വ്യത്യാസം അതാണ്.
കാളിദാസന്‍ എഴുതി: "കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രവാചക നിന്ദ ആരോപിച്ച് ഒരധ്യാപകന്റെ കൈ വെട്ടി എടുത്തിട്ട് അധിക കാലമായിട്ടില്ല."
പ്രവാചകനെ നിന്ദിച്ച ഒരു അദ്ധ്യാപകന്റെ കൈ ചില അക്രമികള്‍ വെട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷം അതിനെ അനുകൂലിക്കുകയല്ല ചെയ്തത്. കൈ നഷ്ടപ്പെട്ടയാള്‍ക്ക് രക്തം നല്‍കാന്‍ സന്നദ്ധമായ സംഘടനയും മുസ്‌ലിംകളുടേതായി തന്നെ ഉണ്ടെന്ന കാര്യവും മറന്നു കളയരുത്; മറവി നടിക്കുകയും ചെയ്യരുത്.
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
Followers
Sunday, January 2, 2011
ജിഹാദ്
ജിഹാദ്! ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ ഒന്നാണിത്. جَاهَدَ (ജാഹദ) എന്ന ക്രിയയില്‍ നിന്നാണ് ഇതിന്റെ ഉല്‍ഭവം. അര്‍ത്ഥം: ശാരീരികമോ മാനസികമോ ആയ കഴിവ് ഉപയോഗിച്ചു, നല്ല വണ്ണം പരിശ്രമിച്ചു. അപ്പോള്‍ ജിഹാദ് എന്നാല്‍ മാനസികവും ശാരീരികവുമായ കഴിവുകള്‍ ഉപയോഗിച്ചു കൊണ്ട് ഒരു ലക്‌ഷ്യത്തിന്നായി നടത്തുന്ന പരിശ്രമം ആകുന്നു. ഇതിന്റെ വിപരീതപദമായി ഖുര്‍ആനില്‍ ഖുഊദ് (ഇരുത്തം) എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. "സത്യവിശ്വാസികളില്‍ പെട്ട, പ്രയാസം ഇല്ലാതിരുന്നിട്ടും ഇരുന്നു കളഞ്ഞവരും (ഖാഇദൂന്‍) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അദ്ധ്വാനിച്ചവരും (മുജാഹിദൂന്‍) തുല്യരാവുകയില്ല. (4/95) ഖാഇദ്, മുജാഹിദ് എന്നീ പദങ്ങളാണ് പരസ്പര വിരുദ്ധമായ ആശയങ്ങള്‍ സൂചിപ്പിക്കാന്‍ വേണ്ടി ഈ സൂക്തത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
അതായത് നിഷ്‌ക്രിയത്വത്തിന്റെ വിപരീതപദമാണ് ജിഹാദ്. അഥവാ അത് യുദ്ധത്തിന്റെ പര്യായപദമല്ല. ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം ജിഹാദിന്റെ പരിധിയില്‍ യുദ്ധം ഉള്‍പെടില്ലെന്നല്ല; അതും ഉള്‍പെടും. പക്ഷെ യുദ്ധം = ജിഹാദ് എന്ന സമീകരണം ശരിയല്ല. ജിഹാദിന്ന് പല പടികളും തലങ്ങളുമുണ്ട്. അവയില്‍ അവസാനതേതാണ് ഖിതാല്‍ അഥവാ യുദ്ധം.
ആത്മ സംസ്കരണത്തിന്നുള്ള പരിശ്രമം ജിഹാദാണ്. പ്രവാചകന്‍ പറഞ്ഞു: "ദൈവത്തെ അനുസരിക്കുന്ന കാര്യത്തില്‍ തന്നോട് തന്നെ ജിഹാദ് നടത്തുന്നവനാണ് മുജാഹിദ്." (അഹ്‌മദ് 24685) ഇത് യഥാര്‍ത്ഥത്തില്‍ യുദ്ധമല്ല; എന്നാല്‍ യുദ്ധമെന്ന് വിളിക്കുകയുമാവാം. ഒരു വ്യക്തി ഏറ്റവും ശക്തമായ പോരാട്ടം നടത്തേണ്ടി വരുക സ്വന്തം മനസ്സിനോടും അതിന്റെ അനുസരണക്കേടിനോടും തന്നെ ആയിരിക്കും.
ആശയസമരം ജിഹാദാണ്. പ്രവാചകന്ന് പ്രതിരോധയുദ്ധം നടത്താനുള്ള അനുമതി ലഭിച്ചത് അദ്ദേഹം മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിച്ചതിന്ന് ശേഷം, രണ്ടാം വര്‍ഷത്തിലാണ്. എന്നാല്‍ അദ്ദേഹം മക്കയില്‍ ആയിരുന്നപ്പോഴും ജിഹാദിന്നുള്ള കല്‍പന അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്. "സത്യനിഷേധികളെ നീ അനുസരിക്കരുത്. അവരോട് അത് (ഖുര്‍ആന്‍) കൊണ്ട് നീ വലിയ ജിഹാദ് നടത്തുക. (25/52) ആശയസമരമാണ് ഉദ്ദേശ്യം. അഥവാ അതും ജിഹദ് തന്നെയാണ്.
നന്മയിലേക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്നുള്ള ശ്രമം ജിഹാദാണ്. പ്രവാചകന്‍ പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ സാധിക്കുമെങ്കില്‍ അത് കൈകൊണ്ട് തിരുത്തണം. അതസാദ്ധ്യമെങ്കില്‍ നാവ് കൊണ്ട്. അതും അസാദ്ധ്യമെങ്കില്‍ മനസ്സ് കൊണ്ട്. അതാണ് ഏറ്റവും ദുര്‍ബലമായ ഈമാന്‍." (അഹ്‌മദ് 11371)
നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് ജിഹാദാണ്. നബി പറഞ്ഞു: "സ്വേച്ഛാധികാരിയായ ഒരു ഭരണാധികാരിക്ക് മുമ്പില്‍ നീതിക്ക് വേണ്ടി ശബ്ദിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്." (അബൂ ദാവൂദ് 4344)
ഒരു ഇസ്‌ലാമിക രാഷ്ട്രത്തിലെ സൈന്യം ആയുധമുപയോഗിച്ച് ശത്രുക്കളോട് നടത്തുന്ന യുദ്ധവും ജിഹാദ് തന്നെയാണ്. അതിന്നാരും തെളിവ് ചോദിക്കുകയില്ലെന്നറിയാം. അത്കൊണ്ട് ഇവിടെ ഒന്നും ഉദ്ധരിക്കുന്നില്ല. ഇത് മാത്രമല്ല ജിഹാദ് എന്നതാണ് എനിക്ക് ഊന്നിപ്പറയാനുള്ളത്. സുപ്രസിദ്ധ താബിഈ പണ്ഡിതനായ അല്‍ ഹസന്‍ അല്‍ ബസ്വരീ (മരണം ഹിജ്‌റ 120) പറഞ്ഞത് ഇതിനോട് ചേര്‍ത്ത് വായിക്കുക: "ജീവിത കാലത്ത് ഒരിക്കല്‍ പോലും വാളെടുത്തിട്ടില്ലാത്ത വ്യക്തിയും ജിഹാദ് ചെയ്യുന്നുണ്ട്." (തഫ്‌സീര്‍ ഇബ്‌നു കസീര്‍, ഖുര്‍ആന്‍ 29/6 ന്റെ വ്യാഖ്യാനത്തില്‍)
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്"
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?
ഭീകരതയുടെ നിറംമാറ്റം
അതായത് നിഷ്‌ക്രിയത്വത്തിന്റെ വിപരീതപദമാണ് ജിഹാദ്. അഥവാ അത് യുദ്ധത്തിന്റെ പര്യായപദമല്ല. ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം ജിഹാദിന്റെ പരിധിയില്‍ യുദ്ധം ഉള്‍പെടില്ലെന്നല്ല; അതും ഉള്‍പെടും. പക്ഷെ യുദ്ധം = ജിഹാദ് എന്ന സമീകരണം ശരിയല്ല. ജിഹാദിന്ന് പല പടികളും തലങ്ങളുമുണ്ട്. അവയില്‍ അവസാനതേതാണ് ഖിതാല്‍ അഥവാ യുദ്ധം.
ആത്മ സംസ്കരണത്തിന്നുള്ള പരിശ്രമം ജിഹാദാണ്. പ്രവാചകന്‍ പറഞ്ഞു: "ദൈവത്തെ അനുസരിക്കുന്ന കാര്യത്തില്‍ തന്നോട് തന്നെ ജിഹാദ് നടത്തുന്നവനാണ് മുജാഹിദ്." (അഹ്‌മദ് 24685) ഇത് യഥാര്‍ത്ഥത്തില്‍ യുദ്ധമല്ല; എന്നാല്‍ യുദ്ധമെന്ന് വിളിക്കുകയുമാവാം. ഒരു വ്യക്തി ഏറ്റവും ശക്തമായ പോരാട്ടം നടത്തേണ്ടി വരുക സ്വന്തം മനസ്സിനോടും അതിന്റെ അനുസരണക്കേടിനോടും തന്നെ ആയിരിക്കും.
ആശയസമരം ജിഹാദാണ്. പ്രവാചകന്ന് പ്രതിരോധയുദ്ധം നടത്താനുള്ള അനുമതി ലഭിച്ചത് അദ്ദേഹം മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിച്ചതിന്ന് ശേഷം, രണ്ടാം വര്‍ഷത്തിലാണ്. എന്നാല്‍ അദ്ദേഹം മക്കയില്‍ ആയിരുന്നപ്പോഴും ജിഹാദിന്നുള്ള കല്‍പന അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്. "സത്യനിഷേധികളെ നീ അനുസരിക്കരുത്. അവരോട് അത് (ഖുര്‍ആന്‍) കൊണ്ട് നീ വലിയ ജിഹാദ് നടത്തുക. (25/52) ആശയസമരമാണ് ഉദ്ദേശ്യം. അഥവാ അതും ജിഹദ് തന്നെയാണ്.
നന്മയിലേക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്നുള്ള ശ്രമം ജിഹാദാണ്. പ്രവാചകന്‍ പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ സാധിക്കുമെങ്കില്‍ അത് കൈകൊണ്ട് തിരുത്തണം. അതസാദ്ധ്യമെങ്കില്‍ നാവ് കൊണ്ട്. അതും അസാദ്ധ്യമെങ്കില്‍ മനസ്സ് കൊണ്ട്. അതാണ് ഏറ്റവും ദുര്‍ബലമായ ഈമാന്‍." (അഹ്‌മദ് 11371)
നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് ജിഹാദാണ്. നബി പറഞ്ഞു: "സ്വേച്ഛാധികാരിയായ ഒരു ഭരണാധികാരിക്ക് മുമ്പില്‍ നീതിക്ക് വേണ്ടി ശബ്ദിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്." (അബൂ ദാവൂദ് 4344)
ഒരു ഇസ്‌ലാമിക രാഷ്ട്രത്തിലെ സൈന്യം ആയുധമുപയോഗിച്ച് ശത്രുക്കളോട് നടത്തുന്ന യുദ്ധവും ജിഹാദ് തന്നെയാണ്. അതിന്നാരും തെളിവ് ചോദിക്കുകയില്ലെന്നറിയാം. അത്കൊണ്ട് ഇവിടെ ഒന്നും ഉദ്ധരിക്കുന്നില്ല. ഇത് മാത്രമല്ല ജിഹാദ് എന്നതാണ് എനിക്ക് ഊന്നിപ്പറയാനുള്ളത്. സുപ്രസിദ്ധ താബിഈ പണ്ഡിതനായ അല്‍ ഹസന്‍ അല്‍ ബസ്വരീ (മരണം ഹിജ്‌റ 120) പറഞ്ഞത് ഇതിനോട് ചേര്‍ത്ത് വായിക്കുക: "ജീവിത കാലത്ത് ഒരിക്കല്‍ പോലും വാളെടുത്തിട്ടില്ലാത്ത വ്യക്തിയും ജിഹാദ് ചെയ്യുന്നുണ്ട്." (തഫ്‌സീര്‍ ഇബ്‌നു കസീര്‍, ഖുര്‍ആന്‍ 29/6 ന്റെ വ്യാഖ്യാനത്തില്‍)
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്"
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?
ഭീകരതയുടെ നിറംമാറ്റം
Saturday, January 1, 2011
നിരക്ഷരനായ പ്രവാചകന്‍
മുഹമ്മദ് നബിയെ വിശുദ്ധ ഖുര്‍ആന്‍ നിരക്ഷരനായ പ്രവാചകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. (ഖുര്‍ആന്‍ 7/157) പൊതുവെ മനസ്സിലാക്കപ്പെടുന്നതും അദ്ദേഹത്തിന്ന് എഴുത്തും വായനയും അറിയില്ലായിരുന്നുവെന്ന് തന്നെയാണ്. എന്നാല്‍ നബിക്ക് എഴുത്തും വായനയും അറിയാമായിരുന്നെവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവരുടെ പക്കല്‍ തെളിവൊന്നുമില്ല. ചില ചോദ്യങ്ങളാണ് അവരുടെ ആയുധം.
നബി സിറിയയിലും മറ്റും കച്ചവടത്തിന്ന് പോയിരുന്നില്ലേ? അപ്പോള്‍ എഴുത്തും വായനയും അറിയാതെ പറ്റുമോ? എന്നാണ് ചിലര്‍ ചോദിക്കുന്നത്. നബിക്ക് ഖുര്‍ആനിലൂടെ ആദ്യമായി ലഭിച്ച കല്‍പ്പന വായിക്കുക (ഖുര്‍ആന്‍ 96/1) എന്നല്ലേ? ഈ കല്‍പ്പന കിട്ടി 23 വര്‍ഷം കഴിഞ്ഞല്ലേ നബി മരിച്ചത്? എന്നിട്ടും നബി വായിക്കാന്‍ പഠിച്ചില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുന്നതെങ്ങനെ എന്നാണ് വേറെ ചിലര്‍ ചോദിക്കുന്നത്.
എന്നാല്‍ നബിക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു എന്നത് ഖുര്‍ആനിന്റെ അമാനുഷികതക്കുള്ള തെളിവായി ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. "ഇതിന്ന് മുമ്പ് നീ ഒരു ഗ്രന്‍ഥവും പാരായണം ചെയ്തിരുന്നില്ല; നിന്റെ വലം കൈകൊണ്ട് നീയത് എഴുതിയിട്ടുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു." (ഖുര്‍ആന്‍ 29/48)
എഴുത്തും വായനയും അക്കാലത്ത് അത്യപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ വശമുണ്ടായിരുന്നുള്ളു. മക്കയില്‍ 2% ആളുകള്‍ക്ക്. മദീനയില്‍ ഇരുപതില്‍ താഴെ ആളുകള്‍ക്ക് മാത്രവും.
ചില ചരിത്ര സംഭവങ്ങള്‍ കാണുക:
1. പ്രവാചകന്ന് ലഭിച്ചിരുന്ന ദിവ്യബോധനം എഴുതിരുന്നത് അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ചിലരായിരുന്നു. അബൂബകര്‍ അസ്സിദ്ദീഖ്, ഉമര്‍ ബിന്‍ അല്‍ ഖത്താബ്, ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍, അലി ബിന്‍ അബീ ത്വാലിബ്, അസ്സുബൈര്‍ ബിന്‍ അല്‍ അവ്വാം, ഉബയ്യ് ബിന്‍ കഅ്‌ബ്, സൈദ് ബിന്‍ സാബിത്, മുആവിയ ബിന്‍ അബീ സുഫ്‌യാന്‍, മുഹമ്മദ് ബിന്‍ മസ്‌ലമ, അല്‍ അര്‍ഖം ബിന്‍ അബില്‍ അര്‍ഖം, അബാന്‍ ബിന്‍ സഅ്‌ദ്, ഖാലിദ് ബിന്‍ സഅ്‌ദ്, സാബിത് ബിന്‍ ഖൈസ്, ഹന്‍ളല ബിന്‍ അര്‍റബീഅഃ, ഖലിദ് ബിന്‍ അല്‍ വലീദ്, അബ്ദുല്ലാ ബിന്‍ അല്‍ അര്‍ഖം, അല്‍ അലാഅ് ബിന്‍ ഉത്ബഃ, അല്‍ മുഗീറഃ ബിന്‍ ശുഅ്‌ബഃ, ശുറഹ്‌ബീല്‍ ബിന്‍ ഹസനഃ എന്നീ 19 പേരുകള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണാം . ഇവര്‍ക്കിടയില്‍ ഒരു മുഹമ്മദ് ഉണ്ട്. എന്നാല്‍ അത് പ്രവാചകനായ മുഹമ്മദ് അല്ല.
2. ബദ്‌റിലെ പരാജയത്തിന്ന് പ്രതികാരം ചെയ്യാന്‍ മക്കയിലെ ജനങ്ങള്‍ ഒരു യുദ്ധത്തിന്ന് (ഉഹ്‌ദ്) ഒരുങ്ങുന്ന സന്ദര്‍ഭം. ഈ വിവരം പ്രവാചകനെ അറിയിക്കാന്‍ വേണ്ടി, അന്ന് മക്കയില്‍ താമസക്കാരനായിരുന്ന, അബ്ബാസ് ബിന്‍ അബ്ദില്‍ മുത്തലിബ് ഒരു കത്തെഴുതി. ഗിഫ്ഫാര്‍ ഗോത്രക്കാരനായ ഒരാള്‍ വശം അത് മദീനയിലേക്ക് കൊടുത്തയച്ചു. കത്ത് കിട്ടിയ ഉടനെ നബി അത് തുറന്ന് വായിച്ചില്ല; പ്രത്യുത ഉബയ്യ് ബിന്‍ കഅ്‌ബിനെ വിളിച്ചു വരുത്തി. അദ്ദേഹത്തോട് അത് വായിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. വായിച്ചു കേട്ട ശേഷം ഈ വിവരം രഹസ്യാമായി സൂക്ഷിക്കാണമെന്ന് അദ്ദേഹം ഉബയ്യിനോട് ആവശ്യപ്പെടുകയും ചെയ്തു.
3. പുതു വിശ്വാസികളായിരുന്ന, സഖീഫ് ഗോത്രക്കാരുടെ ഒരു വിവേദകസംഘം പ്രവാചകനെ സമീപിച്ച് അവര്‍ക്കൊരു പ്രമാണം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. 'നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ എഴുതിക്കൊണ്ട് വരുക.' ഇതായിരുന്നു പ്രവാചകന്റെ നിര്‍ദ്ദേശം. അവര്‍ എഴുതാന്‍ വേണ്ടി അലി ബിന്‍ അബീ താലിബിന്റെ സഹായം തേടി. ആ പ്രമാണത്തിലൂടെ വ്യഭിചാരവും പലിശയും അവര്‍ക്ക് അനുവദിച്ച് കൊടുക്കാണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. അത്കൊണ്ട് ഇതെഴുതിക്കൊടുക്കുവാന്‍ അലി വിസമ്മതിച്ചു. അപ്പോഴവര്‍ ഖാലിദ് ബിന്‍ സഈദിനെ സമീപിച്ചു. അദ്ദേഹം എഴുതാന്‍ സന്നദ്ധനായി. അപ്പോല്‍ അലി അദ്ദേഹത്തോട് ചോദിച്ചു: ഇവര്‍ക്ക് വേണ്ടി താങ്കള്‍ എഴുതാന്‍ പോകുന്നത് എന്താണെന്നറിയാമോ?
ഖാലിദ്: അവര്‍ പറയുന്നതെന്തോ അത് ഞനെഴുതും. അവരുടെ കാര്യം തീരുമാനിക്കേണ്ടത് നബിയാണല്ലോ.
അവര്‍ തങ്ങളുടെ പ്രമാണവുമായി പ്രവാചകനെ സമീപിച്ചു. അപ്പോള്‍ ഒരാളോട് വയിക്കുവാന്‍ നബി ആവശ്യപ്പെട്ടു. വായന പലിശയെ കുറിക്കുന്നിടത്തെത്തിയപ്പോള്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു: എന്റെ കൈ അതിന്‍മേല്‍ വയ്ക്കുക.
എന്നിട്ട് അദ്ദേഹം ഒരു ഖുര്‍ആന്‍ വാക്യം പാരായണം ചെയ്തു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; പലിശയില്‍ നിന്ന് അവശേഷിക്കുന്നത് നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. (2/278)' എന്നിട്ട് അവരെഴുതിയ പലിശയെ സംബന്ധിക്കുന്ന ഭാഗം നബി മായ്‌ച്ചു കളഞ്ഞു.
പിന്നീട് വായന വ്യഭിചാരത്തെക്കുറിച്ച് അവരെഴുതിയേടത്ത് എത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു. 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചു പോകരുത്' (17/32) എന്ന ഖുര്‍ആന്‍ സൂക്തമാണ് ഈ സമയം അദ്ദേഹം ഓതിയിരുന്നത്.
4. പ്രവാചകന്‍, ഹുദൈബിയയില്‍ വച്ച്, മക്കയിലെ ജനങ്ങളുമായി ഒരു സന്ധി ഉണ്ടാക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു കൊടുത്തതനുസരിച്ച് അലി ബിന്‍ അബീ ത്വാലിബ് കരാര്‍ പത്രത്തില്‍ എഴുതി: 'പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍... ഇത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് ഉണ്ടാക്കുന്ന കരാറാകുന്നു.'
പക്ഷെ മക്കാക്കാര്‍ ഇത് സമ്മതിച്ചു കൊടുത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണ് ഞങ്ങളറിഞ്ഞിരുന്നുവെങ്കില്‍ താങ്കളെ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു. അത്കൊണ്ട് ഞങ്ങളുമായുണ്ടാക്കുന്ന കരാറില്‍ ഇങ്ങനെ എഴുതാന്‍ പറ്റുകയില്ല. 'അബ്‌ദുല്ലായുടെ മകന്‍ മുഹമ്മദ്' എന്ന് എഴുതുക.
അവര്‍ക്ക് എതിര്‍പ്പുള്ള ഭാഗം മായ്ച്ചു കളയാന്‍ പ്രവാചകന്‍ അലിയോട് പറഞ്ഞു. എന്നാല്‍ അലി അത് ചെയ്യാന്‍ വിസമ്മതിച്ചു. അപ്പോല്‍ നബി പറഞ്ഞു: അതിന്റെ സ്ഥാനം എനിക്ക് കാണിച്ചു തരുക.
അലി കാണിച്ചു കൊടുത്തു. നബി അത് മായ്ച്ചു. എന്നിട്ട് അവിടെ 'അബ്ദുല്ലായുടെ മകന്‍' എന്ന് അലി എഴുതിചേര്‍ത്തു.
ഈ ചരിത്ര സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് നബിക്ക് എഴുത്തും വായനയും അറിയുമായിരുന്നില്ല എന്ന് തന്നെയാണ്.
(അവലംബം: അല്‍ മൌസൂഅഃ അല്‍ ഖുര്‍ആനിയ്യഃ. ഇബ്‌റാഹീം അല്‍ ഇബ്‌യാരീ.)
നബി സിറിയയിലും മറ്റും കച്ചവടത്തിന്ന് പോയിരുന്നില്ലേ? അപ്പോള്‍ എഴുത്തും വായനയും അറിയാതെ പറ്റുമോ? എന്നാണ് ചിലര്‍ ചോദിക്കുന്നത്. നബിക്ക് ഖുര്‍ആനിലൂടെ ആദ്യമായി ലഭിച്ച കല്‍പ്പന വായിക്കുക (ഖുര്‍ആന്‍ 96/1) എന്നല്ലേ? ഈ കല്‍പ്പന കിട്ടി 23 വര്‍ഷം കഴിഞ്ഞല്ലേ നബി മരിച്ചത്? എന്നിട്ടും നബി വായിക്കാന്‍ പഠിച്ചില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുന്നതെങ്ങനെ എന്നാണ് വേറെ ചിലര്‍ ചോദിക്കുന്നത്.
എന്നാല്‍ നബിക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു എന്നത് ഖുര്‍ആനിന്റെ അമാനുഷികതക്കുള്ള തെളിവായി ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. "ഇതിന്ന് മുമ്പ് നീ ഒരു ഗ്രന്‍ഥവും പാരായണം ചെയ്തിരുന്നില്ല; നിന്റെ വലം കൈകൊണ്ട് നീയത് എഴുതിയിട്ടുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു." (ഖുര്‍ആന്‍ 29/48)
എഴുത്തും വായനയും അക്കാലത്ത് അത്യപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ വശമുണ്ടായിരുന്നുള്ളു. മക്കയില്‍ 2% ആളുകള്‍ക്ക്. മദീനയില്‍ ഇരുപതില്‍ താഴെ ആളുകള്‍ക്ക് മാത്രവും.
ചില ചരിത്ര സംഭവങ്ങള്‍ കാണുക:
1. പ്രവാചകന്ന് ലഭിച്ചിരുന്ന ദിവ്യബോധനം എഴുതിരുന്നത് അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ചിലരായിരുന്നു. അബൂബകര്‍ അസ്സിദ്ദീഖ്, ഉമര്‍ ബിന്‍ അല്‍ ഖത്താബ്, ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍, അലി ബിന്‍ അബീ ത്വാലിബ്, അസ്സുബൈര്‍ ബിന്‍ അല്‍ അവ്വാം, ഉബയ്യ് ബിന്‍ കഅ്‌ബ്, സൈദ് ബിന്‍ സാബിത്, മുആവിയ ബിന്‍ അബീ സുഫ്‌യാന്‍, മുഹമ്മദ് ബിന്‍ മസ്‌ലമ, അല്‍ അര്‍ഖം ബിന്‍ അബില്‍ അര്‍ഖം, അബാന്‍ ബിന്‍ സഅ്‌ദ്, ഖാലിദ് ബിന്‍ സഅ്‌ദ്, സാബിത് ബിന്‍ ഖൈസ്, ഹന്‍ളല ബിന്‍ അര്‍റബീഅഃ, ഖലിദ് ബിന്‍ അല്‍ വലീദ്, അബ്ദുല്ലാ ബിന്‍ അല്‍ അര്‍ഖം, അല്‍ അലാഅ് ബിന്‍ ഉത്ബഃ, അല്‍ മുഗീറഃ ബിന്‍ ശുഅ്‌ബഃ, ശുറഹ്‌ബീല്‍ ബിന്‍ ഹസനഃ എന്നീ 19 പേരുകള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണാം . ഇവര്‍ക്കിടയില്‍ ഒരു മുഹമ്മദ് ഉണ്ട്. എന്നാല്‍ അത് പ്രവാചകനായ മുഹമ്മദ് അല്ല.
2. ബദ്‌റിലെ പരാജയത്തിന്ന് പ്രതികാരം ചെയ്യാന്‍ മക്കയിലെ ജനങ്ങള്‍ ഒരു യുദ്ധത്തിന്ന് (ഉഹ്‌ദ്) ഒരുങ്ങുന്ന സന്ദര്‍ഭം. ഈ വിവരം പ്രവാചകനെ അറിയിക്കാന്‍ വേണ്ടി, അന്ന് മക്കയില്‍ താമസക്കാരനായിരുന്ന, അബ്ബാസ് ബിന്‍ അബ്ദില്‍ മുത്തലിബ് ഒരു കത്തെഴുതി. ഗിഫ്ഫാര്‍ ഗോത്രക്കാരനായ ഒരാള്‍ വശം അത് മദീനയിലേക്ക് കൊടുത്തയച്ചു. കത്ത് കിട്ടിയ ഉടനെ നബി അത് തുറന്ന് വായിച്ചില്ല; പ്രത്യുത ഉബയ്യ് ബിന്‍ കഅ്‌ബിനെ വിളിച്ചു വരുത്തി. അദ്ദേഹത്തോട് അത് വായിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. വായിച്ചു കേട്ട ശേഷം ഈ വിവരം രഹസ്യാമായി സൂക്ഷിക്കാണമെന്ന് അദ്ദേഹം ഉബയ്യിനോട് ആവശ്യപ്പെടുകയും ചെയ്തു.
3. പുതു വിശ്വാസികളായിരുന്ന, സഖീഫ് ഗോത്രക്കാരുടെ ഒരു വിവേദകസംഘം പ്രവാചകനെ സമീപിച്ച് അവര്‍ക്കൊരു പ്രമാണം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. 'നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ എഴുതിക്കൊണ്ട് വരുക.' ഇതായിരുന്നു പ്രവാചകന്റെ നിര്‍ദ്ദേശം. അവര്‍ എഴുതാന്‍ വേണ്ടി അലി ബിന്‍ അബീ താലിബിന്റെ സഹായം തേടി. ആ പ്രമാണത്തിലൂടെ വ്യഭിചാരവും പലിശയും അവര്‍ക്ക് അനുവദിച്ച് കൊടുക്കാണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. അത്കൊണ്ട് ഇതെഴുതിക്കൊടുക്കുവാന്‍ അലി വിസമ്മതിച്ചു. അപ്പോഴവര്‍ ഖാലിദ് ബിന്‍ സഈദിനെ സമീപിച്ചു. അദ്ദേഹം എഴുതാന്‍ സന്നദ്ധനായി. അപ്പോല്‍ അലി അദ്ദേഹത്തോട് ചോദിച്ചു: ഇവര്‍ക്ക് വേണ്ടി താങ്കള്‍ എഴുതാന്‍ പോകുന്നത് എന്താണെന്നറിയാമോ?
ഖാലിദ്: അവര്‍ പറയുന്നതെന്തോ അത് ഞനെഴുതും. അവരുടെ കാര്യം തീരുമാനിക്കേണ്ടത് നബിയാണല്ലോ.
അവര്‍ തങ്ങളുടെ പ്രമാണവുമായി പ്രവാചകനെ സമീപിച്ചു. അപ്പോള്‍ ഒരാളോട് വയിക്കുവാന്‍ നബി ആവശ്യപ്പെട്ടു. വായന പലിശയെ കുറിക്കുന്നിടത്തെത്തിയപ്പോള്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു: എന്റെ കൈ അതിന്‍മേല്‍ വയ്ക്കുക.
എന്നിട്ട് അദ്ദേഹം ഒരു ഖുര്‍ആന്‍ വാക്യം പാരായണം ചെയ്തു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; പലിശയില്‍ നിന്ന് അവശേഷിക്കുന്നത് നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. (2/278)' എന്നിട്ട് അവരെഴുതിയ പലിശയെ സംബന്ധിക്കുന്ന ഭാഗം നബി മായ്‌ച്ചു കളഞ്ഞു.
പിന്നീട് വായന വ്യഭിചാരത്തെക്കുറിച്ച് അവരെഴുതിയേടത്ത് എത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു. 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചു പോകരുത്' (17/32) എന്ന ഖുര്‍ആന്‍ സൂക്തമാണ് ഈ സമയം അദ്ദേഹം ഓതിയിരുന്നത്.
4. പ്രവാചകന്‍, ഹുദൈബിയയില്‍ വച്ച്, മക്കയിലെ ജനങ്ങളുമായി ഒരു സന്ധി ഉണ്ടാക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു കൊടുത്തതനുസരിച്ച് അലി ബിന്‍ അബീ ത്വാലിബ് കരാര്‍ പത്രത്തില്‍ എഴുതി: 'പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍... ഇത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് ഉണ്ടാക്കുന്ന കരാറാകുന്നു.'
പക്ഷെ മക്കാക്കാര്‍ ഇത് സമ്മതിച്ചു കൊടുത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണ് ഞങ്ങളറിഞ്ഞിരുന്നുവെങ്കില്‍ താങ്കളെ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു. അത്കൊണ്ട് ഞങ്ങളുമായുണ്ടാക്കുന്ന കരാറില്‍ ഇങ്ങനെ എഴുതാന്‍ പറ്റുകയില്ല. 'അബ്‌ദുല്ലായുടെ മകന്‍ മുഹമ്മദ്' എന്ന് എഴുതുക.
അവര്‍ക്ക് എതിര്‍പ്പുള്ള ഭാഗം മായ്ച്ചു കളയാന്‍ പ്രവാചകന്‍ അലിയോട് പറഞ്ഞു. എന്നാല്‍ അലി അത് ചെയ്യാന്‍ വിസമ്മതിച്ചു. അപ്പോല്‍ നബി പറഞ്ഞു: അതിന്റെ സ്ഥാനം എനിക്ക് കാണിച്ചു തരുക.
അലി കാണിച്ചു കൊടുത്തു. നബി അത് മായ്ച്ചു. എന്നിട്ട് അവിടെ 'അബ്ദുല്ലായുടെ മകന്‍' എന്ന് അലി എഴുതിചേര്‍ത്തു.
ഈ ചരിത്ര സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് നബിക്ക് എഴുത്തും വായനയും അറിയുമായിരുന്നില്ല എന്ന് തന്നെയാണ്.
(അവലംബം: അല്‍ മൌസൂഅഃ അല്‍ ഖുര്‍ആനിയ്യഃ. ഇബ്‌റാഹീം അല്‍ ഇബ്‌യാരീ.)
Sunday, December 26, 2010
ഫലം സുനിശ്ചിതം!
'വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തിക നേട്ടം, വ്യാപാര അഭിവൃദ്ധി,
ശത്രു നാശം തുടങ്ങിയുള്ള ഏത് ആഗ്രഹം സഫലീകരിക്കുന്നതിന്നും ഈ ഏലസ്സ്
ധരിക്കുക; ഫലം സുനിശ്ചിതം.'
ടേപ്പ് റെകോര്‍ഡറിന്‍റെ ശബ്ദം കേട്ടിടത്തേക്ക് നാലാം ക്ലാസ്
വിദ്യാര്‍ത്ഥിയായ നൈസാബ് തിരിഞ്ഞ് നോക്കി. റോഡിന്‍റെ ഓരത്ത് കീറിയ കുട
കൊണ്ട് വെയില് മറക്കാന്‍ പാടുപെട്ട് വിയര്‍ത്തൊലിച്ച് കഴിയുന്ന ഒരു പാവം
കച്ചവടക്കാരന്‍.
നൈസാബ് അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു റൂം വാടകക്കെടുത്തുകൂടേ?
അല്ലെകില്‍ ലോട്ടറിക്കാരെപ്പോലെ ഒരു കാര്‍ വാങ്ങിക്കൂടേ?
അയാള്‍: ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേ; അതിനൊക്കെ കയ്യില്‍ ഒരു പാട് കാഷ്
വേണ്ടേ?
നൈസാബ്: അപ്പോള്‍ ഈ ടേപ്പ് റികോര്‍ഡ് പറയുന്നതൊന്നും ശരിയല്ലേ?
അയാള്‍: എന്ത്?
നൈസാബ്: അല്ല; ഒരു ഏലസ്സ് നിങ്ങള്‍ ധരിച്ചാല്‍ നിങ്ങളുടെ എല്ലാ
ആഗ്രഹങ്ങളും സഫലമാകില്ലേ? അപ്പോള്‍ നിങ്ങള്‍ക്ക് റൂം വാടകക്കെടുക്കുകയോ കാറ് വാങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.
..........
പാവം ഏലസ്സ് കച്ചവടക്കാരന്‍! ഒരു പക്ഷെ ആദ്യമായിട്ടാകാം ഇത്തരം ഒരു ചോദ്യം അയാള്‍ നേരിടേണ്ടി വരുന്നത്. ഇത്കൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്ന് അയാള്‍ക്ക് നന്നായറിയാമല്ലോ. എന്നാലും മറ്റൊരാളില്‍ നിന്ന് ആ ചോദ്യം കേള്‍ക്കാന്‍ അയാള്‍ ഇഷ്ടപ്പെടുകയില്ല. അത് നേരിടാനുള്ള ധാര്‍മ്മിക ബലം അയാള്‍ക്കില്ലെന്നത് മാത്രമാണിതിന്ന് കാരണം.
നമ്മുടെ നാട്ടിലെ വിവിധ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ നിത്യേന ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവ വിശ്വസിക്കാനും ഈയിനത്തില്‍ പണം ചെലവഴിക്കാനും ഇക്കാലത്തും ധാരാളം ആളുകളുണ്ട്; അല്‍ഭുതം തന്നെ! ശാസ്ത്രയുഗം, കമ്പൂട്ടര്‍ യുഗം, വിജ്ഞാനവിസ്‌ഫോടനത്തിന്റെ യുഗം എന്നൊക്കെ നമ്മുടെ കാലത്തെക്കുറിച്ച് നാം വീമ്പു പറയാറുണ്ടെങ്കിലും അതൊക്കെ വെറും പുറംപൂച്ച് മാത്രമാണെന്ന് ഈ തട്ടിപ്പുകാരുടെ വളര്‍ച്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
ഏത് പരീക്ഷയും നിഷ്പ്രയാസം ജയിക്കാം, ഏത് ജോലിയും കരസ്തമാക്കാം, പെട്ടെന്ന് പണക്കാരനാകാം, ഇഷ്ടപ്പെട്ട കല്യാണം കഴിക്കാം, ശത്രുവിനെ തോല്‍പ്പിക്കാം, പ്രശസ്തനാകാം, അധികാരം നേടാം .... എന്നിങ്ങനെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ കേള്‍കുമ്പോള്‍ ആളുകള്‍ വീണു പോകുന്നു. എല്ലാം ചുളുവില്‍ നേടണം എന്ന അതിമോഹം ബുദ്ധിയെയും ചിന്താശേഷിയെയും വിവേകത്തെയും മരവിപ്പിച്ചിരിക്കുന്നതിനാല്‍ നാലാം ക്ലാസുകാരന്റെ അത്ര പോലും ബുദ്ധി ഉപയോഗിക്കാനവര്‍ക്ക് സാധിക്കുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിപ്പണിയുമ്പോള്‍ മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ മോചിതനാവുകയുള്ളു.
ശത്രു നാശം തുടങ്ങിയുള്ള ഏത് ആഗ്രഹം സഫലീകരിക്കുന്നതിന്നും ഈ ഏലസ്സ്
ധരിക്കുക; ഫലം സുനിശ്ചിതം.'
ടേപ്പ് റെകോര്‍ഡറിന്‍റെ ശബ്ദം കേട്ടിടത്തേക്ക് നാലാം ക്ലാസ്
വിദ്യാര്‍ത്ഥിയായ നൈസാബ് തിരിഞ്ഞ് നോക്കി. റോഡിന്‍റെ ഓരത്ത് കീറിയ കുട
കൊണ്ട് വെയില് മറക്കാന്‍ പാടുപെട്ട് വിയര്‍ത്തൊലിച്ച് കഴിയുന്ന ഒരു പാവം
കച്ചവടക്കാരന്‍.
നൈസാബ് അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു റൂം വാടകക്കെടുത്തുകൂടേ?
അല്ലെകില്‍ ലോട്ടറിക്കാരെപ്പോലെ ഒരു കാര്‍ വാങ്ങിക്കൂടേ?
അയാള്‍: ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേ; അതിനൊക്കെ കയ്യില്‍ ഒരു പാട് കാഷ്
വേണ്ടേ?
നൈസാബ്: അപ്പോള്‍ ഈ ടേപ്പ് റികോര്‍ഡ് പറയുന്നതൊന്നും ശരിയല്ലേ?
അയാള്‍: എന്ത്?
നൈസാബ്: അല്ല; ഒരു ഏലസ്സ് നിങ്ങള്‍ ധരിച്ചാല്‍ നിങ്ങളുടെ എല്ലാ
ആഗ്രഹങ്ങളും സഫലമാകില്ലേ? അപ്പോള്‍ നിങ്ങള്‍ക്ക് റൂം വാടകക്കെടുക്കുകയോ കാറ് വാങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.
..........
പാവം ഏലസ്സ് കച്ചവടക്കാരന്‍! ഒരു പക്ഷെ ആദ്യമായിട്ടാകാം ഇത്തരം ഒരു ചോദ്യം അയാള്‍ നേരിടേണ്ടി വരുന്നത്. ഇത്കൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്ന് അയാള്‍ക്ക് നന്നായറിയാമല്ലോ. എന്നാലും മറ്റൊരാളില്‍ നിന്ന് ആ ചോദ്യം കേള്‍ക്കാന്‍ അയാള്‍ ഇഷ്ടപ്പെടുകയില്ല. അത് നേരിടാനുള്ള ധാര്‍മ്മിക ബലം അയാള്‍ക്കില്ലെന്നത് മാത്രമാണിതിന്ന് കാരണം.
നമ്മുടെ നാട്ടിലെ വിവിധ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ നിത്യേന ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവ വിശ്വസിക്കാനും ഈയിനത്തില്‍ പണം ചെലവഴിക്കാനും ഇക്കാലത്തും ധാരാളം ആളുകളുണ്ട്; അല്‍ഭുതം തന്നെ! ശാസ്ത്രയുഗം, കമ്പൂട്ടര്‍ യുഗം, വിജ്ഞാനവിസ്‌ഫോടനത്തിന്റെ യുഗം എന്നൊക്കെ നമ്മുടെ കാലത്തെക്കുറിച്ച് നാം വീമ്പു പറയാറുണ്ടെങ്കിലും അതൊക്കെ വെറും പുറംപൂച്ച് മാത്രമാണെന്ന് ഈ തട്ടിപ്പുകാരുടെ വളര്‍ച്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
ഏത് പരീക്ഷയും നിഷ്പ്രയാസം ജയിക്കാം, ഏത് ജോലിയും കരസ്തമാക്കാം, പെട്ടെന്ന് പണക്കാരനാകാം, ഇഷ്ടപ്പെട്ട കല്യാണം കഴിക്കാം, ശത്രുവിനെ തോല്‍പ്പിക്കാം, പ്രശസ്തനാകാം, അധികാരം നേടാം .... എന്നിങ്ങനെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ കേള്‍കുമ്പോള്‍ ആളുകള്‍ വീണു പോകുന്നു. എല്ലാം ചുളുവില്‍ നേടണം എന്ന അതിമോഹം ബുദ്ധിയെയും ചിന്താശേഷിയെയും വിവേകത്തെയും മരവിപ്പിച്ചിരിക്കുന്നതിനാല്‍ നാലാം ക്ലാസുകാരന്റെ അത്ര പോലും ബുദ്ധി ഉപയോഗിക്കാനവര്‍ക്ക് സാധിക്കുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിപ്പണിയുമ്പോള്‍ മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ മോചിതനാവുകയുള്ളു.
Saturday, December 25, 2010
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, നേരത്തെ എഴുതിയ ചില കുറിപ്പുകളാണിവ. ഇതൊരു ചര്‍ച്ചാ വിഷയമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.)
ജബ്ബാര്‍ എഴുതി:
1. 'ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്. അതു നിഷ്പക്ഷമല്ല. മുഹമ്മദിനോടു ഏറ്റു മുട്ടിയ മക്കയിലെയോ മദീനയിലെയോ എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍ നമുക്ക് അറിയാന്‍ നിവൃത്തിയില്ല, മുഹമ്മദും കൂട്ടരും അവരോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഇസ്ലാമിസ്റ്റുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഏറെക്കുറെ ലഭിക്കുന്നതിനാല്‍ കുറേയേറെ കാര്യങ്ങള്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിച്ചെടുക്കാം. ഇതാണു ഞാന്‍ പറഞ്ഞത്.'
2. 'മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!'
3. 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
..............
ആലിക്കോയ: അപ്പോള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാന്‍ പറ്റുന്ന കാര്യങ്ങളും മുസ്‌ലിംകള്‍ രേഖപ്പെടുത്തിയ ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഉണ്ടെന്നര്‍ത്ഥം. രേഖപ്പെടുത്തുന്ന ചരിത്രം മുസ്‌ലിംകള്‍ക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന ചിന്ത അത് രേഖപ്പെടുത്തിയവരെ സ്വാധീനിച്ചിരുന്നില്ലെന്ന് വ്യക്തം. സത്യസന്ധമായി സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു അവര്‍ ചെയ്തത്. അല്ലായിരുന്നെവെങ്കില്‍ ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒന്നും അതില്‍ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ചരിത്രം പക്ഷപാതപരമായാണ് രേഖപ്പെടുത്തിയത് എന്ന് പറയുന്നതെങ്ങനെ? സത്യ സന്ധമായാണ് അവര്‍ ചരിത്രം രേഖപ്പെടുത്തിയത് എന്നതിന്ന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത്?
ജബ്ബാറിന്‍റെ മൂന്നാമത്തെ പ്രസ്താവന ഞാന്‍ അല്‍പം എഡിറ്റ് ചെയ്ത് പുനരവതരിപ്പിക്കുന്നു: 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ .... നില നില്‍ക്കുന്ന കാലത്തോളം ... സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
ഇത് ഞങ്ങളും സമ്മതിക്കുന്നു. താങ്കള്‍ കൂടി ഇത് സമ്മതിച്ചാല്‍ നമ്മള്‍ തമ്മിലുള്ള പ്രശ്നം തീര്‍ന്നു.
........
അവിടെ ജബ്ബാറിനോട് ചോദിച്ചതും, എന്നാല്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ലാത്തതുമായ ചില ചോദ്യങ്ങള്‍.
1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?
2. ഇവ ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ എങ്ങനെ കടന്ന് കൂടി? യുക്തിവാദികളോ മക്കാ മുശ്‌രിക്കുകളോ എഴുതിച്ചേര്‍ത്തതാണോ?
3, ചരിത്രത്തിന്‍റെ കൈപ്പും മധുരവും വേര്‍തിരിക്കണമെന്നും മധുരമുള്ളത് മാത്രം രേഖപ്പെടുത്തണമെന്നും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ തീരുമാനിച്ചിരുന്നാതായും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കാമോ?
4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?
5. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന കൈപ്പുള്ള ചില കാര്യങ്ങള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങളാണോ മധുരമുള്ള കാര്യങ്ങളോ ഏതാണ് കൂടുതല്‍?
6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ് താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
7. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമ്പോള്‍ എന്ത്‌കൊണ്ടാണ് താങ്കള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്?
8. മധുരമുള്ള നൂറുക്കണക്കിന് സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?
9. ഹിജ്‌റക്ക് മുന്നോടിയായി സംഭവിച്ച അഖബാ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഹിജ്‌റയിലേക്ക് നയിച്ചതും മക്കക്കാരില്‍ നിന്ന് പ്രവാചകന്നും അനുയായികള്‍ക്കും ഉണ്ടായതുമായ കൈപ്പേറിയ നൂറുനൂറനുഭവങ്ങള്‍ താങ്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്?
............
ആലിക്കോയ: 6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ് താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
--
ജബ്ബാര്‍: അതു ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ കാക്കത്തൊള്ളായിരം പേരുണ്ടല്ലോ. നിങ്ങള്‍ തിരിച്ചൊന്നു ചിന്തിക്കൂ. എന്തേ കയ്പ്പുള്ള കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ത്തും മറയ്ച്ചു വെയ്ക്കുന്നു? അതു കൊണ്ടു തന്നെ ഞാനും എന്നെപ്പോലുള്ളവരും മറുവശം തുറന്നു കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു.
..........
ആലിക്കോയ: ഇസ്‌ലാമിക ചരിത്രത്തിലെ കൈപ്പുള്ള ഏത് കാര്യമാണ് മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വച്ചത്? അങ്ങനെ മറച്ച് വയ്‌ക്കപെട്ട വല്ലതും താങ്കള്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി താങ്കളുപയോഗിക്കുന്ന സകല 'ചരിത്ര വസ്‌തുത'കളും ഇസ്‌ലാമിക ചരിത്ര കൃതികളിലുള്ളവ തന്നെയല്ലേ? ഖുര്‍ആനില്‍ പോലും പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും ശാസിക്കുന്നതുമായ വചനങ്ങള്‍ ഉണ്ടല്ലോ. താങ്കള്‍ അത് ശ്രദ്ധിച്ചിട്ടില്ലേ? ഹദീസുകളിലും ഇത്തരം സംഭവങ്ങളുണ്ടല്ലോ. അതേ പോലെ ചരിത്ര കൃതികളിലും കാണാം. പിന്നെ ആര് എന്ത് മറച്ചു വച്ചെന്നാണ് താങ്കള്‍ പറയുന്നത്? അതിന്ന് എന്ത് തെളിവാണ് ഉള്ളത്? തെളിവില്ലാത്ത കാര്യങ്ങള്‍ പറയുന്നതിന്നാണോ യുക്തിവാദം എന്ന് പറയുന്നത്?
അതേസമയം, താങ്കള്‍ ചെയ്യുന്നത് കൈപ്പുള്ളവ തുറന്നു കാട്ടുക മാത്രമല്ല; ഇസ്‌ലാമിക ചരിത്രം മൊത്തം തന്നെ കൈപ്പേറിയ സംഭവങ്ങള്‍ മാത്രമാണെന്ന് വാദിക്കുകയും, അതോടൊപ്പം ഇല്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും, സകല നന്‍മകളെയും തമസ്‌കരിക്കുകയും ചെയ്യുന്നു. 'അങ്ങനെ ഊഹിക്കാം, ഇങ്ങനെ ഊഹിക്കാം' എന്നാണ് താങ്കളുടെ കള്ള ന്യായം! ഇവിടെയാണ് താങ്കള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതേപോലെ ഏകപക്ഷീയമായി ചരിത്രം കൈകാര്യം ചെയ്യുമ്പോള്‍ താങ്കളുടെ വിശ്വാസ്യത തകരുകയാണ് ചെയ്യുന്നത്. പക്ഷെ, പ്രവാചക വിരോധത്താലും ഇസ്‌ലാം വിരോധത്താലും ആന്ധ്യം ബാധിച്ചതിനാല്‍ താങ്കള്‍ അത് കാണുന്നില്ലെന്ന് മാത്രം.
..........
ഇത്രയും ഭാഗം ജബ്ബാറിന്റെ ബ്ലോഗില്‍ നേരത്തെ എഴുതിയതാണ്. ഇവിടെ പുതുതായി ഒന്നും എഴുതുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചക്കിടയില്‍ പറയാം എന്ന് കരുതുന്നു.
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
ജബ്ബാര്‍ എഴുതി:
1. 'ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്. അതു നിഷ്പക്ഷമല്ല. മുഹമ്മദിനോടു ഏറ്റു മുട്ടിയ മക്കയിലെയോ മദീനയിലെയോ എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍ നമുക്ക് അറിയാന്‍ നിവൃത്തിയില്ല, മുഹമ്മദും കൂട്ടരും അവരോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഇസ്ലാമിസ്റ്റുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഏറെക്കുറെ ലഭിക്കുന്നതിനാല്‍ കുറേയേറെ കാര്യങ്ങള്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിച്ചെടുക്കാം. ഇതാണു ഞാന്‍ പറഞ്ഞത്.'
2. 'മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!'
3. 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
..............
ആലിക്കോയ: അപ്പോള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാന്‍ പറ്റുന്ന കാര്യങ്ങളും മുസ്‌ലിംകള്‍ രേഖപ്പെടുത്തിയ ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഉണ്ടെന്നര്‍ത്ഥം. രേഖപ്പെടുത്തുന്ന ചരിത്രം മുസ്‌ലിംകള്‍ക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന ചിന്ത അത് രേഖപ്പെടുത്തിയവരെ സ്വാധീനിച്ചിരുന്നില്ലെന്ന് വ്യക്തം. സത്യസന്ധമായി സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു അവര്‍ ചെയ്തത്. അല്ലായിരുന്നെവെങ്കില്‍ ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒന്നും അതില്‍ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ചരിത്രം പക്ഷപാതപരമായാണ് രേഖപ്പെടുത്തിയത് എന്ന് പറയുന്നതെങ്ങനെ? സത്യ സന്ധമായാണ് അവര്‍ ചരിത്രം രേഖപ്പെടുത്തിയത് എന്നതിന്ന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത്?
ജബ്ബാറിന്‍റെ മൂന്നാമത്തെ പ്രസ്താവന ഞാന്‍ അല്‍പം എഡിറ്റ് ചെയ്ത് പുനരവതരിപ്പിക്കുന്നു: 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ .... നില നില്‍ക്കുന്ന കാലത്തോളം ... സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
ഇത് ഞങ്ങളും സമ്മതിക്കുന്നു. താങ്കള്‍ കൂടി ഇത് സമ്മതിച്ചാല്‍ നമ്മള്‍ തമ്മിലുള്ള പ്രശ്നം തീര്‍ന്നു.
........
അവിടെ ജബ്ബാറിനോട് ചോദിച്ചതും, എന്നാല്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ലാത്തതുമായ ചില ചോദ്യങ്ങള്‍.
1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?
2. ഇവ ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ എങ്ങനെ കടന്ന് കൂടി? യുക്തിവാദികളോ മക്കാ മുശ്‌രിക്കുകളോ എഴുതിച്ചേര്‍ത്തതാണോ?
3, ചരിത്രത്തിന്‍റെ കൈപ്പും മധുരവും വേര്‍തിരിക്കണമെന്നും മധുരമുള്ളത് മാത്രം രേഖപ്പെടുത്തണമെന്നും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ തീരുമാനിച്ചിരുന്നാതായും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കാമോ?
4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?
5. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന കൈപ്പുള്ള ചില കാര്യങ്ങള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങളാണോ മധുരമുള്ള കാര്യങ്ങളോ ഏതാണ് കൂടുതല്‍?
6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ് താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
7. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമ്പോള്‍ എന്ത്‌കൊണ്ടാണ് താങ്കള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്?
8. മധുരമുള്ള നൂറുക്കണക്കിന് സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?
9. ഹിജ്‌റക്ക് മുന്നോടിയായി സംഭവിച്ച അഖബാ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഹിജ്‌റയിലേക്ക് നയിച്ചതും മക്കക്കാരില്‍ നിന്ന് പ്രവാചകന്നും അനുയായികള്‍ക്കും ഉണ്ടായതുമായ കൈപ്പേറിയ നൂറുനൂറനുഭവങ്ങള്‍ താങ്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്?
............
ആലിക്കോയ: 6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ് താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
--
ജബ്ബാര്‍: അതു ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ കാക്കത്തൊള്ളായിരം പേരുണ്ടല്ലോ. നിങ്ങള്‍ തിരിച്ചൊന്നു ചിന്തിക്കൂ. എന്തേ കയ്പ്പുള്ള കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ത്തും മറയ്ച്ചു വെയ്ക്കുന്നു? അതു കൊണ്ടു തന്നെ ഞാനും എന്നെപ്പോലുള്ളവരും മറുവശം തുറന്നു കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു.
..........
ആലിക്കോയ: ഇസ്‌ലാമിക ചരിത്രത്തിലെ കൈപ്പുള്ള ഏത് കാര്യമാണ് മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വച്ചത്? അങ്ങനെ മറച്ച് വയ്‌ക്കപെട്ട വല്ലതും താങ്കള്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി താങ്കളുപയോഗിക്കുന്ന സകല 'ചരിത്ര വസ്‌തുത'കളും ഇസ്‌ലാമിക ചരിത്ര കൃതികളിലുള്ളവ തന്നെയല്ലേ? ഖുര്‍ആനില്‍ പോലും പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും ശാസിക്കുന്നതുമായ വചനങ്ങള്‍ ഉണ്ടല്ലോ. താങ്കള്‍ അത് ശ്രദ്ധിച്ചിട്ടില്ലേ? ഹദീസുകളിലും ഇത്തരം സംഭവങ്ങളുണ്ടല്ലോ. അതേ പോലെ ചരിത്ര കൃതികളിലും കാണാം. പിന്നെ ആര് എന്ത് മറച്ചു വച്ചെന്നാണ് താങ്കള്‍ പറയുന്നത്? അതിന്ന് എന്ത് തെളിവാണ് ഉള്ളത്? തെളിവില്ലാത്ത കാര്യങ്ങള്‍ പറയുന്നതിന്നാണോ യുക്തിവാദം എന്ന് പറയുന്നത്?
അതേസമയം, താങ്കള്‍ ചെയ്യുന്നത് കൈപ്പുള്ളവ തുറന്നു കാട്ടുക മാത്രമല്ല; ഇസ്‌ലാമിക ചരിത്രം മൊത്തം തന്നെ കൈപ്പേറിയ സംഭവങ്ങള്‍ മാത്രമാണെന്ന് വാദിക്കുകയും, അതോടൊപ്പം ഇല്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും, സകല നന്‍മകളെയും തമസ്‌കരിക്കുകയും ചെയ്യുന്നു. 'അങ്ങനെ ഊഹിക്കാം, ഇങ്ങനെ ഊഹിക്കാം' എന്നാണ് താങ്കളുടെ കള്ള ന്യായം! ഇവിടെയാണ് താങ്കള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതേപോലെ ഏകപക്ഷീയമായി ചരിത്രം കൈകാര്യം ചെയ്യുമ്പോള്‍ താങ്കളുടെ വിശ്വാസ്യത തകരുകയാണ് ചെയ്യുന്നത്. പക്ഷെ, പ്രവാചക വിരോധത്താലും ഇസ്‌ലാം വിരോധത്താലും ആന്ധ്യം ബാധിച്ചതിനാല്‍ താങ്കള്‍ അത് കാണുന്നില്ലെന്ന് മാത്രം.
..........
ഇത്രയും ഭാഗം ജബ്ബാറിന്റെ ബ്ലോഗില്‍ നേരത്തെ എഴുതിയതാണ്. ഇവിടെ പുതുതായി ഒന്നും എഴുതുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചക്കിടയില്‍ പറയാം എന്ന് കരുതുന്നു.
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
Tuesday, December 14, 2010
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
" ലേവി വംശജനായ യേശു ക്രിസ്തു " എന്ന ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അവിടെ, ബൈബിളനുസരിച്ച്, ക്രിസ്തു ലേവി വംശജനാണോ എന്ന ചര്‍ച്ചയാണ് യഥര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെ ആണെന്ന് ഖുര്‍ആനിലിണ്ടോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ആ ചര്‍ച്ചയ്ക്കാകട്ടെ വ്യക്തത കൈവന്നിട്ടുമില്ല. അത്കൊണ്ട് ആ വശം മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നാന്നായിരിക്കും എന്ന് കരുതുന്നു. രണ്ട് കാര്യങ്ങള്‍ക്കാണ് ഈ ചര്‍ച്ച കൊണ്ട് വ്യക്തത കൈവരേണ്ടത്.
1. യേശു ലേവി വംശജനാണെന്നതിന്ന് ഖുര്‍ആനില്‍ തെളിവുണ്ടോ?
2. ഇംറാന്‍, ഹാറൂന്‍, മറിയം ഇവര്‍ തമ്മിലുള്ള ബന്ധമെന്താണ്?
* ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന്ന് ഉത്തരം കണ്ടെത്താനാണ് ഇവിടെ നേര്‍ക്ക് നേരെ ശ്രമി ക്കേണ്ടത്. അതിന്റെ ഉത്തരം കിട്ടുന്നതോട് കൂടി ഒന്നാമത്തേതിന്റെ ഉത്തരം കിട്ടിക്കൊള്ളും.
……………………………………
മൂന്ന് ചോദ്യങ്ങളും ഓരോ ചോദ്യത്തിനും ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളുമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ചോദ്യം:
1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ എന്താണ്?
സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:
എ. അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്ന്.
ബി. അവര്‍ ഹാറൂന്‍ നബിയുടെ വംശത്തില്‍ പെട്ടവള്‍ ആണെന്ന്.
സി. മറിയമിന്ന് ഹാറൂന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടെന്ന്.
……………………………………
ചോദ്യം:
2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്?
സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:
എ. അവര്‍ മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്ന്.
ബി. അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആണെന്ന്.
സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്നു തന്നെ ആണെന്ന്.
……………………………………………….
ചോദ്യം:
3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്?
സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:
എ. കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ് എന്ന്.
ബി. കന്യാ മറിയം പിറന്നത് ഇംറാന്‍ കുടുംബത്തില്‍ ആണെന്ന്.
സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്ന് തന്നെ ആണെന്ന്.
……………………………………………………
ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളില്‍ ഒന്നാമത്തെ സാദ്ധ്യത (എ.) ആദ്യം പരിഗണിക്കാമെന്ന് കരുതുന്നു. ആ ഉത്തരം ശരിയാണെന്ന് വന്നാല്‍ ചാര്‍ച്ച പിന്നെ നീട്ടേണ്ട ആവശ്യവുമില്ല.
ഈ സാദ്ധ്യതയുടെ ചര്‍ച്ചയ്ക്കുള്ള സൌകര്യത്തിന്ന് ചോദ്യം ഇങ്ങനെ മാറ്റി എഴുതുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു:
ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?
ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?
ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ് എന്നാണോ?
.........................................................
# എന്റെ അഭിപ്രയം ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പിന്നീട് പറയുന്നതാണ്.
കെ.കെ. ആലിക്കോയ
അബ്രഹാമിന്റെ ബലി
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു
1. യേശു ലേവി വംശജനാണെന്നതിന്ന് ഖുര്‍ആനില്‍ തെളിവുണ്ടോ?
2. ഇംറാന്‍, ഹാറൂന്‍, മറിയം ഇവര്‍ തമ്മിലുള്ള ബന്ധമെന്താണ്?
* ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന്ന് ഉത്തരം കണ്ടെത്താനാണ് ഇവിടെ നേര്‍ക്ക് നേരെ ശ്രമി ക്കേണ്ടത്. അതിന്റെ ഉത്തരം കിട്ടുന്നതോട് കൂടി ഒന്നാമത്തേതിന്റെ ഉത്തരം കിട്ടിക്കൊള്ളും.
……………………………………
മൂന്ന് ചോദ്യങ്ങളും ഓരോ ചോദ്യത്തിനും ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളുമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ചോദ്യം:
1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ എന്താണ്?
സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:
എ. അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്ന്.
ബി. അവര്‍ ഹാറൂന്‍ നബിയുടെ വംശത്തില്‍ പെട്ടവള്‍ ആണെന്ന്.
സി. മറിയമിന്ന് ഹാറൂന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടെന്ന്.
……………………………………
ചോദ്യം:
2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്?
സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:
എ. അവര്‍ മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്ന്.
ബി. അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആണെന്ന്.
സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്നു തന്നെ ആണെന്ന്.
……………………………………………….
ചോദ്യം:
3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്?
സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:
എ. കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ് എന്ന്.
ബി. കന്യാ മറിയം പിറന്നത് ഇംറാന്‍ കുടുംബത്തില്‍ ആണെന്ന്.
സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്ന് തന്നെ ആണെന്ന്.
……………………………………………………
ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളില്‍ ഒന്നാമത്തെ സാദ്ധ്യത (എ.) ആദ്യം പരിഗണിക്കാമെന്ന് കരുതുന്നു. ആ ഉത്തരം ശരിയാണെന്ന് വന്നാല്‍ ചാര്‍ച്ച പിന്നെ നീട്ടേണ്ട ആവശ്യവുമില്ല.
ഈ സാദ്ധ്യതയുടെ ചര്‍ച്ചയ്ക്കുള്ള സൌകര്യത്തിന്ന് ചോദ്യം ഇങ്ങനെ മാറ്റി എഴുതുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു:
ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?
ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?
ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ് എന്നാണോ?
.........................................................
# എന്റെ അഭിപ്രയം ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പിന്നീട് പറയുന്നതാണ്.
അബ്രഹാമിന്റെ ബലി
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു
Thursday, December 9, 2010
ലേവി വംശജനായ യേശു ക്രിസ്തു
ഇസ്‌ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിവാദികള്‍ കക്ഷികളല്ല. രണ്ട് പക്ഷവും അവര്‍ക്ക് ഒരുപോലെ ആകേണ്ടതാണ്. പക്ഷെ സംഭവിക്കുന്നത് അങ്ങനെയല്ല. യുക്തിവാദികള്‍ ക്രൈസ്തവ പക്ഷത്തോട് ചേര്‍ന്ന് നിന്ന് ഇസ്‌ലാമിനെ വിമര്‍ശിക്കുന്നു; അതിന്ന് വേണ്ടി ക്രിസ്തുമതത്തെയും ബൈബിളിനെയും ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉത്തരം മുട്ടുമ്പോള്‍ ക്രിസ്തുമതത്തെയും ബൈബിളിനെയും തള്ളിപ്പറയാന്‍ ഒരു മടിയും അവര്‍ കാണിക്കാറുമില്ല. മലയാളം ബ്ലോഗ് മേഖലയില്‍ ഇതിന്ന് നിരവധി ഉദാഹരണങ്ങള്‍ കാണാം. യുക്തിവാദി സംഘം സംസ്ഥാന നേതാവ് ഇ.എ. ജബ്ബാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില ബ്ലോഗര്‍മാരും ഈ ശൈലി പ്രാവര്‍ത്തികമാക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേയുള്ളു എന്ന് ഇത് വ്യക്തമാക്കുന്നു.
സ്വന്തം ബ്ലോഗില്‍ ജബ്ബാര്‍ എഴുതി:
"*പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്.
*അല്ലാഹുവിന്റെ തന്നെ വേദങ്ങളിലെ തെറ്റ് അല്ലാഹു ചൂണ്ടിക്കാണിച്ചുവെന്നോ? സര്‍വ്വശക്തനായ ദൈവത്തിനു തന്റെ വേദങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ? അസംബന്ധം !"
ഇതിന്ന് ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:
"ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ!
ഖുര്‍ആനില്‍ പൂര്‍വ്വകാലചരിത്രം വിശദീകരിച്ചത് ബൈബിള്‍ കോപ്പിയടിച്ചുകൊണ്ടല്ല. ബൈബിളില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുന്നിടത്ത് ബൈബിളും ഖുര്‍ആനും തമ്മില്‍ വൈരുദ്ധ്യം കാണുമ്പോള്‍ ഒരു ബൈബിള്‍ വിശ്വാസി കരുതുക ബൈബിളില്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നായിരിക്കും. ഇവിടെ ഒന്ന് ശരിയാണെന്നും മറ്റേത് തെറ്റാണെന്നും അയാള്‍ കരുതുന്നതിന്ന് കാരണം അയാളുടെ വിശ്വാസമാണ്. ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ? ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന് പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ് അവലംബിക്കുന്നത് എന്ന് ഇത് വ്യക്തമാകുന്നുണ്ട്.)"
...............
ഖുര്‍ആനിലെ തെറ്റും ബൈബിളിലെ ശരിയും ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ജബ്ബാര്‍ എഴുതിയ ഉദാഹരണം കാണുക: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."
എന്റെ മറുപടി : "കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?
ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.
മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ് മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?
എന്തിനെക്കുറിച്ചാണ് സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.
മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ് പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന് കഴിയില്ല.
ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രി*യായിരുന്നു എന്നാണ്. (* എലിസബത്തിനെ പുത്രിയെന്ന് വിശേഷിപ്പിച്ച അതേ അര്‍ത്ഥത്തിലാണ് ഇവിടെ മറിയമിനെയും അദ്ദേഹത്തിന്റെ പുത്രിയെന്ന് വിശേഷിപ്പിച്ചത്.added) താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.
പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല് പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.
മൂസാ നബിയുടെ കാലത്താണ് മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലന്‍!!"
......
ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് സഹായത്തിനെത്തി: "നമ്മുടെ വിഷയം കന്യാമറിയത്തിന്റെ അച്നര് അമ്മായാരു എന്നതല്ല.
വിഷയം "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?"
എന്റെ മറുപടി : "വിഷയം മാറിയെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ഇസ്‌ലാം പ്രചരിച്ചത് അക്രമം മൂലമല്ല എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സമാധാനപരമായി ഇസ്‌ലാം പ്രചരിച്ചു എന്നാണല്ലോ. സമാധാനപരമായ പ്രചാരണത്തിലൂടെ എങ്ങനെ ഇസ്‌ലാമിന്ന് സ്വീകാര്യത ലഭിച്ചു എന്ന് വ്യക്തമാക്കേണ്ടതുണ്ടല്ലോ. അതിന്‍റെ ഭാഗമായാണ് ഖുര്‍ആനിന്‍റെ അമാനുഷികത വിഷയമാക്കിയത്. പൂര്‍വ്വവേദങ്ങളുടെ തെറ്റ് ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചു എന്ന പോയന്‍റില്‍ നിന്നാണ് മറിയമിന്‍റെ അച്ഛനമ്മാമാര്‍ ചര്‍ച്ചാ വിഷയമായത്. അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത് എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുനത്. ഈ ചര്‍ച്ച മുമ്പോട്ട് പോകുമ്പോള്‍, പക്ഷപാതിത്തം മനസ്സിനെ ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അത് ബോധ്യം വരുക തന്നെ ചെയ്യും."
......
ഇതോടെ അബദ്ധം മനസ്സിലായ ജബ്ബാര്‍ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുന്നത് കാണുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. ബൈബിളില്‍ കുര്‍ ആന്‍ പോലെത്തന്നെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ധാരാളമുണ്ട്. കന്യാമറിയത്തിന്റെ പിതാവ് ഹേലിയാണെന്നു വ്യാഖ്യാനമുണ്ട്. ഭര്‍ത്താവായ യോസഫിന്റെ പിതാവാണു ഹേലിയെന്നും പറയുന്നു. എന്തായാലും ഇമ്രാന്റെ പുത്രിയാകാന്‍ നിവൃത്തിയില്ല. കാരണം ഇമ്രാന്‍ മൂസയുടെ പിതാവാണ് ബൈബിള്‍ പ്രകാരം. ഹാറൂന്‍ മൂസയുടെ സഹോദരനായിരിക്കെ മറിയത്തെ കുര്‍ ആന്‍ ഹാറൂന്റെ സഹോദരീ എന്നു വിളിക്കുന്നതും ശരിയാവില്ല.
നബിയുടെ കാല്‍ത്തു തന്നെ ഈ തെറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. അപ്പോള്‍ അദ്ദേഹം വീണതു വിദ്യയെന്നോണം ചില വ്യാഖ്യാനങ്ങള്‍ പറഞ്ഞ് ഒപ്പിക്കുകയാണു ചെയ്തത്. സഹോദരി എന്നാല്‍ ആ വംശപരംബരയില്‍ പെട്ടവള്‍ എന്നാണുദ്ദേശ്യമെന്നോ മറ്റോ ആയിരുന്നു വിശദീകരണം.
ഇബ്രാഹിമിന്റെ പിതാവിന്റെ പേര്‍ ബൈബിള്‍ തെറ്റായി കൊടുത്തു എന്ന ആലിക്കോയയുടെ വാദം വിചിത്രമാണ്.
ഈ ചര്‍ച്ച ഇനി മുഖ്യ വിഷയത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്."
...............
ഇവിടെ ഉദ്ധരിച്ചതുള്‍പ്പെടെ ചില കമന്റുകളിലായി വന്ന ജബ്ബാറിന്‍റെ വാക്കുകള്‍ ചുരുക്കത്തില്‍:
1. "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
2. " പൂര്‍വകാല'സംഭവ'ങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."
3. " ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."
4. " എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"
5. " തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍ കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. "
6. " ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍ തീരുമാനിക്കട്ടെ !"
7. " ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."
8. " ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."
9. " ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍ കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതുമാകാം!"
.................
ആദ്യവാചകം ഒരിക്കല്‍ കൂടി വായിക്കുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
.................
യേശു പിറന്നത് ലേവി വംശത്തിലാണെന്നതിന്റെ തെളിവ് ബൈബിളില്‍ തന്നെ കാണാന്‍ കഴിയും. അല്‍പ്പം വിശദീകരണത്തോടെ:
യാക്കോബിന് 12 മക്കളുണ്ടായിരുന്നു. Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun, Joseph and Benjamin എന്നിവര്‍. ഇതില്‍ ജൂദ (യഹൂദ) എന്ന മകന്‍റെ പരമ്പരയിലാണ് യേശു ജനിച്ചത് എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍ ലേവിയുടെ പരമ്പരയില്‍ ജനിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു.
ഒരു സംശയവും വേണ്ട; രണ്ടിലൊന്നേ ശരിയാവുകയുള്ളു. യേശുവിന്ന് പിതാവില്ലെന്ന് ബൈബിളും ഖുര്‍ആനും സമ്മതിക്കുന്ന സ്ഥിതിക്ക് ക്രിസ്തുവിന്ന് ഒരു വംശാവലിയേ ഉണ്ടാവുകയുള്ളു; മാതൃ വഴിക്കുള്ളത് മാത്രം. അപ്പോള്‍ മറിയം ഏത് വംശക്കാരിയാണോ ആ വനംശക്കാരനായിരിക്കും യേശുവും.
മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.
മറിയമിന്‍റെ അച്ഛനമ്മമാരുടെ പേര് പോലും ബൈബിളില്‍ പറഞ്ഞിട്ടില്ല. മറിയം യഹൂദ വംശത്തിലാണ് ജനിച്ചതെന്ന ഒരു വെറും പ്രസ്താവന പോലും ബൈബിളില്‍ ഇല്ല.
എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞതിന്ന്, മറിയം ലേവി വംശക്കാരിയാണെന്നതിന്ന്, ബൈബിളില്‍ തന്നെ തെളിവുണ്ട് താനും.
1. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്. (ലൂക്കോസ് 1:5)
2. എലിസബത്തിന്‍റെ കസിന്‍ ആണ് മറിയം. (ലൂക്കോസ് 1:37)
എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. ഈ എലിസബത്തിന്‍റെ കസിനാണ് മറിയം എന്ന് പറഞ്ഞാല്‍ മറിയമും അഹരോന്‍ പരമ്പരയില്‍ പിറന്നവളാണ് എന്ന് വ്യക്തം. അത് കൊണ്ട് യേശുവും ലേവി പരമ്പരയില്‍ പിറന്നവനാണ്. ബൈബിളിന്‍റെ സാക്‌ഷ്യം മൂലം തെളിയുന്നത് ഖുര്‍ആനിന്‍റെ പ്രസ്താവനയാണ് ശരിയെന്നാണ്.
ചുരുക്കി പറഞ്ഞാല്‍, മനുഷ്യ കൃതിയായ ബൈബിളിലെ തെറ്റ് ദൈവവചനമായ ഖുര്‍ആന്‍ തിരുത്തുകയാണ് ചെയ്യുന്നത്. ബൈബിള്‍ കഥകള്‍, മുഹമ്മദ് നബി കേട്ട് പഠിക്കുകയും എന്നിട്ട് ഖുര്‍ആനില്‍ ചേര്‍ക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന് തീര്‍ച്ചയാണല്ലോ.
എന്തിനാണവര്‍ ഇവിടെ തെറ്റ് എഴുതി വച്ചത് എന്ന് കൂടി പറയാം. യേശുവിനെ യഥാര്‍ത്ഥത്തില്‍ ദൈവം നിയോഗിച്ചതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്താന്‍, അദ്ദേഹത്തിന്‍റെ കാലശേഷം ക്രിസ്ത്യാനികള്‍ ഉദ്ദേശിച്ചു. അതിന്ന് ലേവി വംശജനായ ഒരു പ്രവാചകന്‍ പോരായിരുന്നു അവര്‍ക്ക്. മറിച്ച് യഹൂദ വംശജനായ പ്രവാചകനും രാജാവും ആകാന്‍ അര്‍ഹതയുള്ള ഒരാളെ വേണമായിരുന്നു. അപ്പോള്‍ പിന്നെ കൃത്രിമം കാണിക്കാതെന്ത് ചെയ്യും?
ബൈബിളും ഖുര്‍ആനും താരതമ്യ പഠനം നടത്തിയ ക്രൈസ്തവ പണ്ഡിതന്‍മാരില്‍ പലരും, ഇത്തരം വസ്തുതകള്‍ മനസ്സിലാക്കിയ കാരണത്താല്‍, ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി (Prof. അബ്ദുല്‍ അഹദ് ദാവൂദ്) ഇക്കുട്ടത്തില്‍ ഒരാളാണ്. അദ്ദേഹം രചിച്ച 'മുഹമ്മദ് ബൈബിളില്‍' എന്ന കൃതി ബൈബിള്‍ ഖുര്‍ആന്‍ താരതമ്യ പഠനത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്.
ഇനി മൂസാ നബിയുടെ സഹോദരി മറിയമും ഈസാ നബിയുടെ മാതാവ് മറിയമും തമ്മില്‍ മുഹമ്മദ് നബിക്ക് മാറിപ്പോയിരുന്നോ എന്ന് നോക്കാം. ഒരു ഹദീസില്‍ ഇങ്ങനെ കാണാം. മുഗീറഃ ബിന്‍ ശുഅ്‌ബഃ പറഞ്ഞു: ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍ എന്നോട് ചോദിച്ചു: ഈസാ മൂസായുടെ വളരെ കാലം മുമ്പുണ്ടായിരുന്ന ആളാണ്. എന്നിട്ടും നിങ്ങള്‍ (ഈസായുടെ മാതാവിനെക്കുറിച്ച്) ഖുര്‍ആനില്‍ يَا أُخْتَ هَارُونَ (ഹാറൂനിന്റെ സഹോദരീ) എന്ന് പാരായണം ചെയ്യാറില്ലേ?
ഞാന്‍ മദീനയില്‍ മടങ്ങിയെത്തിയ ശേഷം നബിയോട് ഇതിനെക്കുറിച്ചന്വേഷിച്ചു. നബി പറഞ്ഞു: അവര്‍ തങ്ങളുടെ മുന്‍ഗാമികളായ പ്രവാകകന്‍മാരുടെയും മറ്റ് സജ്ജനങ്ങളുടെയും പേര് പേരായി ഉപയോഗിക്കാറുണ്ടായിരുന്നു. (മുസ്‌ലിം 5721)
ഇതിന്നര്‍ത്ഥം രണ്ട് മറിയമും ഒന്നല്ലെന്ന് നബിക്കറിയാമായിരുന്നു എന്നാണല്ലോ. പിന്നെ ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യമെന്താണ്?
കെ.കെ. ആലിക്കോയ
അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
സ്വന്തം ബ്ലോഗില്‍ ജബ്ബാര്‍ എഴുതി:
"*പൂര്‍വകാലസംഭവങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്.
*അല്ലാഹുവിന്റെ തന്നെ വേദങ്ങളിലെ തെറ്റ് അല്ലാഹു ചൂണ്ടിക്കാണിച്ചുവെന്നോ? സര്‍വ്വശക്തനായ ദൈവത്തിനു തന്റെ വേദങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ? അസംബന്ധം !"
ഇതിന്ന് ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:
"ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ!
ഖുര്‍ആനില്‍ പൂര്‍വ്വകാലചരിത്രം വിശദീകരിച്ചത് ബൈബിള്‍ കോപ്പിയടിച്ചുകൊണ്ടല്ല. ബൈബിളില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് ചില സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിരിക്കുന്നത്.
ഒരു ചരിത്ര സംഭവം വിവരിക്കുന്നിടത്ത് ബൈബിളും ഖുര്‍ആനും തമ്മില്‍ വൈരുദ്ധ്യം കാണുമ്പോള്‍ ഒരു ബൈബിള്‍ വിശ്വാസി കരുതുക ബൈബിളില്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നായിരിക്കും. ഇവിടെ ഒന്ന് ശരിയാണെന്നും മറ്റേത് തെറ്റാണെന്നും അയാള്‍ കരുതുന്നതിന്ന് കാരണം അയാളുടെ വിശ്വാസമാണ്. ഈ വാദം ഏറ്റുപാടാന്‍ മി. ജബ്ബാര്‍ ബൈബിള്‍ വിശ്വാസിയാണോ? ഇല്ലെങ്കില്‍ ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്ന് പറയാന്‍ താങ്കളുടെ പക്കലുള്ള തെളിവെന്താണ്?
(ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ താങ്കള്‍ ആരെയാണ് അവലംബിക്കുന്നത് എന്ന് ഇത് വ്യക്തമാകുന്നുണ്ട്.)"
...............
ഖുര്‍ആനിലെ തെറ്റും ബൈബിളിലെ ശരിയും ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ജബ്ബാര്‍ എഴുതിയ ഉദാഹരണം കാണുക: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."
എന്റെ മറുപടി : "കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?
ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.
മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ് മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?
എന്തിനെക്കുറിച്ചാണ് സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.
മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ് പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന് കഴിയില്ല.
ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രി*യായിരുന്നു എന്നാണ്. (* എലിസബത്തിനെ പുത്രിയെന്ന് വിശേഷിപ്പിച്ച അതേ അര്‍ത്ഥത്തിലാണ് ഇവിടെ മറിയമിനെയും അദ്ദേഹത്തിന്റെ പുത്രിയെന്ന് വിശേഷിപ്പിച്ചത്.added) താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.
പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല് പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.
മൂസാ നബിയുടെ കാലത്താണ് മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലന്‍!!"
......
ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് സഹായത്തിനെത്തി: "നമ്മുടെ വിഷയം കന്യാമറിയത്തിന്റെ അച്നര് അമ്മായാരു എന്നതല്ല.
വിഷയം "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?"
എന്റെ മറുപടി : "വിഷയം മാറിയെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ഇസ്‌ലാം പ്രചരിച്ചത് അക്രമം മൂലമല്ല എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സമാധാനപരമായി ഇസ്‌ലാം പ്രചരിച്ചു എന്നാണല്ലോ. സമാധാനപരമായ പ്രചാരണത്തിലൂടെ എങ്ങനെ ഇസ്‌ലാമിന്ന് സ്വീകാര്യത ലഭിച്ചു എന്ന് വ്യക്തമാക്കേണ്ടതുണ്ടല്ലോ. അതിന്‍റെ ഭാഗമായാണ് ഖുര്‍ആനിന്‍റെ അമാനുഷികത വിഷയമാക്കിയത്. പൂര്‍വ്വവേദങ്ങളുടെ തെറ്റ് ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചു എന്ന പോയന്‍റില്‍ നിന്നാണ് മറിയമിന്‍റെ അച്ഛനമ്മാമാര്‍ ചര്‍ച്ചാ വിഷയമായത്. അക്രമത്തിനും ഭീഷണിക്കും വിധേയരാകാതെ തന്നെ ഖുര്‍ആനിന്‍റെ അമാഷികതക്ക് മുമ്പില്‍ മനുഷ്യന്‍ കീഴടങ്ങുന്നത് എങ്ങനെയെന്ന് ജബ്ബാരിന്ന് അദ്ദേഹത്തിന്‍റെ സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുനത്. ഈ ചര്‍ച്ച മുമ്പോട്ട് പോകുമ്പോള്‍, പക്ഷപാതിത്തം മനസ്സിനെ ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അത് ബോധ്യം വരുക തന്നെ ചെയ്യും."
......
ഇതോടെ അബദ്ധം മനസ്സിലായ ജബ്ബാര്‍ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുന്നത് കാണുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. ബൈബിളില്‍ കുര്‍ ആന്‍ പോലെത്തന്നെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ധാരാളമുണ്ട്. കന്യാമറിയത്തിന്റെ പിതാവ് ഹേലിയാണെന്നു വ്യാഖ്യാനമുണ്ട്. ഭര്‍ത്താവായ യോസഫിന്റെ പിതാവാണു ഹേലിയെന്നും പറയുന്നു. എന്തായാലും ഇമ്രാന്റെ പുത്രിയാകാന്‍ നിവൃത്തിയില്ല. കാരണം ഇമ്രാന്‍ മൂസയുടെ പിതാവാണ് ബൈബിള്‍ പ്രകാരം. ഹാറൂന്‍ മൂസയുടെ സഹോദരനായിരിക്കെ മറിയത്തെ കുര്‍ ആന്‍ ഹാറൂന്റെ സഹോദരീ എന്നു വിളിക്കുന്നതും ശരിയാവില്ല.
നബിയുടെ കാല്‍ത്തു തന്നെ ഈ തെറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നുവത്രേ. അപ്പോള്‍ അദ്ദേഹം വീണതു വിദ്യയെന്നോണം ചില വ്യാഖ്യാനങ്ങള്‍ പറഞ്ഞ് ഒപ്പിക്കുകയാണു ചെയ്തത്. സഹോദരി എന്നാല്‍ ആ വംശപരംബരയില്‍ പെട്ടവള്‍ എന്നാണുദ്ദേശ്യമെന്നോ മറ്റോ ആയിരുന്നു വിശദീകരണം.
ഇബ്രാഹിമിന്റെ പിതാവിന്റെ പേര്‍ ബൈബിള്‍ തെറ്റായി കൊടുത്തു എന്ന ആലിക്കോയയുടെ വാദം വിചിത്രമാണ്.
ഈ ചര്‍ച്ച ഇനി മുഖ്യ വിഷയത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്."
...............
ഇവിടെ ഉദ്ധരിച്ചതുള്‍പ്പെടെ ചില കമന്റുകളിലായി വന്ന ജബ്ബാറിന്‍റെ വാക്കുകള്‍ ചുരുക്കത്തില്‍:
1. "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
2. " പൂര്‍വകാല'സംഭവ'ങ്ങള്‍ വിവരിക്കവെ ഗുരുതരമായ തെറ്റും ആശയക്കുഴ്പ്പവും സംഭവിച്ചിട്ടുണ്ട് കുര്‍ ആനില്‍. ബൈബിളിലെ കഥാപാത്രങ്ങള്‍ പോലും പരസ്പരം മാറിപ്പോയിട്ടുണ്ട്."
3. " ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."
4. " എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"
5. " തൌഹീദ് സംബന്ധിച്ചോ ആരാധന സംബന്ധിച്ചോ ഒക്കെയുള്ള അടിസ്ഥാന ദര്‍ശനങ്ങളിലാണു വ്യത്യാസമെങ്കില്‍ അതു ബൈബിള്‍ തിരുത്തിയതു കൊണ്ടാണെന്നു പറയുന്നതില്‍ അല്‍പ്പമെങ്കിലും ന്യായവും യുക്തിയും കണ്ടെത്താം. എന്നാല്‍ കേവലം കഥാപാത്രങ്ങള്‍ മാറി മറിയുന്നതും പേരു വ്യത്യാസപ്പെടുന്നതുമൊക്കെ ബൈബിളിലെ തിരുത്താണെന്നു പറയണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം. "
6. " ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ബൈബിളിന്റെ കുഴപ്പം കൊണ്ടോ അതോ മുഹമ്മദിന്റെ ഓര്‍മ്മപ്പിശകു കൊണ്ടോ എന്നു സാമാന്യ യുക്തിയുള്ളവര്‍ തീരുമാനിക്കട്ടെ !"
7. " ബൈബിളാണാദ്യമുണ്ടായത്. അതിലെ കഥാപാത്രങ്ങളുടെ പേരും കാലവുമൊക്കെ മുഹമ്മദ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നു വ്യക്തം."
8. " ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."
9. " ബൈബിള്‍ കഥകളും മറ്റും സ്ഥിരമായി ഒരു ക്രിസ്ത്യന്‍ കൊല്ലപ്പണിക്കാരനില്‍നിന്നും മുഹമ്മദ് കേട്ടു മനസ്സിലാക്കാറുണ്ടായിരുന്നു. അയാള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തെറ്റിയതുമാകാം!"
.................
ആദ്യവാചകം ഒരിക്കല്‍ കൂടി വായിക്കുക: "ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല. "
.................
യേശു പിറന്നത് ലേവി വംശത്തിലാണെന്നതിന്റെ തെളിവ് ബൈബിളില്‍ തന്നെ കാണാന്‍ കഴിയും. അല്‍പ്പം വിശദീകരണത്തോടെ:
യാക്കോബിന് 12 മക്കളുണ്ടായിരുന്നു. Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun, Joseph and Benjamin എന്നിവര്‍. ഇതില്‍ ജൂദ (യഹൂദ) എന്ന മകന്‍റെ പരമ്പരയിലാണ് യേശു ജനിച്ചത് എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍ ലേവിയുടെ പരമ്പരയില്‍ ജനിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു.
ഒരു സംശയവും വേണ്ട; രണ്ടിലൊന്നേ ശരിയാവുകയുള്ളു. യേശുവിന്ന് പിതാവില്ലെന്ന് ബൈബിളും ഖുര്‍ആനും സമ്മതിക്കുന്ന സ്ഥിതിക്ക് ക്രിസ്തുവിന്ന് ഒരു വംശാവലിയേ ഉണ്ടാവുകയുള്ളു; മാതൃ വഴിക്കുള്ളത് മാത്രം. അപ്പോള്‍ മറിയം ഏത് വംശക്കാരിയാണോ ആ വനംശക്കാരനായിരിക്കും യേശുവും.
മത്തായി ഒന്നാം അദ്ധ്യായത്തിലും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലും യേശുവിന്‍റെ വംശാവലി വിവരിക്കുനുണ്ട്. (മത്തായിയും ലൂക്കോസും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിരിക്കട്ടെ.) യേശുവിന്‍റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്‍റെ വംശാവലിയാണിവ രണ്ടും. അതിനാല്‍ യേശുവിന്‍റെ വംശാവലിയായി ഇവ അംഗീകരിക്കാന്‍ കഴിയില്ല.
മറിയമിന്‍റെ അച്ഛനമ്മമാരുടെ പേര് പോലും ബൈബിളില്‍ പറഞ്ഞിട്ടില്ല. മറിയം യഹൂദ വംശത്തിലാണ് ജനിച്ചതെന്ന ഒരു വെറും പ്രസ്താവന പോലും ബൈബിളില്‍ ഇല്ല.
എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞതിന്ന്, മറിയം ലേവി വംശക്കാരിയാണെന്നതിന്ന്, ബൈബിളില്‍ തന്നെ തെളിവുണ്ട് താനും.
1. എലിസബത്ത് അഹറോന്‍റെ പുത്രിമാരില്‍ പെട്ടവളാണ്. (ലൂക്കോസ് 1:5)
2. എലിസബത്തിന്‍റെ കസിന്‍ ആണ് മറിയം. (ലൂക്കോസ് 1:37)
എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ. ഈ എലിസബത്തിന്‍റെ കസിനാണ് മറിയം എന്ന് പറഞ്ഞാല്‍ മറിയമും അഹരോന്‍ പരമ്പരയില്‍ പിറന്നവളാണ് എന്ന് വ്യക്തം. അത് കൊണ്ട് യേശുവും ലേവി പരമ്പരയില്‍ പിറന്നവനാണ്. ബൈബിളിന്‍റെ സാക്‌ഷ്യം മൂലം തെളിയുന്നത് ഖുര്‍ആനിന്‍റെ പ്രസ്താവനയാണ് ശരിയെന്നാണ്.
ചുരുക്കി പറഞ്ഞാല്‍, മനുഷ്യ കൃതിയായ ബൈബിളിലെ തെറ്റ് ദൈവവചനമായ ഖുര്‍ആന്‍ തിരുത്തുകയാണ് ചെയ്യുന്നത്. ബൈബിള്‍ കഥകള്‍, മുഹമ്മദ് നബി കേട്ട് പഠിക്കുകയും എന്നിട്ട് ഖുര്‍ആനില്‍ ചേര്‍ക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന് തീര്‍ച്ചയാണല്ലോ.
എന്തിനാണവര്‍ ഇവിടെ തെറ്റ് എഴുതി വച്ചത് എന്ന് കൂടി പറയാം. യേശുവിനെ യഥാര്‍ത്ഥത്തില്‍ ദൈവം നിയോഗിച്ചതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്താന്‍, അദ്ദേഹത്തിന്‍റെ കാലശേഷം ക്രിസ്ത്യാനികള്‍ ഉദ്ദേശിച്ചു. അതിന്ന് ലേവി വംശജനായ ഒരു പ്രവാചകന്‍ പോരായിരുന്നു അവര്‍ക്ക്. മറിച്ച് യഹൂദ വംശജനായ പ്രവാചകനും രാജാവും ആകാന്‍ അര്‍ഹതയുള്ള ഒരാളെ വേണമായിരുന്നു. അപ്പോള്‍ പിന്നെ കൃത്രിമം കാണിക്കാതെന്ത് ചെയ്യും?
ബൈബിളും ഖുര്‍ആനും താരതമ്യ പഠനം നടത്തിയ ക്രൈസ്തവ പണ്ഡിതന്‍മാരില്‍ പലരും, ഇത്തരം വസ്തുതകള്‍ മനസ്സിലാക്കിയ കാരണത്താല്‍, ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി (Prof. അബ്ദുല്‍ അഹദ് ദാവൂദ്) ഇക്കുട്ടത്തില്‍ ഒരാളാണ്. അദ്ദേഹം രചിച്ച 'മുഹമ്മദ് ബൈബിളില്‍' എന്ന കൃതി ബൈബിള്‍ ഖുര്‍ആന്‍ താരതമ്യ പഠനത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്.
ഇനി മൂസാ നബിയുടെ സഹോദരി മറിയമും ഈസാ നബിയുടെ മാതാവ് മറിയമും തമ്മില്‍ മുഹമ്മദ് നബിക്ക് മാറിപ്പോയിരുന്നോ എന്ന് നോക്കാം. ഒരു ഹദീസില്‍ ഇങ്ങനെ കാണാം. മുഗീറഃ ബിന്‍ ശുഅ്‌ബഃ പറഞ്ഞു: ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍ എന്നോട് ചോദിച്ചു: ഈസാ മൂസായുടെ വളരെ കാലം മുമ്പുണ്ടായിരുന്ന ആളാണ്. എന്നിട്ടും നിങ്ങള്‍ (ഈസായുടെ മാതാവിനെക്കുറിച്ച്) ഖുര്‍ആനില്‍ يَا أُخْتَ هَارُونَ (ഹാറൂനിന്റെ സഹോദരീ) എന്ന് പാരായണം ചെയ്യാറില്ലേ?
ഞാന്‍ മദീനയില്‍ മടങ്ങിയെത്തിയ ശേഷം നബിയോട് ഇതിനെക്കുറിച്ചന്വേഷിച്ചു. നബി പറഞ്ഞു: അവര്‍ തങ്ങളുടെ മുന്‍ഗാമികളായ പ്രവാകകന്‍മാരുടെയും മറ്റ് സജ്ജനങ്ങളുടെയും പേര് പേരായി ഉപയോഗിക്കാറുണ്ടായിരുന്നു. (മുസ്‌ലിം 5721)
ഇതിന്നര്‍ത്ഥം രണ്ട് മറിയമും ഒന്നല്ലെന്ന് നബിക്കറിയാമായിരുന്നു എന്നാണല്ലോ. പിന്നെ ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യമെന്താണ്?
കെ.കെ. ആലിക്കോയ
അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
പ്രവാചകവിമര്‍ശനത്തിന്റെ ഒരു മാതൃക!
ഒരു വേദപഠന ക്ലാസ്! ക്രിസ്തുവിന്റെ വരവും അദേഹത്തെ സ്വന്തം ജനത തള്ളിക്കളഞ്ഞതും വിഷയം! അദ്ധ്യാപകന്‍ വിഷയം കുട്ടികളെ പഠിപ്പിച്ചു. ശേഷം ബന്ധപ്പെട്ട വേദഭാഗം വയിക്കുവാന്‍ ഒരു കുട്ടിയോട് ആവശ്യപ്പെട്ടു. മറ്റുകുട്ടികള്‍ വേദപുസ്തകം നോക്കി ഇരിപ്പാണ്. ഇതിനിടെ പെട്ടെന്ന് വായന നിന്നു. ഉപദേശി കുട്ടികളെ നോക്കി. എല്ലാവരും ക്ലസ് റൂമിന്റെ വാതിലിനു നേരെ നോക്കിയിരിക്കുന്നു. സ്വാഭവികമായും ഉപദേശിയും അങ്ങോട്ട് നോക്കി. ഒരു പട്ടിക്കുഞ്ഞ് ക്ലാസില്‍ കയറി വന്നിരിക്കുന്നു. അദ്ദേഹം ഒച്ച വച്ചു. പട്ടിക്കുട്ടി ഇറങ്ങി ഓടി. വായന തുടരാന്‍ ആവശ്യപ്പെട്ടു. കുട്ടി വേദ പുസ്തകം നോക്കി വായിച്ചു: 'അവന്‍ തന്റെ സ്വന്തക്കാരിലേക്ക് വന്നു; എന്നാല്‍ അവരോ അവനെ ആട്ടിക്കളഞ്ഞു.'
ഇത് സ്വാഭാവികമായും ആ ക്ലസില്‍ ചിരി ഉയര്‍ത്തുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വിചിത്ര ബന്ധമാണ് ഇവിടെ ചിരി ഉയര്‍ത്തിയത്. ഇതേ പോലുള്ള വിചിത്ര ബന്ധങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച്, ഇസ്‌ലാം വിമര്‍ശനം നടത്തുന്ന ചിലരുണ്ട്. ബ്ലോഗര്‍ സാജന്‍ ജെ.സി.ബി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
അദ്ദേഹം സ്വന്തം ബ്ലോഗിലൂടെ എന്നോട് ചോദിച്ച ഒരു ചോദ്യം കാണുക: "സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.
33:52 ഇനിമേല്‍ നിനക്ക് ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
താങ്കള്‍ തന്ന ലിസ്റ്റ് ( 1 , 2 ) പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?
അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?"
= ഈ ചോദ്യം വായിക്കുന്ന, പ്രവാചക ജീവിതത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത ഒരാള്‍ "അയ്യേ" എന്ന് പറഞ്ഞു പോകും. ഇത്രയേ അവര്‍ക്ക് ലക്‌ഷ്യമുള്ളു. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ആരെങ്കിലും മറുപടി നല്‍കുമ്പോള്‍ സാജന്‍ കെട്ടിപ്പൊക്കിയ ഈ സൌധം തകര്‍ന്ന് വീഴുമോ? അതൊന്നും ഇദ്ദേഹത്തിന് ഒട്ടും പ്രശ്‌നമല്ല. പ്രവാചകനെ വിമര്‍ശിക്കണം; പോരാ, വിമര്‍ശിച്ചു കൊണ്ടേയിരിക്കണം. അതിന്ന് ഇത്തരം വിചിത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് തന്നെ അദ്ദേഹത്തിന്ന് ധാരാളമാണ്.
ഇനി ഈ ആരോപണത്തിന്റെ പൊരുളെന്താണെന്നറിയാന്‍ അദ്ദേഹത്തിന്ന് ഞാന്‍ നല്‍കിയ മറുപടി വായിക്കുക:
" = വിവാദ നായിക സൈനബ് നബി അഞ്ചാമത് കല്യാണം കഴിച്ച സൈനബ് അല്ല; ഏഴാമതായി വിവഹം കഴിച്ച സൈനബ് (ജഹ്‌ശിന്റെ മകള്‍) ആണ്. ഇക്കാര്യം ഞാന്‍ അവിടെത്തന്നെ വ്യക്തമാക്കിയതുമാണ്. ഈ വിവാഹം നടന്നത് ഹിജ്‌റ അഞ്ചാം വര്‍ഷത്തിലാണ്. എന്നാല്‍ താങ്കള്‍ ചൂണ്ടിക്കാണിച്ച 33:52 അവതരിച്ചത് സൈനബിന്റെ വിവാഹത്തോടനുബന്ധിച്ചല്ല; ഹിജ്‌റ ഏഴിലാണ്. അതായത് സൈനബിനെ വിവാഹം കഴിച്ച ശേഷം ജുവൈരിയ, ഉമ്മു ഹബീബ, സഫിയ്യ, മൈമൂന എന്നിവരെ നബി വിവാഹം കഴിച്ചിട്ടുണ്ട്; അതിനും ശേഷമാണ് ഈ സൂക്തം അവതരിച്ചത്. ഈ സൂക്തം അവതരിച്ചതിന്ന് ശേഷം നബി വിവാഹം ഒന്നും കഴിച്ചിട്ടില്ല.
എന്നാല്‍ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ക്രിസ്ത്യാനിയായ മുഖൌഖിസ് നബിക്ക് സമ്മാനമായി കൊടുത്തയച്ച മാരിയ എന്ന ദാസിയെ നബി ഉപയോഗിച്ചിട്ടുണ്ട്; അതില്‍ അവര്‍ക്കൊരു കുഞ്ഞ് ജനിച്ചിട്ടുമുണ്ട്. മേല്‍സൂക്തത്തില്‍ ഇത് വിലക്കപ്പെട്ടിട്ടില്ല. ഇതിന്ന് ശേഷം വേറെ ദാസിമാരെയും നബി സ്വീകരിച്ചിട്ടില്ല. വസ്തുത ഇതാണ്. എന്നിരിക്കെ നബിയുടെ പേരില്‍ അങ്ങേയറ്റം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ വാക്കുകള്‍ താങ്കള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്?"
1. ആ സൈനബിനെയും ഈ സൈനബിനെയും തമ്മില്‍ മാറ്റുക;
2. ഒരു ഖുര്‍ആന്‍ സൂക്തം അവതരിച്ചത് അത് യഥാര്‍ത്ഥത്തില്‍ അവതരിച്ചതിന്റെ രണ്ട് വര്‍ഷം മുമ്പാണെന്ന് വാദിക്കുക.
3. മേല്‍പറഞ്ഞ വിവാഹമാണ് ഇതിന്റെ അവതരണ പശ്ചാത്തലമെന്ന് വാദിക്കുക;
അപ്പോള്‍ ഈ സൂക്തം അവതരിച്ച ശേഷവും നബി കല്യാണം കഴിച്ചിട്ടുണ്ടെന്ന് വരും; ഇങ്ങനെ ചില വിചിത്ര ബന്ധങ്ങള്‍ ഉണ്ടാക്കിവച്ചിട്ട് പ്രവാചകനെ കുറ്റപ്പെടുത്തുക. ഇവ തെളിയിക്കുന്നതിതാണ്: നേര്‍ക്കുനേരെ പ്രവാചകനെ വിമര്‍ശിക്കുന്നതില്‍ വിമര്‍ശകന്‍മാര്‍ അമ്പേ പരാചയപ്പെട്ടിരിക്കുന്നു; ഇനി പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെയേ വഴിയുള്ളൂ; എന്നാലും വിമര്‍ശനം അതിന്റെ മുറയ്ക്ക് നടന്നു കൊണ്ടേയിരിക്കും.
ഇത് സ്വാഭാവികമായും ആ ക്ലസില്‍ ചിരി ഉയര്‍ത്തുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വിചിത്ര ബന്ധമാണ് ഇവിടെ ചിരി ഉയര്‍ത്തിയത്. ഇതേ പോലുള്ള വിചിത്ര ബന്ധങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച്, ഇസ്‌ലാം വിമര്‍ശനം നടത്തുന്ന ചിലരുണ്ട്. ബ്ലോഗര്‍ സാജന്‍ ജെ.സി.ബി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
അദ്ദേഹം സ്വന്തം ബ്ലോഗിലൂടെ എന്നോട് ചോദിച്ച ഒരു ചോദ്യം കാണുക: "സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.
33:52 ഇനിമേല്‍ നിനക്ക് ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
താങ്കള്‍ തന്ന ലിസ്റ്റ് ( 1 , 2 ) പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?
അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?"
= ഈ ചോദ്യം വായിക്കുന്ന, പ്രവാചക ജീവിതത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത ഒരാള്‍ "അയ്യേ" എന്ന് പറഞ്ഞു പോകും. ഇത്രയേ അവര്‍ക്ക് ലക്‌ഷ്യമുള്ളു. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ആരെങ്കിലും മറുപടി നല്‍കുമ്പോള്‍ സാജന്‍ കെട്ടിപ്പൊക്കിയ ഈ സൌധം തകര്‍ന്ന് വീഴുമോ? അതൊന്നും ഇദ്ദേഹത്തിന് ഒട്ടും പ്രശ്‌നമല്ല. പ്രവാചകനെ വിമര്‍ശിക്കണം; പോരാ, വിമര്‍ശിച്ചു കൊണ്ടേയിരിക്കണം. അതിന്ന് ഇത്തരം വിചിത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് തന്നെ അദ്ദേഹത്തിന്ന് ധാരാളമാണ്.
ഇനി ഈ ആരോപണത്തിന്റെ പൊരുളെന്താണെന്നറിയാന്‍ അദ്ദേഹത്തിന്ന് ഞാന്‍ നല്‍കിയ മറുപടി വായിക്കുക:
" = വിവാദ നായിക സൈനബ് നബി അഞ്ചാമത് കല്യാണം കഴിച്ച സൈനബ് അല്ല; ഏഴാമതായി വിവഹം കഴിച്ച സൈനബ് (ജഹ്‌ശിന്റെ മകള്‍) ആണ്. ഇക്കാര്യം ഞാന്‍ അവിടെത്തന്നെ വ്യക്തമാക്കിയതുമാണ്. ഈ വിവാഹം നടന്നത് ഹിജ്‌റ അഞ്ചാം വര്‍ഷത്തിലാണ്. എന്നാല്‍ താങ്കള്‍ ചൂണ്ടിക്കാണിച്ച 33:52 അവതരിച്ചത് സൈനബിന്റെ വിവാഹത്തോടനുബന്ധിച്ചല്ല; ഹിജ്‌റ ഏഴിലാണ്. അതായത് സൈനബിനെ വിവാഹം കഴിച്ച ശേഷം ജുവൈരിയ, ഉമ്മു ഹബീബ, സഫിയ്യ, മൈമൂന എന്നിവരെ നബി വിവാഹം കഴിച്ചിട്ടുണ്ട്; അതിനും ശേഷമാണ് ഈ സൂക്തം അവതരിച്ചത്. ഈ സൂക്തം അവതരിച്ചതിന്ന് ശേഷം നബി വിവാഹം ഒന്നും കഴിച്ചിട്ടില്ല.
എന്നാല്‍ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ക്രിസ്ത്യാനിയായ മുഖൌഖിസ് നബിക്ക് സമ്മാനമായി കൊടുത്തയച്ച മാരിയ എന്ന ദാസിയെ നബി ഉപയോഗിച്ചിട്ടുണ്ട്; അതില്‍ അവര്‍ക്കൊരു കുഞ്ഞ് ജനിച്ചിട്ടുമുണ്ട്. മേല്‍സൂക്തത്തില്‍ ഇത് വിലക്കപ്പെട്ടിട്ടില്ല. ഇതിന്ന് ശേഷം വേറെ ദാസിമാരെയും നബി സ്വീകരിച്ചിട്ടില്ല. വസ്തുത ഇതാണ്. എന്നിരിക്കെ നബിയുടെ പേരില്‍ അങ്ങേയറ്റം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ വാക്കുകള്‍ താങ്കള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്?"
1. ആ സൈനബിനെയും ഈ സൈനബിനെയും തമ്മില്‍ മാറ്റുക;
2. ഒരു ഖുര്‍ആന്‍ സൂക്തം അവതരിച്ചത് അത് യഥാര്‍ത്ഥത്തില്‍ അവതരിച്ചതിന്റെ രണ്ട് വര്‍ഷം മുമ്പാണെന്ന് വാദിക്കുക.
3. മേല്‍പറഞ്ഞ വിവാഹമാണ് ഇതിന്റെ അവതരണ പശ്ചാത്തലമെന്ന് വാദിക്കുക;
അപ്പോള്‍ ഈ സൂക്തം അവതരിച്ച ശേഷവും നബി കല്യാണം കഴിച്ചിട്ടുണ്ടെന്ന് വരും; ഇങ്ങനെ ചില വിചിത്ര ബന്ധങ്ങള്‍ ഉണ്ടാക്കിവച്ചിട്ട് പ്രവാചകനെ കുറ്റപ്പെടുത്തുക. ഇവ തെളിയിക്കുന്നതിതാണ്: നേര്‍ക്കുനേരെ പ്രവാചകനെ വിമര്‍ശിക്കുന്നതില്‍ വിമര്‍ശകന്‍മാര്‍ അമ്പേ പരാചയപ്പെട്ടിരിക്കുന്നു; ഇനി പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെയേ വഴിയുള്ളൂ; എന്നാലും വിമര്‍ശനം അതിന്റെ മുറയ്ക്ക് നടന്നു കൊണ്ടേയിരിക്കും.
ഖുര്‍ആന്‍ മറന്ന പ്രവാചകന്‍?
ശ്രീ സാജന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയ നബിയും പഴയനിയമവും എന്ന പോസ്റ്റിന് ഞാന്‍ അവിടെത്തന്നെ ലൈന്‍ ബൈ ലൈന്‍ ആയി മറുപടി എഴുതിയിരുന്നു.( 1 , 2 , 3 ) അതില്‍ നിന്ന് രണ്ട് വാചകം അദ്ദേഹം, ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ഒരു ആയുധമാക്കിയിരിക്കുകയാണ്. ആദ്യം അതും അതിന്റെ പശ്ചാത്തലവും കാണുക:
സാജന്‍: "മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്."
Alikoya = അങ്ങനെയല്ല; ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ സന്ദേശമായ ഖുര്‍ആന്‍ നല്‍കി എന്നാണ് മുസ്‌ലിംകള്‍ വിശ്വസികുന്നത്. അതില്‍ പഴയകാര്യങ്ങളും ഉണ്ടാകാം എന്നേയുള്ളു.
സാജന്‍: "അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും."
= തീര്‍ച്ചയായും. പുതിയ നിയമം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രസം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.
സാജന്‍: "ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. "
= തീര്‍ച്ചയില്ലാത്ത കാര്യം!
സാജന്‍: "നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും."
= വെറും സാദാ ക്രിസ്ത്യാനിയല്ല; ഇന്‍ജീല്‍ പഠിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തുകയും ചെയ്ത ഒരു പണ്ഡിതന്‍.
സാജന്‍: "പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു."
= ഈ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.
സാജന്‍: "എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത് എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം."
= ഊഹം! ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സഹയിക്കുന്ന ഒരു പരിശോധനയും ലേഖനത്തിലെവിടെയും നടത്തുന്നില്ല. പരിശോധന നടത്തുന്നതിന്ന് മുമ്പ് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല. അതിനാല്‍ ഈ ഊഹം നിലനില്‍ക്കത്തക്കതല്ല.
സാജന്‍: "ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല."
= നബി ഒരു മനുഷ്യനാണ്; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."
...............
* പിന്നീട് സാജന്‍, ഇത് ഈ ബ്ലോഗില്‍ ഉദ്ധരിക്കുകയും കൂടുതല്‍ ചര്‍ച്ച നടക്കുകയും ചെയ്തു. നബിയുടെ മറവിയെക്കുറിച്ചുള്ള എന്റെ വിശദീകരണം ഇപ്രകാരമായിരുന്നു.(സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും.):
"Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"
= ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് താങ്കള്‍ക്കൊരു സുഖം കിട്ടുന്നുവെങ്കില്‍ കിട്ടിക്കൊള്ളട്ടെ; അതിന്റെ പാപം വഹിക്കാന്‍ തയ്യറാവുകയും ചെയ്തു കൊള്ളുക; അത് വഹിക്കാന്‍ മറ്റാരും വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ് ഹദീസിലുള്ളത്. എന്നിട്ട് ഞാന്‍ വിശദീകരിച്ചു: ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല; അവന്‍ (അല്ലാഹു) സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. അതിനാല്‍ നബി മറക്കുകയും ഖുര്‍ആന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയില്ല. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: നബിക്ക് നമസ്കാരത്തില്‍ മറവി സംഭവിക്കുകയും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നബി അത് തിരുത്തുകയും ചെയ്തിട്ടുമുണ്ട്. എന്ന് വച്ചാല്‍ താഴെ കൊടുത്ത ഹദീസില്‍ പറഞ്ഞ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്:
Narrated By 'Abdullah: The Prophet prayed (and the subnarrator Ibrahim said, "I do not know whether he prayed more or less than usual"), and when he had finished the prayers he was asked, "O Allah's Apostle! Has there been any change in the prayers?" He said, "What is it?' The people said, "You have prayed so much and so much." So the Prophet bent his legs, faced the Qibla and performed two prostrations (of Sahu) and finished his prayers with Taslim (by turning his face to right and left saying: 'As-Salamu'Alaikum-Warahmat-ullah'). When he turned his face to us he said, "If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you. So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
(Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)
കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറേടുക്കുന്ന സ്വഭാവം കാണിച്ചത് കൊണ്ടൊന്നും ഒരു സംവാദത്തിലും ആരും ജയിക്കുകയില്ല; സ്വന്തം വില നഷ്ടപ്പെടുകയേ ഉള്ളൂ.
"അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ് എഴുതിയത്? അത് കാണിക്കണം"
...............
* ഈ കമന്റിലെ അവസാനവാചകത്തില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യം ഇന്ന് വരെ അദ്ദേഹം ചെയ്തിട്ടില്ല.
* എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അദ്ദേഹം എന്റെ ആ വാചകങ്ങള്‍ മാത്രം ഉദ്ധരിക്കാനുള്ള കാരണം വളരെ വ്യക്തമാണ്: നേര്‍ക്കു നേരെ ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ല; പിന്നെ ആകെക്കൂടി സാധിക്കുന്നത് ഇത്തരം ചില ചെപ്പടിവിദ്യകള്‍ മാത്രം! അങ്ങനെ അദ്ദേഹം ഖുര്‍ആനിനെ വിമര്‍ശിച്ചു എന്ന് സമാധാനിക്കുന്നു.
...............
നമ്മുടെ ചര്‍ച്ചാവിഷയവുമായി ബന്ധമുള്ളതിനാല്‍ ഈ കമന്റുകൂടി കാണുക. (സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും:):
സാജന്‍: "ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
ആവശ്യമില്ലാത്ത വെസ്റ്റ് ആയിരുന്നോ?
ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?"
= ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിമര്‍ശകന്‍മാരുടെ വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ അവതരിപ്പിച്ചത് അല്ലാഹുവാണ് അതിന്റെ സംരക്ഷണം അവന്‍ ഏറ്റതുമാണ്. അത്കൊണ്ട് തന്നെ ആ ഗ്രന്‍ഥത്ത്ന്റെ കാര്യത്തില്‍ ഒരു വേവലാതിയും ആവശ്യമില്ല. ഖുര്‍ആന്‍ എന്ന നിലയില്‍ ഭൂമിയില്‍ എന്ത് അവശേഷിക്കണമെന്നാണോ അല്ലാഹു ഉദ്ദേശിച്ചത് അത് നഷ്ടപ്പെടുകയില്ല.
എന്നാല്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അല്ലാഹു നസ്‌ഖ് (റദ്ദ്) ചെയ്തിട്ടുണ്ട്.
റദ്ദ് ചെയ്യുന്നതിന്ന് മൂന്ന് രീതികളുണ്ട്.
ഒന്ന്: പാരായണവും നിയമവും റദ്ദ് ചെയ്യുക. സൂറഃ അഹ്സാബിലെ ചില ഭാഗങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടിനെ ചില പണ്ഡിതന്‍മാര്‍ ഇതിന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.
രണ്ട്: പാരായണം നിലനിറുത്തി നിയമം മാത്രം റദ്ദാക്കുക. ഭര്‍താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഒരു വര്‍ഷമാണെന്ന് സൂചിപ്പിക്കുന്ന സൂക്തം ഈയിനത്തില്‍ പെടുന്നു. നാല് മാസവും 10 ദിവസവുമാണെന്ന വിധി പിന്നീട് വന്നിട്ടുണ്ട്. അതാണ് ഇന്ന് ഇലവിലുള്ളത്.
മൂന്ന്: നിയമം നിലനിറുത്തി പാരായണം റദ്ദാക്കുക. ഉമറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യഭിചരിണിയെ കൊല്ലണമെന്ന സൂക്തം ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇതിന്നുദാഹരണമാണ്. ആ നിയമം നിലവിലുണ്ട്; സൂക്തം നിലവിലില്ല.
* നബി ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്‍മ്മിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് ഖുര്‍ആന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
................
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് Kamar എഴുതി:
"അല്ലാഹു ഖുര്‍ആനില്‍ പറയുന്നു "നാം നിന്നെ വായിപ്പിക്കാം. പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്." 87:6
ഈ സൂക്തത്തിന്റെ വിശദീകരണവുമായി ബന്ധപെട്ട ഹദീസ് കൂടി കാണുക "ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ) അത് ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു. മുജാഹിദും കല്‍ബിയും പറയുന്നു: ജിബ്രീല്‍ ദിവ്യസന്ദേശം കേള്‍പ്പിച്ചു തീരുന്നതും നബി(സ) മറന്നുപോകുമെന്നു പേടിച്ച് അതിന്റെ ആദ്യഭാഗം ആവര്‍ത്തിച്ചോതുമായിരുന്നു. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു: ദിവ്യബോധനം അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ നിശ്ശബ്ദനായി അത് കേട്ടുകൊണ്ടിരിക്കണം. നാമതു താങ്കള്‍ക്ക് ഓതിത്തരും. എപ്പോഴും താങ്കളെ അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു പദം പോലും മറന്നുപോകുമെന്ന് പേടിക്കേണ്ടതില്ല."
ജനങ്ങളുടെ സദസില്‍ വെച്ചും നബി(സ)ക്ക് വഹിയ് ലഭിച്ചിരുന്നു. ഖുര്‍ആന്‍ എക്കാലത്തെയും ജനങ്ങള്‍ക്കുള്ള മാര്‍ഗ ദര്‍ശന ഗ്രന്ഥമായതിനാല്‍ അത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. ഇന്ന് ജീവിക്കുന്ന സാജനും എനിക്കും ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല."
..................
* ഇതില്‍ നിന്നൊക്കെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നുണ്ടെങ്കിലും സാജന്‍ തന്റെ കുല്‍സിത പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
..................
ഇപ്പോള്‍ ഇതേ ആരോപണവുമായി അദ്ദേഹം ലത്തീഫിന്റെ ബ്ലോഗിലും എത്തിയിരിക്കുന്നു. ആ ബ്ലോഗില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന പഠനാര്‍ഹമായ ഏതാനും ലേഖനങ്ങളുണ്ട്.
സാജന്‍: "മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്."
Alikoya = അങ്ങനെയല്ല; ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ സന്ദേശമായ ഖുര്‍ആന്‍ നല്‍കി എന്നാണ് മുസ്‌ലിംകള്‍ വിശ്വസികുന്നത്. അതില്‍ പഴയകാര്യങ്ങളും ഉണ്ടാകാം എന്നേയുള്ളു.
സാജന്‍: "അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും."
= തീര്‍ച്ചയായും. പുതിയ നിയമം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രസം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.
സാജന്‍: "ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. "
= തീര്‍ച്ചയില്ലാത്ത കാര്യം!
സാജന്‍: "നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും."
= വെറും സാദാ ക്രിസ്ത്യാനിയല്ല; ഇന്‍ജീല്‍ പഠിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തുകയും ചെയ്ത ഒരു പണ്ഡിതന്‍.
സാജന്‍: "പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു."
= ഈ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.
സാജന്‍: "എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത് എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം."
= ഊഹം! ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സഹയിക്കുന്ന ഒരു പരിശോധനയും ലേഖനത്തിലെവിടെയും നടത്തുന്നില്ല. പരിശോധന നടത്തുന്നതിന്ന് മുമ്പ് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല. അതിനാല്‍ ഈ ഊഹം നിലനില്‍ക്കത്തക്കതല്ല.
സാജന്‍: "ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല."
= നബി ഒരു മനുഷ്യനാണ്; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."
...............
* പിന്നീട് സാജന്‍, ഇത് ഈ ബ്ലോഗില്‍ ഉദ്ധരിക്കുകയും കൂടുതല്‍ ചര്‍ച്ച നടക്കുകയും ചെയ്തു. നബിയുടെ മറവിയെക്കുറിച്ചുള്ള എന്റെ വിശദീകരണം ഇപ്രകാരമായിരുന്നു.(സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും.):
"Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"
= ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് താങ്കള്‍ക്കൊരു സുഖം കിട്ടുന്നുവെങ്കില്‍ കിട്ടിക്കൊള്ളട്ടെ; അതിന്റെ പാപം വഹിക്കാന്‍ തയ്യറാവുകയും ചെയ്തു കൊള്ളുക; അത് വഹിക്കാന്‍ മറ്റാരും വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ് ഹദീസിലുള്ളത്. എന്നിട്ട് ഞാന്‍ വിശദീകരിച്ചു: ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല; അവന്‍ (അല്ലാഹു) സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. അതിനാല്‍ നബി മറക്കുകയും ഖുര്‍ആന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയില്ല. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: നബിക്ക് നമസ്കാരത്തില്‍ മറവി സംഭവിക്കുകയും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നബി അത് തിരുത്തുകയും ചെയ്തിട്ടുമുണ്ട്. എന്ന് വച്ചാല്‍ താഴെ കൊടുത്ത ഹദീസില്‍ പറഞ്ഞ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്:
Narrated By 'Abdullah: The Prophet prayed (and the subnarrator Ibrahim said, "I do not know whether he prayed more or less than usual"), and when he had finished the prayers he was asked, "O Allah's Apostle! Has there been any change in the prayers?" He said, "What is it?' The people said, "You have prayed so much and so much." So the Prophet bent his legs, faced the Qibla and performed two prostrations (of Sahu) and finished his prayers with Taslim (by turning his face to right and left saying: 'As-Salamu'Alaikum-Warahmat-ullah'). When he turned his face to us he said, "If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you. So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
(Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)
കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറേടുക്കുന്ന സ്വഭാവം കാണിച്ചത് കൊണ്ടൊന്നും ഒരു സംവാദത്തിലും ആരും ജയിക്കുകയില്ല; സ്വന്തം വില നഷ്ടപ്പെടുകയേ ഉള്ളൂ.
"അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ് എഴുതിയത്? അത് കാണിക്കണം"
...............
* ഈ കമന്റിലെ അവസാനവാചകത്തില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യം ഇന്ന് വരെ അദ്ദേഹം ചെയ്തിട്ടില്ല.
* എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അദ്ദേഹം എന്റെ ആ വാചകങ്ങള്‍ മാത്രം ഉദ്ധരിക്കാനുള്ള കാരണം വളരെ വ്യക്തമാണ്: നേര്‍ക്കു നേരെ ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ല; പിന്നെ ആകെക്കൂടി സാധിക്കുന്നത് ഇത്തരം ചില ചെപ്പടിവിദ്യകള്‍ മാത്രം! അങ്ങനെ അദ്ദേഹം ഖുര്‍ആനിനെ വിമര്‍ശിച്ചു എന്ന് സമാധാനിക്കുന്നു.
...............
നമ്മുടെ ചര്‍ച്ചാവിഷയവുമായി ബന്ധമുള്ളതിനാല്‍ ഈ കമന്റുകൂടി കാണുക. (സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും:):
സാജന്‍: "ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
ആവശ്യമില്ലാത്ത വെസ്റ്റ് ആയിരുന്നോ?
ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?"
= ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിമര്‍ശകന്‍മാരുടെ വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ അവതരിപ്പിച്ചത് അല്ലാഹുവാണ് അതിന്റെ സംരക്ഷണം അവന്‍ ഏറ്റതുമാണ്. അത്കൊണ്ട് തന്നെ ആ ഗ്രന്‍ഥത്ത്ന്റെ കാര്യത്തില്‍ ഒരു വേവലാതിയും ആവശ്യമില്ല. ഖുര്‍ആന്‍ എന്ന നിലയില്‍ ഭൂമിയില്‍ എന്ത് അവശേഷിക്കണമെന്നാണോ അല്ലാഹു ഉദ്ദേശിച്ചത് അത് നഷ്ടപ്പെടുകയില്ല.
എന്നാല്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അല്ലാഹു നസ്‌ഖ് (റദ്ദ്) ചെയ്തിട്ടുണ്ട്.
റദ്ദ് ചെയ്യുന്നതിന്ന് മൂന്ന് രീതികളുണ്ട്.
ഒന്ന്: പാരായണവും നിയമവും റദ്ദ് ചെയ്യുക. സൂറഃ അഹ്സാബിലെ ചില ഭാഗങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടിനെ ചില പണ്ഡിതന്‍മാര്‍ ഇതിന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.
രണ്ട്: പാരായണം നിലനിറുത്തി നിയമം മാത്രം റദ്ദാക്കുക. ഭര്‍താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഒരു വര്‍ഷമാണെന്ന് സൂചിപ്പിക്കുന്ന സൂക്തം ഈയിനത്തില്‍ പെടുന്നു. നാല് മാസവും 10 ദിവസവുമാണെന്ന വിധി പിന്നീട് വന്നിട്ടുണ്ട്. അതാണ് ഇന്ന് ഇലവിലുള്ളത്.
മൂന്ന്: നിയമം നിലനിറുത്തി പാരായണം റദ്ദാക്കുക. ഉമറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യഭിചരിണിയെ കൊല്ലണമെന്ന സൂക്തം ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇതിന്നുദാഹരണമാണ്. ആ നിയമം നിലവിലുണ്ട്; സൂക്തം നിലവിലില്ല.
* നബി ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്‍മ്മിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് ഖുര്‍ആന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
................
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് Kamar എഴുതി:
"അല്ലാഹു ഖുര്‍ആനില്‍ പറയുന്നു "നാം നിന്നെ വായിപ്പിക്കാം. പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്." 87:6
ഈ സൂക്തത്തിന്റെ വിശദീകരണവുമായി ബന്ധപെട്ട ഹദീസ് കൂടി കാണുക "ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ) അത് ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു. മുജാഹിദും കല്‍ബിയും പറയുന്നു: ജിബ്രീല്‍ ദിവ്യസന്ദേശം കേള്‍പ്പിച്ചു തീരുന്നതും നബി(സ) മറന്നുപോകുമെന്നു പേടിച്ച് അതിന്റെ ആദ്യഭാഗം ആവര്‍ത്തിച്ചോതുമായിരുന്നു. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു: ദിവ്യബോധനം അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ നിശ്ശബ്ദനായി അത് കേട്ടുകൊണ്ടിരിക്കണം. നാമതു താങ്കള്‍ക്ക് ഓതിത്തരും. എപ്പോഴും താങ്കളെ അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു പദം പോലും മറന്നുപോകുമെന്ന് പേടിക്കേണ്ടതില്ല."
ജനങ്ങളുടെ സദസില്‍ വെച്ചും നബി(സ)ക്ക് വഹിയ് ലഭിച്ചിരുന്നു. ഖുര്‍ആന്‍ എക്കാലത്തെയും ജനങ്ങള്‍ക്കുള്ള മാര്‍ഗ ദര്‍ശന ഗ്രന്ഥമായതിനാല്‍ അത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. ഇന്ന് ജീവിക്കുന്ന സാജനും എനിക്കും ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല."
..................
* ഇതില്‍ നിന്നൊക്കെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നുണ്ടെങ്കിലും സാജന്‍ തന്റെ കുല്‍സിത പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
..................
ഇപ്പോള്‍ ഇതേ ആരോപണവുമായി അദ്ദേഹം ലത്തീഫിന്റെ ബ്ലോഗിലും എത്തിയിരിക്കുന്നു. ആ ബ്ലോഗില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന പഠനാര്‍ഹമായ ഏതാനും ലേഖനങ്ങളുണ്ട്.
Sunday, November 28, 2010
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ക്രിസ്ത്യാനികളും മുസ്‌ലിംകളും യേശുക്രിസ്തുവിനെ ആദരിക്കുന്നു. ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ കര്‍ത്താവും രക്ഷകനും രാജാവുമായ ദൈവമായി കണക്കാക്കുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ സൃഷ്ടിയും ദാസനും പ്രവാചകനുമായ മനുഷ്യനാണദ്ദേഹം. ഈ രണ്ടു വീക്ഷണങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുകയില്ല. മാത്രമല്ല; ഒന്ന് നിരാകരിച്ചുകൊണ്ടല്ലാതെ രണ്ടാമത്തേത് സ്വീകരിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ ഏത് വീക്ഷണത്തിന്നാണ് തെളിവിന്റെ പിന്‍ബലമുള്ളത് എന്ന് പരിശോധിക്കുനത് നന്നായിരിക്കും.
പഴയനിയമ പുസ്തകത്തില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന നിരവധി പ്രവചനങ്ങളുടെ പുലര്‍ച്ചയാണ് യേശുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അവരുടെ വേദമായ പുതിയ നിയമത്തിലെ ചില അവകാശ വാദങ്ങളാണ് ഈ വിശ്വാസത്തിന്നാധാരം.
ആഗമനം മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ഒരു ദിവ്യപുരുഷന്റെ വ്യക്തിത്വം എത്തരത്തിലുള്ളതായിരിക്കുമെന്ന് പ്രവചനത്തില്‍ നിന്ന് തന്നെ ഏറെക്കുറെ ഗ്രഹിക്കാന്‍ കഴിയേണ്ടതാണ്. അതിനാല്‍ പ്രവചനങ്ങളില്‍ നിന്നുരുത്തിരിയുന്ന യേശുവിന്റെ വ്യക്തിത്വം നിലവിലുള്ള ക്രിസ്തീയ സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നുവെങ്കില്‍ അവരുടെ സങ്കല്‍പ്പം സത്യമാണെന്ന് കരുതാം; അല്ലെങ്കില്‍ മറിച്ചും.
പുതിയ നിയമത്തില്‍ ആദ്യം കാണുന്ന പ്രവചനം ഇതാണ്: "'കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്ന് ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും.' എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുള്‍ ചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു." (മത്തായി 1:22,23)
ഇസ്രയേല്‍ കന്യകയായ മറിയം പുരുഷ സമ്പര്‍ക്കം കൂടാതെ ഗര്‍ഭം ധരിച്ച് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന്ന് യേശു എന്ന് നാമകരണം ചെയ്തു. ബൈബിള്‍ പുതിയ നിയമവും ഖുര്‍ആനും ഇതംഗീകരിക്കുന്നു. (ഖുര്‍ആനില്‍ ഈസാ എന്നാണ് പേര്.) പഴയ നിയമത്തില്‍ നിന്ന് മത്തായി ഉദ്ധരിച്ച പ്രവചനം പ്രത്യക്ഷത്തില്‍ ഈ സംഭവവുമായി വളരെയേറെ പൊരുത്തം ഉള്ളതാണ്. അത്കൊണ്ട് സംശയിക്കാനോ കൂടുതല്‍ പരിശോധിക്കാനോ മുതിരാതെ മേല്‍ പ്രവചനം യേശുവിനെക്കുറിച്ചുള്ളതാണെന്ന് വിശ്വസിക്കാന്‍ ഇരു മതക്കാരും തയ്യാറാവുന്നു.
എന്നാലും മത്തായി ഉദ്ധരിച്ച പ്രവചനത്തിന് യേശുവുമായി ഒരു പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാനുണ്ട്. പേരുമായി ബന്ധപ്പെട്ടതാണിത്. യേശുവിന്ന് ഇമ്മാനുവേല്‍ എന്ന് പേര് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേര് യേശു എന്ന് തന്നെ ആയിരുന്നു. അങ്ങനെ പേര് വയ്ക്കാനാണ് മറിയമിനെ മാലാഖ ഉപദേശിച്ചതും. (ലൂക്കോസ് 1:31) അത്കൊണ്ട് ഈ പ്രവചനം യേശുവിനെക്കുറിച്ചുള്ളതല്ലെന്ന് ന്യായമായും വാദിക്കാവുന്നതാണ്.
എന്നാല്‍ ക്രിസ്ത്യാനികള്‍ ഈ വാദത്തെ നിരാകരിക്കുന്നു. ഇമ്മാനുവേല്‍ എന്ന പേരിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് അവര്‍ നല്‍കുന്ന മറുപടി ഇതാണ്: സാക്ഷാല്‍ ദൈവം കന്യാമറിയമിലൂടെ മനുഷ്യനായി അവതരിച്ചു. അഥവാ 'ദൈവം നമ്മോട് കൂടെ' ജീവിച്ചു. ഈ അവതാര സങ്കല്‍പം സൂചിപ്പിക്കുന്നതിന്നാണ് 'ദൈവം നമ്മോട് കൂടെ' എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന പേര് പ്രവചനത്തില്‍ ഉപയോഗിച്ചത്; അല്ലാതെ അതദ്ദേഹത്തിന്റെ നാമമായിരിക്കണം എന്ന അര്‍ത്ഥത്തിലല്ല.
ചുരുക്കത്തില്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെ കിട്ടിയ ആഹ്ലാദത്തിലാണവര്‍. കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കുമെന്ന പ്രവചനം സഫലമായി. ഇതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് അങ്ങനെ ജനിക്കുന്ന കുഞ്ഞ് ദൈവാവതാരം ആയിരിക്കുമെന്ന സൂചനയാണ്. ഈ വാദത്തിന്ന് ഒരു ഉദാഹരണമിതാ: "ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേലാണ് യേശു. അവന്‍ കൊച്ചു ദൈവമോ ദൂതന്‍ മാത്രമോ ആയിരുന്നുവെങ്കില്‍ ആ അര്‍ത്ഥം വരുന്ന പേര് മാത്രമേ വിളിക്കുകയുള്ളായിരുന്നു. യേശുക്രിസ്തു സമ്പൂര്‍ണ്ണ ദൈവമാണ്, സത്യദൈവമാണ്, മഹാദൈവമാണ്..." (പേജ് 65 ത്രിയേക ദൈവം, സി.വി. ജോര്‍ജ്ജ്, ശ്രീകാര്യം.)
യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ വ്യാഖ്യാനം തൃപ്തികരമായിരിക്കും. അവരുടെ വിശ്വാസം പൂര്‍വോപരി ശക്തിപ്പെടുത്താനും ഈ വ്യാഖ്യാനത്തിന് ശക്തിയുണ്ട്.
എന്നാല്‍ ഇസ്‌ലാമിന്ന് ഈ വ്യാഖ്യാനം സ്വീകാര്യമല്ല. കാരണം, അതിന്റെ അടിസ്ഥാനം കലര്‍പ്പറ്റ ഏകദൈവ സിദ്ധാന്തമാകുന്നു. ദൈവം അനാദ്യനും അനന്തനുമാണ്. അവന്‍ പരിവര്‍ത്തന വിധേയനല്ല. തന്റെ സൃഷ്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ രൂപത്തില്‍ അവതരിക്കുകയെന്നത് പരമോന്നതനായ ദൈവത്തിന്റെ മഹത്വത്തിന് ഒട്ടും അനുയോജ്യവുമല്ല.
മത്തയി തന്റെ കൃതിയില്‍ വ്യക്തമാക്കിയത് പോലെ, ഇമ്മാനുവേല്‍ ജനിക്കുമെന്നത്, മുന്‍കാലക്കാരനായ പ്രവാചകന്‍ മുഖാന്തരം കര്‍ത്താവ് (യഹോവ) അരുള്‍ ചെയ്തതാണ്. യശയ്യാ എന്ന പ്രവാചകനിലൂടെയണ് ഇതറിയിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഗ്രന്‍ഥത്തിന്റെ ഏഴാമദ്ധ്യായത്തില്‍ ഇത് കാണാം. സുദീര്‍ഘമായ ഒരു പ്രവചനമാണത്. അതില്‍ നിന്നടര്‍ത്തിയെടുത്ത ഒരു വക്യം (7/14) മാത്രമാണ് മത്തായിയില്‍ നാം വായിച്ചത്. പ്രവചനത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഈ ഒറ്റ വാക്യം അപര്യപ്തമാണ്. പ്രവചനം പൂര്‍ണ്ണ രൂപത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രവചനം യേശുവിനെക്കുറിച്ച് തന്നെയാണോ എന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളു.
ആദ്യം പ്രവചത്തിന്റെ പശ്ചാത്തലം നോക്കാം: ദാവീദിന്റെ പുത്രനായ സോളമന്റെ കാല ശേഷം ഇസ്രയേല്‍ രാജ്യം വടക്കും തെക്കുമായി, രണ്ടായി പിളര്‍ന്നു. ബി.സി. 933 ലാണിത്. തെക്കന്‍ രാജ്യത്ത് യഹൂദ, ബിന്‍യാമീന്‍ എന്നീ രണ്ട് ഗോത്രങ്ങള്‍ വസിച്ചു. അവരുടെ രാജ്യത്തിന്ന് യഹൂദ രാജ്യം എന്ന് പേര്‍. ബാക്കി പത്ത് ഗോത്രങ്ങള്‍ വടക്കന്‍ രാജ്യത്ത് താമസിച്ചു. ആ രാജ്യത്തിന്ന് എഫ്രായീം എന്നു പേര്‍.
പിളര്‍പ്പിന്റെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഫ്രായീം സിറിയയുമായി കൂട്ടുചേര്‍ന്ന് യഹൂദക്ക് നേരെ യുദ്ധത്തിന് ചെന്നു. യഹൂദ ഭയന്നു വിറച്ചു. ഈ സമയത്ത് യഹൂദയില്‍ ആഹാസ്, സിറിയയില്‍ റെസിന്‍, എഫ്രായീമില്‍ പേക്കഹ് എന്നിവരാണ് രാജാക്കന്‍മാര്‍. ആഹാസിനെ യശയ്യാ മുഖാന്തരം യഹോവ ധൈര്യപ്പെടുത്തുകയും ഭാവി സംഭവങ്ങളെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. സഖ്യ കക്ഷികളുടെ ഗൂഢാലോചനയെക്കുറിച്ച് യഹോവ ആഹാസിനെ (യശയ്യാ മുഖന്തരം) ഇപ്രകാരം അറിയിക്കുന്നു. "7 യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.8 അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ (സിറിയയുടെ തലസ്ഥാനം ഡമാസ്‌കസ്, ഡമാസ്‌കസിലെ ഭരണാധികാരി റെസിന്‍ -ലേഖകന്‍.) അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്ന്നു പോകും.9 എഫ്രയീമിന്നു തല(സ്ഥാനം) ശമര്യ്യ; ശമര്യ്യെക്കു തല(വന്‍ ) രെമല്യാവിന്റെ മകന്‍; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കില്‍ സ്ഥിരവാസവുമില്ല.10 യഹോവ പിന്നെയും ആഹാസിനോടു:11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക എന്നു കല്പിച്ചതിന്നു ആഹാസ്:12 ഞാന്‍ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.13 അതിന്നു അവര് (യശയ്യാ) പറഞ്ഞതു: ദാവീദ്ഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?14 അതു കൊണ്ടു കര്ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേല്‍ എന്നു പേര് വിളിക്കും.15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ പ്രായമാകുംവരെ അവന്‍ തൈരും തേനുംകൊണ്ടു ഉപജീവിക്കും.16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും." (യശയ്യാ 7:8-16)
ഒരു നിശ്ചിത കാല പരിധിക്കകം സംഭവിക്കേണ്ട രണ്ടു രാഷ്ട്രീയ സംഭവങ്ങളാണ് പ്രവചിക്കപ്പെട്ടത്. എഫ്രയീം 65 വര്‍ഷത്തിനകം ഒരു രാജ്യമായിരിക്കാത്ത വണ്ണം തകരും. ഇതാണ് ഒന്ന്. ബി.സി. 722 ഇല്‍ ഇത് സംഭവിച്ചു. അതായത് അസീറിയന്‍ രാജാവ് എഫ്രായീമിനോട് യുദ്ധം ചെയ്തു; അവരെ തോല്‍പ്പിച്ചു. അവിടത്തെ ജനങ്ങളെ ആസകലം അടിമകളാക്കി അസീറിയയില്‍ കൊണ്ട് പോയി പാര്‍പ്പിച്ചു. അതോടെ എഫ്രായീം ഒരു ജനത അല്ലാതെയായി. ഏതാണ്ട് ഇതേ കാലത്ത് തന്നെ അസീറിയന്‍ രാജാവ് ഡമാസ്‌കസ് ആക്രമിച്ചു. ജനങ്ങളെ തടവിലാക്കുകയും രാജാവിനെ വധിക്കുകയും ചെയ്തു. (2 രാജാക്കന്‍മാര്‍ അദ്ധ്യായം 16, 17; 2 ദിനവൃത്താന്തം അദ്ധ്യായം 29; യശയ്യാ അദ്ധ്യായം 7, 8 എന്നിവ കാണുക.)
മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളുടെ മുന്നടയാളമായിട്ടാണ് കന്യകാഗര്‍ഭവും ഇമ്മാനുവേലിന്റെ ജനനവും നിശ്ചയിക്കപ്പെട്ടത്. ഇമ്മാനുവേലിന്ന് 'തിന്‍മ തള്ളി നന്‍മ തിരഞ്ഞെടുക്കാന്‍ പ്രായമാകും മുമ്പ്' രണ്ട് രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ (പേക്കഹിന്റെ എഫ്രായീം, റെസിന്റെ സിറിയ) ഉപേക്ഷിക്കപ്പെട്ടിരിക്കും എന്നാണ് പ്രവചനത്തില്‍ കാണുന്നത്. അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.)
സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ് പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്. ഇത് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ളതാണെന്ന മത്തായിയുടെ അവകാശ വാദം വ്യാജമാണ്. അതിനാല്‍ ഇമ്മാനുവേല്‍ എന്ന പേരില്‍ ദൈവാവതാരത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന ക്രൈസ്തവ വാദം വ്യാജത്തിന്‍മേല്‍ പടുത്തുയര്‍ത്തിയ വ്യാജമാണെന്ന് പറയാതെ വയ്യ.
കെ.കെ. ആലിക്കോയ
അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
ലേവി വംശജനായ യേശു ക്രിസ്തു
പഴയനിയമ പുസ്തകത്തില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന നിരവധി പ്രവചനങ്ങളുടെ പുലര്‍ച്ചയാണ് യേശുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അവരുടെ വേദമായ പുതിയ നിയമത്തിലെ ചില അവകാശ വാദങ്ങളാണ് ഈ വിശ്വാസത്തിന്നാധാരം.
ആഗമനം മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ഒരു ദിവ്യപുരുഷന്റെ വ്യക്തിത്വം എത്തരത്തിലുള്ളതായിരിക്കുമെന്ന് പ്രവചനത്തില്‍ നിന്ന് തന്നെ ഏറെക്കുറെ ഗ്രഹിക്കാന്‍ കഴിയേണ്ടതാണ്. അതിനാല്‍ പ്രവചനങ്ങളില്‍ നിന്നുരുത്തിരിയുന്ന യേശുവിന്റെ വ്യക്തിത്വം നിലവിലുള്ള ക്രിസ്തീയ സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നുവെങ്കില്‍ അവരുടെ സങ്കല്‍പ്പം സത്യമാണെന്ന് കരുതാം; അല്ലെങ്കില്‍ മറിച്ചും.
പുതിയ നിയമത്തില്‍ ആദ്യം കാണുന്ന പ്രവചനം ഇതാണ്: "'കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്ന് ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും.' എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുള്‍ ചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു." (മത്തായി 1:22,23)
ഇസ്രയേല്‍ കന്യകയായ മറിയം പുരുഷ സമ്പര്‍ക്കം കൂടാതെ ഗര്‍ഭം ധരിച്ച് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന്ന് യേശു എന്ന് നാമകരണം ചെയ്തു. ബൈബിള്‍ പുതിയ നിയമവും ഖുര്‍ആനും ഇതംഗീകരിക്കുന്നു. (ഖുര്‍ആനില്‍ ഈസാ എന്നാണ് പേര്.) പഴയ നിയമത്തില്‍ നിന്ന് മത്തായി ഉദ്ധരിച്ച പ്രവചനം പ്രത്യക്ഷത്തില്‍ ഈ സംഭവവുമായി വളരെയേറെ പൊരുത്തം ഉള്ളതാണ്. അത്കൊണ്ട് സംശയിക്കാനോ കൂടുതല്‍ പരിശോധിക്കാനോ മുതിരാതെ മേല്‍ പ്രവചനം യേശുവിനെക്കുറിച്ചുള്ളതാണെന്ന് വിശ്വസിക്കാന്‍ ഇരു മതക്കാരും തയ്യാറാവുന്നു.
എന്നാലും മത്തായി ഉദ്ധരിച്ച പ്രവചനത്തിന് യേശുവുമായി ഒരു പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാനുണ്ട്. പേരുമായി ബന്ധപ്പെട്ടതാണിത്. യേശുവിന്ന് ഇമ്മാനുവേല്‍ എന്ന് പേര് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേര് യേശു എന്ന് തന്നെ ആയിരുന്നു. അങ്ങനെ പേര് വയ്ക്കാനാണ് മറിയമിനെ മാലാഖ ഉപദേശിച്ചതും. (ലൂക്കോസ് 1:31) അത്കൊണ്ട് ഈ പ്രവചനം യേശുവിനെക്കുറിച്ചുള്ളതല്ലെന്ന് ന്യായമായും വാദിക്കാവുന്നതാണ്.
എന്നാല്‍ ക്രിസ്ത്യാനികള്‍ ഈ വാദത്തെ നിരാകരിക്കുന്നു. ഇമ്മാനുവേല്‍ എന്ന പേരിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് അവര്‍ നല്‍കുന്ന മറുപടി ഇതാണ്: സാക്ഷാല്‍ ദൈവം കന്യാമറിയമിലൂടെ മനുഷ്യനായി അവതരിച്ചു. അഥവാ 'ദൈവം നമ്മോട് കൂടെ' ജീവിച്ചു. ഈ അവതാര സങ്കല്‍പം സൂചിപ്പിക്കുന്നതിന്നാണ് 'ദൈവം നമ്മോട് കൂടെ' എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന പേര് പ്രവചനത്തില്‍ ഉപയോഗിച്ചത്; അല്ലാതെ അതദ്ദേഹത്തിന്റെ നാമമായിരിക്കണം എന്ന അര്‍ത്ഥത്തിലല്ല.
ചുരുക്കത്തില്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെ കിട്ടിയ ആഹ്ലാദത്തിലാണവര്‍. കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കുമെന്ന പ്രവചനം സഫലമായി. ഇതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് അങ്ങനെ ജനിക്കുന്ന കുഞ്ഞ് ദൈവാവതാരം ആയിരിക്കുമെന്ന സൂചനയാണ്. ഈ വാദത്തിന്ന് ഒരു ഉദാഹരണമിതാ: "ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേലാണ് യേശു. അവന്‍ കൊച്ചു ദൈവമോ ദൂതന്‍ മാത്രമോ ആയിരുന്നുവെങ്കില്‍ ആ അര്‍ത്ഥം വരുന്ന പേര് മാത്രമേ വിളിക്കുകയുള്ളായിരുന്നു. യേശുക്രിസ്തു സമ്പൂര്‍ണ്ണ ദൈവമാണ്, സത്യദൈവമാണ്, മഹാദൈവമാണ്..." (പേജ് 65 ത്രിയേക ദൈവം, സി.വി. ജോര്‍ജ്ജ്, ശ്രീകാര്യം.)
യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ വ്യാഖ്യാനം തൃപ്തികരമായിരിക്കും. അവരുടെ വിശ്വാസം പൂര്‍വോപരി ശക്തിപ്പെടുത്താനും ഈ വ്യാഖ്യാനത്തിന് ശക്തിയുണ്ട്.
എന്നാല്‍ ഇസ്‌ലാമിന്ന് ഈ വ്യാഖ്യാനം സ്വീകാര്യമല്ല. കാരണം, അതിന്റെ അടിസ്ഥാനം കലര്‍പ്പറ്റ ഏകദൈവ സിദ്ധാന്തമാകുന്നു. ദൈവം അനാദ്യനും അനന്തനുമാണ്. അവന്‍ പരിവര്‍ത്തന വിധേയനല്ല. തന്റെ സൃഷ്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ രൂപത്തില്‍ അവതരിക്കുകയെന്നത് പരമോന്നതനായ ദൈവത്തിന്റെ മഹത്വത്തിന് ഒട്ടും അനുയോജ്യവുമല്ല.
മത്തയി തന്റെ കൃതിയില്‍ വ്യക്തമാക്കിയത് പോലെ, ഇമ്മാനുവേല്‍ ജനിക്കുമെന്നത്, മുന്‍കാലക്കാരനായ പ്രവാചകന്‍ മുഖാന്തരം കര്‍ത്താവ് (യഹോവ) അരുള്‍ ചെയ്തതാണ്. യശയ്യാ എന്ന പ്രവാചകനിലൂടെയണ് ഇതറിയിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഗ്രന്‍ഥത്തിന്റെ ഏഴാമദ്ധ്യായത്തില്‍ ഇത് കാണാം. സുദീര്‍ഘമായ ഒരു പ്രവചനമാണത്. അതില്‍ നിന്നടര്‍ത്തിയെടുത്ത ഒരു വക്യം (7/14) മാത്രമാണ് മത്തായിയില്‍ നാം വായിച്ചത്. പ്രവചനത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഈ ഒറ്റ വാക്യം അപര്യപ്തമാണ്. പ്രവചനം പൂര്‍ണ്ണ രൂപത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രവചനം യേശുവിനെക്കുറിച്ച് തന്നെയാണോ എന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളു.
ആദ്യം പ്രവചത്തിന്റെ പശ്ചാത്തലം നോക്കാം: ദാവീദിന്റെ പുത്രനായ സോളമന്റെ കാല ശേഷം ഇസ്രയേല്‍ രാജ്യം വടക്കും തെക്കുമായി, രണ്ടായി പിളര്‍ന്നു. ബി.സി. 933 ലാണിത്. തെക്കന്‍ രാജ്യത്ത് യഹൂദ, ബിന്‍യാമീന്‍ എന്നീ രണ്ട് ഗോത്രങ്ങള്‍ വസിച്ചു. അവരുടെ രാജ്യത്തിന്ന് യഹൂദ രാജ്യം എന്ന് പേര്‍. ബാക്കി പത്ത് ഗോത്രങ്ങള്‍ വടക്കന്‍ രാജ്യത്ത് താമസിച്ചു. ആ രാജ്യത്തിന്ന് എഫ്രായീം എന്നു പേര്‍.
പിളര്‍പ്പിന്റെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഫ്രായീം സിറിയയുമായി കൂട്ടുചേര്‍ന്ന് യഹൂദക്ക് നേരെ യുദ്ധത്തിന് ചെന്നു. യഹൂദ ഭയന്നു വിറച്ചു. ഈ സമയത്ത് യഹൂദയില്‍ ആഹാസ്, സിറിയയില്‍ റെസിന്‍, എഫ്രായീമില്‍ പേക്കഹ് എന്നിവരാണ് രാജാക്കന്‍മാര്‍. ആഹാസിനെ യശയ്യാ മുഖാന്തരം യഹോവ ധൈര്യപ്പെടുത്തുകയും ഭാവി സംഭവങ്ങളെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. സഖ്യ കക്ഷികളുടെ ഗൂഢാലോചനയെക്കുറിച്ച് യഹോവ ആഹാസിനെ (യശയ്യാ മുഖന്തരം) ഇപ്രകാരം അറിയിക്കുന്നു. "7 യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.8 അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ (സിറിയയുടെ തലസ്ഥാനം ഡമാസ്‌കസ്, ഡമാസ്‌കസിലെ ഭരണാധികാരി റെസിന്‍ -ലേഖകന്‍.) അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്ന്നു പോകും.9 എഫ്രയീമിന്നു തല(സ്ഥാനം) ശമര്യ്യ; ശമര്യ്യെക്കു തല(വന്‍ ) രെമല്യാവിന്റെ മകന്‍; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കില്‍ സ്ഥിരവാസവുമില്ല.10 യഹോവ പിന്നെയും ആഹാസിനോടു:11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക എന്നു കല്പിച്ചതിന്നു ആഹാസ്:12 ഞാന്‍ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.13 അതിന്നു അവര് (യശയ്യാ) പറഞ്ഞതു: ദാവീദ്ഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?14 അതു കൊണ്ടു കര്ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേല്‍ എന്നു പേര് വിളിക്കും.15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ പ്രായമാകുംവരെ അവന്‍ തൈരും തേനുംകൊണ്ടു ഉപജീവിക്കും.16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും." (യശയ്യാ 7:8-16)
ഒരു നിശ്ചിത കാല പരിധിക്കകം സംഭവിക്കേണ്ട രണ്ടു രാഷ്ട്രീയ സംഭവങ്ങളാണ് പ്രവചിക്കപ്പെട്ടത്. എഫ്രയീം 65 വര്‍ഷത്തിനകം ഒരു രാജ്യമായിരിക്കാത്ത വണ്ണം തകരും. ഇതാണ് ഒന്ന്. ബി.സി. 722 ഇല്‍ ഇത് സംഭവിച്ചു. അതായത് അസീറിയന്‍ രാജാവ് എഫ്രായീമിനോട് യുദ്ധം ചെയ്തു; അവരെ തോല്‍പ്പിച്ചു. അവിടത്തെ ജനങ്ങളെ ആസകലം അടിമകളാക്കി അസീറിയയില്‍ കൊണ്ട് പോയി പാര്‍പ്പിച്ചു. അതോടെ എഫ്രായീം ഒരു ജനത അല്ലാതെയായി. ഏതാണ്ട് ഇതേ കാലത്ത് തന്നെ അസീറിയന്‍ രാജാവ് ഡമാസ്‌കസ് ആക്രമിച്ചു. ജനങ്ങളെ തടവിലാക്കുകയും രാജാവിനെ വധിക്കുകയും ചെയ്തു. (2 രാജാക്കന്‍മാര്‍ അദ്ധ്യായം 16, 17; 2 ദിനവൃത്താന്തം അദ്ധ്യായം 29; യശയ്യാ അദ്ധ്യായം 7, 8 എന്നിവ കാണുക.)
മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളുടെ മുന്നടയാളമായിട്ടാണ് കന്യകാഗര്‍ഭവും ഇമ്മാനുവേലിന്റെ ജനനവും നിശ്ചയിക്കപ്പെട്ടത്. ഇമ്മാനുവേലിന്ന് 'തിന്‍മ തള്ളി നന്‍മ തിരഞ്ഞെടുക്കാന്‍ പ്രായമാകും മുമ്പ്' രണ്ട് രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ (പേക്കഹിന്റെ എഫ്രായീം, റെസിന്റെ സിറിയ) ഉപേക്ഷിക്കപ്പെട്ടിരിക്കും എന്നാണ് പ്രവചനത്തില്‍ കാണുന്നത്. അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.)
സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ് പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്. ഇത് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ളതാണെന്ന മത്തായിയുടെ അവകാശ വാദം വ്യാജമാണ്. അതിനാല്‍ ഇമ്മാനുവേല്‍ എന്ന പേരില്‍ ദൈവാവതാരത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന ക്രൈസ്തവ വാദം വ്യാജത്തിന്‍മേല്‍ പടുത്തുയര്‍ത്തിയ വ്യാജമാണെന്ന് പറയാതെ വയ്യ.
അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
ലേവി വംശജനായ യേശു ക്രിസ്തു
Friday, November 19, 2010
കുരിശ് സംഭവം: ഒരു കെട്ടുകഥ
സുവിശേഷ ഗ്രന്‍ഥങ്ങളിലാണ് കുരിശു സംഭവം നാം വായിക്കുന്നത്. സംഭവം നാലു സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; അവര്‍ നാലും സംഭവത്തിന്റെ ദൃക്‌സാക്ഷികളല്ലെങ്കിലും. കേട്ടുകേള്‍വിയും ഭാവനയും അടിസ്ഥനമാക്കിയുള്ള വിവരണമാണ് അവര്‍ നല്‍കുന്നത്. ഒന്നാമതായി ഇത് തന്നെ സാക്‌ഷ്യത്തിന്റെ വിശ്വസനീയതയെ ഹനിക്കുന്നുണ്ട്.
അത് മാറ്റിവച്ച് കൊണ്ട് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു നോക്കാം. നാലു പേരും പല കാര്യത്തിലും പരസ്പരം വിയോജിക്കുന്നത് സംഭവത്തിന്റെ വിശ്വാസ്യതയെ വീണ്ടും ഹനിക്കുന്നു. അത്തരം വൈരുദ്ധ്യങ്ങളില്‍ ചിലത് ഇവിടെ വിശകലനം നടത്താം എന്ന് കരുതുന്നു.
1. ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്‍കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്. അവരില്‍ മൂന്നു പേര്‍ പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന്‍ എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല്‍ പന്ത്രണ്ടില്‍ ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്. എന്നാല്‍ യോഹന്നാന്‍ മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന്‍ അപ്പം മുക്കി ആര്‍ക്ക് കൊടുക്കുന്നുവോ അയാള്‍ തന്നെ (ഒറ്റുകാരന്‍!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു. (യോഹ. 13:26.27)
* ഇതില്‍ ഏതാണ് ശരി? 12 ഇല്‍ ഒരാള്‍ ഒറ്റുകാരനാകും എന്ന് പറയുക മാത്രമാണോ ക്രിസ്തു ചെയ്തത്? അതല്ല; ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടുണ്ടോ?
2. ഗത്‌സമനിയില്‍ ക്രിസ്തു മുട്ട് കുത്തി പ്രാര്‍ത്ഥിച്ചുവെന്നും അല്ല; കമിഴ്ന്നു വീണ് പ്രാര്‍ത്ഥിച്ചെന്നും പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കാണാം. മുട്ട് കുത്തി. (ലൂ. 22:41) മുഖം നിലത്ത് കുത്തി/ നിലത്ത് വീണ് (മാര്‍. 14:35; മത്താ. 26:39).
* ക്രിസ്തു എങ്ങനെയാണ് പ്രാര്‍ത്ഥിച്ചത്? ക്രൈസ്തവര്‍ ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്‌ലിംകള്‍ ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്?
3. പിലാത്തോസ് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്തേക്ക് അയച്ചെന്ന് ലൂക്കോസ് (23:6-12) പറയുന്നു. മറ്റാരും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
* അയാള്‍ ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്ത് അയച്ചോ?/ അയച്ചില്ലേ?
4. ക്രിസ്തുവിനെ പിടികൂടാന്‍ മുഖ്യപുരോഹിതന്‍മാരും മൂപ്പന്മാരും നേരിട്ട് വന്നെന്ന് ലൂക്കോസ് (22:52,53) പറയുന്നു. എന്നാല്‍ ഇവര്‍ അയച്ച സേവകന്‍മാരോ ഒരു ആള്‍ക്കൂട്ടമോ ആണ് വന്നതെന്ന് മറ്റുള്ളവര്‍ (മ 26:47, മാ. 14:43, യോ 18:3) പറയുന്നു.
* ആരാണ് ശരിക്കും വന്നത്? മുഖ്യപുരോഹിതരും നേതാക്കന്‍മാരും ആണോ?/ അതല്ല അവരുടെ സേവകരോ?
5. ഒറ്റുകാരന്‍ മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള്‍ ആള്‍ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48) അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ് നമസ്‌കരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്.
* എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന്‍ പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?
6. ഒറ്റിക്കൊടുത്തതിന്ന് കിട്ടിയ പ്രതിഫലമായ 30 വെള്ളിക്കാശ് യൂദാ ദേവാലയത്തിലേക്ക് എറിഞ്ഞു, ദേവാലയത്തിന്റെ ആളുകള്‍ ആ പണം കൊണ്ട് പരദേശികളെ സംസ്കരിക്കാന്‍ ഒരു കുശവന്റെ നിലം വാങ്ങി, പിന്നീട് അയാള്‍ പോയി തൂങ്ങി മരിച്ചെന്ന് മത്തായ് (27:1-6) പറയുമ്പോള്‍, അപ്പോസ്തല പ്രവൃത്തികള്‍ പറയുന്നത്: യൂദാ നിലം വാങ്ങിയെന്നും അയാള്‍ തല കീഴായി വീണ് നടുവെ പിളര്‍ന്ന് മരിച്ചെന്നുമാണ്. (1:18-19)
* യൂദാ തൂങ്ങി മരിച്ചോ അതല്ല വീണു വയറ് പിളര്‍ന്ന് മരിച്ചോ?
7. കുറേനക്കാരനായ ശിമയോനെ വഴിയില്‍ കാണുകയും അയാളെ കൊണ്ട് കുരിശു വഹിപ്പിക്കുകയും ചെയ്തെന്ന് മൂന്ന് സുവിശേഷകന്മാര് (മ.27:32,33, മാ. 15:21,22, ലൂ. 23:26) പറയുന്നു. എന്നാല്‍ ഗോല്‍ഗോഥാ വരെ കുരിശു ചുമന്ന് കൊണ്ട് പോയത് യേശുവാണെന്നാണ് യോഹന്നാന്‍ (19:17) പറയുന്നത്.
* ഗോല്‍ഗോഥാ വരെ ക്രിസ്തു തന്നെ കുരിശ് ചുമന്നുവൊ? അതല്ല ഇടയ്ക്ക് വച്ച് ആ ജോലി അവര്‍ ശിമയോനെ ഏല്‍പ്പിച്ചുവോ?
8. അന്ത്യനിമിഷം: കുരിശില്‍ കിടന്ന ക്രിസ്തു ഏലീ ഏലീ ലമ്മാ സബക്താനീ എന്ന് പറഞ്ഞു പിന്നെ ഉറക്കെ നിലവിളിച്ച് കൊണ്ട് അന്ത്യ ശ്വാസം വലിച്ചു. (മ. 27:45-50)
ഏലോഹീ ഏലോഹീ ലമ്മാ സബക്താനീ എന്നാണ് കരഞ്ഞത്. (മാര്‍. 15:33-39)
യേശു ഉറക്കെ നിലവിളിക്കുകയും 'എന്റെ ആത്മാവിനെ നിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ലൂക്കോ. 23:44-47) വിനാഗിരി കുടിച്ച ശേഷം 'എല്ലാം പൂര്‍ത്തിയായി' എന്ന് പറഞ്ഞ് പ്രാണന്‍ വെടിഞ്ഞു. (യോഹ. 19:28-30)
* യഥാര്‍ത്ഥത്തില്‍ അന്ത്യനിമിഷത്തില്‍ എന്താണ് സംഭവിച്ചത്? മത്തായിയും മാര്‍ക്കോസും പറഞ്ഞത് പോലെയൊ? അതല്ല; ലൂക്കോസോ അല്ലെങ്കില്‍ യോഹന്നാനോ പറഞ്ഞത് പോലെയോ?
9. ക്രിസ്തുവിന്റെ മരണം നടന്നപ്പോള്‍ ദേവാലയത്തിന്റെ തിരശ്ശീല കീറിയ കാര്യം യോഹന്നാനൊഴികെ മൂന്ന് സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സമയത്ത്: 1. ഭൂമി കുലുങ്ങി. 2. പാറകള്‍ പിളര്‍ന്നു. 3. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. 4. അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 5. അവര്‍ വിശുദ്ധ നഗരത്തിലെ അനേകര്‍ക്ക് പ്രത്യക്ഷരായി.പക്ഷെ ഇതൊന്നും മത്തായി (27:51-54) ഒഴികെ മറ്റാരും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് അല്‍ഭുതകരമായിരിക്കുന്നു. ദേവാലയത്തിന്റെ തിരശ്ശീല കീറുന്നത് കണ്ടവര്‍ ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതും കണ്ടില്ലത്രേ. ഒരു തിരശ്ശീല കീറുന്നത് നോക്കി നിന്നാലേ കാണുകയുള്ളു; എന്നാല്‍ ഭൂമി കുലുക്കമോ? ഉറങ്ങിക്കിടക്കുന്നവര്‍ പോലും അറിയും. എന്നിട്ടും ഈ മഹാല്‍ഭുതം
* മത്തായി ഒഴികെ മറ്റാരും അറിഞ്ഞില്ലെന്ന്. ഇതെങ്ങനെ വിശ്വസികുക?
10. കുരിശില്‍ ഒരു ലിഖിതം സ്ഥാപിച്ചതായി എല്ലാ സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'യഹൂദരുടെ രാജാവായ യേശുവാണിവന്‍' (മ. 27:37), 'യഹൂദരുടെ രാജാവ്' (മാ. 15:27), 'ഇത് യഹൂദരുടെ രാജാവാണ്'. (ലൂ. 23:38), 'നസറായനായ യേശു യഹൂദരുടെ രാജാവ്' (യോ. 19:19). നേരിയ തോതിലെങ്കിലും വ്യത്യാസം ഇവയില്‍ കാണപ്പെടുന്നുണ്ട്.
* ഒരു ലിഖിതം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൃത്യമാകേണ്ടതുണ്ട്. എന്നാല്‍ ഇവിടെയത് പാലിക്കപ്പെട്ടുകാണുന്നില്ല. എന്ത് കൊണ്ട്?
11. ക്രൂശിക്കപ്പെട്ടിടത്ത് ക്രിസ്തുവിന്റെ അമ്മയുണ്ടായിരുന്നതായും കുരിശില്‍ കിടന്ന് കൊണ്ട് അദ്ദേഹം അമ്മയോട് സംസാരിച്ചതായും യോഹന്നാന്‍ (19:25) റിപ്പോര്‍ട്ട് ചെയ്യൂന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇത് കണ്ടില്ല. അവിടെയുണ്ടായിരുന്ന പല സ്ത്രീകളുടെയും പേര് എടുത്ത് പറഞ്ഞിട്ടും സുപ്രധാനമായ ഇക്കാര്യം മാത്രം മറ്റുള്ളവര്‍ കണ്ടില്ല.
* ശരിയ്ക്കും അദ്ദേഹത്തിന്റെ അമ്മ മറിയം അവിടെ ഉണ്ടായിരുന്നോ? അവര്‍ തമ്മില്‍ സംസാരിച്ചുവോ?
12. ആഴ്‌ചയിലെ ഒന്നാം നാള്‍ അതിരാവിലെ മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയിലേക്ക് ചെന്നു എന്ന് നാല് പേരും പറയുന്നു. എന്നാല്‍ ഇത് സൂര്യന്‍ ഉദിച്ചപ്പോള്‍ ആണെന്ന് മാര്‍. 16: 1 പറയുമ്പോള്‍ അല്ല; ഇരുട്ടുള്ളപ്പോള്‍ തന്നെയാണെന്ന് യോഹ 20:1 പറയുന്നു.
* ഉദിച്ചപ്പോള്‍ / ഇരുട്ടുള്ളപ്പോള്‍: ഇത് രണ്ടും രണ്ടാണ്. ഏതാണ് ശരി?
13. ക്രിസ്തുവിന്റെ കല്ലറ അടച്ച കല്ല് ആരാണ് നീക്കിയത്? കാലത്ത് കല്ലറ കാണാന്‍ ചെന്ന മഗ്ദലന മറിയമും മറ്റെ മറിയമും പറഞ്ഞെന്ന് മത്തായി റിപ്പോര്‍ട്ട് ചെയ്യുന്നു: 'അവര്‍ ചെന്നപ്പോള്‍ ഒരു മാലാഖ ആകാശത്ത് നിന്ന് ഇറങ്ങി വരുകയും കല്ല് ഉരുട്ടി മാറ്റുകയും എന്നിട്ട് അതിന്‍മേല്‍ കയറി ഇരിക്കുകയും ചെയ്യുന്നത് അവര്‍ കണ്ടുവെന്ന്. (മത്തായി 28:2) എന്നാല്‍ മറ്റ് മൂന്ന് സുവിശേഷകരും (മാ. 16:4, ലൂ. 24:2, യോ. 20:1) പറയുന്നത് മഗ്ദലന മറിയമും മറ്റെ മറിയമും അവിടെ എത്തിയപ്പോള്‍ തന്നെ കല്ല് ഉരുട്ടി മാറ്റപ്പെട്ടതായിട്ടാണ് കണ്ടതെന്നാണ്.
* അവര്‍ എത്തിയ ശേഷം ഉരുട്ടി മാറ്റി എന്നതും നേരത്തെ തന്നെ മാറ്റപ്പെട്ടു എന്നതും രണ്ടാണ്. ഏതാണ് ശരി?
14. അവര്‍ കല്ലറ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ വലിയ ഭൂകമ്പമുണ്ടായെന്ന് മത്തായി (28:2) പറയുന്നു. എന്നാല്‍ മറ്റ് മൂന്ന് പേരും ഈ ഭൂകമ്പം അറിഞ്ഞില്ലത്രെ! നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും പോലെയല്ല ഭൂകമ്പം. നേരത്തെ സൂചിപ്പിച്ചത് പോലെ ഉറങ്ങിക്കിടക്കുന്നവര്‍ പോലും അതറിയും. അതിന്റെ അടയാളം വളരെക്കാലം കാണാന്‍ പാകത്തില്‍ നിലനില്‍ക്കുകയും ചെയ്യും. എന്നിട്ടും അവര്‍ അറിഞ്ഞില്ലെന്ന്.
* ശരിയ്ക്കും ഭൂകമ്പം ഉണ്ടായിരുന്നോ?
15. അവര്‍ കല്ലറയ്കകത്ത് ഒരു മാലാഖയെ കണ്ടെന്ന് മാര്‍ക്കോസ് (16:5) പറയുമ്പോള്‍, രണ്ട് പേരെ കണ്ടെന്നാണ് ലൂക്കോസ് (24:4) പറഞ്ഞത്. ഒരു മാലാഖയെ പുറത്ത് കണ്ടെന്നാണ് മത്തായി (28:2) പറഞ്ഞത്. എന്നാല്‍ അകത്തോ പുറത്തോ ഒരു മാലാഖയെയും കണ്ടതായി യോഹന്നാന്‍ പറയുന്നില്ല.
* ശരിയ്ക്കും അവര്‍ മാലാഖയെ കണ്ടിരുന്നോ?: ഒന്ന്?/ രണ്ട്?/ അകത്ത്?/ പുറത്ത്?
16. മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയില്‍ കടന്നെന്നാണ് മൂന്ന് സുവിശേഷകരും (മ. 28:5, മാ. 16:5, ലൂ. 24:2) പറയുന്നത്. എന്നാല്‍ കല്ല് മാറ്റിയതയി കണ്ടപ്പോള്‍, അകത്ത് കടക്കാതെ അവര്‍ ഓടിപ്പോയെന്ന് യോഹന്നന്‍ (20:2) പറയുന്നു.
* അവര്‍ കല്ലറയില്‍ കയറി നോക്കിയോ? അതല്ല ഓടിയോ?
17. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്ന് സ്ത്രീകളെ അറിയിച്ചത് മാലാഖയാണെന്ന് മൂന്ന് സുവിശേഷകന്മാര് (മ. 28:6, മാ. 16:6, ലൂ. 24:6) പറയുന്നു. എന്നാല്‍ യോഹന്നാന്‍ (20:9) പറയുന്നത് അത് ശിഷ്യന്‍മാര്‍ സ്വയം അനുമാനിച്ചെന്നാണ്.
* എന്താണ് സംഭവിച്ചത്? മാലാഖ പറഞ്ഞോ? അതല്ല ശിഷ്യന്‍മാര്‍ അനുമാനിച്ചോ?
18. മഗ്ദലന മറിയം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിവരം ശിഷ്യന്‍മാരെ അറിയിച്ചെന്ന് രണ്ട് സുവിശേഷകന്‍മാര്‍ (മ. 28:7,8, ലൂ. 24:9,10) പറയുന്നു. എന്നാല്‍ മാര്‍ക്കോസ് പറയുന്നത്: ഉയിര്‍ത്തെഴുന്നേറ്റ കാര്യം ശിഷ്യന്‍മാരെ അറിയിക്കാന്‍ സ്ത്രീകളെ മാലാഖ ചുമതലപ്പെടുത്തിയിരുന്നെങ്കിലും (16:7) ഭയം മൂലം അവര്‍ ആരോടും ഒന്നും പറഞ്ഞില്ലെന്നാണ്. (16:8) അതേസമയം യോഹന്നാന്‍ (20:2) പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥയാണ്: "അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്ന് എടുത്ത് മാറ്റിയിരിക്കുന്നു. അവര്‍ അവനെ എവിടെ വച്ചെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ" എന്നാണ് ഈ സ്ത്രീകള്‍ ശിഷ്യന്‍മാരോട് പറഞ്ഞതത്രെ.
* യഥാര്‍ത്ഥത്തില്‍ അവര്‍ ശിഷ്യന്‍മാരോട് പറഞ്ഞതെന്താണ്? ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്നാണോ? അതല്ല; ബോഡി കാണുന്നില്ലെന്ന് മാത്രമോ?
കുരിശ് സംഭവം കെട്ടുകഥയല്ലെന്ന് കരുതാന് ഒരു ന്യായവുമില്ല. സുവിശേഷകന്‍മാര്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രധാനമായും ഇതിന്റെ വിശ്വാസ്യത തകര്‍ക്കുന്നത്. കുരിശ് സംഭവം നടന്നിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് മുഹമ്മദിന്ന് പറ്റിയ ഒരു അബദ്ധമാണെന്നാണ് ക്രൈസ്തവരുടെ വിലയിരുത്തല്‍. അവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. അനുകൂലിച്ചൂം പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു; ആരോഗ്യകരമയ ചര്‍ച്ച നടക്കട്ടെ.
യാതൊരാവശ്യവുമില്ലാതെ ചില യുക്തിവാദികളും ഇത്തരം വിഷങ്ങളില്‍ ക്രൈസ്തവ പക്ഷത്ത് കക്ഷി ചേരുന്നത് കാണാം. എന്നിട്ട് ബൈബിള്‍ പറഞ്ഞത് ശരിയും കുര്‍ആന്‍ പറഞ്ഞത് തെറ്റും ആണെന്ന മട്ടില്‍ വാദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. നാം ക്രിസ്തുമതത്തെ വിമര്‍ശിച്ചാലോ; അതവര്‍ക്ക് ഇഷ്ടപ്പെടുകയില്ല. ക്രിസ്തുമതവുമായി ബന്ധപ്പെട്ട വല്ലതും ചോദിച്ചാല്‍ അവര്‍ ഉത്തരം പറയുകയുമില്ല; അതൊക്കെ ക്രിസ്ത്യാനികളോട് പറയണം/ ചോദിക്കണം എന്നായിരിക്കും അവരുടെ മറുപടി. അഥവാ എങ്ങനെയെങ്കിലും ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേ അവര്‍ക്കുള്ളൂ. അത് ക്രിസ്തുമതത്തെ ന്യായീകരിച്ചുകൊണ്ടായാലും അവര്‍ക്ക് വിരോധമൊന്നുമില്ല. ഇത് കാണുമ്പോള്‍ ഇവര്‍ 'യുക്തിവാദികള്‍' തന്നെയോ എന്ന് സംശയിച്ച് പോയാല്‍ അതൊരു തെറ്റാവുകയില്ലെന്ന് കരുതുന്നു.
കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
"അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നുമര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ." (4:157-158)
കെ.കെ. ആലിക്കോയ
അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു
അത് മാറ്റിവച്ച് കൊണ്ട് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു നോക്കാം. നാലു പേരും പല കാര്യത്തിലും പരസ്പരം വിയോജിക്കുന്നത് സംഭവത്തിന്റെ വിശ്വാസ്യതയെ വീണ്ടും ഹനിക്കുന്നു. അത്തരം വൈരുദ്ധ്യങ്ങളില്‍ ചിലത് ഇവിടെ വിശകലനം നടത്താം എന്ന് കരുതുന്നു.
1. ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്‍കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്. അവരില്‍ മൂന്നു പേര്‍ പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന്‍ എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല്‍ പന്ത്രണ്ടില്‍ ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്. എന്നാല്‍ യോഹന്നാന്‍ മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന്‍ അപ്പം മുക്കി ആര്‍ക്ക് കൊടുക്കുന്നുവോ അയാള്‍ തന്നെ (ഒറ്റുകാരന്‍!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു. (യോഹ. 13:26.27)
* ഇതില്‍ ഏതാണ് ശരി? 12 ഇല്‍ ഒരാള്‍ ഒറ്റുകാരനാകും എന്ന് പറയുക മാത്രമാണോ ക്രിസ്തു ചെയ്തത്? അതല്ല; ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടുണ്ടോ?
2. ഗത്‌സമനിയില്‍ ക്രിസ്തു മുട്ട് കുത്തി പ്രാര്‍ത്ഥിച്ചുവെന്നും അല്ല; കമിഴ്ന്നു വീണ് പ്രാര്‍ത്ഥിച്ചെന്നും പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കാണാം. മുട്ട് കുത്തി. (ലൂ. 22:41) മുഖം നിലത്ത് കുത്തി/ നിലത്ത് വീണ് (മാര്‍. 14:35; മത്താ. 26:39).
* ക്രിസ്തു എങ്ങനെയാണ് പ്രാര്‍ത്ഥിച്ചത്? ക്രൈസ്തവര്‍ ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്‌ലിംകള്‍ ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്?
3. പിലാത്തോസ് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്തേക്ക് അയച്ചെന്ന് ലൂക്കോസ് (23:6-12) പറയുന്നു. മറ്റാരും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
* അയാള്‍ ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്ത് അയച്ചോ?/ അയച്ചില്ലേ?
4. ക്രിസ്തുവിനെ പിടികൂടാന്‍ മുഖ്യപുരോഹിതന്‍മാരും മൂപ്പന്മാരും നേരിട്ട് വന്നെന്ന് ലൂക്കോസ് (22:52,53) പറയുന്നു. എന്നാല്‍ ഇവര്‍ അയച്ച സേവകന്‍മാരോ ഒരു ആള്‍ക്കൂട്ടമോ ആണ് വന്നതെന്ന് മറ്റുള്ളവര്‍ (മ 26:47, മാ. 14:43, യോ 18:3) പറയുന്നു.
* ആരാണ് ശരിക്കും വന്നത്? മുഖ്യപുരോഹിതരും നേതാക്കന്‍മാരും ആണോ?/ അതല്ല അവരുടെ സേവകരോ?
5. ഒറ്റുകാരന്‍ മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള്‍ ആള്‍ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48) അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ് നമസ്‌കരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്.
* എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന്‍ പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?
6. ഒറ്റിക്കൊടുത്തതിന്ന് കിട്ടിയ പ്രതിഫലമായ 30 വെള്ളിക്കാശ് യൂദാ ദേവാലയത്തിലേക്ക് എറിഞ്ഞു, ദേവാലയത്തിന്റെ ആളുകള്‍ ആ പണം കൊണ്ട് പരദേശികളെ സംസ്കരിക്കാന്‍ ഒരു കുശവന്റെ നിലം വാങ്ങി, പിന്നീട് അയാള്‍ പോയി തൂങ്ങി മരിച്ചെന്ന് മത്തായ് (27:1-6) പറയുമ്പോള്‍, അപ്പോസ്തല പ്രവൃത്തികള്‍ പറയുന്നത്: യൂദാ നിലം വാങ്ങിയെന്നും അയാള്‍ തല കീഴായി വീണ് നടുവെ പിളര്‍ന്ന് മരിച്ചെന്നുമാണ്. (1:18-19)
* യൂദാ തൂങ്ങി മരിച്ചോ അതല്ല വീണു വയറ് പിളര്‍ന്ന് മരിച്ചോ?
7. കുറേനക്കാരനായ ശിമയോനെ വഴിയില്‍ കാണുകയും അയാളെ കൊണ്ട് കുരിശു വഹിപ്പിക്കുകയും ചെയ്തെന്ന് മൂന്ന് സുവിശേഷകന്മാര് (മ.27:32,33, മാ. 15:21,22, ലൂ. 23:26) പറയുന്നു. എന്നാല്‍ ഗോല്‍ഗോഥാ വരെ കുരിശു ചുമന്ന് കൊണ്ട് പോയത് യേശുവാണെന്നാണ് യോഹന്നാന്‍ (19:17) പറയുന്നത്.
* ഗോല്‍ഗോഥാ വരെ ക്രിസ്തു തന്നെ കുരിശ് ചുമന്നുവൊ? അതല്ല ഇടയ്ക്ക് വച്ച് ആ ജോലി അവര്‍ ശിമയോനെ ഏല്‍പ്പിച്ചുവോ?
8. അന്ത്യനിമിഷം: കുരിശില്‍ കിടന്ന ക്രിസ്തു ഏലീ ഏലീ ലമ്മാ സബക്താനീ എന്ന് പറഞ്ഞു പിന്നെ ഉറക്കെ നിലവിളിച്ച് കൊണ്ട് അന്ത്യ ശ്വാസം വലിച്ചു. (മ. 27:45-50)
ഏലോഹീ ഏലോഹീ ലമ്മാ സബക്താനീ എന്നാണ് കരഞ്ഞത്. (മാര്‍. 15:33-39)
യേശു ഉറക്കെ നിലവിളിക്കുകയും 'എന്റെ ആത്മാവിനെ നിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ലൂക്കോ. 23:44-47) വിനാഗിരി കുടിച്ച ശേഷം 'എല്ലാം പൂര്‍ത്തിയായി' എന്ന് പറഞ്ഞ് പ്രാണന്‍ വെടിഞ്ഞു. (യോഹ. 19:28-30)
* യഥാര്‍ത്ഥത്തില്‍ അന്ത്യനിമിഷത്തില്‍ എന്താണ് സംഭവിച്ചത്? മത്തായിയും മാര്‍ക്കോസും പറഞ്ഞത് പോലെയൊ? അതല്ല; ലൂക്കോസോ അല്ലെങ്കില്‍ യോഹന്നാനോ പറഞ്ഞത് പോലെയോ?
9. ക്രിസ്തുവിന്റെ മരണം നടന്നപ്പോള്‍ ദേവാലയത്തിന്റെ തിരശ്ശീല കീറിയ കാര്യം യോഹന്നാനൊഴികെ മൂന്ന് സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സമയത്ത്: 1. ഭൂമി കുലുങ്ങി. 2. പാറകള്‍ പിളര്‍ന്നു. 3. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. 4. അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 5. അവര്‍ വിശുദ്ധ നഗരത്തിലെ അനേകര്‍ക്ക് പ്രത്യക്ഷരായി.പക്ഷെ ഇതൊന്നും മത്തായി (27:51-54) ഒഴികെ മറ്റാരും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് അല്‍ഭുതകരമായിരിക്കുന്നു. ദേവാലയത്തിന്റെ തിരശ്ശീല കീറുന്നത് കണ്ടവര്‍ ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതും കണ്ടില്ലത്രേ. ഒരു തിരശ്ശീല കീറുന്നത് നോക്കി നിന്നാലേ കാണുകയുള്ളു; എന്നാല്‍ ഭൂമി കുലുക്കമോ? ഉറങ്ങിക്കിടക്കുന്നവര്‍ പോലും അറിയും. എന്നിട്ടും ഈ മഹാല്‍ഭുതം
* മത്തായി ഒഴികെ മറ്റാരും അറിഞ്ഞില്ലെന്ന്. ഇതെങ്ങനെ വിശ്വസികുക?
10. കുരിശില്‍ ഒരു ലിഖിതം സ്ഥാപിച്ചതായി എല്ലാ സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'യഹൂദരുടെ രാജാവായ യേശുവാണിവന്‍' (മ. 27:37), 'യഹൂദരുടെ രാജാവ്' (മാ. 15:27), 'ഇത് യഹൂദരുടെ രാജാവാണ്'. (ലൂ. 23:38), 'നസറായനായ യേശു യഹൂദരുടെ രാജാവ്' (യോ. 19:19). നേരിയ തോതിലെങ്കിലും വ്യത്യാസം ഇവയില്‍ കാണപ്പെടുന്നുണ്ട്.
* ഒരു ലിഖിതം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൃത്യമാകേണ്ടതുണ്ട്. എന്നാല്‍ ഇവിടെയത് പാലിക്കപ്പെട്ടുകാണുന്നില്ല. എന്ത് കൊണ്ട്?
11. ക്രൂശിക്കപ്പെട്ടിടത്ത് ക്രിസ്തുവിന്റെ അമ്മയുണ്ടായിരുന്നതായും കുരിശില്‍ കിടന്ന് കൊണ്ട് അദ്ദേഹം അമ്മയോട് സംസാരിച്ചതായും യോഹന്നാന്‍ (19:25) റിപ്പോര്‍ട്ട് ചെയ്യൂന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇത് കണ്ടില്ല. അവിടെയുണ്ടായിരുന്ന പല സ്ത്രീകളുടെയും പേര് എടുത്ത് പറഞ്ഞിട്ടും സുപ്രധാനമായ ഇക്കാര്യം മാത്രം മറ്റുള്ളവര്‍ കണ്ടില്ല.
* ശരിയ്ക്കും അദ്ദേഹത്തിന്റെ അമ്മ മറിയം അവിടെ ഉണ്ടായിരുന്നോ? അവര്‍ തമ്മില്‍ സംസാരിച്ചുവോ?
12. ആഴ്‌ചയിലെ ഒന്നാം നാള്‍ അതിരാവിലെ മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയിലേക്ക് ചെന്നു എന്ന് നാല് പേരും പറയുന്നു. എന്നാല്‍ ഇത് സൂര്യന്‍ ഉദിച്ചപ്പോള്‍ ആണെന്ന് മാര്‍. 16: 1 പറയുമ്പോള്‍ അല്ല; ഇരുട്ടുള്ളപ്പോള്‍ തന്നെയാണെന്ന് യോഹ 20:1 പറയുന്നു.
* ഉദിച്ചപ്പോള്‍ / ഇരുട്ടുള്ളപ്പോള്‍: ഇത് രണ്ടും രണ്ടാണ്. ഏതാണ് ശരി?
13. ക്രിസ്തുവിന്റെ കല്ലറ അടച്ച കല്ല് ആരാണ് നീക്കിയത്? കാലത്ത് കല്ലറ കാണാന്‍ ചെന്ന മഗ്ദലന മറിയമും മറ്റെ മറിയമും പറഞ്ഞെന്ന് മത്തായി റിപ്പോര്‍ട്ട് ചെയ്യുന്നു: 'അവര്‍ ചെന്നപ്പോള്‍ ഒരു മാലാഖ ആകാശത്ത് നിന്ന് ഇറങ്ങി വരുകയും കല്ല് ഉരുട്ടി മാറ്റുകയും എന്നിട്ട് അതിന്‍മേല്‍ കയറി ഇരിക്കുകയും ചെയ്യുന്നത് അവര്‍ കണ്ടുവെന്ന്. (മത്തായി 28:2) എന്നാല്‍ മറ്റ് മൂന്ന് സുവിശേഷകരും (മാ. 16:4, ലൂ. 24:2, യോ. 20:1) പറയുന്നത് മഗ്ദലന മറിയമും മറ്റെ മറിയമും അവിടെ എത്തിയപ്പോള്‍ തന്നെ കല്ല് ഉരുട്ടി മാറ്റപ്പെട്ടതായിട്ടാണ് കണ്ടതെന്നാണ്.
* അവര്‍ എത്തിയ ശേഷം ഉരുട്ടി മാറ്റി എന്നതും നേരത്തെ തന്നെ മാറ്റപ്പെട്ടു എന്നതും രണ്ടാണ്. ഏതാണ് ശരി?
14. അവര്‍ കല്ലറ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ വലിയ ഭൂകമ്പമുണ്ടായെന്ന് മത്തായി (28:2) പറയുന്നു. എന്നാല്‍ മറ്റ് മൂന്ന് പേരും ഈ ഭൂകമ്പം അറിഞ്ഞില്ലത്രെ! നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും പോലെയല്ല ഭൂകമ്പം. നേരത്തെ സൂചിപ്പിച്ചത് പോലെ ഉറങ്ങിക്കിടക്കുന്നവര്‍ പോലും അതറിയും. അതിന്റെ അടയാളം വളരെക്കാലം കാണാന്‍ പാകത്തില്‍ നിലനില്‍ക്കുകയും ചെയ്യും. എന്നിട്ടും അവര്‍ അറിഞ്ഞില്ലെന്ന്.
* ശരിയ്ക്കും ഭൂകമ്പം ഉണ്ടായിരുന്നോ?
15. അവര്‍ കല്ലറയ്കകത്ത് ഒരു മാലാഖയെ കണ്ടെന്ന് മാര്‍ക്കോസ് (16:5) പറയുമ്പോള്‍, രണ്ട് പേരെ കണ്ടെന്നാണ് ലൂക്കോസ് (24:4) പറഞ്ഞത്. ഒരു മാലാഖയെ പുറത്ത് കണ്ടെന്നാണ് മത്തായി (28:2) പറഞ്ഞത്. എന്നാല്‍ അകത്തോ പുറത്തോ ഒരു മാലാഖയെയും കണ്ടതായി യോഹന്നാന്‍ പറയുന്നില്ല.
* ശരിയ്ക്കും അവര്‍ മാലാഖയെ കണ്ടിരുന്നോ?: ഒന്ന്?/ രണ്ട്?/ അകത്ത്?/ പുറത്ത്?
16. മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയില്‍ കടന്നെന്നാണ് മൂന്ന് സുവിശേഷകരും (മ. 28:5, മാ. 16:5, ലൂ. 24:2) പറയുന്നത്. എന്നാല്‍ കല്ല് മാറ്റിയതയി കണ്ടപ്പോള്‍, അകത്ത് കടക്കാതെ അവര്‍ ഓടിപ്പോയെന്ന് യോഹന്നന്‍ (20:2) പറയുന്നു.
* അവര്‍ കല്ലറയില്‍ കയറി നോക്കിയോ? അതല്ല ഓടിയോ?
17. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്ന് സ്ത്രീകളെ അറിയിച്ചത് മാലാഖയാണെന്ന് മൂന്ന് സുവിശേഷകന്മാര് (മ. 28:6, മാ. 16:6, ലൂ. 24:6) പറയുന്നു. എന്നാല്‍ യോഹന്നാന്‍ (20:9) പറയുന്നത് അത് ശിഷ്യന്‍മാര്‍ സ്വയം അനുമാനിച്ചെന്നാണ്.
* എന്താണ് സംഭവിച്ചത്? മാലാഖ പറഞ്ഞോ? അതല്ല ശിഷ്യന്‍മാര്‍ അനുമാനിച്ചോ?
18. മഗ്ദലന മറിയം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിവരം ശിഷ്യന്‍മാരെ അറിയിച്ചെന്ന് രണ്ട് സുവിശേഷകന്‍മാര്‍ (മ. 28:7,8, ലൂ. 24:9,10) പറയുന്നു. എന്നാല്‍ മാര്‍ക്കോസ് പറയുന്നത്: ഉയിര്‍ത്തെഴുന്നേറ്റ കാര്യം ശിഷ്യന്‍മാരെ അറിയിക്കാന്‍ സ്ത്രീകളെ മാലാഖ ചുമതലപ്പെടുത്തിയിരുന്നെങ്കിലും (16:7) ഭയം മൂലം അവര്‍ ആരോടും ഒന്നും പറഞ്ഞില്ലെന്നാണ്. (16:8) അതേസമയം യോഹന്നാന്‍ (20:2) പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥയാണ്: "അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്ന് എടുത്ത് മാറ്റിയിരിക്കുന്നു. അവര്‍ അവനെ എവിടെ വച്ചെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ" എന്നാണ് ഈ സ്ത്രീകള്‍ ശിഷ്യന്‍മാരോട് പറഞ്ഞതത്രെ.
* യഥാര്‍ത്ഥത്തില്‍ അവര്‍ ശിഷ്യന്‍മാരോട് പറഞ്ഞതെന്താണ്? ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്നാണോ? അതല്ല; ബോഡി കാണുന്നില്ലെന്ന് മാത്രമോ?
കുരിശ് സംഭവം കെട്ടുകഥയല്ലെന്ന് കരുതാന് ഒരു ന്യായവുമില്ല. സുവിശേഷകന്‍മാര്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രധാനമായും ഇതിന്റെ വിശ്വാസ്യത തകര്‍ക്കുന്നത്. കുരിശ് സംഭവം നടന്നിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് മുഹമ്മദിന്ന് പറ്റിയ ഒരു അബദ്ധമാണെന്നാണ് ക്രൈസ്തവരുടെ വിലയിരുത്തല്‍. അവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. അനുകൂലിച്ചൂം പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു; ആരോഗ്യകരമയ ചര്‍ച്ച നടക്കട്ടെ.
യാതൊരാവശ്യവുമില്ലാതെ ചില യുക്തിവാദികളും ഇത്തരം വിഷങ്ങളില്‍ ക്രൈസ്തവ പക്ഷത്ത് കക്ഷി ചേരുന്നത് കാണാം. എന്നിട്ട് ബൈബിള്‍ പറഞ്ഞത് ശരിയും കുര്‍ആന്‍ പറഞ്ഞത് തെറ്റും ആണെന്ന മട്ടില്‍ വാദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. നാം ക്രിസ്തുമതത്തെ വിമര്‍ശിച്ചാലോ; അതവര്‍ക്ക് ഇഷ്ടപ്പെടുകയില്ല. ക്രിസ്തുമതവുമായി ബന്ധപ്പെട്ട വല്ലതും ചോദിച്ചാല്‍ അവര്‍ ഉത്തരം പറയുകയുമില്ല; അതൊക്കെ ക്രിസ്ത്യാനികളോട് പറയണം/ ചോദിക്കണം എന്നായിരിക്കും അവരുടെ മറുപടി. അഥവാ എങ്ങനെയെങ്കിലും ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേ അവര്‍ക്കുള്ളൂ. അത് ക്രിസ്തുമതത്തെ ന്യായീകരിച്ചുകൊണ്ടായാലും അവര്‍ക്ക് വിരോധമൊന്നുമില്ല. ഇത് കാണുമ്പോള്‍ ഇവര്‍ 'യുക്തിവാദികള്‍' തന്നെയോ എന്ന് സംശയിച്ച് പോയാല്‍ അതൊരു തെറ്റാവുകയില്ലെന്ന് കരുതുന്നു.
കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
"അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നുമര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ." (4:157-158)
അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു
Saturday, November 6, 2010
അബ്രഹാമിന്റെ ബലി
സന്താനമില്ലായ്മ അബ്രഹാമിനെ വല്ലാതെ ദുഖിപ്പിച്ചിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ചു പോന്നു. 'നാഥാ എനിക്ക് സുകൃതവാനായ ഒരു സന്താനത്തെ നല്‍കേണമേ! (ഖുര്‍ആന്‍ 37:100) ബൈബിള്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്ന് 87 വയസ്സായപ്പോഴാണ് ഇശ്‌മയേല്‍ പിറന്നത്. (ഉല്‍പ്പത്തി 16:16) 'ഇശ്‌മയേല്‍' എന്നാല്‍ 'ദൈവം കേള്‍ക്കുന്നു' എന്നര്‍ത്ഥം. ദശാബ്ദങ്ങളായി ദൈവത്തിന്റെ ഉറ്റ മിത്രം ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ട്, അതിന്നുത്തരമായി കിട്ടിയ പൊന്നോമനയ്ക്ക് ഇതിലേറെ അനുയോജ്യമായ വേറെ പേരുണ്ടോ?
എന്നാല്‍, അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെന്ന സ്ഥാനം ഇശ്‌മയേലിന്ന് വകവച്ചു കൊടുക്കാന്‍ ഇസ്രയേല്യര്‍ തയ്യാറല്ല. അത്കൊണ്ട് അവര്‍ ബൈബിളില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "യഹോവയുടെ ദൂതന്‍ വീണ്ടും അവളോട് (ഹാഗാറിനോട്) പറഞ്ഞു: ..... നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്ക കൊണ്ട് അവന്ന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം. (ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍ നിന്ന് എന്ത് സങ്കടമാണ് കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല .
എന്നാല്‍ മറ്റൊരാള്‍ ദൈവത്തോട് സങ്കടം ബോധിപ്പിച്ചിട്ടുണ്ട്- അബ്രഹാം. അതിപ്രകാരമായിരുന്നു: "ദൈവമേ എനിക്കൊരു അനന്തരാവകാശി ഇല്ല. ദമാസ്‌കസുകാരനായ ഏല്യാസര്‍ എന്ന ഈ ദാസന്‍ മാത്രമാണ് എനിക്കവകാശിയായിട്ടുള്ളത്. നീ എനിക്കൊരു പുത്രനെ തന്നില്ലല്ലോ. ഈ സങ്കടം ദൈവം കേട്ടു; ഉത്തരം അനല്‍കി: "ഏല്യാസര്‍ നിന്റെ അവകാശി ആവുകയില്ല. നിന്നില്‍ നിന്ന് ജനിച്ച നിന്റെ പുത്രന്‍ തന്നെ നിന്റെ അവകാശിയാകും. (ഉല്‍പ്പത്തി 15:2-4)
അടയാളം
പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. "അന്ന് ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ഉണ്ടാക്കി പറഞ്ഞു: ഞാന്‍ നിന്റെ സന്തതികള്‍ക്കായി ഈജിപ്തിലെ (നൈല്‍) നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം തരുന്നു. കേനിയര്‍, കെനീസിയര്‍, കദ്മോനിയര്‍, ഹിത്തിയര്‍, പെരിസിയര്‍, രെഫായീമിയര്‍, അമോരിയര്‍, കനാനിയര്‍, ഗിര്‍ഗ്ഗശിയര്‍, യെബൂസിയര്‍ എന്നിവരുടെ ദേശം. (ഉല്‍പ്പത്തി 15: 18-21) ഈ വാഗ്ദാനത്തെത്തുടര്‍ന്ന് അബ്രഹാമിന്ന് ഇശ്‌മയേല്‍ എന്ന പുത്രന്‍ ജനിച്ചു. ഉല്‍പ്പത്തി 16-ആം അദ്ധ്യായം ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്.
ഇതോട് ചെര്‍ത്തു വായിക്കേണ്ടതാണ് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിന്റെ ജനനത്തെ സംബന്ധിച്ചുള്ള സുവിശേഷം. ഇസ്‌ഹാഖിന്റെ സന്താന പരമ്പരയ്ക്കും ഒരു ദേശം വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിനക്കും അനന്തര തലമുറകള്‍ക്കും നിന്റെ പ്രവാസദേശമായ ഈ കനാന്‍ മുഴുവന്‍ ശാശ്വതാവകാശമായി ഞാന്‍ തരും." (ഉല്‍പ്പത്തി 17:8)
ഇപ്പോള്‍ കനാന്‍ ദേശവുമായി ബന്ധപ്പെട്ടു രണ്ട് വാഗ്ദാനങ്ങളായി. ഒന്ന്: അബ്രഹമിന്നും അദ്ദേഹത്തെത്തുടര്‍ന്ന് സന്താന പരമ്പരക്കും. ഈ വാഗ്ദാനം നല്‍കപ്പെടുന്നത് ഇസ്‌ഹാഖിന്റെ പിറവി സംബന്ധിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്. അത്കൊണ്ട് ഇസ്‌ഹാഖിന്റെ പരമ്പരയ്ക്കുള്ളതാണ് ഈ വാഗ്ദാനമെന്ന് അനുമാനിക്കാം. രണ്ട്: കനാന്‍ ഉള്‍പ്പെടെയുള്ള 10 ജനതകളുടെ വാസസ്ഥലം അതായത് യൂഫ്രട്ടീസ് നദി മുതല്‍ നൈല്‍ നദി വരെയുള്ള വിശാലമായ ഭൂപ്രദേശം അബ്രഹാമിന്റെ സന്താന പരമ്പരക്ക്. ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷത്തോടൊപ്പമാണ് ഈ വാഗ്ദാനം നല്‍കപ്പെട്ടത്. അത്കൊണ്ട് ഇശ്‌മയേലിന്റെ പരമ്പരയ്ക്കുള്ളതാണ് ഈ വാഗ്ദാനമെന്നും അനുമാനിക്കാം. ഇശ്‌മയേല്‍ പരമ്പരയില്‍ ജനിച്ച മുഹമ്മദ് നബിയിലൂടെ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിന്ന് മാത്രമേ ഈ ഭൂപ്രദേശം മുഴുവനായി അധീനപ്പെട്ടിട്ടുള്ളു. ഇത് അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്.
ഇരട്ടത്താപ്പ്
എന്നാല്‍, വര്‍ഗ്ഗ വൈരം മൂത്ത ഇസ്രയേല്യര്‍ ഇശ്‌മയേലിനെ വാഗ്ദത്ത പുത്രനായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല; അദ്ദേഹം സ്വന്തം പിതാവിന്റെ യഥാര്‍ത്ഥ പുത്രന്‍ പോലുമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു; എന്നാല്‍ ബൈബിള്‍ അവര്‍ക്ക് പ്രതികൂലമായ തെളിവാണ് നല്‍കുന്നത്.
ഒന്നാം ദിനവൃത്താന്തം 1:28 -ല്‍ വംശാവലി പട്ടികയില്‍ ആബ്രഹാമിന്റെ രണ്ട് പുത്രന്‍മാരുടെ (ഇശ്‌മയേല്‍, ഇസ്‌ഹാഖ്) പേര് പറഞ്ഞിട്ടുണ്ട്. അവിടെ ഇരുവര്‍ക്കുമിടയില്‍ ഒരു വിവേചനവും കല്‍പ്പിച്ചു കാണുന്നില്ല. അതേസമയം ഇതേ അദ്ധ്യായം 32-ആം വാക്യത്തില്‍ ഇങ്ങനെ കാണാം: "അബ്രഹാമിന്റെ ഉപഭാര്യയായ (വെപ്പാട്ടിയായ) കെതൂറയുടെ പുത്രന്‍മാര്‍: സിമ്രാന്‍, യോക്‌ശാല്‍, മേദാന്‍, മിദ്യാന്‍, യിശ്‌ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു."
ഈ ആറു പേരെ ആദ്യം പറഞ്ഞ രണ്ട് പേര്‍ക്കൊപ്പം ചേര്‍ത്തു പറഞ്ഞില്ല. മാത്രമല്ല; ഇശ്‌മയേലിന്റെ പേരെണ്ണിയത് ഇക്കൂട്ടത്തിലല്ല; ഇസ്‌ഹാഖിന്റെ കൂടെയാണ്. കെതൂറ ജന്മം നല്‍കിയ ആറ് പുത്രന്‍മാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇവരിരുവര്‍ക്കുമുണ്ടെന്നതാണിതിന്ന് കാരണം. ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണിരുവരും.
ഇത് പറയൂമ്പോള്‍ ഇസ്രയേല്യര്‍ മറ്റൊരു എതിര്‍വാദവുമായി രംഗത്ത് വരും. അതിപ്രകാരമാണ്: 'ഹാഗാര്‍ അബ്രഹാമിന്റെ ഭാര്യ തന്നെ; എങ്കിലും അവള്‍ സ്വതന്ത്രയായിരുന്നില്ല; ദാസിയയിരുന്നു. അത്കൊണ്ട് സ്വതന്ത്രയില്‍ നിന്ന് ജനിച്ച പുത്രനൊപ്പം അവകാശിയാകാന്‍ 'അടിമയായിരുന്നവളില്‍' നിന്ന് ജനിച്ച ഇശ്‌മയേല്‍ യോഗ്യനല്ല.'
ഇവിടെ ഇശ്‌മയേലിനോട് അവര്‍ കാണിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പ് നയമാണെന്നതിന്നും ബൈബിള്‍ സാക്ഷിയാണ്. നോക്കൂ: ഇസ്രയേലിന്റെ 12 ഗോത്രപിതാക്കളില്‍ നാലു പേര്‍ ജനിച്ചത് അടിമസ്ത്രീകളില്‍ നിന്നാണ്. 'യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ദാസിയായിരുന്നു ബില്‍ഹാ. റാഹേല്‍ അവളെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:4)
അവള്‍ രണ്ട് പുത്രന്‍മാര്‍ക്ക് ജന്മം നല്‍കി. ദാന്‍, നഫ്‌താലി. (ഉല്‍പ്പത്തി 30:68) മറ്റൊരു ഭാര്യയായ ലേയ അവരുടെ ദാസി സില്‍പയെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:9) ശേര്‍, ഗാദ് എന്നീ പുത്രന്‍മാര്‍ അവരില്‍ നിന്ന് പിറന്നു. (ഉല്‍പ്പത്തി 30:10-13) ദാസിമാരില്‍ നിന്ന് ജനിച്ച ഈ നാലു പേര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍. ഈ നാലു പേര്‍ക്കും അവരുടെ സന്താന പരമ്പരക്കും യാക്കോബിന്റെ അവകാശികളാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിന്നും അദ്ദേഹത്തിന്റെ സന്താന പരമ്പക്കും അര്‍ഹതയുണ്ട്.
പുറത്താക്കി?
ബൈബിള്‍ പറയുന്നു: ഇശ്‌മയേല്‍ ഇസ്‌ഹാഖിന്റെ കൂടെ അവകാശിയാകുന്നത് സാറ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഹാഗാറിനെയും ഇശ്‌മയേലിനെയും പുറത്താക്കാന്‍ അവര്‍ അബ്രഹാമിനോട് ആവശ്യപ്പെട്ടു. (ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തല്‍ ചടങ്ങിന്റെ ഘട്ടത്തിലാണ് ഇത് സംഭവിച്ചത്.) പുത്രവാല്‍സല്യം മൂലം അബ്രഹാമിന്ന് അത് പ്രയാസകരമയി തോന്നി. എന്നാല്‍ ഒട്ടും പ്രയാസം തോന്നാതെ സാറയുടെ ഇഷ്ടം നടപ്പില്‍ വരുത്താന്‍ ദൈവം കല്‍പ്പിച്ചു. അദേഹമത് നടപ്പിലാക്കി.
ഇനി ഈ സംഭവം നടന്നത് എപ്പോഴാണെന്ന് നോക്കാം. അബ്രഹാമിന്റെ 86-ആം വയസ്സിലാണ് ഇശ്‌മയേല്‍ ജനിച്ചത്; 100-ആം വയസ്സില്‍ ഇസ്‌ഹാഖും. രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോഴാണ് ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തിയതെന്ന് കണക്കാക്കിയാല്‍ ആ സമയത്ത് ഇശ്‌മയേലിന്ന് വയസ്സ് 16 ആയിട്ടുണ്ടാകും. (ഉല്‍പ്പത്തി 16:16, 21:5, 21:8-11 കാണുക.)
എന്നാല്‍ ഖുര്‍ആനില്‍ നിന്നും നബിവചനത്തില്‍ നിന്നും മനസ്സിലാകുന്നത് മറ്റൊന്നാണ്. ഹാഗാറിനെയും മകന്‍ ഇശ്‌മയേലിനെയും പുറത്താക്കാന്‍ സാറ ആവശ്യപ്പെട്ടിട്ടില്ല; പുറത്താക്കിയിട്ടുമില്ല. മറിച്ച് ഹാഗാറിനെയും മുലകുടി പ്രായത്തിലുള്ള ഇശ്‌മയേലിനെയും മക്കയില്‍ കൊണ്ട് ചെന്ന് താമസിപ്പിക്കുവാന്‍ ദൈവം അബ്രഹാമിനോട് കല്‍പ്പിച്ചു; അദ്ദേഹമത് അനുസരിക്കുകയും ചെയ്തു. പുതിയ ഒരു ജനതയ്ക്ക് അത് മൂലം തുടക്കം കുറിക്കപ്പെട്ടു. ഇതാണ് വസ്തുത.
ഈ 'പുറത്താക്കല്‍' സംഭവത്തിന്റെ ബൈബിള്‍ വിവരണം ശ്രദ്ധിച്ചു വായിച്ചാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് മനസ്സിലാക്കാം: "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു. അവര്‍ അവിടം വിട്ട് ബേര്‍ശേബാ മരുഭൂമിയില്‍ അലഞ്ഞു നടന്നു. തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്നും കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പ്പാട് ദൂരെ പുറം തിരിഞ്ഞിരുന്ന് 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ടാ' എന്ന് പറഞ്ഞു. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ നിലവിളി കേട്ടു. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു: 'ഹാഗാറേ നീ എന്തിന്‍ വിഷമിക്കുന്നുന്നു? ഭയപ്പെടേണ്ടാ. കുട്ടി ഇരിക്കുന്ന ഇടത്തില്‍ നിന്ന് ദൈവം അവന്റെ നിലവിളി കേട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക. ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും. അനന്തരം ദൈവം അവളുടെ കണ്ണ് തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു. ദൈവം ബാലനോട് കൂടെ ഉണ്ടായിരുന്നു. അയാള്‍ വളര്‍ന്നു വന്നു; അയാള്‍ മരുഭൂമിയില്‍ പാര്‍ത്തു. അമ്മ അയാള്‍ക്ക് ഈജിപ്ത് ദേശത്ത് നിന്ന് ഒരു ഭാര്യയെ തെരഞ്ഞെടുത്തു. (ഉല്‍പ്പത്തി 21:14-20)
ഈ ഉദ്ധരണിയിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍:
1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?
2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..
3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
? 16 വയസ്സ് പ്രായമുള്ള കുട്ടി…
4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
? പതിനാറ് വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.
5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്
.
6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
? പതിനാറ് വയസ്സുള്ള കുട്ടിയെ…
7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
? പതിനാറ് വയസ്സുള്ള കുട്ടിയ്ക്ക്……
ഹാഗാറിനെ അബ്രഹാം അയച്ചപ്പോള്‍ ഇശ്‌മയേലിന്റെ പ്രായം 16-ഓ അതിന്നടുത്തോ ആയിരുന്നുവെങ്കില്‍ അയച്ചതിന്റെയും പോയതിന്റെയും അനന്തര സംഭവങ്ങളുടെയും സ്വഭാവവും രീതിയും ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. അബ്രഹാമിനോടും ഹാഗാറിനോടും അവന്‍ സംസാരിക്കുമായിരുന്നു. ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. ഒരു സംഭവത്തെക്കുറിച്ച് ബൈബിളിലെ ഒരേ അദ്ധ്യായത്തില്‍ കാണപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ ആ കൃതിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കാന്‍ പോന്നവയാണ്.
ബലിപുത്രന്‍
പല തവണ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനാവുകയ്യും വിജയം വരിക്കുകയും ചെയ്ത മഹാനാണ് അബ്രഹാം. ഒരിക്കലദ്ദേഹത്തെ ദൈവം പരീക്ഷിച്ചത് സ്വന്തം പുത്രനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. ഇത് ഖുര്‍ആനിലും കാണാം. അവിടെ ബലിപുത്രന്റെ പേര് പറഞ്ഞിട്ടില്ല. എങ്കിലും വിവരണ ശൈലിയില്‍ നിന്ന് ആദ്യജാതനായ ഇസ്‌മാഈലാണ് ഉദ്ദേശ്യമെന്ന് വ്യക്തമാണ്. (ഖുര്‍ആന്‍ 37:99-112)
എന്നാല്‍ ബൈബിള്‍ പറയുന്നത് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിനെ ബലി അല്‍കാന്‍ ദൈവം ആവശ്യപ്പെട്ടുവെന്നാണ്. "നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോകുക. അവിടെ ഞാന്‍ കല്‍പ്പിക്കുന്ന മലയില്‍ അവനെ എനിക്ക് ഹോമിക്കുക. (ഉല്‍പ്പത്തി 22:2) ബലിസംബന്ധമായ ഈ കല്‍പനയില്‍ 'ഇസഹാഖി'നെ എന്ന് ബലിപുത്രന്റെ പേര് വ്യക്തമായി പറയുന്നുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഇസ്‌ഹാഖിനെ വിശേഷിപ്പിച്ചത് 'ഏകജാതന്‍' എന്നാണ്. ഈ വിശേഷണം ഇസ്‌ഹഖിന്ന് ഒട്ടും ചേരുകയില്ല. കാരണം അവന്‍ ഒരിക്കലും അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നിട്ടില്ല. അബ്രഹാമിന്ന് ആദ്യം പിറന്നത് ഇസ്‌മാഈലാണ്. അവന്ന് 14 വയസ്സായപ്പോഴാണ് ഇസ്‌ഹാഖിന്റെ ജനനം. തനിക്ക് 14 വയസ്സ് ആകും വരെയുള്ള കാലം ഇസ്‌മാഈല്‍ അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നു. ഇസ്‌ഹാഖിന്റെ ജനനത്തോടെ ആ വിശേഷണം ആരും അര്‍ഹിക്കാതെയുമായി.
ബലിപുത്രന്ന് ദൈവം നല്‍കിയ 'ഏകജാതന്‍' എന്ന വിശേഷണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: ബലി നല്‍കാന്‍ ദൈവം കല്‍പ്പിച്ചത് ഇസ്‌മാഈലിനെയാണ്. രണ്ട്: ബലി നടത്താനുള്ള ഈ കല്‍പ്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിന്ന് മുമ്പാണ്.
രണ്ട് പുത്രന്‍മാരുള്ള ഒരാളോട് അവരില്‍ ഒരുവനെ ബലി നല്‍കാന്‍ കല്‍പ്പിക്കുന്നത് പരീക്ഷണം തന്നെയാണ്. എന്നാല്‍ ഒരാളോട് അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തില്‍ പിറന്ന ഏക മകനെ ബലി നല്‍കാന്‍ പറയുന്നതിലെ തീവ്രത മേല്‍ പറഞ്ഞതിന്നില്ല. കഠിനമായ പരീക്ഷണം 'ഏകജാതനെ' ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത് തന്നെയാണ്; അബ്രഹാം യഥാര്‍ത്ഥത്തില്‍ നേരിട്ടത് പോലെ.
ബലിപെരുന്നാള്‍
മാത്രമല്ല; ഇസ്‌ഹാഖിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല. അതേസമയം ഇസ്‌മാഈലിന്റെ പരമ്പരയില്‍ പിറന്ന മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും ഇബ്‌റാഹീം ഇസ്‌മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായതിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ആഘോഷിച്ചുവരുന്നു.
കെ.കെ. ആലിക്കോയ
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു
എന്നാല്‍, അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെന്ന സ്ഥാനം ഇശ്‌മയേലിന്ന് വകവച്ചു കൊടുക്കാന്‍ ഇസ്രയേല്യര്‍ തയ്യാറല്ല. അത്കൊണ്ട് അവര്‍ ബൈബിളില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "യഹോവയുടെ ദൂതന്‍ വീണ്ടും അവളോട് (ഹാഗാറിനോട്) പറഞ്ഞു: ..... നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്ക കൊണ്ട് അവന്ന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം. (ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍ നിന്ന് എന്ത് സങ്കടമാണ് കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല .
എന്നാല്‍ മറ്റൊരാള്‍ ദൈവത്തോട് സങ്കടം ബോധിപ്പിച്ചിട്ടുണ്ട്- അബ്രഹാം. അതിപ്രകാരമായിരുന്നു: "ദൈവമേ എനിക്കൊരു അനന്തരാവകാശി ഇല്ല. ദമാസ്‌കസുകാരനായ ഏല്യാസര്‍ എന്ന ഈ ദാസന്‍ മാത്രമാണ് എനിക്കവകാശിയായിട്ടുള്ളത്. നീ എനിക്കൊരു പുത്രനെ തന്നില്ലല്ലോ. ഈ സങ്കടം ദൈവം കേട്ടു; ഉത്തരം അനല്‍കി: "ഏല്യാസര്‍ നിന്റെ അവകാശി ആവുകയില്ല. നിന്നില്‍ നിന്ന് ജനിച്ച നിന്റെ പുത്രന്‍ തന്നെ നിന്റെ അവകാശിയാകും. (ഉല്‍പ്പത്തി 15:2-4)
അടയാളം
പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. "അന്ന് ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ഉണ്ടാക്കി പറഞ്ഞു: ഞാന്‍ നിന്റെ സന്തതികള്‍ക്കായി ഈജിപ്തിലെ (നൈല്‍) നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം തരുന്നു. കേനിയര്‍, കെനീസിയര്‍, കദ്മോനിയര്‍, ഹിത്തിയര്‍, പെരിസിയര്‍, രെഫായീമിയര്‍, അമോരിയര്‍, കനാനിയര്‍, ഗിര്‍ഗ്ഗശിയര്‍, യെബൂസിയര്‍ എന്നിവരുടെ ദേശം. (ഉല്‍പ്പത്തി 15: 18-21) ഈ വാഗ്ദാനത്തെത്തുടര്‍ന്ന് അബ്രഹാമിന്ന് ഇശ്‌മയേല്‍ എന്ന പുത്രന്‍ ജനിച്ചു. ഉല്‍പ്പത്തി 16-ആം അദ്ധ്യായം ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്.
ഇതോട് ചെര്‍ത്തു വായിക്കേണ്ടതാണ് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിന്റെ ജനനത്തെ സംബന്ധിച്ചുള്ള സുവിശേഷം. ഇസ്‌ഹാഖിന്റെ സന്താന പരമ്പരയ്ക്കും ഒരു ദേശം വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിനക്കും അനന്തര തലമുറകള്‍ക്കും നിന്റെ പ്രവാസദേശമായ ഈ കനാന്‍ മുഴുവന്‍ ശാശ്വതാവകാശമായി ഞാന്‍ തരും." (ഉല്‍പ്പത്തി 17:8)
ഇപ്പോള്‍ കനാന്‍ ദേശവുമായി ബന്ധപ്പെട്ടു രണ്ട് വാഗ്ദാനങ്ങളായി. ഒന്ന്: അബ്രഹമിന്നും അദ്ദേഹത്തെത്തുടര്‍ന്ന് സന്താന പരമ്പരക്കും. ഈ വാഗ്ദാനം നല്‍കപ്പെടുന്നത് ഇസ്‌ഹാഖിന്റെ പിറവി സംബന്ധിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്. അത്കൊണ്ട് ഇസ്‌ഹാഖിന്റെ പരമ്പരയ്ക്കുള്ളതാണ് ഈ വാഗ്ദാനമെന്ന് അനുമാനിക്കാം. രണ്ട്: കനാന്‍ ഉള്‍പ്പെടെയുള്ള 10 ജനതകളുടെ വാസസ്ഥലം അതായത് യൂഫ്രട്ടീസ് നദി മുതല്‍ നൈല്‍ നദി വരെയുള്ള വിശാലമായ ഭൂപ്രദേശം അബ്രഹാമിന്റെ സന്താന പരമ്പരക്ക്. ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷത്തോടൊപ്പമാണ് ഈ വാഗ്ദാനം നല്‍കപ്പെട്ടത്. അത്കൊണ്ട് ഇശ്‌മയേലിന്റെ പരമ്പരയ്ക്കുള്ളതാണ് ഈ വാഗ്ദാനമെന്നും അനുമാനിക്കാം. ഇശ്‌മയേല്‍ പരമ്പരയില്‍ ജനിച്ച മുഹമ്മദ് നബിയിലൂടെ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിന്ന് മാത്രമേ ഈ ഭൂപ്രദേശം മുഴുവനായി അധീനപ്പെട്ടിട്ടുള്ളു. ഇത് അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്.
ഇരട്ടത്താപ്പ്
എന്നാല്‍, വര്‍ഗ്ഗ വൈരം മൂത്ത ഇസ്രയേല്യര്‍ ഇശ്‌മയേലിനെ വാഗ്ദത്ത പുത്രനായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല; അദ്ദേഹം സ്വന്തം പിതാവിന്റെ യഥാര്‍ത്ഥ പുത്രന്‍ പോലുമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു; എന്നാല്‍ ബൈബിള്‍ അവര്‍ക്ക് പ്രതികൂലമായ തെളിവാണ് നല്‍കുന്നത്.
ഒന്നാം ദിനവൃത്താന്തം 1:28 -ല്‍ വംശാവലി പട്ടികയില്‍ ആബ്രഹാമിന്റെ രണ്ട് പുത്രന്‍മാരുടെ (ഇശ്‌മയേല്‍, ഇസ്‌ഹാഖ്) പേര് പറഞ്ഞിട്ടുണ്ട്. അവിടെ ഇരുവര്‍ക്കുമിടയില്‍ ഒരു വിവേചനവും കല്‍പ്പിച്ചു കാണുന്നില്ല. അതേസമയം ഇതേ അദ്ധ്യായം 32-ആം വാക്യത്തില്‍ ഇങ്ങനെ കാണാം: "അബ്രഹാമിന്റെ ഉപഭാര്യയായ (വെപ്പാട്ടിയായ) കെതൂറയുടെ പുത്രന്‍മാര്‍: സിമ്രാന്‍, യോക്‌ശാല്‍, മേദാന്‍, മിദ്യാന്‍, യിശ്‌ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു."
ഈ ആറു പേരെ ആദ്യം പറഞ്ഞ രണ്ട് പേര്‍ക്കൊപ്പം ചേര്‍ത്തു പറഞ്ഞില്ല. മാത്രമല്ല; ഇശ്‌മയേലിന്റെ പേരെണ്ണിയത് ഇക്കൂട്ടത്തിലല്ല; ഇസ്‌ഹാഖിന്റെ കൂടെയാണ്. കെതൂറ ജന്മം നല്‍കിയ ആറ് പുത്രന്‍മാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇവരിരുവര്‍ക്കുമുണ്ടെന്നതാണിതിന്ന് കാരണം. ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണിരുവരും.
ഇത് പറയൂമ്പോള്‍ ഇസ്രയേല്യര്‍ മറ്റൊരു എതിര്‍വാദവുമായി രംഗത്ത് വരും. അതിപ്രകാരമാണ്: 'ഹാഗാര്‍ അബ്രഹാമിന്റെ ഭാര്യ തന്നെ; എങ്കിലും അവള്‍ സ്വതന്ത്രയായിരുന്നില്ല; ദാസിയയിരുന്നു. അത്കൊണ്ട് സ്വതന്ത്രയില്‍ നിന്ന് ജനിച്ച പുത്രനൊപ്പം അവകാശിയാകാന്‍ 'അടിമയായിരുന്നവളില്‍' നിന്ന് ജനിച്ച ഇശ്‌മയേല്‍ യോഗ്യനല്ല.'
ഇവിടെ ഇശ്‌മയേലിനോട് അവര്‍ കാണിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പ് നയമാണെന്നതിന്നും ബൈബിള്‍ സാക്ഷിയാണ്. നോക്കൂ: ഇസ്രയേലിന്റെ 12 ഗോത്രപിതാക്കളില്‍ നാലു പേര്‍ ജനിച്ചത് അടിമസ്ത്രീകളില്‍ നിന്നാണ്. 'യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ദാസിയായിരുന്നു ബില്‍ഹാ. റാഹേല്‍ അവളെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:4)
അവള്‍ രണ്ട് പുത്രന്‍മാര്‍ക്ക് ജന്മം നല്‍കി. ദാന്‍, നഫ്‌താലി. (ഉല്‍പ്പത്തി 30:68) മറ്റൊരു ഭാര്യയായ ലേയ അവരുടെ ദാസി സില്‍പയെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:9) ശേര്‍, ഗാദ് എന്നീ പുത്രന്‍മാര്‍ അവരില്‍ നിന്ന് പിറന്നു. (ഉല്‍പ്പത്തി 30:10-13) ദാസിമാരില്‍ നിന്ന് ജനിച്ച ഈ നാലു പേര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍. ഈ നാലു പേര്‍ക്കും അവരുടെ സന്താന പരമ്പരക്കും യാക്കോബിന്റെ അവകാശികളാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിന്നും അദ്ദേഹത്തിന്റെ സന്താന പരമ്പക്കും അര്‍ഹതയുണ്ട്.
പുറത്താക്കി?
ബൈബിള്‍ പറയുന്നു: ഇശ്‌മയേല്‍ ഇസ്‌ഹാഖിന്റെ കൂടെ അവകാശിയാകുന്നത് സാറ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഹാഗാറിനെയും ഇശ്‌മയേലിനെയും പുറത്താക്കാന്‍ അവര്‍ അബ്രഹാമിനോട് ആവശ്യപ്പെട്ടു. (ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തല്‍ ചടങ്ങിന്റെ ഘട്ടത്തിലാണ് ഇത് സംഭവിച്ചത്.) പുത്രവാല്‍സല്യം മൂലം അബ്രഹാമിന്ന് അത് പ്രയാസകരമയി തോന്നി. എന്നാല്‍ ഒട്ടും പ്രയാസം തോന്നാതെ സാറയുടെ ഇഷ്ടം നടപ്പില്‍ വരുത്താന്‍ ദൈവം കല്‍പ്പിച്ചു. അദേഹമത് നടപ്പിലാക്കി.
ഇനി ഈ സംഭവം നടന്നത് എപ്പോഴാണെന്ന് നോക്കാം. അബ്രഹാമിന്റെ 86-ആം വയസ്സിലാണ് ഇശ്‌മയേല്‍ ജനിച്ചത്; 100-ആം വയസ്സില്‍ ഇസ്‌ഹാഖും. രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോഴാണ് ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തിയതെന്ന് കണക്കാക്കിയാല്‍ ആ സമയത്ത് ഇശ്‌മയേലിന്ന് വയസ്സ് 16 ആയിട്ടുണ്ടാകും. (ഉല്‍പ്പത്തി 16:16, 21:5, 21:8-11 കാണുക.)
എന്നാല്‍ ഖുര്‍ആനില്‍ നിന്നും നബിവചനത്തില്‍ നിന്നും മനസ്സിലാകുന്നത് മറ്റൊന്നാണ്. ഹാഗാറിനെയും മകന്‍ ഇശ്‌മയേലിനെയും പുറത്താക്കാന്‍ സാറ ആവശ്യപ്പെട്ടിട്ടില്ല; പുറത്താക്കിയിട്ടുമില്ല. മറിച്ച് ഹാഗാറിനെയും മുലകുടി പ്രായത്തിലുള്ള ഇശ്‌മയേലിനെയും മക്കയില്‍ കൊണ്ട് ചെന്ന് താമസിപ്പിക്കുവാന്‍ ദൈവം അബ്രഹാമിനോട് കല്‍പ്പിച്ചു; അദ്ദേഹമത് അനുസരിക്കുകയും ചെയ്തു. പുതിയ ഒരു ജനതയ്ക്ക് അത് മൂലം തുടക്കം കുറിക്കപ്പെട്ടു. ഇതാണ് വസ്തുത.
ഈ 'പുറത്താക്കല്‍' സംഭവത്തിന്റെ ബൈബിള്‍ വിവരണം ശ്രദ്ധിച്ചു വായിച്ചാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് മനസ്സിലാക്കാം: "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു. അവര്‍ അവിടം വിട്ട് ബേര്‍ശേബാ മരുഭൂമിയില്‍ അലഞ്ഞു നടന്നു. തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്നും കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പ്പാട് ദൂരെ പുറം തിരിഞ്ഞിരുന്ന് 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ടാ' എന്ന് പറഞ്ഞു. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ നിലവിളി കേട്ടു. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു: 'ഹാഗാറേ നീ എന്തിന്‍ വിഷമിക്കുന്നുന്നു? ഭയപ്പെടേണ്ടാ. കുട്ടി ഇരിക്കുന്ന ഇടത്തില്‍ നിന്ന് ദൈവം അവന്റെ നിലവിളി കേട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക. ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും. അനന്തരം ദൈവം അവളുടെ കണ്ണ് തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു. ദൈവം ബാലനോട് കൂടെ ഉണ്ടായിരുന്നു. അയാള്‍ വളര്‍ന്നു വന്നു; അയാള്‍ മരുഭൂമിയില്‍ പാര്‍ത്തു. അമ്മ അയാള്‍ക്ക് ഈജിപ്ത് ദേശത്ത് നിന്ന് ഒരു ഭാര്യയെ തെരഞ്ഞെടുത്തു. (ഉല്‍പ്പത്തി 21:14-20)
ഈ ഉദ്ധരണിയിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍:
1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?
2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..
3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
? 16 വയസ്സ് പ്രായമുള്ള കുട്ടി…
4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
? പതിനാറ് വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.
5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്
.
6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
? പതിനാറ് വയസ്സുള്ള കുട്ടിയെ…
7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
? പതിനാറ് വയസ്സുള്ള കുട്ടിയ്ക്ക്……
ഹാഗാറിനെ അബ്രഹാം അയച്ചപ്പോള്‍ ഇശ്‌മയേലിന്റെ പ്രായം 16-ഓ അതിന്നടുത്തോ ആയിരുന്നുവെങ്കില്‍ അയച്ചതിന്റെയും പോയതിന്റെയും അനന്തര സംഭവങ്ങളുടെയും സ്വഭാവവും രീതിയും ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. അബ്രഹാമിനോടും ഹാഗാറിനോടും അവന്‍ സംസാരിക്കുമായിരുന്നു. ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. ഒരു സംഭവത്തെക്കുറിച്ച് ബൈബിളിലെ ഒരേ അദ്ധ്യായത്തില്‍ കാണപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ ആ കൃതിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കാന്‍ പോന്നവയാണ്.
ബലിപുത്രന്‍
പല തവണ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനാവുകയ്യും വിജയം വരിക്കുകയും ചെയ്ത മഹാനാണ് അബ്രഹാം. ഒരിക്കലദ്ദേഹത്തെ ദൈവം പരീക്ഷിച്ചത് സ്വന്തം പുത്രനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. ഇത് ഖുര്‍ആനിലും കാണാം. അവിടെ ബലിപുത്രന്റെ പേര് പറഞ്ഞിട്ടില്ല. എങ്കിലും വിവരണ ശൈലിയില്‍ നിന്ന് ആദ്യജാതനായ ഇസ്‌മാഈലാണ് ഉദ്ദേശ്യമെന്ന് വ്യക്തമാണ്. (ഖുര്‍ആന്‍ 37:99-112)
എന്നാല്‍ ബൈബിള്‍ പറയുന്നത് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിനെ ബലി അല്‍കാന്‍ ദൈവം ആവശ്യപ്പെട്ടുവെന്നാണ്. "നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോകുക. അവിടെ ഞാന്‍ കല്‍പ്പിക്കുന്ന മലയില്‍ അവനെ എനിക്ക് ഹോമിക്കുക. (ഉല്‍പ്പത്തി 22:2) ബലിസംബന്ധമായ ഈ കല്‍പനയില്‍ 'ഇസഹാഖി'നെ എന്ന് ബലിപുത്രന്റെ പേര് വ്യക്തമായി പറയുന്നുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഇസ്‌ഹാഖിനെ വിശേഷിപ്പിച്ചത് 'ഏകജാതന്‍' എന്നാണ്. ഈ വിശേഷണം ഇസ്‌ഹഖിന്ന് ഒട്ടും ചേരുകയില്ല. കാരണം അവന്‍ ഒരിക്കലും അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നിട്ടില്ല. അബ്രഹാമിന്ന് ആദ്യം പിറന്നത് ഇസ്‌മാഈലാണ്. അവന്ന് 14 വയസ്സായപ്പോഴാണ് ഇസ്‌ഹാഖിന്റെ ജനനം. തനിക്ക് 14 വയസ്സ് ആകും വരെയുള്ള കാലം ഇസ്‌മാഈല്‍ അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നു. ഇസ്‌ഹാഖിന്റെ ജനനത്തോടെ ആ വിശേഷണം ആരും അര്‍ഹിക്കാതെയുമായി.
ബലിപുത്രന്ന് ദൈവം നല്‍കിയ 'ഏകജാതന്‍' എന്ന വിശേഷണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: ബലി നല്‍കാന്‍ ദൈവം കല്‍പ്പിച്ചത് ഇസ്‌മാഈലിനെയാണ്. രണ്ട്: ബലി നടത്താനുള്ള ഈ കല്‍പ്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിന്ന് മുമ്പാണ്.
രണ്ട് പുത്രന്‍മാരുള്ള ഒരാളോട് അവരില്‍ ഒരുവനെ ബലി നല്‍കാന്‍ കല്‍പ്പിക്കുന്നത് പരീക്ഷണം തന്നെയാണ്. എന്നാല്‍ ഒരാളോട് അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തില്‍ പിറന്ന ഏക മകനെ ബലി നല്‍കാന്‍ പറയുന്നതിലെ തീവ്രത മേല്‍ പറഞ്ഞതിന്നില്ല. കഠിനമായ പരീക്ഷണം 'ഏകജാതനെ' ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത് തന്നെയാണ്; അബ്രഹാം യഥാര്‍ത്ഥത്തില്‍ നേരിട്ടത് പോലെ.
ബലിപെരുന്നാള്‍
മാത്രമല്ല; ഇസ്‌ഹാഖിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല. അതേസമയം ഇസ്‌മാഈലിന്റെ പരമ്പരയില്‍ പിറന്ന മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും ഇബ്‌റാഹീം ഇസ്‌മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായതിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ആഘോഷിച്ചുവരുന്നു.
കെ.കെ. ആലിക്കോയ
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു
Sunday, October 31, 2010
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ഒരു യുക്തിവാദി നേതാവ് അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയത് കാണുക:
"അല്ലാഹുവും ലൈംഗിക സദാചാരവും !
ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?
യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം.
ഇസ്ലാമികവാദികളുടെ മറുപടി വരട്ടെ !"
ചോദ്യങ്ങളില്‍ ചിലതിന് ഉത്തരം പറയാന്‍ കഴിയില്ല. ചോദ്യം തെറ്റാവുന്നത് കൊണ്ടും ഇത് സംഭവിക്കാം. ഒരു യുക്തിവാദി ഈശ്വരവിശ്വാസിയെ സമീപിച്ച് ചോദിച്ചു: അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനല്ലേ?
വിശ്വാസി: അതെ.
യുക്തിവാദി: തനിക്ക് തുല്യനായ മറ്റൊരു ഒരു ദൈവത്തെ സൃഷ്ടിക്കാന്‍ അല്ലാഹുവിന്ന് കഴിയുമോ?
വിശ്വാസി: അങ്ങനെ ചോദിച്ചാല്‍....
യുക്തിവാദി: 'അതെ' എന്നാണ് നിങ്ങള്‍ ഉത്തരം നല്‍കുന്നതെങ്കില്‍ ഒന്നിലേറെ ദൈവങ്ങളുണ്ടാകാമെന്ന് സമ്മതിക്കേണ്ടി വരും. 'കഴിയില്ല' എന്നാണ് പറയുന്നതെങ്കില്‍ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന വാദം പൊളിയും.
താര്‍ക്കികനായ യുക്തിവാദിക്ക് മുമ്പില്‍ പാവം സാധാരണക്കാരനായ വിശ്വാസി പരുങ്ങിപ്പോയി. എന്തായിരുന്നു കാരണം?
ഈ ചോദ്യം തെറ്റാണ്. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. ആദി കാരണം! ആദി കാരണത്തിന് പിന്നീട് മറ്റൊരു ആദികാരണത്തെ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യം പോലെ അസംബന്ധമാണീ ചോദ്യവും. അല്ലാഹുവിന്റെ മറ്റൊരു വിശേഷണമാണല്ലോ അതുല്യന്‍. അതുല്യന് തുല്യനായി മറ്റൊന്ന് ഉണ്ടാവുക എന്നതും അസംബന്ധം തന്നെ.
ഇതേ പോലുള്ള അസംബന്ധം തന്നെയാണ് മേല്‍ കൊടുത്ത അല്ലാഹുവിന്റെ സദാചാരം സംബന്ധിച്ചുള്ള ചോദ്യവും.
ആദമിന്നും ഹവ്വാക്കും മക്കളുണ്ടായതിന്ന് കുഴപ്പമില്ല. എന്നാല്‍ ആദമിന്റെയും ഹവ്വായുടെയും മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അവര്‍ക്ക് കല്യാണം കഴിക്കാന്‍ സ്വന്തം സഹോദരങ്ങളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലല്ലോ. പെങ്ങളെ കല്യാണം കഴിക്കുന്നത് അധാര്‍മ്മികമല്ലേ? ഈ അധാര്‍മ്മികതക്ക് കൂട്ടു നിന്ന അല്ലാഹു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനല്ലേ? ഇതാണ് യുക്തിവാദം!
ആദമിന്റെ മക്കള്‍ക്ക് ഇണകളാക്കാന്‍ വേണ്ടി അല്ലാഹു 'മണ്ണെടുത്ത് കുഴച്ച്' പുതിയ ആളുകളെ ഉണ്ടാക്കി കൊടുക്കാതിരുന്നത് എന്ത്കൊണ്ട്? 'അന്നില്ലാത്ത ധാര്‍മ്മികത എന്തിനാ ഇന്ന്' എന്നാണ് ഈ യുക്തിവാദിക്ക് ശരിക്കും ചോദിക്കേണ്ടത്. ആദ്യം മറിച്ചൊരു ചോദ്യം ചൊദിച്ചു വച്ചാല്‍ ഈ ചോദ്യം വളരെ എളുപ്പമാകുമല്ലോ. അവിടെയാണ് യുക്തി പ്രവര്‍ത്തിക്കേണ്ടത്.
ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. 1999 സെപ്‌റ്റമ്പര്‍ മാസത്തെ യുക്തിരേഖ മാസികയിലൂടെ അവര്‍ എഴുതി പ്രചരിപ്പിക്കുന്ന സദാചാരം ഒന്ന് പരിചയപ്പെടുക:
1. ".... വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെത്തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട പ്രവര്‍ത്തിയായിട്ടാണ് യാഥാസ്ഥിക സമൂഹം വീക്ഷിക്കുന്നത്."
3. പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ ലോകത്തും ഈ പ്രവണത ഇപ്പോള്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്."
4. വിവാഹപൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമുഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാരമൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദ കാഴ്ചപ്പാട് ഇതാണ്. ഇപ്പോള്‍ അല്ലാഹുവിന്റെ സദാചാരബോധം വിചാരണ ചെയ്യുന്ന ബ്ലോഗില്‍ നേരത്തെ ഞാനിത് ചര്‍ച്ചവിഷയമാക്കിയിരുന്നു. അതിന്ന് പലതരം പ്രതികരണങ്ങളുണ്ടായി.
1. ജബ്ബാര്‍: "യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം"
ഈ പ്രതികരണത്തെ തുടര്‍ന്ന് ഞാന്‍ ഇങ്ങനെ ചോദിച്ചു: "യുക്തിരേഖയില്‍ ഇങ്ങനെയൊരു ലേഖനം വരാന്‍ സാദ്ധ്യതയുണ്ടോ?
ഇത്തരം കാഴ്ചപ്പാടുകള്‍ യുക്തിവദികള്‍ വച്ചുപുലര്‍ത്തുന്നുണ്ടോ?
ഇതൊക്കെ യുക്തിവാദികള്‍ക്ക് അനുവദനീയമാണോ?
അല്ലെങ്കില്‍ ഇതിനെയൊക്കെ എതിര്‍ക്കലാണോ യുക്തിവാദം?
ഈ വിഷയത്തില്‍ ഒരു ക്ലാരിഫികേഷന്‍ കിട്ടിയാല്‍ നന്നായിരിക്കും."
ഈ വഴിക്ക് വ്യക്തമായ പ്രതികരണം അവരുടെ ഭാഗത്ത് നിന്ന് പിന്നീട് ഉണ്ടായില്ല. ഏങ്കിലും അവരെന്നെ നിരാശപ്പെടുത്തിയില്ല. രണ്ടാമത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. ജബ്ബാറിന്റെ സുഹൃത്തും യുക്തിവാദിയുമായ മി. വിചാരം അദ്ദേഹത്തിന്ന് നല്‍കിയ ഉപദേശം കാണുക: "താങ്കളുടെ ഉമ്മ, ഭാര്യ, മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ."
യുക്തിരേഖയിലെ സദാചാരം അവര്‍ അംഗീകരിക്കുന്നുവെന്ന് വ്യക്തം. മാത്രമല്ല; ഒരാളുടെ ഉമ്മ, ഭാര്യ, മകള്‍ എന്നിവരെക്കുറിച്ചൊക്കെ ആഭാകരമായ പ്രസ്താവന ഇത്രയും പരസ്യമായി നടത്തുന്നത് പോലും തെറ്റാണെന്ന് അവര്‍ കരുതുന്നുമില്ല.
ഇത് പറയുമ്പോള്‍ ജബ്ബാറിന്റെ ഉമ്മയെ സംബന്ധിച്ച് രണ്ട് വാക്ക് പറയേണ്ടതുണ്ട്. ഒരിക്കല്‍ ജബ്ബാര്‍ ഉമ്മയോട് ചോദിച്ചുവത്രെ: 'ഉമ്മ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എന്താണ് ആദ്യം ആഗ്രഹിക്കുക?
ഉമ്മ: എന്റെ മക്കളെല്ലാം എന്റെയടുത്തുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുക.
സത്യവിശ്വാനിയായ, സ്വര്‍ഗ്ഗം കൊതിക്കുന്ന, അത് പ്രതീക്ഷിക്കുന്ന ഉമ്മയെ കുറിച്ചാണ് ഒരു സുഹൃത്ത് ഈ തമ്മാടിത്തം വിളിച്ചു പറഞ്ഞത് എന്നോര്‍ക്കണം.
പിന്നീട് ഞാനുള്‍പ്പെടെ പലരും സുഹൃത്തിന്റെ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ 'പിന്നെ ചര്‍ച്ച ചെയ്യാം' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്.
ഇനി സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദിയുടെ ചോദ്യത്തിലെ തെറ്റ് എന്താണെന്ന് നോക്കാം. അല്ലാഹു പറയുന്നു: 'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്.' (ഖുര്‍ആന്‍ 49: 13)
ഇതാണ് അല്ലാഹു ഉദേശിച്ചത്. ലോകത്തുള്ള സകല മനുഷ്യരും ഏകോദര സഹോദരന്മാരായിരിക്കണം. അപ്പോള്‍ പിന്നെ ആദമിന്റെ മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ അല്ലാഹു വേറെ കുറച്ച് മനുഷ്യരെ സൃഷ്ടിച്ചു കൊടുത്താല്‍ ഈ പദ്ധതി എങ്ങനെ നടപ്പിലാകും? മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ വേറെ ആളുകളെ സൃഷ്ടിക്കുന്നതിന്ന് പകരം രണ്ട് ആദമിനെയും രണ്ട് ഹവ്വയെയും സൃഷ്ടിച്ച് അവരുടെ മക്കള്‍ തമ്മില്‍ തമ്മില്‍ കല്യാണം കഴിപ്പിച്ചാലും മതിയായിരുന്നുവല്ലോ. സര്‍വ്വശക്തനായ അല്ലാഹുവിന്ന് ഇത് കഴിയാഞ്ഞിട്ടല്ല. മറിച്ച് മനുഷ്യരെ ഏകോദര സഹോദരന്‍മാരാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണ് അല്ലാഹു ഉദ്ദേശിച്ചത്. ഈ ഉദേശ്യം നടപ്പിലാക്കുവാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടോ?
കെ.കെ. ആലിക്കോയ
അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
"അല്ലാഹുവും ലൈംഗിക സദാചാരവും !
ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?
യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം.
ഇസ്ലാമികവാദികളുടെ മറുപടി വരട്ടെ !"
ചോദ്യങ്ങളില്‍ ചിലതിന് ഉത്തരം പറയാന്‍ കഴിയില്ല. ചോദ്യം തെറ്റാവുന്നത് കൊണ്ടും ഇത് സംഭവിക്കാം. ഒരു യുക്തിവാദി ഈശ്വരവിശ്വാസിയെ സമീപിച്ച് ചോദിച്ചു: അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനല്ലേ?
വിശ്വാസി: അതെ.
യുക്തിവാദി: തനിക്ക് തുല്യനായ മറ്റൊരു ഒരു ദൈവത്തെ സൃഷ്ടിക്കാന്‍ അല്ലാഹുവിന്ന് കഴിയുമോ?
വിശ്വാസി: അങ്ങനെ ചോദിച്ചാല്‍....
യുക്തിവാദി: 'അതെ' എന്നാണ് നിങ്ങള്‍ ഉത്തരം നല്‍കുന്നതെങ്കില്‍ ഒന്നിലേറെ ദൈവങ്ങളുണ്ടാകാമെന്ന് സമ്മതിക്കേണ്ടി വരും. 'കഴിയില്ല' എന്നാണ് പറയുന്നതെങ്കില്‍ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന വാദം പൊളിയും.
താര്‍ക്കികനായ യുക്തിവാദിക്ക് മുമ്പില്‍ പാവം സാധാരണക്കാരനായ വിശ്വാസി പരുങ്ങിപ്പോയി. എന്തായിരുന്നു കാരണം?
ഈ ചോദ്യം തെറ്റാണ്. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. ആദി കാരണം! ആദി കാരണത്തിന് പിന്നീട് മറ്റൊരു ആദികാരണത്തെ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യം പോലെ അസംബന്ധമാണീ ചോദ്യവും. അല്ലാഹുവിന്റെ മറ്റൊരു വിശേഷണമാണല്ലോ അതുല്യന്‍. അതുല്യന് തുല്യനായി മറ്റൊന്ന് ഉണ്ടാവുക എന്നതും അസംബന്ധം തന്നെ.
ഇതേ പോലുള്ള അസംബന്ധം തന്നെയാണ് മേല്‍ കൊടുത്ത അല്ലാഹുവിന്റെ സദാചാരം സംബന്ധിച്ചുള്ള ചോദ്യവും.
ആദമിന്നും ഹവ്വാക്കും മക്കളുണ്ടായതിന്ന് കുഴപ്പമില്ല. എന്നാല്‍ ആദമിന്റെയും ഹവ്വായുടെയും മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അവര്‍ക്ക് കല്യാണം കഴിക്കാന്‍ സ്വന്തം സഹോദരങ്ങളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലല്ലോ. പെങ്ങളെ കല്യാണം കഴിക്കുന്നത് അധാര്‍മ്മികമല്ലേ? ഈ അധാര്‍മ്മികതക്ക് കൂട്ടു നിന്ന അല്ലാഹു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനല്ലേ? ഇതാണ് യുക്തിവാദം!
ആദമിന്റെ മക്കള്‍ക്ക് ഇണകളാക്കാന്‍ വേണ്ടി അല്ലാഹു 'മണ്ണെടുത്ത് കുഴച്ച്' പുതിയ ആളുകളെ ഉണ്ടാക്കി കൊടുക്കാതിരുന്നത് എന്ത്കൊണ്ട്? 'അന്നില്ലാത്ത ധാര്‍മ്മികത എന്തിനാ ഇന്ന്' എന്നാണ് ഈ യുക്തിവാദിക്ക് ശരിക്കും ചോദിക്കേണ്ടത്. ആദ്യം മറിച്ചൊരു ചോദ്യം ചൊദിച്ചു വച്ചാല്‍ ഈ ചോദ്യം വളരെ എളുപ്പമാകുമല്ലോ. അവിടെയാണ് യുക്തി പ്രവര്‍ത്തിക്കേണ്ടത്.
ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. 1999 സെപ്‌റ്റമ്പര്‍ മാസത്തെ യുക്തിരേഖ മാസികയിലൂടെ അവര്‍ എഴുതി പ്രചരിപ്പിക്കുന്ന സദാചാരം ഒന്ന് പരിചയപ്പെടുക:
1. ".... വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെത്തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട പ്രവര്‍ത്തിയായിട്ടാണ് യാഥാസ്ഥിക സമൂഹം വീക്ഷിക്കുന്നത്."
3. പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ ലോകത്തും ഈ പ്രവണത ഇപ്പോള്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്."
4. വിവാഹപൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമുഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാരമൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദ കാഴ്ചപ്പാട് ഇതാണ്. ഇപ്പോള്‍ അല്ലാഹുവിന്റെ സദാചാരബോധം വിചാരണ ചെയ്യുന്ന ബ്ലോഗില്‍ നേരത്തെ ഞാനിത് ചര്‍ച്ചവിഷയമാക്കിയിരുന്നു. അതിന്ന് പലതരം പ്രതികരണങ്ങളുണ്ടായി.
1. ജബ്ബാര്‍: "യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം"
ഈ പ്രതികരണത്തെ തുടര്‍ന്ന് ഞാന്‍ ഇങ്ങനെ ചോദിച്ചു: "യുക്തിരേഖയില്‍ ഇങ്ങനെയൊരു ലേഖനം വരാന്‍ സാദ്ധ്യതയുണ്ടോ?
ഇത്തരം കാഴ്ചപ്പാടുകള്‍ യുക്തിവദികള്‍ വച്ചുപുലര്‍ത്തുന്നുണ്ടോ?
ഇതൊക്കെ യുക്തിവാദികള്‍ക്ക് അനുവദനീയമാണോ?
അല്ലെങ്കില്‍ ഇതിനെയൊക്കെ എതിര്‍ക്കലാണോ യുക്തിവാദം?
ഈ വിഷയത്തില്‍ ഒരു ക്ലാരിഫികേഷന്‍ കിട്ടിയാല്‍ നന്നായിരിക്കും."
ഈ വഴിക്ക് വ്യക്തമായ പ്രതികരണം അവരുടെ ഭാഗത്ത് നിന്ന് പിന്നീട് ഉണ്ടായില്ല. ഏങ്കിലും അവരെന്നെ നിരാശപ്പെടുത്തിയില്ല. രണ്ടാമത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. ജബ്ബാറിന്റെ സുഹൃത്തും യുക്തിവാദിയുമായ മി. വിചാരം അദ്ദേഹത്തിന്ന് നല്‍കിയ ഉപദേശം കാണുക: "താങ്കളുടെ ഉമ്മ, ഭാര്യ, മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ."
യുക്തിരേഖയിലെ സദാചാരം അവര്‍ അംഗീകരിക്കുന്നുവെന്ന് വ്യക്തം. മാത്രമല്ല; ഒരാളുടെ ഉമ്മ, ഭാര്യ, മകള്‍ എന്നിവരെക്കുറിച്ചൊക്കെ ആഭാകരമായ പ്രസ്താവന ഇത്രയും പരസ്യമായി നടത്തുന്നത് പോലും തെറ്റാണെന്ന് അവര്‍ കരുതുന്നുമില്ല.
ഇത് പറയുമ്പോള്‍ ജബ്ബാറിന്റെ ഉമ്മയെ സംബന്ധിച്ച് രണ്ട് വാക്ക് പറയേണ്ടതുണ്ട്. ഒരിക്കല്‍ ജബ്ബാര്‍ ഉമ്മയോട് ചോദിച്ചുവത്രെ: 'ഉമ്മ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എന്താണ് ആദ്യം ആഗ്രഹിക്കുക?
ഉമ്മ: എന്റെ മക്കളെല്ലാം എന്റെയടുത്തുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുക.
സത്യവിശ്വാനിയായ, സ്വര്‍ഗ്ഗം കൊതിക്കുന്ന, അത് പ്രതീക്ഷിക്കുന്ന ഉമ്മയെ കുറിച്ചാണ് ഒരു സുഹൃത്ത് ഈ തമ്മാടിത്തം വിളിച്ചു പറഞ്ഞത് എന്നോര്‍ക്കണം.
പിന്നീട് ഞാനുള്‍പ്പെടെ പലരും സുഹൃത്തിന്റെ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ 'പിന്നെ ചര്‍ച്ച ചെയ്യാം' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തത്.
ഇനി സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദിയുടെ ചോദ്യത്തിലെ തെറ്റ് എന്താണെന്ന് നോക്കാം. അല്ലാഹു പറയുന്നു: 'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്.' (ഖുര്‍ആന്‍ 49: 13)
ഇതാണ് അല്ലാഹു ഉദേശിച്ചത്. ലോകത്തുള്ള സകല മനുഷ്യരും ഏകോദര സഹോദരന്മാരായിരിക്കണം. അപ്പോള്‍ പിന്നെ ആദമിന്റെ മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ അല്ലാഹു വേറെ കുറച്ച് മനുഷ്യരെ സൃഷ്ടിച്ചു കൊടുത്താല്‍ ഈ പദ്ധതി എങ്ങനെ നടപ്പിലാകും? മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ വേറെ ആളുകളെ സൃഷ്ടിക്കുന്നതിന്ന് പകരം രണ്ട് ആദമിനെയും രണ്ട് ഹവ്വയെയും സൃഷ്ടിച്ച് അവരുടെ മക്കള്‍ തമ്മില്‍ തമ്മില്‍ കല്യാണം കഴിപ്പിച്ചാലും മതിയായിരുന്നുവല്ലോ. സര്‍വ്വശക്തനായ അല്ലാഹുവിന്ന് ഇത് കഴിയാഞ്ഞിട്ടല്ല. മറിച്ച് മനുഷ്യരെ ഏകോദര സഹോദരന്‍മാരാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണ് അല്ലാഹു ഉദ്ദേശിച്ചത്. ഈ ഉദേശ്യം നടപ്പിലാക്കുവാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടോ?
അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും
Subscribe to:
Posts (Atom)